കറുത്ത സ്റ്റിക്കർ ഡിജിപിയുടെ വീട്ടിന് തൊട്ടടുത്തുമെത്തി; പൊലീസ് വാക്കു കേട്ട് ഭയന്ന് കുഴഞ്ഞ് വീണ് മരിച്ചത് ബെഹ്റയുടെ അയൽക്കാരി; സ്റ്റിക്കർ ഒട്ടിപ്പുകാരെ പിടികൂടാൻ ഷാഡോ സംഘം ഇറങ്ങിയിട്ടും ചെറു തെളിവ് പോലും കണ്ടെത്താനാവാതെ പൊലീസ്; തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയറുടെ വീട്ടിലും സ്റ്റിക്കർ; കേരളം മുഴുവൻ ബ്ലാക് സ്റ്റിക്കർ ഭീതിയിൽ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: പകലും രാത്രിയും പൊലീസിന്റെ കർശന നിരീക്ഷണം എല്ലായിടത്തുമുണ്ട്. സ്റ്റിക്കറുകൾ പതിച്ച ഓരോ സംഭവങ്ങളും പ്രത്യേകം പരിശോധിക്കും. പബ്ലിസിറ്റി നൽകി കള്ളന്മാർ മോഷണത്തിനിറങ്ങില്ല. സാമൂഹ്യവിരുദ്ധരെയാണ് സംശയം. സ്റ്റിക്കറൊട്ടിപ്പുകാരെ പിടികൂടും-ഇതാണ് പൊലീസ് ആവർത്തിക്കുന്നത്. ആശങ്ക വേണ്ടെ്ന്നും പറയുന്നു. പക്ഷേ കേരളത്തിൽ അങ്ങോളമിങ്ങോളം കറുത്ത സ്റ്റിക്കറുകൾ ഇപ്പോഴും പ്രത്യക്ഷപ്പെടുന്നു.
കറുത്ത സ്റ്റിക്കർ കണ്ടാലുടൻ ലോക്കൽ പൊലീസിനെ വീട്ടുകാർ കാര്യമറിയിക്കും. ഇവർ വന്ന് പരിശോധന നടത്തും. അതിന് ശേഷം അതീവ ജാഗ്രതയിൽ കഴിയണമെന്ന നിർദ്ദേശവും ഉപദേശവും നൽകും. അതിന് അപ്പുറത്തേക്ക് ഒന്നും പറയാൻ അവർക്കില്ല. പക്ഷേ ഇത് കേട്ടാൽ വീട്ടുകാർ ഭയചകിതരാകും. എന്തും സംഭവിക്കാമെന്ന മുന്നറിയിപ്പാണ് വീട്ടുകാരെ വെട്ടിലാക്കുന്നത്. ഇങ്ങനെ തിരുവനന്തപുരത്ത് കുറവൻ കോണത്ത് ബ്ലാക് സ്റ്റിക്കർ പതിച്ച വീട്ടിലെ മുത്തശ്ശി ഭയന്ന് തളർന്ന് മരിച്ചതായും റിപ്പോർട്ടുണ്ട്. ഈ വീട്ടിൽ രണ്ട് വയസ്സുള്ള കുട്ടിയുണ്ടത്രേ. ഇതാണ് മുത്തശ്ശിയുടെ രക്ത സമ്മർദ്ദം കൂട്ടിയത്. ഡിജിപി ലോക്നാഥ് ബെഹ്റയുടെ വീടിന് അടുത്താണ് വയോധിക മിരിച്ചത്. കുഞ്ഞമ്മ ആന്റണിയാണ് പൊലീസിന്റെ വാക്കുകൾ കേട്ട് രക്തസമ്മർദ്ദം ഉയർന്ന് മരിച്ചത്. ഇങ്ങനെ ഭീതി പടർത്തി കറുത്ത സ്റ്റിക്കർ പ്രചരിക്കുകയാണ്.
തിരുവനന്തപുരം മുതൽ കാസർഗോഡ് വരെ ഇത് പ്രത്യക്ഷപ്പെടുന്നു. സിസിടിവി ക്യാമറാ വിൽപ്പനക്കാരുടെ തന്ത്രമാണെന്ന് പൊലീസിലെ ചിലർ പറയുന്നു. ബ്ലൂവെയിലിന് സമാനമായ പുതിയ കമ്പ്യൂട്ടർ ഗെയിമാകാം വില്ലനെന്ന് കരുതുന്നവരും ഉണ്ട്. കുട്ടികളെ തട്ടിക്കൊണ്ടു പോകുന്നവർ, മോഷ്ടാക്കൾ ഇങ്ങനെ എല്ലാം സംശയങ്ങൾ. ഇത് ദൂരീകരിക്കാൻ പൊലീസിന് കഴിയാത്തതാണ് ഇതിന് കാരണം. ഇതിനിടെ മുഖ്യമന്ത്രിയുടെ പ്രസ്താവനയെത്തി. എല്ലാം തട്ടിപ്പുകാരുടെ ഇടപെടൽ. ആശങ്കയില്ലെന്നും. പക്ഷേ പൊലീസിൽ കറുത്ത സ്റ്റിക്കർ പരാതി എത്തിയാൽ അവർ പറയുന്നത് കേട്ട് കുഴഞ്ഞു വീണ് മരിക്കേണ്ട അവസ്ഥയും. അങ്ങനെ സമ്പൂർണ്ണ ആശയക്കുഴപ്പമാണ് എങ്ങും.
ഒട്ടിക്കുന്നവരെ കണ്ടെത്താൻ ഷാഡോ പൊലീസും
ബ്ളാക്ക് സ്റ്റിക്കർ സംഘത്തെ പിടിക്കാൻ ഷാഡോ പൊലീസുൾപ്പെട്ട ടീമുകളെ കേരളത്തിലുടനീളം നിയോഗിച്ചിട്ടുണ്ട്. എന്നാൽ സംഭവത്തിൽ നിർണായകമായ യാതൊരു സൂചനകളും പൊലീസിന് ഇതുവരെ ശേഖരിക്കാനായില്ല. സ്റ്റിക്കറുകളിൽ ചിലത് ഗ്ളാസുകൾ കൂട്ടിമുട്ടി പൊട്ടാതിരിക്കാൻ കമ്പനികൾ പതിക്കുന്നവയാണെന്ന് സ്ഥിരീകരിച്ചു. എന്നാൽ മറ്റുള്ളവയുടെ കാര്യം ശാസ്ത്രീയ പരിശോധനകൾക്കുശേഷമേ പറയാനാകൂവെന്ന് പൊലീസ് പറഞ്ഞു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പതിഞ്ഞ സ്റ്റിക്കളുടെ നിറവും ആകൃതിയും സമാനമായതും വ്യാപകമായി ഇവ പ്രത്യക്ഷപ്പെട്ടതും സംഭവത്തിന് പിന്നിൽ ചില ദുരൂഹതകൾക്ക് ഇടയാക്കിയിട്ടുണ്ട്.
കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘങ്ങളും അന്യ സംസ്ഥാന മോഷ്ടാക്കളുമാണ് സംഭവത്തിന് പിന്നിലെന്ന പ്രചാരണം ശക്തമാണെങ്കിലും പൊലീസ് അത് സ്ഥിരീകരിക്കുന്നില്ല. ജനങ്ങളിൽ അനാവശ്യഭീതി സൃഷ്ടിക്കാൻ കരുതിക്കൂട്ടിയുള്ള ശ്രമങ്ങളാകാം സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം. സ്റ്റിക്കറുകൾ കാണപ്പെട്ട വീടുകളിൽ നിന്ന് ലഭിച്ച വിരലടയാളങ്ങളും ചില സ്ഥലങ്ങളിൽനിന്ന് കണ്ടെത്തിയ സിസി ടിവി ദൃശ്യങ്ങളും പൊലീസ് നിരീക്ഷിക്കുന്നുണ്ട്. പട്രോളിംഗും രഹസ്യനിരീക്ഷണവും ശക്തമാക്കിയതോടെ ഇന്ന് സ്റ്റിക്കറുകൾ പതിച്ചെന്ന പരാതികളുടെ എണ്ണം കുറഞ്ഞു. അപ്പോഴും പരാതി പൂർണ്ണമായും തീരുന്നില്ല.
അലഞ്ഞുതിരിഞ്ഞ് നടക്കുന്നവർ, നാടോടി സംഘങ്ങൾ, ഇതരസംസ്ഥാന തൊഴിലാളികൾഎന്നിവരെ കേന്ദ്രീകരിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ജനങ്ങൾ ഭീതിയിലാകേണ്ട യാതൊരു സാഹചര്യവും നിലവിലില്ലെന്നും സംശയകരമായ സാഹചര്യത്തിൽ കാണപ്പെടുന്നവരെ സംബന്ധിച്ച വിവരങ്ങൾ അപ്പപ്പോൾ പൊലീസിനെ അറിയിക്കണമെന്നും സിറ്റി പൊലീസ് കമ്മിഷണർ അഭ്യർത്ഥിച്ചു.
ഡെപ്യൂട്ടി മേയർക്കും രക്ഷയില്ല
തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ വീട്ടിലടക്കം കറുത്ത സ്റ്റിക്കർ' പ്രത്യക്ഷപ്പെട്ടു. ഇതോടെ നാട്ടുകാർ ഉണ്ടാക്കി പറയുന്നത് അല്ലെന്ന് പൊലീസിന് ബോധ്യം വരികയും ചെയ്തു. സംശയകരമായ സാഹചര്യത്തിൽ കാണുന്ന ഇതര സംസ്ഥാനക്കാരെയടക്കം പിടികൂടാൻ ഷാഡോ പൊലീസിന്റെ 10 സംഘങ്ങളെ നഗരത്തിൽ വിന്യസിച്ചു. തിരുവനന്തപുരത്ത് കൺട്രോൾ റൂം അസി. കമ്മിഷണർ വി. സുരേഷ് കുമാറിന്റെ നേതൃത്വത്തിലാണ് പ്രത്യേക ദൗത്യം.
തിരുവനന്തപുരത്ത് ഡെപ്യൂട്ടി മേയറുടേതടക്കം 25 വീടുകളിൽ സ്റ്റിക്കർ പതിച്ചതായി ഇന്നലെ പൊലീസിന് പരാതി ലഭിച്ചു. കുറവൻകോണം, നേമം, മണ്ണാമ്മൂല, ബാലരാമപുരം, പേട്ട, കല്ലുംമൂട്, കല്ലറ, മുതുവിള, കുറിഞ്ചിലക്കാട്, പാങ്ങോട്, പാലോട്, ഇലവുപാലം, കുശവൂർ, കുന്നുകുഴി, വിഴിഞ്ഞം, കരുമം എന്നിവിടങ്ങളിലെ വീടുകളിലാണ് സ്റ്റിക്കർ കണ്ടത്. കരുമം അന്തിവിളക്ക് റോഡിൽ ഷാജിമോഹൻ, നേമത്തുകോണം സിന്ധു, വാഴവിള പറയ്ക്കോട് ഉണ്ണിക്കൃഷ്ണൻ, വാഴവിള തോപ്പ്മുക്കിലെ പ്രവീൺ, ഫാർമസി കോളജിന് സമീപം താമസിക്കുന്ന ഷംനാദ് എന്നിവരുടെ വീടുകളിലാണ് സ്റ്റിക്കർ പതിച്ചിരുന്നത്. ഷാജിമോഹന്റെ വീടിന് സമീപത്ത് നിർമ്മാണത്തിലിരിക്കുന്ന വീടിന്റെ ജനാലകളിലും സ്റ്റിക്കർ പ്രത്യക്ഷപ്പെട്ടു.
നിർമ്മാണത്തിലിരിക്കുന്ന വീടുകളിലെ ജനൽചില്ലുകളിലുള്ളത് കടകളിൽ നിന്ന് പതിച്ച സ്റ്റിക്കറുകളാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ഗ്ലാസുകൾ കൂട്ടിയിടിക്കാതിരിക്കാനാണ് ഇവ ഒട്ടിച്ചത്. പഴയ വീടുകളിൽ പുതുതായി ഒട്ടിച്ചതാണെന്നാണ് പൊലീസിന്റെ നിഗമനം. എല്ലാ സ്റ്റേഷനുകളിലും ഒരു ബൈക്ക് പട്രോൾ അധികം നൽകാൻ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ബൈക്കുകളിൽ ഷാഡോ സംഘത്തിന്റെ രാത്രിപട്രോളും ഉണ്ടാകും. ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പുകളിലും നിരീക്ഷണം ശക്തമാക്കും.
തിരുട്ടു ഗ്രാമക്കാരുടെ തന്ത്രമോ? മാവോയിസ്റ്റുകളോ?
സംഭവത്തിന് പിന്നിൽ കുട്ടികളെ തട്ടിക്കൊണ്ടുപോകുന്ന സംഘമല്ലെന്ന് പൊലീസ് സ്ഥിരീകരിച്ചെങ്കിലും തമിഴ്നാട് കൊള്ളസംഘങ്ങളുടെ പങ്ക് തള്ളുന്നില്ല. സമാനരീതിയിൽ മോഷണം നടത്തുന്ന സംഘങ്ങളുടെ സാന്നിദ്ധ്യം തലസ്ഥാനത്തുണ്ട്.
എം.ജി റോഡിലെ ജുവലറിയിൽ നിന്ന് ബാങ്കിലടയ്ക്കാൻ കൊണ്ടുപോയ 12 ലക്ഷം രൂപ തട്ടിയെടുത്തത് തമിഴ്നാട് തിരുച്ചിറപ്പള്ളിയിലെ തിരുട്ടുഗ്രാമക്കാരായിരുന്നു. പകൽ ചൂലുവിൽക്കാനെന്ന വ്യാജേന വീടുകൾ നോക്കിവച്ച് രാത്രി മോഷണം നടത്തുന്ന കമ്പത്തെ നരിക്കുറുമ്പ സംഘവും തിരുനെൽവേലിയിലെ പനവടലിചത്രം സംഘങ്ങളും തലസ്ഥാനത്തുണ്ട്. ബാങ്ക് കൊള്ള ഹരമാക്കിയ കടലൂർ അയ്യനാർ സംഘത്തെയും തലസ്ഥാനത്ത് കണ്ടെത്തിയിട്ടുണ്ട്.
ഡെപ്യൂട്ടി മേയർ രാഖി രവികുമാറിന്റെ നന്തൻകോട്ടെ വീടിന്റെ മുകൾനിലയിലെ അടുക്കളയുടെ ജനാലയിലും സ്റ്റെയർകെയ്സിന്റെ വശത്തുമായാണ് കറുത്ത സ്റ്റിക്കറുകൾ കണ്ടത്. വീടിനടുത്തെ പേരമരത്തിൽ കയറിയാവണം സ്റ്റിക്കറൊട്ടിച്ചതെന്നാണ് സംശയം. എന്നാൽ മരത്തിൽ കയറിയിലും ഇത്രയും ഉയരത്തിൽ സ്റ്റിക്കർ പതിക്കാനാവില്ലെന്ന് പൊലീസ് പറയുന്നു. ആറുവർഷം മുമ്പാണ് വീട് വാങ്ങിയതെന്ന് രാഖി രവികുമാർ പറഞ്ഞു. പൊലീസെത്തി സ്റ്റിക്കറുകൾ മാറ്റി.
തമിഴ്നാട്ടിൽ ഇതേ മാതൃകയിൽ തുടർച്ചയായി കവർച്ചകൾ നടന്നതിനാൽ പൊലീസ് ജാഗ്രതയിലാണ്. സ്റ്റിക്കർ പതിക്കുന്നത് കുട്ടികളെ തട്ടിക്കൊണ്ടുപോവുന്ന സംഘമാണെന്നും മാവോയിസ്റ്റുകളാണെന്നുമുള്ള പ്രചാരണം വ്യാജമാണ് '
പത്തനംതിട്ടക്കാർക്ക് സംശയം സിസിടിവിക്കാരെ
പത്തനംതിട്ടയിലും അജ്ഞാതസംഘം വീടുകളിൽ കറുത്ത സ്റ്റിക്കർ പതിപ്പിച്ച് ഭീതി ഉയർത്തുകയാണ്. അടയാളപ്പെടുത്തിയ ശേഷം മോഷണം നടത്താനാണെന്ന പ്രചാരണം ചൂഷണം ചെയ്തുകൊണ്ടും മറ്റൊരു സംഘം. സോഷ്യൽ മീഡിയയിലും മറ്റും പ്രചരിപ്പിച്ച വാർത്തകൾ കണ്ട് ജനം ഭീതിയിലായത് മുതലെടുക്കാനും ചിലർ ശ്രമിക്കുന്നു.
ജില്ലയിൽ പലയിടങ്ങളിലും വീടുകളിൽ കഴിഞ്ഞ ദിവസം ഇത്തരത്തിലുള്ള സ്റ്റിക്കർ പതിച്ചിരുന്നു. വലഞ്ചുഴി, കൊടുന്തറ, പെരിങ്ങമല, ഊന്നുകൽ എന്നിവടങ്ങളിൽ വീടുകളിൽ ഇത്തരം സംഭവമുണ്ടായി. പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ടയിൽ നാല് വീടുകളിൽ പൊലീസ് പരിശോധന നടത്തി. സംസ്ഥാനത്താകെ 'ബ്ലാക്ക് സ്റ്റിക്കർ' ഭീതി പ്രചരിച്ചതോടെ പൊലീസ് പരാതിക്കാരുടെ വീടുകളിലെല്ലാം പരിശോധന നടത്തുന്നുണ്ട്.
'ബ്ലാക്ക് സ്റ്റിക്കർ' ഭീതിയെ ചൂഷണം ചെയ്തുകൊണ്ട് വീട്ടുടമയെ കബളിപ്പിക്കാൻ ചിലർ ചെയ്യുന്ന കള്ളക്കള്ളിയാണ് സംഭവമെന്നാണ് സംശയം. ഇതിനിടെ സിസിടിവി ക്യാമറ കമ്പനികളുടെ കച്ചവട തന്ത്രമാണ് ഇതിന് പിന്നിലെന്ന് വിശ്വസനീയ കേന്ദ്രങ്ങളിൽനിന്ന് അറിയുന്നു.
Stories you may Like
- സിദ്ധാർത്ഥന്റെ മരണത്തിലെ സിബിഐ അന്വേഷണം; പൊലീസ് കാലതാമസം വരുത്തിയില്ല
- അടുത്ത തലവൻ പത്മകുമാർ? പൊലീസിൽ ഇനി അഴിച്ചു പണിക്കാലം
- കളമശ്ശേരിയിൽ ബോംബ് വച്ചത് താൻ; നാടകീയ സംഭവങ്ങളുണ്ടായതുകൊടകര സ്റ്റേഷനിൽ
- പൊലീസിന്റെ അതിക്രമം മുഖ്യമന്ത്രിയുടെ നിർദ്ദേശപ്രകാരമെന്ന് കെ.സുധാകരൻ
- സ്ഫോടനത്തിന് മുൻപ് പുറത്തുപോയ നീല നിറത്തിലെ കാർ കേന്ദ്രീകരിച്ച് അന്വേഷണം
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്