ബാലഭാസ്കറിന്റെ മരണവും മുത്തൂറ്റ് പോൾ വധവുമായി സാമ്യം ഏറെ; രണ്ടു സംഭവവും നടന്നത് സിപിഎം ഭരിക്കുമ്പോൾ; രണ്ടിന് പിന്നിലും പ്രവർത്തിച്ചത് ഒരേ കൈകളോ? വിദേശഷോകൾക്ക് താരങ്ങളെ കൊണ്ടു പോകുന്നത് രാഷ്ട്രീയക്കാരുടെ മക്കളുടെ ബിനാമികളോ? കലാഭവൻ സോബിന്റെ രംഗപ്രവേശം അന്വേഷണം വഴി തെറ്റിക്കാനോ? ക്രൈംബ്രാഞ്ച് അന്വേഷണവും പ്രഹസനമാകുമെന്ന് ആശങ്ക
ആർ കനകൻ
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണത്തിലെ ദുരൂഹതകൾ തുടരുമ്പോൾ 10 വർഷം മുൻപ് നടന്ന മുത്തൂറ്റ് പോൾ ജോർജ് വധവുമായി ഈ കേസിനെ കൂട്ടി വായിക്കാം. ഒരു പാട് സാമ്യം ഈ കേസുകൾ തമ്മിലുണ്ട്. അതു താരതമ്യം ചെയ്യുമ്പോൾ ബാലഭാസ്കറിന്റെ മരണത്തിന്റെ പിന്നിലുള്ള രാഷ്ട്രീയ ഇടപെടലും അന്വേഷിക്കേണ്ടി വരും. 2009 ഓഗസ്റ്റ് 21, 22 ദിവസങ്ങളിലായിട്ടാണ് പോൾ ജോർജ് മുത്തൂറ്റിന്റെ കൊലപാതകവും തുടർ സംഭവങ്ങളും ഉണ്ടായത്. ആലപ്പുഴ ചങ്ങനാശേരി റോഡിൽ നെടുമുടിക്ക് സമീപമാണ് തന്റെ എൻഡവർ കാറിൽ വരുമ്പോൾ പോൾ ജോർജ് കുത്തേറ്റ് മരിക്കുന്നത്.
ഗുണ്ടാ നേതാക്കളായ ഓം പ്രകാശ്, പുത്തൻപാലം രാജേഷ് എന്നിവരും മനു എന്നൊരാളും സംഭവം നടക്കുന്ന സമയത്ത് പോൾ ജോർജിനൊപ്പം ഉണ്ടായിരുന്നു. ഇതിന് പിന്നാലെ ഓം പ്രകാശും പുത്തൻപാലം രാജേഷും ഒളിവിൽ പോയി. പിന്നീട് തമിഴ്നാട്ടിൽ നിന്നാണ് കേരളാ പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. അന്വേഷണത്തിൽ ഏറെ വിവാദങ്ങളുണ്ടാക്കിയ കേസ് പിന്നീട് നിരവധി ട്വിസ്റ്റുകളും വന്നു. ഒടുക്കം ജയചന്ദ്രൻ, കാരി സതീഷ് എന്നീ രണ്ടു ഗുണ്ടാനേതാക്കളിലും അവരുടെ സംഘങ്ങളിലും കൊലപാതകികളെ കണ്ടെത്തി പൊലീസ് തലയൂരി. പിന്നാലെ വന്ന സിബിഐയും പ്രതികൾ ഇവർ തന്നെ എന്നുറപ്പിച്ചതോടെ കേസിന് അന്ത്യമായി.
2015 സെപ്റ്റംബർ ഒന്നിന് തിരുവനന്തപുരത്തെ സിബിഐ സ്പെഷൽ കോടതി ഒന്നു മുതൽ 13 വരെ പ്രതികൾക്ക് ജീവപര്യന്തം ശിക്ഷ വിധിച്ചു. ജയചന്ദ്രൻ, കാരി സതീഷ്, സത്താർ, സുജിത്ത്, ആകാശ് ശശിധരൻ, സതീഷ്കുമാർ, രാജീവ് കുമാർ, ഷിനോ പോൾ, ഫൈസൽ, അബി, റിയാസ്, സിദ്ദിഖ്, ഇസ്മയിൽ എന്നിവരാണ് ശിക്ഷിക്കപ്പെട്ടത്. 14-ാം പ്രതി ഇ അനീഷിനെ തെളിവുകളുടെ അഭാവത്തിൽ വെറുതേ വിട്ടു. ഗുണ്ടാത്തലവന്മാരായ ഓം പ്രകാശും പുത്തൻപാലം രാജേഷും മാപ്പു സാക്ഷികളായി. അടിമുടി ദുരൂഹത ഉണർത്തിയ ഈ കേസ് വിധി വന്നിട്ടും സാധാരണക്കാരുടെ മനസിൽ സംശയത്തിന്റെ നിഴലിലാണ്.
മദ്യലഹരിയിലായിരുന്ന പോൾ ജോർജ് ഓടിച്ചിരുന്ന ഫോർഡ് എൻഡവർ വാൻ കടപ്ര നിരണം സ്വദേശിയായ ബിജു പുഷ്കരൻ എന്നയാളെ ഇടിച്ചു വീഴ്ത്തിയ ശേഷം നിർത്താതെ പോയി. ഇതു കണ്ട് വന്ന ക്വട്ടേഷൻ സംഘം പോളിന്റെ വാഹനം പിന്തുടരുകയും വഴിയിലിട്ട് അത് പരിശോധിക്കുന്നത് കണ്ട് നിർത്തി അപകടത്തെ കുറിച്ച് ചോദിക്കുകയുമായിരുന്നു. വാക്കേറ്റമുണ്ടായതിനിടെ പ്രകോപിതനായ കാരി സതീഷ് എസ് ആകൃതിയിലുള്ള കത്തി കൊണ്ട് പോളിനെ കുത്തി. ഇതാണ് പൊലീസ് പറയുന്ന കഥ. ജയചന്ദ്രനും കാരി സതീഷും അടങ്ങുന്ന ക്വട്ടേഷൻ സംഘം മറ്റൊരു ക്വട്ടേഷന്‍ വേണ്ടി പോവുകയായിരുന്നുവത്രേ. വണ്ടി തട്ടിയതിന്റെ പേരിൽ ഒരാളെ കുത്തിക്കൊല്ലുക.
അതും മരണം ഉറപ്പാക്കുന്ന തരത്തിൽ കഴുത്തിന് പിന്നിൽ. രണ്ടു ക്വട്ടേഷൻ തലവന്മാർ ഒപ്പമുള്ളപ്പോൾ മറ്റൊരു ഗ്യാങ് കൊലപാതകം നടത്തുന്നത് അവർ നോക്കി നിൽക്കുക, പിന്നീട് മാപ്പു സാക്ഷിയാവുക...അങ്ങനെ അരിയാഹാരം കഴിക്കുന്നവർക്ക് തോന്നുന്ന നിരവധി സംശയങ്ങൾക്ക് തൃപ്തികരമായ ഉത്തരം നൽകാൻ കഴിയാതെയാണ് പോൾ മുത്തൂറ്റ് വധക്കേസ് പൂട്ടിക്കെട്ടിയത്. വൻ വ്യവസായ ഗ്രൂപ്പായ മുത്തൂറ്റിനും അന്വേഷണം മുന്നോട്ടു കൊണ്ടുപോകാൻ വലിയ താൽപര്യമില്ലായിരുന്നുവെന്നാണ് അന്ന് പുറത്തു വന്ന വാർത്തകൾ.
ഇനി ഇതും ബാലഭാസ്കറിന്റെ മരണവുമായി കൂട്ടി വായിക്കാവുന്ന കാര്യങ്ങൾ:
1. രണ്ടു സംഭവങ്ങളും നടക്കുമ്പോൾ അധികാരത്തിൽ സിപിഎം സർക്കാരാണ്. പോൾ വധിക്കപ്പെടുമ്പോൾ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണൻ. ഇപ്പോൾ പിണറായി വിജയൻ. അന്വേഷണം നിഷ്പക്ഷമായി മുന്നോട്ടു പോകുമെന്ന് പറയുന്നതല്ലാതെ പോയില്ല. അന്ന് ഈ കേസിൽ ആരോപണ വിധേയനായിരുന്നു കോടിയേരിയുടെ മകൻ ബിനീഷ്.
2. രണ്ടിടത്തും ഓരോ ദൃക്സാക്ഷികൾ. നെടുമുടിയിൽ ബൈക്ക് യാത്രക്കാരൻ ബിജു പുഷ്കരൻ. ബാലഭാസ്കറിന്റെ മരണത്തിൽ കലാഭവൻ സോബി. സോബി പറഞ്ഞ കഥ യഥാർഥ പ്രതികളെ രക്ഷിക്കാൻ വേണ്ടിയാണെന്ന സംശയം ഉയരുന്നു. സംഭവം നടന്ന് 10 മിനുട്ടിന് ശേഷം അതു വഴി വന്നുവെന്ന് പറയുന്ന സോബി രണ്ടു പുതിയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. ഇവരെ തിരക്കി നടന്ന് അന്വേഷണ സംഘം വലയാനാണ് സാധ്യത.
3. ബാലഭാസ്കറിനൊപ്പം കാറിലുണ്ടായിരുന്ന ലക്ഷ്മിയുടെ മൊഴി ആദ്യ ഘട്ടത്തിൽ ശരിയായ രീതിയിൽ എടുത്തിരുന്നില്ല. പോൾ വധക്കേസിൽ ഓം പ്രകാശും പുത്തൻപാലം രാജേഷും സംഭവം കഴിഞ്ഞയുടൻ മുങ്ങി. പ്രതികളായ കാരി സതീഷും ജയചന്ദ്രനും അറസ്റ്റിലായതിന് പിന്നാലെയാണ് തമിഴ്നാട്ടിൽ നിന്ന് ഓം പ്രകാശിനെയും പുത്തൻപാലം രാജേഷിനെയും പിടികൂടിയത്. ഇതിനോടകം പൊലീസിന്റെ തിരക്കഥ തയാറായിരുന്നു.
4. രണ്ടു കേസിലും പൊലീസിന്റെ അന്വേഷണം തിരക്കഥ തയാറാക്കിയതിന് ശേഷമായിരുന്നു. സാക്ഷികളെ അവഗണിക്കുന്ന നയമാണ് ബാലഭാസ്കറിന്റെ മരണത്തിൽ പൊലീസും സ്വീകരിച്ചിരിക്കുന്നത്.
ബാലഭാസ്കറിന്റെ മരണത്തിൽ ഫോൺ കോളുകൾ പരിശോധിക്കാത്തത് ഒരു വീഴ്ചയാണ്. സ്വർണ കടത്ത് കേസിലെ പ്രധാന പ്രതി അഡ്വ ബിജു മോഹൻ തിരുവനന്തപുരം ലോ അക്കാഡമിയിലെ വിദ്യാർത്ഥിയായിരുന്നു. ഇവിടെ പഠിക്കുന്ന വിദ്യാർത്ഥികളുമായി ഗുണ്ടാസംഘങ്ങൾക്കുള്ള ബന്ധം പരസ്യമായ രഹസ്യമാണ്. ഈ ഗുണ്ടാ സംഘങ്ങൾക്ക് രാഷ്ട്രീയ നേതാക്കളും അവരുടെ മക്കളുമായി അടുത്ത ബന്ധവുമുണ്ട്. ഇവരെല്ലാം പരസ്പരം ബന്ധിക്കപ്പെട്ടിരിക്കുന്ന ചങ്ങലകളാണ്.
വിദേശത്ത് നടത്തുന്ന ഷോകൾക്കെല്ലാം പിന്നിൽ ചില രാഷ്ട്രീയ നേതാക്കളുടെ മക്കൾക്ക് ബന്ധമുണ്ട്. ഇവരാണ് ഇടനില നിന്ന് ഷോ സംഘടിപ്പിക്കുന്നതും ആർട്ടിസ്റ്റുകളെ അയയ്ക്കുന്നതും. ഇങ്ങനെ പോകുന്നവരെ അവർ അറിഞ്ഞും അറിയാതെയും ക്യാരിയർമാരാക്കി മാറ്റുകയും ചെയ്യും. കലാഭവൻ സോബിന്റെ മൊഴിയിലൂടെ അന്വേഷണം പല വഴിക്ക് തിരിഞ്ഞു പോകാനാണ് സാധ്യത. ഈ സമയം കൊണ്ട് ശേഷിക്കുന്ന തെളിവും നശിപ്പിക്കാൻ കഴിയും.
Stories you may Like
- വീണ്ടും ബാലഭാസ്കർ മരണത്തിൽ അന്വേഷണം; ഇത് നേരറിയാനുള്ള അച്ഛന്റെ പോരാട്ടം
- ബാലഭാസ്കർ: അന്വേഷണ ഉദ്യോഗസ്ഥൻ ഉടൻ
- ശശികുമാറിന്റെ വെളിപ്പെടുത്തൽ നിർണ്ണായകമാകും; പള്ളിപ്പുറം അപകടത്തിൽ നേര് ഇനി തെളിയുമോ?
- ബാലഭാസ്കറിന്റേയും മകളുടേയും ജീവനെടുത്തത് അമിത വേഗതയിലെ അശ്രദ്ധ മാത്രമോ?
- ശശികുമാർ അന്ന് പറഞ്ഞത് ഇന്നും പ്രസക്തം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍