Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202424Wednesday

ഭർത്താവ് മരിച്ചതോടെ അമ്മ ഒറ്റ മുറി വീടും മൂന്നു സെന്റ് സ്ഥലവും വേറൊരു മകന് എഴുതി കൊടുത്തു; വീട്ടമ്മയേയും യുവതിയേയും ഇറക്കി വിടാൻ കോടതി; കിടപ്പാടമില്ലെന്ന പൊലീസ് റിപ്പോർട്ടും തള്ളിയപ്പോൾ കിടക്കയോടെ തെരുവിലേക്ക്; കണ്ണിൽ ചോരയില്ലാത്ത നിയമം രോഗിയായ വീട്ടമയേയും മകളേയും തെരുവിൽ ഇറക്കി വിട്ടത് ഇങ്ങനെ

ഭർത്താവ് മരിച്ചതോടെ അമ്മ ഒറ്റ മുറി വീടും മൂന്നു സെന്റ് സ്ഥലവും വേറൊരു മകന് എഴുതി കൊടുത്തു; വീട്ടമ്മയേയും യുവതിയേയും ഇറക്കി വിടാൻ കോടതി; കിടപ്പാടമില്ലെന്ന പൊലീസ് റിപ്പോർട്ടും തള്ളിയപ്പോൾ കിടക്കയോടെ തെരുവിലേക്ക്; കണ്ണിൽ ചോരയില്ലാത്ത നിയമം രോഗിയായ വീട്ടമയേയും മകളേയും തെരുവിൽ ഇറക്കി വിട്ടത് ഇങ്ങനെ

മറുനാടൻ മലയാളി ബ്യൂറോ

കാഞ്ഞിരപ്പള്ളി : പൊലീസിന്റെ മനസാക്ഷിയും ഈ അമ്മയ്ക്കും മകൾക്കും തുണയായില്ല. അമ്മയും മകളും താമസിച്ചിരുന്ന ഒറ്റമുറി വീട് കോടതി ഉത്തരവിനെത്തുടർന്നു പൊലീസി ഒഴിപ്പിക്കേണ്ടി വന്നു. കുടുംബസ്വത്തു സംബന്ധിച്ച തർക്കമാണ് വിനയായത്. വില്ലാനായി എത്തിയത് ഭർതൃസഹോദരൻ നൽകിയ കേസും.

പൂതക്കുഴി തൈപ്പറമ്പിൽ ബബിത ഷാനവാസ് (44), മകൾ സൈബ (14) എന്നിവർക്കാണ് തെരുവിലേക്ക് ഇറങ്ങേണ്ടി വന്നത്.. കാഞ്ഞിരപ്പള്ളി മുൻസിഫ് കോടതിയുടെ ഉത്തരവിലാണു നടപടി. ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ് സ്ഥലത്തെത്തിക്കും മുൻപേ വീട് ഒഴിപ്പിക്കുകയായിരുന്നു. ആരുമില്ലാത്ത കുടുംബം ഇതോടെ തെരുവിലായി. മൂന്നുവർഷം മുൻപാണു ബബിതയുടെ ഭർത്താവു മരിച്ചത്. രോഗം ബാധിച്ചു കിടപ്പിലായ ബബിതയെ കിടക്കയോടുകൂടി പൊലീസ് എടുത്തു വീടിനു പുറത്തിറക്കുകയായിരുന്നു.

ഭർത്താവ് ഷാനവാസുമൊത്ത് ബബിതയും മകളും താമസിച്ചിരുന്ന വീടും ഒരു സെന്റ് സ്ഥലവുമാണ് ഇവർക്ക് ഇപ്പോൾ ഇല്ലാതായിരിക്കുന്നത്. ഗർഭപാത്രത്തിൽ മുഴയുണ്ടായതിനെ തുടർന്ന് ചികിത്സയിലായിരുന്നു ബബിത. വീട്ടിൽനിന്നിറങ്ങിയപ്പോൾ, ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ബബിതയെ കാഞ്ഞിരപ്പള്ളി ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പലകകളും തുണിയും ഉപയോഗിച്ച് മറച്ചതായിരുന്നു പഴയ വീട്. വൈദ്യുതിയും ഇവിടെയുണ്ടായിരുന്നില്ല. ഒൻപതാം ക്ളാസുകാരിക്ക് ഇരുന്ന് പഠിക്കാൻ കസേരയോ മേശയോ ഉണ്ടായിരുന്നില്ല. പഠനത്തിൽ മിടുക്കിയായ സൈബ തെരുവുവെളിച്ചത്തിലിരുന്നാണ് പഠിച്ചിരുന്നത്.

ചിറക്കടവ് സെന്റ് ഇഫ്രേംസ് സ്‌കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനി സൈബയുടെ പുസ്തകങ്ങൾ ഉൾപ്പടെ വീട്ടിലുണ്ടായിരുന്ന സാധനങ്ങളെല്ലാം പൊലീസ് കോടതിയിൽ ഹാജരാക്കി. താമസിക്കാൻ വേറെ വീടോ സ്ഥലമോ ഇല്ലെന്നു ബബിത പറയുന്നു. വീടൊഴിയാൻ മൂന്നുദിവസം സാവകാശം ആവശ്യപ്പെട്ടു വെള്ളിയാഴ്ച കോടതിയിൽ സമർപ്പിച്ച അപേക്ഷ തള്ളി. ശനിയാഴ്ച വീടൊഴിപ്പിക്കാൻ പൊലീസ് എത്തിയപ്പോൾ കണ്ട കാഴ്ച ദയനീയമായിരുന്നു.

പലകകളും തുണിയും ഉപയോഗിച്ചു മറച്ച വീട്. വാതിലില്ല, വൈദ്യുതിയില്ല. ഒരാൾക്കുമാത്രം നിൽക്കാൻ കഴിയുന്ന അടുക്കള. ഒൻപതാം ക്ലാസുകാരിക്ക് ഇരുന്നുപഠിക്കാൻ കസേരയോ മേശയോ ഇല്ല. മടങ്ങിപ്പോയ പൊലീസ് ദയനീയാവസ്ഥകാട്ടി ശനിയാഴ്ച കോടതിയിൽ റിപ്പോർട്ട് നൽകി. റിപ്പോർട്ട് തള്ളിയ കോടതി, കാഞ്ഞിരപ്പള്ളി എസ്‌ഐയെ കോടതിയിൽ വിളിച്ചുവരുത്തി ഉച്ചയ്ക്ക് ഒന്നിനുമുൻപ് ഉത്തരവു നടപ്പാക്കാൻ കർശനനിർദ്ദേശം നൽകുകയായിരുന്നുവെന്നു പൊലീസ് അറിയിച്ചു. ഇതോടെ പൊലീസും ഉത്തരവ് അനുസരിക്കാൻ നിർബന്ധിതരായി.

വീടും ഒരുസെന്റ് സ്ഥലവും ഭർത്താവിന്റെ മരണശേഷം ഭർതൃമാതാവ് മറ്റൊരു മകന് എഴുതിക്കൊടുത്തതായി ബബിത പറയുന്നു. ഇതേതുടർന്നാണു കേസുവന്നത്. ബബിതയ്ക്ക് സ്ത്രീധനമായി ലഭിച്ച സ്വർണവും പണവും തിരികെ നൽകണമെന്ന് ആവശ്യപ്പെട്ട് മുമ്പ് ബബിത കുടുംബകോടതിയിൽ പരാതി നൽകിയിരുന്നു. ഈ കേസിൽ ബബിതയ്ക്ക് 3,90,000 രൂപ ഭർത്താവിന്റെ കുടുംബക്കാർ നൽകാനും ഏറ്റുമാനൂർ കുടുംബകോടതി 2010ൽ വിധിച്ചിരുന്നു. ഹൈക്കോടതിയിൽ ഈ കേസ് നടന്നുവരികയാണ്.

ആകെയുണ്ടായിരുന്ന കിടപ്പിടം കൂടി നഷ്ടപ്പെട്ടതോടെ ഇനി എങ്ങോട്ട് പോകുമെന്ന് ഇവർക്കറിയില്ല. രോഗം ബാധിച്ചതിനെത്തുടർന്ന് ജോലിക്ക് പോകാനും സാധിക്കില്ലായിരുന്നു. ഇവർ കഴിഞ്ഞിരുന്നത് പള്ളിയുടെയും നല്ലവരായ കുറേ ആൾക്കാരുടേയും സഹായത്തിലായിരുന്നു. ഇവരുടെ വീട്ടു ചെലവും പഠനച്ചെലവും നടത്തിയിരുന്നത് കാഞ്ഞിരപ്പള്ളി മുസ്ലിം അസോസിയേഷനാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP