വിവാഹത്തെ വീട്ടുകാർ എതിർത്തുവെന്നത് തെറ്റ്; രണ്ട് കൊല്ലം കഴിഞ്ഞ് ഇതേ പെൺകുട്ടിയുമായി കല്യാണം നടത്തികൊടുക്കാമെന്നായിരുന്നു അച്ഛനും അമ്മാവനും അന്ന് പറഞ്ഞത്; തൃശൂരിലേക്ക് പോയതും അമ്മാവനിൽ നിന്ന് അനുഗ്രഹം വാങ്ങി; ജഗതിയിലും പൂജപ്പുരയിലും വീട് എടുത്ത് നൽകിയതും അച്ഛൻ; ബന്ധമില്ലെന്ന് പറയുന്നത് പച്ചക്കള്ളം; പൂന്തോട്ടത്തുകാർ കണ്ടത് കറവ പശുവിനെ പോലെയെന്നും ആരോപണം; ബാലഭാസ്കറിന്റെ സുഹൃത്ത് ബിഎസ് ജോയിക്ക് പറയാനുള്ളത്; ചാനൽ ചർച്ച വൈറലാകുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാലഭാസ്കറിന്റെ ലക്ഷ്മിയുമായുള്ള വിവാഹത്തെ അച്ഛൻ ഉണ്ണിയോ അമ്മാവൻ ബി ശശികുമാറോ എതിർത്തിരുന്നില്ലെന്ന തുറന്നു പറച്ചിലുമായി ബിഎസ് ജോയി. ബാലഭാസ്കറിന്റെ ബാല്യകാല സുഹൃത്താണ് ജോയി. ലക്ഷ്മിയും ബാലഭാസ്കറും തമ്മിലെ പ്രണയം തുടങ്ങുന്നതും ജോയിലൂടെയാണ്ട്. രണ്ട് കൊല്ലം കഴിഞ്ഞ് ഇതേ പെൺകുട്ടിയെ വിവാഹം ചെയ്തു കൊടുക്കാമെന്നായിരുന്നു അച്ഛനും അമ്മാവനും പറഞ്ഞത്. ഇക്കാര്യം ലക്ഷ്മിയുടെ വീട്ടുകാരേയും അറിയിച്ചിരുന്നു. എന്നാൽ അവർ വിവാഹിതരായി. അതിന് ശേഷവും എല്ലാ സഹായവും അച്ഛൻ ചെയ്തു കൊടുത്തു. പുജപ്പുരയിലും ജഗതിയിലും വീട് എടുത്ത് നൽകിയതും അച്ഛനാണ്. അച്ഛന്റെ അനുഗ്രഹമില്ലാതെ ജീവിതത്തിൽ ഒന്നും ബാലഭാസ്കർ ചെയ്തിട്ടില്ലെന്നും ജോയി പറയുന്നു. മാധ്യമ പ്രവർത്തകനായ ജോയ് ന്യൂസ് 18 ചാനലിന്റെ ചർച്ചയിലാണ് ഇക്കാര്യങ്ങൾ വെളിപ്പെടുത്തിയത്.
യൂണിവേഴ്സിറ്റി കോളേജിൽ പഠിക്കാനെത്തിയത് വയലിനിൽ വിസ്മയം തീർത്ത ബാലഭാസ്കറാണ്. ക്യാമ്പസിന്റെ മുക്കിലും മൂലയിലും വയലിനുമായെത്തി ബാലു സുഹൃത്തുക്കളെ ആനന്ദ ലഹരിയിലാക്കിയ കാലം. ഇതിനിടെയാണ് മനസിൽ പ്രണയം മൊട്ടിട്ടത്. ലക്ഷ്മിയോടായിരുന്നു മനസ്സ് അടുത്തത്. എന്നാൽ ആരാണ് ഈ ലക്ഷ്മിയെന്ന് ബാലുവിന് പോലും അറിയില്ലായിരുന്നു. ലക്ഷ്മിയോടുള്ള പ്രണയം സുഹൃത്തിനോട് പറയുന്ന ബാലു. തനിക്ക് ഈ കുട്ടിയെ ഇനിയും കണ്ടെത്താനാകില്ലെന്നും കൂട്ടിച്ചേർത്തു. സുഹൃത്തിന്റെ മനസ്സ് അറിയുന്ന സഹയാത്രികൻ ലക്ഷ്മിയെ ചൂണ്ടികാട്ടിക്കൊടുത്തു. എംഎ ഹിന്ദിക്ക് പഠിക്കുന്ന മിടുക്കി. സുഹൃത്തിനൊപ്പം ചെന്ന് പരിചയപ്പെട്ടു. രണ്ട് ദിവസത്തിനുള്ളിൽ മനസ്സിലെ ആഗ്രഹവും പറഞ്ഞു. വെജിറ്റേറിയൻ മാത്രം കഴിച്ചിരുന്ന ലക്ഷ്മിക്ക് വേണ്ടിയായി എംഎ സംസ്കൃതം പഠിക്കുകയായിരുന്ന ബാലുവിന്റെ പിന്നീടുള്ള സംഗീത യാത്രകൾ. കണ്ടുമുട്ടലിന്റ മൂന്നാം ദിവസം ബാലു ലക്ഷ്മിയോട് ഇഷ്ടം പറഞ്ഞു. ലക്ഷ്മിയുടെ സമ്മതം വാങ്ങിയെടുക്കാൻ കാത്തിരുന്ന ഒന്നര വർഷത്തിനിടെയാണ്, ക്യാംപസുകൾ ഏറ്റെടുത്ത മ്യൂസിക് ആൽബങ്ങൾക്കു ബാലു ഈണമിട്ടത്. ആ പ്രണയഗാനങ്ങളെല്ലാം എഴുതിയത് പ്രണയത്തിനു കൂട്ടായ സുഹൃത്ത് ജോയിയായിരുന്നു. ഈ ജോയിയാണ് ഇപ്പോൾ കുടുംബവുമായുള്ള ബന്ധവും വിശദീകരിക്കുന്നത്.
15 വയസ്സുമുതൽ എനിക്ക് ബാലുവിനെ അറിയാം. വീട്ടുകാരുമായി ബാലുവിന് ബന്ധമില്ലെന്ന് പറയുന്നത് അടിസ്ഥാന രഹിതമാണ്. പൂന്തോട്ടം ആശുപത്രിയിലുള്ളവർ ബാലുവിനെ കറവ പശുവിനെ പോലെ ഉപയോഗിച്ചു. ബാലുവിന്റെ ഭാര്യ ലക്ഷ്മിയെ ആരെങ്കിലും അപായപ്പെടുത്തുമോ എന്ന സംശയം ബാലുവിന്റെ അച്ഛനുണ്ടായിരുന്നു. അതുകൊണ്ടാണ് പൂന്തോട്ടം ആശുപത്രി ഉടമയുടെ ഭാര്യയെക്കെതിരെ അച്ഛൻ നിലപാട് എടുത്തത്. അത് ഇപ്പോൾ ശരിയാണെന്ന് തെളിഞ്ഞു. പ്രകാശ് തമ്പിയും വിഷ്ണുവും ഇപ്പോൾ സ്വർണ്ണകടത്തിൽ കുടുങ്ങി. ഇവർ ബാലുവിന്റേ പേര് ദുരുപയോഗം ചെയ്തു. അനാവശ്യ വിവാദങ്ങളിലേക്ക് ബാലുവിനെ വലിച്ചിഴച്ചു. ഇതോടെ തന്നെ ബാലുവിന്റെ അച്ഛന്റെ സംശയങ്ങൾ ശരിയാണെന്ന് വന്നുവെന്നും ജോയ് പറഞ്ഞു. പൂന്തോട്ടം ആശുപത്രി ഉടമ രവീന്ദ്രനും ഭാര്യ ലതയും പങ്കെടുത്ത ചർച്ചയിലാണ് ജോയി അതിശക്തമായി കാര്യങ്ങൾ വിശദീകരിച്ചത്. ബാലുവിന് കുടുംബവുമായി ബന്ധമില്ലെന്ന് ചർച്ചയിൽ വരുത്താൻ പൂന്തോട്ടം ആശുപത്രി മുതലാളി ശ്രമിച്ചിരുന്നു
എനിക്ക് 15 കൊല്ലമായി അവനെ അറിയാം. വീട്ടുകാരുമായി ബന്ധമില്ലെന്ന് പറയുന്നത് ശരിയല്ല. പൂന്തോട്ടം ആശുപത്രിക്കാർ പരിചയപ്പെടുന്നത് ബാലുവിന് കാശും പേരും വന്ന ശേഷമാണ്. അതിന് മുമ്പും ബാലുവുണ്ടായിരുന്നു. അച്ഛന്റെ കൂടെ അല്ലാതെ ഒരിടത്തും പോയിട്ടില്ല. അമ്മാവനാണ് ആറാം വയസ്സുമുതൽ വയലിൻ പഠിപ്പിച്ചു കൊടുത്തത്. സ്വന്തം കരിയർ പോലും നോക്കാതെ ബാലുവിൽ പ്രതീക്ഷ അർപ്പിച്ച അമ്മാവനാണ് ശശികുമാറെന്നും ജോയി പറയുന്നു. തൃശൂരിലേക്ക് പോകുന്നതിന് മുമ്പും അമ്മാവന്റെ അനുഗ്രഹം ബാലു വാങ്ങിയിരുന്നു. ഓരോ വേദിയിലും
നാലുവയസ്സ് മുതൽ ബാലുവിനെ കൈപിടിച്ചു കൊണ്ടു പോയത് അമ്മാവനായിരുന്നു. ഒരു സുഹൃത്തും ബാലു ജീവിച്ചിരുന്നപ്പോൾ അച്ഛനേയും അമ്മയേയും ചേച്ചിയേയും കുറിച്ച് അവനോട് ചോദിച്ചിട്ടില്ല. ഞാൻ ചോദിച്ചിട്ടുണ്ട്-ജോയി പറയുന്നു. അവർ വിവാഹത്തിനും എതിരായിരുന്നില്ല.
മലയാളത്തിലെ എ ആർ റഹ്മാൻ എന്ന് മാധ്യമങ്ങൾ എഴുതുമ്പോഴായിരുന്നു വിവാഹത്തെ കുറിച്ച് ചർച്ച എത്തിയത്. രണ്ട് വർഷം കൂടി കഴിഞ്ഞ് കല്ല്യാണം നടത്താം. ബാലഭാസ്കറിന്റെ അമ്മാവനും പറഞ്ഞത് ഇതാണ്. ഞാനും ഇതേ അഭിപ്രായക്കാരനാണ്. ലക്ഷ്മിയുടെ പ്രണയത്തിന് പിന്നിൽ ഞാനാണെന്ന് ബാലു തന്നെ പറഞ്ഞിരുന്നു. കല്യാണം നടത്തിയതിന് അവന്റെ വീട്ടുകാർ എന്ന് ഇപ്പോഴും വഴക്ക് പറയുന്നു. എന്നാൽ ഞാൻ കല്യാണം നടത്തിയിട്ടില്ല. യുജിസി എടുക്കുന്നതിനെ കുറിച്ചും അദ്ധ്യാപകനാകുന്നതിനെ കുറിച്ചുമാണ് ഞാൻ പറഞ്ഞത്. രണ്ട് കൊല്ലം കഴിഞ്ഞ് കല്യാണം മതിയെന്നായിരുന്നു എന്റേയും അഭിപ്രായം. കല്യാണ ഫോട്ടോകളിൽ ജോയിയുടെ ചിത്രം വരാത്ത സാഹചര്യത്തെ ജോയി വിശദീകരിച്ചത് ഇങ്ങനെയാണ്.
പൂന്തോട്ടം ആശുപത്രിയിൽ ബാലഭാസ്കറിന്റെ പേരിൽ പൂജകൾ നടത്തി. ചില ഫയലുകൾ വിദേശത്തേക്ക് കടത്തി തുടങ്ങിയ ഗുരുതര ആരോപണവും ജോയി ഉന്നയിച്ചു. പൂന്തോട്ടം ആശുപത്രിയുമായി അടുത്തതിന് ശേഷം സർഗ്ഗാത്മക സംഗീതത്തിൽ ഒന്നും ചെയ്യാൻ ബാലുവിന് ആയില്ലെന്നും ജോയി കുറ്റപ്പെടുത്തുന്നു. എന്നാൽ ലക്ഷ്മിയെ ബാലു വിമർശിക്കുന്നില്ല. അന്വേഷണത്തിലൂടെ സത്യം പുറത്തു വരട്ടേയെന്നാണ് ലക്ഷ്മിയും പറയുന്നത്. ഇത് തന്നെയാണ് ബാലുവിന്റെ അച്ഛന്റേയും നിലപാട്. അർജുനാണ് വണ്ടി ഓട്ടിച്ചതെന്ന് പറയുമ്പോൾ ഞങ്ങളുടെ കുട്ടിയെ കൊലയ്ക്ക് കൊടുക്കാനാണ് ശ്രമിക്കുന്നതെന്ന് പൂന്തോട്ടം ആശുപത്രിക്കാർ പറഞ്ഞെന്നും ജോയി ആരോപിക്കുന്നു. ചർച്ചയിൽ ജോയിയുടെ ആരോപണങ്ങളെ പ്രതിരോധിക്കാൻ പൂന്തോട്ടം കുടുംബത്തിന് കഴിഞ്ഞില്ല. എല്ലാം തെറ്റെന്ന് മാത്രമായിരുന്നു അവരുടെ വാദം. ബാലഭാസ്കറിന്റെ പോസ്റ്റർ വയ്ക്കുന്നതുമായി ബന്ധപ്പെട്ട സംഘർഷവും മറ്റും അറിഞ്ഞിട്ടേ ഇല്ലെന്നായിരുന്നു പുന്തോട്ടത്തുകാരുടെ നിലപാട്.
22-ാം വയസ്സിലായിരുന്നു ബാലുവിന്റേയും ലക്ഷ്മിയുടേയും വിവാഹം. ചെറു പ്രായത്തിലെ വിവാഹത്തെ മാത്രമാണ് ബാലുവിന്റെ വീട്ടുകാർ എതിർത്തതെന്നാണ് ജോയി വിശദീകരിക്കുന്നത്. 16 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് തേജസ്വിനി ബാല ലക്ഷ്മിയുടെയും ബാലഭാസ്കറിന്റെയും ജീവിതത്തിലേക്ക് കടന്നു വരുന്നത്. വാഹനാപകടത്തിന്റെ രൂപത്തിൽ ബാലഭാസ്കറിനെയും തേജസ്വിനിയെയും മരണം കവർന്നെടുത്തപ്പോൾ ലക്ഷ്മി ഒറ്റയ്ക്കായി. പിജി വിദ്യാർത്ഥികളായിരുന്ന ബാലുവും ലക്ഷ്മിയും വീടുവിട്ടിറങ്ങി ഒരുമിച്ചു ജീവിക്കുകയായിരുന്നു.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്