ഇന്നത്തെ ലോകത്തിൽ മുറിവുണക്കാൻ പണത്തിനു വലിയ ശേഷിയുണ്ട്; എല്ലാ മുറിവുമുണക്കാൻ അതിനു സാധിക്കുമോയെന്നു ഞങ്ങൾക്കറിയില്ല; അതല്ലാതെ എന്താണ് ബിൽക്കീസിനായി ഞങ്ങൾക്കു ചെയ്യാനാവുക എന്ന് സുപ്രീം കോടതി; ബാനുവിന് 50 ലക്ഷവും ജോലിയും വീടും നൽകാൻ കോടതി ഉത്തരവ്; ഗുജറാത്ത് കാലപാത്തിൽ ഉറ്റവരെ നഷ്ടപ്പെട്ട് കൂട്ടബലാത്സംഗത്തിനിരയായ ബിൽക്കീസ് നീതി നേടിയത് ലോകം കണ്ട വലിയ പോരാട്ടങ്ങൾക്കൊടുവിൽ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി; കുടുംബം നാമാവശേഷമാകുന്നതിനു സാക്ഷിയായ വ്യക്തിയെന്ന് ബിൽക്കീസ് ബാനുവിനെ വിശേഷിപ്പിച്ച സുപ്രീം കോടതി, ഗർഭിണിയായ ആ അമ്മ തന്റെ പിഞ്ചുമകളെ കലാപകാരികൾ ഭിത്തിയിലടിച്ചു കൊല്ലുന്നതു കണ്ടുനിൽക്കേണ്ടിവന്നതിനെക്കുറിച്ചും പറഞ്ഞു. നഷ്ടപരിഹാരം ലഭിച്ചതുകൊണ്ടു മാത്രം ബിൽക്കീസിനു മതിയായ നീതി ലഭിച്ചോയെന്ന സംശയവും കോടതി ഉന്നയിച്ചു.
ഗുജറാത്ത് കലാപകാലത്ത് കൂട്ടമാനഭംഗത്തിനിരയായ ബിൽക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരവും സർക്കാർ ജോലിയും വീടും നൽകാൻ സുപ്രീം കോടതി സംസ്ഥാന സർക്കാരിന് ഉത്തരവു നൽകി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജഡ്ജിമാരായ ദീപക് ഗുപ്ത, സഞ്ജീവ് ഖന്ന എന്നിവരടങ്ങിയ ബെഞ്ചിന്റേതാണു നടപടി.5 ലക്ഷം രൂപ നൽകാമെന്ന ഗുജറാത്ത് സർക്കാരിന്റെ വാഗ്ദാനം ബിൽക്കീസ് അംഗീകരിച്ചില്ല. കോടതിയാണ് 50 ലക്ഷമെന്നു തീരുമാനിച്ചത്. നഷ്ടപരിഹാരം 2 ആഴ്ചയ്ക്കകം നൽകണം. കേസിലുൾപ്പെട്ട 3 പൊലീസ് ഉദ്യോഗസ്ഥരുടെ പെൻഷൻ ആനുകൂല്യങ്ങൾ പിൻവലിക്കണം.
കലാപകാരികളിൽ നിന്നു രക്ഷപ്പെടാൻ ബിൽക്കീസും കുടുംബവും അഹമ്മദാബാദിനടുത്ത് റന്ധിക്പുർ ഗ്രാമത്തിൽനിന്നു പലായനം ചെയ്യുമ്പോഴാണ് ആക്രമണമുണ്ടായത്. ബിൽക്കീസ് 5 മാസം ഗർഭിണിയായിരുന്നു. ബിൽക്കീസിന്റെ മൂന്നര വയസ്സുള്ള മകൾ ഉൾപ്പെടെ 14 പേർ കൊല്ലപ്പെട്ടു. ഇതിൽ 7 സ്ത്രീകൾ കൂട്ടമാനഭംഗത്തിനിരയായാണു കൊല്ലപ്പെട്ടത്.കഴിഞ്ഞ കാര്യങ്ങളിലേക്ക് ഇനി നോക്കിയിട്ടു കാര്യമില്ലെന്നും ബിൽക്കീസിന്റെ പുനരധിവാസമാണ് ഇപ്പോൾ വേണ്ടതെന്നും കോടതി പറഞ്ഞു.
'ഇന്നത്തെ ലോകത്തിൽ മുറിവുണക്കാൻ പണത്തിനു വലിയ ശേഷിയുണ്ട്. എല്ലാ മുറിവുമുണക്കാൻ അതിനു സാധിക്കുമോയെന്നു ഞങ്ങൾക്കറിയില്ല, എന്നാൽ, അതല്ലാതെ എന്താണ് ബിൽക്കീസിനായി ഞങ്ങൾക്കു ചെയ്യാനാവുക. നഷ്ടപരിഹാരമായി എത്ര തുക വേണമെങ്കിലും പറയുക, ഞങ്ങൾ ഉത്തരവിടാം' ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് പറഞ്ഞു. അപ്പോൾ, ഗുജറാത്ത് സർക്കാരിനായി ഹാജരായ ഹേമന്തിക വാഹി ഇടപെടാൻ ശ്രമിച്ചു. ഉടനെ കോടതി പറഞ്ഞു: 'നിങ്ങൾക്കു ഭാഗ്യമുണ്ട്, നിങ്ങളെക്കുറിച്ച് ഞങ്ങൾ ഇപ്പോൾ ഒന്നും പറയുന്നില്ല. എത്രകാലമായി ഈ കേസ് നീണ്ടുപോകുകയായിരുന്നു?'
വേട്ടയാടിയ ജീവിതം തിരിച്ചുപിടിച്ച ഉരുക്കുവനിത
കലാപകാരികൾ തച്ചുടച്ച ജീവിതത്തെ വീണ്ടും താറുമാറാക്കാൻ പൊലീസിലൂടെ സർക്കാരും ശ്രമിച്ചു. എന്നിട്ടും പിടിച്ചുനിന്ന്, സുപ്രീം കോടതിയുടെയും ദേശീയ മനുഷ്യാവകാശ കമ്മിഷന്റെയും സന്നദ്ധ സംഘടനകളുടെയും കൈത്താങ്ങോടെയാണ് ബിൽക്കീസ് പോരാടിയത്. 20 പ്രതികളിൽ, വിചാരണക്കാലത്ത് മരണമടഞ്ഞ ഒരാളൊഴികെ 19 പേരാണു ശിക്ഷിക്കപ്പെട്ടത്. അതിൽ, പീഡനവും കൊലപാതകങ്ങളും നടത്തിയ 12 പേർക്കു പുറമെ, 5 പൊലീസുകാരും 2 ഡോക്ടർമാരുമുണ്ട്.
2002 മാർച്ച് 3നാണ് ബിൽക്കീസും കുടുംബവും ആക്രമിക്കപ്പെട്ടത്. അന്ധമായ ക്രൂരതയുടെ ആഴം ലോകത്തോടു പറയാനെന്നോണം ബിൽക്കീസ് മാത്രം രക്ഷപ്പെട്ടു. പിറ്റേന്നു തുടങ്ങിയതാണ് നീതിക്കായുള്ള പോരാട്ടം. ആരൊക്കെ ചേർന്നാണു പീഡനവും കൊലപാതകങ്ങളും നടത്തിയതെന്ന് ബിൽക്കീസ് പറഞ്ഞെങ്കിലും ആ പേരുകൾ എഫ്ഐആറിൽ ചേർക്കാൻ പോലും പൊലീസ് തയാറായില്ല. 2003 മാർച്ച് 25ന്, ബിൽക്കീസ് പറഞ്ഞ സംഭവത്തിൽ പൊരുത്തക്കേടുകളുണ്ടെന്നു വ്യക്തമാക്കി കേസ് അവസാനിപ്പിക്കുകയാണ് ലിംകേഡ മജിസ്ട്രേട്ട് കോടതി ചെയ്തത്.
ഉടനെ ബിൽക്കീസ് ദേശീയ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചു. സഹായിക്കാമെന്നേറ്റ കമ്മിഷൻ, ഹരീഷ് സാൽവെയെ അഭിഭാഷകനായി നിയോഗിച്ചു. മജിസ്ട്രേട്ട് കോടതിയുടെ തീരുമാനം റദ്ദാക്കണമെന്നും സിബിഐ അന്വേഷണവും നഷ്ടപരിഹാരവും പൊലീസിനെതിരെ നടപടിയും വേണമെന്നും ബിൽക്കീസ് സുപ്രീം കോടതിയിൽ ആവശ്യപ്പെട്ടു. ഗുജറാത്ത് സിഐഡി ഉദ്യോഗസ്ഥർ അന്വേഷണത്തിന്റെ പേരിൽ ബിൽക്കീസിനെ ശല്യപ്പെടുത്തുന്നതു തടഞ്ഞ കോടതി, 2003 ഡിസംബറിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. സിബിഐയാണ് പ്രതികളെയെല്ലാം അറസ്റ്റ് ചെയ്തത്. പൊലീസും പരിശോധന നടത്തിയ ഡോക്ടർമാരും നടത്തിയ ഒത്തുകളിയും സിബിഐ പുറത്തുകൊണ്ടുവന്നു.
ബിൽക്കീസ് ആവശ്യപ്പെട്ട പ്രകാരം 2004 ഓഗസ്റ്റിലാണ് കേസ് മുംബൈയിലെ പ്രത്യേക കോടതിയിലേക്കു മാറ്റിയത്. 2008 ജനുവരിയിൽ കോടതി 12 പേരെ ജീവപര്യന്തം തടവിനു ശിക്ഷിച്ചു. മറ്റുള്ളവരെ വെറുതെവിട്ടു. സിബിഐ അപ്പീലിൽ ബോംബെ ഹൈക്കോടതി 2017 മേയിൽ 12 പേരുടെ ശിക്ഷ ശരിവച്ചു, 7 പേർക്കുകൂടി ശിക്ഷ വിധിച്ചു. 2017 ഒക്ടോബറിൽ സുപ്രീം കോടതിയാണ് നഷ്ടപരിഹാരത്തിനായി പ്രത്യേക ഹർജി നൽകാൻ ആവശ്യപ്പെട്ടത്. അതിലാണ് ഇന്നലെ തീരുമാനമുണ്ടായത്. കലാപകാരികളുടെ കൂട്ടുപ്രതികളായ പൊലീസ് ഉദ്യോഗസ്ഥർക്ക് പെൻഷൻപോലും ലഭിക്കുന്നില്ലെന്നും കോടതി ഉറപ്പാക്കി.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍