വായ്പയുടെ തിരിച്ചടവ് വൈകിയാൽ ഫൈനടിച്ച് തീവെട്ടിക്കൊള്ള: ബജാജ് ഫിൻസെർവിനെതിരെ ഉപഭോക്താക്കളുടെ പരാതി പെരുകുന്നു; മൊറട്ടോറിയത്തിന് അപേക്ഷ നൽകിയാൽ എല്ലാവർക്കും കൊടുക്കാതെ വിവേചനം; സിബിൽ സ്കോർ കുറയുമെന്ന് ഭയന്ന് ഒന്നും മിണ്ടാതെ ഇതുവരെ പണം അടച്ചവർ ഉണർന്നു; മറുനാടനിൽ വാർത്ത വന്നതോടെ കൊച്ചിയിലെ ഓഫീസിലേക്ക് പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്; സംഘർഷത്തിനിടെ മുങ്ങി ബ്രാഞ്ച് മാനേജർ
ആർ പീയൂഷ്
കൊച്ചി: ഉപഭോക്താക്കളെ ലോക്ക് ഡൗണിനിടയിലും കൊള്ളയടിക്കുന്ന ബജാജ് ഫിൻ സെർവിനെതിരെ പ്രതിഷേധവുമായി യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് എറണാകുളം നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് പ്രവർത്തകർ പ്രതിഷേധവുമായി കലൂർ ബിസ്മിയുടെ സമീപം പ്രവർത്തിക്കുന്ന ബ്രാഞ്ചിലെത്തിയത്. മാനേജരുമായി സംസാരിക്കണം എന്നാവശ്യപ്പെട്ടപ്പോൾ തയ്യാറാകാതിരുന്നത് പ്രതിഷേധക്കാരെ ചൊടിപ്പിച്ചു. ബ്രാഞ്ചിനുള്ളിലേക്ക് തള്ളിക്കയറുകയും ചീമുട്ടയെറിയുകയും ചെയ്തു. പ്രതിഷേധത്തിൽ ബ്രാഞ്ചിൽ ആ സമയം ഉണ്ടായിരുന്ന ഇടപാടുകാരും ചേർന്നു. സംഘർഷം രൂക്ഷമായതോടെ ബ്രാഞ്ച് മാനേജർ ഈ സമയം കൊണ്ട് സ്ഥലത്ത് നിന്നും തടി തപ്പി. വിവരമറിഞ്ഞെത്തിയ നോർത്ത് സിഐയുടെ നേതൃത്വത്തിൽ വൻ പൊലീസ് സന്നാഹമെത്തുകയും പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കുകയും ചെയ്തു.
ബജാജ് ഫിൻ സെർവുകാർ നടത്തുന്ന ചൂഷണത്തെ പറ്റി കഴിഞ്ഞ ദിവസം മറുനാടൻ മലയാളി വാർത്ത പുറത്തുവിട്ടിരുന്നു. ഇതിനെ തുടർന്നായിരുന്നു പ്രതിഷേധം. കോവിഡു കാലത്ത് ജനങ്ങളുടെ കഴുത്തറുക്കുന്ന ബജാജ് ഫിൻ സെർവിന്റെ നടപടി തികച്ചും അപലപനീയമാണ്. ജനങ്ങളുടെ പണം തോന്നുന്ന രീതിയിൽ പിഴ എന്ന പേരിൽ പിടിച്ചു പറിക്കുകയാണ്. ഇത് ഇനി അനുവദിക്കാൻ കഴിയില്ലാ എന്ന് എറണാകുളം നിയോജക മണ്ഡലം പ്രസിഡന്റ് സിജോ ജോസഫ് മറുനാടൻ മലയാളിയോട് പറഞ്ഞു. നാളെയും ബ്രാഞ്ചിലെത്തി മാനേജരെ കാണാൻ ശ്രമിക്കും കഴിഞ്ഞില്ലായെങ്കിൽ ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്നും സിജോ ജോസഫ് വ്യക്തമാക്കി. യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാരായ പി.വൈ ഷാജഹാൻ, മനു ജേക്കബ് എന്നിവരും പ്രതിഷേധത്തിൽ പങ്കെടുത്തിരുന്നു. അറസ്റ്റ് ചെയ്ത പ്രവർത്തകരെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു.
സംസ്ഥാനത്തെ വിവിധ ഭാഗങ്ങളിൽ ലോണെടുത്ത ഉപഭോക്താക്കളുടെ പക്കൽ നിന്നും ചെക്ക് മടങ്ങി എന്ന കാരണം കാട്ടി ആയിരക്കണക്കിന് രൂപ പിഴ ഈടാക്കിയാണ് ബജാജ് ഫിൻ സർവ് ചൂഷണം നടത്തുന്നത്. ഇതിനെതിരെ പരാതിയുമായി ഉപഭോക്താക്കളെത്തിയാൽ കൃത്യമായ മറുപടി നൽകാതെ ഒളിച്ചു കളിക്കുകയാണ് ബജാജ് ഫിൻസെർവ് ജീവനക്കാർ. ഇന്ന് കൊച്ചിയിലെ ബജാജ് ഫിൻസെർവിന്റെ കലൂരിലെ ബ്രാഞ്ചിൽ ആയിരക്കണക്കിന് പേരാണ് പരാതിയുമായെത്തിയത്. എന്നാൽ ഇവർ കൃത്യമായ ഒരു മറുപടിയും നൽകാതെ ഉപഭോക്താക്കളെ മടക്കി അയക്കുകയാണ് ചെയ്തത്. ഉപഭോക്താക്കൾ ഉന്നയിക്കുന്ന ആരോപണത്തിന്റെ നിജസ്ഥിതി അറിയാനായി മറുനാടൻ മലയാളിയുടെ സംഘം ഇവിടെ എത്തിയെങ്കിലും കസ്റ്റമർ സർവ്വീസ് വിഭാഗം സംസാരിക്കാൻ കൂട്ടാക്കിയില്ല.
ലോക്ക് ഡൗണിനെ തുടർന്ന് ലോണെടുത്ത പലരും തിരിച്ചടക്കാൻ മാർഗ്ഗമില്ലാതെ വലഞ്ഞപ്പോൾ ഇവർ ബാങ്കുകളിൽ തിച്ചടവിനായുള്ള ചെക്ക് പ്രസന്റ് ചെയ്തു. എന്നാൽ പണമില്ലാത്തതിനാൽ ഒട്ടുമിക്കപേരുടെയും ചെക്കുകൾ മടങ്ങി. ചെക്ക് മടങ്ങുമ്പോൾ ബാങ്ക് 250 രൂപയാണ് ഈടാക്കുന്നത്. ബജാജ് പിഴയായി 590 രൂപയും ഈടാക്കും. ഒരു ദിവസം തന്നെ നാലു തവണയോളം ചെക്ക് ബജാജ് ഉപഭോക്താക്കളുടെ ബാങ്കിൽ പ്രസന്റ് ചെയ്യുകയും ഇതുവഴി 3360 രൂപ വരെ പിഴ ഇനത്തിൽ ഉപഭോക്താക്കൾ നൽകേണ്ടതായി വന്നിട്ടുണ്ട്. അതു പോലെ തന്നെ പണം അടക്കുന്ന ദിവസം വരെ ചെക്ക് ബാങ്കിൽ പ്രസന്റ് ചെയ്ത് ആയിരക്കണക്കിന് രൂപ പിഴ ഇനത്തിൽ ഉപഭോക്താക്കളെ ചൂഷണം ചെയ്യുകയാണ്.
ചെക്ക് മടങ്ങിക്കഴിഞ്ഞാൽ പിന്നെ ബജാജിന്റെ കളക്ഷൻ എക്സിക്യൂട്ടീവുകളുടെ ഭീഷണിയാണ്. പണം അടയ്ക്കാനായി പൊലീസുകാരൻ മുതൽ ഹൈക്കോടതി അഭിഭാഷകനാണ് എന്നുള്ള വ്യാജേന ഭീഷണി തുടരും. 1250 രൂപ മാസ തവണയുള്ള ഒരു ഉപഭോക്താവിന് ഒരുമാസം പണം അടയ്ക്കാൻ വൈകിയപ്പോൾ 3250 രൂപയോളം പിഴയിനത്തിൽ അടയ്ക്കേണ്ടി വന്നുവെന്നും മറുനാടൻ മലയാളിയോട് വ്യക്തമാക്കി. മൊറട്ടോറിയത്തിന് അപേക്ഷ നൽകി, മൊറട്ടോറിയം ലഭ്യമായിട്ടും പണം അടയ്ക്കണമെന്നാവശ്യപ്പെട്ടുള്ള സന്ദേശവും എക്സിക്യൂട്ടീവിന്റെ വിളിയും വന്നവർ ഏറെയാണ്. മൊറട്ടോറിയം ലഭിച്ച ഉപഭോക്താവിനോട് എല്ലാവർക്കും ഞങ്ങൾ മൊറട്ടോറിയം നൽകുന്നില്ല എന്നായിരുന്നു ഇവരുടെ ടെലി കോളറുടെ മറുപടി.
ഇത് മാത്രമല്ല ബാങ്കിൽ പണമുള്ളപ്പോൾ ചെക്ക് പ്രസന്റ് ചെയ്യാതിരുന്നതിന് ശേഷം പണം ഇല്ലാത്ത സമയത്ത് ചെക്ക് പ്രസന്റ് ചെയ്ത് ഉപഭോക്താക്കളെ ദ്രോഹിക്കുന്ന നടപടിയും ബജാജിന്റെ ഭാഗത്ത് നിന്നും ഉണ്ടായതായും ചിലർ പറയുന്നു. പരാതി പറയാനായി ഇവരുടെ നമ്പരുകളിൽ വിളിക്കുമ്പോൾ സാധാരണക്കാർക്ക് മനസ്സിലാവാത്ത രീതിയിലാണ് സംസാരിക്കുന്നത്. ബ്രാഞ്ചുകളിലെത്തുമ്പോൾ പരാതി ഈ മെയിലായി അയക്കൂ എന്നും അപ്പോൾ പ്രശ്നത്തിന് പരിഹാരം കാണുമെന്നുമാണ് പറയുന്നത്. പൂണെയിലെ ഇവരുടെ ഹെഡ് ഓഫീസിലേക്ക് മെയിലയക്കാൻ പോയിട്ട് നേരെ ചൊവ്വെ ഫോൺ വിളിച്ച് സംസാരിക്കാൻ പോലും അറിയാത്തവരാണ് ഏറെ പേരും. ഇതിനാൽ പലരും നിസ്സഹായരാണ്. ലോൺ അടച്ചു തീർത്തില്ലെങ്കിൽ സിബിൽ സ്കോർ കുറയുമെന്നതിനാൽ ഒന്നും മിണ്ടാതെ എല്ലാവരും പണം അടക്കുകയാണ് പതിവ്.
Stories you may Like
- യൂത്ത് കോൺഗ്രസ് തിരഞ്ഞെടുപ്പിൽ കോൺഗ്രസ് നിയമകുരുക്കിൽ
- പ്രതിപക്ഷ സമരത്തെ പൊലീസ് തന്നെ നേരിടും; നവകേരളത്തിൽ 'രക്ഷാപ്രവർത്തനം' തുടരും
- ഇ.പിക്ക് എതിരായ കേസ് എഴുതി തള്ളുന്നു; എതിർപ്പുണ്ടെങ്കിൽ അറിയിക്കാൻ നോട്ടിസ്
- കരിങ്കൊടി ഭയന്ന് കോഴിക്കോട്ട് കരുതൽ തടങ്കൽ പ്രയോഗം
- സുരേന്ദ്രന്റെ ആരോപണത്തെ തള്ളി രാഹുൽ മാങ്കൂട്ടത്തിൽ
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍