കേറിവാ, ഇരിക്ക്, വീടിന്റെ മൊതലാളി വന്നിട്ടുണ്ട്.. ചായ എടുക്കട്ടെ! ബ്ലേഡ് പലിശക്കാർ കൈവശപ്പെടുത്തിയ സ്വന്തം വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ വീട്ടുടമയായ ഖദീജയോട് ബ്ലേഡുകാർ പറഞ്ഞത് ഇങ്ങിനെ; രണ്ടരലക്ഷം രൂപ കടം വാങ്ങിയിടത്ത് മുതലും പലിശയുമായി ഇപ്പോൾ ആറു ലക്ഷം വേണമെന്ന് വട്ടിപ്പലിശക്കാർ; നൽകാൻ കഴിയാതായപ്പോൾ കൈവശപ്പെടുത്തിയത് 60 ലക്ഷത്തിന്റെ വീടും സ്ഥലവും; ഐഎൻടിയുസി കോഴിക്കോട് ജില്ലാ സെക്രട്ടറി ഖദീജയുടെ ജീവിതം ബ്ലേഡ് ഭീഷണിയിൽ
മറുനാടൻ മലയാളി ബ്യൂറോ
കോഴിക്കോട്: കേറിവാ, ഇരിക്ക്, വീടിന്റെ മൊതലാളി വന്നിട്ടുണ്ട്. ചായ എടുക്കട്ടെ. ബ്ലേഡ് പലിശക്കാർ കൈവശപ്പെടുത്തിയ ഇരുപത് സെന്റിലെ വീട്ടിലേക്ക് കയറിച്ചെന്നപ്പോൾ വീട്ടുടമയും ഐൻഎൻടിയുസി ജില്ലാ സെക്രട്ടറികൂടിയായ ഖദീജയോട് ബ്ലേഡുകാർ പറഞ്ഞതാണിത്. കഴിഞ്ഞ അഞ്ചു വർഷമായി ഖദീജയുടെ പയ്യോളിയിലെ ഇരുപത് സെന്റും വീടും ബ്ലേഡുകാരുടെ കയ്യിലാണ്. രണ്ടര ലക്ഷം രൂപ നൽകാനുള്ളത് ഇ പ്പോൾ ആറു ലക്ഷം രൂപയായി എന്നാണ് ബ്ലേഡുകാർ അവകാശപ്പെടുന്നത്. ഈ അവകാശത്തിന്റെ പേരിലാണ് രണ്ടര ലക്ഷം രൂപ നൽകാനുള്ളത്തിന്റെ പേരിൽ 60 ലക്ഷത്തോളം രൂപ വിലമതിക്കുന്ന വീടും പുരയിടവും ബ്ലേഡുകാർ കൈവശപ്പെടുത്തിയിരിക്കുന്നത്.
ഖദീജ ഇപ്പോൾ പയ്യോളിയിലുള്ള മറ്റൊരു വീട്ടിലാണ് താമസിക്കുന്നത്. ആ വീടും ലോൺ എടുത്തത് കാരണമുള്ള ജപ്തി ഭീഷണിയിലാണ്. 20 ലക്ഷം ലോൺ ഇപ്പോൾ തിരിച്ചടവ് അടക്കം 28 ലക്ഷത്തോളം രൂപയായി. അതിനാൽ ഇപ്പോൾ താമസിക്കുന്ന വീട് ഒഴിഞ്ഞു തരണമെന്നാണ് ലോൺ നൽകിയ കെഡിസി ബാങ്ക് ആവശ്യപ്പെടുന്നത്. ഈ ജപ്തി നോട്ടീസ് നിലവിലെ വീട്ടിൽ പതിച്ചിട്ടുണ്ട്. ഈ വീടും കൂടി നഷ്ടമായാൽ പെരുവഴിയാണ് ഖദീജയെ തുറിച്ചു നോക്കുന്നത്.
നിലവിലെ നിയമങ്ങൾ ഒരു സ്ത്രീയെയും സംരക്ഷിക്കുന്നില്ലാ എന്നതിന്റെ തെളിവ് കൂടിയാണ് ഖദീജയുടെ അവസ്ഥ. രണ്ടര ലക്ഷം രൂപ നൽകാനുള്ളതിന്റെ പേരിലാണ് ഖദീജയ്ക്ക് പയ്യോളിയിലെ വീടും സ്ഥലവും നഷ്ടമാകുന്നതിന്റെ അവസ്ഥ വന്നത്. ഖദീജ മുൻപ് വസ്ത്രവ്യാപാരത്തിൽ സജീവമായിരുന്നു. ആ ഘട്ടത്തിൽ രണ്ടരലക്ഷം രൂപ ബിസിനസിൽ മുടക്കാൻ വേണ്ടിയാണ് ഖദീജയ്ക്ക് അറിയാവുന്ന ചിലർ ഖജീജയ്ക്ക് നൽകിയത്. അവർക്ക് നിശ്ചിത പലിശ ലഭിക്കുമായിരുന്നതിനാൽ അത് ഒരു വരുമാനം എന്ന രീതിയിൽ നിൽക്കട്ടെ എന്നാണ് അവർ പറഞ്ഞത്. ബിസിനസിലെ തകർച്ച കാരണം തുക തിരികെ നൽകാൻ ഖദീജയ്ക്ക് കഴിഞ്ഞില്ല.
അതോടെ ബ്ലേഡുകാർ ഖദീജയുടെ അടച്ചിട്ടിരുന്ന വീട് കുത്തിത്തുറന്നു താമസം തുടങ്ങുകയായിരുന്നു. ഇപ്പോൾ പലിശ സഹിതം ആറു ലക്ഷം രൂപയായി എന്നാണ് ബ്ലേഡുകാർ പറയുന്നത്. നിലവിലെ സാഹചര്യത്തിൽ ഈ തുക നൽകാൻ ഖദീജയ്ക്ക് കഴിയില്ല. ഇതേ പ്രശ്നം കേസ് ആയപ്പോൾ കോടതിയിൽ ഖദീജ പറഞ്ഞതാണ് ഇവർക്ക് രണ്ടര ലക്ഷം നൽകാനുണ്ട് എന്ന്. പക്ഷെ നിലവിൽ ഒരു നിയമവും പൊലീസും ഖദീജയെ സഹായിക്കാൻ ഇല്ലാത്ത അവസ്ഥയാണ്. ഈ വീട് കൈമോശം വന്നപ്പോൾ വീട്ടിലേക്ക് കയറിചെന്നപ്പോഴാണ് അധിക്ഷേപം നിറഞ്ഞ വാക്കുകൾ ഖദീജയ്ക്ക് സ്വന്തം വീട്ടിൽ താമസിക്കുന്നവരിൽ നിന്നും കേൾക്കേണ്ടി വന്നത്.
സ്വന്തം വീട് ബ്ലേഡുകാർ കയ്യേറിയ അവസ്ഥയിൽ മറ്റൊരു വീട്ടിലാണ് ഖദീജ താമസിക്കുന്നത്. കെഡിസി ബാങ്കിൽ നിന്നും ഈ വീടിന്റെ പേരിൽ ലോൺ ഉണ്ട്. ബിസിനസ് തകർച്ച കാരണം ലോൺ അടവ് മുടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ജപ്തി നോട്ടീസ് വന്നിട്ടുണ്ട്. വീടിന്റെ ജപ്തി നടന്നാൽ കുടുംബം സഹിതം തെരുവിലേക്ക് ഇറങ്ങേണ്ടി വരും. ഇതാണ് ഖദീജയുടെ കുടുംബ ജീവിതം പ്രതിസന്ധിയിൽ ആക്കുന്നത്. സിപിഎം ബന്ധമുള്ളവരാണ് ഖദീജയുടെ വീട് കയ്യേറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ ഐഎൻടിയുസി ജില്ലാ നേതാവ് ആയിട്ടുകൂടി രാഷ്ട്രീയ നേതാക്കൾ ഈ പ്രശ്നത്തെ അവഗണിക്കുകയാണ് എന്നാണ് ഖദീജ മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. ബ്ലേഡുകളിൽ കുടുങ്ങി ജീവിതം അവസാനിപ്പിക്കേണ്ടി വന്നവരുടെ ഒരു പാട് കഥകൾ ഞാൻ കേട്ടിട്ടുണ്ട്. സമാന അവസ്ഥയിലാണ് ഇപ്പോൾ ഞാനും പെട്ടിരിക്കുന്നത്. കോടതിയിൽ പോയാൽ എപ്പോഴാണ് വീടിൽ കയറിക്കൂടാൻ കഴിയുക എന്ന് അറിയുകയുമില്ല - ഖദീജ പറയുന്നു.
മുഖ്യമന്ത്രിക്ക് പരാതി നൽകി. വാർത്താസമ്മേളനം വിളിച്ചു. ഒരു കാര്യവും ഉണ്ടായില്ല-സിപിഎം ബന്ധമുള്ള ബ്ലേഡുകാരാണ് വീട് കയ്യേറിയിരിക്കുന്നത്. അതുകൊണ്ട് തന്നെ കോൺഗ്രസ് അടക്കം പ്രശ്നത്തോട് പിന്തിരിഞ്ഞു നിൽക്കുകയാണ് എന്നാണ് ഖദീജ പറയുന്നത്. ഐഎൻടിയുസി ജില്ലാ സെക്രട്ടറിയായ തന്റെ അവസ്ഥ കൂടി ഇങ്ങനെയെങ്കിൽ ബ്ലേഡിൽ തലവെച്ച സാധാരണക്കാരന്റെ അവസ്ഥ എന്തായിരിക്കും എന്നാണ് ഖദീജ ചോദിക്കുന്നത്. കോടതിയും പൊലീസും ഒന്നും വീടിന്റെ കാര്യത്തിൽ തങ്ങളെ സംരക്ഷിക്കാൻ എത്താത്തത് കാരണം ഇപ്പോൾ പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയിലാണ് ഖദീജയും കുടുംബവും. . പയ്യോളി പൊലീസ് സ്റ്റേഷനിൽ ഖദീജ നൽകിയ പരാതി ഇപ്പോഴും നിലവിലുണ്ട്. അത് ഇപ്പോൾ വിചാരണ വേളയിലാണ് എന്നാണ് പയ്യോളി പൊലീസ് മറുനാടനോട് പറഞ്ഞത്.
ഖദീജ വീട്ടിൽ കയറി താമസിക്ക്, അങ്ങിനെയെങ്കിൽ തങ്ങൾ ഖദീജയ്ക്ക് ഒപ്പം നിൽക്കാം എന്നാണ് പൊലീസ് പറയുന്നത്. ബ്ലേഡുകാർ കൈവശപ്പെടുത്തിയ വീട്ടിൽ എങ്ങിനെ കയറി താമസിക്കും- ഇതാണ് ഖദീജയുടെ ചോദ്യം. ഖദീജയുടെ പ്രശ്നം തങ്ങൾക്ക് അറിയാം എന്നാണ് കോഴിക്കോട് ഡിസിസി പ്രസിഡന്റ് ടി.സിദ്ദിഖ് മറുനാടൻ മലയാളിയോട് പറഞ്ഞത്. എത്രയും വേഗം ഖദീജയുടെ പ്രശ്നത്തിൽ ഇടപെട്ടു പരിഹാരം കാണാൻ കോഴിക്കോട് കോൺഗ്രസ് കമ്മറ്റി ശ്രമിക്കും-ടി.സിദ്ദിഖ് പറയുന്നു. ഖദീജയുടെ വീട് ബ്ലേഡുകാർ വീട് കയ്യേറിയിട്ടു അഞ്ചു വർഷം കഴിഞ്ഞിരിക്കുന്നു. മറ്റു വഴിയില്ലാതെ തെരുവിലേക്ക് കണ്ണും നട്ട് ഇരിക്കേണ്ട അവസ്ഥയിലാണ് ഇപ്പോൾ ഖദീജയും കുടുംബവും.
Stories you may Like
- റഹ്മാന്റെ മകൾ ഖദീജ സംഗീത സംവിധായികയാവുന്നു
- സിപിഎം സെമിനാറിൽ മുസ്ലിം സ്ത്രീകളെ സംസാരിക്കാൻ അനുവദിക്കാതിരുന്നത് തെറ്റ്
- വീടുകയറി ബ്ലേഡ് മാഫിയയുടെ ആക്രമണം; വൃദ്ധമാതാവിന്റെ കൈ ഒടിഞ്ഞു
- ഭാര്യയെ കൊലപ്പെടുത്താൻ കാൽസ്യം ക്യാപ്സൂളിൽ ബ്ലേഡ് കഷ്ണങ്ങൾ നിറച്ച് കഴിപ്പിച്ചു
- പത്തനംതിട്ടയിലെ പുനഃസംഘടനയിൽ വാട്സാപ്പ് പോര് ശക്തം; പരാതി ഹൈക്കമാണ്ടിലെത്തും
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍