റിപ്പോർട്ട് ചോർത്തിയത് കുമ്മനമെന്ന് മുരളീധര വിഭാഗം; കോഴ വാങ്ങാൻ അവസരമുണ്ടാക്കിയതും എംടി രമേശും പ്രസിഡന്റിന്റെ ഓഫീസും ചേർന്ന്; അതീവ രഹസ്യമായുള്ള കമ്മീഷൻ നിയമനം പോലും ആർഎസ് വിനോദ് അറിഞ്ഞു; അയ്യപ്പ സേവാ സമാജത്തിനെതിരെയും ആക്ഷേപങ്ങൾ; ജൻ ഔഷധിയിൽ നടപടിയെടുക്കാത്തത് എന്ത്? ബിജെപിയിൽ ഇനി കലാപത്തിന്റെ നാളുകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: മെഡിക്കൽ കോഴ ആരോപണത്തിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഓഫീസിന് വമ്പൻ വീഴ്ചയുണ്ടായതിന്റെ വിശദാംശങ്ങൾ മറുനാടന്‍ ലഭിച്ചു. എസ് എൻ ഡി പി യൂണിയൻ ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ പേടിച്ചാണ് കുമ്മനം അന്വേഷണത്തിന് ഉത്തരവിട്ടത്. അതീവ രഹസ്യമായി കാര്യങ്ങൾ അന്വേഷിക്കാനായിരുന്നു ആർഎസ്എസ് നിർദ്ദേശിച്ചത്. ഇതിനായി കെപി ശ്രീശനേയും എകെ നസീറിനേയും തീരുമാനിച്ചത് കുമ്മനം ആയിരുന്നു. ഇക്കാര്യം ഇരുവരേയും കുമ്മനം അറിയിക്കുകയും ചെയ്തു. അതീവ രഹസ്യമായിട്ടാണ് തീരുമാനം എടുത്തതെന്നും അതുകൊണ്ട് തന്നെ ഗൗരവത്തോടെ അന്വേഷണം അതിവേഗം പൂർത്തിയാക്കണമെന്നുമായിരുന്നു നിർദ്ദേശം. എന്നാൽ കുമ്മനം ഇക്കാര്യം അറിയിച്ച് മിനിറ്റുകൾക്ക് അകം തന്നെ കമ്മീഷനെ നിയോഗിച്ചത് ഇടനിലക്കാരനായ ആർ എസ് വിനോദ് അറിഞ്ഞു. കുമ്മനത്തിന്റെ ഓഫീസിലെ ചോർച്ചയ്ക്ക് തെളിവാണ് ഇതെന്ന് മുരളീധര പക്ഷം പറയുന്നു.
ആർ എസ് വിനോദിനെ നസീറിന് മുൻ പരിചയമില്ല. അന്വേഷണ കമ്മീഷന്റെ തീരുമാനം നസീർ അറിഞ്ഞ് അൽപ്പസമയത്തിനുള്ളിൽ തന്നെ നസീറിനെ വിനോദ് ഫോൺ ചെയ്തു. എന്നാണ് മൊഴിയെടുക്കാൻ എത്തുന്നതെന്ന് തിരക്കി. ഇത് കേട്ട് നസീർ പോലും ഞെട്ടി. ഉടൻ തന്നെ കുമ്മനത്തെ വിളിച്ച് വിനോദ് വിളച്ച കാര്യം അറിയിക്കുകയും ചെയ്തു. എങ്ങനെയാണ് ഈ വാർത്ത ചോർന്നതെന്ന് കുമ്മനത്തോട് ചോദിക്കുകയും ചെയ്തു. ഇതോടെ രഹസ്യ സ്വഭാവമെന്നും നസീർ തിരക്കി. ഇതിന് പിന്നാലെ വിനോദിന്റെ മൊഴിയെടുക്കാനെത്തിയപ്പോഴും അന്വേഷണ കമ്മീഷനെ ഞെട്ടിക്കുന്ന പലതും സംഭവിച്ചു. അതിലൊന്ന് വർക്കല എസ് ആർ മെഡിക്കൽ കോളേജ് ഉടമ കുമ്മനത്തിന് നൽകിയ പരാതിയുടെ പകർപ്പ് തന്റെ കൈയിലുണ്ടെന്ന് വിനോദ് വെളിപ്പെടുത്തിയതായിരുന്നു. ഇത് വിനോദിന് കിട്ടിയതും കുമ്മനത്തിന്റെ ഓഫീസിന് ഇടപാടുകാരുമായുള്ള ബന്ധത്തിന് തെളിവാണ്.
ഇതിന് പിന്നാലെയാണ് ഏറെ നിർണ്ണായകമായ അന്വേഷണ കമ്മീഷൻ റിപ്പോർട്ട് ചോർന്നത്. ഇതിന് പിന്നിൽ നസീറാണെന്ന് വരുത്താനായിരുന്നു ശ്രമം. നസീറിന്റെ മെയിലിൽ നിന്ന് ഒരു ഹോട്ടലിന്റെ മെയിലിലേക്ക് അയച്ചുവെന്നായിരുന്നു കണ്ടെത്തൽ. എന്നാൽ ചോർന്നത് കുമ്മനത്തിന് അയച്ച ഒപ്പിട്ട കോപ്പിയാണെന്ന് വന്നതോടെ ഈ നീക്കം പൊളിഞ്ഞു. ഇതോടെയാണ് വിവി രാജേഷിലേക്ക് ആരോപണം എംടി രമേശും കൂട്ടരും ഉന്നയിച്ചത്. ബിജെപിയുടെ കോർ കമ്മറ്റി യോഗത്തിൽ തിരുവനന്തപുരത്തെ യുവ നേതാവിനെതിരെ ആരോപണം ഉന്നയിച്ചത് എഎൻ രാധാകൃഷ്ണനാണ്. എന്നാൽ അത് ചാനലുകളിലെത്തിയപ്പോൾ രാജേഷിന്റെ പേരു പറഞ്ഞ് ആരോപണം ഉന്നയിച്ചുവെന്നായി. ഇതിനിടെ സംസ്ഥാന സമിതിയിൽ എംടി രമേശ് പൊട്ടിക്കരഞ്ഞുവെന്ന വാർത്തയും എത്തി. എന്നാൽ രമേശ് കരഞ്ഞുവെന്നത് സംസ്ഥാന സമിതിയിൽ ആരും കണ്ടില്ലെന്നതാണ് വസ്തുത.
ഇതിന് പിന്നാലെ ബിജെപിയുടെ സഹസംഘടനാ സെക്രട്ടറിയെ സമീപിച്ച് രാജേഷാണ് ഇതിന് പിന്നിലെന്ന് കൃഷ്ണദാസ് പക്ഷം ആരോപണം ഉന്നയിച്ചു. ഇതിന്റെ മറവ് പിടിച്ചാണ് രാജേഷിനെതിരായ നടപടി. എന്നാൽ രാജേഷിന് കുമ്മനം കൊടുത്താൽ മാത്രമേ റിപ്പോർട്ട് ചോരൂവെന്നാണ് മുരളീധര പക്ഷത്തിന്റെ വിശദീകരണം. യഥാർത്ഥത്തിൽ കുമ്മനത്തിന്റെ ഓഫീസാണ് രേഖ ചോർത്തിയത്. അത് അന്വേഷിക്കണം. ഇതിനൊപ്പം വർക്കല മെഡിക്കൽ കോളേജ് ഉടമ ഷാജി നൽകിയ പരാതി പുറത്തുവിടണം. ഈ പരാതിയിൽ ആരുടെയെല്ലാം പേരുണ്ടെന്ന് ജനം അറിയട്ടേ എന്നാണ് മുരളീധര വിഭാഗത്തിന്റെ നിലപാട്. എന്നാൽ പരാതി പുറത്തുകാട്ടില്ലെന്നാണ് കുമ്മനം പറയുന്നത്. ഇക്കാര്യത്തിലെ വിജിലൻസ് അന്വേഷണത്തിൽ കുമ്മനത്തിന് പരാതിയെ കുറിച്ച് പറയേണ്ടി വരും. എന്നാൽ വാക്കാലാണ് പരാതി കിട്ടിയതെന്ന് പറയാനാണ് നീക്കം. അവിടേയും പ്രശ്നമുണ്ട്. പുറത്തുവന്ന റിപ്പോർട്ടിൽ പരാതി കിട്ടിയെന്ന സൂചനകൾ നിറഞ്ഞു നിൽക്കുന്നുണ്ട്. അതുകൊണ്ട് തന്നെ ഈ പരാതി ഹാജരാക്കേണ്ടി വരും.
അതിനിടെ മുരളീധരനും ശ്രീശനും നസീറിനുമെതിരെ നടപടി വേണമെന്ന് കൃഷ്ണദാസ് വിഭാഗം ആഗ്രഹിക്കുന്നു. ഇതിനെ കുമ്മനവും പിന്തുണയ്ക്കുന്നുണ്ട്. അങ്ങനെ വന്നാൽ വിജിലൻസിന് മുമ്പിൽ ശ്രീശനും നസീറും സത്യം പറയും. ഇത് ബിജെപിയെ വലിയ പ്രതിസന്ധിയിലേക്ക് കൊണ്ടു പോകും. അതുകൊണ്ട് മാത്രമാണ് ശ്രീശനേയും നസീറിനേയും പുറത്താക്കാത്തത്. വിജിലൻസ് കേസ് അവസാനിച്ചാൽ ഇവർക്കെതിരേയും രേഖ ചോർത്തലിൽ നടപടിയെടുക്കും. മുരളീധരന് വേണ്ടി ശ്രീശനിൽ നിന്നും നസീറിൽ നിന്നും റിപ്പോർട്ട് വാങ്ങി രാജേഷ് മാധ്യമങ്ങൾക്ക് നൽകിയെന്ന വാദം ഉയർത്താനാണ് ഈ നീക്കം. അല്ലാത്ത പക്ഷം രാജേഷിന് എവിടെ നിന്ന് ഈ റിപ്പോർട്ട് കിട്ടിയെന്നത് വലിയ ചർച്ചകളിലേക്ക് കാര്യങ്ങളെത്തിക്കും. ഇതിന് തടയിടാനാണ് മുരളിക്കെതിരെ പോലും നടപടിക്ക് കുമ്മനം ശ്രമിക്കുന്നത്.
മെഡിക്കൽ കോഴയിൽ ആരോപണം ഉയർന്നപ്പോൾ പ്രതികരിക്കാൻ ചാനലുകളിൽ കുമ്മനം എത്തിയില്ല. ആശുപത്രിയിലായിരുന്നു വാസം. എന്നാൽ മെഡിക്കൽ കോഴ റിപ്പോർട്ട് ചോർച്ചയിലെയും വ്യാജരസീത് വിവാദത്തിലെയും അച്ചടക്ക നടപടിയെ ന്യായീകരിച്ച് കുമ്മനം രംഗത്ത് എത്തുകയും ചെയ്തു. പാർട്ടിയെ അപമാനിക്കുന്ന രീതിയിൽ പ്രവർത്തിച്ചതിനാണ് വിവി രാജേഷിനും യുവമോർച്ചാ നേതാവ് പ്രഫുൽ കൃഷ്ണക്കുമെതിരെ നടപടി എടുത്തതെന്ന് കുമ്മനം പറഞ്ഞു. ഏകപക്ഷീയമായ നടപടിയെന്ന് വി.മുരളീധരപക്ഷം വിമർശിക്കുമ്പോഴാണ് കുമ്മനം അച്ചടക്കനടപടിയെ പരസ്യമായി ന്യായീകരിച്ചത്. നടപടിയെ കുറിച്ച് ഇതുവരെ പാർട്ടി ഔദ്യോഗികമായി വിശദീകരിച്ചിരുന്നില്ല. അച്ചടക്കം ലംഘിച്ചാൽ നടപടി തുടരുമെന്നാണ് മുന്നറിയിപ്പ്.
അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് കുമ്മനം നൽകുന്ന സൂചന. പക്ഷെ ആരാണ് അന്വേഷിച്ചതെന്നത് അടക്കമുള്ള കാര്യങ്ങൾ സംസ്ഥാന അധ്യക്ഷൻ പരസ്യമാക്കുന്നില്ല. രാജേഷിനെതിരായ കണ്ടെത്തലുകൾ പുറത്തുപറയുന്നില്ലെന്നും കുമ്മനം സൂചിപ്പിക്കുന്നു. എന്നാൽ ഒരു അന്വേഷണ കമ്മീഷനും രാജേഷിൽ നിന്ന് മൊഴിയോ തെളിവ് ശേഖരണമോ നടത്തിയില്ലെന്നതാണ് വസ്തുത. ബിജെപി അധ്യക്ഷനായിരിക്കെ കുമ്മനം അയ്യപ്പ സേവാ സംഘമെന്ന പ്രസ്ഥാനവുമായി സഹകരിച്ചിരുന്നു. ഈ സംഘടനയുടെ ഫണ്ട് ഒഴുക്കിനെ കുറിച്ച് അന്വേഷിക്കണമെന്ന ആരോപണവും മുരളീധര വിഭാഗം സജീവമാക്കുമെന്നാണ് സൂചന.
ജൻ ഔഷധിയിൽ ആരോപണവിധേയനാണ് എ എൻ രാധാകൃഷ്ണൻ. ഇയാൾക്കെതിരെ പരാതി കിട്ടിയിട്ടും കുമ്മനം നടപടിയെടുത്തില്ല. ഇത് അഴിമതിയെ സംരക്ഷിക്കലാണെന്ന് മുരളീധര വിഭാഗം പറയുന്നു. അയ്യപ്പ സേവാ സമാജത്തിനായി ഫണ്ട് പിരിച്ചു കൊടുക്കുന്നതു കൊണ്ടാണിതെന്നും അവർ പറയുന്നു.
Stories you may Like
- ജഗനെ തീർക്കുമെന്ന വാശിയിൽ സഹോദരി ശർമ്മിള
- പത്തനംതിട്ടയെ ഇളക്കി മറിച്ച് കേരള പദയാത്രയ്ക്ക് അടൂരിൽ വൻ സ്വീകരണം
- വാളയാറിലെ നീതിമാനെ എത്തിക്കാൻ കുടുംബം; വണ്ടിപ്പെരിയാറിൽ അപ്പീലിൽ നീതിയെത്തുമോ?
- വണ്ടിപ്പെരിയാറിലും കുടുംബത്തിന് വേണ്ടത് ഈ പോരാളിയെ
- വൈ എസ് ശർമ്മിളക്കൊപ്പം അമ്മ വൈ എസ് വിജയമ്മയും കോൺഗ്രസിൽ ചേർന്നേക്കും
- TODAY
- LAST WEEK
- LAST MONTH
- 27 ലക്ഷത്തോളം ഞാൻ മുടക്കി, ഒരു രൂപ പോലും ശമ്പളമായി കിട്ടാത്ത സിനിമയും; ഒരാൾ ലോകം മുഴുവൻ തന്നെ തകർക്കാൻ ശ്രമിക്കുന്നു എന്ന് കരുതുന്നത് അയാളുടെ കുഴപ്പമാണ്; എല്ലാം പുള്ളിക്കുവേണ്ടി ചെയ്തിട്ട് അവസാനം വില്ലനായി മാറുന്നത് സങ്കടകരം; 'വഴക്ക്' സംവിധായകനെതിരെ ടൊവിനോ തോമസ്
- എന്റെ സഹോദരന്റെ വിട് ബോംബിട്ടു, എന്റെ മോനെ സിപിഎം വെട്ടിക്കെല്ലാൻ ശ്രമിച്ചു; ഊരു വിലക്കി; എന്നിട്ടും കോൺഗ്രസിന് തൊണ്ട പൊട്ടി പ്രസംഗിച്ചു; ഇപ്പോൾ ഒരു വരത്തൻ പറയുന്നു, പുറത്തുപോകാൻ; ഉണ്ണിത്താനു വേണ്ടി പുറത്തുപോകുന്നു; രാജി ഭീഷണിയുമായി ബാലകൃഷ്ണൻ പെരിയ
- കെജ്രിവാൾ തീകോരിയിട്ടത് മോദിയെ തുറുപ്പാക്കിയ ബിജെപിയുടെ പ്രചരണ തന്ത്രങ്ങൾക്ക് മേൽ; 75 വയസ്സെന്ന പ്രായപരിധിയിൽ അദ്വാനിയെയും ഒഴിവാക്കിയ പഴയകഥ ചർച്ചയാക്കി യശ്വന്ത് സിൻഹയും; പ്രായം എന്തായാലും മോദി തന്നെയാകും പ്രധാനമന്ത്രിയെന്ന് ആവർത്തിച്ചു അമിത്ഷായും
- ഡാ മോനേ.. ആ ലൈബ്രറി പ്രേമം നടക്കില്ല..! അഡ്മിഷൻ തുടങ്ങിയെന്ന് അറിയിച്ചുള്ള വിവാദമായ പരസ്യം പിൻവലിച്ചു മൂവാറ്റുപുഴ നിർമല കോളേജ് അധികൃതർ; പണി കിട്ടിയത് പരസ്യ ഏജൻസിയെ ഏൽപ്പിച്ചതു കൊണ്ടെന്ന് വിശദീകരണം; പരസ്യ വീഡിയോ തുടർന്ന് ഷെയർ ചെയ്യരുതെന്ന് അഭ്യർത്ഥന
- വിവാദ പ്രസംഗത്തിൽ കെ എസ് ഹരിഹരനെതിരെ കേസെടുത്തു പൊലീസ്; വടകര പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തത് സ്ത്രീത്വത്തെ അപമാനിച്ചു, കലാപം ഉണ്ടാക്കാൻ ശ്രമിച്ചു തുടങ്ങിയ വകുപ്പുകൾ ചുമത്തി; നിയമപരമായി നേരിടുമെന്ന് ഹരിഹരൻ; ഹരിഹരന്റെ വീടിനെ നേരെ ബോംബെറിഞ്ഞതിന് പിന്നിൽ സിപിഎം എന്ന് കെ.കെ രമ
- 'കൂട്ടമായി വരുന്നവർ ഗ്യാങ്സ്റ്റർ ഒറ്റക്ക് വന്നാൽ മോൺസ്റ്റർ'; കെജിഎഫ് റോക്കിയുടെ ആരാധകരായ മാഫിയാ കൂട്ടം; അഖിലിന്റെ ജീവനും ഇവരെടുക്കുമ്പോൾ പ്രതിയാകേണ്ടതുകൊടും ക്രിമിനലുകൾക്ക് അനന്തു കേസിൽ ജാമ്യം കിട്ടുന്നത് തടയാനാകാത്ത ഭരണകൂട വീഴ്ച; കരമനയിലെ ഈ ഗ്യാങ് ഇനി പുറത്തിറങ്ങരുത്
- ആലുവയിൽ വീടുകയറി ആക്രമണം; മാധ്യമപ്രവർത്തകയുടെ വീട് അടിച്ചു തകർത്തു; നാല് പേർ അറസ്റ്റിൽ
- ആദ്യ ക്യാമറ മുൻ വശത്തെ റോഡ് കിട്ടാനുള്ളത്; രണ്ടാമത്തേത് യാത്രക്കാരേയും ഫുട്ബോർഡും കാണുന്ന തരത്തിൽ ക്രമീകരിച്ചത്; പിറകു വശത്തുള്ളതും റോഡിലെ കാഴ്ച പകർത്താൻ; ആ ബസിൽ അശ്ലീല ആംഗ്യം കാട്ടിയോ എന്നത് ചിത്രീകരിക്കുന്ന ക്യാമറയൊന്നുമില്ല; ക്യാമറ സ്ഥാപിച്ചവർ സത്യം പറയുമ്പോൾ
- ഹാർദിക്ക് പാണ്ഡ്യയെ ലോകകപ്പ് സ്ക്വാഡിൽ ഉൾപ്പെടുത്തിയത് രോഹിതിനും അഗാർക്കറിനും താൽപര്യമില്ലാതെ; ടീമിലെടുത്തത് മുംബൈ ഇന്ത്യൻസ് മാനേജ്മെന്റിന്റെ സമ്മർദ്ദമോ? സൂചനകൾ നൽകി ദേശീയ മാധ്യമം
- തുടർച്ചയായ അഞ്ചാം ജയവു പ്ലേഓഫ് പ്രതീക്ഷ നിലനിർത്തി റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു; ഡൽഹി ക്യാപ്പിറ്റൽസിനെ 47 റൺസിന് വീഴ്ത്തി; മൂന്ന് വിക്കറ്റുമായി തിളങ്ങി യഷ് ദയാൽ
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
- സെഞ്ചുറിയിലേക്ക് കുതിക്കുന്നതിനിടെ സഞ്ജുവിന്റെ വിവാദ പുറത്താകൽ; 86 റൺസെടുത്ത് തിളങ്ങിയ നായകൻ മടങ്ങിയതോടെ താളം നഷ്ടപ്പെട്ട് രാജസ്ഥാൻ; 20 റൺസിന് ഡൽഹിയോട് തോൽവി; 350 ടി 20 വിക്കറ്റുകൾ നേടുന്ന ആദ്യ ഇന്ത്യൻ കളിക്കാരനായി യുസ്വേന്ദ്ര ചാഹൽ
- വീട്ടിൽ സോളാർ വെക്കുമ്പോൾ ഓൺ ഗ്രിഡ് ആക്കല്ലേ, കെ എസ് ഇ ബി കട്ടോണ്ട് പോകും; ബാറ്ററി വാങ്ങി ഓഫ് ഗ്രിഡ് വച്ചാൽ നമ്മുടെ കറന്റ് നമുക്ക് തന്നെ കിട്ടുമല്ലോ! കെ എസ് ഇ ബി കാട്ടുകള്ളന്മാരെന്ന് മുൻ ഡിജിപി ആർ ശ്രീലേഖയുടെ പോസ്റ്റ്
- പഠനകാലത്തെ പ്രണയം പൂവണിഞ്ഞില്ല; പൂർവ്വ വിദ്യാർത്ഥി വാട്സാപ്പിൽ വീണ്ടും അടുപ്പം പൂത്തുലഞ്ഞു; ബന്ധുക്കളുടെ നയപരമായ ഇടപെടൽ അനിലയുടെ കുടുംബത്തെ തകർത്തില്ല; കുടുംബം തകർന്നതിന്റെ വേദന മൃദു സ്വഭാവിയായ സുദർശന പ്രസാദിനെ മറ്റൊരാളാക്കി; അനിലയുടെ കൊല ആസൂത്രിതം
- പെൺകുട്ടിയുടെ പിറന്നാളിന് കേക്കുമായി എത്തിയ യുവാവ്; തേങ്ങ തുണിയിൽ കെട്ടി മർദ്ദിച്ച ബന്ധുക്കൾ; പോക്സോ കേസെടുത്ത പൊലീസും; നഹാസിനെതിരെ നടന്നത് ക്രൂര മർദ്ദനം
- ഒരു ഡോക്ടറെ അടിയന്തരമായി വീട്ടിൽ അയക്കാൻ സൂപ്രണ്ടിന് നിർദ്ദേശം; പറ്റില്ലെന്ന് പറഞ്ഞെങ്കിലും അധികാര സ്വരത്തിൽ ആവശ്യപ്പെട്ടു; വീട്ടിലെത്തിയ ഡോക്ടർ കണ്ടത് കാലിലെ കുഴിനഖം; ഒപി നിർത്തിയത് വിവാദത്തിൽ; തിരുവനന്തപുരം കളക്ടർക്കെതിരെ പരാതി
- 'പെണ്ണുങ്ങളെ കൂടെക്കിടത്തുന്നു; മത്സരാർഥികളുടെ പ്രതിഫലത്തിന്റെ ഷെയർ വാങ്ങുന്നു; മോഹൻലാലിനെ കോമാളിയാക്കുന്നു; സിബിനെ ഡ്രഗ്സ് കൊടുത്ത് മനോരോഗിയാക്കാൻ നോക്കി': ബിഗ്ബോസ് അണിയറക്കാർക്കെതിരെ ആഞ്ഞടിച്ച് അഖിൽ മാരാർ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- മെയ് മാസത്തിൽ വിരമിക്കുക 20000 പേർ; പെൻഷൻ ആനുകൂല്യങ്ങൾ കൊടുക്കാൻ മാത്രം ഈ സാമ്പത്തിക വർഷം വേണ്ടത് പതിനായിരം കോടി; 37000 കോടിയുടെ കടമെടുക്കലിന് അനുമതി കിട്ടിയാൽ പോലും പ്രതിസന്ധി രൂക്ഷമാകും; അടിയന്തരമായി പെൻഷൻപ്രായം ഉയർത്താൻ അണിയറ നീക്കം സജീവം; സർക്കാർ ജീവനക്കാർക്ക് കോളടിച്ചേക്കും
- കോഴിക്കടയിൽ വാഹനത്തിന്റെ നമ്പർ പ്ലേറ്റ് മറച്ച് ലോഡ് ഇറക്കാനെത്തി; നാട്ടുകാർക്ക് സംശയം; പരിശോധിച്ചപ്പോൾ കണ്ടെത്തിയത് ചത്ത കോഴികൾ
- 'കൊടുത്താൽ കൊല്ലത്തും കിട്ടുമെന്ന് കേട്ടിട്ടില്ലേ...; അത് പോലെ ഒരു ഇതാണ് ഡ്രൈവർ യദുവിന് കിട്ടിയിട്ടുള്ളത്; ഒരു സ്ത്രീയാണെന്ന പരിഗണനയില്ലാതെ മോശമായ വാക്കുകൾ എന്നോട് പറഞ്ഞു'; ദുരനുഭവം തുറന്നുപറഞ്ഞ് നടി റോഷ്ന
- ഒരു ദിവസത്തേക്ക് രണ്ടുകോടി പ്രതിഫലം വാങ്ങുന്ന പവൻ; ഇന്ത്യയിൽ ആദ്യമായി ഒരുകോടി വാങ്ങിയ ചിരംഞ്ജീവി; അനിയന്റെയും ജ്യേഷ്ഠ പുത്രന്റെയും ഫാൻസ് ഏറ്റുമുട്ടിയപ്പോൾ ഒരുമരണം; രാഷ്ട്രീയ ഭിന്നത സിനിമയിലേക്കും; ദക്ഷിണേന്ത്യയിലെ ഏറ്റവും വലിയ സിനിമാ കുടുംബം അടിച്ചുപിരിയുമ്പോൾ!
- രാത്രിയിൽ കാമുകിയെ പിരിഞ്ഞിരിക്കാൻ വിഷമം; ഭർത്താവും ഭാര്യയും കിടപ്പുമുറിയിൽ സംസാരിച്ചിരിക്കെ, കടന്നുകയറി യുവതിക്കൊപ്പം കട്ടിലിൽ കിടന്നു; കലി കയറി കാമുകനെ വെട്ടിപ്പരുക്കേൽപ്പിച്ച് ഭർത്താവ്; ആശുപത്രിയിൽ ശുശ്രൂഷയ്ക്കായി യുവതിയും ഒപ്പം
- നിന്റെ അച്ഛന്റെ വകയാണോ റോഡ് എന്ന് കാർ യാത്രക്കാർ; അച്ഛന് വിളിച്ചപ്പോൾ താൻ തിരിച്ചുപറഞ്ഞു; യുവതി അടുത്തെത്തി 'നിനക്ക് എന്നെ അറിയാമോടാ' എന്ന് ചോദിച്ചു; എം എൽ എയാണോ മേയറാണോ എന്ന് അറിയില്ലായിരുന്നു എന്നും കെ എസ് ആർ ടി സി ഡ്രൈവർ; മേയർക്ക് വിമർശനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഭരണവിരുദ്ധ വികാരം വോട്ടായി മാറുന്നതോടെ യുഡിഎഫ് ട്വന്റി-ട്വന്റി അടിക്കുമോ? എൽഡിഎഫിന് ഭരണവിരുദ്ധ വികാരം വലിയ തിരിച്ചടിയാകുമോ? എൻഡിഎക്ക് സാധ്യത എത്ര സീറ്റിൽ? റാഷിദ് സിപി വീണ്ടും പ്രവചിക്കുന്നു സംസ്ഥാന തിരഞ്ഞെടുപ്പ് ചിത്രം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍