അനുവാദമില്ലാതെ പലരും വീട്ടിൽ ഇടിച്ചുകയറി വന്നുതാമസിച്ചു; കമ്പ്യൂട്ടറും ലോക്ക് ബോക്സും മൊബൈലും പെൻഡ്രൈവും ബലമായി കൈക്കലാക്കി; രജിസ്ട്രാർ ഓഫീസിൽ പലരേഖകളിലും ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും ഒപ്പുവെപ്പിച്ചു; മകനെയും തന്നെയും തട്ടിക്കളയുമെന്ന് ഭീഷണി മുഴക്കി; ബിറ്റ്കോയിൻ കേസിൽ അബ്ദുൽ ഷുക്കൂറിനെ ഡെറാഡൂണിലേക്ക് തട്ടിക്കൊണ്ടുപോയത് പ്രമുഖരുടെ അറിവോടെ; ഡിജിപിക്ക് പരാതി നൽകി അമ്മ സക്കീന
ജംഷാദ് മലപ്പുറം
മലപ്പുറം: ബിറ്റ്കോയിൻ കേസിൽ തന്റെ മകനെ കേരളത്തിലെ പല പ്രമുഖ വ്യക്തികളുടെയും അറിവോടെയാണ് ഡെറാഡൂണിലേക്ക് തട്ടിക്കൊണ്ടുപോയതും കൊലപ്പെടുത്തിയതുമെന്നും ക്രൂരമായി കൊലചെയ്യപ്പെട്ട മലപ്പുറംപുലാമന്തോൾ സ്വദേശി അബ്ദുൽ ഷുക്കൂറിന്റെ (25) മാതാവ് സക്കീന. മാസങ്ങളായി പലരും വീട്ടിൽവന്നു ഭീഷണിപ്പെടുത്തി. അനുവാദമില്ലാതെ പലരും വീട്ടിൽവന്നു താമസിക്കുകയും എന്നെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നതായും സക്കീന സംസ്ഥാന പൊലീസ് മേധാവിക്ക് നൽകിയ പരാതിയിൽ പറഞ്ഞു.
പലരും വീട്ടിൽവന്ന് താമസിച്ച് ബിസിനസ്സുമായി ബന്ധപ്പെട്ട പലരേഖകളും, കമ്പ്യൂട്ടർ, ലോക്ക് ബോക്സ്, മൊബൈൽ ഫോൺ, പെൻഡ്രൈവ് തുടങ്ങിയവ ബലമായി എടുത്തുകൊണ്ടുപോയതായും ബ്ലാങ്ക് ചെക്കുകളിലും സ്റ്റാമ്പ് പേപ്പറുകളിലും ഒപ്പിടുവിക്കുകയും ഷുക്കൂറിനെ ബലമായി പിടിച്ചുകൊണ്ടുപോയി രജിസ്ട്രാർ ഓഫീസിൽ കൊണ്ടുപോയി പലരേഖകളിലും ഒപ്പിടുവിച്ചുവെന്നും ഡിജിപിക്ക് മാതാവ് സക്കീന നൽകിയ പരാതിയിൽ പറയുന്നു.
ഭീഷണി ഭയന്നാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും വീട്ടിൽ വന്നവരും തട്ടിക്കൊണ്ടുപോയതും മലയാളികളാണെന്നും സക്കീന പരാതിയിൽ പറയുന്നു. ഇതിനാൽ കേസ് കേരളാ പൊലീസ് ഏറ്റെടുക്കണമെന്നും മാതാവ് അഭ്യർത്ഥിച്ചു. ഡറാഡൂണിൽവെച്ചു നടക്കുന്ന അന്വേഷണം കാര്യക്ഷമമാകില്ലെന്ന് താൻ പുർണമായും വിശ്വസിക്കുന്നുവെന്നും മാതാവ് പറഞ്ഞു. വിഷയത്തിൽ കേരളാ പൊലീസ് സമഗ്രമായ അന്വേഷണം നടത്തിയ ഡറാഡൂൺ പൊലീസിനുവേണ്ട സഹായ സഹകരണങ്ങൾ ചെയ്തുകൊടുക്കണമെന്നും യഥാർഥ കുറ്റവാളികളെ കണ്ടെത്തണമെന്നും അവർക്ക് തക്കതായ ശിക്ഷ ലഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നും അപേക്ഷിക്കുന്നതായും സക്കീന പരാതിയിൽ ബോധിപ്പിച്ചു.
അതേ സമയം സംഭവത്തിൽ കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് പ്രദേശത്തെ നാട്ടുകാരുടെ നേതൃത്വത്തിൽ ആരംഭിച്ച പുലാമന്തോൾ ആക്ഷൻ കൗൺസിൽ ജില്ലാ പൊലീസ് മേധാവി യു അബ്ദുൽ കരീമിന് പരാതി നൽകി. ഇന്നലെ ഉച്ചക്ക് ഒരുമണിയോടെയാണ് ആക്ഷൻ കൗൺസിൽ ഭാരവാഹികൾ എസ് പിയെ കണ്ട് പരാതി നൽകിയത്. അബ്ദുൽ ശുക്കൂറിന്റെ ഫോൺ വിവരങ്ങളും ഓൺലൈൻ ഇടപാടുകളെയും കുറിച്ച് വിശദമായി ഭാരവാഹികൾ എസ്പിക്ക് കൈമാറി. തുടർന്ന് എസ് പി സൈബർ സെൽ വിദഗ്ധരുടെ സഹായം തേടി. ഇവരുടെ സാന്നിധ്യത്തിൽ ആക്ഷൻ കൗൺസിൽ സംഘം കൂടുതൽ കാര്യങ്ങളും സംശയങ്ങളും വിവരിച്ചു. വൈകീട്ട് 3.30 വരെ എസ് പിയുമായി സംഘം ചർച്ച നടത്തി. പരാതിയിൽ അനുകൂല നിലപാടാണ് ജില്ലാപൊലീസ് മേധാവി സ്വീകരിച്ചത്. വിഷയത്തിൽ പൊലീസ് അന്വേഷണം കാര്യക്ഷമമാക്കി സംഭവത്തിൽ ഉൾപ്പെട്ട മുഴുവൻ പേരെയും ഇതിന് പിന്നിലെ ദുരുഹതയും പുറത്തുക്കൊണ്ടു വരണമെന്ന് ആക്ഷൻ കൗൺസിൽ രക്ഷാധികാരി വി പി മുഹമ്മദ് ഹനീഫ ആവശ്യപ്പെട്ടു. ഓഗസ്റ്റ് 28നാണ് (ബുധനാഴ്ച) ഉത്തരാഖണ്ഡിലെ ഡെറാഡൂണിൽ വെച്ച് കൊലപ്പെട്ടത്. കേരളത്തിലെ നിക്ഷേപകരിൽ നിന്നുള്ള പണം ഉപയോഗിച്ച് 485 കോടി രൂപയുടെ ബിറ്റ്കോയിൻ ഇടപാട് നടത്തിയ ശൃംഖലയിലെ കണ്ണിയായിരുന്നു ഷുക്കൂർ. ഇതിൽ അഞ്ച് പേർ അറസ്റ്റിലാണ്. ബിറ്റ്കോയിൻ ഇടപാടിലെ നിക്ഷേപത്തിന് ഉയർന്ന മുല്യവർധന വാഗ്ദാനം ചെയ്ത് ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് വലിയ തുക ശേഖരിച്ചിരുന്നെന്നാണ് ഡെറാഡൂൺ പൊലീസ് നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്.
ഡെറാഡൂണിൽ മരിച്ച നിലയിൽ കണ്ടെത്തിയ മലപ്പുറം വടക്കൻ പാലൂർ മേലേപീടിയേക്കൽ സ്വദേശി അബ്ദുൾ ഷുക്കൂറിനെ 485 കോടിയുടെ ബിറ്റ് കോയിൻ പാസ്സ്വേർഡ് സ്വന്തമാക്കാനുള്ള ശ്രമത്തിനിടയിൽ കൂട്ടുകാർ കൊല്ലുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. കഴിഞ്ഞ രണ്ട് വർഷമായി ബിറ്റ്കോയിൻ ട്രേഡിംഗിൽ ഏർപ്പെട്ടിരുന്ന ഇദ്ദേഹം 'ബിറ്റ്ജാക്സ്.ബി.ടി.സി', 'ബി.ടി.സി.ബിറ്റ്.ഷുകൂർ' എന്നീ രണ്ട് ട്രേഡിങ്ങ് എക്സ്ചേഞ്ചുകൾ നടത്തിയിരുന്നു.കൊലപ്പെടുത്തിയ കേസിൽ കുറ്റാരോപിതരായ 10 പേരെ ഷുക്കൂറിന്റെ അടുത്ത സഹായിയും പ്രധാന പ്രതിയായ അർഷാദ്, സിഹാബ്, മുനീഫ്, യാസിൻ, സുഫൈൽ മിഖ്താർ, അഫ്താബ് മുഹമ്മദ്, ഫാരിസ് മംനൂൺ, അരവിന്ദ് സി, അൻസിഫ് അലി എന്നിവരാന്നു തിരിച്ചറിഞ്ഞിട്ടുണ്ട് .വെർച്വൽ കറൻസിയുടെ വ്യാപാരത്തിൽ 10 പേരിൽ നാലുപേരും ഷുകൂറിന്റെ പ്രധാന ടീമിൽ പെട്ടവരാണെന്നും ബിറ്റ്കോയിനിൽ പണം നിക്ഷേപിക്കാൻ നിരവധി ആളുകളെ ഇവർക്ക് കീഴിൽ നിയമിച്ചിരുന്നെന്നും അവിടുത്തെ പൊലീസ് പറഞ്ഞു. മൊത്തം നിക്ഷേപം ഏകദേശം 485 കോടി രൂപയാണ്.
ഒരു വർഷം മുമ്പ് ബിറ്റ്കോയിന്റെ മൂല്യം കുറയാൻ തുടങ്ങുന്നതുവരെ ബിസിനസ്സ് നന്നായി നടക്കുകയായിരുന്നു. ഷുകൂറിനും നഷ്ടം സംഭവിക്കാൻ തുടങ്ങി, നിക്ഷേപകരും അവരുടെ പണം എവിടെയാണെന്ന് ചോദിക്കാൻ തുടങ്ങി. കൊലയാളികളിലൊരാളായ യാസിൻ ഡെറാഡൂണിലെ ഒരു കോളേജിൽ പഠിക്കുകയായിരുന്നു. നിക്ഷേപകരുടെ സമ്മർദത്തിൽ നിന്ന് രക്ഷപ്പെടാനായി ഓഗസ്റ്റ് 12 ന് ഷുകൂറും മറ്റ് ഒമ്പത് പേരും കേരളത്തിൽ നിന്ന് പലായനം ചെയ്തു. തന്റെ ബിറ്റ്കോയിൻ ട്രേഡിങ് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായും ഉടൻ തന്നെ സ്വന്തം ക്രിപ്റ്റോകറൻസി ആരംഭിക്കുമെന്നും ശുഖൂർ ആശിക്കിനോട് പറഞ്ഞിരുന്നു. പുതിയ വെർച്വൽ കറൻസിയിൽ നിന്ന് ലഭിക്കുന്ന ലാഭത്തിൽ നിന്ന് നിക്ഷേപകരുടെ പണം തിരികെ നൽകുമെന്ന് അദ്ദേഹം അവകാശപ്പെട്ടു, എസ്എസ്പി ജോഷി പറഞ്ഞു. നൂറുകണക്കിന് കോടി രൂപയുടെ ബിറ്റ്കോയിനുകൾ ഇപ്പോഴും ഷുക്കൂറിനുണ്ടെന്നും അത് ട്രേഡ് അക്കൗണ്ടുകൾക്കായി എൻക്യാഷ് ചെയ്യുന്നതിനായി പാസ്വേഡ് സ്വന്തമാക്കാൻ ആഷിക് പദ്ധതിയിടുകയായിരുന്നുവെന്നുമാണ് പൊലീസ് പറയുന്നു.
ഡെറാഡൂണിലെ യാസിൻ വാടകയ്ക്കെടുത്ത താമസസ്ഥലത്ത്, ആളുകൾ ഷുക്കൂറിനെ ഒരു കസേരയിൽ കെട്ടിയിട്ട് ഓഗസ്റ്റ് 26 മുതൽ ഓഗസ്റ്റ് 28 വരെ ക്രൂരമായി പീഡിപ്പിച്ചുവെന്ന് ഡെറാ ഡൺ നഗരത്തിലെ പൊലീസ് സൂപ്രണ്ട് ശ്വേത ചൗബെ പറയുന്നു. പീഡിപ്പിച്ചിട്ടും പാസ്വേഡ് ഷുക്കൂറിൽ നിന്നും നേടുന്നതിൽ അവർ പരാജയപ്പെട്ടു. ഓഗസ്റ്റ് 28 ന്, അദ്ദേഹത്തിന്റെ നില വഷളായപ്പോൾ, അദ്ദേഹത്തിന്റെ മരണത്തോടെ ഭീമമായ തുക നഷ്ടപ്പെടുമെന്ന് അവർ പരിഭ്രാന്തരായി. അവരിൽ അഞ്ചുപേർ പിന്നീട് അറസ്റ്റിലായവർ ഷുക്കൂറിനെ ആശുപത്രിയിൽ മരിച്ച നിലയിൽ എത്തിക്കുകയായിരുന്നു.
അഞ്ചുപേരും ആശുപത്രി പരിസരത്ത് നിന്ന് മുങ്ങുകയും , ഷുക്കൂറിന്റെ മൃതദേഹം കാറിൽ പാർക്കിങ് സ്ഥലത്ത് ഉപേക്ഷിച്ച് ഡൽഹിയിലേക്ക് ഒരു ബസിൽ യാത്ര ചെയ്യുകയുമായിരുന്നു . ബുധനാഴ്ച അർദ്ധരാത്രിയോടെ ആശുപത്രി അധികൃതരിൽ നിന്ന് പൊലീസിന് വിവരം ലഭിച്ചു. കാറിലെ ഒരു ഡയറിയിൽ നിന്ന് ഷുക്കൂറിന്റെ ഐഡന്റിറ്റിയെക്കുറിച്ചും കേരള വിലാസത്തെക്കുറിച്ചും അറിഞ്ഞ ശേഷം അവർ കേരള പൊലീസിനെ അറിയിച്ചു, സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച ശേഷം ശുക്കൂറിനെ ആശുപത്രിയിലെത്തിച്ച അഞ്ച് പേരെ വ്യാഴാഴ്ച പിടികൂടി.
- TODAY
- LAST WEEK
- LAST MONTH
- ജെസ്നയുടെ രക്തം പുരണ്ട വസ്ത്രങ്ങൾ വീട്ടിൽനിന്ന് ശേഖരിച്ചത് ഡിവൈഎസ്പിയായിരുന്ന ചന്ദ്രശേഖരനും സിവിൽ പൊലീസ് ഓഫിസർ ലിജുവും; ആൻഡ്രോയിഡ് ഫോണിൽ നിന്നും മാച്ച നമ്പരുകൾ കണ്ടെത്തണം; ആ 60,000 രൂപയിലും അസ്വാഭാവികത; കൂടുതൽ വെളിപ്പെടുത്തലുമായി അച്ഛൻ; ജെസ്നാ കേസിൽ ദുരൂഹത മാറുന്നില്ല
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- എറണാകുളം-അങ്കമാലി അതിരൂപതയിൽ ജനാഭിമുഖമല്ലാത്ത മറ്റൊരു കുർബാന രീതിയും സാധ്യമല്ല; ഏകീകൃത കുർബാന ആവശ്യപ്പെടുന്നത് ഒറ്റപ്പെട്ട ചില വ്യക്തികൾ മാത്രം; ആരാധനക്രമ കാര്യങ്ങളിൽ കോടതികൾക്കു ഇടപെടാൻ പറ്റുകയില്ല; കേസുകളെ വൈദികർ ഭയപ്പെടുന്നില്ലെന്നും വൈദികയോഗം
- 'അപ്പുവിന്റെ അച്ഛനാണ് ഞാൻ'! വർഷങ്ങൾക്കു ശേഷം കുടജാദ്രിയുടെ മുകൾത്തട്ടിൽ മോഹൻലാൽ; യാത്രയ്ക്കിടെ കൊടുങ്കാട്ടിൽ വഴിതെറ്റി; അറിഞ്ഞ ലാലേട്ടനെക്കാൾ എത്ര വലുതാണ് അറിയപ്പെടാത്ത ലാലേട്ടൻ; തിരക്കഥാകൃത്തായ രാമാനന്ദിന്റെ കുറിപ്പ്
- വർക്കലക്കാരൻ ഐടി എൻജിനീയർക്ക് വധു കസാഖ്സ്ഥാനിൽ നിന്ന്: വിവാഹം നടന്നത് ശിവഗിരിയിൽ: മൂന്നു വർഷം നീണ്ട പ്രണയത്തിന് സാഫല്യം; വധുവിന്റെ അച്ഛനും അമ്മയും അനുഗ്രഹം ചൊരിഞ്ഞത് ഓൺലൈനിൽ തൽസമയം
- മതംവിട്ട സ്ത്രീകൾ സധൈര്യം സംസാരിക്കുന്നു; ഒപ്പം മുതിന്ന യുക്തിവാദികളെ ആദരിക്കലും; മതരഹിതരുടെ കുടുംബ സംഗമത്തിനൊരുങ്ങി കോഴിക്കോട്
- സഹകരണബാങ്കുകളിലെ എൽഡിഎഫ് കള്ളവോട്ട് സംഘം തയാർ എന്ന് ആക്ഷേപം; കോന്നി എംഎൽഎയുടെ നേതൃത്വത്തിൽ രഹസ്യയോഗം; പത്തനംതിട്ടയിൽ ഗുരുതര ആരോപണം ഉന്നയിച്ച് പഴകുളം മധു: പരാജയം ഉറപ്പിച്ച യു.ഡി.എഫ് കെട്ടുകഥകൾ മെനയുന്നുവെന്ന് എൽ.ഡി.എഫും
- പാനൂരിലേക്ക് ബോംബു നിർമ്മാണത്തിനായി വടകരയിൽ നിന്നും രഹസ്യ ഇടനാഴി; പ്രതികളിൽ നിന്നും പൊലിസിന് ലഭിച്ചത് നിർണായക മൊഴി; ഓലപടക്കങ്ങളും ഗുണ്ടുകളും നിർമ്മിച്ചു നൽകുന്ന സംഘത്തിലേക്കും അന്വേഷണം; എല്ലാത്തിനും കാരണം തൊഴിൽ നഷ്ടപ്പെട്ട രാഷ്ട്രീയ ക്രിമിനലുകളോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍