എൻ എസ് എസ് അടങ്ങിയ ഹിന്ദു സംഘടനകൾ പരസ്യ ആഹ്വാനം നടത്തിയതോടെ സർക്കുലേഷനിൽ വൻ ഇടിവ് പറ്റിയതിന് പിന്നാലെ മാതൃഭൂമി ബഹിഷ്കരിച്ച് പ്രമുഖ ബ്രാൻഡുകളും; ഇടപാടുകാരുടെ തുടർച്ചയായ അഭ്യർത്ഥന മാനിച്ച് മാതൃഭൂമിക്കുള്ള പരസ്യം പിൻവലിച്ചതായി അറിയിച്ച് ഭീമാ ജ്യൂലറി; ഔദ്യോഗികമായി പ്രഖ്യാപിച്ചില്ലെങ്കിലും കല്യാണും പരസ്യം പിൻവലിച്ചതായി സൂചന; ഓണത്തിന് തൊട്ടുമുമ്പുണ്ടായ വിവാദത്തിന്റെ പേരിൽ മാതൃഭൂമിക്ക് നഷ്ടപ്പെടുന്നത് കോടികളുടെ വരുമാനം
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മാതൃഭൂമിയിൽ ഇനി ഭൂമാ ജ്യൂലറിയുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെടില്ലെന്ന് സൂചന. മീശ നോവൽ പ്രസിദ്ധീകരിച്ച മാതൃഭൂമിക്കെതിരെ സൈബർ ലോകത്ത് സംഘപരിവാർ അണികൾ പ്രതിഷേധം ശക്തമാക്കിയിരുന്നു. ഭീമയും കല്ല്യാണും അടക്കമുള്ള സ്വർണ്ണക്കടകളുടെ ഫെയ്സ് ബുക്ക് പേജിലും ഇവർ തങ്ങളുടെ അഭിപ്രായം കുറിച്ചു. ഹൈന്ദവത ഉയർത്തപ്പെടിക്കുന്ന സ്ഥാപനമെന്ന നിലയിൽ ഭീമ മാതൃഭൂമിക്ക് പരസ്യം കൊടുക്കരുതെന്നായിരുന്നു പരിവാറുകാരുടെ ആവശ്യം. ഇത് അംഗീകരിക്കുന്നുവെന്ന സൂചനയുമായി ഭീമ ഫെയ്സ് ബുക്ക് പേജിൽ ഇന്ന് പ്രതികരണം നടത്തി. ഇതോടെ ഈ ഓണക്കാലത്ത് മാതൃഭൂമിയിൽ ഭീമയുടെ പരസ്യങ്ങൾ എത്തില്ലെന്നാണ് സൂചന.
വളരെ കരുതലോടെയാണ് ഭീമ പ്രതികരണം തയ്യാറാക്കിയിരിക്കുന്നത്. ഇതിൽ ഒരിടത്തും മാതൃഭൂമിയെന്ന പേര് ഉപയോഗിച്ചിട്ടില്ല. ഒരു മലയാളം ദിന പത്രത്തിൽ ഞങ്ങൾ പരസ്യം നൽകിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജിൽ കുറെ അധികം പേർ പരാമർശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങൾ വളരെ ഗൗരവ പൂർവം കാണുന്നുവെന്നാണ് ഭീമ മാനേജ്മെന്റ് പറയുന്നത്. നിങ്ങളുടെ ഉത്കണ്ഠയും നിങ്ങൾ ഞങ്ങളുടെ ഫേസ്ബുക് പേജിൽ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂർവം ഞങ്ങൾ ഞങ്ങളുടെ പരസ്യ ഏജൻസിയെ ഉടനടി അറിയിക്കുകയും. താൽകാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങൾ നിർത്തിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ടെന്നും ഭീമ അറിയിക്കുന്നു. ഇതോടെ മീശ നോവലുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ നടത്തിയ പരിവാറുകാർ ഫെയ്സ് ബുക്കിൽ ആഘോഷവും തുടങ്ങി.
നേരത്ത കല്യാണും മാതൃഭൂമിയിൽ പരസ്യം നൽകുന്നത് നിർത്തിയെന്ന് സോഷ്യൽ മീഡിയയിൽ പ്രചരണം ഉണ്ടായിരുന്നു. എന്നാൽ കല്യാൺ ഗ്രൂപ്പ് ഇക്കാര്യത്തിൽ നിലപാട് പരസ്യപ്പെടുത്തിയില്ല. ഈ പ്രചരണം തുടങ്ങിയ ശേഷം രണ്ട് തവണ മനോരമയിൽ കല്ല്യാൺ പരസ്യം നൽകി. എന്നാൽ മാതൃഭൂമിക്ക് പരസ്യം നൽകിയതുമില്ല. അതുകൊണ്ട് തന്നെ പരിവാർ സംഘടനകളുമായി അടുപ്പമുള്ള കല്യാണും മാതൃഭൂമിക്ക് പരസ്യം ഇനി നൽകില്ലെന്ന സൂചന സജീവമാണ്. ഇതിനൊപ്പമാണ് ഭീമ പരസ്യ പ്രതികരണവുമായെത്തുന്നത്. ഇതോടെ മാതൃഭൂമിക്ക് ഈ ഓണക്കാലത്ത് വലിയ നഷ്ടമുണ്ടാകുമെന്നാണ് വ്യക്തമാകുന്നത്. മീശ നോവലിലെ പരിവാറിന്റെ എതിർപ്പുകൾ നിരവധി സ്ഥാപനങ്ങൾ ഗൗരവത്തോടെ എടുക്കുന്നുവെന്നാണ് ഭീമ നൽുകന്ന സന്ദേശം. കേന്ദ്രത്തിൽ അധികാരത്തിലുള്ള പ്രസ്ഥാനത്തെ പിണക്കാൻ തയ്യാറല്ലെന്നും വ്യക്തം.
ഏതായാലും പരസ്യ പ്രതികരണം ഭീമ നടത്തിയതോടെ നിരവധി പേരാണ് സ്ഥാപനത്തിന് അനുകൂല കമന്റുകളുമായി എത്തുന്നത്. ഇവരെല്ലാം പരിവാറുകാരോട് ആഭിമുഖ്യം ഉള്ളവരുമാണ്. മീശ വിഷയത്തിൽ മാതൃഭൂമിക്കെതിരെ ആദ്യം രംഗത്ത് വന്നത് എൻ എസ് എസ് ആയിരുന്നു. മാതൃഭൂമി ബഹിഷ്കരിക്കണമെന്ന് തന്നെ എൻഎസ് എസ് പരസ്യമായി ആവശ്യപ്പെട്ടു. ഇതോടെയാണ് സോഷ്യൽ മീഡിയയിൽ ചർച്ച പുതിയ തലത്തിലെത്തിയത്. മീശ നോവൽ ഹിന്ദു സ്ത്രീകളുടെ അപമാനിക്കുന്നതാണെന്ന് എൻ എസ് എസ് പരസ്യമായി തന്നെ നിലപാട് എടുത്തു. ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ എന്തും പറയുന്നത് ശരിയല്ലെന്നും എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ നിലപാട് എടുത്തു. ഇതോടെ ഈ വിഷയം വെറുമൊരു സംഘപരിവാർ കാര്യമല്ലെന്ന പ്രതീതിയും സൃഷ്ടിക്കപ്പെട്ടു.
ഇതിന് ശേഷമാണ് കല്യാൺ പരസ്യം നൽകില്ലെന്ന പ്രചരണം ശക്തമായത്. സോഷ്യൽ മീഡിയയിൽ വ്യാപകമായി സന്ദേശം പ്രചരിക്കപ്പെട്ടിട്ടുണ്ടും കല്യാൺ നിഷേധത്തിന് എത്തിയതുമില്ല. ഇതിന് പിന്നാലെയാണ് ഭീമയുടെ പ്രഖ്യാപനം. ഇതോടെ മാതൃഭൂമി അക്ഷരാർത്ഥത്തിൽ വെട്ടിലാവുകയാണ്. മീശ നോവൽ പ്രസിദ്ധീകരിക്കുന്നത് മാതൃഭൂമി ആഴ്ചപതിപ്പ് പിൻവലിച്ചിട്ടുണ്ടും ബഹിഷ്കരണ കാമ്പൈൻ തുടരുകയാണ്. മാപ്പ് പറയാൻ പത്രം തയ്യാറാകാത്ത സാഹചര്യത്തിലാണ് ഇത്. ഈ സാഹചര്യത്തിലാണ് ഭീമയുടെ തീരുമാനത്തെ സോഷ്യൽ മീഡിയയിൽ പരിവാറുകാർ പിന്തുണയ്ക്കുന്നത്. പരിവാറുകാരുടെ ആഹ്വാനത്തെ തുടർന്ന് പത്രത്തിന്റെ സർക്കുലേഷനിലും കുറവ് സംഭവിച്ചിരുന്നു. മീശയിൽ എൻ എസ് എസ് നിലപാട് കടുപ്പിച്ചതും മാതൃഭൂമിക്ക് വലിയ തിരിച്ചടിയായി.
അഭിനന്ദനങ്ങൾ ഭീമ.. ഓണത്തിന് ഭീമയിൽ എന്തായാലും വരും.. ജീവിതത്തിൽ ഇനി എന്നെകിലും ഒരു ഗ്രാം പൊന്ന് എടുക്കുന്നുണ്ടെങ്കിൽ അത് ഭീമയിൽ നിന്നും മാത്രം....പ്രോമിസ്... ഭീമയിലെ സ്വർണം പോലെ ക്വാളിറ്റി മറ്റൊരിടത്തും ഇല്ല. പക്ഷെ പണിക്കൂലി താരതമ്യേനെ കൂടുതലാണ്.അതല്പം കുറച്ചാൽ പിന്നെ മലയാളിക്ക് സ്വർണം ഭീമയിൽ നിന്ന് മാത്രം . Suppot Bhima. അതേ...ഭീമയുടെ സ്വർണം മാത്രമല്ല പ്രവർത്തിയും...പത്തരമാറ്റ് തനി തങ്കം തന്നെ..ഞാൻ അടൂർ ഭീമയിലെ തുടങ്ങിയ കാലം മുതലുള്ള ഉപഭോക്താവാണ്...ഞാൻ മാത്രമല്ല എന്റ്റെ കുടുംബാംഗങ്ങളെയെല്ലാം ക്യാൻവാസ് ചെയ്തു തന്നെ ഭീമയിലേക്ക് കൊണ്ടു വരാറുമുണ്ട്....(മുൻ റസീപ്റ്റുകൾ എടുത്താൽ അറിയാൻ സാധിക്കും)...മാതൃഭൂമി പ്രശ്നത്തിൽ ഇനി 'ഭീമയിലേക്കില്ല' എന്ന് ഞാനും പോസ്റ്റ് ഇട്ടിരുന്നു...പക്ഷെ ഇപ്പോൾ ഞാൻ സന്തോഷപൂർവ്വം പറയുന്നു ' ഈ ഓണക്കാലം ഞാനും എന്റ്റെ കുടുംബവും ഭീമയോടൊപ്പം'.... അതു മാത്രമല്ല പരമാവധി ആൾക്കാരെ ഞാൻ ഭീമയിലേക്ക് ക്യാൻവാസ് ചെയ്യും... വിശ്വസ്തതയോടെ.....-ഇങ്ങനെ പോകുന്ന ഭീമയെ അനുകൂലിക്കുന്നവരുടെ പ്രതികരണങ്ങൾ.
മീശ വിവാദം എത്തിയപ്പോൾ മാതൃഭൂമിയുടെ മുൻപിൽ രണ്ടേ രണ്ടു വഴികളെ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ആവിഷ്കാര സ്വാതന്ത്ര്യത്തിന്റെ പേരിൽ ഉറച്ച നിലപാട് എടുത്തു നോവൽ പിൻവലിക്കാതെ ധീരമായി മുൻപോട്ടു പോവുകയും അതിന്റെ പേരിൽ ഉണ്ടാകുന്ന നഷ്ടങ്ങൾ സഹിക്കുകയും ചെയ്യുക. അല്ലെങ്കിൽ നോവൽ പിൻവലിച്ചു മാപ്പു പറഞ്ഞു തടിയൂരുക. ആദ്യത്തേത് ആയിരുന്നെങ്കിൽ സാമ്പത്തിക നഷ്ടം ഉണ്ടായിരുന്നാലും പൊതു സമൂഹത്തിൽ നിന്നും വലിയ അംഗീകാരവും സംരക്ഷണവും ലഭിക്കുമായിരുന്നു. രണ്ടാമത്തേത് ആയിരുന്നെങ്കിൽ അന്തസ്സ് അൽപ്പം താന്നാലും കച്ചവടത്തെ ബാധിക്കുമായിരുന്നില്ല. എന്നാൽ മീശ നോവൽ പിൻവലിച്ച് മാപ്പ് പറയാതെ മുന്നോട്ട് പോകാനാണ് ശ്രമിച്ചത്. ഈ തീരുമാനം എല്ലാ അർത്ഥത്തിലും പാളുകയായിരുന്നു. ഇതാണ് ഭീമയുടെ പ്രഖ്യാപനത്തിലൂടെ വ്യക്തമാകുന്നത്. സ്വാധീനമുള്ള സ്ഥാപനങ്ങളെ കൊണ്ടൊന്നും പരിവാർ നേതൃത്വം ഇനി മാതൃഭൂമിയിൽ പരസ്യം കൊടുപ്പിക്കില്ലെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്.
ഭീമയുടെ ഫെയ്സ് ബുക്ക് പേജിൽ വന്ന പ്രസ്താവന ഇങ്ങനെ
ഒരു മലയാളം ദിന പത്രത്തിൽ ഞങ്ങൾ പരസ്യം നൽകിയത് ശരിയായില്ല എന്ന് ഞങ്ങളുടെ ഫേസ്ബുക് പേജിൽ കുറെ അധികം പേർ പരാമർശിക്കുകയുണ്ടായി. ആ അഭിപ്രായങ്ങളെ ഞങ്ങൾ വളരെ ഗൗരവ പൂർവം കാണുന്നു.
ഞങ്ങളുടെ പരസ്യങ്ങൾ എവിടെ ഏതു പത്രത്തിൽ എപ്പോൾ കൊടുക്കണം എന്ന് നിർദ്ദേശിക്കുന്നത് ഞങ്ങളുടെ പരസ്യ ഏജൻസിയാണ്. അവർ ആ തീരുമാനങ്ങൾ കൈക്കൊള്ളുന്നത് വായനക്കാരുടെ എണ്ണത്തെയും പത്രത്തിന്റെ വിതരണ മേഖലകളെയും എല്ലാം ആസ്പദമാക്കി കണക്കുകൾ ഉദ്ധരിച്ചാണ്. പരസ്യങ്ങൾ എല്ലാം തന്നെ വളരെ നേരത്തെ നിശ്ചയിച്ചു ആസുത്രണം ചെയ്ത്, പ്രത്യേകിച്ചും ഓണത്തെ മുൻകൂട്ടിക്കണ്ട് പരസ്യ ഏജൻസി പത്രങ്ങൾക്കു മുൻകൂർ നല്കിയിട്ടുള്ളതാണ്.
ഭീമ 94 വർഷത്തെ പാരമ്പര്യമുള്ള സാമൂഹിക പ്രതിബദ്ധതയുള്ള ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനമാണ്. ബഹുജന മനോവികാരത്തിനു ഞങ്ങൾ ഏറെ പ്രാധാന്യം നൽകി, സാമൂഹിക നന്മ ലക്ഷ്യമാക്കി പൊതു വിവാദങ്ങളിൽ നിന്ന് എന്നും ഒഴിഞ്ഞു നിന്നുകൊണ്ടുള്ള ഒരു പ്രവർത്തന ശൈലിയാണ് ഭീമ പിന്തുടരുന്നത്. നിങ്ങളുടെ ഉത്കണ്ഠയും നിങ്ങൾ ഞങ്ങളുടെ ഫേസ്ബുക് പേജിൽ പ്രതിപാദിച്ച വിഷയങ്ങളും വളരെ ഗൗരവപൂർവം ഞങ്ങൾ ഞങ്ങളുടെ പരസ്യ ഏജൻസിയെ ഉടനടി അറിയിക്കുകയും. താൽകാലികമായി ഈ പത്രത്തിലേക്കുള്ള പരസ്യങ്ങൾ നിർത്തിവെക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
എന്ന് ഭീമ ജുവല്ലേഴ്സ്
Stories you may Like
- കേരളത്തിലെ ആവിഷ്ക്കാര സ്വാതന്ത്ര്യ നാടകങ്ങളുടെ കഥ
- ചലച്ചിത്ര അവാർഡ് വേദിയിൽ മറ്റൊരു ചർച്ചയായി ഭീമൻ രഘുവും
- അരമണിക്കൂറല്ല, ഒരു മണിക്കൂർ വേണമെങ്കിലും ഞാൻ നിൽക്കാൻ റെഡി: ഭീമൻ രഘു മറുനാടനോട്
- ഒരു മണ്ടന്‍ മറ്റൊരു മണ്ടനെ ഇഷ്ടമല്ലാ എന്ന് പറഞ്ഞവൻ മണ്ടനല്ല!
- 'ഭീമൻ രഘു തന്റെ നാടകത്തിലേക്ക് വലിച്ചു കേറ്റിയത് ചെറുതല്ലാത്ത ഒരാളെ'
- TODAY
- LAST WEEK
- LAST MONTH
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- മോഷണക്കുറ്റം ആരോപിച്ച് പൊലീസ് കസ്റ്റഡിലെടുത്തു; താനല്ല മോഷ്ടിച്ചതെന്ന് കേണു പറഞ്ഞിട്ടും കേൾക്കാതെ ഏമാന്മാർ; കുറ്റം സമ്മതിപ്പിക്കാനായി ക്രൂരമായി തല്ലിച്ചതച്ചതോടെ ആരോഗ്യം നശിച്ചു; കോടതി മോചിപ്പിച്ചതോടെ പൊലീസിനെതിരെ നിയമപോരാട്ടം; വിധിവരാനിരിക്കെ ജീവനൊടുക്കി യുവാവ്
- ഇറാനെ വരുതിയിലാക്കാൻ കൂടുതൽ ഉപരോധത്തിന് അമേരിക്കയും ബ്രിട്ടനും യൂറോപ്യൻ യൂണിയനും; ഇസ്രയേൽ ആക്രമിക്കാൻ ഉപയോഗിച്ച ഡ്രോണുകൾക്ക് എൻജിൻ നിർമ്മിച്ച 16 വ്യക്തികൾക്കും മൂന്ന് സ്ഥാപനങ്ങൾക്കുമെതിരെ നടപടി
- ജീവിതശൈലി രോഗമായ ടൈപ്പ് 2 പ്രമേഹത്തോടൊപ്പം ജനിതകമായി ഈ മൂന്ന് തരം ക്യാൻസറുകളും ബാധിക്കാമെന്ന് പുതിയ ഗവേഷണഫലം; ഇംഗ്ലണ്ടിലെ സറെ യൂണിവേഴ്സിറ്റി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടുപിടുത്തം; ജീവിതശൈലി മാറ്റിയാൽ പ്രതിരോധശക്തി നേടാനാവുമെന്ന് ആരോഗ്യ വിദഗ്ദ്ധർ
- യുഡിഎഫ് വോട്ടുകൾ 47.24ൽ നിന്ന് 40.95 ആയി കുറയുന്നു; എന്നിട്ടും 8 മുതൽ 20 വരെ സീറ്റ് ലഭിക്കാം; എൽഡിഎഫ് വോട്ടിൽ തൽസ്ഥിതി, സീറ്റ് പൂജ്യം മുതൽ 10വരെ; വോട്ട് വർധിക്കുന്നത് എൻഡിഎക്ക്, പൂജ്യം മുതൽ 2വരെ ലഭിക്കാം; ഞെട്ടിച്ച് ട്വന്റി ട്വന്റി; മറുനാടൻ സർവേയിലെ കണക്കിന്റെ കളി ഇങ്ങനെ
- മുന്തിരി ജ്യൂസ് കുടിച്ച് ദേഹാസ്വാസ്ഥ്യം; നാലുപേർ ചികിത്സ തേടി
- തമിഴ് സിനിമാതാരവും മോഡലുമായ യുവതിക്കെതിരെ ട്രെയിനിൽ ലൈംഗികാതിക്രമം; സംഭവം ചെന്നൈ- തിരുവനന്തപുരം എക്സ്പ്രസിൽ വെച്ച്; കൊല്ലം സ്വദേശിയായ യുവാവ് അറസ്റ്റിൽ; കഞ്ചാവു കേസികളിലെ പ്രതിയെന്ന് പൊലീസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍