ഗോഹട്ടിയിലേക്ക് ബാലു പോയിരുന്നുവെങ്കിൽ തൃശൂർ വഴിപാടിന് എത്തില്ലായിരുന്നു; ട്രിപ്പ് കാൻസൽ ചെയ്തപ്പോൾ ബാലു നേരെ തൃശൂരിലെ വഴിപാടിനും അതിനു ശേഷമുള്ള മരണത്തിലേക്കും യാത്രയായി; ഗോഹട്ടി ട്രിപ്പ് ചിലർ മനഃപൂർവം മുടക്കിയതെന്ന് ആരോപിച്ച് പ്രിയാ വേണുഗോപാൽ; ബാലു അപകടത്തിൽപ്പെടുമ്പോൾ ബാലുവിന്റെ കൂടെയുള്ളവർ ബാലുവുമായി ബന്ധമുള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തുക എന്നതും അസ്വാഭാവികം; ബാലഭാസ്കറിന്റെ അപകട മരണത്തിൽ അട്ടിമറി തിയറിയിൽ ഉറച്ച് ബന്ധുക്കൾ
എം മനോജ് കുമാർ
തിരുവനന്തപുരം: ബാലഭാസ്കറിന്റെ ഗോഹട്ടി ട്രിപ്പ് ക്യാൻസൽ ചെയ്യപ്പെട്ടതിന്റെ കാരണങ്ങൾ ഇന്നും ദുരൂഹമെന്നു ബാലഭാസ്കറിന്റെ ഉറ്റ ബന്ധു പ്രിയാ വേണുഗോപാൽ മറുനാടൻ മലയാളിയോട് പറഞ്ഞു. സെപ്റ്റംബർ 22 നുള്ള ഗോഹട്ടി ട്രിപ്പ് കാൻസൽ ചെയ്യപ്പെട്ടതിന് പിന്നിൽ ആരെന്നു ഇപ്പോഴും കണ്ടുപിടിക്കാൻ കഴിഞ്ഞിട്ടില്ല. സെപ്റ്റംബർ 22 നു ഗോഹട്ടി ട്രിപ്പിൽ ബാലു പോയിരുന്നുവെങ്കിൽ തൃശൂർ വഴിപാടിന് എത്തില്ലായിരുന്നു. പകരം കുടുംബത്തിൽ നിന്നും ആരെങ്കിലും പോകും. സെപ്റ്റംബർ 25 നാണ് ബാലുവിന്റെ കാർ പള്ളിപ്പുറത്ത് വെച്ച് അപകടത്തിൽപ്പെടുന്നത്. ഗോഹട്ടി കച്ചേരി കാൻസൽ ചെയ്തതും ബാലുവിന്റെ കാർ അപകടവുമായി ബന്ധമുണ്ട്. ഗോഹട്ടി കച്ചേരിയും ബാലുവിന്റെ മരണവുമായി അഭേദ്യ ബന്ധം തന്നെയുണ്ട്. ഇത് ഞങ്ങൾ ഉറച്ചു വിശ്വസിക്കുന്നു. പക്ഷെ ഈ രീതിയിലുള്ള അന്വേഷണം ക്രൈംബ്രാഞ്ച് മുന്നോട്ടു നീക്കിയില്ല.
ബാലഭാസ്കർ പോകുമെന്ന് ഉറപ്പുള്ള ഗോഹട്ടി ട്രിപ്പ് കാൻസൽ ആയതാണ് ബാലഭാസ്കറിന്റെ വാഹനാപകടത്തിലേക്കും മരണത്തിലേക്കും വഴി വെച്ചത്. അതുകൊണ്ട് തന്നെ ഒട്ടനവധി ദുരൂഹതകൾ മരണവുമായി ബന്ധപ്പെട്ടു ഇപ്പോഴും മുന്നിലുണ്ട്. ഗോഹട്ടി ട്രിപ്പ് ചിലർ കാൻസൽ ചെയ്തു. അതിനു ശേഷമാണ് തൃശൂർ യാത്രയ്ക്ക് ബാലു പോകുന്നത്. തൃശൂരെ വഴിപാടിന് ആരെങ്കിലും പോയാൽ മതിയെന്നാണ് ബാലു തന്നെ മുൻപ് എടുത്ത തീരുമാനം. ഗോഹട്ടി ട്രിപ്പ് കാൻസൽ ചെയ്തപ്പോൾ ബാലു നേരെ തൃശൂരിലെ വഴിപാടിനും അതിനുശേഷമുള്ള മരണത്തിലേക്കും യാത്രയായി. ഗോഹട്ടി ട്രിപ്പ് ചിലർ മനഃപൂർവം മുടക്കിയതായാണ് കരുതുന്നത്- പ്രിയ പറയുന്നു.
ഗോഹട്ടിയിൽ അതിരുദ്ര മഹായജ്ഞം നടക്കുകയായിരുന്നു. ഇവിടെ ബാലുവിന് കച്ചേരിയുണ്ടായിരുന്നു. ഈ കച്ചേരിക്ക് പോകാനുള്ള തയ്യാറെടുപ്പിലായിരുന്നു ബാലു. പ്രതിഫല കാര്യത്തിൽ എന്തോ തർക്കം വന്നു എന്നാണ് ഞങ്ങൾ കേട്ടത്. തർക്കം ഉണ്ടാകാനുള്ള ഒരു സാധ്യതയും നിലവിലില്ലായിരുന്നു. റീ ബുക്കിങ് ചെയ്താൽ നഷ്ടമാകും എന്നാണ് പറഞ്ഞത്. അതുകൊണ്ട് തന്നെ ഫ്ളൈറ്റ് ടിക്കറ്റ് കാൻസൽ ചെയ്തു. ഇതോടെ ഗോഹട്ടി ട്രിപ്പ് മുടങ്ങി. അത് വിശ്വസനീയമായ ഒരു കാര്യമായി തോന്നിയിരുന്നില്ല. എന്താണ് അതിന്റെ പിന്നിൽ എന്നാണ് ഞങ്ങൾ ഇപ്പോഴും ആലോചിക്കുന്നത്. കർണാടിക് കച്ചേരി ബാലു ഒരിക്കലും ഒഴിവാക്കില്ല. പ്രതിഫല പ്രശ്നവുമായി ബന്ധപ്പെട്ടു പ്രശ്നങ്ങൾ ഉണ്ടാക്കുന്ന ആളുമല്ല. ഈ കച്ചേരി റദ്ദാക്കിയതിനു പിന്നിലെന്ത് എന്ന കാര്യം ഇപ്പോഴും വെളിയിൽ വന്നിട്ടില്ല.
തൃശൂർ വഴിപാടിന് ആരെങ്കിലും പോകണം എന്നാണ് ബാലു പറഞ്ഞത്. താൻ പോകും എന്ന് ബാലു പറഞ്ഞിട്ടില്ല. കാരണം ഗോഹട്ടി യാത്ര മുന്നിലുണ്ടായിരുന്നു. ഗോഹട്ടി ട്രിപ്പ് കാൻസൽ ചെയ്യും എന്ന് ബാലു കരുതിയതുമല്ല. ചെന്നൈയിലുള്ള ഹരീഷ് രാമചന്ദ്രൻ എന്ന മാനേജർ ആണ് കച്ചേരി ഓർഗനൈസ് ചെയ്തത്. അയാളുടെ നമ്പർ ക്രൈംബ്രാഞ്ചിനു ഞങ്ങൾ നൽകിയതാണ്. പക്ഷെ ക്രൈംബ്രാഞ്ച് അത് ഗൗനിച്ചില്ല. ഇതുപോലെ വേറൊരു മാനേജറെ പ്രകാശ് തമ്പി അപകടശേഷം വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു.
അത് ഞങ്ങൾക്ക് അറിയാവുന്ന കാര്യമാണ്. ശബരീശനെക്കൊണ്ട് ഒരു കച്ചേരി പ്ലാൻ ചെയ്തപ്പോൾ അത് അഭിജിത്ത് നായരെക്കൊണ്ട് ചെയ്യിക്കണമെന്നു മാനേജർ പ്രകാശ് തമ്പി നിർബന്ധം പിടിച്ചു. അതിനൊക്കെ ചൊല്ലി ബാലുവുമായി ബന്ധപ്പെട്ടു വഴക്കുകൾ നടന്നിരുന്നു. ബാലു അപകടത്തിൽപ്പെടുമ്പോൾ ബാലുവിന്റെ കൂടെയുള്ളവർ ബാലുവുമായി ബന്ധമുള്ളവരെ വിളിച്ച് ഭീഷണിപ്പെടുത്തുക എന്നൊക്കെ പറയുമ്പോൾ എന്തൊക്കെ അസ്വഭാവികതകൾ അതിലുണ്ടാകും. ഇതെല്ലാം ക്രൈംബ്രാഞ്ച് സംഘത്തോട് ഞങ്ങൾ പറഞ്ഞതാണ്. പക്ഷെ അന്വേഷണം ഈ രീതിയിൽ ഒന്നും മുന്നോട്ടു പോയിട്ടില്ല.
ബാലുവിന്റെ മരണത്തിൽ ദുരൂഹമായ പലതും ഒളിഞ്ഞിരിക്കുന്നു. സ്വർണ്ണകള്ളക്കടത്തിൽ പ്രകാശ് തമ്പിക്കും വിഷ്ണുവിനും ബന്ധം വരുമെന്ന് ഞങ്ങൾ കരുതിയതല്ല. ബാലുവുമായി ബന്ധമുള്ളവർ ഇത്തരം കേസുകളിൽ കുടുങ്ങുന്നത് തന്നെ ദുരൂഹതയുണ്ട്. അപകടമരണവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന ദുരൂഹതകളിൽ പലതും ചുരുളഴിയില്ലെന്ന നിഗമനത്തിലേക്ക് തന്നെയാണ് ഇപ്പോൾ ബാലുവിന്റെ കുടുംബം നീങ്ങുന്നത്. ക്രൈംബ്രാഞ്ച് അന്വേഷണം ട്രാക്ക് തെറ്റിയോടുന്നു എന്ന നിഗമനത്തിലാണ് കുടുംബം.
അപകടവുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംശയ ദുരീകരണത്തിനു ക്രൈംബ്രാഞ്ച് സംഘം സന്നദ്ധമാകാത്തതിനെ തുടർന്നാണ് അന്വേഷണവുമായി ബന്ധപ്പെട്ടു കുടുംബത്തിനു സംശയങ്ങൾ ഉയരുന്നത്. ട്രാക്കിലേക്ക് നീങ്ങുമെന്ന് കരുതിയ ക്രൈംബ്രാഞ്ച് അന്വേഷണം ഏതോ ഘട്ടത്തിൽ വഴിമാറിയതാണ് കുടുംബം കരുതുന്നത്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് അന്വേഷണത്തിനു നേർക്ക് ഇപ്പോൾ കുടുംബത്തിനു സംശയങ്ങൾ ഉയരുകയാണ്.
ഇപ്പോൾ കെഎസ്ആർടിസി ഡ്രൈവർ അജിയുടെ പേരുപോലും ക്രൈംബ്രാഞ്ച് സംഘം പൂഴ്ത്തിവയ്ക്കുന്നു. അജിയാണ് പ്രൈം വിറ്റ്നസ് എന്നാണ് ക്രൈംബ്രാഞ്ച് സംഘം ഞങ്ങളോട് പറഞ്ഞത്. ഇപ്പോൾ അജിയെക്കുറിച്ച് ക്രൈംബ്രാഞ്ച് ഒന്നും പറയുന്നില്ല. കലാഭവൻ സോബിയുടെ മൊഴിയും വിശദാംശങ്ങളും ക്രൈംബ്രാഞ്ച് ഇപ്പോൾ ഒന്നും കേൾക്കാൻ സന്നദ്ധമല്ല. സോബിയുടെ മൊഴി വിശ്വാസയോഗ്യമല്ല എന്നാണ് ക്രൈംബ്രാഞ്ച് കരുതുന്നത്. അതുകൊണ്ട് തന്നെ സോബിയെ വിശ്വാസത്തിലെടുക്കാനോ മൊഴിക്ക് ഗൗരവം നൽകാനോ ഒന്നും ക്രൈംബ്രാഞ്ച് തയ്യാറല്ല. അത് എന്തുകൊണ്ടു എന്നാണ് കുടുംബം ആരായുന്നത്.
പക്ഷെ ഞങ്ങളെ സംബന്ധിച്ചിടത്തോളം സോബിയുടെ മൊഴിക്ക് വിശ്വാസ്യതയുണ്ട്. നടന്ന കാര്യങ്ങൾ വളരെ വിശദമായാണ് സോബി ക്രൈംബ്രാഞ്ചിനു മുന്നിൽ മൊഴിയായി നൽകിയത്. പക്ഷെ ഈ മൊഴി വിശ്വാസത്തിൽ എടുക്കാൻ തയ്യാറല്ല എന്ന് പറയുമ്പോൾ അതിനു എന്താണ് അർത്ഥം കുടുംബം ചോദിക്കുന്നു. തന്റെ മൊഴി വിശ്വാസയോഗ്യമല്ലെങ്കിൽ നുണ പരിശോധന നടത്തട്ടെ എന്നും സോബി പറയുന്നു. എന്നിട്ടും ക്രൈംബ്രാഞ്ച് അത് മുഖവിലയ്ക്ക് എടുക്കാൻ തയ്യാറല്ല. എന്തുകൊണ്ട്? ഇതാണ് കുടുംബത്തിനു ക്രൈംബ്രാഞ്ച് അന്വേഷണത്തിനെക്കുറിച്ച് സംശയങ്ങൾ ഉയരാൻ കാരണമാകുന്നത്.
അജിയുടെ ബാക്ക്ഗ്രൗണ്ട് സംശയാസ്പദമായി നിലനിൽക്കുകയാണ്. അതുകൊണ്ട് തന്നെ ക്രൈംബ്രാഞ്ച് അന്വേഷണം സംശയാസ്പദമായ അജിയുടെ ബാക്ക്ഗ്രൌണ്ടി;ലേക്ക് നീങ്ങുന്നില്ല. അജിയുടെ ആദ്യം വന്ന ഫെയ്സ് ബുക്ക് പോസ്റ്റ് പോലും പെയിഡ് ഷെയർ എന്ന രീതിയിലാണ് സഞ്ചരിച്ചത്. എണ്ണായിരം ഷെയർ ആണ് അപകടവുമായി ബന്ധപ്പെട്ടു അജിയുടെ ഫെയ്സ് ബുക്ക് പോസ്റ്റിനു ആ ഘട്ടത്തിൽ വന്നത്. ഇതെല്ലാം ഒരുപാട് സംശയങ്ങൾ ആണ് സൃഷ്ടിക്കപ്പെടുന്നത്.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്