Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ യുഎഇ ജയിലിൽ; രണ്ട് കോടി ദിർഹത്തിന്റെ ചെക്ക് കേസിൽ കുടുങ്ങിയതിന് പിന്നാലെ റോഡ് മാർഗ്ഗം രാജ്യം വിട്ട ബൈജുവിനെ രണ്ടാഴ്‌ച്ച മുമ്പ് അറസ്റ്റു ചെയ്തത് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവേ; തമിഴ്‌നാട് സ്വദേശിയുടെ പരാതിയിൽ കുടുങ്ങി യാത്രാവിലക്കും നേരിട്ട വ്യവസായി കഴിയുന്നത് അൽഐൻ ജയിലിൽ; ബൈജു ഗോപാലനെതിരെഎമിഗ്രേഷൻ രേഖകൾ വ്യാജമായി ഉണ്ടാക്കിയെന്ന ഗുരുതരമായി ആരോപണവും

ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ യുഎഇ ജയിലിൽ; രണ്ട് കോടി ദിർഹത്തിന്റെ ചെക്ക് കേസിൽ കുടുങ്ങിയതിന് പിന്നാലെ റോഡ് മാർഗ്ഗം രാജ്യം വിട്ട ബൈജുവിനെ രണ്ടാഴ്‌ച്ച മുമ്പ് അറസ്റ്റു ചെയ്തത് ഒമാനിൽ നിന്നും ഇന്ത്യയിലേക്ക് കടക്കാൻ ശ്രമിക്കവേ; തമിഴ്‌നാട് സ്വദേശിയുടെ പരാതിയിൽ കുടുങ്ങി യാത്രാവിലക്കും നേരിട്ട വ്യവസായി കഴിയുന്നത് അൽഐൻ ജയിലിൽ; ബൈജു ഗോപാലനെതിരെഎമിഗ്രേഷൻ രേഖകൾ വ്യാജമായി ഉണ്ടാക്കിയെന്ന ഗുരുതരമായി ആരോപണവും

മറുനാടൻ മലയാളി ബ്യൂറോ

തിരുവനന്തപുരം: കേരളത്തിലെ പ്രമുഖ വ്യവസായ ഗോകുലം ഗോപാലന്റെ മകൻ ബൈജു ഗോപാലൻ യുഎഇ ജയിലിൽ. രണ്ട് കോടി ദിർഹത്തിന്റെ ചെക്ക് കേസിൽ കുടുങ്ങിയാണ് ബൈജു ഗോപാലൻ അഴിക്കുള്ളിലായത്. തമിഴ്‌നാട് സ്വദേശിയായ രമണി നൽകിയ പരാതിയാണ് പ്രമുഖ വ്യവസായിക്ക് വിനയായി മാറിയത്. പരാതിക്ക് പിന്നാലെ പൊലീസ് നടപടി ഉണ്ടാകുന്ന ഘട്ടത്തിൽ രണ്ടാഴ്‌ച്ച് മുമ്പ് ഒമാനിലേക്ക് ഇദ്ദേഹം നാടുവിട്ടിരുന്നു. റോഡ് മാർഗ്ഗം നാടുവിച്ച ബൈജു ഗോപാലനെ ഇന്ത്യയിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെയാണ് അധികൃതർ അറസ്റ്റു ചെയ്യുന്നതെന്നാണ് മാതൃഭൂമി ന്യൂസ് റിപ്പോർട്ടു ചെയ്യുന്നത്.

ഒമാനിൽ നിന്നും അറസ്റ്റു ചെയ്ത ശേഷം യുഎഇയിലെ അൽഐൻ ജയിലിൽ പാർപ്പിച്ചിരിക്കയാണ് ബൈജുവിനെ. യാത്രാവിലക്കും നേരിടുന്ന ബൈജു ഗോപാലൻ തുഷാർ വെള്ളാപ്പള്ളിയേക്കാൾ വലിയ കുരുക്കിലാണ് ചെന്നുപെട്ടിരിക്കുന്നത്. സ്വന്തമായി ബിസിനസ് സംരംഭം ബൈജുവിന് യുഎഇയിലുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ഇപ്പോൾ ദുബായ് പൊലീസ് ഇദ്ദേഹത്തെ അറസ്റ്റു ചെയ്യുന്നത്. പിന്നീട് അൽഐൻ പൊലീസ് സ്‌റ്റേഷനിലേക്ക് കൈമാറുകയായിരുന്നു.

എമിഗ്രേഷൻ രേഖകൾ വ്യാജമായി ഉണ്ടാക്കിയെന്ന ഗുരുതരമായി കുറ്റകൃത്യം കൂടി ഗോകുലം ഗോപാലന്റെ മകന്റെ പേരിൽ ഉണ്ടായിട്ടുണ്ട്. പൊലീസ് കേസിൽ നിന്നും രക്ഷപെടാൻ വേണ്ടിയാണ് രേഖകൾ വ്യാജമായി ഉണ്ടാക്കിയതെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. നേരത്തെ ഗോകുലം ഗോപാലന്റെ മകൻ ബഹ്‌റിനിലാണ് അറസ്റ്റു ചെയ്യപ്പെട്ടതെന്ന സൂചനയായിരുന്നു പുറത്തുവന്നത്. എന്നാൽ, ബഹ്‌റിൻ അല്ല ഒമാനിലായിരുന്നു എന്നാണ് ഇപ്പോൾ വ്യക്തമാകുന്ന വിവരം. അജ്മാനിൽ രണ്ട് കേസുകളാണ് ബൈജുവിന്റെ പേരിലുള്ളത്. കഴിഞ്ഞദിവസം ബി.ഡി.ജെ.എസ് സംസ്ഥാന അധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളിയും അജ്മാനിൽ അറസ്റ്റിലായിരുന്നു. ബിസിനസ് പങ്കാളിക്കു വണ്ടിച്ചെക്ക് നൽകിയെന്ന കേസിലായിരുന്നു അറസ്റ്റ്. തൃശ്ശൂർ സ്വദേശി നാസിൽ അബ്ദുള്ളയാണ് പരാതിക്കാരൻ. ഇതിന് പിന്നാലെയാണ് ഗോകുലം ഗോപാലന്റെ മകനും ചെക്ക് കേസിൽ കുടങ്ങുന്നത്.

മകൻ വിദേശത്ത് ജയിലിൽ ആയിരുന്നു എന്ന ആരോപണം ഉയരുമ്പോൽ മൗനം പാലിക്കുകയായിരുന്നു ഗോകുലം ഗോപാലൻ ചെയ്തത്. കേരളത്തിലെ ബിസിനസ് ഐക്കൺ ആയി തുടരുമ്പോഴും കള്ളപ്പണത്തിന്റെ ദുരൂഹമായ ഇടപാടുകളും ഗോകുലം ഗോപാലന് ഒപ്പമുള്ളതായി ആരോപണം വന്നിരുന്നു. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ ബിജെപി അധ്യക്ഷൻ അമിത് ഷായുടെ നിർദ്ദേശ പ്രകാരം ബിഡിജെഎസ് രൂപീകരിക്കുകയും ബിജെപിയുമായി അടുക്കുകയും ചെയ്തപ്പോൾ വെള്ളാപ്പള്ളിയുടെ നിതാന്ത ശത്രുവായി തുടരുന്ന ഗോകുലം ഗോപാലന്റെ സ്ഥാപങ്ങളിലാണ് പൊടുന്നനെ ആദായനികുതി വകുപ്പിന്റെ റെയിഡ് നടന്നത്.

ഗോകുലത്തിന്റെ ചിട്ടിയുടെ ഓഫീസുകളിലും മറ്റു ഓഫീസുകളിലും ഒരേ സമയമാണ് റെയ്ഡ് നടന്നത്. 1400 കോടി രൂപയുടെ കള്ളപ്പണത്തിന്റെ കണക്കുകൾ ഗോകുലം ഗോപാലന്റെ കയ്യിൽ നിന്ന് കണ്ടെടുക്കപ്പെട്ടു എന്നാണ് ഇത് സംബന്ധമായി പുറത്തു വരുന്ന വാർത്തകളിൽ പറഞ്ഞിരുന്നത്. വെള്ളാപ്പള്ളിയുമായുള്ള ശത്രുതയുടെ പേരിൽ നിസ്സഹായതയുടെ ആൾരൂപമായി ഗോകുലം ഗോപാലൻ മാറുന്നതാണ് ആ ഘട്ടങ്ങളിൽ കേരളം കണ്ടത്. ഈ പണത്തിനു ഫൈൻ അടയ്ക്കുകയോ ആദായനികുതി വകുപ്പ് പറയുന്നത് പോലെ ചെയ്യുകയോ ചെയ്യാം എന്നാണ് ഗോകുലം ഗോപാലൻ പറഞ്ഞതായി വാർത്തകൾ വന്നത്. അതിനു ശേഷമാണ് ഇപ്പോൾ മകന്റെ അറസ്റ്റുമായി ബന്ധപ്പെട്ടു ഗോകുലം ഗോപാലൻ വീണ്ടും വാർത്തകളിൽ നിറയുന്നത്.

50000 കോടിയുടെ സാമ്പത്തിക ഇടപാടാണ് ബൈജു ഗോപാലന് വിനയായത് എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഒരു ബിസിനസ് ഡീലുമായി ബന്ധപ്പെട്ട പ്രശ്നങ്ങളാണ് ഗോകുലം ഗോപാലന്റെ മകൻ കുഴപ്പത്തിൽ കുടുങ്ങാൻ കാരണമെന്നാണ് ഗ്രൂപ്പ് പറയുന്നത്. ഇന്ത്യയിലെ അറിയപ്പെടുന്ന വ്യവസായ സ്ഥാപനമായ ശ്രീഗോകുലം ഗ്രൂപ്പിന്റെ സാരഥിയാണ് ഗോകുലം ഗോപാലൻ. ചിട്ടി ഫണ്ട്, മെഡിക്കൽ കോളേജ്, സൂപ്പർ സ്‌പെഷ്യലിറ്റി ഹോസ്പിറ്റൽസ്, സിനിമ നിർമ്മാണം, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മിനറൽ വാട്ടർ കമ്പനി, നക്ഷത്ര ഹോട്ടലുകൾ, ജ്യുവല്ലറിസ്, കൺവെൻഷൻ സെന്റർ തുടങ്ങി രാജ്യത്തിനകത്തും പുറത്തുമായി പടർന്നുപന്തലിച്ചു കിടക്കുന്ന ഗോകുലം ഗ്രൂപ്‌സ് ഓഫ് കമ്പനീസിന്റെ അമരക്കാരനാണ് ഗോപാലൻ. ബി.എസ്.സി മാത്തമാറ്റിക്‌സ് കഴിഞ്ഞു ഒരു മെഡിക്കൽ റെപ്പായി തുടങ്ങി ചിട്ടി കമ്പനിയുടെ അധിപനായ ചരിത്രമാണ് ഗോകുലത്തിനുള്ളത്. ബിഗ് ബജറ്റ് സിനിമകൾ നിർമ്മിക്കുന്ന നിർമ്മാതാവ് അഭിനേതാവായും സിനിമയിൽ മുഖം കാട്ടിയിട്ടുണ്ട്.

ലോകം കണ്ടതിൽ വെച്ചേറ്റവും ഉന്നതരായ രാഷ്ട്രീയ നേതാക്കളിലൊരാളായിരുന്ന സുഭാഷ് ചന്ദ്ര ബോസിന്റെ കഥപറയുന്ന ബിഗ് ബഡ്ജറ്റ് ചലച്ചിത്രമായ നേതാജിയിൽ കേന്ദ്രകഥാപാത്രമായ സുഭാഷ് ബോസിനെ അവതരിപ്പിച്ചതിലൂടെയാണ് ഗോകുലം ഗോപാലൻ ഗിന്നസ് ബുക്കിൽ ഇടം നേടുകയും ചെയ്തു. മലയാളത്തിലെ വൻ ബജറ്റ് ചിത്രങ്ങളായ പഴശ്ശിരാജ ,കായംകുളം കൊച്ചുണ്ണി തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാണനിർവ്വഹണവും ഗോകുലം ഗോപാലനായിരുന്നു. ശ്രീ ഗോകുലം മൂവീസ് ബാനറിൽ അമ്പതോളം മലയാള ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.കേരളവർമ്മ പഴശ്സിരാജ, കമ്മാര സംഭവം, കായംകുളം കൊച്ചുണ്ണി, പുഴയമ്മ തുടങ്ങിയവ തിയേറ്ററുകളിൽ നിന്നും മികച്ച വിജയമാണ് നേടിയത്. ഗോകുലം ശ്രീ എന്ന മാസ്സികയുടെ ചീഫ് എഡിറ്റർ കൂടിയാണ് ഇദ്ദേഹം. ഗോകുലം ഗോപാലന് സ്വന്തമായി ഫുട്‌ബോൾ ക്ലബ്ബുമുണ്ട്. ഫ്‌ളവേഴ്‌സ് ടിവിയുടെ ചെയർമാനും ഗോകുലാണ്.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP