കാശു വാങ്ങാൻ വേണ്ടി 15 മാനേജ്മെന്റ് സീറ്റുകൾ ആംഗ്ലിക്കൻ സഭയ്ക്ക് സംഭാവന ചെയ്തു; സംവരണ സീറ്റുകൾ കോഴ വാങ്ങി കൊടുക്കാൻ അക്രൈസ്തവർക്കും സഭാഗം എന്ന സർട്ടിഫിക്കറ്റ് നൽകി; കാരക്കോണം മെഡിക്കൽ കോളേജിലെ കോഴ വിവാദം പുറം ലോകത്തെത്തിയതോടെ പ്രിൻസിപ്പാളിനൊപ്പം സസ്പെൻഷനിലായത് സിഎസ്ഐ മെഡിക്കൽ കോളേജ് ഡയറക്ടർ ബെനറ്റ് എബ്രഹാമും; ലോക്സഭാ സീറ്റുപോലും കോഴ വാങ്ങി വിൽക്കുന്നുവെന്ന എൽഡിഎഫിനെതിരെയുള്ള ആരോപണം വീണ്ടും കരുത്ത് പ്രാപിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: കോഴ വാങ്ങി മെഡിക്കൽ സീറ്റ് സംവരണ സർട്ടിഫിക്കറ്റ് അനർഹർക്കു നൽകിയ സംഭവത്തോടനുബന്ധിച്ചു കുടുങ്ങിയവരിൽ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർത്ഥിയായ ബെനറ്റ് എബ്രഹാമും. കോഴ ആരോപണത്തിൽ കാരക്കോണം സിഎസ്ഐ മെഡിക്കൽ കോളജ് ഡയറക്ടർ ഡോ. ജെ.ബെന്നറ്റ് ഏബ്രഹാം കുടുങ്ങുമ്പോൾ ഇടത് മുന്നണിയുടെ ലോക്സഭാ സീറ്റ് കോഴ വാങ്ങി കൊടുത്തുവെന്ന ആരോപണവും വീണ്ടും സജീവമാണ്. വിദ്യാഭ്യാസ കച്ചവടത്തിന്റെ ഇടനിലക്കാരനായിരുന്നു തിരുവനന്തപുരത്ത് സിപിഐ ലോക്സഭാ സ്ഥാനാർത്ഥിയാക്കിയെന്നാണ് ഉയരുന്ന വിമർശനം.കോഴ വാങ്ങി മെഡിക്കൽ സീറ്റ് സംവരണ സർട്ടിഫിക്കറ്റ് അനർഹർക്കു നൽകിയ സംഭവത്തിൽ പ്രിൻസിപ്പൽ ഡോ. പി.മധുസൂദനനേയും ചർച്ച് ഓഫ് സൗത്ത് ഇന്ത്യ (സിഎസ്ഐ) സസ്പെൻഡ് ചെയ്തിട്ടുണ്ട്
മാനേജ്മെന്റ് സീറ്റിൽ 15 എണ്ണം ആംഗ്ലിക്കൻ സഭയ്ക്കു സംവരണം ചെയ്തതു ചട്ടവിരുദ്ധമാണെന്നു കണ്ടെത്തിയെന്നും ആംഗ്ലിക്കൻ സഭാ ബിഷപ് കോഴ വാങ്ങി സഭാംഗങ്ങൾ അല്ലാത്തവർക്കു വ്യാജ സർട്ടിഫിക്കറ്റ് നൽകിയെന്ന മനോരമ ന്യൂസ് വാർത്തയുടെ അടിസ്ഥാനത്തിലാണു നടപടിയെന്നും ദക്ഷിണകേരള മഹായിടവക സെക്രട്ടറി ഡോ. പി.കെ.റോസ് ബിസ്റ്റ് അറിയിച്ചു. സമഗ്ര അന്വേഷണം നടത്തി നടപടി കൈക്കൊള്ളുന്നതിനു ബിഷപ് ധർമരാജ് റസാലത്തിന്റെ അധ്യക്ഷതയിൽ ചേർന്ന മഹായിടവക ഭാരവാഹികളുടെ യോഗം തീരുമാനിച്ചു. വൈസ് പ്രിൻസിപ്പലിനു കോളജ് പ്രിൻസിപ്പലിന്റെ ചുമതല നൽകി. മെഡിക്കൽ കോളജുകളിലെ സംവരണ സീറ്റുകളിലേക്കുള്ള അഡ്മിഷന് സിഎംഎസ് ആംഗ്ലിക്കൻ സഭയിലെ ബിഷപ്പിന്റെ സർട്ടിഫിക്കറ്റ് കച്ചവടം ഏറെ വിവാദമായിരുന്നു. ഇതാണ് സിഎസ് ഐ സഭയേയും പിടിച്ചുലയ്ക്കുന്നത്. സിഎംഎസ് ആംഗ്ലിക്കാൻ സഭയിലെ ബിഷപ്പ് ഡേവിഡ് വി.ലൂക്കോസാണ് ഇതര സമുദായങ്ങളിൽ പെട്ട വിദ്യാർത്ഥികൾക്കും സിഎംഎസ് ആംഗ്ലിക്കൻ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകുന്നത്. കാരക്കോണം മെഡിക്കൽ കോളജിലെ അഡ്മിഷനായി സർട്ടിഫിക്കറ്റ് നൽകുന്നതിന് ബിഷപ്പ് ഡേവിഡ് വി.ലൂക്കോസ് 10 ലക്ഷം രൂപ ആവശ്യപ്പെടുന്ന ഒളിക്യാമറ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വൻ കച്ചവടത്തിന്റെ വാർത്ത പുറത്ത് വന്നത്.
കാരക്കോണം മെഡിക്കൽ കോളജിലെ മാനേജ്മെന്റ് ക്വാട്ടയിൽ ഏഴു സീറ്റുകൾ സിഎംഎസ് ആംഗ്ലിക്കൻ സഭയ്ക്കും അനുബന്ധസഭകൾക്കും സംവരണം ചെയ്തിട്ടുണ്ട്. ഈ സീറ്റുകളിലെ അഡ്മിഷന് സഭയിലെ ബിഷപ്പോ റവന്യു അധികൃതരോ സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് ആവശ്യമാണ്. സാക്ഷി പത്രം നൽകുന്നതിനുള്ള കൈക്കൂലി ആവശ്യപ്പെടുന്ന ബിഷപ്പ് ഡേവിഡ് ലൂക്കോസിന്റെ തട്ടിപ്പ് റിപ്പോർട്ട് ചെയ്തത്. ഇതിന് പിന്നാലെയാണ് സിഎസ്ഐ സഭയിൽ പുതിയ വിവാദം ഉണ്ടാകുന്നത്. സിഎസ് ഐ സഭയിൽ ബെനറ്റ് എബ്രഹാമിനെ എതിർക്കുന്ന വലിയ വിഭാഗമുണ്ട്. ലോക്സഭാ തെരഞ്ഞെടുപ്പിൽ ബെനറ്റിനെതിരെ ഇവർ പ്രചരണത്തിനും ഇറങ്ങി. സി എസ് ഐ സഭയുടെ മുഴുവൻ വോട്ടും ബെനറ്റിന് കിട്ടുമെന്ന പ്രതീക്ഷയിലാണ് സിപിഐ ബെനറ്റിനെ സ്ഥാനാർത്ഥിയാക്കിയത്. എന്നാൽ ഇത് സംഭവിക്കാതെ ബെനറ്റ് തിരുവനന്തപുരത്ത് മൂന്നാം സ്ഥാനത്തായി. ഇത് ഇടത് മുന്നണിക്ക് വലിയ ക്ഷീണമാവുകയും ചെയ്തു.
തെരഞ്ഞെടുപ്പിൽ തോറ്റെങ്കിലും കാരക്കോണം മെഡിക്കൽ കോളേജിന്റെ ചുമതല ബെനറ്റിന് തന്നെയായിരുന്നു. എന്നാൽ ന്യൂനപക്ഷ സമുദായ സീറ്റിലേക്കുള്ള പ്രവേശനത്തിനു സിഎംഎസ് ആംഗ്ലിക്കൻ സഭയിലെ ബിഷപ് ഡേവിഡ് വി.ലൂക്കോസ് ഇതര സമുദായങ്ങളിൽപെട്ട കുട്ടികൾക്കു സിഎംഎസ് ആംഗ്ലിക്കൻ സഭാംഗം എന്നു സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ് നൽകിയെന്നാണ് ആക്ഷേപം ചർച്ചയായതോടെ സിഎസ് ഐ സഭയിലും പൊട്ടിത്തെറി തുടങ്ങി. സർട്ടിഫിക്കറ്റ് നൽകാൻ സിഎംഎസ് ആംഗ്ലിക്കൻ സഭാ ബിഷപ് കോഴ വാങ്ങിയ സംഭവവുമായി ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യയ്ക്കു ബന്ധമില്ലെന്നു സഭാ അധികൃതർ കോട്ടയത്ത് അറിയിച്ചത് വിവാദത്തിന് പുതിയ തലം നൽകി. സിഎംഎസ് ആംഗ്ലിക്കൻ എന്ന പേരിൽ ഒരു സഭയോ തിരുവിതാംകൂർ - കൊച്ചി എന്ന മഹായിടവകയോ നിലവിലില്ലെന്നും വിശദീകരിച്ചു. ഇതോടെ ബെനറ്റ് എബ്രഹാമിന്റെ എതിരാളികൾ അതിശക്തമായ സമ്മർദ്ദവുമായെത്തി. ഇതോടെ മെഡിക്കൽ കോളേജിന്റെ ചുമതലയും ബെനറ്റിന് നഷ്ടമായി.
സിഎംഎസ് ആംഗ്ലിക്കൻ സഭയിലെ ട്രാവൻകൂർ കൊച്ചിൻ രൂപതാ ബിഷപ്പായ ഡേവിഡ് വി.ലൂക്കോസ് പണം വാങ്ങി ഇതര സമുദായത്തിൽപെട്ട കുട്ടികൾക്കും സർട്ടിഫിക്കറ്റ് നൽകുന്നതായി നേരത്തെ തന്നെ സംശയമുണ്ടായിരുന്നു. സഭകൾക്കുള്ളിൽ പണത്തിന്റെ പേരിൽ തട്ടിപ്പ് നടത്തിയത് ബിഷപ്പ് തന്നെ നേരിട്ടാണ് എന്നതാണ് അത്ഭുതകരം. പത്ത് ലക്ഷം രൂപ നൽകണം എന്ന് കൃത്യമായി തന്നെ പറഞ്ഞാണ് സീറ്റിന് വേണ്ടിയുള്ള സാക്ഷ്യപ്പെടുത്തി സർട്ടിഫിക്കറ്റുകൾ നൽകുന്നത്. മറ്റൊരു സഭയിൽ അംഗമാണെങ്കിലും അതൊന്നും പണം വാങ്ങി സർട്ടിഫിക്കറ്റ് നൽകുന്നതിന് തടസ്സമല്ല.സിഎംഎസ് ആംഗ്ലിക്കൻ സഭാംഗമാണ് എന്നു സാക്ഷ്യപ്പെടുത്തുന്ന സർട്ടിഫിക്കറ്റുമായാണ് ബിഷപ്പ് എത്തിയത്. പണം ഇടനിലക്കാരന്റെ കൈവശം നൽകിയാൽ മതിയെന്നും കച്ചവടമുറപ്പിച്ച ശേഷം ഡീൽ വെയ്ക്കുന്നതും പതിവാണ്. ബെംഗളൂരുവിലും തനിക്ക് ഈ ഇടപാടുണ്ടെന്ന് ബിഷപ്പ് വെളിപ്പെടുത്തുന്നുണ്ട്.
ഈ സംഭാഷണമാണ് ബെനറ്റിനും വിനയായത്. സി എസ് ഐ സഭയിൽ ഒരുകാലത്ത് കരുത്തനായിരുന്നു ബെനറ്റ്. ഇടത് സർക്കാരിൽ വ്യക്തമായ സ്വാധീനമുള്ള വ്യക്തി. സി.എസ്ഐ സഭാംഗം, കാരക്കോണം സി.എസ്ഐ മെഡിക്കൽ കോളേജ് ഡയറക്ടർ, കമ്മ്യൂണിയൻ ഓഫ് ചർച്ചസ് ഇൻ ഇന്ത്യയുടെ ട്രസ്റ്റി അംഗം, മുൻ പി.എസ്.സി അംഗം എന്നിവ പരിഗണിച്ചാണ് കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ സിപിഐയുടെ സ്ഥാനാർത്ഥിയായി ബെനറ്റ് മാറിയത്. തെരഞ്ഞെടുപ്പ് കാലത്തിന് മുമ്പും തോൽവിക്ക് ശേഷവും ബെനറ്റ് രാഷ്ട്രീയ ചിത്രത്തിൽ ഇല്ലെന്നതാണ് വസ്തുത. അതുകൊണ്ടാണ് സീറ്റ് നൽകിയത് പേയ്മെന്റ് വാങ്ങിയാണെന്ന ആരോപണം സിപിഐയിൽ പൊട്ടിത്തെറിക്ക് കാരണമായത്.
തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ വിവാദമായ സ്ഥാനാർത്ഥി നിർണയം സംബന്ധിച്ച് സിപിഐ.യിൽ അച്ചടക്ക നടപടികൾ പോലും ഉണ്ടായി. തിരുവനന്തപുരത്തെ സ്ഥാനാർത്ഥി നിർണയത്തെക്കുറിച്ച് അന്വേഷണം നടത്തി സമിതി തയ്യാറാക്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ തിരുവനന്തപുരം ജില്ലാ സെക്രട്ടറി വെഞ്ഞാറമൂട് ശശിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി. പാർട്ടി സംസ്ഥാന കൗൺസിൽ യോഗത്തിലാണ് നടപടി ഉണ്ടായത്. പാർട്ടി നിയമസഭാ കക്ഷി നേതാവ് സി ദിവാകരനെ സംസ്ഥാന എക്സിക്യുട്ടീവിൽ നിന്ന് സംസ്ഥാന കൗൺസിലസിലിലേയ്ക്കും സംസ്ഥാന എക്സിക്യൂട്ടീവ് കമ്മിറ്റിയംഗം പി.രാമചന്ദ്രൻ നായരെ ജില്ലാ കൗൺസിലിലേയ്ക്ക് തരംതാഴ്ത്തുകയും ചെയ്തു. ജില്ലാ സെക്രട്ടറിയായിരുന്ന ശശിയെയും ജില്ലാ കൗൺസിലിലേയ്ക്ക് തരംതാഴ്ത്തി. പിന്നീട് ശശിയും രാമചന്ദ്രൻനായരും സിപിഐ വിടുകയും ചെയ്തു.
അന്വേഷണ റിപ്പോർട്ടിൽ പേരെടുത്ത് പറഞ്ഞ് കുറ്റപ്പെടുത്തിയ സി ദിവാകരൻ, പി. രാമചന്ദ്രൻനായർ, വെഞ്ഞാറമൂട് ശശി എന്നിവർക്ക് പുറമെ സംസ്ഥാന സെക്രട്ടറി പന്ന്യൻ രവീന്ദ്രനും സംസ്ഥാന സെക്രട്ടേറിയറ്റിനുമെതിരെയും കടുത്ത വിമർശം സിപിഐയിൽ ഉയർന്നിരുന്നു. സംസ്ഥാന സെക്രട്ടറിയുടെ അറിവും സമ്മതവുമില്ലെങ്കിൽ ഡോ. ബെനറ്റ് എബ്രഹാം സ്ഥാനാർത്ഥിയാകുമായിരുന്നില്ലെന്നും ചിലർ ആരോപിച്ചിരുന്നു. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ശക്തമായ ത്രികോണ മത്സരം നടന്ന തിരുവനന്തപുരം മണ്ഡലത്തിൽ സിപിഐ. സ്ഥാനാർത്ഥിയായി മത്സരിച്ച ഡോ. ബെന്നറ്റ് എബ്രഹാം കോൺഗ്രസിന്റെ ശശി തരൂരിന്റെയും ബിജെപി.യുടെ ഒ.രാജഗോപാലിനും പിറകിൽ മൂന്നാം സ്ഥാനത്തായിരുന്നു. ഇതാദ്യമായാണ് ഇടതു മുന്നണി സ്ഥാനാർത്ഥി ഇവിടെ മൂന്നാം സ്ഥാനത്തേയ്ക്ക് പിന്തള്ളപ്പെടുന്നത്.
Stories you may Like
- സഖാവിന്റെ സർട്ടിഫിക്കറ്റിൽ ആകെ വാദിച്ചു വിയർത്തു ആർഷോയും സംഘവും
- പാർട്ടി ഗ്രാമങ്ങൾ ഒന്നടങ്കം ബിജെപിയിലേക്ക് മാറിയ ബംഗാൾ
- സിപിഎമ്മിനെ പോലുള്ള ഭീകര സംഘടനയെ കേരളം അധികകാലം വാഴിക്കില്ലെന്ന് സിപിഐ
- 'ഇപ്പോഴുള്ളത് മോസ്കോയിലാണ്.., ആരെയും കാണാതെ ഒളിച്ചിരിക്കുകയാണ്;
- കെ എം എബ്രഹാമിന് കാബിനറ്റ് പദവി കൊടുത്തത് പിണറായി തീരുമാനം
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്