തേനിയിൽ 120 ഏക്കർ തോട്ടം; കേരളത്തിൽ അങ്ങോളമിങ്ങോളം ആഡംബര ഫ്ളാറ്റുകൾ; റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും കാശിറക്കി കളി; തൃപ്പൂണിത്തുറയിലെ ബേക്കറിക്കാരൻ ഉൾപ്പെടെ ബാബുവിന്റെ ബിനാമി; ചായക്കടക്കാരൻ കുമാരേട്ടന്റെ മകൻ പുറമ്പോക്കിൽ നിന്ന് കൊട്ടാരത്തിലേക്ക് എത്തിയതിന്റെ പൊരുൾ തേടി വിജിലൻസ്
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: മുന്മന്ത്രി കെ ബാബുവിനെതിരെ അന്വേഷണം ശക്തമാകുകയും ഇന്ന് രാവിലെ മുതൽ അദ്ദേഹത്തിന്റെയും മക്കളുടെയും സുഹൃത്തുക്കളുടെയും പേരിലുള്ള വീടുകളിൽ വിജിലൻസ് റെയ്ഡ് നടക്കുകയും ചെയ്യുമ്പോൾ പുറത്തുവരുന്നത് നിരവധി ആരോപണങ്ങൾ. ബാർകോഴയുമായി ബന്ധപ്പെട്ടു മാത്രമല്ല, അല്ലാതെയും നിരവധി വിഷയങ്ങളിൽ അനധികൃത സ്വത്തു സമ്പാദിച്ചുവെന്ന പരാതികളാണ് ബാബുവിനെതിരെ വിജിലൻസ് അന്വേഷിക്കുന്നത്.
ഒരു സാധാരണ ചായക്കടക്കാരനായിരുന്ന അങ്കമാലിക്കാരൻ കുമാരേട്ടന്റെ മകനാണ് ബാബു. അങ്കമാലി മാർക്കറ്റ് റോഡിലുള്ള രണ്ടരസെന്റ് പുറമ്പോക്കിൽ നിന്നാണ് കെ ബാബുവിന്റെ കുടുംബം തൃപ്പൂണിത്തുറയിലുള്ള ഇന്നത്തെ മണിമാളികയിലേക്ക് വളരുന്നത് ക്ഷണനേരത്തിലായിരുന്നു. മക്കളും ബന്ധുക്കളുമുൾപ്പെടെ ആർഭാട ജീവിതം നയിക്കുന്നതുകണ്ട് 'ഇവരെങ്ങനെ ഇത്ര പണമുണ്ടാക്കിയെന്ന' നാട്ടുകാർ ഏറെക്കാലമായി ചോദിക്കുന്ന ചോദ്യത്തിനാണ് വിജിലൻസ് ഉത്തരം തേടുന്നത്.
മാണിക്കെതിരെ ബാർകോഴ ആരോപണം ഉയർന്നതിനു പിന്നാലെ ബിജു രമേശും സംഘവും ബാബുവിനെതിരെയും ആരോപണം ഉന്നയിക്കുകയും തൃശൂർ വിജിലൻസ് കോടതി ഇത് അന്വേഷിക്കണമെന്ന് ആവശ്യപ്പെടുകയും ഇതോടെ മാണിക്കുപിന്നാലെ ബാബുവിന്റെയും രാജി ആവശ്യം ഉയരുകയുമായിരുന്നു. യുഡിഎഫ് സർക്കാരും ചെന്നിത്തലയുടെ പൊലീസും ബാബുവിനെ രക്ഷിച്ചെടുത്തുവെന്ന ആക്ഷേപം ശക്തമായി നിലനിന്നെങ്കിലും അന്വേഷണമൊന്നും നടന്നില്ല.
ബാബുവിനെതിരെ കേസെടുക്കാൻ പ്രഥമദൃഷ്ട്യാ തെളിവില്ലെന്നു പറഞ്ഞ് സർക്കാർ മുഖം രക്ഷിക്കാൻ ശ്രമിക്കുകയായിരുന്നുവെന്ന് പ്രതിപക്ഷം ആക്ഷേപിച്ചു. ഇതോടെ ബാബു മന്ത്രിക്കസേരയിൽ തിരിച്ചെത്തിയതോടെയാണ് മാണി യുഡിഎഫുമായി ഇടഞ്ഞു തുടങ്ങിയത്. തനിക്കും ബാബുവിനും ഇരട്ടനീതിയെന്ന ആക്ഷേപമുന്നയിച്ച മാണി ഇ്പ്പോൾ തിരഞ്ഞെടുപ്പിന് പിന്നാലെ യുഡിഎഫ് വിടുകയും ചെയ്തു.
ഇന്ന് മുൻ മന്ത്രിയുടെ വീട്ടിൽ വിജിലൻസ് റെയ്ഡ് തുടങ്ങിയത് കൃത്യമായ തെളിവുകൾ അനധികൃത സമ്പാദ്യത്തെപ്പറ്റി ലഭിച്ചതിനെ തുടർന്നാണെന്നാണ് സൂചനകൾ. മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ എഫ്.ഐ.ആർ സമർപ്പിച്ച അന്വേഷണ സംഘം, കൊച്ചിയിലും തൊടുപുഴയിലുമുള്ള ബാബുവിന്റേയും മക്കളുടേയും സഹായികളുടേയും വീടുകളിലാണ് റെയ്ഡ് നടത്തുന്നത്. തൃപ്പൂണിത്തുറയിലെ ബാബുവിന്റെ വീട്ടിലും പാലാരിവട്ടത്തും തൊടുപുഴയിലുമുള്ള മക്കളുടെ വീടുകളിലും കുമ്പളത്തും വൈറ്റിലയിലുമുള്ള സഹായികളുടെ വീടുകളിലുമാണ് പുലർച്ചെ മുതൽ പരിശോധന തുടങ്ങിയത്.
കോടികളുടെ അനധികൃത സമ്പാദ്യം മക്കളുടെയും അവരുടെ ഭർത്ൃ ബന്ധുക്കളുടെയും പേരിൽ നിക്ഷേപിച്ചെന്നും തമിഴ്നാട്ടിലും കർണാടകയിലുമുൾപ്പെടെ അന്യസംസ്ഥാനങ്ങളിൽ ഏക്കറുകണക്കിന് ഭൂമി വാങ്ങിക്കൂട്ടിയെന്നും നേരത്തെ മുതലേ പരാതി ഉയർന്നിരുന്നു. ബാർ കോഴ ആക്ഷേപം ഉണ്ടാകുന്നതിന് മുമ്പ് മകളുടെ ഭർതൃ പിതാവിന്റെ പേരിൽ 45 ലക്ഷത്തിന്റെ കാർ ബാബു വാങ്ങി നൽകിയിരുന്നതായും അത് ആരോപണം ഉണ്ടായ ഉടൻ വിറ്റഴിച്ചതായും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. തൃപ്പൂണിത്തുറയിലെ ഒരു ബേക്കറി ഉടമ ഉൾപ്പെടെ ബാബുവിന്റെ ബിനാമിയാണെന്ന് വിജിലൻസ് സംശയിക്കുന്നു. ഇയാളുടേതുൾപ്പെടെയുള്ള വീടുകളിൽ പരിശോധന നടക്കുന്നുണ്ട്. തേനിയിൽ 120 ഏക്കർ തോട്ടം വാങ്ങിയതായും പ്രമുഖ ബിസിനസ് ഗ്രൂപ്പുകളുമായി ബന്ധമുള്ളതായുമുള്ള കാര്യങ്ങളും പരിശോധിക്കുന്നുണ്ട്.
ഇതിനു പുറമെ നിരവധി റിയൽ എസ്റ്റേറ്റ് ഇടപാടുകളിലും പണം നിക്ഷേപിച്ചതായി അന്വേഷണ സംഘം സംശയിക്കുന്നു. ഒരു ആശുപത്രിയുമായി ബന്ധപ്പെട്ട് പണം മുടക്കിയതായും സൂചനകളുണ്ട്. കേരളത്തിൽ പലയിടത്തും ബിനാമി പേരുകളിൽ ഫ്ളാറ്റുകൾ വാങ്ങിയതിനെ പറ്റിയും അന്വേഷിക്കുന്നു. മക്കളുടെ വീടുകൾക്കായി മുടക്കിയ പണത്തിന്റെ സ്രോതസ്സും അന്വേഷണ പരിധിയിൽ വരും.
മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിച്ച എഫ്ഐആറിൽ ഇത്തരം നിരവധി ആരോപണങ്ങളെപ്പറ്റിയാണ് അന്വേഷണം നടക്കുന്നതെന്ന് വിജിലൻസ് വ്യക്തമാക്കിയിട്ടുണ്ട്. നേരത്തേ, ബാർ-ബീയർ പാർലർ ലൈസൻസ് നൽകുന്നതുൾപ്പെടെയുള്ള ക്രമക്കേടുമായി ബന്ധപ്പെട്ടു 100 കോടിയുടെ അഴിമതി നടന്നിട്ടുണ്ടെന്നാണു വിജിലൻസ് സെൻട്രൽ റേഞ്ച് എസ്പി നൽകിയ അന്വേഷണ റിപ്പോർട്ട്. ബാർ ഹോട്ടലുടമകൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വിജിലൻസ് എറണാകുളം റേഞ്ച് എസ്പി നടത്തിയ ത്വരിത പരിശോധനയുടെ അടിസ്ഥാനത്തിലാണു കേസ്.
കൊച്ചുവീട്ടിൽ നിന്ന് കൊട്ടാരത്തിലേക്ക് എത്തിയതെങ്ങനെ?
കെ. ബാബുവിന്റെ ഓഫീസിൽ നേരിട്ടു ചെന്ന് താൻ പണം നല്കിയെന്നും, തന്റെ പരാതി ഒഴിവാക്കാൻ മന്ത്രി സ്വാധീനിച്ചു എന്നുമൊക്കെയുള്ള ബിജു രമേശിന്റെ ആരോപണമാണ് ബാബുവിനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയത്. അന്നും ഇന്നും ബിജു രമേശ് ചോദിക്കുന്ന ചോദ്യമിതാണ്: വെറും സാധാരണക്കാരനിൽ സാധാരണക്കാരനായ ബാബു ഇന്നത്തെ നിലയിലെത്താനുള്ള സാമ്പത്തികസ്രോതസെന്താണ്? അങ്കമാലിയിലെ വെറുമൊരു തട്ടുകടക്കാരൻ കുമാരന്റെ മകൻ ബാബു എങ്ങനെ കേരളത്തിലെ ഏറ്റവും ശക്തമായ വകുപ്പായ മദ്യവും, തുറമുഖവും ഭരിക്കുന്ന മന്ത്രിയായി? ഇതുവരേ പിന്നിട്ട നാൾവഴികളിലേക്കു തിരിഞ്ഞു നോക്കുമ്പോൾ ബാബു എന്ന രാഷ്ട്രിയപ്രവർത്തകനോടൊപ്പം ഭാഗ്യം എന്ന സഹയാത്രികനും ഉണ്ടായിരുന്നുവെന്നു പറയാൻ.
അങ്കമാലി പഴയ മാർക്കറ്റ് റോഡിലുള്ള രണ്ടരസെന്റ് പുറമ്പോക്കിൽ താമസിച്ചിരുന്ന ബാബുവിന്റെ അച്ഛൻ കെ. കുമാരൻ റോഡു പുറമ്പോക്കിൽ അന്നു ചെറിയൊരു ചായപ്പീടിക നടത്തിയിരുന്നു. കുന്നുംപുറത്തു ചായപ്പീടിക എന്നായിരുന്നു പേര്. ബാബു അന്നു വിദ്യാർത്ഥി. അല്പം മാറി 10 സെന്റിൽ ചെറിയൊരു വീട്. കുമാരനും ആറ് ആൺമക്കളും. ബാബു രണ്ടാമൻ. മൂത്തയാൾ സുഗതൻ.അഡ്വക്കേറ്റായിരുന്നു, ജീവിച്ചിരുപ്പില്ല. ബാബുവിനു താഴെ രാജീവൻ, സജീവൻ, ജോഷി, ഷിബു. ചായക്കട പൊളിഞ്ഞപ്പോൾ, പൊലീസ് സ്റ്റേഷനിലേക്കും മറ്റും പരാതിയെഴുതിക്കൊടുക്കൽ, വില്ലേജ് ഓഫീസിലേക്കും പഞ്ചായത്തിലേക്കുമൊക്കെയുള്ള അപേക്ഷ തയാറാക്കൽ തുടങ്ങിയ പൊതുജനകാര്യങ്ങൾ തുച്ഛമായ ഫീസ് വാങ്ങി സഹായിച്ചായിരുന്നു അന്നത്തെ ജീവിതമാർഗം.
കാലടി ശ്രീശങ്കര കോളജിൽ പഠിക്കുമ്പോൾ കെ എസ് യുവിലൂടെ രാഷ്ട്രീയത്തിൽ കടന്ന കെ ബാബു മികച്ച ഫുട്ബോളറായിരുന്നു. പരിവർത്തനവാദി നേതാവ് എം എ ജോണിന്റെ കാലഘട്ടത്തിൽ ഒപ്പം കൂടി, പിന്നീടു വഴിമാറി വ്യവസ്ഥാപിത കോൺഗ്രസ് സംഘടനാ പ്രവർത്തനമായി. പിന്നെ എസ്എൻഡിപി നേതാവ് വേലായുധന്റെ മകളെ വിവാഹം ചെയ്തു തൃപ്പൂണിത്തുറയിലേക്കു മാറിത്താമസിച്ചു. പിന്നെ തട്ടകം തൃപ്പൂണിത്തുറയായി, അവിടെനിന്നു നിയമസഭയിലേക്കു പലകുറി മത്സരിച്ചു വിജയിച്ചു.
അങ്കമാലിയിലെ പഴയ തട്ടുകടയിരിക്കുന്നിടത്തു ഇന്നും കച്ചവടം നടക്കുന്നുണ്ട്, ഒന്നല്ല രണ്ടെണ്ണം. ബാബുവിന്റെ ഇളയ രണ്ടു സഹോദരന്മാരാണു കച്ചവടം നടത്തുന്നത്. ഒന്നിൽ നാരങ്ങാവില്പന. മറ്റേതിൽ സ്പോർട്സ് സാമഗ്രികളുടെ വില്പന. ചെറിയ രണ്ടു കച്ചവടസ്ഥാപനങ്ങളാണെങ്കിലും ഇതുമൂലം അങ്കമാലി പഴയ മാർക്കറ്റ് റോഡ് വികസിപ്പിക്കാനുള്ള പദ്ധതിക്ക് ഈ പുറമ്പോക്കുഭൂമിയിലെ കച്ചവടസ്ഥാപനങ്ങൾ തടസമായിരിക്കുന്നുവെന്നാണു നാട്ടുകാരുടെ പരാതി. ജോസ് തെറ്റയിൽ എം എൽ എ പഴയ മാർക്കറ്റ് റോഡ് വീതികൂട്ടാൻ വൻപദ്ധതിയിട്ടിട്ടും അതിനു തടസം സൃഷ്ടിക്കുന്നതു ബാബുവിന്റെ സഹോദരങ്ങളുടെ കടകളാണെന്ന ആക്ഷേപം ഉയർന്നു. ബാബുവിന്റെ ഒരു സഹോദരൻ കർണാടകയിൽ കള്ളനോട്ടു കേസിൽപ്പെട്ടുവെങ്കിലും പിന്നീട് കേസിൽനിന്നൊക്കെ ഒഴിവായി.
സുറിയാനി കത്തോലിക്കരുടെ വത്തിക്കാനായി കരുതപ്പെടുന്ന അങ്കമാലിയിൽ ഒരു ഈഴവ സമുദായക്കാരൻ കോൺഗ്രസുകാരനാവുക എന്നതും അത്ഭുതമായി. ബാബുവിന്റെ ബന്ധുക്കളിൽ ബഹുഭൂരിപക്ഷവും എൽഡിഎഫുകാരാണ്. കാലടി കോളേജിൽ കലാലയ രാഷ്ട്രിയ പ്രവർത്തനത്തിലൂടെ കേരള യൂണിവേഴ്സിറ്റിയിൽ കെ എസ് യു വിന്റെ വൈസ് ചെയർമാനായി. കലാലയജിവിതത്തിനു ശേഷം 1977 ൽ യൂത്ത് കോൺഗ്രസ് എറണാകുളം ജില്ലാ പ്രസിഡന്റായും പിന്നീടു യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റായും പ്രവർത്തിച്ചു.
1980 ൽ അങ്കമാലി പഞ്ചായത്ത് മുനിസിപ്പാലിറ്റിയായി മാറിയപ്പോൾ ബാബു മുനിസിപ്പൽ കൗൺസിലറായി ജയിച്ചു. ഇടതുപക്ഷത്തിനു ഭുരിപക്ഷമുണ്ടായിരുന്നു എങ്കിലും വലിയ അട്ടിമറിയിലൂടെ ബാബു അങ്കമാലിയിലെ ആദ്യത്തെ മുനിസിപ്പൽ ചെയർമാനായി. ഒന്നര വർഷത്തെ ആയുസേ ചെയർമാൻ സ്ഥാനത്തിനുണ്ടായിരുന്നുള്ളുവെങ്കിലും അത് ബാബു എന്ന യുവ രാഷ്ട്രീയ നേതാവിന്റെ ഭാഗ്യവളർച്ച ആയിരുന്നു. പിന്നിട് 1991ൽ മുഖ്യമന്ത്രിയായിരുന്ന ഇ.കെ. നായനാർ അന്നത്തെ അനുകുല രാഷ്ട്രിയ സാഹചര്യം കണക്കിലെടുത്തു നിയമസഭ പിരിച്ചുവിട്ടു. തിരഞ്ഞെടുപ്പ് വന്നപ്പോൾ തൃപ്പൂണിത്തുറ നിയമസഭാ മണ്ഡലത്തിൽ ബാബു കോൺഗ്രസ് സ്ഥാനാർത്ഥി ആയി.
അന്ന് തൃപ്പൂണിത്തുറ എറണാകുളം ജില്ലയിലെ ഇടതുപക്ഷത്തിന്റെ ചുവപ്പുകോട്ടയായിരുന്നു. എം എം ലോറൻസ്് ആയിരുന്നു ബാബുവിന്റെ എതിരാളി. ജയിക്കാൻ യാതൊരു സാധ്യതയും ഇല്ലാത്ത ബാബുവിന് അന്ന് ഭാഗ്യമായി വന്നത് രാജിവ് ഗാന്ധി ആയിരുന്നു. രാജിവ് ഗാന്ധിയുടെ മരണത്തെ തുടർന്ന് അന്നത്തെ ആ തെരഞ്ഞെടുപ്പു മുന്നാഴ്ചത്തേക്ക് മാറ്റിവച്ചു. ആ സഹതാപതരംഗത്തിൽ ബാബു എംഎ!ൽഎ ആയി. പിന്നീടു 1996 2001 ലും ബാബു തൃപ്പൂണിത്തുറയിൽ ജയിച്ചു കയറി. 2006 ലെ തിരഞ്ഞെടുപ്പിൽ പ്രതികൂലതരംഗം ഭീഷണിയായിരുന്നെങ്കിലും രവിന്ദ്രനാഥ് എന്ന അത്ര ശക്തനല്ലാത്ത എതിരാളി വിണ്ടും ഭാഗ്യമായെത്തി.
2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ തൃപ്പൂണിത്തുറ മണ്ഡലം പുനർവിഭജനം നടത്തിയപ്പോൾ പുതിയ തൃപ്പൂണിത്തുറ നിയമസഭാമണ്ഡലം ശക്തമായ മാർക്സിസ്റ്റ് സീറ്റ് ആയി മാറി. തൊട്ടപ്പുറത്ത് തൃക്കാക്കര മണ്ഡലം ശക്തമായ യു.ഡി.ഫ്. മണ്ഡലമായി. അവിടെ മത്സരിക്കാനുള്ള ബാബുവിന്റെ ശ്രമം നടന്നില്ല. ബാബു വിണ്ടും തൃപ്പൂണിത്തുറയിൽ സ്ഥാനാർത്ഥിയായി. അന്ന് ഇടതുപക്ഷ മുന്നണി സ്ഥാനാർത്ഥി ഗോപി കോട്ടമുറിക്കലിനു പകരം ദിനേശ് മണിയിലേക്ക് മാറിയത് അനുഗ്രഹമായപ്പോൾ വിജയം ബാബുവിനായി. ജയിച്ചുവന്ന പ്രമുഖ ഈഴവ സമുദായാംഗങ്ങളിൽ രണ്ടു പേരായ അടൂർ പ്രകാശും കെ . ബാബുവും മന്ത്രിയായി. എക്സൈസ് തുറമുഖം വകുപ്പുകൾ ബാബുവിന് സ്വന്തമായി.
മുഖ്യമന്ത്രിയുടെ വിശ്വസ്തനെന്ന നിലയിൽ മന്ത്രിസഭയിൽ ബാബുവിന്റെ പ്രാധാന്യം ഏറെ വലുതായിരുന്നു. ടിഎം ജേക്കബിന്റെ മരണത്തെ തുടർന്ന് പിറവത്ത് ഉപതെരഞ്ഞെടുപ്പ് എത്തിയപ്പോൾ അനൂപ് ജേക്കബിന്റെ വിജയത്തിന് തന്ത്രങ്ങൾ ഒരുക്കിയത് ബാബുവായിരുന്നു. അങ്ങനെ ഗ്ലാമറുമായി മുന്നേറുമ്പോഴാണ് ബാബുവിന് നേരെ ബാർ കോഴയിൽ കുരുക്കെത്തുന്നത്. അടുപ്പക്കാരനെ സഹായിക്കാൻ മുഖ്യമന്ത്രി അരയും മുണ്ടും മുറുക്കി രംഗത്തിറങ്ങിയിട്ടും ബാബു അടിതെറ്റി വീണു. കേരള രാഷ്ട്രീയത്തിൽ തൃപ്പുണ്ണിത്തറയിലെ തുടർച്ചയായ വിജയങ്ങളാണ് ബാബുവിനെ താരമാക്കിയത്.
എന്നാൽ ഇന്ന് ഈ മണ്ഡലവും കോൺഗ്രസിനെ കൈവിടുന്നു. തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടത് മുന്നേറ്റമായിരുന്നു ഇവിടെ. രണ്ടാമത് എത്തിയത് ബിജെപിയും. അതുപോലെ ബാർ കോഴയിലും സുരക്ഷിത മണ്ഡലം ബാബുവിനെ കൈവിട്ടു. ബാബുവിനെ വീഴ്ത്താൻ എൽഡിഎഫ് ഇറക്കിയ യുവനേതാവ് എം സ്വരാജ് ഇവിടെ ബാബുവിനെ വീഴ്ത്തി നിയമസഭയിലെത്തി. ഈ വീഴ്ചയോടെ തോറ്റ മന്ത്രിമാരുടെ കൂട്ടത്തിൽ ബാബുവിന്റെ പേരും കുറിക്കപ്പെട്ടു. ഇതിനു പിന്നാലെയാണ് ബാബുവിനെതിരെ ഇപ്പോൾ വിജിലൻസിന്റെ കുരുക്ക് മുറുകുന്നത്.
Stories you may Like
- ബാബു ജോർജ്ജിനെ കോൺഗ്രസിൽ തിരിച്ചെടുക്കണം
- കെ.ബാബുവിന്റെ 25 ലക്ഷം രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടി
- ഞങ്ങളുടെ സ്വത്ത് വിവരം മാത്യു കുഴൽനാടനെ ബോധ്യപ്പെടുത്തേണ്ടതില്ല; ഇടുക്കി ജില്ലാ സെക്രട്ടറി
- ജെയ്ക്കിന്റെ കൈവശമുള്ളത് പാരമ്പര്യമായി പിതാവിൽ നിന്നും കിട്ടിയ കുടുംബ സ്വത്ത്
- ശിവകുമാറിനെ ചോദ്യം ചെയ്യാൻ ഇഡി; തിങ്കളാഴ്ച ഹാജരാകണം
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്