വ്യാജ രസീതിൽ പണപ്പിരിവ്; ബിജെപിയിൽ പകപോക്കൽ; മർദനമേറ്റ മയ്യന്നൂർ ബൂത്ത് പ്രസിഡന്റ് ടി. ശശികുമാറിനെ സ്ഥാനത്തുനിന്ന് നീക്കി; ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിച്ചകേസിലും പാർട്ടിക്കാർ അറസ്റ്റിൽ: അഴിമതിക്കഥകളിൽ മനം മടുത്ത് അണികൾ
കെ വി നിരഞ്ജൻ
കോഴിക്കോട്: ഓരോദിവസസവും ഓരോ അഴിമതികഥകൾ പുറത്തുവരുക. മലബാറിലെ ബിജെപി നേതൃത്വത്തിന്റെ സമകാലീന അവസ്ഥയാണിത്. എന്നിട്ടും കുറ്റക്കാർക്കെതിരെ നടപടിയെടുക്കാതെ പരാതിക്കാരെ പുറത്താക്കുകയാണ് ബിജെപി ചെയ്യുന്നത്. ഏറ്റവും ഒടുവിലായി ബിജെപി ദേശീയ കൗൺസിലിനോടനുബന്ധിച്ച് ധനസമാഹരണത്തിന് വ്യാജ രസീത് ഉപയോഗിച്ച സംഭവം പുറത്തറിയിച്ചതിന്റെ പേരിൽ മർദനമേറ്റ മയ്യന്നൂർ ബൂത്ത് പ്രസിഡന്റ് ടി. ശശികുമാറിനെ സ്ഥാനത്തുനിന്ന് നീക്കിയിരിക്കയാണ്. ഔദ്യോഗിക രസീത് വ്യാജമാണെന്നു പ്രചരിപ്പിച്ച് പാർട്ടിയെ പ്രതിസന്ധിയിലാക്കിയെന്ന കുറ്റം ആരോപിച്ചാണ് നടപടി. ശശികുമാറിന്റെ പ്രവൃത്തി പാർട്ടിക്ക് ദോഷംചെയ്തെന്ന് ബിജെപി. കുറ്റ്യാടി മണ്ഡലം കമ്മിറ്റി പ്രസിഡന്റ് പി.പി. മുരളി അറിയിച്ചു.
ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജ് അദ്ധ്യാപകനാണ് ശശികുമാർ. കോളജിൽനിന്ന് സംഭാവന വാങ്ങിയതിന്റെ രസീത് മാധ്യമങ്ങൾക്ക് ലഭിച്ചിരുന്നു. ഇതിനു പിന്നിൽ ശശികുമാറാണെന്നാണ് ബിജെപിയിലെ ഒരു വിഭാഗം പറയുന്നത്. എന്നാൽ, പാർട്ടിയെ പ്രതിസന്ധിയിലാക്കിയത് വ്യാജ രസീത് ഉപയോഗിച്ചവരാണെന്ന് മറുവിഭാഗം പറയുന്നു. പാർട്ടി പ്രവർത്തകർ പരസ്പരം ആരോപണമുന്നയിക്കുന്ന സാഹചര്യമാണിപ്പോഴുള്ളത്. ഇത് നേതൃത്വത്തെ കൂടുതൽ പ്രതിസന്ധിയിലാക്കുന്നു. പ്രശ്നപരിഹാരത്തിനായി സംസ്ഥാന നേതൃത്വത്തിലെ ചിലർ ശ്രമംനടത്തുന്നുണ്ട്. രസീത് ചോർന്ന വഴി അന്വേഷിക്കാൻ എം.എച്ച്.ഇ.എസ് കോളജിലെത്തിയ ബിജെപി നേതാക്കൾ ശശികുമാറിനെ മർദിച്ചിരുന്നു. സംഭവത്തിൽ പയ്യോളി പൊലീസ് കേസെടുത്തിട്ടുണ്ട്്.
അതിനടെ വ്യാജ അപകട കഥയുണ്ടാക്കി കേസ് കൊടുക്കുകയും പിന്നീട് ഭീഷണിപ്പെടുത്തി പണം തട്ടാൻ ശ്രമിക്കുകയും ചെയ്ത കേസിൽ ബിജെപി പേരാമ്പ്ര പഞ്ചായത്ത് ജനറൽ സെക്രട്ടറി ഉൾപ്പെടെ അഞ്ചുപ്രവർത്തകർ പേരാമ്പ്രയിൽ പിടിയിലായതും പാർട്ടിക്ക് നാണക്കേടായി. കല്ലോട് മൂശാരി കണ്ടി ശ്യാം, ആലക്കാട്ട് മീത്തൽ ഷാലു എന്ന ജിതിൻ ലാൽ, കൊളോറത്ത് ഷാജു, തച്ചറത്ത് കണ്ടി താഴെ പ്രസൂൺ, പടിഞ്ഞാറയിൽ പ്രദീപ് കുമാർ എന്നിവരാണ് അറസ്റ്റിലായത്. കണ്ടാലറിയുന്ന നാലുപേരെ കൂടി പ്രതിചേർത്തിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നത്: 'ബുധനാഴ്ച വൈകീട്ട് 6.30 ഓടെ പേരാമ്പ്ര വർഷ ടാക്കീസിനു സമീപം ശ്യാമിന്റെ ഓട്ടോയും കൊഴുക്കല്ലൂർ സ്വദേശി മാനക്കൽ ഷംസീറിന്റെ കാറും തമ്മിൽ സൈഡ് കൊടുക്കുമ്പോൾ ഉരസിയിരുന്നു. ഇതിനെതുടർന്ന് ശ്യാം, ഷംസീർ മർദിച്ചെന്നും ഓട്ടോയുടെ ഗ്ലാസ് തല്ലിത്തകർത്തെന്നും ആരോപിച്ച് രാത്രി പേരാമ്പ്ര സ്റ്റേഷനിൽ പരാതി നൽകി.
ഗ്ലാസ് ഇല്ലാത്ത ഓട്ടോയും ഹാജരാക്കിയിരുന്നു. തുടർന്ന് വ്യാഴാഴ്ച ശ്യാം വീണ്ടും സ്റ്റേഷനിലെത്തി പ്രശ്നം പുറമെ മധ്യസ്ഥചർച്ചയിലൂടെ പരിഹരിച്ചെന്ന് പറഞ്ഞു. എന്നാൽ, കുറച്ചുകഴിഞ്ഞപ്പോൾ ഷംസീർ സ്റ്റേഷനിൽ ഹാജരായി തന്നെ ശ്യാം ഉൾപ്പെടെയുള്ള സംഘം ഭീഷണിപ്പെടുത്തിയും മർദിച്ചും 70,000 രൂപ നഷ്ടപരിഹാരം നൽകാനുള്ള എഗ്രിമെന്റ് എഴുതിച്ചെന്ന് പരാതി നൽകി. പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണമെന്നാവശ്യപ്പെട്ട് വ്യാഴാഴ്ച രാത്രിയാണ് ഷംസീറിനെ പേരാമ്പ്ര പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസിലേക്ക് വിളിച്ചുവരുത്തിയത്. പത്തോളം പേർ റൂമിലുണ്ടായിരുന്നു. റൂം അടച്ചിട്ട് ഭീഷണിപ്പെടുത്തി ശ്യാമിന് 70,000 രൂപ നഷ്ടപരിഹാരം നൽകാൻ കരാറുണ്ടാക്കുകയായിരുന്നത്രെ. പൊലീസ് സംഭവത്തെക്കുറിച്ച് അന്വേഷിച്ചപ്പോൾ ശ്യാമിന്റെ പരാതി വ്യാജമാണെന്ന് മനസ്സിലായി. ഓട്ടോയുടെ ഗ്ലാസ് മറ്റൊരു വീട്ടിൽ അഴിച്ചുവെച്ചത് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. എഗ്രിമെന്റ് പേപ്പറും കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ദിവസം ബിജെപി കുറ്റ്യാടി നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഇടക്കുഴി മനോജിന്റെ 'രാജിനാടകം' ബിജെപിയിൽ വൻ വിവാദമായിരുന്നു. പാർട്ടിസ്ഥാനം രാജിവെച്ച് ജില്ല പ്രസിഡന്റ് ടി.പി. ജയചന്ദ്രന് വ്യാഴാഴ്ച രാവിലെ ഇദ്ദേഹം കത്തയക്കുകയായിരുന്നു. എന്നാൽ, 'പാർട്ടി നേതാക്കളുടെ സമ്മർദത്തെ' തുടർന്ന് രാജി പിൻവലിച്ചതായി വൈകീട്ടോടെ ഇദ്ദേഹം അറിക്കയായിരുന്നു.
വ്യാജ രസീതുണ്ടാക്കി പണംപിരിച്ച സംഭവത്തിൽ പാർട്ടി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ചാണ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചതെന്നാണ് രാവിലെ മനോജ് പറഞ്ഞത്.
ചെരണ്ടത്തൂർ എം.എച്ച്.ഇ.എസ് കോളജിൽനിന്ന് 20,000 രൂപ പിരിച്ചതിന്റെ രസീത് കാണിച്ചാണ് വ്യാജ രസീതിൽ പണപ്പിരിവ് നടന്നതിന്റെ വാർത്ത മാധ്യമങ്ങളിൽ വന്നത്. സംസ്ഥാന കമ്മിറ്റി അംഗം മുഖേന ലഭിച്ച രസീത് ബുക്ക് ഉപയോഗിച്ച് താനടക്കമുള്ള നിയോജക മണ്ഡലം ഭാരവാഹികളാണ് കോളജിൽനിന്ന് പണം പിരിച്ചത്. സംഭവത്തിൽ കൃത്യമായി അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടിയെടുക്കാത്തിടത്തോളം കാലം താനടക്കമുള്ളവർ ആരോപണവിധേയരാണ്. വർഷങ്ങളായി പൊതുരംഗത്തുള്ള തങ്ങളെ ആളുകൾ അഴിമതിക്കാരായി കാണുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇത് പാർട്ടി സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു
കേന്ദ്ര നേതൃത്വംതന്നെ നേരിട്ട് അന്വേഷണം നടത്താന്‍മാത്രം ഗൗരവമുള്ള വ്യാജരസീത് വിഷയത്തിൽ ജില്ല, സംസ്ഥാന നേതൃത്വം കാര്യമായി ഇടപെടാത്തതിനെ തുടർന്ന് നിയോജക മണ്ഡലം കമ്മിറ്റി പ്രാഥമികാന്വേഷണം നടത്തുകയും റിപ്പോർട്ട് സംസ്ഥാന സംഘടന സെക്രട്ടറിക്ക് കൈമാറുകയും ചെയ്തിരുന്നു. ഈ റിപ്പോർട്ട് പാർട്ടി ചർച്ചക്കുപോലും എടുക്കാത്തത് ജില്ലയിലെ പ്രാദേശിക നേതാക്കൾക്കിടയിൽ കടുത്ത അതൃപ്തിക്കിടയാക്കിയിട്ടുണ്ട്.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍