ജിഹാദികളും സംഘികളും സഭയുടെ ശക്തിയായ സന്യാസ ഹിംസയ്ക്കായി കൈകോർത്തു; സഭാധ്വംസനത്തിന് സംഘപരിവാറിൽ നിന്നും ജിഹാദികളിൽ നിന്നും ക്വട്ടേഷൻ സ്വീകരിച്ചിട്ടുള്ള മാധ്യമങ്ങളെ അണിനിരത്തി നടത്തിയ നാടകത്തിൽ സഭ പകച്ചുപോയി; സഭാ വിരുദ്ധർ നിർബാധം മേയുന്ന സോഷ്യൽ മീഡിയയിൽ സഭയുടെ മക്കൾ സജീവമാകണം; ഫോർവേർഡ് മെസേജുകൾക്ക് പോലും മറുപടി നൽകണം; കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് അറിയാതെ സമ്മതിച്ച് കന്യാസ്ത്രീക്കെതിരെ മെത്രാന്റെ തകർപ്പൻ ലേഖനം
മറുനാടൻ മലയാളി ബ്യൂറോ
കോട്ടയം: ജലന്ധർ രൂപത ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിൽ നിന്ന് കന്യാസ്ത്രീ പീഡനമേറ്റു എന്ന് ഒടുവിൽ മെത്രാനും സമ്മതിച്ചു. തലശേരി രൂപതാ ബിഷപ്പ് ജോസഫ് പാംപ്ലാനിയാണ് ഇത് സമ്മതിക്കുന്നത്. പക്ഷേ അറിയാതെ അബദ്ധത്തിൽ പറഞ്ഞതാണെന്ന് മാത്രം. ജലന്ധർ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീകൾ നടത്തിയ സമരത്തെ തള്ളിപ്പറഞ്ഞുകൊണ്ട് സ്നേഹധാര എന്ന മാസികയിൽ എഴുതിയ ലേഖനത്തിലാണ് കന്യാസ്ത്രീ പീഡിപ്പിക്കപ്പെട്ടുവെന്ന് അംഗീകരിക്കുന്നത്. ഇത് പുതിയ ചർച്ചകൾക്കും വഴി വയ്ക്കുന്നു. കന്യാസ്ത്രീകളെ കടന്നാക്രമിക്കുന്നതാണ് ലേഖനം. അപ്പോഴും ലേഖനം ചർച്ചയായത് അതിലെ സത്യം പറച്ചിലിലൂടെയാണ്. കന്യാസ്ത്രീയുടെ സഹപ്രവർത്തകരായ സന്യസ്തർ നടത്തിയ സമരത്തിനു പിന്നിൽ സഭാവിരുദ്ധരും ജിഹാദികളും സംഘപരിവാർ ശക്തികളുമാണെന്നാണ് കെ.സി.ബി.സി മീഡിയ കമ്മീഷൻ ചെയർമാൻ കൂടിയായ ഡോ.ജോസഫ് പാംപ്ലാനി ആരോപിക്കുന്നത്.
സമരപ്പന്തലിൽ പീഡിതയായ സഹോദരിയുടെ സഹപ്രവർത്തകരായ സന്യസ്തരെ എത്തിച്ച സഭാവിരുദ്ധരുടെ തന്ത്രം ഒരു സംഘാതനീക്കത്തിന്റെ ഭാഗമായിരുന്നു എന്ന് തിരിച്ചറിയാൻ നാം വൈകിയെന്നാണ് മെത്രാൻ ലേഖനത്തിൽ കുറിക്കുന്നത്. ഈ വരിയിൽ കന്യാസ്ത്രീ പീഡിതയായി എന്ന് മെത്രാൻ തന്നെ തുറന്ന് സമ്മതിക്കുന്നു. എന്നാൽ നീതി തേടി പോരാട്ടം നയിച്ചവരെ ആക്ഷേപിക്കുകയാണ് മെത്രാൻ. കത്തോലിക്കാ സഭയിൽ സ്ത്രീകളോടും കുട്ടികളോടും കരുതലോടെ പെരുമാറമെന്നും പൗരോഹിത്യത്തിന്റെ പീഡനത്തിന് ഇരയാകുന്നവരോട് സംരക്ഷിക്കണമെന്നുമൊക്കെ കേരള കത്തോലിക്കാ മെത്രാൻ സമിതി (കെ.സി.ബി.സി) മാർഗരേഖ ഇറക്കിയതിനു പിന്നാലെയാണ് ഇരയ്ക്ക് വേണ്ടി നിന്നവരെ കളിയാക്കിയും ആക്ഷേപിച്ചും ലേഖനമെത്തുന്നത്.
ആലപ്പുഴ ഐ.എം.എസിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന 'സ്നേഹധാര' ഫെബ്രുവരി ലക്കത്തിൽ എഴുതിയ 'സന്യാസത്തിന്റെ സൗന്ദര്യം നശിപ്പിക്കുന്നവർ' എന്ന ലേഖനത്തിലാണ് കന്യാസ്ത്രീകളുടെ സമരത്തെ തള്ളിപ്പറഞ്ഞും അവരെ പിന്തുണച്ചവരെ വർഗീയ വാദികളും സഭാവിരുദ്ധരുമായി ചിത്രീകരിച്ചിരിക്കുന്നത്. ലേഖനത്തിന്റെ രണ്ടാമത്തെ ഖണ്ഡികയിലാണ് ഇക്കാര്യം പറയുന്നത്. 'സഭയുടെ ശക്തി സന്യാസമാണെന്ന തിരിച്ചറിവിൽ നിന്ന് സന്യാസഹിംസയ്ക്കുള്ള പടപ്പുറപ്പാട് ആരംഭിച്ച വിവരം വൈകിയാണെങ്കിലും നാം തിരിച്ചറിയണം. കേരളത്തിലെ വർഗീയ ചേരിതിരിവിന്റെ വക്താക്കളായ ജിഹാദികളും സംഘികളും ഈ ലക്ഷ്യത്തിനായി കൈകോർത്തു എന്ന സത്യവും നമ്മുടെ കണ്ണുതുറപ്പിക്കേണ്ടതാണ്. സഭയുടെ ശത്രുക്കൾ കുമ്പസാരത്തിനും പൗരോഹിത്യത്തിനും സഭാസംഘടനയക്കും എതിരെ മുൻകൂട്ടി തയ്യാറാക്കിയ സമരപ്പന്തലിൽ പീഡിതയായ സഹോദരിയുടെ സഹപ്രവർത്തകരായ സന്യസ്തരെ എത്തിച്ച സഭാവിരുദ്ധരുടെ തന്ത്രം ഒരു സംഘാതനീക്കത്തിന്റെ ഭാഗമായിരുന്നു എന്ന് തിരിച്ചറിയാൻ നാം വൈകി. കത്തോലിക്കാ സഭവിരുദ്ധരുടെ സമരത്തെ സന്യസ്തരുടെ സമരമാക്കാൻ കഴിഞ്ഞതാണ് അവരുടെ വിജയം. സഭാധ്വംസനത്തിന് സംഘപരിവാറിൽ നിന്നോ ജിഹാദികളിൽ നിന്നോ ക്വട്ടേഷൻ സ്വീകരിച്ചിട്ടുള്ള ചില മുഖ്യധാരാ മാധ്യമങ്ങളെ അണിനിരത്തി നടത്തിയ നാടകത്തിൽ കേരളസഭ പകച്ചുപോയി എന്നതാണ് സത്യം. എന്നാൽ നാടകത്തിൽ നിന്ന് നാം ചില പാഠങ്ങൾ പഠിക്കേണ്ടതുണ്ട്.'' അദ്ദേഹം പറയുന്നു.
സമർപ്പിതരുടെ ആവശ്യങ്ങളും ആവലാതികളും കൂടുതൽ ഗൗരവത്തോടെ പരിഗണിക്കണം. അവരെ അടിമകളും പീഡിതരും അവമാനിതരുമായി ചിത്രീകരിച്ച് സന്യാസത്തെ തകർക്കാൻ ശ്രമിക്കുന്നവർക്ക് അവസരം കൊടുക്കാതിരിക്കാൻ ബോധപൂർവ്വം പരിശ്രമിക്കണം. മദർ തെരേസാമാരായി പ്രവർത്തിക്കുന്ന സന്യാസികളെ മുഖ്യധാരയായി ആദരിക്കാൻ സഭയൊന്നാകെ മുൻകൈ എടുക്കണം. സന്യാസിനികൾ എണ്ണത്തിലല്ല ഗുണത്തിലാണ് പ്രധാനമെന്ന് പറയുന്ന അദ്ദേഹം സന്യാസത്തെ തോന്ന്യാസമാക്കി മാറ്റുന്നവർക്കെതിരെ അച്ചടക്ക നടപടികൾക്ക് ഒട്ടും അമാന്തം പാടില്ലെന്ന് അടിവരയിടുന്നു. അച്ചടക്ക നടപടികൾ സമയാസമയങ്ങളിൽ സ്വീകരിക്കാൻ അധികാരികൾ കാട്ടിയ അമാന്തമാണ് സഭയ്ക്കൊന്നാകെ അപമാനകരമായ അവസ്ഥയുണ്ടാക്കിയതെന്ന് ബിഷപ്പ് ജോസഫ് പാംപ്ലാനി പറയുന്നു.
ഇനിമേൽ ഒരു കുട്ടിപോലും മഠത്തിൽ ചേരാൻ പാടില്ലെന്ന പ്രഖ്യാപനത്തോടെയാണ് സമകാലിക സന്യസ്ത സമരം താത്ക്കാലികമായി അവസാനിപ്പിച്ചിരിക്കുന്നത്. വിവേകത്താൽ വികാരത്താൽ നയിക്കപ്പെടുന്ന ഒരു മുൻ ന്യായാധിപനും മലയാള സാഹിത്യത്തിലെ അതിപ്രമുഖനായ ഒരു സാഹിത്യകാരനുമാണ് ഇതിന് ആഹ്വാനം ചെയ്തിരിക്കുന്നത്. സന്യസ്തരുടെ ആത്മാഭിമാനത്തെ ഇവർ അടച്ചാക്ഷേപിവെന്നും സന്യാസത്തിലേക്കുള്ള കവാടത്തെ പൂട്ടി മുദ്രവയ്ക്കാനാണ് ഇവർ ശ്രമിക്കുന്നതെന്നും ബിഷപ്പ് വിമർശിക്കുന്നു. ദൈവവിളിയുടെ നീരുറവകൾ ഇത്തരം വികടത്വങ്ങളാൽ മലിനമാകാതിരിക്കാൻ സഭയൊന്നാകെ ജാഗ്രത പാലിക്കണം. വാർഡ് പ്രാർത്ഥനകളിലും കുടുംബകൂട്ടായ്കളിലും യുവജനങ്ങളുടെയും കുട്ടികളുടെയും പങ്കാളിത്തത്തോടെ ദൈവവിളിയെ കുറിച്ച് ആത്മാർത്ഥമായ പഠനങ്ങളും വിലയിരുത്തലുകളും നടത്തണമെന്നും ഇദ്ദേഹം ആവശ്യപ്പെടുന്നു.
സഭാവിരുദ്ധർ നിർബാധം മേയുന്ന സോഷ്യൽ മീഡിയയിൽ സഭയുടെ മക്കൾ സജീവമാകണമെന്നും അവരുടെ നിരീക്ഷണങ്ങളിലെ നിക്ഷിപ്ത താൽപര്യങ്ങൾക്ക് ഒരു വരിയെങ്കിലും മറുപടി നൽകണമെന്നും പറയുന്നു. ഫോർവേർഡ് മെസേജുകൾ ആണെങ്കിലും അത് അയച്ചവരോട് പ്രതികരിക്കണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം. മാധ്യമങ്ങൾ സഭയ്ക്കെതിരായതിൽ ആശങ്കപ്പെടേണ്ടെന്നും നൂറ്റാണ്ടുകളായി സഭ ആർജ്ജിച്ച സന്യാസത്തിന്റെ പുണ്യങ്ങളെ തമസ്കരിക്കാൻ വഴിതെറ്റിയ ചില സന്യാസികളെ കൂട്ടുപിടിച്ച് ചില മാധ്യമങ്ങൾ നടത്തുന്ന പരിശ്രമങ്ങളിൽ പതറരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു. ഈ കാലഘട്ടങ്ങളിൽ സഭാസ്നേഹം പ്രകടമാക്കേണ്ടത് സാമൂഹിക മാധ്യമങ്ങളിൽ സഭയ്ക്കുവേണ്ടി സജീവ നിലപാടു സ്വീകരിച്ചുകൊണ്ടായിരിക്കണമെന്നും ബിഷപ്പ് ജോസഫ് പാംപ്ലാനി പറയുന്നു.
യുവാക്കളെയും കുട്ടികളെയും വഴിപിഴപ്പിക്കുന്ന സോഷ്യൽമീഡിയ ആരും ഉപയോഗിക്കരുതെന്ന് ധ്യാനഗുരുക്കന്മാർ ഉപദേശിക്കുമ്പോൾ് സോഷ്യൽ മീഡിയയിൽ സഭയുടെ മക്കൾ സജീവമാകണമെന്നും ഇക്കലാത്ത് സഭാസ്നേഹം പ്രകടമാക്കേണ്ടത് സാമൂഹിക മാധ്യമങ്ങളിലൂടെയാണെന്നുമുള്ള ബിഷപ്പ് പാംപ്ലാനിയുടെ നിലപാടും പുതിയ ചർച്ചകൾക്ക് വഴി വയ്ക്കും.
Stories you may Like
- ജലന്ധർ രൂപതാ ബിഷപ്പ് സ്ഥാനം ഫ്രാങ്കോ മുളയ്ക്കൽ രാജിവെച്ചു
- വിമർശിച്ച് ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി; റബ്ബർ നയതന്ത്രം മറന്ന് കടന്നാക്രമണം
- സർക്കാർ ഇടപെടലുകൾക്ക് വേഗം പോരായെന്ന് മാനന്തവാടി രൂപത ബിഷപ്പ്
- ഫ്രാങ്കോ മുളയ്ക്കലിന്റെ രാജി വത്തിക്കാൻ ആവശ്യപ്പെട്ടത് പ്രകാരമോ?
- ഇത് ഒരു വർഷത്തിനിടെ പടിയിറങ്ങിയ ബിഷപ്പുമാരുടെ കഥ
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍