Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202420Saturday

പ്രത്യേക വിമാനത്തിൽ ലഹോറിൽ എത്തിച്ച വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വാഗയിൽ എത്തിക്കുക റോഡ് മാർഗ്ഗം; വീരപുത്രന്റെ മാതാപിതാക്കളും വാഗയിൽ എത്തി; സ്വീകരിക്കാൻ വ്യോമസേന ഗ്രൂപ്പ് കമാൻഡർ ജെ ഡി കുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ സംഘവും തയ്യാർ; ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് റദ്ദാക്കി ഇന്ത്യൻ സേന; പാക്ക് സൈന്യത്തിന് മുമ്പിൽ തലകുനിക്കാത്ത വിങ് കമാൻഡറെ വരവേൽക്കാൻ വന്ദേമാതരം വിളിച്ച് കൊട്ടും പാട്ടുമായി ഭാരത ജനത

പ്രത്യേക വിമാനത്തിൽ ലഹോറിൽ എത്തിച്ച വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ വാഗയിൽ എത്തിക്കുക റോഡ് മാർഗ്ഗം; വീരപുത്രന്റെ മാതാപിതാക്കളും വാഗയിൽ എത്തി; സ്വീകരിക്കാൻ വ്യോമസേന ഗ്രൂപ്പ് കമാൻഡർ ജെ ഡി കുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാ സംഘവും തയ്യാർ; ഇന്നത്തെ ബീറ്റിങ് റിട്രീറ്റ് റദ്ദാക്കി ഇന്ത്യൻ സേന; പാക്ക് സൈന്യത്തിന് മുമ്പിൽ തലകുനിക്കാത്ത വിങ് കമാൻഡറെ വരവേൽക്കാൻ വന്ദേമാതരം വിളിച്ച് കൊട്ടും പാട്ടുമായി ഭാരത ജനത

മറുനാടൻ ഡെസ്‌ക്‌

ന്യൂഡൽഹി: പാക്കിസ്ഥാൻ കസ്റ്റഡിയിലുള്ള ഇന്ത്യൻ വ്യോമസേനയുടെ വിങ് കമാൻഡർ അഭിനന്ദൻ വർത്തമാനെ സ്വീകരിക്കാൻ എല്ലാ തയ്യാറെടുപ്പുകളും പൂർത്തിയാക്കി ആകാംക്ഷയോടെ ഭാരതീയർ. ലോകത്തിന്റെ കണ്ണും വാഗാ അതിർത്തിയിലേക്ക് എത്തുമെന്ന സാഹചര്യത്തിൽ ഇന്ന് ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള ബീറ്റിങ് റിട്രീറ്റ് ഇന്ത്യൻ സേന റദ്ദാക്കി. അതേസമയം പാക്കിസ്ഥാൻ സേന ഇന്നും ബീറ്റിങ് റിട്രീറ്റ് തുടരാനണ് സാധ്യത. വാഗാ അതിർത്തിയിൽ വലിയ ആവേശകരമായ അന്തരീക്ഷമാണ് നിലവിലുള്ളത്.

അഭിനന്ദൻ വർധനെ രാജ്യത്തിലേക്ക് തിരികെ കൊണ്ടു വരാൻ യുദ്ധവിമാനം അയക്കാം എന്ന ഇന്ത്യയുടെ നിർദ്ദേശം പാക്കിസ്ഥാൻ തള്ളിയിരുന്നു. ഇതോടെ വാഗാ അതിർത്തി വഴി അഭിനന്ദനെ തിരികെ അയക്കുമെന്ന് അറിയിക്കുകയായിരുന്നു. അഭിനന്ദനെ തിരികെ കൊണ്ടു വരാൻ വ്യോമസേനയുടെ പ്രത്യേക വിമാനം ലാഹോറിലേക്ക് അയക്കാം എന്ന് ഇന്ത്യ അറിയിച്ചെങ്കിലും ഈ നിർദ്ദേശം പാക്കിസ്ഥാൻ തള്ളുകയായിരുന്നു. പഞ്ചാബിലെ വാഗാ അതിർത്തി വഴി അഭിനന്ദനെ മടക്കി അയക്കാം എന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പാക്കിസ്ഥാൻ.

അതേസമയം വെള്ളിയാഴ്‌ച്ച ഉച്ചയോടെ അഭിനന്ദനെ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് നേരത്തെ പാക്കിസ്ഥാൻ അറിയിച്ചതെങ്കിലും കൈമാറ്റം വൈകിപ്പിക്കുകയാണ് പാക്കിസ്ഥാൻ എന്നാണ് ഒടുവിൽ വരുന്ന വിവരം. വൈകുന്നേരം നടക്കുന്ന പതാക താഴ്‌ത്തൽ ചടങ്ങിനിടയിൽ അഭിനന്ദനെ പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറും എന്നാണ് അറിയുന്നത്. പാക്കിസ്ഥാനിലെ ഇന്ത്യൻ സ്ഥാപനതിക്കാവും അഭിനന്ദനെ കൈമാറുക. വാഗയിൽ വച്ച് ഗ്രൂപ്പ് കമാൻഡഡറും മലയാളിയായ ജെഡികുര്യന്റെ നേതൃത്വത്തിലുള്ള വ്യോമസേനാസംഘം അഭിനന്ദനെ സ്വീകരിക്കും. അഭിനന്ദന്റെ കുടുംബവും പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർസിംഗും അടക്കമുള്ളവർ വാഗാ അതിർത്തിയിലെത്തും. ഇന്ത്യൻ അതിർത്തിയിൽ എത്തിയാൽ ഉടൻ തന്നെ അഭിനന്ദനെ ഡൽഹിയില്ലേക്ക് കൊണ്ടും പോകും എന്നാണ് വിവരം. മെഡിക്കൽ പരിശോധനകൾ അടക്കം പല നടപടികളും പൂർത്തിയാക്കിയ ശേഷമാവും അഭിനന്ദനെ കുടുംബത്തിനൊപ്പം വിടുക.

കഴിഞ്ഞ ദിവസം ചെന്നൈയിൽ നിന്ന് ഡൽഹിയിലേക്ക് പുറപ്പെട്ട അഭിനന്ദന്റെ വീട്ടുകാർക്ക് വിമാന യാത്രക്കാരിൽ നിന്ന് ലഭിച്ച കൈയടി രാജ്യത്തിന് അഭിനന്ദിനോടുള്ള സ്നേഹത്തിന്റെയും ബഹുമാനത്തിന്റെയും ഉദാഹരണമായിരുന്നു. വിമാനത്തിൽ കയറിയ വീട്ടുകാരെ ആദ്യം യാത്രക്കാർക്ക് തിരിച്ചറിയാൻ കഴിഞ്ഞില്ലെങ്കിലും യാത്രക്കിടയിൽ ഈ വിവരം അറിഞ്ഞ യാത്രക്കാർ വിമാനം ഇറങ്ങിയതും തങ്ങളുടെ സ്‌നേഹവും ബഹുമാനവും കൈയടിച്ചു കൊണ്ട് പങ്കുവെച്ചു.ഡൽഹി വിമാനത്താവളത്തിൽ ഇറങ്ങവെ അഭിനന്ദന്റെ വീട്ടുകാർക്ക് ആദ്യം ഇറങ്ങാനുള്ള അവസരം ഒരുക്കി കൊടുത്ത് ഏവരും കൃതജ്ഞത രേഖപ്പെടുത്തുകയും ചെയ്തു.

വിങ് കമാൻഡർ അഭിനന്ദൻ വർധമാനെ നാലുമണിയോടെയാണ് പാക്കിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറുക. അതിർത്തി കടന്നുള്ള ആക്രമണ നീക്കം തടയുന്നതിനിടെ പാക്കിസ്ഥാന്റെ പിടിയിലായ അഭിനന്ദനെ ലാഹോറിൽ എത്തിച്ചശേഷം വാഗാ അതിർത്തിയിൽ വച്ച് ഇന്ത്യയ്ക്ക് കൈമാറും. റെഡ്‌ക്രോസ് പ്രതിനിധികളുടെ സാന്നിധ്യത്തിലാകും കൈമാറ്റം. ഇന്ത്യൻ വ്യോമസേനയുടെയും ബി.എസ്.എഫിന്റെയും ഉദ്യോഗസ്ഥർ ചേർന്നാവും അഭിനന്ദനെ വാഗയിൽ സ്വീകരിക്കുക. അഭിനന്ദന്റെ മാതാപിതാക്കളും ഇവിടെയെത്തും. നൂറുകണക്കിന് ആളുകൾ ഇന്ത്യൻ പതാകയുമായി വാഗയിൽ എത്തിയിട്ടുണ്ട്.

പുൽവാമ ഭീകരാക്രമണത്തിന് ശേഷം ഇന്ത്യാ പാക് അതിർത്തിയിൽ നടന്ന ആക്രമണങ്ങളിൽ പാക്കിസ്ഥാൻ ലക്ഷ്യമിട്ടത് സൈനിക കേന്ദ്രങ്ങളെന്ന് പ്രതിരോധ മന്ത്രാലയം. ഉദ്ദംപൂരിലെ സൈനിക ആസ്ഥാനമായിരുന്നു പാക്കിസ്ഥാൻ ആക്രമിക്കാൻ ലക്ഷ്യമിട്ടിരുന്നത്. എന്നാൽ പാക്കിസ്ഥാന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ ചെറുത്ത് നിൽപ്പിന് മുന്നിൽ പാക് വിമാനങ്ങൾ തിരിഞ്ഞോടി.റെസായി കത്ര മേഖലയിലെ വൈഷ്‌ണോ മാതാ ക്ഷേത്രത്തിന് സമീപത്ത് 24കിലോമീറ്റർ പരിധി വരെ പാക് വിമാനങ്ങൾ എത്തിയിരുന്നു. പാക് വിമാനങ്ങൾ സമീപ പ്രദേശങ്ങളിൽ ബോംബാക്രമണം നടത്തിയെങ്കിലും വ്യോമസേനയുടെ ശക്തമായ ആക്രമണത്തെ തുടർന്ന് പാക്കിസ്ഥാന്റെ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നെന്ന് വിദേശകാര്യ വക്താവ് രവീഷ് കുമാർ വ്യക്തമാക്കി.

പാക്കിസ്ഥാന്റെ പോർവിമാനങ്ങൾ ബുധനാഴ്ച ഇന്ത്യയുടെ അതിർത്തി കടന്ന് രജൗരി മേഖലയിൽ ആക്രമണം നടത്തിയിരുന്നു. അതേസമയം സൈനിക കേന്ദ്രങ്ങൾ ലക്ഷ്യമിട്ടെത്തിയ വിമാനങ്ങൾ ചെറുക്കുന്ന ദൗത്യത്തിലായിരുന്നു അഭിനന്ദൻ വർദ്ധമാൻ. അതിർത്തി കടന്നെത്തിയ വിമാനങ്ങളെ തുരത്തുന്നതിനിടയിൽ അഭിനന്ദ് നിയന്ത്രിച്ചിരുന്ന മിഗ്21 പോർ വിമാനം പാക് സൈന്യം വെടി വച്ചിടുകയായിരുന്നു. തുടന്ന് വിമാനത്തിൽ നിന്ന് രക്ഷപെട്ടെങ്കിലും അഭിനന്ദൻ പാക് നിയന്ത്രണ മേഖലയിൽ വീഴുകയായിരുന്നു. തുടർന്ന് അദ്ദേഹത്തെ പാക് സൈന്യം അറസ്റ്റ് ചെയ്യുകയായിരുന്നു.അതേസമയം, മുപ്പതു മണിക്കൂർ നീണ്ട പിരിമുറക്കത്തിനും സംഘർഷാവസ്ഥയ്ക്കും ശേഷം വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ ഇന്ന് ഇന്ത്യക്ക് കൈമാറുമെന്ന് അറിയിച്ചത്.

അഭിനന്ദൻഇന്ത്യയുടെ ആത്മാഭിമാനത്തിന്റെ കൊടി ഉയർത്തിപ്പിടിച്ചാണ് അഭിനന്ദൻ ഇന്ന് ഇന്ത്യയിലേക്ക് എത്തുന്നത്. പാക്കിസ്ഥാൻ സൈന്യത്തിന്റെ പിടിയിൽ അകപ്പെട്ടിട്ടും അശേഷം കുലുങ്ങാതെ നിന്ന് അഭിനന്ദന്റെ ധീരതയെയും ചങ്കൂറ്റത്തെയും ആദരവോടെയാണ് ലോകം കണ്ടത്. ശത്രുക്കൾ തൊടുത്ത ചോദ്യങ്ങളുടെ തോക്കിന്മുനയിൽ നിന്ന് ധീരതയുടെ കരുത്തോടെ അഭിനന്ദൻ പറഞ്ഞത്: സോറി, ഇതിലുമധികമൊന്നും എനിക്കു പറയാനാവില്ല എന്നാണ്. പാക്കിസ്ഥാൻ മാധ്യമങ്ങൾക്കുപാേലും ഈ ധീരതയെ പുകഴ്‌ത്താതിരിക്കാനായില്ല. ഇന്ത്യ വീഴ്‌ത്തിയ പാക് വിമാനത്തെ എതിരിട്ടത് അഭിനന്ദൻ പറത്തിയ വിമാനമാണെന്ന് വ്യോമസേന വെളിപ്പെടുത്തിയിരുന്നു.

താംബരത്തെ പരിശീലനം പൂർത്തിയാക്കി, 2004-ലാണ് അഭിനന്ദൻ വ്യോമസേനാ ഓഫീസർ ആയത്. പതിനഞ്ചു വർഷത്തെ സർവീസ് ആയപ്പോൾ വിങ് കമാൻഡർ ആയി ഉദ്യോഗക്കയറ്റം. എയർ മാർഷൽ ആയി വിരമിച്ച അച്ഛൻ സിംഹക്കുട്ടി വർദ്ധമാൻ ചെന്നൈയ്ക്കടുത്ത് സേലയൂരിലെ നേവി- എയർഫോഴ്സ് ഹൗസിങ് കോളനിയായ ജൽവായു വിഹാറിൽ താമസമായപ്പോൾ, അഭിനന്ദൻ ഭാര്യ തൻവി മർവാഹയ്ക്കും മകനുമൊപ്പം ജോധ്പൂരിലായിരുന്നു. ഇടയ്ക്ക് ചെന്നൈയിലെത്തി അച്ഛനെയും അമ്മയെയും കാണും. വ്യോമസേനയിൽത്തന്നെ ആയിരുന്നു തൻവിയും- സ്‌ക്വാഡ്രൺ ലഫ്റ്റനന്റ്. ഹെലികോപ്ടർ പൈലറ്റ് ആയിരുന്ന തൻവിയെ പരിചയപ്പെടുമ്പോൾ അഭിനന്ദൻ, ചിറകുള്ള സ്വപ്നങ്ങൾ മനസിൽ കൊണ്ടുനടന്ന തന്റെ നേർപാതിയെ കണ്ടെത്തുകയായിരുന്നു.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP