കന്യാസ്ത്രീകളുടെ സ്ഥലംമാറ്റം തടഞ്ഞ അഡ്മിനിസ്ട്രേറ്ററെയും തിരുത്തിയ രൂപതയുടെ നടപടിയിൽ തെളിയുന്നത് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കന്റെ സ്വാധീന വലയം; ബലാത്സംഗ കേസിലെ സാക്ഷികളെ സ്ഥലംമാറ്റിയ സംഭവത്തിൽ നിയമപ്രകാരം സർക്കാറിന് ഇടപെടാമെങ്കിലും മൗനം പാലിക്കുന്നതും ദുരൂഹം; സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടും വിചാരണ നീണ്ടു പോകുന്നതിനിടെ കന്യാസ്ത്രീകൾക്ക് പിന്തുണയുമായി രണ്ടാംഘട്ട സമരവും തുടങ്ങി
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയത കേസിൽ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൻ കേസ് ഒതുക്കാനുള്ള ശ്രമങ്ങൾ കൂടുതലാക്കി. ഇക്കാര്യം വ്യക്തമാക്കുന്നതാണ് കന്യാസ്ത്രീകളുടെ സ്ഥലം മാറ്റം തടഞ്ഞ അഡ്മിനിസ്ട്രേറ്ററെയും തിരുത്തി കൊണ്ട് രൂപത ഇടപെട്ടത്. ബിഷപ്പിന്റെ അനുകൂലിക്കുന്ന ജലന്തർ രൂപത പിആർഒ ഫാ. പീറ്റർ കാവുംഭാഗമാണ് അഡ്മിനിസ്ട്രേറ്റർ ബിഷപ് ആഗ്നലോ ഗ്രേഷ്യസ് ഇടപെട്ട് റദ്ദാക്കിയ സ്ഥലം മാറ്റ നടപടി തിരുത്തിയത്.
ഇന്നലെ കന്യാസ്ത്രീകൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് കോട്ടയത്ത് നടത്തിയ സമരത്തിനിടെയാണ് സ്ഥലംമാറ്റം അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റർ ബിഷപ് ആഗ്നലോ ഗ്രേഷ്യസ് റദ്ദാക്കിയതായി സേവ് ഔവർ സിസ്റ്റേഴ്സ് (എസ്ഒഎസ്) ഐക്യദാർഢ്യ സമിതിയുടെ കോട്ടയത്തെ സമരവേദിയിൽ സിസ്റ്റർ അനുപമ അറിയിച്ചത്. ഇതിന് തൊട്ടുപിന്നാലെ തന്നെ സ്ഥലംമാറ്റം റദ്ദാക്കിയ നടപടി അസാധുവാക്കി ജലന്തർ രൂപത പിആർഒ ഫാ. പീറ്റർ കാവുംഭാഗം കുറിപ്പ് ഇറക്കിയത് ഫ്രാങ്കോയുടെ ഇടപെടൽ തെളിയിക്കുന്നതാണ്.
ഇതുസംബന്ധിച്ചു വ്യക്തത വരുത്താൻ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററെ സമീപിക്കുമെന്നു സിസ്റ്റർ അനുപമ പ്രതികരിച്ചു. ഔദ്യോഗിക മെയിലിലൂടെയാണു സ്ഥലംമാറ്റം റദ്ദാക്കിയ വിവരം അഡ്മിനിസ്ട്രേറ്റർ തങ്ങളെ അറിയിച്ചത്. തുടർനടപടി കൂടിയാലോചനയിലൂടെ തീരുമാനിക്കും. മഠത്തിൽ തന്നെ തുടരുമെന്നും അവർ പറഞ്ഞു. അതേസമയം സാക്ഷികളെ സംരക്ഷിക്കുന്ന നിയമം അനുസരിച്ച് കന്യാസ്ത്രീകളുടെ വിഷയത്തിൽ സംസ്ഥാന സർക്കാറിന് ഇടപെടൽ നടത്താം എന്നാൽ, സർക്കാറോ വനിതാ കമ്മീഷനോ ഒന്നും ഈ വിഷയത്തിൽ ഇടപെടാത്തത് ദുരൂഹമാണ്. ഇത് ബിഷപ്പിന് വേണ്ടിയാണെന്ന ആക്ഷേപങ്ങൾക്ക് ഇടയാക്കുന്നുണ്ട്. കേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടും വിചാരണ നീണ്ടു പോകുന്ന സാഹചര്യമാണ് ഇപ്പോൾ നിലനിൽക്കുന്നത്.
അതിനിടെ കന്യാസ്ത്രീകളെ പിന്തുണച്ച് സേവ് ഔവർ സിസ്റ്റേഴ്സ് (എസ്ഒഎസ്) ഐക്യദാർഢ്യ സമിതി നടത്തിയ സമ്മേളനം ന്യൂനപക്ഷ കമ്മിഷൻ മുൻ അംഗം ഫാ. വൽസൻ തമ്പു ഉദ്ഘാടനം ചെയ്തു. കൊച്ചിയിൽ എസ്ഒഎസ് നടത്തിയ സമരത്തിന്റെ രണ്ടാം ഘട്ടമാണ് ഇന്നലെ കോട്ടയത്ത് ആരംഭിച്ചത്. കൊച്ചിയിൽ നടന്ന ആദ്യഘട്ട സമരത്തിൽ പങ്കെടുത്ത കന്യാസ്ത്രീകളായ അനുപമ, നീന റോസ്, ആൽഫി, ജോസഫൈൻ എന്നിവരും സിസ്റ്റർ അനുപമയുടെ പിതാവ് വർക്കിയും സമ്മേളനത്തിനെത്തി. എസ്. ശാരദക്കുട്ടി, അനിലാ ജോർജ്, പ്രഫ. പി. ഗീത, സി.കെ ജാനു, പ്രഫ. സെബാസ്റ്റ്യൻ വട്ടമറ്റം, ഫാ. അഗസ്റ്റിൻ വട്ടോലി, പി.ജെ. തങ്കച്ചൻ, അവന്തിക, ഫെലിക്സ് ജെ. പുല്ലൂടൻ തുടങ്ങിയവർ പ്രസംഗിച്ചു.
സമ്മേളന സ്ഥലത്തേക്ക് ഗ്ലോബൽ ക്രിസ്ത്യൻ കൗൺസിലിന്റെ നേതൃത്വത്തിൽ ഒരു സംഘം മാർച്ച് നടത്തി. സമ്മേളനത്തിനെത്തിയവരും മാർച്ച് നടത്തിയവരും തമ്മിൽ വാക്കേറ്റവും ചേരിതിരിഞ്ഞ് മുദ്രാവാക്യം വിളികളും നടന്നു. പ്രതിഷേധക്കാരെ അറസ്റ്റു ചെയ്തു നീക്കിയതോടെ സമ്മേളനം തുടർന്നു. ബിഷപ്പിനെതിരെ മുൻപു കൊച്ചിയിൽ നടത്തിയ സമരത്തിൽ പങ്കെടുത്ത 5 കന്യാസ്ത്രീകളെയാണു കുറവിലങ്ങാട് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിൽ നിന്നു മിഷനറീസ് ഓഫ് ജീസസ് മദർ ജനറാൾ വിവിധ സ്ഥലങ്ങളിലേക്കു മാറ്റിയത്.
ജലന്ധറിലെ സുപ്പീരിയർ ജനറലാണ് ഉത്തരവുനൽകിയത്. മൂന്നുപേരെ വിവിധ സംസ്ഥാനങ്ങളിലേക്കും ഒരാളെ കണ്ണൂരിലേക്കുമാണ് മാറ്റിയത്. പരാതിക്കാരി കുറവിലങ്ങാട്ടെ മഠത്തിൽ തുടരും. കഴിഞ്ഞ സെപ്റ്റംബറിലാണ് കേസിൽ നീതി ലഭിക്കണമെന്നാവശ്യപ്പെട്ട് അഞ്ച് കന്യാസ്ത്രീകളുടെ നേതൃത്വത്തിൽ കൊച്ചിയിൽ സമരം നടത്തിയത്. സിസ്റ്റർമാരായ ആൽഫിക്കും ജോസഫീനും കഴിഞ്ഞ ഏഴാം തീയതിയും അനുപമയ്ക്കും ആൻസിറ്റയ്ക്കും ചൊവ്വാഴ്ചയുമാണ് ഉത്തരവുകിട്ടിയത്. സിസ്റ്റർ അനുപമയ്ക്ക് പഞ്ചാബിലെ അമൃത്സറിലേക്കാണ് മാറ്റം. സിസ്റ്റർ ആൻസിറ്റയെ കണ്ണൂർ പരിയാരത്തേക്കും സിസ്റ്റർ ആൽഫിയെ ബിഹാറിലേക്കും സിസ്റ്റർ ജോസഫീനെ ഝാർഖണ്ഡിലേക്കുമാണ് മാറ്റിയത്. എത്രയും പെട്ടെന്ന് എത്തണമെന്നാണ് രജിസ്റ്റേഡ് തപാലിൽവന്ന കത്തിലുള്ളത്.
സിസ്റ്റർ അനുപമ പഞ്ചാബിലെ ഗുരുദാസ്പുരിലെ മഠത്തിൽനിന്നാണ് കന്യാസ്ത്രീക്ക് പിന്തുണനൽകാൻ കുറവിലങ്ങാട്ടെത്തിയത്. ബിഹാറിൽ സുപ്പീരിയർ സ്ഥാനം വഹിച്ചിരുന്ന സിസ്റ്റർ ആൽഫിയോട് തിരിച്ചെത്താനാണ് നിർദ്ദേശം. ഇവർക്കൊപ്പംനിന്ന സിസ്റ്റർ നീനാ റോസിനെ മാറ്റിയിട്ടില്ല. നാലുപേർക്കും 2018 മാർച്ചിൽ സ്ഥലംമാറ്റ ഉത്തരവു നൽകിയിരുന്നു. എന്നാൽ, നിയമനം ലഭിച്ച മഠങ്ങളിലേക്ക് പോകാതെ പരാതിക്കാരിയായ കന്യാസ്ത്രീക്ക് പിന്തുണനൽകുന്നതിന് നാലുപേരും കുറവിലങ്ങാട്ടെത്തുകയായിരുന്നു.
കേസുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയിലെ വിവിധ കോടതികളിൽ കന്യാസ്ത്രീകൾ രഹസ്യമൊഴി നൽകിയിരുന്നു. 2018 ജൂൺ 27-നാണ് ബിഷപ്പ് പീഡിപ്പിച്ചതായി കാണിച്ച് കന്യാസ്ത്രീ കോട്ടയം ജില്ലാ പൊലീസ് മേധാവി ഹരിശങ്കറിന് പരാതി നൽകിയത്. കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ സെപ്റ്റംബർ 21-ന് അറസ്റ്റുചെയ്തു. ഒക്ടോബറിൽ ജാമ്യത്തിലിറങ്ങിയ ഫ്രാങ്കോ ജലന്ധറിലേക്ക് മടങ്ങി. ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരായ കേസുമായി ബന്ധപ്പെട്ട നിയമനടപടികളിൽ ഇടപെടാൻ ആഗ്രഹിക്കുന്നില്ലെന്ന് മദർ സുപ്പീരിയറിന്റെ കത്തിൽ പറയുന്നു. കോടതി ഉത്തരവുകൾ പാലിച്ച് കേസുമായി ബന്ധപ്പെട്ട കാര്യങ്ങളുമായി മുന്നോട്ടുപോകാൻ കന്യാസ്ത്രീകൾക്ക് സ്വാതന്ത്ര്യമുണ്ട്.
ചുമതലകൾ പാലിക്കണമെന്നും മടങ്ങിപ്പോകണമെന്നും കാണിച്ച് മൂന്നുതവണ നിർദ്ദേശം നൽകിയെങ്കിലും പാലിച്ചില്ല. വ്യക്തിപരമായെടുത്ത തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ പ്രത്യേക കേസിൽ നിയമയുദ്ധവുമായി മുന്നോട്ടുപോവുകയായിരുന്നു കന്യാസ്ത്രീകളെന്നും മദർ സുപ്പീരിയറിന്റെ കത്തിൽ കുറ്റപ്പെടുത്തിയിരുന്നു.
ഈ സ്ഥലം മാറ്റം റദ്ദാക്കിയും ഇതു റദ്ദാക്കിയും ബിഷപ്പിനെതിരായ കേസ് തീരുന്നതു വരെ കുറവിലങ്ങാട് മഠത്തിൽ തുടരാൻ അനുവദിച്ചുമായിരുന്നു അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററുടെ കത്ത്. തന്റെ അനുവാദമില്ലാതെ മറ്റു നടപടികൾ എടുക്കരുതെന്നും ബിഷപ് ആഗ്നലോ നിർദ്ദേശം നൽകിയതായി സിസ്റ്റർ അനുപമ പറഞ്ഞിരുന്നു.
എന്നാൽ, കന്യാസ്ത്രീകളുടേതു സ്ഥലംമാറ്റമല്ലെന്നും അവർ ഉപേക്ഷിച്ചുപോന്ന കടമകളിലേക്കു തിരികെവരാനാണു മദർ ജനറാളിന്റെ നിർദ്ദേശമെന്നും ജലന്തർ രൂപതയുടെ കുറിപ്പിൽ പറയുന്നു. മിഷനറീസ് ഓഫ് ജീസസിന്റെ ആഭ്യന്തര കാര്യങ്ങളിൽ രൂപത ഇടപെടാറില്ലെന്ന വിശദീകരണവുമുണ്ട്. ജലന്തർ രൂപതയുടെ കീഴിലുള്ള സന്യസ്ത സമൂഹമാണു മിഷനറീസ് ഓഫ് ജീസസ്. ബിഷപ്പിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയെ സ്ഥലം മാറ്റിയിരുന്നില്ല.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍