ഒഴുക്കുവെള്ളത്തിനൊപ്പമെത്തിയ വന്മരങ്ങളും മറ്റും ബീമുകളിലും ഷട്ടറുകളിലും ഇടിച്ച് കേടുപാടുകൾ ഉണ്ടായെന്ന് സൂചന; 15 ഷട്ടറുകൾ ഒരെണ്ണം തകരാർ മൂലം പൂർണ്ണമായി ഉയർത്താനാകാത്തത് ആശങ്കയായി; ചരിത്രത്തിലെ ഏറ്റവും വലിയ നീരൊഴുക്കിനെ താങ്ങാൻ അണക്കെട്ടിനായില്ലേ എന്ന് സംശയം; ഭൂതത്താൻകെട്ടിൽ പെരിയാർവാലി പദ്ധതി ചീഫ് എഞ്ചിനിയറുടെ സുരക്ഷാ പരിശോധന; പെരിയാറിന് കുറുകേയുള്ള ഡാമിന് ബലക്ഷയമോ?
പ്രകാശ് ചന്ദ്രശേഖർ
കോതമംഗലം:വെള്ളത്തിന്റെ കുത്തൊഴുക്കുമൂലം ഭൂതത്താൻകെട്ട് ഡാമിന് ബലക്ഷയം ഉണ്ടായെന്ന ആശങ്ക ശക്തം. ഇതേ തുടർന്ന് പെരിയാർവാലി പദ്ധതിയുടെ ചീഫ് എഞ്ചിനിയർ അണക്കെട്ട് സന്ദർശിച്ച് പരിശോധന നടത്തി. ഉച്ചയോടെയാണ് പരിശോധനയ്ക്കായി ചീഫ് എഞ്ചിനിയറുടെ നോതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഡാമിലെത്തിയത്. അടുത്തിടെയാണ് മുഴവൻ ഷട്ടറുകളും മോട്ടോറുകളും അനുബന്ധ ഉപകരണങ്ങളും മാറ്റി പുതിയവ സ്ഥാപിച്ചത്. കല്ലുകൾ തെളിയാൻ പാകത്തിൽ പഴക്കം ചെന്ന പാലത്തിന്റെ ഭീമുകൾ കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുകയും ചെയ്തിരുന്നു.
ഡാമിന്റെ ചരിത്രത്തിലുണ്ടായ ഏറ്റവും വലിയനീരൊഴുക്കാണ് കഴിഞ്ഞ ദിവസങ്ങളുണ്ടായത്. പരമാവധി സംഭരണ ശേഷിയായ 34.95 അഞ്ച് മീറ്ററും പിന്നിട്ട് 36.20 മീറ്റർവരെ ജലനിരപ്പ് ഉയർന്നിരുന്നു. ഇടമലയാർ -ചെറുതോണി ഡാമിൽ നിന്നുള്ള വെള്ളമൊഴുക്കും വൃഷ്ടിപ്രദേശത്തകനത്ത മഴയുമാണ് ഭൂതത്താൻകെട്ട് ഡാമിലെ ജലപ്രവാഹത്തിന് കാരണം. ഇടമലയാർ -ചെറുതോണി അണക്കെട്ടുകൾ തുറക്കുന്നതിന്റെ മുന്നോടിയായി ഭതൂത്താൻകെട്ട് ഡാമിന്റെ 15 ഷട്ടറുകളും തുറന്നിരുന്നു. ഇതുകൊണ്ട് തന്നെ വെള്ളം ഇവിടെ കാര്യമായി തങ്ങാതെ താഴ്ഭാഗത്തേക്ക് ഒഴുകിപ്പോയി. ഇത് മൂലം ഡാമിന് കാര്യമായ സമ്മർദ്ദമുണ്ടായില്ല എന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.
പ്രത്യക്ഷത്തിൽ ഡാമിന്റെ 15 ഷട്ടറുകൾ ഒരെണ്ണം തകരാർ മൂലം ഇതുവരെ പൂർണ്ണമായി ഉയർത്താനായിട്ടില്ല. ഇതാണ് ആശങ്കയ്ക്ക് കാരണം. എന്നാൽ നിർമ്മാണത്തിലെ അപാകതയാണ് ഇതിന് കാരണമെന്നാണ് അധികൃതതരിൽ നിന്നും ലഭിച്ച വിവരം. തകരാർ പരിഹരിക്കാൻ മെക്കാനിക് വിഭാഗം നടത്തിയ നീക്കം പലതവണ പരാജയപ്പെട്ടു. ഇത് സംബന്ധിച്ചും ചീഫ് എഞ്ചിനിയർ ബന്ധപ്പെട്ട ഉദ്യോഗസ്ഥരിൽ നിന്നും വിവരങ്ങൾ ശേഖരിക്കുമെന്നാണ് സൂചന. ഭൂതത്താൻകെട്ടിന് ബലക്ഷയമുണ്ടെങ്കിൽ അത് ആലുവയ്ക്കും കൊച്ചിക്കും വലിയ ഭീഷണിയാണ്. പെരിയാറിലേക്ക് വെള്ളത്തിന്റെ ഒഴുക്ക് ക്രമീകരിക്കുന്നതിൽ പ്രധാന പങ്ക് ഭൂതത്താൻകെട്ടിനുണ്ട്. ഈ സാഹചര്യത്തിലാണ് അടിയന്തര സുരക്ഷാ പരിശോധന നടന്നത്.
അതിനിടെ ഒഴുക്കുവെള്ളത്തിന്റെ സമ്മർദ്ദം കുറയ്ക്കാൻ ഷട്ടറുകളുടെ ഉയരം കുറയ്ക്കണമെന്ന് ദുരന്തനിരവാരണ അതോററ്റി നിർദ്ദേശിച്ചിട്ടുണ്ട്. ഇടുക്കിയിൽ നിന്നും ഒഴുക്കുന്ന വെള്ളം 2000 ഘനമീറ്ററായാലും പ്രശ്നമില്ലന്നാണ് അവരുടെ വിലയിരുത്തൽ. എന്നാൽ കണക്കൂകൂട്ടലുകൾ തെറ്റിയാൽ പാലത്തിന്റെ നിലനിൽപ്പുതന്നെ അവതാളത്തിലാവുമെന്ന് നാട്ടുകാരും പറയുന്നു. ഇന്ന് ഉച്ചയോടെ ഭൂതത്താൻകെട്ട് ഡാമിൽ നടത്തിയ പരിശോധനയിലാണ് ഷട്ടറുകളുടെ ഉയരം കുറയ്ക്കേണ്ട സാഹചര്യം തർക്കാലും ഇല്ലന്ന് പെരിയാർവാലി അധികൃതർ മാധ്യമങ്ങളോട് വ്യക്തമാക്കിയത് .പെരിയാർവാലി പദ്ധതി ചീഫ് എഞ്ചിനിയർമാരായ ടി ജി സെൻ,വി എസ് ഷാജി എന്നിവരാണ് ഡാമിൽ പരിശോധന നടത്തിയത്.
വെള്ളമൊഴുക്ക് പരമാവധി സംഭരണശേഷിയും കടന്നതോടെ ഷട്ടറുകളിൽ തട്ടിയായിരുന്നു താഴേക്ക് ഒഴുകിയിരുന്നത്. ഈ സ്ഥിതിയിൽ പാലത്തിലേക്ക് കൂടി വെള്ളം ഒഴുകിയെത്താൻ സാധ്യത ഉണ്ടെന്നും അതിനാൽ ഷട്ടറിന്റെ താഴ്ഭാഗം നിശ്ചിത അളവിൽ മുറിച്ചുമാറ്റണമെന്നുമായിരുന്നു ദുരന്തനിവാരണ അതോററ്റിയുടെ ശുപാർശ. എന്നാൽ ഇന്ന് നീരൊഴുക്ക് കുറഞ്ഞിട്ടുണ്ടെന്നും ഷട്ടറുകൾ മുറിച്ചുമാറ്റേണ്ട ആവശ്യമില്ലന്നുമാണ് ഉദ്യോഗസ്ഥ സംഘത്തിന്റെ വിലയിരുത്തൽ. ഇടുക്കിയിൽ നിന്നും 2000 ഘനമീറ്റർ വെള്ളം ഒഴുക്കി വിട്ടാൽ പോലും 50 സെന്റീമീറ്റർ മാത്രമേ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളു എന്നുമാണ് ചീഫ് എഞ്ചിനിയർമാരുടെ വെളിപ്പെടുത്തൽ.
തകർച്ചയിലേക്ക് കൂപ്പുകുത്തിയ ഡാം അടുത്തകാലത്ത് പെരിയാർ വാലി പുനഃരുദ്ധരിച്ചിരുന്നു.തറക്കല്ലുകൾ കാണാൻപാകത്തിൽ കോൺക്രീറ്റ് പൊളിഞ്ഞുപോയ ഡാമിന്റെ ബീമുകൾ സിമന്റ് മിശ്രിതം പൂശി ബലപ്പെടുത്തിയതായും അധികൃതർ അവകാശപ്പെടുന്നു. ഇപ്പോൾ നടത്തിയിട്ടുള്ള നിർമ്മാണ പ്രവർത്തനങ്ങൾ അനിയന്ത്രിത അളവിലെത്തുന്ന ജലപ്രവാഹത്തിന്റെ സമ്മർദ്ദം അധികനാൾ താങ്ങുമോ എന്നകാര്യത്തിൽ പ്രദേശവാസികളിലേറെപ്പേരും ആശങ്കയിലാണ്. വടാട്ടുപാറ-ഇടമലയാർ മേഖലകളിലേയ്ക്കുള്ള പ്രധാന ഗതാഗതമാർഗ്ഗമാണ് അണക്കെട്ടിന്റെ ഭാഗമായി നിർമ്മിച്ചിട്ടുള്ള പാലം.കിഴക്കൻ മേഖലയിലെ പ്രാധാന വിനോദ സഞ്ചാരകേന്ദ്രം കൂടിയായ ഭൂതത്താൻകെട്ടിൽ ദുരന്ത സാധ്യതയിലേക്ക് വിരൽചൂണ്ടുന്ന ഏതുകാര്യവും സർക്കാർ ഗൗരവമായി എടുക്കണമെന്നും വേണ്ടിവന്നാൽ മറ്റ് വിദഗ്ധ ഏജൻസികളെക്കൊണ്ട് ഡാം പരിശോധിപ്പിക്കണമെന്നുമാണ് പരക്കെ ഉയരുന്ന ആവശ്യം.
ഇടുക്കിയിൽ നിന്ന് ഒഴുക്കുവെള്ളത്തിനൊപ്പമെത്തിയ വന്മരങ്ങളും മറ്റും ബീമുകളിലും ഷട്ടറുകളിലും ഇടിച്ച് കേടുപാടുകൾ ഉണ്ടായോ എന്നുള്ള കാര്യങ്ങളിലും ഇന്ന് ഉദ്യോഗസ്ഥ സംഘം പരിശോധന നടത്തും. നിലവിൽ ഡാം സുരക്ഷിതമാണെന്നും ഇത് പതിവ് പരിശോധനയാണെന്നുമാണ് അധികൃതരുടെ വിശദീകരണം. കേരളത്തിലെ എറണാകുളം ജില്ലയിൽ പെരിയാറിന് കുറുകെയുള്ള ഒരു അണക്കെട്ട് ആണ് ഭൂതത്താൻ കെട്ട്. കോതമംഗലം - തട്ടേക്കാട് വഴിയിൽ കീരംപാറ കവലയിൽ നിന്ന് ഇടത്തോട്ട് ഇടമലയാർ വഴിയിൽ 5 കിലോമീറ്റർ അകലെയാണ് ഭൂതത്താൻ കെട്ട് സ്ഥിതി ചെയ്യുന്നത്. കുട്ടമ്പുഴ പ്രദേശത്ത് നിന്ന് വരുന്ന പെരിയാറിന്റെ കൈവഴിയും ചാരുപാറ - ഇഞ്ചത്തൊട്ടി പ്രദേശത്ത് നിന്ന് വരുന്ന പെരിയറിന്റെ മറ്റൊരു കൈവഴിയും തട്ടേക്കാട് പ്രദേശത്ത് കൂടിച്ചേർന്നതിനുശേഷമാണ് ഭൂതത്താൻ കെട്ട്. കോതമംഗലം പട്ടണത്തിൽ നിന്ന് 11 കിലോമീറ്റർധ2പ ദൂരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഇവിടെ പ്രകൃതിദത്തമായ വെള്ളം കെട്ടി നിൽക്കുന്ന ഒരു അണ മുൻപേ ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇതിന് ഭൂതത്താൻകെട്ട് എന്ന പേരുവന്നത്. ഇവിടെയാണ് പുതിയ അണക്കെട്ട് സർക്കാർ പണിതത്.
ഡോ. സാലിം അലി പക്ഷിസങ്കേതം, തട്ടേക്കാട് പ്രദേശത്ത് കാണുന്ന ജലാശയം ഭൂതത്താൻ കെട്ട് അണക്കെട്ടിന്റെ സംഭരണജലമാണ്. ഇടമലയാർ റിസർവോയർ ഇവിടെ നിന്ന് 12 കി.മി ദൂരത്തിലാണ്. അവിടേക്കുള്ള റോഡ് നിർമ്മിച്ചിരിക്കുന്നത് ഈ അണക്കെട്ടിന് മുകളിലൂടെയാണ്. മലയാറ്റൂർ വനമേഖലയിലേക്കും മലയാറ്റൂർ പള്ളിയിലേക്കും കിഴക്കൻ മേഖലയിൽ നിന്ന് ഈ അണക്കെട്ടിന് മുകളിലൂടെ സഞ്ചരിക്കാവുന്നതാണ്.
Stories you may Like
- യുക്രെയിനിലെ ഡാം തകർത്തത് റഷ്യയെന്നു തന്നെ സൂചന
- മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട് നിർമ്മിക്കണം: സമരപ്രഖ്യാപന സമ്മേളനം കൊച്ചിയിൽ
- മുല്ലപ്പെരിയാർ വിഷയത്തിൽ സമരപ്രഖ്യാപനം ഫെബ്രുവരി ഏഴിന്
- യുക്രെയിനിൽ കൂറ്റൻ അണക്കെട്ട് തകർത്തതോടെ വെള്ളപ്പൊക്ക ഭീഷണി
- കരാർ പാലിക്കാം, മുല്ലപ്പെരിയാറിൽ പുതിയ ഡാം വേണം; റോഷി അഗസ്റ്റിൻ
- TODAY
- LAST WEEK
- LAST MONTH
- വിരുന്നെത്തിയ വീട്ടുകാർ കണ്ടത് നവ വധുവിന്റെ ശരീരത്തിലെ മർദനമേറ്റ പാടുകൾ; പൊലീസിൽ പരാതി നൽകി വധുവിന്റെ കുടുംബം: ഏഴാം നാൾ പൊലീസ് സ്റ്റേഷനിൽവെച്ച് താലിമാല മടക്കി നൽകി വേർപിരിഞ്ഞ് യുവദമ്പതികൾ
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
- പെരിയ ഇരട്ടക്കൊല കേസിലെ പ്രതിയുടെ മകന്റെ വിവാഹ സൽക്കാരത്തിൽ പങ്കെടുത്തതിനെച്ചൊല്ലിയുള്ള കോൺഗ്രസിലെ വിവാദം കാസർകോട് പൊട്ടിത്തെറിയാകുന്നു; പോസ്റ്റ് പിൻലവിച്ച ബാലകൃഷ്ണ പെരിയ നൽകുന്നത് വഴങ്ങാമെന്ന സന്ദേശമോ? ഇതെല്ലാം ശരത്ലാലിന്റെയും കൃപേഷിന്റെയും ആത്മാക്കൾ ഇത് പൊറുക്കുമോ? പെരിയയിൽ സമവായ നീക്കം സജീവം
- വിരുന്നിനെത്തിയ വീട്ടിലെ സ്ത്രീയെ പീഡിപ്പിച്ച ശേഷം സ്വദേശത്തേക്ക് മടങ്ങി; പശ്ചിമബംഗാൾ സ്വദേശിയെ അയാളുടെ ഗ്രാമത്തിൽ ചെന്ന് പിടികൂടി പൊലീസ്
- ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
- കെജ്രിവാൾ തീകോരിയിട്ടത് മോദിയെ തുറുപ്പാക്കിയ ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾക്ക് മേൽ; 75 വയസ്സെന്ന പ്രായപരിധിയിൽ അദ്വാനിയെയും ഒഴിവാക്കിയ പഴയകഥ ചർച്ചയാക്കി യശ്വന്ത് സിൻഹയും; പ്രായം എന്തായാലും മോദി തന്നെയാകും പ്രധാനമന്ത്രിയെന്ന് ആവർത്തിച്ചു അമിത്ഷായും
- ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ
- വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ്; വടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി; നിയമപരമായി നേരിടുമെന്ന് ഹരിഹരൻ; ഹരിഹരന്റെ വീടിനെ നേരെ ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎം എന്ന് കെ.കെ രമ
- ഹാർദിക്ക് പാണ്ഡ്യയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് രോഹിതിനും അഗാർക്കറിനും താൽപര്യമില്ലാതെ; ടീമിലെടുത്തത് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന്റെ സമ്മർദ്ദമോ? സൂചനകൾ നൽകി ദേശീയ മാധ്യമം
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍