ഇറ്റാലിയൻ പാർലമെന്റ് അംഗങ്ങളായ കാതറിനും ലൂസിയയും ഓടി നടന്നത് വത്തിക്കാനെ സ്വാധീനിച്ചു; കന്യാസ്ത്രീകളുടെ പ്രതിഷേധക്കരുത്ത് തിരിച്ചറിഞ്ഞപ്പോഴും ജലന്ധർ ബിഷപ്പ് സ്ഥാനത്ത് നിന്ന് പുറത്താക്കിയില്ല; ചുമതല കൈമാറൽ താൽകാലികമായപ്പോൾ തിരുവസ്ത്രം അണിഞ്ഞ് ചോദ്യം ചെയ്യലിന് എത്തി; ഇന്ത്യയിൽ അറസ്റ്റിലാകുന്ന ആദ്യ ബിഷപ്പായി ഫ്രാങ്കോ മുളയ്ക്കൽ; 85 പീഡക മെത്രാന്മാർക്കിടയിൽ ഇനി മലയാളി സാന്നിധ്യവും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: സ്വതന്ത്ര ഇന്ത്യയിലാദ്യമായി ഒരു കത്തോലിക്കാ ബിഷപ്പ് അറസ്റ്റിലായി. അത് സഭാ ചരിത്രത്തിൽ കറുത്ത അധ്യായമാണ്. ആയിരത്തിൽ പരം വൈദികരും സന്യാസിനികളുമുള്ള ജലന്ധർ രൂപതയിൽ ഫ്രാങ്കോയ് ക്കെതിരെയുള്ള വികാരം ശക്തമായിരുന്നു. ''ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നത്'' ജലന്ധറിലെ ഒരു വൈദികൻ പറഞ്ഞപ്പോഴും സഭ സംരക്ഷണം ഒരുക്കി. ഒടുവിൽ അറസ്റ്റ് ചെയ്യാൻ സമയമായപ്പോൾ താൽകാലി ചുമതലയിൽ നിന്ന് മാറ്റിയില്ല. അതുകൊണ്ട് തന്നെ തിരുവസ്ത്രം അണിഞ്ഞ് ചോദ്യം ചെയ്യലിന് ഫ്രാങ്കോ മുളയ്ക്കൽ എത്തി. അതുകൊണ്ട് ഈ അറസ്റ്റ് കത്തോലിക്കാ സഭയ്ക്കും തീരാ നാണക്കേടാണ്.
ഇറ്റാലിയൻ പാർലമെന്റിലെ രണ്ടു അംഗങ്ങളായ കാതറിൻ, ലൂസിയ എന്നിവരുമായി ഫ്രാങ്കോയ്ക്കുള്ള സൗഹൃദം വത്തിക്കാനെ നടപടി എടുക്കുന്നതിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നത്. ഫ്രാങ്കോ വത്തിക്കാനിലെത്തുമ്പോൾ ലൂസിയയാണ് വിമാനത്തവാളത്തിൽ സ്വീകരിക്കാനെത്തുന്നത്. വത്തിക്കാനിലെ ചില ഓഫീസുകളിൽ സ്വാധീനം ചെലുത്താൻ ഇത് ഫ്രാങ്കോയെ സഹായിച്ചു. ഒന്നും സംഭവിക്കില്ലെന്ന ബിഷപ്പിന്റെ വാക്കുകൾ മുഖവിലയ്ക്കെടുത്തു. ജലന്ധർ ബിഷപ്പ് സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത ആവശ്യപ്പെട്ടപ്പോൾ അവരെ ഫ്രാങ്കോ പരിഹസിച്ചു. ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ നേരത്തെ തന്നെ സ്ഥാനമൊഴിയേണ്ടതായിരുന്നുവെന്ന് കേരള റീജിയണൽ ലാറ്റിൻ കാത്തലിക് കൗൺസിലും അഭിപ്രായപ്പെട്ടിരുന്നു.
സഭാപിതാവെന്ന നിലയിൽ കാട്ടേണ്ട ധാർമികതയാണ് ചോദ്യം ചെയ്യപ്പെട്ടിരിക്കുന്നത്. അപമാനമുണ്ടാക്കുന്ന നടപടിയാണ് ബിഷപ്പിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്നും ബിഷപ്പിനെതിരായ ആരോപണങ്ങൾ വ്യക്തിപരമാണെന്നും കെആർഎൽസി പറഞ്ഞിരുന്നു. മുംബൈ അതിരൂപതയും ലത്തീൻ അൽമായ സംഘടനയുമാണ് പ്രശ്നം വത്തിക്കാന്റെ ശ്രദ്ധയിൽ കൊണ്ടു വന്നത്. ഇത് പരിഗണിച്ചാണ് ബിഷപ്പിനെതിരായ പീഡന പരാതിയിൽ വത്തിക്കാൻ റിപ്പോർട്ട് തേടിയത്. ഇത് കിട്ടിയപ്പോഴും താൽകാലികമായി തന്നെ ബിഷപ്പ് സ്ഥാനത്ത് നിന്ന് മാറ്റി നിർത്തിയതേ ഉള്ളൂ. അതുകൊണ്ടാണ് സഭാ വസ്ത്രവം അണിഞ്ഞ് ബിഷപ്പ് പൊലീസിന് മുമ്പിൽ ചോദ്യം ചെയ്യാനെത്തിയത്.
ആരോപണങ്ങൾ ഗൂഢാലോചനയെന്ന നിലപാടിലാണ് ജലന്ധർ രൂപത തുടക്കം മുതൽ എടുത്തത്. കന്യാസ്ത്രീയുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നും രൂപതയേയും ബിഷപ്പിനേയും ഇല്ലായ്മ ചെയ്യാനാണ് ശ്രമമെന്നും രൂപത പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ ആരോപിച്ചിരിക്കുകയും ചെയ്തു. കുറ്റം തെളിയും വരെ മാധ്യമ വിചാരണ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ടു. ജലന്ധർ രൂപത, ഡൽഹി ലത്തീൻ അതിരൂപതയ്ക്കു കീഴിൽ വരുന്ന രൂപതയാണ്. ഒട്ടേറെ സ്ഥാപനങ്ങളും സമ്പത്തും കൈവശമുള്ള ജലന്ധർ രൂപതയിലേക്ക് റോമൻ കത്തോലിക്കനായ ഫ്രാങ്കോ മുളയ്ക്കൽ 2013ലാണ് ചുമതലയേൽക്കുന്നത്. അന്ന് മുതൽ തന്നെ ഫ്രാങ്കോ ജലന്ധറിലെ അവസാനവാക്കായി. ആ സാഹചര്യമാണ് ഇനി മാറുക. ബിഷപ്പ് സ്ഥാനത്ത് നിന്ന് വത്തിക്കാൻ ഇനിയെങ്കിലും ഫ്രാങ്കോയെ മാറ്റുമെന്നാണ് ഏവരുടേയും പ്രതീക്ഷ.
ലൈംഗിക അതിക്രമ കേസുകളിൽപെട്ട ബിഷപ്പുമാരെ തുറന്നുകാട്ടുന്ന ബിഷപ് അക്കൗണ്ടബിലിറ്റി' എന്ന അമേരിക്കൻ വെബ് സൈറ്റിൽ ഫ്രാങ്കോ മുളയ്ക്കലിനെയും ഉൾപ്പെടുത്തിയിരുന്നു. അങ്ങനെ ഇന്ത്യാക്കാരനും കുപ്രസിദ്ധനായ ബിഷപ്പുമാരുടെ പട്ടികയിൽ എത്തിയിരുന്നു്. 2014 മുതൽ രണ്ട് വർഷം മിഷണറീസ് ഓഫ് ജീസസിലെ കന്യാസ്ത്രീയെ നിരവധി തവണ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതി ഉദ്ധരിച്ചാണ് ഫ്രാങ്കോയെ ലിസ്റ്റിൽ ചേർത്തിരിക്കുന്നത്. ഇതിന് പിന്നാലെയാണ് ഇന്ത്യയിൽ പീഡനകുറ്റത്തിന് അറസ്റ്റിലാകുന്ന ആദ്യ മെത്രാനായി ഫ്രാങ്കോ മാറുന്നതും. ലൈംഗിക അതിക്രമകേസുകളിൽ വിചാരണ നേരിടുന്നവർ, ശിക്ഷിക്കപ്പെട്ടവർ, ശിക്ഷാകാലാവധി കഴിഞ്ഞും വിചാരണവേളയിലും മരിച്ചവർ, കാനൻ നിയമം 401 (2) അനുസരിച്ച് രാജിവച്ചവർ തുടങ്ങി 31 രാജ്യങ്ങളിലെ 85 ബിഷപ്പുമാരാണ് ബിഷപ് അക്കൗണ്ടബിലിറ്റി' എന്ന അമേരിക്കൻ വെബ് സൈറ്റിലെ പട്ടികയിൽ ഉള്ളത്്. ഇതിലെ ഏക ഇന്ത്യക്കാരനാണ് ഫ്രാങ്കോ.
ആരോപണവിധേയരായ 33 ബിഷപ്പുമാരുമായി അമേരിക്കയാണ് ലിസ്റ്റിൽ ഒന്നാം സ്ഥാനത്ത്. കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കുകയും സ്വവർഗ്ഗ രതിയിൽ രമിക്കുകയും ചെയ്ത ബിഷപ്പുമാരുടെ വിവരങ്ങളും ഉണ്ട്. പുരോഹിതന്മാർ തങ്ങളുടെ ധാർമ്മിക അധികാരം' മറക്കുകയും അതുവഴി സഭയ്ക്ക് വരുത്തുന്ന നഷ്ടം വർദ്ധിക്കുകയും ചെയ്യുന്നതിൽ ആശങ്കയുണ്ടെന്ന് പറഞ്ഞാണ് പേരുകൾ പുറത്തു വിടുന്നത്. ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെ കാലത്ത് ഏഴും ബെനഡിക്ട് പതിനാറാമന്റെ കാലത്ത് എട്ടും ഫ്രാൻസിസ് മാർപാപ്പയുടെ കാലത്ത് ഏഴും ബിഷപ്പുമാരാണ് ലൈംഗിക അതിക്രമകേസുകളെ തുടർന്ന് രാജിവച്ചത്. ഇവരുടെ ചിത്രങ്ങളും വിശദാംശങ്ങളും അന്വേഷണ റിപ്പോർട്ടുകളും സൈറ്റിലുണ്ട്. ഇരകൾക്കും അവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും വേണ്ടിയുള്ള പ്രവർത്തനം എന്നാണ് വെബ് സൈറ്റിന്റെ അവകാശവാദം. ഇതോടെ വത്തിക്കാനിലും ഈ കേസ് സജീവ ചർച്ചയായിരുന്നു. പിന്നാലെയുള്ള അറസ്റ്റ് ലോക മാധ്യമങ്ങളും ചർച്ചയാക്കും.
ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ആദ്യമായി ബലാത്സംഗം ചെയ്യുന്നത് പരാതിക്കാരിയുടെ സഹോദരിയുടെ മകന്റെ ആദ്യകുർബാനയ്ക്ക് എത്തിയപ്പോഴെന്ന് വെളിപ്പെടുത്തലും സഭയുടെ ശ്രദ്ധയിൽ എത്തി കഴിഞ്ഞു. കന്യാസ്ത്രീക്ക് ഒപ്പം കഴിയുന്ന സിസ്റ്ററും സമരത്തിന് നേതൃത്വം നൽകുന്നതുമായ സിസ്റ്റർ അനുപമയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. കുറവിലങ്ങാട് മിഷണറീസ് ഓഫ് ജീസസ് കോൺവെന്റിലെ 20-ാം നമ്പർ മുറിയിൽ വെച്ച് 2014 മെയ് അഞ്ചിനാണ് കന്യാസ്ത്രീയെ ഫ്രാങ്കോ ആദ്യമായി പീഡിപ്പിച്ചത്. അന്ന് മഠത്തിലെത്തിയ ഫ്രാങ്കോയെ സ്വീകരിച്ച ശേഷം വീട്ടിലേക്ക് മടങ്ങി പോകാനായിരുന്നു കന്യാസ്ത്രീയുടെ തീരുമാനം. എന്നാൽ നാളത്തെ പരിപാടിക്ക് ഒരുമിച്ച് പോകാമെന്ന് നിർബന്ധിച്ച് അവിടെ താമസിപ്പിക്കുകയായിരുന്നു. തുടർന്നാണ് പീഡനത്തിനിരയാക്കിയതെന്നും സിസ്റ്റർ അനുപമ പറയുന്നു. പിറ്റേന്ന് കാലടിയിൽ ഒരു പള്ളിയിൽ നടക്കുന്ന കുർബാനയ്ക്കായാണ് ഇവർ പോയത്. ഫ്രാങ്കോയ്ക്കൊപ്പം കാറിൽ കയറാൻ സമയം കന്യാസ്ത്രീ കരയുകയായിരുന്നു.
പള്ളിയിൽ വെച്ച് ബന്ധുക്കൾ കാര്യം തിരക്കിയപ്പോൾ പനിയും ജലദോഷവുമാണെന്ന് പറഞ്ഞ് ഒഴിയുകയായിരുന്നുന്നു. സ്ഥിരമായി സിസ്റ്റർക്ക് ജലദോഷം ഉള്ളതിനാൽ ഏവരും ഇത് വിശ്വസിച്ചു. പിന്നീട് പലപ്രാവശ്യമായി ഫ്രാങ്കോ കന്യാസ്ത്രീയെ ഭീഷണിപ്പെടുത്തി ബലാത്സംഗം ചെയ്യുകയായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ചൊവ്വാഴ്ചയും കമ്മിഷണർ ഓഫീസിലെത്തി; ഉച്ചക്കു മുൻപായി ഓഫീസിലെത്തുകയും ഓൺലൈൻ മീറ്റിങ്ങിൽ പങ്കെടുക്കുകയും ചെയ്തു; ചില ഫയലുകൾ തീർപ്പാക്കിയശേഷം മടങ്ങി; പൂരപ്രേമികൾ നിരാശർ തന്നെ; തൃശൂരിലെ കമ്മീഷണർ അങ്കിത് അശോക് തന്നെ; മാറ്റുമെന്നത് പ്രഖ്യാപനം മാത്രമാകുമ്പോൾ
- വീട്ടിൽ ആശാരിപ്പണിക്ക് എത്തി യുവതിയുടെ നമ്പർ കൈക്കലാക്കി; സൗഹൃദം സ്ഥാപിച്ച് പണം തട്ടിയ ശേഷം വീഡിയോ കോളിലൂടെ യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി: പണം തിരികെ ചോദിച്ചതോടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ച പ്രതി അറസ്റ്റിൽ
- ജയലിനുള്ളിൽ കിടക്കുമ്പോഴും നിസാം കള്ളപ്പണ ഇടപാട് നടത്തിയോ? ബിനാമി ഇടപാടുണ്ടെന്ന ബിസിനസ്സ് പങ്കാളിയുടെ പരാതിയിൽ പുഴക്കരയിലെ വീടുകളിൽ ആദായ നികുതി റെയ്ഡ്; നിർണ്ണായക വിവരങ്ങൾ കിട്ടിയെന്നും സൂചന; ചന്ദ്രബോസ് വധക്കേസ് പ്രതിക്കെതിരെ ഇഡി അന്വേഷണത്തിനും സാധ്യത
- വർഷത്തിൽ 12 ദിവസം മദ്യവിൽപ്പന ഇല്ലാതാകുന്നത് ടൂറിസത്തെ ബാധിക്കുമെന്ന് വിലയിരുത്തൽ; എല്ലാമാസവും ഒന്നിനുള്ള ഡ്രൈ ഡേ പിൻവലിച്ചേക്കും; ബാർ മുതലാളിമാർക്ക് കോളടിക്കും വിധം ബിവറേജസ് ഔട്ട് ലെറ്റുകളും ലേലം ചെയ്യും; കാരുണ്യക്കാർക്ക് കഷ്ടകാലം വന്നേക്കും; വരുമാന ചർച്ചകൾ ഇങ്ങനെ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- നിങ്ങൾ ബ്രിട്ടീഷ് പൗരത്വം എടുക്കാൻ ഉദ്ദേശിക്കുന്നുണ്ടോ ? എങ്കിൽ, ബ്രിട്ടീഷ് സംസ്കാരത്തെയും ജീവിത ശൈയിലെ കുറിച്ചുമെല്ലാം അറിഞ്ഞിരിക്കണം; സിറ്റിസൺഷിപ് ക്വിസ്സ് പാസായാൽ മാത്രം പൗരത്വം ലഭിക്കും; നിങ്ങളുടെ ബ്രിട്ടനെ കുറിച്ചുള്ള അറിവ് ഇവിടെ പരിശോധിക്കാം
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- പെരുമ്പാവൂരിൽ പത്താംക്ലാസ് വിദ്യാർത്ഥിനി കുഴഞ്ഞുവീണ് മരിച്ചു;പൊലിഞ്ഞത് കദളിചിറ പട്ടരുമഠം വീട്ടിൽ റഷീദിന്റെ മകൾ നസ്രിന
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍