സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്ന ചടയൻ ഗോവിന്ദന്റെ ഒരു മകൻ ജിവിച്ചത് നിർമ്മാണ തൊഴിലാളിയായി; ദീർഘകാലം മന്ത്രിയായിട്ടും സ്വന്തം വീട് വിറ്റുപോയ പാലോളി മുഹമ്മദുകുട്ടി; ഇക്കാലത്തും കൂലിപ്പണി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തും ജീവിതം പുലർത്തുന്നത് പി ജയരാജന്റെ മക്കൾ മാത്രം; ബിനോയ് കോടിയേരിയുടെ ബലാൽസംഗ വിവാദം പുറത്തുവരുന്നതോടെ പാർട്ടിയിൽ ഒറ്റപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറി; പിണറായിയുടെ പിൻഗാമി സ്ഥാനവും അടുത്ത മുഖ്യമന്ത്രിപദവും ഇനി സ്വപ്നങ്ങൾ മാത്രം
രഞ്ജിത്ത് ബാബു
കണ്ണൂർ: കമ്യൂണിസ്റ്റ് ശൈലി വിട്ട് മക്കളെ വളരാൻ അനുവദിച്ചതിന്റെ ദുരന്തഫലമാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഇപ്പോൾ നേരിടുന്നത്. ഇ.കെ. നായനാരും ചടയൻ ഗോവിന്ദനും പിണറായി വിജയനുമൊക്കെ ഇരുന്ന പാർട്ടി നേതൃസ്ഥാനത്ത് ഇരിക്കുന്ന കോടിയേരി മക്കളുടെ പേരിൽ നേരിടുന്നത് കടുത്ത വിമർശമാണ്. ബിനോയിയുടെ ബലാൽസംഗക്കേസുകൂടി പുറത്തുവന്നതോടെ പാർട്ടിയിൽ തീർത്തും ഒറ്റപ്പെട്ട നിലയിലുമാണ് ഈ സിപിഎം നേതാവ്. പാർട്ടി കുടുംബങ്ങളിലേക്ക്അരാഷ്ട്രീയതയും സാമ്പത്തികതാൽപ്പര്യങ്ങളും കടന്നുവരുന്നുവെന്ന് പാർട്ടി കോൺഗ്രസും സിപിഎമ്മിന്റെ തെറ്റുതിരുത്തൽ രേഖകളും പല തവണ മുന്നറിയിപ്പും നൽകിയിരുന്നു. സാധാരണഗതിയിൽ കമ്യൂണിസ്റ്റ് നേതാക്കളുടെ മക്കൾ വിവാദത്തിൽനിന്ന് അകന്നു നിൽക്കയാണ് പതിവ്. സിപിഎം സംസ്ഥാന സെക്രട്ടറിയായിരുന്നു ചടയൻ ഗോവിന്ദന്റെ മക്കളൊക്കെ തീർത്തും സാധാരണക്കാരായാണ് ജീവിച്ചത്്. ചടയന്റെ ഒരു മകൻ നിർമ്മാണത്തൊഴിലാളിയായി ജീവിക്കുന്നത് മലയാള മനോരമപോലും മുമ്പ് വാർത്തയാക്കിയിരുന്നു.അതുപോലെ തന്നെ, ഇത്രകാലം രാഷ്ട്രീയ പ്രവർത്തനം നടത്തിയിട്ടും മുതിർന്ന നേതാവും മുൻ മന്ത്രിയുമായ സിപിഎം നേതാവ് പാലോളി മുഹമ്മദ് കുട്ടിയുടെ വീട് വിറ്റുപോയതടക്കമുള്ള കാര്യങ്ങൾ ഇന്ന് സങ്കൽപ്പിക്കാൻ പോലും കഴിയില്ല.
രാഷ്ട്രീയത്തിന്റെ തീചൂളയിൽ വളർന്ന നേതാവായിരുന്നില്ല കോടിയേരി ബാലകൃഷ്ണൻ. വിദ്യാർത്ഥി രാഷ്ട്രീയ പ്രവർത്തനം മുതൽ ഇത്രയേറെ ഭാഗ്യം തുണച്ച നേതാവ് കമ്യൂണിസ്റ്റ് പാർട്ടിയിൽ അത്യപൂർവ്വം. കോടിയേരിയിലെ കല്ലറക്കല്ലായി എൽ.പി. സ്ക്കൂൾ അദ്ധ്യാപകനായ കുഞ്ഞിക്കുറിപ്പിന്റെ മകൻ ബാലകൃഷ്ണന്റെ ബാല്യവും കൗമാരവും പ്രാരാബ്ദത്തിന്റെ കയിപ്പുനീർ അനുഭവിച്ചു കൊണ്ടു തന്നെയായിരുന്നു. അദ്ധ്യാപകർക്ക് തുച്ഛമായ ശമ്പളം ലഭിച്ചുപോന്നിരുന്ന കാലത്ത് ബാലകൃഷ്ണനും ലക്ഷ്മി, പത്മിനി എന്നീ രണ്ട് സഹോദരിമാരും മാതാവ് നാരായണിയും അടങ്ങുന്നതായിരുന്നു കുടുംബം. മറ്റ് വരുമാനമൊന്നുമില്ലാതെ അഞ്ചംഗ കുടുംബം കഷ്ടിച്ച് ജീവിച്ചു വരികയായിരുന്നു. പ്രാഥമിക പഠനത്തിന് ശേഷം തലശ്ശേരിയിലെ ഓണിയൻ ഹൈസ്ക്കൂളിൽ പഠനമാരംഭിച്ച ബാലകൃഷ്ണൻ കെ.എസ്. എഫിലൂടെയാണ് രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ചത്. യൂനിറ്റ് പ്രസിഡണ്ടായായിരുന്നു തുടക്കം. സ്ക്കൂൾ ലീഡർ സ്ഥാനത്ത് മത്സരിച്ചെങ്കിലും കെ.എസ്. യു. സ്ഥാനാർത്ഥിയോട് പരാജയപ്പെടുകയായിരുന്നു.
എസ്.എസ്. എൽ. സി ക്ക് ശേഷം അച്ഛന് തുണയായി മദിരാശിയിൽ വല്ല ജോലിയും തരപ്പെടുത്താമെന്ന് കുടുംബം ആലോചിച്ചിരുന്നു. എന്നാൽ സഹോദരീ ഭർത്താവിന്റെ നിർദ്ദേശ പ്രകാരം മാഹി മഹാത്മാഗാന്ധി കോളേജിൽ ചേരുകയായിരുന്നു. കെ.എസ്. എഫ് പ്രവർത്തകനായതുകൊണ്ടു തന്നെ കോളേജ് യൂനിയൻ ചെയർമാൻ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചു. എസ്. എഫ്.ഐ. രൂപീകരിച്ചതോടെ ജില്ലാ ഭാരവാഹിയായും സംസ്ഥാന സെക്രട്ടറിയായും അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു. അതിനിടയിലാണ് 1975 ലെ അടിയന്തിരാവസ്ഥയിൽ മിസ പ്രകാരം അറസ്റ്റ് ചെയ്യപ്പെട്ടത്. 16 മാസത്തെ ജയിൽവാസത്തിന് ശേഷം പുറത്തിറങ്ങിയതോടെ ബാലകൃഷ്ണന്റെ രാഷ്ട്രീയ ജീവിതം മാറ്റി മറിച്ചു. ജയിലിൽ കിടന്ന യുവാവ് എന്നതിനാൽ വീരപരിവേഷം ലഭിക്കുകയും ചെയ്തു. തുടർന്ന് ഡി.വൈ. എഫ്.ഐ. യുടെ പ്രഥമ ജില്ലാ പ്രസിഡണ്ടായി. തലശ്ശേരി എംഎൽഎ ആയിരുന്ന എം. വി. രാജഗോപാലന്റെ മകൾ എസ്. ആർ. വിനോദിനിയെ വിവാഹം കഴിക്കുകയും ചെയ്തു. ബംഗളൂരുവിൽ നിന്ന് ടി.സി.എച്ച് ട്രെയിനിങ് കഴിഞ്ഞ് വിനോദിനി ടീച്ചറായി ജോലിയിൽ പ്രവേശിക്കുകയും ചെയ്തു. എന്നാൽ ടി.സി. എച്ച് കോഴ്സിന് കേരളത്തിലെ അംഗീകാരം സംബന്ധിച്ച പ്രശ്നം ഉയർന്നതോടെ ജോലിയിൽ നിന്നും വിട്ടു നിന്നു. തുടർന്ന് വിനോദിനി വെസ്റ്റേൺ ഇന്ത്യ പ്ലൈവുഡ്സിലെ ഷോറൂം ജീവനക്കാരിയായി ജോലിയിൽ പ്രവേശിച്ചു.
കണ്ണൂരിലെ കമ്യൂണിസ്റ്റ് പാരമ്പര്യത്തിൽ നിന്നും കോടിയേരി പതിയെ വ്യതിചലിക്കാൻ തുടങ്ങിനെന്ന് ഇക്കാലയളവിലാണ് പാർട്ടിക്കകത്തുനിന്ന് ആരോപണം ഉയരുന്നത്. തലശ്ശേരിയിൽ നിന്നും എംഎൽഎ ആയതോടെ ഭാര്യയേയും മക്കളേയും കൂട്ടി തിരുവനന്തപുരത്തേക്ക് താമസം മാറ്റി. രാഷ്ട്രീയത്തിന് പിറകിലെ കളികളിൽ ഭാര്യയും ഇടപെട്ടു തുടങ്ങി. തിരുവനന്തപുരത്തെ ഒരു പൊതുമേഖലാ സ്ഥാപനത്തിൽ അവർ ജോലി നേടുകയും ചെയ്തു. ആർഭാടം അവർക്ക് ലഹരിയായിരുന്നു. അതനുസരിച്ച് തന്നെയാണ് മക്കളും വളർന്നത്. വീണ്ടും തലശ്ശേരിയിൽ നിന്ന് ജയിച്ച് ആഭ്യന്തര ടൂറിസം മന്ത്രിയായതോടെ ഭാര്യയും മക്കളും ശരിക്ക് കളി തുടങ്ങിയിരുന്നു. മക്കൾ രണ്ടു പേരും ഗൾഫിൽ എത്തിയത് അക്കാലത്താണ്. പിന്നീട് രവി പിള്ളയുടെ വ്യവസായ സാമ്രാജ്യത്തിന്റെ ഉപാദ്ധ്യക്ഷനായി ബിനോയിയുടെ രംഗപ്രവേശം. കമ്യൂണിസ്റ്റ് ശൈലി അതോടെ ഈ കുടുംബത്തിൽ നിന്നും പൂർണ്ണമായും പുറത്തായി. ബിനീഷിന്റെ വിവാഹ സൽക്കാരം തന്നെ അതിന് ഉദാഹരണമായിരുന്നു. സൽക്കാരത്തിന് പങ്കെടുത്ത പാർട്ടി നേതാക്കളും അണികളും പണത്തിന്റെ ഉറവിടം എവിടെനിന്ന് എന്ന് സംശയിച്ചിരുന്നു. റിയൽ എസ്റ്റേറ്റ്, ടൂറിസം എന്നീ ഇടപാടുകളിലൂടെയണെന്ന് പരസ്പരം പറഞ്ഞു.
കഴിഞ്ഞ വർഷം ജനുവരിയിലാണ് ബിനോയ് ദുബായിൽ ഒരു കോടി 72 ലക്ഷം രൂപയുടെ ചെക്കു നൽകി വഞ്ചിക്കാൻ ശ്രമിച്ചെന്ന പരാതി ഉയർന്നത്. ഇത് സിപിഎം. നെ ചില്ലറയൊന്നുമില്ല ഉലച്ചത്. എന്നാൽ എല്ലാം പിന്നീട് പരിഹരിക്കുകയായിരുന്നു. ബിനോയ്ക്കെതിരെയുള്ള പരാതി പരിഹരിച്ചെങ്കിലും സിപിഎമ്മിന്റെ പ്രതിഛായ ഭൂമിയോളം താഴ്ന്ന സംഭവമായിരുന്നു അത്. പ്രായപൂർത്തിയായ മക്കൾ കേസിൽപെട്ടാൽ അച്ഛനെ അതിൽ വലിച്ചിഴക്കുന്നത് ശരിയല്ലെന്നായിരുന്നു ബിനീഷിന്റെ അന്നത്തെ പ്രതികരണം. തെറ്റ് ചെയ്തവൻ ശിക്ഷിക്കപ്പെടണമെന്ന സാമാന്യ തത്വത്തിന് വിരുദ്ധമായിരുന്നു കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. അത് അക്കാലത്ത് ഏറെ വിവാദങ്ങൾ ക്ഷണിച്ചു വരുത്തിയിരുന്നു. ഇപ്പോൾ വീണ്ടും ബിനോയ്ക്കെതിരെ മാനഭംഗം, വഞ്ചന. ഭീഷണിപ്പെടുത്തൽ തുടങ്ങിയ പരാതി പ്രകാരം കേസ് വന്നിരിക്കയാണ് സിപിഎം. ന്റെ അമരത്തുള്ള ഒരു നേതാവിന്റെ മക്കളിൽ നിന്നും പാർട്ടിക്ക് ഏൽക്കുന്ന ഏറ്റവും വലിയ തിരിച്ചടിയാണ് ഇത്.
പാർട്ടി നേതാക്കൾ മാതൃകയാക്കേണ്ടത് സിപിഎം. സംസ്ഥാന കമ്മിറ്റി അംഗമായ പി.ജയരാജനേയും കുടുംബത്തേയുമാണെന്ന കാര്യം പാർട്ടി തലത്തിൽ ചർച്ചയായിരിക്കയാണ്. ജില്ലാ സെക്രട്ടറിയായിരുന്നുപ്പോഴും സ്വന്തം മക്കളുടെ ജോലിക്കാര്യത്തിലോ മറ്റോ ഇടപെട്ടുകൊണ്ട് ജയരാജൻ ഒന്നും ചെയ്തില്ല. അവർ ജോലിക്കു വേണ്ടി സ്വയം പ്രവർത്തിക്കുകയായിരുന്നു. കൂലിപ്പണി ചെയ്തും ഹോട്ടലിൽ ജോലി ചെയ്തും കഴിഞ്ഞ ജയരാജന്റെ മക്കൾ എന്തിന് ഇത്ര ത്യാഗം സഹിച്ചു എന്ന് പാർട്ടി അണികൾ തന്നെ ചോദിക്കുന്നു. പാർട്ടിക്ക് ഇപ്പോഴും മാതൃകയായി പറയാൻ ഒരു പി.ജയരാജനെങ്കിലും അവശേഷിക്കുന്നുവെന്നാണ് സിപിഎമ്മിന്റെ പ്രസക്തി. ഈ വിവാദത്തോടെ പാർട്ടിയിൽ കോടിയേരിയുടെ പ്രതിഛായായും ഗണ്യമായി ഇടിഞ്ഞിരിക്കയാണ്. പിണറായിക്കുശേഷം അടുത്ത മുഖ്യമ്രന്തി എന്ന സാധ്യതകളും ഇതോടെ തട്ടിത്തെറിപ്പിക്കപ്പെടുകയാണ്.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍