കേസ് ഒത്തുതീർന്നത് രവി പിള്ളയുടെ മധ്യസ്ഥതയിൽ തന്നെ; വിവാദമായതോടെ കാസർഗോട്ടെ വ്യവസായിയെ കൊണ്ട് പണം കൊടുപ്പിച്ച് കേസ് തീർത്തത് രവി പിള്ള തന്നെ; വെള്ളപൂശാൻ വേണ്ടി വേണ്ടത് മാത്രം പറയിച്ച് കൈരളിയുടെ അഭ്യാസവും; മൂന്ന് കൊല്ലമായി പിന്നാലെ നടന്നിട്ടും കിട്ടാതെ പോയ പണം മാധ്യമങ്ങളെ ഉപയോഗിച്ച് വാങ്ങിയ മർസൂക്കി ഒടുവിൽ മാധ്യമങ്ങളെ തള്ളി പറഞ്ഞ് സ്ഥലം കാലിയാക്കി
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: അങ്ങനെ ബിനോയ് കോടിയേരി വിവാദം തീരുകയാണ്. ആ അറബി എന്തിനാണ് ഇവിടെ ചുറ്റി തിരിയുന്നത്..... അങ്ങ് ഗൾഫിൽ പോയാൽ മതിയല്ലോ.. എന്നായിരുന്നു വിവാദം തുടങ്ങിയപ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ചോദിച്ചത്. അത് അക്ഷരം പ്രതി അറബിയായ മർസൂഖി അനുസരിച്ചു. ഇന്ത്യയിൽ നിന്ന് ഗൾഫിലെത്തി. എല്ലാം ചർച്ച ചെയ്തു. പണവും കിട്ടി. ഇതോടെ ബിനോയ് കോടിയേരിയും മർസൂഖിയും ഒരു കൈയുമായി. മാധ്യമങ്ങളിലൂടെ വിവാദമുണ്ടാക്കി കോടിയേരി ബാലകൃഷ്ണന്റെ മകന്റെ കൈയിൽ നിന്ന് കിട്ടാനുള്ളത് മർസൂഖി വാങ്ങിയെടുത്തു. അതിന് ശേഷം അനാവശ്യ വിവാദങ്ങളെന്ന് പറഞ്ഞ് മാധ്യമങ്ങളെ വിമർശിക്കുകയും ചെയ്യുന്നു. ഇതെല്ലാം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് വേണ്ടിയാണ്. ഇനി സംസ്ഥാന സമ്മേളന വേദിയിൽ തന്റെ സ്ഥാനം കോടിയേരിക്ക് ഉറപ്പിക്കാനും കഴിയും.
പ്രവാസി മുതലാളിയായ രവി പിള്ളയാണ് മർസൂഖിയുമായുള്ള ചർച്ചകൾക്ക് നേരിട്ട് നേതൃത്വം നൽകിയത്. കാസർഗോട്ടുക്കാരനായ വ്യവസായി പണം മർസൂഖിക്ക് നൽകുകയും ചെയ്തു. സിപിഎം നേതാവിന്റെ അടുത്ത ബന്ധുവായ കാസർഗോട്ടുകാരൻ സിനിമാ നിർമ്മാതാവുമാണ്. ഇതോടെ ബിനോയ് കോടിയേരിക്കെതിരായ ചെക്ക് കേസ് കോടതിക്ക് പുറത്ത് ഒത്തുതീർപ്പാക്കി. കേസ് ഒത്തുതീർപ്പായതിനെ തുടർന്ന് വരുന്ന ഞായറാഴ്ച ബിനോയ് നാട്ടിലേക്ക് തിരിക്കുമെന്നാണ് വിവരം. പണം കൊടുക്കാതെയാണ് കേസ് ഒത്തുതീർപ്പാക്കിയതെന്ന് ബിനോയ് പറയുന്നു. പണം ലഭിക്കാനുണ്ടായിരുന്ന മർസൂഖി കേസ് സ്വയം പിൻവലിക്കുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അങ്ങനെ വളരെ വിചിത്രമായ കാര്യങ്ങൾ പറഞ്ഞാണ് ബിനോയ് കേരളത്തിലേക്ക് തിരിക്കുന്നത്. എന്നാൽ ഏതാണ് ഏഴരക്കോടി രൂപയും മർസൂഖിക്ക് പല ഗഡുക്കളായി കൊടുക്കാമെന്ന് ബിനോയ് ഉറപ്പു നൽകി. ആദ്യ ഗഡുവായി 1.72 കോടി കൊടുക്കുകയും ചെയ്തു. രവി പിള്ള ബാക്കി തുക വാങ്ങി നൽകുമെന്ന ഉറപ്പ് മർസൂഖിക്ക് നൽകി. ഇതോടെ പ്രശ്ന പരിഹാരം സാധ്യമാവുകയുമായിരുന്നു.
നേരത്തേയും ഈ കേസ് തീർക്കാൻ രവി പിള്ള സാമ്പത്തിക സഹായം നൽകിയിരുന്നു. എന്നാൽ അത് മർസൂഖിക്ക് കൊടുത്തതുമില്ല. ഈ സാഹചര്യത്തിലാണ് കാസർഗോട്ടുകാരനെ പണത്തിനായി ആശ്രയിക്കേണ്ടി വന്നത്. സിപിഎം സംസ്ഥാന സമ്മേളനം അടുത്തതിനാൽ രവി പിള്ളയ്ക്കും പ്രശ്നത്തിൽ ഇടപെടേണ്ട സാഹചര്യമുണ്ടായി. ചെക്കുകേസുകളെ തുടർന്ന് ബിനോയ്ക്കെതിരെ ദുബായിൽ യാത്രാ വിലക്ക് ഏർപ്പെടുത്തിയിരുന്നു. ജാസ് ടൂറിസം കമ്പനി ഉടമ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖിയുമായുള്ള 1.72 കോടിയുടെ ചെക്ക് കേസ് സിപിഎമ്മിന് തലവേദനയാവുകയും ചെയ്തു. ഇതോടെയാണ് ഉന്നത തല ഇടപെടൽ നടന്നത്. എന്നാൽ തങ്ങൾ തമ്മിൽ ഉണ്ടായിരുന്ന തെറ്റിദ്ധാരണയാണ് കേസിന് കാരണമായതെന്നും അത് പറഞ്ഞു തീർത്തെന്നുമാണ് ബിനോയ് കോടിയേരി പറയുന്നത്. കേസ് ഒത്തുതീർപ്പാക്കിയ കാര്യം മർസൂഖിയാണ് സ്ഥിരീകരിച്ചത്. ചെക്കു കേസുകൾ ദുബായിൽ സാധാരണമാണെന്നും ബിനോയിക്കെതിരായ വിവാദങ്ങൾ അനാവശ്യമാണെന്നും മർസൂഖി പ്രതികരിച്ചു.
കൈരളി ടിവിയിലൂടെ മാധ്യമങ്ങളെ മർസൂഖി കുറ്റപ്പെടുത്തുകയും ചെയ്തു. ബിനോയ് കോടിയേരിക്കെതിരെ മാധ്യമങ്ങൾ വലിയ തോതിൽ നുണപ്രചരണം നടത്തുകയാണെന്ന് വ്യക്തമാക്കികൊണ്ടാണ് ഹസൻ ഇസ്മയിൽ അബ്ദുള്ള അൽ മർസൂഖി കൈരളിയുടെ അഭിമുഖത്തിൽ പങ്കെടുത്തത്. ചെക്ക് കേസുകൾ ഗൾഫ് ബിസിനസിൽ സ്വാഭാവികം മാത്രമാണെന്ന് അദ്ദേഹം ചൂണ്ടികാട്ടി. ഇതുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന കാര്യങ്ങൾ വസ്തുതകൾക്ക് നിരക്കാത്തതാണ്. കേരളത്തിൽ വാർത്താ സമ്മേളനം നടത്താനായാണ് താൻ എത്തിയതെന്ന പ്രചരണങ്ങൾ വസ്തുതയുമായി പുലബന്ധമില്ലാത്തതാണെന്ന് അദ്ദേഹം വിശദീകരിച്ചു. കേരളത്തിലെത്തിയത് വാർത്താ സമ്മേളനത്തിനല്ലെന്നും മർസൂഖി വിവരിച്ചു. മാധ്യമങ്ങൾ നുണ പ്രചാരണമാണ് നടത്തുന്നതെന്ന് തുറന്ന് പറയാനും അദ്ദേഹം തയ്യാറായി. കേരളത്തിൽ എല്ലാ വർഷവും എത്താറുണ്ടെന്നും കേരളം ഏറ്റവും ഇഷ്ടമുള്ള സ്ഥലങ്ങളിലൊന്നാണെന്നും മർസൂഖി വിവരിച്ചു. മർസൂഖിയുടെ വെളിപ്പെടുത്തലോടെ മാധ്യമങ്ങൾ ഉയർത്തിവിട്ട ബിനോയ് വിവാദം ചായക്കോപ്പയിലെ കൊടുങ്കാറ്റായി അവസാനിക്കുകയാണെന്ന് കൈരളി വിശദീകരിക്കുന്നു.
ബിനോയ് വൻ തട്ടിപ്പ് നടത്തിയെന്നും 13 കോടി തട്ടിച്ചെന്നതുമടക്കം നിരവധി അടിസ്ഥാനരഹിതമായ ആരോപണങ്ങളാണ് മാധ്യമങ്ങൾ ഉയർത്തിവിട്ടത്. ബിനോയ് യാത്രവിലക്ക് നേരിടുകയാണെന്ന് പോലും പ്രചരിപ്പിച്ചിരുന്നുവെന്നും കൈരളി പറയുന്നു. യാഥാർത്ഥ്യം വ്യക്തമാക്കി ബിനോയ് തന്നെ പലവട്ടം രംഗത്തെത്തിയിട്ടും മാധ്യമങ്ങൾ വിടാൻ തയ്യാറായിരുന്നില്ല. യാത്രാവിലക്കില്ലെന്ന് തെളിയിക്കുന്നതടക്കമുള്ള രേഖകളും പുറത്തുവന്നിരുന്നു. എന്നാൽ ഇതൊന്നും മുഖവിലയ്ക്കെടുക്കാതെ വ്യാജപ്രചരണം തകൃതിയായിരുന്നു. ഇപ്പോൾ ആരോപണങ്ങൾ നിഷേധിച്ച് മർസൂഖി തന്നെ രംഗത്തെത്തിയതോടെ വിവാദങ്ങളെല്ലാം അസ്ഥാനത്താകുകയാണെന്നാണ് കൈരളി പറയുന്നത്. പക്ഷേ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകനെതിരെ പാർട്ടിയുടെ കേന്ദ്ര കമ്മറ്റിക്ക് നൽകിയ പരാതിയും അതു ഉയർത്തിയ വിവാദവുമാണ് ഇതെന്ന കാര്യം സിപിഎം ചാനൽ പറയുന്നുമില്ല. മർസൂഖിയിൽ നിന്ന് പരാതി കിട്ടിയതായി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി തന്നെ സ്ഥിരീകരിച്ചതുമാണ്.
സിപിഎം ജനറൽ സെക്രട്ടറിക്ക് നൽകിയ പരാതിയിൽ ഗുരുതര ആരോപണങ്ങളാണ് മർസൂഖി ഉന്നയിച്ചിരുന്നത്. ഇതിനൊന്നും മർസൂഖിയെ കൊണ്ട് കൈരളി മറുപടി പറയിക്കുന്നതുമില്ല. ഇക്കഴിഞ്ഞ ജനുവരി മൂന്നാം വാരത്തിൽ ഡൽഹിയിൽ സിപിഎം നേതൃത്വത്തെ മർസൂഖി നേരിട്ടു കണ്ടാണോ പരാതി നൽകിയത്? പരാതി നൽകുമ്പോൾ ഒപ്പമുണ്ടായിരുന്നത് ആരാണ്? രാഖുൽ കൃഷ്ണയാണോ? പരാതിയിൽ പറയുന്നതുപോലെ, ഔഡി എ8 കാർ (എച്ച്71597) വാങ്ങുന്നതിനായി മർസൂഖിയുടെ കമ്പനിയുടെ അക്കൗണ്ടുള്ള ബാങ്കിൽനിന്ന് 3,13,200 ദിർഹത്തിന്റെ ഈടു വായ്പ ബിനോയിക്കു തരപ്പെടുത്തി നൽകിയിട്ടുണ്ടോ? പരാതിയിൽ പറയുന്നതുപോലെ, യുഎഇ, ഇന്ത്യ, സൗദി, നേപ്പാൾ തുടങ്ങിയ രാജ്യങ്ങളിൽ ബിസിനസ് വികസിപ്പിക്കാൻ ബിനോയിക്ക് 45 ലക്ഷം ദിർഹം നൽകിയിട്ടുണ്ടോ? 2016 ജൂൺ ഒന്നിനകം പണം തിരികെ നൽകാമെന്ന് ബിനോയി ഉറപ്പു നൽകിയിരുന്നോ? പണം നൽകിയ മർസൂഖിയുടെ അറിവിൽ ബിനോയി എന്തു ബിസിനസ് വികസിപ്പിക്കാനാണു ശ്രമിച്ചത്? തുടങ്ങിയ ചോദ്യങ്ങളെല്ലാം അവശേഷിക്കുകയാണ്.
ബിനോയി മനഃപൂർവം പണം തിരികെ നൽകാതിരുന്നയാളെന്നു ദുബായ് കോടതി പ്രഖ്യാപിച്ചെന്നും അയാളെ തിരികെ കൊണ്ടുവരാൻ ഇന്റർപോളിന്റെ സഹായം തേടുന്നതിന് അപേക്ഷിക്കാൻ കോടതി ഉപദേശിച്ചെന്നും സിപിഎം ജനറൽ സെക്രട്ടറിക്ക് നൽകിയതായി പറയുന്ന പരാതിയിൽ വ്യക്തമായിരുന്നു. പരാതിയിൽ ഉന്നയിച്ച ഒരു കാര്യത്തെക്കുറിച്ചും പാർട്ടിയുടെ ചാനലിന്റെ ലേഖകനു മർസൂഖിയോടു ചോദ്യമില്ല. സാമ്പത്തിക തട്ടിപ്പുകേസിൽ പെട്ട ബിനോയ് കോടിയേരിക്കു ദുബായ് കോടതി യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇതോടെ, ദുബായിൽ കുടുങ്ങിയ ബിനോയ് കുരുക്കഴിക്കാൻ ശ്രമം തുടങ്ങിയിരുന്നു. 30 ലക്ഷം ദിർഹമാണു (ഏകദേശം അഞ്ചരക്കോടി രൂപ) ജാസ് ടൂറിസം കമ്പനി 2013ൽ ബിനോയിക്കു നൽകിയതെന്നും സൂചനയുണ്ട്. ഇതിൽ, പത്തുലക്ഷം ദിർഹത്തിന്റെ, അതായത് 1.72 കോടിയോളം രൂപയുടെ കേസാണു യാത്രാവിലക്കിനു കാരണമായത്.
തൃശൂരിൽ നടക്കുന്ന സംസ്ഥാന സമ്മേളനത്തിനു മുമ്പ് പ്രശ്നം തീർപ്പാക്കണമെന്നു സിപിഎം. സംസ്ഥാന സെക്രട്ടേറിയേറ്റ് അനൗദ്യോഗിക നിർദ്ദേശം മുന്നോട്ടുവച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണു തിരക്കിട്ട നീക്കങ്ങൾ നടന്നത്. സംസ്ഥാന സമ്മേളനത്തിൽ പ്രശ്നം ചർച്ചയ്ക്കെത്തിക്കാതെ പരിഹരിക്കാനായിരുന്നു നീക്കം. ബിനോയിയും ചവറ എംഎൽഎ. വിജയൻപിള്ളയുടെ മകൻ ശ്രീജിത്തും ചേർന്നു 13 കോടി രൂപ തട്ടിച്ചെന്നു കാണിച്ചാണ് ജാസ് ടൂറിസം കമ്പനി ഉടമ പരാതി നൽകിയത്. കേരളത്തിലെത്തി പത്രസമ്മേളനം നടത്തി ഇതേപ്പറ്റി വിശദീകരിക്കുമെന്ന് മർസൂഖി അറിയിച്ചിരുന്നെങ്കിലും, കേസ് സംബന്ധിച്ച വാർത്തകൾ പ്രസിദ്ധീകരിക്കുന്നതു കരുനാഗപ്പള്ളി കോടതി വിലക്കിയതു മൂലം പത്ര സമ്മേളനം നടന്നില്ല. എന്നാൽ ഹൈക്കോടതി കഴിഞ്ഞ ദിവസം വിലക്ക് എടുത്തുകളഞ്ഞതോടെ മർസൂഖി വീണ്ടും കേരളത്തിലെത്തുമെന്നും പത്രസമ്മേളനം നടത്തുമെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. കോൺഗ്രസിൽ ഒരു വിഭാഗം മർസൂഖി കേരളത്തിലെത്തിയാൽ പിന്തുണയും രഹസ്യമായി വാഗ്ദാനം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണു വ്യവസായ പ്രമുഖർ ഒത്തുതീർപ്പ് നീക്കവുമായി രംഗത്തെത്തിയത്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയത് ഇ.പി ജയരാജൻ; മകന്റെ നമ്പറിലൂടെയാണ് ആദ്യം ബന്ധപ്പെട്ടത്; തൊണ്ണൂറ് ശതമാനം ചർച്ചകളും പൂർത്തിയായപ്പോൾ പിന്മാറി; എന്തുകൊണ്ട് പിന്മാറിയെന്നു ജയരാജൻ പറയട്ടെയെന്നും ശോഭ സുരേന്ദ്രൻ; തെളിവുകളും ഹാജരാക്കി ആരോപണം വോട്ടെടുപ്പിന്റെ തലേന്നാൾ
- വോട്ടെടുപ്പിന്റെ തലേന്നാൾ ഇടിത്തീയായി ആരോപണങ്ങൾ; കെ സുധാകരന്റെ തുറന്നടിക്കൽ ശരിവച്ച് ശോഭ സുരേന്ദ്രൻ; ഇപിയെ പിന്തുണയ്ക്കാൻ രംഗത്ത് വരാതെ സിപിഎം ഉന്നത നേതാക്കൾ; കാസർകോഡ്, കണ്ണൂർ, വടകര മണ്ഡലങ്ങളിൽ വിവാദം ബാധിക്കുമോ എന്ന ആശങ്കയും
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- വയനാട്ടിലെ മേപ്പാടിയിൽ വനിതാ ഡോക്ടർ തൂങ്ങി മരിച്ച നിലയിൽ; കണ്ടെത്തിയത് ആശുപത്രി ക്യാംപസിലെ വീട്ടിൽ; ഡോ. ഫെലിസ് നസീർ ആത്മഹത്യ തടയുന്നതിനുള്ള അസോസിയേഷനിലെ കൗൺസിലർ
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്