നാലു പതിറ്റാണ്ടിന്റെ മൗനം വെടിഞ്ഞു; നഷ്ടമായ ശബ്ദം തിരികെയെത്തിയപ്പോൾ ചോദ്യങ്ങൾക്കെല്ലാം ശരവേഗത്തിൽ മറുപടി നൽകി ബാബു; ആ ശബ്ദം ഒരുവട്ടം കേൾക്കാൻ ഒഴുകിയെത്തിയത് ഒരു നാടൊന്നാകെ; അത്ഭുതം വിട്ടുമാറാതെ ബന്ധുക്കളും സഹോദരങ്ങളും; നാലാം ക്ലാസിൽ പഠിക്കുമ്പോൾ നഷ്ടമായ സംസാരശേഷി എങ്ങനെ പോയെന്നോ എങ്ങനെ തിരിച്ചുവന്നെന്നോ അറിയാതെ അന്തംവിട്ട് ഡോക്ടർമാർ; ഇത് ഒരു നാടിന്റെയാകെ സന്തോഷം
കെ വി നിരഞ്ജൻ
കോഴിക്കോട്: ചെറുപ്പത്തിലേ സംസാര ശേഷി ഇല്ലാതായ ആൾ നാലു പതിറ്റാണ്ടിന് ശേഷം സംസാരിച്ചതിലുള്ള അദ്ഭുതത്തിലാണ് അരൂരുകാരെല്ലാം. അതുകൊണ്ട് തന്നെ അവരെല്ലാം തോലേരി ബാബുവിനെത്തേടി അദ്ദേഹത്തിന്റെ വീട്ടിലേക്ക് ഒഴുകിയെത്തുകയാണ്. ബാബുവിനെ കാണാൻ ഇന്നലെ വീട്ടിലെത്തിയ നാദാപുരം സ്വദേശിയും മാധ്യമ പ്രവർത്തകനുമായ രാധാകൃഷ്ണൻ തന്റെ അദ്ഭുതം പങ്കുവെക്കുന്നു: 'നാലാം ക്ലാസ് വരെ പഠിച്ച സ്കൂളിനെക്കുറിച്ചെല്ലാം ബാബു സംസാരിച്ചു. രാവിലെ പുട്ടും കടലയും കഴിച്ചു' എന്നും ബാബു തന്നോട് പറഞ്ഞുവെന്ന് രാധാകൃഷ്ണൻ പറയുന്നു.
അരൂരിലെ തോലേരി പരേതരായ കണാരൻ-കല്യാണി ദമ്പതികളുടെ മകൻ ബാബുവാണ് പെട്ടെന്നൊരു ദിവസം സംസാരിച്ചത്. കണ്ണംകുളം എൽ പി സ്കൂളിൽ നാലാം തരത്തിൽ പഠിക്കുന്നത് വരെ ബാബു സംസാരിച്ചിരുന്നു, പെട്ടെന്ന് ഒരു നാൾ സംസാരിക്കാൻ കഴിയാതായി. മാത്രമല്ല നേരത്തെ കാണിച്ച ചുറുചുറുക്കും ഇല്ലാതായി. ബാബുവിന് എല്ലാ കാര്യത്തിനും പരസഹായം നിർബന്ധമായി വന്നു. അതുകൊണ്ട് തന്നെ ബാബു സ്വന്തമായി വീടു വിട്ടിറങ്ങാതായി, വീട്ടുകാരുടെ പ്രത്യക പരിഗണനയിൽ കഴിയുകയായിരുന്നു. അതിനിടയിലാണ് ബുധനാഴ്ച വൈകീട്ട് പെട്ടന്ന് സംസാര ശേഷി തിരിച്ചുകിട്ടിയത്.
എല്ലാവരെയും അദ്ഭുതപ്പെടുത്തിയ സംഭവമായിരുന്നു അത്. വീട്ടിൽ നിന്ന് ബാബു പുറത്തേക്കിറങ്ങുന്നത് കണ്ട സഹോദരൻ രാജൻ എവിടേക്കാണ് പോകുന്നതെന്ന് ചോദിച്ചപ്പോഴാണ് പെട്ടന്ന് മറ്റൊരു സഹാദരൻ താമസിക്കുന്ന 'ചെത്തിലേക്കെ'ന്ന് പറഞ്ഞത്. ഇത് വീട്ടുകാർക്ക് വിശ്വസിക്കാനായില്ല. ബാബു തന്നെയോ പറയുന്നതെന്ന സംശയമായിരുന്നു വീട്ടുകാർക്ക്. ചെത്തിലെത്തിയപ്പോൾ സഹോദര ഭാര്യ സുജാത ഇതെന്തേ ഇങ്ങോട്ട് വന്നതെന്ന് ചോദിച്ചപ്പോഴും ഉത്തരം പെട്ടന്നായിരുന്നു. 'എന്നാൽ ഞാൻ പോകുകയാ'.
പറയുന്നത് ബാബു തന്നെയാണോ എന്ന് സംശയിച്ച സുജാത പിന്നിലാരെങ്കിലുമുണ്ടോ എന്നു പോലും ശ്രദ്ധിച്ചു. പിന്നെ ചോദിക്കുന്നതിനെല്ലാം ഉത്തരം പറയുന്നുണ്ടായിരുന്നു ബാബു. വിവരമറിഞ്ഞ് പരിസരവാസികളെല്ലാം തടിച്ചു കൂടി. അവർ ചോദിച്ചതിനെല്ലാം ബാബു കൃത്യമായി ഉത്തരം നൽകി. തുടർന്ന് തന്നെ കാണാനെത്തിയ മാധ്യമ പ്രവർത്തകരോട് ചായ കുടിച്ചിട്ടുപോകാമെന്ന് ബാബു കൃത്യമായാണ് പറഞ്ഞത്.
ഇന്നലെ വീട്ടിലെത്തിയപ്പോൾ ചോദിക്കുന്നതിന് മാത്രമെ ബാബു ഉത്തരം പറഞ്ഞുള്ളുവെന്ന് രാധാകൃഷ്ണൻ പറഞ്ഞു. നിരവധി പേർ ബാബുവിനെ കാണാൻ വീട്ടിലെത്തുന്നുണ്ട്. കുറേക്കാലം അധിക നേരവും വീട്ടിൽ ഇരിക്കുക തന്നെയായിരുന്നു. ഇപ്പോൾ പുറത്തേക്കെല്ലാം ഇറങ്ങി നടക്കുന്നുണ്ട്. വിദേശത്ത് നിന്ന് വിളിക്കുന്ന ബന്ധുക്കളോടും ഫോണിൽ ബാബു കൃത്യമായി സംസാരിക്കുന്നുണ്ട്.
എന്ത് അത്ഭുതമാണ് ബാബുവിന്റെ കാര്യത്തിൽ സംഭവിച്ചതെന്ന സംശയത്തിലാണ് നാട്ടുകാരെല്ലാവരും. കുന്നുമ്മൽ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കൽ ഓഫീസർ സിന്ധുവിന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം ബാബുവിനെ പരിശോധിച്ചിരുന്നു. അവർക്കും കൃത്യമായി ഒന്നും മനസ്സിലായില്ല. നാലാം തരത്തിൽ പഠിക്കുമ്പോൾ വലിയൊരു പനി വന്നതിന് ശേഷം ബാബു ആകെ അവശനായിരുന്നു. പിന്നീടാണ് വീട്ടിൽ തന്നെ ഭൂരിഭാഗം സമയവും കഴിച്ചുകൂട്ടാൻ തുടങ്ങിയത്. അപ്പോൾ തന്നെയാണ് ഇദ്ദേഹം സംസാരിക്കാതായതും. അതുകൊണ്ട് തന്നെ ശക്തമായ പനിക്കൊപ്പം എന്തെങ്കിലും മാനസിക പ്രശ്നങ്ങളും ഉണ്ടായോ എന്നാണ് ഒരു സംശയം. അല്ല വീട്ടിലൊതുങ്ങിയതിന്റെ നിരാശയിൽ മനഃപൂർവ്വം ബാബു സംസാരിക്കാതിരിന്നതാണോ എന്നും സംശയമുണ്ട്.
രോഗം കാരണം സംസാരശേഷി നഷ്ടപ്പെട്ടതാണെങ്കിൽ പെട്ടന്ന് ഒരു സുപ്രഭാതത്തിൽ അത് തിരിച്ചുകിട്ടുമോ എന്നാണ് പലരും ചോദിക്കുന്നത്. അല്ല ചില സിനിമകളിലെല്ലാം കാണുന്നത് പോലെ സംസാര ശേഷി നഷ്ടപ്പെട്ടയാൾക്ക് എന്തോ പ്രത്യേക സാഹചര്യത്തിൽ അത് തിരിച്ചുകിട്ടിയതാവുമോ എന്നും സംസാരം ഉയരുന്നു. ഏതായാലും അരൂരിലും പരിസരപ്രദേശങ്ങളിലും സംസാരിക്കാത്ത ബാബു സംസാരിച്ചത് വലിയ ചർച്ചയായി മാറിയിരിക്കുകയാണ്. അടുത്ത ദിവസം തന്നെ ബാബുവിനെ മെഡിക്കൽ കോളെജിൽ പരിശോധനയ്ക്കായി കൊണ്ടുപോകുന്നുണ്ട്. കൂടുതൽ വിവരങ്ങൾ ആ പരിശോധനയിലൂടെ അറിയാമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.
മെഡിക്കൽ സയൻസിൽ ഇത്തരം അത്ഭുതങ്ങൾ സംഭവിക്കാറുണ്ടെന്ന് ഡോക്ടർ പറഞ്ഞു. കാഴ്ചക്കുറവ് പരിഹരിക്കാനുള്ള ചികിത്സ നടത്താനാണ് വീട്ടുകാരുടെ തീരുമാനം.ബാബുവിന്റെ ചിത്രം എടുത്ത് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനുള്ള തിരക്കും തുടങ്ങി. ബാബുവിനോട് വിശേഷങ്ങൾ ചോദിച്ചറിയുന്ന തിരക്കിലാണ് നാട്ടുകാർ. ചോദ്യങ്ങൾക്ക് എല്ലാം കൃത്യമായി ഉത്തരവും ബാബു നൽകുന്നുണ്ട്. വിവരമറിഞ്ഞെത്തിയവരോട് 'ചായ കഴിച്ചു പോകാ'മെന്ന് അക്ഷര സ്ഫുടതയോടെയാണ് ബാബു പറഞ്ഞത്. വിദേശത്തു നിന്നു വിളിക്കുന്ന ബന്ധുക്കളോടും ഫോണിൽ കൃത്യമായി മറുപടി നൽകുന്നു.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍