മാണിയെ 'ബാർ കള്ളനാക്കി' അധികാരത്തിൽ എത്തിയ പിണറായി സർക്കാർ ഇതുവരെ പിരിച്ചത് കോടികൾ; 20 ബാറുകളിൽ നിന്നും നയം മാറ്റത്തിലൂടെ 432 ത്രി സ്റ്റാർ ബാറുകളാക്കിയപ്പോൾ കിട്ടിയ ശതകോടികൾ ഉപയോഗിച്ചത് പാർലമെന്റെ തെരഞ്ഞെടുപ്പിന്; സർക്കാർ വരുമാനത്തിന്റെ നട്ടെല്ലായ ബിവറേജസ് കോർപ്പറേഷനെ തകർക്കാൻ ബാറുകളിൽ പാഴ്‌സൽ കൗണ്ടറുകൾ തുടങ്ങിയത് ബാറൊന്നിന് ഒരു ലക്ഷം വീതം പിരിച്ചെന്നും ആരോപണം; തദ്ദേശ തെരഞ്ഞെടുപ്പിനായി സിപിഎം ബാറുടമകളിൽ നിന്നും ശേഖരിച്ചത് പത്ത് കോടിയോ?
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബാറുടമകൾക്ക് വാരിക്കോരി കൊടുക്കാൻ സംസ്ഥാന സർക്കാരെത്തുമ്പോൾ സജീവമാകുന്നത് അഴിമതി ആരോപണങ്ങളാണ്. കെ എം മാണിയുടെ ബാർ കോഴ ഉയർത്തി അധികാരത്തിൽ എത്തിയവർ കൊറോണക്കാലത്തും ബാർ മുതലാളിമാർക്കൊപ്പമാണ്. ബാർ ലൈസൻസ് ഫീസിലും ഇളവ് നൽകും. ലോക് ഡൗൺ കാലത്ത് അടച്ചിട്ടതു കൊണ്ട് ഇളവ് വേണമെന്നാണ് ബാർമുതലാളിമാരുടെ ആവശ്യം. ഇത് സർക്കാർ ഏതാണ്ട് അംഗീകരിച്ചു കഴിഞ്ഞു. ഇതിനൊപ്പം പാഴ്‌സൽ സർവ്വീസ് കൂടിയാകുമ്പോൾ ബാർ മുതലാളിമാർക്ക് കേരളത്തിലെ മദ്യ വ്യവസായത്തിൽ കുത്തക അവകാശപ്പെടാൻ കഴിയും. കെഎം മാണിയെ ബാർ കോഴയിൽ അപമാനിച്ചവർക്കെതിരെ ഇപ്പോഴത്തെ കച്ചവടങ്ങളിൽ പ്രത്യക്ഷ പങ്കുണ്ടെന്നാണ് യുഡിഎഫിന്റെ ആരോപണം. ഇക്കാര്യത്തിൽ അവർ പ്രത്യക്ഷ സമരത്തിനും ഇറങ്ങും.
കോവിഡിന്റെ മറവിൽ ബാറുകളിൽ പ്രത്യക്ഷ കൗണ്ടർ അനുവദിക്കുന്നത് ബിവറേജസ് ഔട്ട് ലെറ്റുകളെ ബാധിക്കും. ഓൺലൈൻ കൗണ്ടർ ബുക്കിങ് ഉൾപ്പെടെ ആപ്പ് സംവിധാനം ഒരുക്കി ബിവറേജസ് ഔട്ട് ലെറ്റുകളിൽ തിരിക്ക് നിയന്ത്രിക്കാം. വേണമെങ്കിൽ കോവഡു കാലത്ത് ബിവറേജിനെ കൊണ്ട് കൂടുതൽ താൽകാലിക കൗണ്ടറുകളും സംസ്ഥാനത്തുടനീളം തുറക്കാം. നിലവിൽ 265 കൗണ്ടറുകളാണ് ബിവറേജസിനുള്ളത്. ഇത് 600ഉം 700ഉം ഒക്കെയാക്കി താൽകാലികമായി ഉയർത്താം. ഇതിലൂടെ മദ്യവിൽപ്പനയുടെ ലാഭം മുഴുവൻ സംസ്ഥാനത്തിന് കിട്ടുകയും ചെയ്യും. ഇതിനൊന്നും ശ്രമിക്കാതെയാണ് ബാറുകളിൽ പാഴ്‌സൽ വിൽപ്പനയ്ക്കുള്ള അവസരം ഒരുങ്ങുന്നത്. കാശുള്ളവർക്ക് ബാറുകളിൽ നിന്ന് എല്ലാ സുഖ സൗകര്യങ്ങളോടും കൂടി പാഴ്‌സൽ വാങ്ങാം.
കേരളത്തിലെ മൊത്തം ബാറുകളുടെ എണ്ണം 598 ആണ്. ബിയർ ആൻഡ് വൈൻ പാർലറുകൾ 357. ആകെ 955 എണ്ണം. സർക്കാർ മേഖലയിൽ പ്രവർത്തിക്കുന്ന ബിവറേജസ് ഔട്ട് ലെറ്റുകൾ 265, കൺസ്യുമർ ഫെഡ്ഡിന്റെ ഔട്ട് ലെറ്റുകൾ 36. ആകെ ഔട്ട് ലെറ്റുകൾ 301. ഈ 301 ഔട്ട് ലെറ്റുകളോടൊപ്പം ബാറുകളുടെ 955 ഔട്ട് ലെറ്റുകൾ കൂടെ പുതുതായി വരികയാണ്. അതിന്റെ അർത്ഥം സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഔട്ട്‌ലെറ്റുകളുടെ മൂന്നിരിട്ടി സ്വകാര്യ ഔട്ട്‌ലെറ്റുകൾ കേരളത്തിൽ വരാൻ പോകുന്നു എന്നാണ്. മദ്യം പാഴ്‌സലായി ബാറുകളിലൂടെ നൽകിയാൽ ബിവറേജസ് ഒട്ട് ലെറ്റുകളിലെ കച്ചവടെ പാടെ കുറയും. ഇത് ഫലത്തിൽ സർക്കാരിന്റെ വരുമാനത്തേയും ബാധിക്കും. എന്നിട്ടും ബാറുകളെ സഹായിക്കാനുള്ള പാഴ്‌സൽ സംവിധാനത്തിന് പിന്നിൽ അഴിമതിയാണെന്നാണ് ഉയരുന്ന ആരോപണം. 2018-19 ൽ ബിവറേജസിന്റെ വരുമാനം 12400 കോടി രൂപയാണ്. അത് ഗണ്യമായി കുറയാൻ പോവുകയാണ്. ബാറുകാരുമായി സിപിഎം ഉണ്ടാക്കിയിട്ടുള്ള അവിശുദ്ധ കൂട്ടുകെട്ടിന്റെ ഫലമാണ് ഈ തിരുമാനമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറയുന്നു. ഇതിൽ മറ്റൊരു ആശങ്ക കൂടിയുണ്ട്. സെക്കന്റ്‌സ് എന്ന് പറയുന്ന വ്യാജ മദ്യം ഒഴുകാനുള്ള സാധ്യത.
സ്വകാര്യമേഖലക്ക് ചില്ലറ മദ്യവിപ്പന തിറെഴുതിക്കൊടുക്കുന്ന നയവ്യതിയാനം സമൂഹത്തിൽ അതീവ ഗുരുതരമായ പ്രശ്‌നങ്ങളാണ് ഉണ്ടാക്കാൻ പോകുന്നത്. 1984 ഫെബ്രുവരി 23 നാണ് സംസ്ഥാനത്ത് ബിവറേജസ് കോർപ്പറേഷൻ നിലവിൽ വന്നത്. അതിന് മുമ്പ് കേരളത്തിൽ മദ്യക്കച്ചവടം സ്വകാര്യമേഖലയിരുന്നു. അതിന്റെ ഫലമായി കേരളത്തിൽ അടിക്കടി മദ്യദുരന്തങ്ങളുണ്ടായി. ആ പശ്ചാത്തലത്തിലാണ് സർക്കാർ ഇത് ഏറ്റെടുക്കാൻ തിരുമാനിച്ചത്. അന്ന് പതിനാല് ജില്ലകളിൽ പതിനാല് ഔട്ട്ലറ്റുകളാണ് ആരംഭിച്ചത്. അതോടൊപ്പം സ്വകാര്യമേഖലയിലെ ചില്ലറ വിൽപ്പന 2002വരെ തുടർന്നു. അന്ന് ഒരു ചില്ലറ വിൽപ്പന ശാല അമ്പത് ലക്ഷം മുതൽ ഒരു കോടി വരെ രൂപക്കായിരുന്നു ലേലത്തിൽ പോയിരുന്നത്. അതനുസരിച്ച് ഇത്രയും വർഷങ്ങൾക്ക് ശേഷം ചില്ലറ വിൽപ്പന ശാലകൾ ലേലം ചെയ്താൽ മൂന്ന് കോടി മുതൽ അഞ്ച് കോടി വരെ കിട്ടാനുള്ള സാധ്യത ഉണ്ട്. അതാണ് സൗജന്യമായി ബാറുടമകൾക്ക് നൽകിയിരിക്കുന്നത്.
ഓരോ ബാറിൽ നിന്നും ഒരു ലക്ഷം രൂപ വീതം പിരിവു നടന്നുവെന്നാണ് യുഡിഎഫ് ആരോപണം. തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വേണ്ടിയുള്ള സിപിഎം തയ്യാറെടുപ്പാണ് ഇതിന് പിന്നിലെന്നും ആരോപണമുണ്ട്. അതീവ രഹസ്യമായാണ് ചർച്ചകൾ നടക്കുന്നതെന്നും അവർ പറയുന്നു. ബിയർ പാർലറിൽ നിന്നും പിരിവ് നടക്കുന്നുവെന്ന ആക്ഷേപവും ഉണ്ട്. ബാറുകളിൽ മദ്യം വില കൂട്ടിയാണ് കൊടുക്കാറുള്ളത്. അതുകൊണ്ടാണ് സാധാരണക്കാർ ബിവറേജുകളേയും കൺസ്യൂമർ ഫെഡ് ഔട്ട് ലെറ്റുകളേയും കൂടുതലായി ആശ്രയിക്കുന്നത്. എന്നാൽ പാഴ്‌സൽ കൊടുക്കുമ്പോൾ ബിവറേജസുകളിലെ അതേ വിലയ്ക്ക് ബാറിലും കൊടുക്കണം. പ്രത്യക്ഷത്തിൽ നല്ല തീരുമാനമായി തോന്നുമെങ്കിലും ഇതിന് പിന്നിൽ മദ്യ കച്ചവടം ബാറിലേക്ക് കേന്ദ്രീകരിക്കാനുള്ള നീക്കമാണ്. രണ്ടിടത്തും വില ഒന്നാകുമ്പോൾ എല്ലാവരും തൊട്ടടുത്തുള്ള ബാറുകളിൽ പോയി പാഴ്‌സൽ വാങ്ങും. ഇതോടെ ബിവറേജിന്റെ കാര്യവും തീരും.
കോവിഡുകാലത്തെ താൽകാലിക സംവിധാനമായി ഇതിനെ സർക്കാർ ഉയർത്തിക്കാട്ടുന്നു. എന്നാൽ ചുരുങ്ങിയത് ഒരു കൊല്ലമെങ്കിലും കൊറോണയുടെ ഭീതി തുടരും. ഈ സാഹചര്യത്തിൽ നീണ്ട കാലത്തേക്ക് ബാറുകളിൽ പാഴ്‌സൽ വിൽപ്പന തകൃതിയായി നടക്കും. 2002 ൽ കേരളത്തിൽ സ്വകാര്യ മേഖലയിൽ മദ്യത്തിന്റെ ചില്ലറ വിൽപ്പന അവസാനിപ്പിക്കുകയാണുണ്ടായത്. മദ്യവിപണനത്തിന്റെ പൂർണ്ണ നിയന്ത്രണം അന്ന് സർക്കാർ ഏറ്റെടുത്തു. എന്നാൽ ഇപ്പോൾ കോവിഡിന്റെ മറവിൽ മദ്യത്തിന്റെ ചില്ലറ വിൽപ്പന കൗശലപൂർവ്വം സ്വകാര്യമേഖലക്ക് തീറെഴുതിക്കൊടുകയാണെന്നാണ് പ്രതിപക്ഷ ആരോപണം.
ഇതിന് പിന്നിൽ വലിയ അഴിമതിയുണ്ടെന്ന് യുഡിഎഫ് പറയുന്നു. ത്രിസ്റ്റാർ ഹോട്ടലുകളിൽ മാത്രമാണ് ബാർ ലൈസൻസ് കൊടുക്കാൻ കഴിയുന്നത്. ഇതുമായി ബന്ധപ്പെട്ടാണ് യുഡിഎഫിനെതിരെ ആരോപണങ്ങൾ എത്തിയത്. സംസ്ഥാനത്തുള്ള ടു സ്റ്റാർ ഹോട്ടലുകളെ എല്ലാം പിന്നീട് അധികാരത്തിൽ എത്തിയ ഇടതു പക്ഷം എല്ലാ ടു സ്റ്റാറുകളേയും ത്രി സ്റ്റാറുകളാക്കി ഉയർത്തി. വലിയ അഴിമതിയാണ് അന്ന് നടന്നത്. ഈ ശതകോടികൾ ഉപയോഗിച്ചായിരുന്നു പാർലമെന്റ് തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിന്റെ പ്രചാരണം. ഇപ്പോഴിതാ തദ്ദേശ തെരഞ്ഞെടുപ്പ് അടുത്തു. അപ്പോൾ പുതിയ നീക്കം. പെട്രോളിന്റെ എക്‌സൈസ് നികുതിയിലെ സംസ്ഥാന വിഹിതം കുറച്ച് ജനങ്ങൾക്ക് ആശ്വാസം നൽകാത്ത പിണറായി സർക്കാരാണ് ബാറുകളുടെ ലൈസൻസ് ഫീസ് കുറയ്ക്കാൻ മുന്നിൽ നിൽക്കുന്നത്. ഇതിന് പിന്നിലും കോടികളുടെ അഴിമതിയാണെന്ന് പ്രതിപക്ഷം പറയുന്നു.
കോവിഡിന്റെ മറവിൽ സർക്കാർ നടത്തിയ തീവെട്ടി കൊള്ളയാണ് ബാറുകൾക്കും നൽകിയ ചില്ലറ വില്പനയ്ക്കുള്ള അനുമതി. രണ്ട് ദശാബ്ദങ്ങൾക്ക് ശേഷമാണ് മദ്യത്തിന്റെ ചില്ലറ വില്പനയിൽ സർക്കാരിന്റെ കുത്തക അവസാനിപ്പിച്ച് അത് മദ്യമുതലാളിമാരെ ഏല്പിക്കുന്നത്. കോടികളുടെ അഴിമതിയാണ് ഇതിന് പിന്നിൽ. മദ്യത്തിന്റെ ചില്ലറ വില്പനയിലൂടെ ബിവറേജസ് കോർപ്പറേഷന് ലഭിക്കുന്ന 20 ശതമാനം കമ്മീഷൻ സർക്കാരിന്റെ ഖജനാവിലേക്കാണ് പോകുന്നതെങ്കിൽ ബാറുകളിൽ ബിവറേജസ് നിരക്കിൽ വിൽക്കുന്ന മദ്യത്തിന്റെ കമ്മീഷൻ മദ്യമുതലാളിമാരുടെ പോക്കറ്റിലേക്കാണ് പോകുന്നത്. ബിവറേജസ് ഔട്ടലെറ്റുകളുടെ മൂന്നിരട്ടി ഔട്ട്ലെറ്റുകൾ ബാറുകളിൽ തുറക്കുന്നതോടെ ബിവറേജസ് ഔട്ടലെറ്റുകളിലെ വില്പന വല്ലാതെ ഇടിയുകയും അവ കാലക്രമത്തിൽ അടച്ചു പൂട്ടുകയും ചെയ്യും. സർക്കാരിന്റെ ലക്ഷ്യവും അതാണെന്നാണ് ഉയരുന്ന ആരോപണം.
ഇടതുസർക്കാർ അധികാരത്തിൽ വന്നശേഷം മദ്യനയം മാറി സംസ്ഥാനത്ത് തുറന്നത് 402 ബാറുകളായിരുന്നു. ഇതിൽ 120 എണ്ണം പുതിയതാണ്. ത്രീ സ്റ്റാർ മുതൽ മുകളിലേക്കുള്ള ഹോട്ടലുകൾക്ക് ബാർ അനുവദിക്കണമെന്ന നയം നിലവിലുള്ളതോടെ എണ്ണം ഇനിയും കൂടും. 2018 ഒക്ടോബർ വരെ 432 ബാറുകളാണ് ഉണ്ടായിരുന്നത്. കഴിഞ്ഞ യു.ഡി.എഫ്. സർക്കാരിന്റെ കാലത്ത് പഞ്ചനക്ഷത്ര സൗകര്യമുള്ള ഹോട്ടലുകൾക്കുമാത്രം ബാർ ലൈസൻസ് എന്ന് തീരുമാനമെടുത്തിരുന്നു. ഇതോടെയാണ് ബാറുകൾ 30 ആയി ചുരുങ്ങിയത്. ത്രീ സ്റ്റാർ സൗകര്യങ്ങളോടെ ബാറുകൾ തുറക്കാൻ ലൈസൻസിന് അപേക്ഷിച്ചാൽ നൽകാമെന്നാണ് ഇപ്പോഴത്തെ നയം. രേഖകൾ കൃത്യമാണെങ്കിൽ നിഷേധിക്കുക എളുപ്പമല്ല. പരാതിയുണ്ടെങ്കിൽ അപേക്ഷകന് കോടതിയെ സമീപിക്കാം. ദേശീയ-സംസ്ഥാന പാതയോരത്തുനിന്ന് ദൂരപരിധിയുമായി ബന്ധപ്പെട്ട നിയന്ത്രണം വന്നതോടെ കുറെ ബാറുകൾ അടച്ചിടേണ്ടി വന്നിരുന്നു. എന്നാൽ റോഡുകളെ സർക്കാർ തരംതാഴ്‌ത്തി ജില്ലാ റോഡുകളുടെ പദവിയിലേക്കാക്കിയതോടെ പല ബാറുകളും തുറന്നു. ഒടുവിൽ സുപ്രീംകോടതി തന്നെ ഇളവ് നലകിയതോടെ ബാറുകൾ തുറക്കുന്നതിനുള്ള തടസ്സങ്ങളും നീങ്ങി. ഇതിലെല്ലാം അഴിമതിയുടെ ചർച്ചകളും എത്തി. 2018ന് മുമ്പ് നടന്ന ഈ ഇടപാടുകളിലൂടെ പണം ഇടത് കേന്ദ്രങ്ങളിലേക്ക് ഒഴുകിയെന്ന് അന്നു തന്നെ ആരോപണം ഉയർന്നിരുന്നു. ഇതിന്റെ പുതിയ വെർഷനാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്നതെന്നാണ് ഉയരുന്ന ആരോപണം. ഇതിനിടെ ബ്രൂവറിസും ഡിസ്റ്റലറീസും അനുവദിച്ചതും വിവാദമായി. ഇതോടെ കൂടുതൽ കരുതലോടെ തീരുമാനം വന്നു.
മെയ് 1 ന് കേന്ദ്ര സർക്കാർ പുറപ്പെടുവിച്ച മാർഗ നിർദ്ദേശത്തിൽ തന്നെ ബാറുകളും മദ്യശാലകളും തുറക്കാൻ അനുമതി നൽകിയിരുന്നു. അന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് കൂടി മദ്യശാലകൾ തുറക്കേണ്ടെന്നാണ് തിരുമാനിച്ചത്. കോവിഡ് ബാധ ഉണ്ടായ ശേഷം ഒരു ഘട്ടത്തിലും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് കൂടി ഒരു നിർദ്ദേശവും സർക്കാരിന് കൊടുത്തതായി കേട്ടിട്ടില്ല. എന്നാൽ ഏന്നാൽ ഈ കാര്യത്തിൽ ചർച്ച നടത്തി സർക്കാരിനോട് മദ്യശാലകൾ തുറക്കണ്ടാ എന്ന് നിർദ്ദേശിച്ചു. നമ്മൾ വിചാരിച്ചു മദ്യത്തോടുള്ള എതിർപ്പ് കൊണ്ടായിരിക്കും അതെന്ന്. പക്ഷേ അണിയറയിൽ ബാറുമുതലാളിമാരുമായി ചർച്ചകൾ നടക്കുന്നതിനാൽ അതിന് സാവകാശം കിട്ടാൻ വേണ്ടിയാണ് സെക്രട്ടേറിയറ്റ് ഈ തിരുമാനമെടുത്തതെന്ന് പിന്നീട് മന്ത്രിസഭാ തീരുമാനം വന്നപ്പോഴാണ് മനസിലായതെന്ന് രമേശ് ചെന്നിത്തല തന്നെ ആരോപിച്ചിട്ടുണ്ട്. ആ ചർച്ച പൂർത്തീകരിക്കാത്തതുകൊണ്ടാണ് കേന്ദ്ര സർക്കാർ പറഞ്ഞിട്ടും ഒന്നാം തീയതി മുതൽ മദ്യശാലകൾ തുറക്കേണ്ട എന്ന് സിപിഎം സെക്രട്ടേറിയറ്റ് തിരുമാനിച്ചത്. ഇപ്പോൾ അവരുമായി ചർച്ച നടത്തി ധാരണയിലെത്തി. അതിന് ശേഷമാണ് മന്ത്രിസഭാ തിരുമാനമെടുത്തിരിക്കുന്നത്. ഇത് വലിയൊരു കൊള്ളയാണ്. സംസ്ഥാന വ്യാപകമായി ഇതിന് വേണ്ടി ബാറുകാരുടെ കയ്യിൽ നിന്ന് പിരിവ് ആരംഭിച്ചുകഴിഞ്ഞിരിക്കുന്നുവെന്നാണ് ചെന്നിത്തലയുടെ ആരോപണം.
ഇതിന് രണ്ട് പ്രശ്‌നങ്ങൾ ഉണ്ട്. ഒന്ന് സാമൂഹ്യമായ പ്രശ്‌നം. മദ്യത്തിന്റെ വ്യാപനവുമായി ബന്ധപ്പെട്ടതാണത്. രണ്ട,് സംസ്ഥാന സർക്കാരിന്റെ കുത്തകയായിരുന്ന മദ്യ വിൽപ്പന സ്വകാര്യമേഖലക്ക് നൽകുകയാണ്. അതൊടെ ബിവറേജസ് കോർപ്പറേഷൻ ഏതാണ്ട് അടച്ച് പൂട്ടുന്ന സ്ഥിതിയിലേക്ക് എത്തുകയാണ്. ക്യു നിൽക്കാതെ ബാറുകളിലേക്ക് ഫോണിൽ വിളിച്ചു പറഞ്ഞാൽ വീട്ടിൽ മദ്യം കിട്ടും. ഓൺലൈനിൽ ബൂക്ക് ചെയ്താൽ വീട്ടിൽ മദ്യം കിട്ടും. പിന്നെ ആരാണ് ബിവറേജസ് കോർപ്പറേഷനിലേക്ക് മദ്യം വാങ്ങാനായി ക്യൂ നിൽക്കാൻ പോകുന്നത്. ബിവറേജസ് ഔട്ട് ലെറ്റുകളിലെ അതേ വിലക്കാണ് ബിറുകളിലും കിട്ടുന്നത്. ഇന്ന് കേരളത്തിൽ 301 ബിവറേജസ് ഔട്ട് ലെറ്റുകളാണ് നിലവിലുള്ളത്. അതെല്ലാം കാലക്രമേണ അടച്ച് പൂട്ടും. ബിവറേജസ് കോർപ്പറേഷന് ലഭിക്കുന്ന 20 ശതമാനം കമ്മീഷൻ സർക്കാരിനാണ് ലഭിക്കുന്നതെങ്കിൽ ബാറുടമകൾക്ക് ലഭിക്കുന്ന 15 % കമ്മീഷൻ മദ്യമുതലാളിമാരുടെ പോക്കറ്റിലേക്കാണ് പോകുക. ബിവറേജസ് കോർപ്പറേഷന് ലഭിച്ചുകൊണ്ടിരിക്കുന്ന വരുമാനം നഷ്ടപ്പെടുത്തി ബാറുകാർക്ക് സഹായം ചെയ്തുകൊടുക്കേണ്ട എന്ത് കാര്യം ഇവിടെയുണ്ടായത് എന്നാണ് ചോദിക്കുന്നത്. അതിനാൽ ബാറുകളിലൂടെ മദ്യം ചില്ലറ വിൽപ്പന നടത്താനുള്ള തീരുമാനം പിൻവലിക്കണമെന്ന് ചെന്നിത്തല പറയുന്നു.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- കർണാടകയിലെ കോൺഗ്രസ് നേതാവിന്റെ മകൾ കുത്തേറ്റു മരിച്ച സംഭവം ലോക്സഭാ പ്രചരണ വിഷയമാക്കാൻ ബിജെപി; ലൗ ജിഹാദ് ആരോപിച്ചു എബിവിപിയുടെ പ്രതിഷേധം; മുഖ്യമന്ത്രി സിദ്ധരാമയ്യക്ക് ന്യൂനപക്ഷത്തെ പ്രീതിപ്പെടുത്തുന്ന രാഷ്ട്രീയമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി; ലൗ ജിഹാദെന്ന നേഹയുടെ പിതാവിന്റെ നിലപാടിൽ വെട്ടിലായി കോൺഗ്രസ്
- ആശിച്ച് മോഹിച്ച് വാങ്ങിയ വീടിന് ബാങ്ക് വായ്പ കുടിശിക പെരുകി; തിരിച്ചടവ് മുടങ്ങിയതോടെ 15 ലക്ഷം 35 ലക്ഷമായി; വീടും സ്ഥലവും ജപ്തി ചെയ്യാൻ ബാങ്ക് അധികൃതർ; നെടുങ്കണ്ടത്ത് ജപ്തിക്കിടെ പെട്രോൾ ഒഴിച്ച് തീ കൊളുത്തിയ വീട്ടമ്മ മരിച്ചു
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍