ഫ്രാങ്കോയെ ജലന്ധറിൽ കരുത്തനാക്കിയത് ബ്രിട്ടനിൽ നിന്നെത്തിയ ഫാ: മാർക്ക് ബർണാസിന്റെ വെടിപൊട്ടിയുള്ള മരണം; തന്നെ കണ്ണ് വെച്ചിരുന്ന ബിഷപ്പ് സിംഫോറിയനെ അടിക്കാൻ വൈദികന്റെ മരണത്തെ കൂട്ടുപിടിച്ചു ഫ്രാങ്കോ; മാർക്കിന്റെ ശാപവും പേറിയ ജലന്ധർ രൂപതയിൽ ഒടുവിൽ ഇടിത്തീയായി പീഡനകേസ്; 13 വർഷം പിന്നിലേക്ക് പോയാൽ തെളിയുന്നതും ഫ്രാങ്കോയുടെ കുതികാൽ വെട്ടിന്റെയും കള്ളക്കളിയുടെയും കഥ
കെ ആർ ഷൈജുമോൻ, ലണ്ടൻ
ലണ്ടൻ: പതിമൂന്നു വർഷം മുൻപ് ജലന്ധർ രൂപതയിൽ നടന്ന ഒരു വൈദികന്റെ മരണവും അതിനെ തുടർന്ന് അവിടെ രൂപം കൊണ്ട തർക്കവും മുതലാക്കാൻ ഒരാൾ കാത്തു നിൽക്കുന്നുണ്ടായിരുന്നു, മറ്റാരുമല്ല നാല് വർഷത്തിന് ശേഷം രൂപതയുടെ ബിഷപ്പായി എത്തിയ ഫ്രാങ്കോ മുളയ്ക്കൽ. ഇന്ന്, സ്ഥാനം ലഭിച്ചു വെറും ഒൻപതാണ്ട് പിന്നിടുമ്പോഴേക്കും അഴിക്കുള്ളിലേക്കു എപ്പോഴാണ് പ്രവേശന സമയം എന്ന് ഫ്രാങ്കോ തിരയുമ്പോൾ മണ്ണടിഞ്ഞ ബ്രിട്ടീഷ് വൈദികൻ മാർക്ക് ബർണാസിന്റെ ശാപവും അതിനു കാരണമായിരിക്കാം.
തന്റെ രൂപതയിൽ എത്തിയ വൈദികന്റെ വശപ്പിശകുകൾ ശരിക്കും മനസിലാക്കിയ അന്നത്തെ രൂപത മെത്രാൻ സിംഫോറിയൻ കീപ്രത്തു ഫ്രാങ്കോയെ രൂപതയുടെ അധികാര സ്ഥാനത്തു നിന്നും അകറ്റി നിർത്തിയതും ഒരു കാലത്തേ ചരിത്രം. ഇതോടെ ബിഷപ്പിനെതിരെ വാളെടുക്കാൻ കിട്ടിയ അസുലഭ സന്ദർഭം എന്ന നിലയ്ക്കാണ് ബ്രിട്ടനിൽ നിന്നും മിഷനറി പ്രവർത്തനത്തിനെത്തി ജലന്ധറിൽ വച്ച് മരണമടഞ്ഞ വൈദികന്റെ മൃതദേഹം പോലും ഫ്രാങ്കോ വിലപേശലിനു ഉപയോഗിച്ചത്. ഒടുവിൽ ഇന്നലെ അഴിക്കുള്ളിലേക്കു നടന്നടക്കുമ്പോൾ നിരപരാധികളായ അനേകം പേരെ വേദനിപ്പിച്ചതിന്റെ ഓർമ്മ കൂടി ഫ്രാങ്കോയ്ക്കൊപ്പം ഉണ്ടായിരുന്നിരിക്കണം.
ലെസ്റ്ററിൽ നിന്നും വടക്കേ ഇന്ത്യയിൽ മിഷനറി പ്രവർത്തനം നടത്താൻ എത്തിയ ഫാ: മാർക്ക് ബർനാസ് താൻ ഇന്ത്യയിൽ ചിലവഴിച്ച 40 വർഷത്തിൽ സിംഹ ഭാഗവും ജലന്ധർ രൂപത ഉൾപ്പെടുന്ന പ്രദേശത്തായിരുന്നു. സ്വാഭാവികമായും നിർധനരും നിസ്സഹായരും നിഷ്കളങ്കരുമായ ജനം ഈ വൈദികനെ ഇഷ്ടപ്പെട്ടു. ദാരിദ്ര്യത്തിൽ നിന്നും ഒരു ജനതയെ മോചിപ്പിക്കാനുള്ള ഫാ: മാർക്കിന്റെ ശ്രമങ്ങൾ അതേവിധം കത്തോലിക്കാ സഭക്ക് രുചിക്കുന്നതായിരുന്നില്ല. ഇതോടെ താൻ സ്വന്തം വഴിക്കു നീങ്ങുന്നതാണ് ഉചിതമെന്നു അദേഹഹത്തിനു വ്യക്തമായി. സ്വന്തമായി കോൺവെന്റ് സ്ഥാപിച്ചു ശിഷ്ടകാലം അവിടെ എത്തുന്ന ജനവുമായി സഹകരിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രവർത്തനം, ഒടുവിൽ 2005 മാർച്ചിൽ ഫാ: മാർക്ക് മരിച്ചപ്പോളാണ് സഭയ്ക്ക് അദ്ദേഹത്തിന്റെ മേൽ പിടിമുറുക്കാൻ അവസരം ലഭിച്ചത്.
മാർക്ക് സഭയ്ക്ക് എതിരെ പ്രവർത്തിക്കുന്നു എന്നതായിരുന്നു അധികാരികളുടെ വാദം. മാർക്ക് മരിച്ചപ്പോൾ അദ്ദേഹം സ്ഥാപിച്ച കോൺവെന്റിൽ സംസ്കാരം നടത്തം എന്ന ആലോചന സഭ അധികാരികൾക്ക് ഇഷ്ടമായില്ല. അവർ മറ്റൊരു സ്ഥലം നിർദ്ദേശിച്ചു. ഒടുവിൽ മാർക്ക് ആഗ്രഹിച്ചിരുന്നതുപോലെ നീണ്ട 17 മാസത്തെ തർക്കങ്ങൾക്ക് ശേഷം സംസ്കാരം അദ്ദേഹത്തിന്റെ കോൺവെന്റിൽ തന്നെ നടക്കുമ്പോഴേക്കും ഒന്നല്ല മൂന്നു വട്ടം ആ ശുദ്ധാൽമാവിനെ സഭയ്ക്ക് വേണ്ടി തർക്കിച്ചവർ സംസ്ക്കാരം നടത്തിയിരുന്നു. ഒന്നു മുസ്ലിം ശ്മശാനത്തിലും മറ്റൊരിക്കൽ ഹിന്ദുക്കളുടെ ശ്മശാനത്തിലും.
ഫാ: മാർക്കിന്റെ മരണത്തിൽ പലയിടത്തും സംശയപദമായ വാർത്തകൾ എത്തിയതോടെ ജലന്ധർ രൂപത ആസ്ഥാനത്തെ വൈദികരുടെ നെത്ര്വത്തിലാണ് രാത്രിയിൽ കുഴിമാന്തി മൃതദേഹം പലയിടങ്ങളിലായി വീണ്ടും വീണ്ടും മറവു ചെയ്തത്. ഇക്കാര്യങ്ങൾ അക്കാലത്തു തന്നെ ബിബിസിയും മറ്റും വിശദമായി റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ബ്രിട്ടീഷ് ആർമിയിലെ ഓഫീസറുടെ മകനായി ജനിച്ച മാർക്ക് 72 വയസിൽ മരണമടയുമ്പോൾ ആ വൈദികന്റെ വിശുദ്ധിയൊന്നും ഫ്രാങ്കോയെ പോലുള്ളവർക്ക് കാണാൻ ആഗ്രഹം ഉണ്ടായിരുന്നില്ല. എങ്ങനെയും വിശ്വാസികളെ തമ്മിൽ അടിപ്പിച്ചു തർക്കം കോടതിയിൽ എത്തിക്കാൻ ആയിരുന്നു ഫ്രാങ്കോ ഉൾപ്പെടെയുള്ള കൂർമ്മ ബുദ്ധിക്കാരുടെ ശ്രമം.
1964 ൽ ഇന്ത്യയിൽ എത്തിയ ഫാ: മാർക്ക് പാക്കിസ്ഥാൻ അതിർത്തി പ്രദേശങ്ങളായ ഗുരുദാസ്പൂരും അമൃത്സറും കേന്ദ്രമാക്കി, അന്നത്തെ ജാതിവ്യവസ്ഥയിൽ അടിച്ചമർത്തപ്പെട്ട കഴിഞ്ഞിരുന്ന ആയിരങ്ങളെ കൂട്ടിയിണക്കി അവരെ ദാരിദ്ര്യത്തിൽ നിന്നും മോചിപ്പിക്കാൻ ഉള്ള ശ്രമമാണ് നടത്തിയത്. അതിർത്തിയിൽ വെറുതെ കിടന്നിരുന്ന ആയിരക്കണക്കിന് ഏക്കർ ഭൂമി വെട്ടിത്തെളിച്ചു പട്ടുനൂൽപ്പുഴു കൃഷിയും തുടർന്ന് തുണി നെയ്തു സ്ഥാപിച്ചാണ് ക്രിസ്ത്യൻ വിശ്വാസത്തിനു അവിടെ അടിത്തറ പണിതത്. അനേകായിരം മൈലുകൾ കാൽ നടയായി ഫാ: മാർക്ക് പഞ്ചാബിന്റെ വിദൂരതയിലൂടെ സഞ്ചരിച്ചു. അവിടെ നിന്നും ഉയിർത്തെഴുന്നേറ്റ വിശ്വാസ കൂട്ടായ്മയുടെ കരുത്താണ് ഒടുവിൽ ഫ്രാങ്കോയെ പോലുള്ള സുഖിമാന്മാർക്കു വിശ്വാസത്തിന്റെ പേരിൽ അഴിഞ്ഞാടാൻ ഉള്ള തണലൊരുക്കിയത്. ഈ വിശ്വാസികളാകട്ടെ, ഫാ: മാർക്കിനെ പോലുള്ള യഥാർത്ഥ വിശ്വാസ സംരക്ഷകരെ മറന്നു പോകുകയും ചെയ്തു.
ഫാ: മാർക്കിന്റെ മൃതദേഹ സംസ്കാരത്തിന്റെ പേരിൽ ഉടലെടുത്ത തർക്കം സീറോ മലബാർ വിശ്വാസികളും ഫാ: മാർക്കിന്റെ അനുയായികളും തമ്മിലുള്ള കടുത്ത തർക്കത്തിന് 2005 ൽ കാരണമായി. ഈ തർക്കം മൂലം നീണ്ട 17 മാസമാണ് നിത്യശാന്തി തേടി ഫാ: മാർക്കിന്റെ മൃതദേഹം കാത്തിരുന്നത്. ഉചിതമായ വിധം മൃതദേഹം സംസ്ക്കരിക്കണമെന്നു ഫാ: മാർക്കിന്റെ ബന്ധുക്കൾ ലെസ്റ്ററിൽ നിന്ന് ആവശ്യപ്പെട്ടിട്ടും ഫലമുണ്ടായില്ല. ഈ തർക്കത്തിൽ ഒരു ഭാഗത്തു ജലന്ധർ സഭ നിലയുറപ്പിച്ചപ്പോൾ അന്നത്തെ ബിഷപ്പും തന്റെ എതിരാളിയുമായ സിംഫോറിയൻ കീപ്രതിനെ വെള്ളം കുടിപ്പിക്കാൻ ഫ്രാങ്കോ മുളയ്ക്കൽ ഒളിഞ്ഞും തെളിഞ്ഞും ശ്രമിച്ചു എന്നത് വസ്തുതയാണ് .ഈ സംഭവം നടക്കും മുൻപ് തന്നെ വത്തിക്കാനിൽ എത്താൻ അവസരം ലഭിച്ച ഫ്രാങ്കോ അന്ന് മുതൽ പിൻവാതിൽ വഴി അധികാര പ്രയോഗം നടത്തിയിരുന്നു. ശല്യം സഹിക്ക വയ്യാതെ ബിഷപ്പായിരുന്ന സിംഫോറിയൻ തന്നെയാണ് ഫ്രാങ്കോയെ വത്തിക്കാനിലേക്കു അയച്ചത് എന്നത് മറ്റൊരു ചരിത്രം.
ഈ സംഭവത്തെ തുടർന്ന് ബിഷപ് സിംഫോറിയൻ കൂടുതൽ ദുർബലനായി മാറിയത് മനസിലാക്കി തനിക്കു കളിച്ചു വളരാൻ ഉള്ള മണ്ണാണ് ജലന്ധറിലെത് എന്ന് മുൻകൂട്ടി കാണാൻ ഉള്ള വക്ര ബുദ്ധിയും ഫ്രാങ്കോക്ക് ആവശ്യത്തിൽ ഏറെ ഉണ്ടായിരുന്നു. തന്റെ അനുയായികളായ മൂന്നു വൈദികരെ കൂട്ട് പിടിച്ചാണ് ഫ്രാങ്കോ അന്ന് കളം നിറഞ്ഞത്. ഈ മരണത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ ഇതേക്കുറിച്ചു അന്വേഷണം വേണമെന്ന് ഒരു വിഭാഗം വിശ്വസികൾ ഇപ്പോഴും ആവശ്യപ്പെടുന്നു. ഫ്രാങ്കോയുടെ പീഡന കേസ് തപ്പി എത്തിയ കേരള പൊലീസിനും ഈ പരാതിയെ കുറിച്ച് സൂചന ലഭിച്ചിട്ടുണ്ട്. തോക്കിൽ തിര നിറയ്ക്കുമ്പോൾ അബദ്ധത്തിൽ വെടിപൊട്ടി ഫാ: മാർക്ക് കൊല്ലപ്പെട്ടു എന്നാണ് പഞ്ചാബ് പൊലീസ് രേഖകളിൽ പറയുന്നത്.
ഇന്ത്യയിലെ ഏറ്റവും ദരിദ്രമായിരുന്ന രൂപത എന്നറിയപ്പെട്ടിരുന്ന ജലന്ധർ, നീണ്ട കാലം ബിഷപ് ആയിരുന്ന സിംഫോറിയന്റെ വിയർപ്പിന്റെ ഫലമായാണ് ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ രൂപതയായി വളർന്നത്. ഇതോടെ വത്തിക്കാനിൽ നിന്നും മടങ്ങി എത്തി ഡൽഹിയിൽ സഹായ മെത്രാനായി കൂടിയ ഫ്രാങ്കോ എന്നും സ്വപ്നം കണ്ടിരുന്നത് ജലന്ധറിന്റെ ഭരണാധികാരമാണ്. അധികം കാത്തിരിക്കാതെ ഈ സ്ഥാനം ഫ്രാങ്കോ ആഗ്രഹിച്ചത് പോലെ കയ്യിൽ എത്തിയെങ്കിലും അർഹതയില്ലാത്തതു അധികകാലം കയ്യിൽ നിൽക്കില്ല എന്ന ചൊല്ല് പോലെ വെറും ഒൻപതു വർഷം കൊണ്ട് ഫ്രാങ്കോയുടെ വൈദിക പട്ടം പോലും ചോദ്യം ചെയ്യപ്പെടും വിധം ജയിലിൽ എത്തിക്കാൻ കാരണമായിരിക്കുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- വീടിന്റെ മൂന്നാംനിലയിൽ കളിക്കുന്നതിനിടെ നാലു വയസ്സുകാരി കെട്ടിപ്പിടിച്ചു; ബാലൻസ് തെറ്റി താഴേയ്ക്ക് വീണ 13കാരിമരിച്ചു: പരിക്കേറ്റ നാല് വയസ്സുകാരി ആശുപത്രിയിൽ
- കടമെടുത്ത് ശമ്പളം നൽകുന്ന സർക്കാർ പിൻവാതിൽ നിയമനക്കാരെ കൂട്ടത്തോടെ സ്ഥിരപ്പെടുത്താനുള്ള നീക്കത്തിൽ; അതും മുൻകാല പ്രാബല്യത്തോടെ; 1000 രാഷ്ട്രീയ നിയമനക്കാർക്ക് കോളടിച്ചേക്കും; പി എസ് സി റാങ്കുകാരോട് കാട്ടുന്ന വിവേചനം ചർച്ചകളിൽ
- രണ്ടാം വട്ടവും ഒന്നാം സമ്മാനം; ഭാഗ്യദേവതയുടെ കണ്ണിലുണ്ണിയായി തോമസ്; ഒരു വർഷം മുൻപ് 80 ലക്ഷത്തിന്റെ ഭാഗ്യം ലഭിച്ച തോമസിന് ഇക്കുറി ലഭിച്ചത് ഒരു കോടിയുടെ ഭാഗ്യം: കോടീശ്വരനായത് ഫോൺ ചെയ്ത് മാറ്റിവെപ്പിച്ച ടിക്കറ്റിൽ
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- യു.എ.ഇ.യിൽ 24 മണിക്കൂറിനിടെ പെയ്തിറങ്ങിയത് ഒരു വർഷം ലഭിക്കുന്ന മഴ; ഏഴ് എമിറേറ്റുകളും വെള്ളത്തിലായതോടെ കോടികളുടെ നാശനഷ്ടം; കേരളത്തിൽ നിന്നുള്ല വിവിധ വിമാനങ്ങൾ റദ്ദാക്കി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍