ഉത്തരേന്ത്യൻ മോഡൽ വിദ്വേഷരാഷ്ട്രീയം കേരളത്തിലും പയറ്റി ബിജെപി; യുപിയിലെ ഡോ. കഫീൽഖാനെ പങ്കെടുപ്പിച്ച് വിദ്യാർത്ഥികൾ സംഘടിപ്പിച്ച പരിപാടിയുടെ പേരുംപറഞ്ഞ് കോഴിക്കോട് മെഡിക്കൽ കോളെജിലേക്ക് ബിജെപി മാർച്ച്; പത്ത് മാസം മുമ്പ് പരസ്യമായി നടത്തിയ പരിപാടിയെ ഇപ്പോൾ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നതിനെതിരെ പ്രതിഷേധം ശക്തം; കഫീൽഖാൻ പങ്കെടുത്ത ചടങ്ങിനെ രാജ്യദ്രോഹമായി ചിത്രീകരിക്കുന്ന സംഘപരിവാർ നീക്കം തിരിച്ചറിയണമെന്ന് സാമൂഹിക പ്രവർത്തകർ
കെ വി നിരഞ്ജൻ
കോഴിക്കോട്: തിരഞ്ഞെടുപ്പ് അടുത്തപ്പോൾ ഉത്തരേന്ത്യൻ മോഡൽ വിദ്വേഷ രാഷ്ട്രീയം കേരളത്തലും പയറ്റാൻ ശ്രമം നടത്തുകയാണ് ബിജെപി. ഇതിന്റെ ഭാഗമായാണ് ഉത്തർപ്രദേശിലെ ഡോ: കഫീൽഖാനെ പങ്കെടുപ്പിച്ച് മെഡിക്കൽ കോളെജ് ആശുപത്രിയിൽ വിദ്യാർത്ഥികൾ സംഘടിപ്പിച്ച സംവാദം രാജ്യദ്രോഹ പ്രവര്‍ത്തനമാണെന്ന് ആരോപിച്ചുള്ള ബിജെപി മാർച്ച്. വിദ്യാർത്ഥികൾക്കും പരിപാടിക്ക് നേതൃത്വം വഹിച്ച കോളെജിലെ അദ്ധ്യാപകനുമെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടായിരുന്നു യുവമോർച്ച നേതാവ് പ്രകാശ് ബാബുവിന്റെ നേതൃത്വത്തിൽ പ്രിൻസിപ്പാളിന്റെ ഓഫീസിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചത്. ജില്ലാ കലക്ടർ പങ്കെടുത്ത ആശുപത്രി വികസന സൊസൈറ്റി യോഗം നടക്കുന്നതിനിടെയായിരുന്നു ബിജെപി പ്രവർത്തകർ പ്രതിഷേധവുമായെത്തിയത്.
കഴിഞ്ഞ മെയ് പത്തിനാണ് ഡോ: കഫീൽഖാനെ പങ്കെടുപ്പിച്ചുകൊണ്ട് വിദ്യാർത്ഥികൾ മെഡിക്കൽ കോളെജ് ലൈബ്രറി ഹാളിൽ സംവാദനം സംഘടിപ്പിച്ചത്. ഈ പരിപാടിയുടെ വാർത്തകൾ അന്നേ ചാനലുകളിലും പത്രങ്ങളിലുമെല്ലാം വന്നതാണ്. തുടർന്ന് കോഴിക്കോട് തന്നെ വിവിധ പരിപാടികളിൽ കഫീൽഖാൻ പങ്കെടുക്കുകയും ചെയ്തു. ഈ സംഭവമാണ് പത്ത് മാസത്തിന് ശേഷം ദേശവിരുദ്ധ പരിപാടിയാണെന്ന് ആരോപിച്ച് ബിജെപി രംഗത്ത് വന്നത്. ഇത്രയും കാലം മുമ്പ് നടന്ന പരിപാടിയെ ഇപ്പോൾ ദേശവിരുദ്ധമായി ചിത്രീകരിക്കുന്നത് രാഷ്ട്രീയ ലക്ഷ്യത്തോടെയാണെന്ന് കോളെജ് യൂണിയൻ ചെയർമാൻ അമീൻ അബ്ദുല്ല വ്യക്തമാക്കി.
ഡോ; കഫീൽഖാൻ സംഘപരിവാർ കണ്ണിലെ കരടാണ്. 2017 ആഗസ്റ്റിൽ ഉത്തർപ്രദേശിലെ ബാബ രാഘവ് ദേവ് മെഡിക്കൽ കോളെജിൽ കുട്ടികൾ മരിക്കാനിടയായ സംഭവത്തിൽ പീഡിയാട്രിക് വിഭാഗം ഡോക്ടറും ഹെൽത്ത് മിഷൻ മേധാവിയുമായ ഡോ: കഫീൽഖാനെ ഉത്തർപ്രദേശ് ഉത്തർപ്രദേശ് സർക്കാർ ജയിലിലടച്ചിരുന്നു. ആശുപത്രിയിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത കാരണം കുട്ടികൾ മരിക്കാനിടയായ സംഭവം സർക്കാറിനെ പ്രതിക്കൂട്ടിലാക്കിയിരുന്നു. ഇതോടെയാണ് സംഭവത്തിന്റെ ഉത്തരവാദിത്തം കഫീൽഖാന്റെ ചുമലിലാക്കി രക്ഷപ്പെടാൻ സർക്കാർ ശ്രമം നടത്തിയത്. പിന്നീട് ഇക്കഴിഞ്ഞ ഏപ്രിൽ മാസത്തിൽ കഫീൽഖാന്റെ പങ്ക് നിഷേധിച്ച് അലഹബാദ് ഹൈക്കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ചെയ്തു.
മെഡിക്കൽ കോളെജ് കേന്ദ്രീകരിച്ച് ദേശദ്രോഹ പ്രവർത്തനം നടക്കുന്നുവെന്നാണ് യുവമോർച്ച- ബിജെപി ആരോപണം. കഫീൽഖാന് അനുമതിയില്ലാതെ സ്വീകരണം നൽകിയതിനെതിരെയും പരിപാടിക്ക് നേതൃത്വത്തം നൽകിയ അസി. പ്രൊഫസർക്കെതിരെ നടപടിയെടുക്കണമെന്നും ഇവർ ആവശ്യപ്പെട്ടു. ഇതേ സമയം ഉത്തർപ്രദേശ് സർക്കാർ അറസ്റ്റു ചെയ്ത ഡോ: കഫീൽഖാനെ മെഡിക്കൽ കോളെജിലെ പരിപാടിയിൽ പങ്കെടുപ്പിക്കുന്നതിനോട് കോളെജ് പ്രിൻസിപ്പൽക്ക് എതിർപ്പുണ്ടായിരുന്നു. ഈ വിയോജിപ്പ് വകവെക്കാതെയാണ് വിദ്യാർതഥികൾ പരിപാടി സംഘടിപ്പിച്ചതെന്നും ആക്ഷേപമുണ്ട്. അനുമതിയില്ലാതെയാണ് കഫീൽഖാൻ പരിപാടിയിൽ പങ്കെടുത്തതെന്ന് യുവമോർച്ചയും ആരോപിക്കുന്നു.
സംഭവം കഴിഞ്ഞ പത്ത് മാസത്തിന് ശേഷമാണ് ബിജെപിയുടെ ജനം ചാനൽ ഈ വാർത്ത സംപ്രേഷണം ചെയ്തത്. ഈ വാർത്തയുടെ ചുവടും പിടിച്ചാണ് യുവമോർച്ചക്കാർ പ്രതിഷേധ പരിപാടിയുമായി രംഗത്ത് വന്നത്. ഇതേസമയം ബിജെപിയുടെയും യുവമോർച്ചയുടെയും നടപടിക്കെതിരെ വിദ്യാർത്ഥികൾ രംഗത്ത് വന്നിട്ടുണ്ട്. കോളെജിനും അദ്ധ്യാപകർക്കുമെതിരെ വ്യാജ പ്രചരണങ്ങൾ നടത്തുന്നതിനെതിരെ വിദ്യാർത്ഥികൾ പ്രതിഷേധ പ്രകടനവും നടത്തി. കഫീൽഖാൻ പങ്കെടുത്ത സംവാദത്തിൽ രാജ്യദ്രോഹപരമായി ഒന്നും നടന്നിട്ടില്ലെന്ന് കാണിക്കുന്ന വീഡിയോ നവ മാധ്യമങ്ങളിലൂടെയും മറ്റും പ്രചരിപ്പിച്ച് തെറ്റിദ്ധാരണ നീക്കാനും വിദ്യാർത്ഥികൾ ശ്രമിക്കുന്നുണ്ട്.
ബിജെപി -യുവമോർച്ച നടപടിക്കെതിരെ സാംസ്കാരിക പ്രവർത്തകരും പ്രതിഷേധവുമായി രംഗത്തെത്തി. യു.പിയിലെ ശിശുരോഗ വിദഗ്ദൻ ഡോ. കഫീൽഖാൻ കഴിഞ്ഞ വർഷം മേയിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ ഒരു ചടങ്ങിൽ പങ്കെടുത്തതിനെ രാജ്യദ്രോഹമാക്കി ചിത്രീകരിക്കുന്ന സംഘ്പരിവാർ നീക്കത്തെ തിരിച്ചറിയണമെന്ന് സാമൂഹിക പ്രവർത്തകർ സംയുക്ത പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കോൺഗ്രസ്, മുസ്ലിം ലീഗ്, ഐ എൻ എൽ, വെൽഫെയർ പാർട്ടി, എസ് ഡി പി ഐ ഉൾപ്പെടെയുള്ള പാർട്ടികളുടെ നേതാക്കളും സംഭവത്തിൽ പ്രതിഷേധിച്ചു.
മെഡിക്കൽ കോളേജ് വിദ്യാർത്ഥി യൂണിയൻ സംഘടിപ്പിച്ച ചടങ്ങ് സംബന്ധിച്ച് ബിജെപി അംഗങ്ങളുടെ ആവശ്യം പരിഗണിച്ച് അന്വേഷണത്തിന് നിർദ്ദേശം നൽകിയ കോളേജ് വികസന സമിതി (എച്ച്.ഡി.എസ്) യുടെ നിലപാട് വിവാദത്തിലായിരുന്നു. കോളേജ് യൂണിയന്റെ നേതൃത്വത്തിൽ നടന്ന അക്കാദമിക പരിപാടിയെ ദേശദ്രോഹമായി ചിത്രീകരിക്കാനും അതിന്റെ പേരിൽ വർഗീയ ധ്രുവീകരണം നടത്താനുമാണ് ബിജെപിയും സംഘ്പരിവാറും ശ്രമിക്കുന്നത്. കാമ്പസിലെ മുസ്ലിം വിദ്യാർത്ഥികളെ കുറിച്ചും പരിപാടിയിൽ കേൾവിക്കാരനായെത്തിയ ഡോക്ടറെ ലക്ഷ്യം വെച്ചുമാണ് കോളേജിൽ ദേശ വിരുദ്ധ പ്രവർത്തനങ്ങൾ നടക്കുന്നു എന്ന് സംഘ്പരിവാർ മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഈ വിഷയത്തിലെ സംഘ്പരിവാറിന്റെ വർഗീയ അജണ്ട തിരിച്ചറിയണമെന്നും കേരളത്തിലെ പ്രബുദ്ധ സമൂഹം ഇതിനെതിരെ ശക്തമായി രംഗത്ത് വരണമെന്നും പ്രസ്താവന ആവശ്യപ്പെട്ടു.
ഹൈദരലി ശിഹാബ് തങ്ങൾ, ഇ.ടി മുഹമ്മദ് ബഷീർ എംപി, ഹുസൈൻ മടവൂർ (കെ.എൻ.എം), ടി.ടി ശ്രീകുമാർ, കെ.കെ കൊച്ച്, ഒ അബ്ദുറഹ്മാൻ, ശൈഖ് മുഹമ്മദ് കാരക്കുന്ന് (ജമാഅത്തെ ഇസ്ലാമി), കെ.പി.എ മജീദ് (മുസ്ലിം ലീഗ്), മുനവറലി ശിഹാബ് തങ്ങൾ (യൂത്ത് ലീഗ്), എ.പി അബ്ദുൽ വഹാബ് (ഐ.എൻ.എൽ), ടി സിദ്ദീഖ് (ഡി.സി.സി), ഹമീദ് വാണിയമ്പലം (വെൽഫെയർ പാർട്ടി), മജീദ് ഫൈസി (എസ്.ഡി.പി.ഐ), കെ.ഇ.എൻ കുഞ്ഞഹമ്മദ്, അഡ്വ. പി.എ പൗരൻ, ഡോ. കെ മൊയ്തു, ഗ്രോ. വാസു, കെ.പി ശശി, ഗോപാൽ മേനോൻ, പി.കെ പോക്കർ, അനൂപ് വി.ആർ, മൃദുല ഭവാനി, കെ.കെ ബാബുരാജ്, പി.എം സ്വാലിഹ് (സോളിഡാരിറ്റി), വർഷ ബഷീർ, മിസ്അബ് കീഴരിയൂർ (എം.എസ്.എഫ്), എസ് ഇർഷാദ് (ഫ്രറ്റേണിറ്റി മൂവ്മെന്റ്), സാലിഹ് കോട്ടപ്പള്ളി (എസ്ഐ.ഒ), ഫാസിൽ ആലുക്കൽ (എം.എസ്.എം), അഫീദ അഹ്മദ് (ജി.ഐ.ഒ), മുഫീദ തസ്നി (ഹരിത) എന്നിവർ പ്രസ്താവനയിൽ ഒപ്പ് വെച്ചു.
- TODAY
- LAST WEEK
- LAST MONTH
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- അറസ്റ്റിലായാൽ താൻ മുൻപ് പിടികൂടി ജയിലിലാക്കിയ പ്രതികളോടൊപ്പം കഴിയേണ്ടി വരുമല്ലോ എന്ന ആശങ്ക സ്വയം ജീവനൊടുക്കലായി; സിഐയുടെ തൂങ്ങി മരണം അറസ്റ്റ് ഭയത്തിലോ? കൊച്ചിയിലെ സിഐ സൈജുവിന്റെ മരണകാരണം ഉറപ്പിക്കാൻ വിശദ അന്വേഷണം; സിസിടിവി പരിശോധനയ്ക്ക് പൊലീസ്
- കർത്തായിൽ നിന്നും ഇഡിക്ക് നിർണ്ണായക വിവരങ്ങൾ കിട്ടിയെന്ന് സൂചന; മാസപ്പടിയിലെ അന്വേഷണം അതിവേഗം നീങ്ങുമ്പോൾ വീണാ വിജയന്റെ ചോദ്യം ചെയ്യലും ഉടനുണ്ടാകുമെന്ന സൂചന ശക്തം; മുഖ്യമന്ത്രിയുടെ മകൾക്ക് നോട്ടീസ് ഉടൻ നൽകിയേക്കും; സിഎംആർഎല്ലിന്റെ വിഐപി ബന്ധങ്ങൾ കണ്ടെത്താൻ ഇഡി
- മദ്യലഹരിയിലായിരുന്നെന്നും ബോർഡ് നശിപ്പിച്ചത് പ്രത്യേക ഉദ്ദേശ്യത്തോടെയല്ലെന്നും വിദേശവനിത; ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ നശിപ്പിച്ചത് ഓസ്ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ; ഹോം സ്റ്റേ പൊലീസ് കാവൽ; ടൂറിസ്റ്റ് വിസയിൽ എത്തിയവരുടെ മടക്കം അനിശ്ചിതത്വത്തിലോ?
- ഞാൻ ചുംബന സമരത്തിൽ പങ്കെടുത്തതിന്റെ പേരിൽ ഇവളുടെ പ്രണയം പൊട്ടി; പ്രണയിക്കുന്ന ആൾ പൊളിറ്റിക്കൽ ആകണമെന്ന് മാത്രമാണ് മക്കൾക്ക് നൽകിയ ഉപദേശം
- പിണറായിസത്തിന്റെ അന്ത്യം? സംസ്ഥാന ഭരണത്തിനെതിരെ ജനവികാരം ശക്തം; എൽഡിഎഫ് സർക്കാർ മോശമെന്ന് 41 ശതമാനം; പ്രതിപക്ഷത്തിന്റെ പ്രകടനവും ശരാശരി; കഴിഞ്ഞ തവണത്തെ പ്രതികൂല തരംഗം ഇല്ലാഞ്ഞിട്ടും ഇടതുമുന്നണി മങ്ങുന്നത് ഇതുകൊണ്ടെന്ന് മറുനാടൻ സർവേ
- എൽ നിനോ പിൻവാങ്ങി; പസഫിക് സമുദ്രം തണുത്തു: ഇനി ലാ നിനോയ്ക്ക് സാധ്യത
- ഞാൻ പുകവലിക്കുന്ന ആളാണ്, മറ്റുള്ളവരെ ഉപദേശിക്കാൻ എനിക്കാവില്ല; ധൂമം സിനിമയുടെ പരാജയത്തെ കുറിച്ച് തുറന്നു പറഞ്ഞ് ഫഹദ് ഫാസിൽ
- നെസ്ലെയുടെ സെറിലാക്കിൽ അമിത അളവിൽ പഞ്ചസാര; ഇന്ത്യയടക്കമുള്ള വികസ്വര രാജ്യങ്ങളിൽ വിൽക്കുന്നതിന്റെ ചേരുവയും വികസിത രാജ്യങ്ങളിലെ ചേരുവയും വ്യത്യസ്തം; യുകെയിലും യുഎസിലും മികച്ച ബേബിഫുഡ് നൽകുമ്പോൾ വികസ്വര രാജ്യങ്ങളിൽ മോശം ഉൽപ്പന്നം
- മരിച്ചയാളെ വീൽചെയറിൽ ഇരുത്തി ബാങ്കിലെത്തി വായ്പയെടുക്കാൻ ശ്രമം; വയോധികന്റെ കൈയിൽ പേന നൽകി രേഖകളിൽ ഒപ്പിടാൻ ആവശ്യപ്പെട്ടു; ബാങ്ക് ജീവനക്കാർക്ക് തോന്നിയ സംശയം നിർണായകമായി; യുവതി പിടിയിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- മലയാളി ക്വട്ടേഷൻ സംഘം യുകെയിലും; പ്രതി സ്ഥാനത്തു മലയാളി വിദ്യാർത്ഥി വിസക്കാർ; പ്രകോപനം റിക്രൂട്ട് മാഫിയക്കെതിരെ നടത്തിയ സോഷ്യൽ മീഡിയ പ്രതികരണം; ലീഡ്സിലെ മലയാളി പ്രമുഖനും സംശയ നിഴലിൽ; യുകെ മലയാളികൾക്കിടയിൽ ഇതാദ്യ സംഭവം; വിളിച്ചു വരുത്തിയുള്ള അക്രമത്തെ അപലപിച്ചു ലീഡ്സ് മലയാളി സമൂഹം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍