മന്ത്രവാദിയുടെ വാക്കുകേട്ട് യുവതിയെ കൊന്നത് പട്ടിണിക്കിട്ട്; പേ വിഷബാധക്ക് ഡോക്ടറെ കാണിക്കാതെ ജപിച്ച നൂലും കെട്ടിയിരുന്നതോടെ നഷ്ടമായത് എട്ടുവയസ്സുകാരന്റെ ജീവൻ; നിധി കിട്ടാത്തതിന്റെ പേരിൽ തമിഴ്നാട് സംഘം കൊന്നു കുഴിച്ചുമൂടിയത് മന്ത്രവാദിയടക്കമുള്ള നാലംഗ സംഘത്തെ; ബീഹാറിലും യുപിയിലുമല്ല...സാക്ഷര സുന്ദര നവോത്ഥാന കേരളത്തിൽ എട്ടുമാസത്തിനിടെ ഉണ്ടായത് എട്ടു മന്ത്രവാദക്കൊലകൾ; അന്ധവിശ്വാസ നിർമ്മാർജന ബിൽ നടപ്പാക്കാൻ പിണറായി വിജയന് ധൈര്യമുണ്ടോയെന്ന് ചോദിച്ച് സോഷ്യൽ മീഡിയ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: ദൈവത്തിന്റെ സ്വന്തം നാട് എന്ന കേരളത്തിന്റെ വിളിപ്പേര് ദുർമന്ത്രവാദത്തിന്റെ സ്വന്തം നാട് എന്നാക്കി മാറ്റാൻ സമയമായോ? കഴിഞ്ഞ എട്ടുമാസത്തിനുള്ളിൽ എട്ടു ജീവനുകളാണ് ഈ കൊച്ചു കേരളത്തിൽ മന്ത്രവാദത്തിന്റെ പേരിൽ പൊലിഞ്ഞത്. മന്ത്രവാദിയുടെ വാക്കുകേട്ട് യുവതിയെ കൊന്നത് പട്ടിണിക്കിട്ട് കൊന്നത് ബീഹാറിലും യുപിയിലുമൊന്നുമല്ല. ഇക്കഴിഞ്ഞ മാർച്ചിൽ കൊല്ലം ക രുനാഗപ്പള്ളിയിലാണ്. അതുപോലെ പേ വിഷബാധക്ക് സമയത്തിന് ഡോക്ടറെ കാണിക്കാതെ ജപിച്ച നൂലും കെട്ടിയിരുന്നതിനാൽ എട്ടുവയസ്സുകാരന്റെ ജീവൻ നഷ്ടമായത് തിരുവനന്തപുരം വെഞ്ഞാറമൂട്ടിലാണ്. തൊടുപുഴയ്ക്കടുത്ത് വണ്ണപ്പുറം കമ്പകക്കാനത്താണ് തമിഴനാട് സംഘം നിധി കിട്ടാത്തതിന്റെ പേരിൽ മന്ത്രവാദിയടക്കമുള്ള നാലംഗ സംഘത്തെ കൊന്നു കുഴിച്ചുമൂടിയത.
ഏറ്റവും ഒടുവിലിതാ ഇന്ന് നെയ്യാറ്റിൻ കരയിൽ ബാങ്കിന്റെ പീഡനംമൂലം അമ്മയും മകളും ആത്മഹത്യചെയ്തുവെന്ന് ആദ്യം വന്ന വാർത്ത അടിമുടി മാറ്റിക്കൊണ്ട് അതിനുപിറകിലും മന്ത്രവാദത്തിന്റെയും കൂടോത്രത്തിന്റെയും നീരാളിക്കെകൾ കടന്നുവരികയാണ്. ജപ്തി നോട്ടീസ് ആൽത്തറയിൽ വെച്ച് പൂജിക്കയും മന്ത്രവാദികളൂടെ പിറകെ നടക്കുകയുമായിരുന്നു ആ കുടുംബത്തിലെ അംഗങ്ങൾ എന്ന് ഇപ്പോൾ തെളിവു സഹിതം വിവരങ്ങൾ പുറത്തുവരികയാണ്. അതായത് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ എട്ടോളം ജീവനുകളാണ് പ്രത്യക്ഷമയോ പരോക്ഷമയോ മന്ത്രവാദം ഉൾപ്പെട്ട സംഭവങ്ങളിലൂടെ നഷ്ടമായത്.
വിദ്യാഭ്യാസത്തിന്റെയും ആരോഗ്യ സൂചികകളുടെയും മറ്റ് ജീവിതസാഹചര്യങ്ങളുടെയും കാര്യത്തിൽ ഇന്ത്യയിലെ ഏത് സംസ്ഥാനത്തോടും മത്സരിക്കാനുള്ള പ്രാപ്തിയും ശക്തിയും ഇന്ന് കേരളത്തിനുണ്ട്. അതുകൊണ്ടാണ് നമ്മൾ പലപ്പോഴും ഉത്തരേന്ത്യയിൽ സംഭവിക്കുന്നത് കേരളത്തിൽ ഉണ്ടാകില്ല എന്ന് പറയുന്നത്. പക്ഷേ ഈ സംഭവങ്ങൾ എന്താണ് പറയുന്നത്. പ്രബുദ്ധൻ എന്ന് പറയുന്ന മലയാളി എവിടെയാണ് തന്റെ യുക്തിബോധം പണയം വച്ചതെന്ന് ചിന്തിക്കേണ്ടിയിരക്കുന്നു. ഏറ്റവും രസാവഹം നവോത്ഥാനത്തിന്റെയും ആചാരപരിഷ്ക്കരണത്തിന്റെയും പേരിൽ വലിയ കോലാഹലങ്ങൾ നടക്കുന്ന ഒരു കാലത്താണ് ഇതുപോലെ സംഭവിക്കുന്നതെന്ന് ഓർക്കണം.
ഏറ്റവും വിചിത്രമായത് മഹാരാഷ്ട്രയിലെ ബിജെപി സർക്കാർ പോലും നടപ്പാക്കിയ അന്ധിവിശ്വാസ നിർമ്മാർജന ബിൽ കേരളം ഇനി നടപ്പാക്കിയിട്ടില്ല എന്നാണ്. ഇതുപ്രകാരം മന്ത്രവാദം, കൂടോത്രം, ആഭിചാരം തൊട്ട് മാന്ത്രിക ഏലസ്സുകളുടെ വരെ വിൽപ്പന നടത്തുന്നത് കുറ്റകരമാണ്. പുതിയ സാഹചര്യങ്ങളുടെ വെളിച്ചത്തിൽ കേരളത്തിലും അടിയന്തിരമായി അന്ധവിശ്വാസ നിർമ്മാർജ്ജന നിയമം നടപ്പാക്കണമെന്നാണ് യുക്തിവാദി- ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനങ്ങൾ അഭിപ്രായപ്പെടുന്നത്. നെയ്യാറ്റിൻകരയിലെ സംഭവങ്ങൾ കൂടി പുറത്തായതോടെ സോഷ്യൽ മീഡിയയിലും അന്ധവിശ്വാസ നിർമ്മാർജ്ജന ബില്ലിനുവേണ്ടി വൻ കാമ്പയിൽ തുടങ്ങിയിട്ടുണ്ട്.
ബാങ്കാണോ അന്ധ വിശ്വാസമാണോ ഈ മരണങ്ങൾക്ക് ഉത്തരവാദി .
നെയ്യാറ്റിൻകരയിൽ വീടും സ്ഥലവും ജപ്തി ചെയ്യാൻ തീരുമാനമായതിനെ തുടർന്ന് അമ്മയും മകളും തീ കൊളുത്തി ആത്മഹത്യ ചെയ്തുവെന്ന വാ്ര്ത്തയിൽ ആദ്യമെല്ലാം ബാങ്കിനെതിരെയായിരുന്നു എല്ലാ വിരലുകളും ചൂണ്ടപ്പെട്ടത്. എന്നാൽ ഒരേയൊരു ദിവസം കൊണ്ട് കഥയാകെ മാറി. മരിച്ച വീട്ടമ്മയുടെ ആത്മഹത്യാക്കുറിപ്പാണ് വഴിത്തിരിവായത്. ഭർത്താവും ബന്ധുക്കളായ രണ്ട് സ്ത്രീകളും കാരണമാണ് താനും മകളും മരിക്കുന്നതെന്നും സ്ത്രീധനത്തിന്റെ പേരിലും മന്ത്രവാദത്തിന്റെ പേരിലും തന്നെ ഭർത്താവും ബന്ധുക്കളും പീഡിപ്പിച്ചിരുന്നുവെന്നും അവർ ആ കത്തിൽ എഴുതിവച്ചിരുന്നു. വീടും സ്ഥലവും ജപ്തി ചെയ്യാൻ പോകുകയാണെന്ന് കാണിച്ചുള്ള നോട്ടീസ് വന്നിട്ടും ഭർത്താവ് ഒന്നും ചെയ്തില്ലെന്നും ആ നോട്ടീസെടുത്ത് ആൽത്തറയിൽ കൊണ്ടുപോയി പൂജിക്കലാണ് പതിവെന്നും അവർ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നു.മാത്രമല്ല മന്ത്രവാദിയുടെ നിർദ്ദേശ പ്രകാരം തന്നെ നിരന്തരം ഇവർ ഉപദ്രവിച്ചിരുന്നുവെന്നും വീട്ടമ്മ ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കുന്നുണ്ട്. അതായത് ബാങ്കല്ല, അന്ധവിശ്വാസം തന്നെയാണ് ഈ മരണങ്ങൾക്ക് ഉത്തരവാദിയെന്ന് വ്യക്തമാണ്.
മന്ത്രവാദി പറഞ്ഞു; അവർ പട്ടിണിക്കിട്ട് കൊന്നു
ഇക്കഴിഞ്ഞ മാർച്ച് അവസാനത്തോടെയാണ് കേരളം ഞെട്ടലോടെ ആ വാർത്ത കേട്ടത്. ഭർത്താവും ഭർതൃമാതാവും കൂടി പട്ടിണിക്കിട്ടും പീഡിപ്പിച്ചും ഇരുപത്തിയേഴ് വയസ് മാത്രമുള്ള തുഷാര എന്ന പെൺകുട്ടിയെ കൊലപ്പെടുത്തി. പിന്നീടാണ് സംഭവത്തിന്റെ ഓരോ വിശദാംശങ്ങളും പുറത്തുവന്നത്. കൊല്ലം കരുനാഗപ്പള്ളിയിലുള്ള ഭർതൃവീട്ടിൽ വച്ചാണ് തുഷാര മരിക്കുന്നത്. ആഹാരം ലഭിക്കാതെ ന്യുമോണിയ ബാധിച്ച് മരിക്കുമ്പോൾ കേവലം 20 കിലോഗ്രാം മാത്രമായിരുന്നു തുഷാരയുടെ ശരീരഭാരം. വിശക്കുമ്പോൾ കഴിക്കാൻ പഞ്ചസാരവെള്ളവും കുതിർത്തിയ അരിയും നൽകിയും, ശബ്ദമുണ്ടാക്കുമ്പോൾ അടിച്ചും ചവിട്ടിയും ഒതുക്കിക്കിടത്തിയുമെല്ലാം വർഷങ്ങളോളം ഭർതൃവീട്ടുകാർ തുഷാരയെ വീട്ടിനുള്ളിൽ തളച്ചു.
സ്ത്രീധനത്തെച്ചൊല്ലിയായിരുന്നു ആദ്യമെല്ലാം പീഡനമെങ്കിലും പിന്നീടത് മന്ത്രവാദത്തിന്റെ പേരിൽ തുടരുകയായിരുന്നു. ഏതോ മന്ത്രവാദിയുടെ വാക്കുകൾക്കനുസരിച്ചായിരുന്നത്രേ ആ കുടുംബത്തിന്റെ ജീവിതം. മനസാക്ഷിയുള്ള ആർക്കും ചെയ്യാൻ കഴിയാത്ത ക്രൂരത തുഷാരയോട് ചെയ്യാൻ ഇവരെ പ്രേരിപ്പിച്ചതും മന്ത്രവാദം തന്നെയായിരുന്നു. മറ്റുള്ളവരിൽ നിന്നെല്ലാം ഒറ്റപ്പെട്ട് ജീവിക്കുന്ന കുടുംബത്തിൽ പല തരത്തിലുള്ള ദുരൂഹതകളും ഉണ്ടായിരുന്നതായും അതിനെയെല്ലാം എതിർക്കാൻ തങ്ങൾക്ക് ഭയമായിരുന്നുവെന്നുമാണ് അയൽക്കാർ പറഞ്ഞത്.
പേ വിഷ ബാധക്ക് നൂൽ ജപിച്ച് കെട്ടൽ
മന്ത്രവാദികള കൊണ്ട് കിട്ടുന്ന മറ്റൊരു പ്രധാന പ്രശ്നം ചികിൽസ വൈകിപ്പിക്കലാണ്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശിയായ എട്ടുവയസ്സുകാരൻ പേവിഷ ബാധയെത്തുടർന്ന് മരണപ്പെടുന്നു. മരണത്തിന് ഏതാനും ദിവസങ്ങൾ മുമ്പ് അവനെ അവശനിലയിൽ വീട്ടുകാർ കണ്ടെത്തിയിരുന്നു. എന്താണ് കുട്ടിക്ക് സംഭവിച്ചതെന്ന് വ്യക്തമാകാതിരുന്ന വീട്ടുകാർ കുട്ടിയേയും കൊണ്ട് നേരെ പോയത് നൂൽ ജപിച്ച് കെട്ടിത്തരുന്നയാളുടെ അടുത്തേക്കായിരുന്നു. അങ്ങനെ അവിടെ നിന്ന് ജപിച്ച നൂലും കെട്ടി അവർ വീട്ടിലേക്ക് തിരിച്ചുപോന്നു. എന്നാൽ കുട്ടിയുടെ ആരോഗ്യനില പെട്ടെന്ന് മോശമായി. പിന്നീട് ആശുപത്രിയിലേക്ക് മാറ്റപ്പെട്ടെങ്കിലും കുട്ടി മരിക്കയായിരുന്നു. ഇതുപോലെ വിഷ ചികിൽസകരും, തുപ്പൽ ബാബമാരുടെയും ജിന്നുമ്മമാരുടെയുമൊക്കെ അടുത്തുപോയി അസുഖം മൂർഛിച്ചവരും പരലോകം പ്രാപിച്ചവരും നിരവധിയാണ്.
മന്ത്രവാദിയെ കൊന്ന് കുഴിച്ചുമൂടുമ്പോൾ
എന്നാൽ മന്ത്രവാദിയെ തന്നെ കെ്ാന്ന് കുഴിച്ചുമൂടിയ കഥയാണ് വണ്ണപ്പുറം കമ്പകക്കാനത്ത് നിന്ന് പറുത്തു വന്നത്. വണ്ണപ്പുറം കമ്പകക്കാനത്ത് കാനാട്ട് വീട്ടിൽ കൃഷ്ണൻകുട്ടി (52), ഭാര്യ ശുശീല (50), മകൾ ആർഷ (21), മകൻ അർജുൻ (18) എന്നിവരെ വീടിനു സമീപത്തെ ചാണകകുഴിയിൽ കൊന്നു കുഴിച്ചുമൂടിയ നിലയിൽ കണ്ടെത്തിയത്. കൃഷ്ണനെ ചുറ്റികകൊണ്ട് തലയ്ക്കടിച്ചും മറ്റുള്ളവരെ കഠാരകൊണ്ടു കുത്തിയും കൊന്ന നിലയിലായിരുന്നെന്നു പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട കൃഷ്ണൻകുട്ടി മന്ത്രവാദ ക്രിയകൾ നടത്തിയിരുന്നെന്നും ആഡംബര വാഹനങ്ങളിൽ ചിലർ ഇയാളെ കാണാൻ വന്നിരുന്നതായും നാട്ടുകാർ പൊലീസിനെ അറിയിച്ചിതാണ് കേസിൽ നിർണ്ണായകമായത്. നിധി താമെന്ന് പറഞ്ഞ് മന്ത്രവാദം നടത്തിയ പണം ഒരുപാട് ചെലവിട്ടിട്ടും അത് കിട്ടാത്തതിനാൽ തമിഴ്നാട്ടിൽ നിന്നുള്ള സംഘം ഇവരെ കൊലപ്പെടുത്തിയെന്നാണ് കേസ്.
ഇതുമാത്രമല്ല നാട്ടിൽ മുട്ടിനുമുട്ടിന് ചാത്തൻ സേവാ മഠങ്ങളും, കൊച്ചുകൊച്ചു ആൾദൈവങ്ങളും, മന്ത്രവാദികളും, സിദ്ധന്മാരും, തുപ്പൽ ബാബമാരും, ജിന്നുമ്മമാരും ഒക്കെയുള്ള നാടായി മാറിയിരക്കയാണ് കേരളം. എന്നിട്ടും അന്ധവിശ്വാസ നിർമ്മാർജന നിയമംപോലുള്ള ഒന്ന് നടപ്പാക്കാൻ പിണറായി സർക്കാറിന് ഇനിയും സമയമായിട്ടില്ല.
Stories you may Like
- ദമ്പതികളെ വീട്ടിൽ നിന്ന് വലിച്ചിറക്കി ചൂരൽകൊണ്ട് അടിച്ച് ആൾക്കൂട്ടം
- മന്ത്രവാദം നടത്തിയെന്നാരോപിച്ച് ദമ്പതികളെ ചുട്ടുകൊന്നു: 17 പേർക്ക് ജീവപര്യന്തം ശിക്ഷ
- ചെല്ലപ്പൻ തട്ടിപ്പിന്റെ കാര്യത്തിൽ പൊന്നപ്പൻ
- അന്ധവിശ്വാസ ചൂഷണ നിരോധന നിയമം നടപ്പാക്കണമെന്ന് ശാസ്ത്ര സാഹിത്യ പരിഷത്ത്
- മന്ത്രവാദത്തിന്റെ പേരിൽ വൻ തട്ടിപ്പ്: മൂന്നുപേർ അറസ്റ്റിൽ
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്