ബീഫ് ഇന്ത്യയെ ഭിന്നിപ്പിക്കുമ്പോൾ കേരളത്തെ ഒന്നിപ്പിക്കുന്നത് എന്തുകൊണ്ട്? പോത്തിറച്ചി മലയാളികളുടെ മതേതര മെനുവായി മാറിയത് എങ്ങനെ? ചരിത്രം പറയുന്നത് രസകരമായ കഥകൾ
മറുനാടൻ മലയാളി ബ്യൂറോ
ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങൾ ബീഫിനോട് കാട്ടുന്ന അയിത്തം എന്തുകൊണ്ടാണ് കേരളത്തിൽ ഇല്ലാത്തത്? മലയാളികൾ ബീഫ് ബിരിയാണിയുടെയും ബീഫ് കറിയുടെയും പിന്നാലെ പായുന്നത് എന്തുകൊണ്ടാണ്? ബീഫ് കഴിച്ചുവെന്ന് ആരോപിച്ച് മനുഷ്യരെ തല്ലിക്കൊല്ലുന്ന രാജ്യത്തുതന്നെ, ഒരുനേരം ബീഫ് കഴിച്ചില്ലെങ്കിൽ ഉറക്കം വരാതെ മലയാളികൾക്ക് ജീവിക്കാൻ സാധിക്കുന്നതെന്തുകൊണ്ട്?
കേരളത്തിൽ ബീഫിന് മതവുമായി യാതൊരു ബന്ധവുമില്ല എന്നതുതന്നെ അതിന്റെ അടിസ്ഥാന കാരണം. വ്യത്യസ്ത മതത്തിൽപ്പെട്ടവരും വ്യത്യസ്ത തലങ്ങളിൽപ്പെട്ടവരും ബീഫ് കഴിക്കുന്നതിനോട് കാര്യമായ എതിർപ്പുള്ളവരല്ല. കഴിക്കാത്തവരുണ്ടാകാം. എന്നാൽ, കഴിക്കുന്നവരോട് ആർക്കും കാര്യമായ അസഹിഷ്ണുതയില്ല എന്നതാണ് മലയാളിയുടെ ഭക്ഷണ മതേതരത്വം. മാത്രമല്ല, ആരെങ്കിലും ഭക്ഷണകാര്യത്തിൽ കടുംപിടിത്തവുമായി വന്നാൽ, സമൂഹമൊന്നടങ്കം അതിനെ ചെറുക്കുമെന്നതും കേരളത്തെ വേറിട്ടുനിർത്തുന്നു.
ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽ ബീഫ് നിരോധിക്കാൻ മുൻകൈയെടുക്കുന്ന സംഘപരിവാറിനുപോലും കേരളത്തിൽ അത്തരമൊരു പിടിവാശിയില്ല. എന്തു ഭക്ഷണം കഴിക്കണമെന്നത് വ്യക്തിപരമായ സ്വാതന്ത്ര്യമാണെന്നും അതിൽ കൈകടത്താൻ ആരെയും അനുവദിക്കില്ലെന്നുമുള്ള ഉറച്ച നിലപാട് മലയാളികൾക്കുണ്ട്. അതിനെ ചോദ്യം ചെയ്താൽ കേരളത്തിൽ നിലനിൽപ്പുണ്ടാകില്ലെന്ന് ഇവിടുത്തെ ബിജെപി നേതാക്കൾക്കും ധാരണയുണ്ട്. അതുകൊണ്ടുതന്നെ കേരളത്തിൽ ബീഫ് നിരോധനത്തിനുവേണ്ടി ബിജെപി നിലപാടെടുക്കുകയുമില്ല.
കേരളത്തിലെ ബീഫ് പ്രേമം അത്ര പഴയതല്ല. സമീപകാലത്തുണ്ടായ സാമൂഹിക മാറ്റങ്ങളാണ് കേരളീയരെ ബീഫിലേക്ക് ഇത്രയേറെ അടുപ്പിച്ചത്. യഥാർഥത്തിൽ 20-ാം നൂറ്റാണ്ടുവരെ കേരളീയർക്ക് പൊതുവായ വിഭവങ്ങൾ പോലുമുണ്ടായിരുന്നില്ല. ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിൽ ഭക്ഷണവും പല തട്ടിലായിരുന്നു. പ്രാദേശികമായ വ്യത്യാസങ്ങളും വിഭവങ്ങളുടെ കാര്യത്തിലുണ്ടായിരുന്നു.
മാംസാഹാരം ഇവിടുത്തെ ക്രിസ്ത്യാനികളുടെയും മുസ്ലീങ്ങളുടെയും വിഭവം മാത്രമായാണ് പരിഗണിക്കപ്പെട്ടിരുന്നത്. വ്യത്യസ്ത മതത്തിലുള്ളവർ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുന്നതുപോലും വലിയ സാമൂഹിക വിപ്ലവങ്ങൾക്കുശേഷം മാത്രമാണ് സംഭവിച്ചത്. എന്നാൽ, ആദ്യഘട്ടങ്ങളിൽ വ്യത്യസ്ത മതവിഭാഗക്കാർ ഇടകലർന്നിരുന്ന് ഭക്ഷണം കഴിച്ചപ്പോഴും, സസ്യാഹാരം മാത്രമായിരുന്നു വിഭവങ്ങളായി ഉണ്ടായിരുന്നത്.
ഇതിനൊരു കാര്യമായ വ്യത്യാസമുണ്ടാകുന്നത് മലയാളികളുടെ ഗൾഫ് കുടിയേറ്റത്തോടെയാണ്. അറുപതുകളിൽ തുടങ്ങിയ ഈ പ്രതിഭാസം കേരളത്തിന്റെ സമ്പദ്ഘടനയെ മാത്രമല്ല, ഭക്ഷണ ശീലങ്ങളെയും കാര്യമായി സ്വാധീനിച്ചു. വിവിധ രാജ്യങ്ങളിലെത്തിയ മലയാളികൾ അവിടുത്തെ ഭക്ഷണത്തെയും നാട്ടിലേക്ക് ഒപ്പം കൂട്ടി. വെജിറ്റേറിയൻ ഹോട്ടലുകളുടെ സ്ഥാനത്ത് നോൺ വെജിറ്റേറിയൻ ഹോട്ടലുകൾ ഇടംപിടിച്ചു.
മധ്യകേരളത്തിൽനിന്ന് മലബാറിലേക്ക് ക്രിസ്ത്യാനികളുടെ കുടിയേറ്റത്തിനും ബീഫുമായി ബന്ധമുണ്ട്. വീട്ടിലെ വളർത്തുകോഴിയെ കൊന്ന് വിഭവങ്ങളാക്കിയിരുന്ന ക്രൈസ്തവരുടെ ഇടയിലേക്ക് ബീഫ് കടന്നുവന്നത് അങ്ങനെയാണ്. ബീഫും പൊറോട്ടയും പതുക്കെ മലയാളിയുടെ ദേശീയ ഭക്ഷണമായി മാറി. ഇടതുപക്ഷത്തിന്റെ സ്വാധീനവും ബീഫ് വ്യാപനത്തിന് കാരണമായി. നിലവിലുള്ള മത-സാമൂഹിക ചട്ടക്കൂടുകളെ പൊളിച്ചെറിഞ്ഞ് കേരളത്തെ മതനിരപേക്ഷമായി നിലനിർത്താനുള്ള ഇടതുപക്ഷ ശ്രമത്തിൽ ഭക്ഷണവും കടന്നുവന്നു. മാംസാഹാരത്തിന്റെ വ്യാപനത്തിന് ഇങ്ങനെയൊരു രാഷ്ട്രീയ മുഖവും കൈവന്നു.
കേരളത്തിലെ അറുപത് ശതമാനം ആർഎസ്എസുകാരും ബീഫ് കഴിക്കുന്നവരാണെന്ന് സിപിഐ(എം) സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ തയ്യാറായി. ഇതിനെതിരെ പ്രതികരിക്കാൻ പോലും കേരളത്തിലെ ബിജെപി നേതൃത്വമോ സംഘപരിവാറോ തയ്യാറായില്ല. പിണറായി പറഞ്ഞതിൽ സത്യമുണ്ടെന്ന പരസ്യ സമ്മതമായി ഇതിനെ വിലയിരുത്തുന്നുണ്ട്. ചെലുവുകുറഞ്ഞ ഇറച്ചിയെന്ന നിലയിൽ ബീഫിനെയാണ് മലയാളി ആശ്രയിക്കുന്നത്. അതുകൊണ്ട് തന്നെ ഇടത്തരക്കാരുടെ പ്രിയ ആഹാരമാണ് ബീഫ്. ഹോട്ടലുകളുടെ ഭക്ഷണത്തെ ആശ്രയിക്കുന്ന ബഹു ഭൂരിപക്ഷവും ബീഫിനെയാണ് സസ്യേതര ആഹാരങ്ങളിൽ പ്രധാന സ്ഥാനത്ത് നിർത്തുന്നത്. മീനിനു പോലും ബീഫിനേക്കാൾ വിലയുണ്ടെന്ന തിരിച്ചറിവാണ് ഇതിന് കാരണം.
കേരളത്തിൽ എത്തുന്ന അന്യസംസ്ഥാന തൊഴിലാളികൾക്കും ബീഫാണ് പ്രിയങ്കരം. വിലക്കുറവ് തന്നെയാണ് ഇതിന് കാരണം. സ്വന്തം സംസ്ഥാനത്ത് കിട്ടാത്ത ബീഫിന്റെ രുചി ഭേദങ്ങൾ അന്യസംസ്ഥാന തൊഴിലാളികൾ കേരളത്തിൽ അനുഭവിച്ചറിയുന്നു. അവരും ഈ വിഭവത്തെ ഏറ്റെടുക്കുമ്പോൾ ഹോട്ടലുകാരുടെ പ്രിയ വരുമാന മാർഗ്ഗമായി ഈ വിഭവം തീൻ മേശകളിൽ നിറയുന്നു. അതുകൊണ്ട് കൂടിയാണ് ആർക്കും എതിർക്കാനാവാത്ത വിഭവമായി ബീഫ് കേരളത്തിൽ മാറുന്നത്. ഇത് കഴിക്കാത്തവർ കേരളത്തിൽ കുറവാണ്. ഈ സാഹചര്യത്തിലാണ് സംഘപരിവാർ രാഷ്ട്രീയത്തിന് പോലും ബീഫിനെ മൗനമായി അംഗീകരിക്കേണ്ട അവസ്ഥ വരുന്നത്. പശുവിറച്ചിയെ മാത്രമേ ഇവിടെ എതിർക്കപ്പെടുന്നുള്ളൂ.
വ്യക്തി സ്വാതന്ത്ര്യത്തിന് ഏറെ പ്രാധാന്യം കൊടുക്കുന്ന കേരളത്തിൽ ബീഫിന്റെ പേരിലെ ചർച്ച തിരിച്ചടിയാകുമെന്ന് ഏവർക്കും അറിയാം. അതുകൊണ്ട് തന്നെയാണ് കേരളാ ഹൗസിൽ ഡൽഹി പൊലീസ് റെയ്ഡ് നടന്നില്ലെന്ന് ബിജെപിക്കാർ ആവർത്തിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പുകാലത്ത് ബീഫിനെ എതിർക്കുന്നതിലെ തിരിച്ചടി പാർട്ടിയിലെ കേന്ദ്ര നേതൃത്വവും തിരിച്ചറിഞ്ഞു. അതുകൊണ്ട് തന്നെയാണ് തെറ്റ് ഡൽഹി പൊലീസ് സമ്മതിച്ചത്. കേന്ദ്രമന്ത്രി രാജ്നാഥ് സിങ് ഖേദ പ്രകടനവും നടത്തി. ബീഫിൽ മലയാളിയുടെ ഒത്തൊരുമയുടെ വിജയമാണ് ഈ ഏറ്റുപറച്ചിലുകൾ
- TODAY
- LAST WEEK
- LAST MONTH
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍