കൊറോണ ബാധിതർ എത്തിയാൽ ആദ്യമേ ഈടാക്കുന്നത് പിപിഇ കിറ്റിനുള്ള പണം; നഴ്സുമാർക്ക് നൽകുന്നതോ സാധാ മാസ്കും ഗൗണും; ക്രൂരത കാണിക്കുന്നത് ബംഗളൂർ വൈദേഹി മെഡിക്കൽ കോളേജ്; ആശുപത്രിക്കാരുടെ ലാഭക്കൊതിക്ക് മുന്നിൽ ഭയത്തോടെ മലയാളികൾ അടക്കമുള്ള 300 ഓളം നഴ്സുമാർ; സർട്ടിഫിക്കറ്റുകളും മാനേജ്മെന്റിന്റെ കയ്യിൽ; നഴ്സുമാരും ജീവനക്കാരും ഭയപ്പാടിൽ കർണാടക മുഖ്യമന്ത്രിക്കും കേന്ദ്രത്തിനും പരാതി
എം മനോജ് കുമാർ
ബംഗളൂർ: കൊറോണ ബാധിതരെ പ്രവേശിച്ച വാർഡിലെ നഴ്സുമാർക്കും മറ്റു ജീവനക്കാർക്കും പിപിഇ കിറ്റ് നൽകാതെ സ്വകാര്യ മെഡിക്കൽ കോളേജ് അധികൃതരുടെ ക്രൂരത. ബംഗളൂര് വൈറ്റ്ഫീൽഡിലെ വൈദേഹി മെഡിക്കൽ കോളേജ് അധികൃതരാണ് മലയാളി നഴ്സ്മാർ അടക്കമുള്ള ജീവനക്കാരുടെ ജീവൻ കൊണ്ട് പന്താടുന്നത്. സാധാരണ മാസ്കും ഗൗണും ധരിച്ച് സാധാരണ രോഗികളെ പരിചരിക്കുന്നത് പോലെ കൊറോണ രോഗികളെ പരിചരിക്കാനാണ് ആശുപത്രി അധികൃതർ ഇവർക്ക് നൽകിയ നിർദ്ദേശം. പിപിഇ കിറ്റും എൻ-95 മാസ്കും ധരിക്കാതെയാണ് ഇവിടുത്തെ നഴ്സുമാർ അടക്കമുള്ളവർ കൊറോണ രോഗികളെ പരിചരിക്കുന്നത്. ആശുപത്രിയിലെ 300 ഓളം നഴ്സുമാരിൽ മുക്കാൽ പങ്കും ജീവനക്കാരും മലയാളികളാണ്. എന്ത് ചെയ്യണമെന്നു അറിയാത്ത അവസ്ഥയിലാണ് നഴ്സുമാർ. ജോലി രാജിവെച്ച് പോകാനും കഴിയില്ല. എന്നാൽ കൊറോണ രോഗികളെ പരിചരിക്കാതിരിക്കാനും കഴിയില്ല. സാധാ ഗൗണും മാസ്കും ഇട്ടും ജോലി ചെയ്യുന്നതിന്റെ റിസ്ക് ആശുപത്രി അധികൃതരെ ബോധ്യപ്പെടുത്തിയെങ്കിലും ഒരു പ്രതികരണവും ആശുപത്രി അധികൃതർ നടത്തിയിട്ടില്ല. ആശുപത്രി അധികൃതർ നിർബന്ധമായും നഴ്സ്മാർക്ക് നൽകേണ്ടുന്നതാണ് പിപിഇ കിറ്റുകൾ. ഇതവർ നല്കുന്നില്ലാ എന്ന് മാത്രമല്ല രോഗികളിൽ നിന്നും പിപിഇ കിറ്റിനു പണം ഈടാക്കി ആ കിറ്റ് പോലും നഴ്സുമാർക്ക് നൽകാതെ ലാഭ മുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നത്.
കേരളത്തിൽ നിന്നും രോഗികൾ മംഗലാപുരത്തെ ആശുപത്രികളിൽ എത്താതിരിക്കാൻ അതിർത്തി റോഡുകൾ മണ്ണിട്ട് നികത്തി എല്ലാ ഭദ്രമാക്കിയ കർണാടക സർക്കാരിന്റെ മൂക്കിൻ തുമ്പിലുള്ള ആശുപത്രിയിലാണ് ഈ രീതിയിലുള്ള കൊറോണ പരിചരണം നടക്കുന്നത്. ആശുപത്രികളിൽ എന്താണ് നടക്കുന്നത് എന്നതിനെക്കുറിച്ചുള്ള ചിത്രം സർക്കാരിനു അറിയാമെങ്കിലും ചെറുവിരൽ പോലും അനക്കാൻ സർക്കാർ തയ്യാറാകുന്നില്ല. ബംഗളൂര്വിലെ വലിയ സ്വാധീനമുള്ള ആശുപത്രികളിൽ പ്രമുഖ സ്ഥാനം വൈദേഹി എന്ന ആശുപത്രിക്കുണ്ട്. അതുകൊണ്ട് തന്നെ രോഗികളിൽ നിന്നും പിപിഇ കിറ്റിന്റെ പണം ഈടാക്കിയിട്ടും ഫാർമസിയിൽ പിപിഇ കിറ്റുകൾ ആവശ്യാനുസരണം ഉണ്ടായിട്ടും അവ നഴ്സ്മാർക്ക് നൽകാതെ ഇവരുടെ ജീവൻ വെച്ച് അധികൃതർ ലാഭക്കളി നടത്തുന്നത്.
കൊറോണ ബാധിതർ എത്തുമ്പോൾ ആശുപത്രി അധികൃതർ ആദ്യം ഈടാക്കുന്നത് പിപിഇ കിറ്റിന്റെ ചാർജാണ്. രോഗികളിൽ നിന്നും ഇവർ പിപിഇ കിറ്റിന്റെ ചാർജ് 3500 രൂപയോളം ആദ്യമേ തന്നെ ഈടാക്കുന്നുണ്ട്. എന്നാൽ പിപിഇ കിറ്റ് നഴ്സുമാർക്കൊ മറ്റ് ജീവനക്കാർക്കോ നൽകുകയുമില്ല. നഴ്സുമാരെ മരണത്തിനു വിട്ടിട്ട് കൊറോണ കാലത്ത് മാക്സിമം ലാഭം കൊയ്യാനുള്ള നീക്കമാണ് ബംഗളൂരെ ഈ പ്രശസ്ത സ്വകാര്യ മെഡിക്കൽ കോളേജിൽ നിന്നും ദൃശ്യമാകുന്നത്. കൊറോണ കാര്യത്തിൽ ആശുപത്രി അധികൃതരെ എതിർക്കാനും ധിക്കരിക്കാനും നഴ്സ്മാർക്ക് കഴിയുന്നുമില്ല. ഇവരുടെ സർട്ടിഫിക്കറ്റുകൾ ആദ്യമേ തന്നെ ആശുപത്രി അധികൃതർ വാങ്ങിച്ചുവെച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ജീവൻ കയ്യിൽപ്പിടിച്ച് കൊറോണ ബാധിതരെ വെറും ഗൗണും സാധാ മാസ്കുമിട്ടു കൊറോണ ബാധിതരെ പരിചരിക്കുകയാണ് നഴ്സുമാരും മറ്റു ജീവനക്കാരും.
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് രഞ്ജിത്ത് സ്കറിയ ഒരു രോഗിയുമായി ആശുപത്രിയിൽ എത്തിയപ്പോഴാണ് ഞെട്ടിക്കുന്ന ഈ സംഭവം ശ്രദ്ധയിൽപ്പെട്ടത്. സാധാരണ മാസ്കും ഗൗണും അണിഞ്ഞു കൊറോണ രോഗികളെ നഴ്സുമാർ പരിചരിക്കുന്ന വിചിത്ര കാഴ്ചയാണ് ആശുപത്രിയിൽ കണ്ടത്. നഴ്സുമാർ കാര്യങ്ങൾ വെളിപ്പെടുത്തിയെങ്കിലും അവർ ആശുപത്രി അധികൃതരെ ഭയക്കുകയാണ്. അതുകൊണ്ട് തന്നെ ഇവർ എതിർത്ത് ഒരക്ഷരം പറയാതെ ജോലി ചെയ്യുകയാണ്. രഞ്ജിത്ത് ആശുപത്രി അധികൃതരുമായി സംസാരിച്ചെങ്കിലും അവർ പിപിഇ കിറ്റ് അവൈലബിൾ അല്ലാ എന്നാണ് പറഞ്ഞത്. എങ്കിൽ തങ്ങൾ പണം നൽകി ഒരു കിറ്റ് നഴ്സിന് വാങ്ങി നൽകാം എന്ന് പറഞ്ഞപ്പോൾ എങ്കിൽ ഫാർമസിയിൽ നിന്നും പണം അടച്ച് കിറ്റ് വാങ്ങാം എന്നാണ് പറഞ്ഞത്. ഇവർ ഒരു പിപിഇ കിറ്റിന്റെ വിലയായ 3500 രൂപ ആശുപത്രിയിൽ ഒടുക്കിയെങ്കിലും കിറ്റ് നഴ്സിന് നൽകാൻ ആശുപത്രി അധികൃതർ തയ്യാറായില്ല. ആശുപത്രി അധികൃതരോട് സംസാരിച്ച് കാര്യമില്ലെന്ന് മനസിലായപ്പോൾ ഈ വിഷയം ചൂണ്ടിക്കാട്ടി ഇവർ കർണാടക മുഖ്യമന്ത്രി യദിയൂരപ്പയ്ക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് രഞ്ജിത്ത് സ്കറിയ മറുനാടനോട് സംസാരിച്ചത് ഇങ്ങനെ:
വൈദേഹി മെഡിക്കൽ കോളേജിൽ നടക്കുന്നത് ഞെട്ടിക്കുന്ന കാര്യങ്ങൾ:
എന്റെ സുഹൃത്തായ നഴ്സിനെ കൊറോണ സംശയിച്ചാണ് വൈദേഹി മെഡിക്കൽ കോളേജിൽ വന്നത്. സർക്കാർ ആശുപത്രി ഒഴിവാക്കിയാണ് വൈദേഹിയിൽ എത്തിയത്. എന്നാൽ ഞെട്ടിക്കുന്ന കാര്യമാണ് ഇവിടെ നടക്കുന്നത്. കൊറോണ വാർഡ് ഒരു സാധാരണ വാർഡ്. കൊറോണ രോഗികളെ പരിചരിക്കുന്നത് നഴ്സുമാർ സാധാരണ ഗൗണും മാസ്കും അണിഞ്ഞാണ്. ഈ ഗൗൺ ഓരോ ദിവസവും കഴുകി വൃത്തിയാക്കി നൽകും. എൻ-95 മാസ്കും പോലും നൽകുന്നില്ല. നഴ്സുമാർ ഉപയോഗിക്കുന്ന മാസ്ക് ഇവർ സ്വന്തം കാശ് കൊടുത്ത് വാങ്ങിയതാണ്. പിപിഇ കിറ്റ് അവൈലബിൾ അല്ലെന്നു കള്ളം പറയുകയാണ് വൈദേഹി മെഡിക്കൽ കോളേജ് അധികൃതർ. കിറ്റ് തങ്ങൾ എത്തിച്ച് നൽകാം എന്ന് പറഞ്ഞപ്പോൾ അവർ നിലപാട് മാറ്റി. ഒരു കിറ്റ് നഴ്സിന് നൽകണം തങ്ങൾ പണം അടയ്ക്കാം എന്ന് പറഞ്ഞപ്പോൾ ഫാർമസിയിൽ കിറ്റ് ഉണ്ട്. പണം അടച്ചാൽ മതി എന്നാണ് പറഞ്ഞത്. കിറ്റിനുള്ള 3500 ഓളം രൂപ നൽകിയിട്ടും ആ കിറ്റ് പോലും നഴ്സിന് നൽകാതെ ക്രൂരത കാട്ടുകയാണ് അധികൃതർ ചെയ്തത്.
.
ഈ വൻകിട ആശുപത്രിക്ക് എതിരെ ഇന്ത്യൻ നഴ്സ്സ് അസ്സോസിയേഷൻ കർണ്ണാടക മുഖ്യമന്ത്രിക്കും, ആരോഗ്യ മന്ത്രിക്കും കേന്ദ്ര ആരോഗ്യ സെക്രട്ടറിക്കും രേഖാമൂലം പരാതി നൽകിയിട്ടുണ്ട്-രഞ്ജിത്ത് പറയുന്നു.
Stories you may Like
- യുകെയിൽ കെയറർമാർക്ക് പിന്നാലെ മലയാളി നഴ്സുമാരുടെയും വഴിയടയുന്ന സാഹചര്യം
- യുകെയിൽ നഴ്സുമാരുടെ ശമ്പള വിഷയത്തിൽ ആർസിഎന്നും യൂനിസണും രണ്ടു തട്ടിൽ
- കാലിക്കറ്റിന് പിന്നാലെ കേരളയിലും കെ എസ് യു മുന്നേറ്റം
- തട്ടിപ്പിൽ പങ്കാളികളായ യുകെ നഴ്സുമാരെ നാട് കടത്തുമോ?
- എസ്എഫ്ഐ കോട്ടകൾ തകർത്തെറിഞ്ഞ് കെ എസ് യു, ചരിത്ര നേട്ടം!
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍