പൊതുജനശ്രദ്ധയ്ക്ക്... ബോബി ചെമ്മണ്ണൂരിന്റെ കാള പെറ്റു! മറുനാടനെ ആക്ഷേപിച്ച് എല്ലാ പത്രങ്ങളിലും പരസ്യം ചെയ്ത് സ്വർണ്ണ മുതലാളി; പരസ്യവാചകം ശരിവയ്ക്കുന്നത് മറുനാടൻ ആരോപിക്കുന്ന അതേ കാര്യങ്ങളെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ഇന്നിറങ്ങിയ എല്ലാ പ്രമുഖ പത്രങ്ങളിലും ഒരു പരസ്യം ഉണ്ട്. കറുത്ത ബാക്ക് ഗ്രൗണ്ടിൽ നാലു കോളം വലുപ്പത്തിൽ ചരമ അറിപ്പു കൊടുക്കുന്നതു പോലെ ഒരു പരസ്യം. ബോബി ചെമ്മണ്ണൂർ എന്ന വിവാദ വ്യവസായിയുടെ പടം കൂടി വച്ചതിനാൽ പലരും ഞെട്ടലോടെയാണ് പരസ്യം വായിച്ചത്. കറുത്ത ബാക്ഗ്രൗണ്ടിൽ വെളുത്ത അക്ഷരങ്ങൾ ലക്ഷ്യം ഇട്ടത് മറുനാടൻ മലയാളിയെ ആയിരുന്നു. ചില ഓൺലൈൻ മഞ്ഞ പത്രങ്ങൾ എന്ന് വിശേഷിപ്പിച്ചു മറുനാടനെതിരെ പരസ്യം നൽകിയാണ് ബോബി ചെമ്മണ്ണൂർ നേരിട്ട് യുദ്ധം ആരംഭിച്ചത്.
കാളപെറ്റുവെന്ന വലിയ പരസ്യവാചകത്തിന് താഴെയുള്ള പരസ്യവാചകങ്ങൾ ഇങ്ങനെയാണ്:
സോഷ്യൽ മീഡിയകൾ ഉപയോഗിച്ചുള്ള കുപ്രചരണങ്ങളാൽ തകർക്കാരൻ കഴിയുന്നതല്ല 153 വർഷത്തെ വിശ്വസ്ത പാരമ്പര്യത്താൽ ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പ് നേടിയെടുത്ത ജനവിശ്വാസം. വിലക്കുറവിൽ സ്വർണ്ണാഭരണങ്ങൾ ലഭ്യമാക്കുന്ന ബോബി ആൻഡ് മറഡോണ 'പറക്കും ജൂവലറി' ആദ്യമായി ഇന്ത്യയിൽ തുടങ്ങിയതും കൊണ്ടും കേരളത്തിൽ നിന്ന് ആദ്യമായി ഞങ്ങൾ ജ്യൂലറി ആരംഭിച്ചതു കൊണ്ടും 62 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഓക്സിജൻ സിറ്റി എന്ന കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് തുടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചതും കൊണ്ടു ഉണ്ടായ ബിസിൻസ് വൈരാഗ്യം മൂലം ഏതിർ ഗ്രൂപ്പ് ചില വ്യക്തികൾക്ക് പണം കൊടുത്ത് ഏഴായിരത്തോളം ജീവനക്കാർ ജോലി ചെയ്യുന്ന ചെമ്മണ്ണൂർ ഇന്റർനാഷണൽ ഗ്രൂപ്പിനെതിരെ കുപ്രചരണങ്ങൾ നടത്തികൊണ്ടിരിക്കുന്നു.
ആർക്കും ആരെക്കുറിച്ചും എപ്പോൾ വേണമെങ്കിലും ഒരു ലൈസൻസുമില്ലാതെ എന്തും എഴുതുവാൻ സാധിക്കുന്ന ചില ഓൺലൈൻ മഞ്ഞ പത്രങ്ങളിലൂടെയും ഇവർ വ്യാജ പ്രചരണങ്ങൾ നടത്തികൊണ്ടിരിക്കുന്നു. കൂടാതെ ചിലർ വ്യാജ പരാതികൾ നൽകിയും തുടങ്ങുവാൻ പോകുന്ന പല പ്രൊജക്ടുകൾക്കെതിരെ പോലും കള്ള പ്രചരണങ്ങളും ജാഥകളും വരെ ഇവർ നടത്തുന്നതായും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഞങ്ങളുടെ ഷെയർ ഹോൾഡേഴ്സിൽ തെറ്റിദ്ധാരണ ഉളവാക്കി ഞങ്ങൾ പുതുതായി തുടങ്ങാൻ പോകുന്ന സംരംഭങ്ങൾ മുടക്കുക എന്ന ഗൂഡലക്ഷ്യത്തോടെയാണ് എതിർ ഗ്രൂപ്പും അവരുടെ പണം പറ്റിയ വ്യക്തികളും പ്രവർത്തിക്കുന്നത്.
കഴിഞ്ഞ 153 വർഷക്കാലമായി ഞങ്ങളിൽ വിശ്വാസമർപ്പിച്ച് കൂടെ നിന്ന എല്ലാ മാന്യ ഉപഭോക്താക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.
വിശ്വസ്തതയോടെ
ഡോ. ബോബി ചെമ്മണ്ണൂർ, ചെയർമാൻ ആൻഡ് എംഡി, ചെമ്മണ്മൂർ ഇന്റർനാഷണൽ ഗ്രൂപ്പ്
പണവും പ്രലോഭനവുമായി മറുനാടനെ സ്വാധിനിക്കാൻ ശ്രമങ്ങൾ ഏറെ നടന്നെങ്കിലും വഴങ്ങാതെ വന്നപ്പോൾ ആണ് പുതിയ തന്ത്രവുമായി ബോബി ചെമ്മണ്മൂർ രംഗത്ത് ഇറങ്ങിയത്. പണം നൽകി പരസ്യം ചെയ്താൽ എന്തു തട്ടിപ്പും നടത്താം എന്നുള്ള അടയാളമാണ് ബോബി ചെമ്മണ്ണൂരിന്റെ ഇടപാടുകൾ. പത്രങ്ങൾക്കും ചാനലുകൾക്കും മാത്രമല്ല ഓൺലൈൻ പത്രങ്ങൾക്കും ബോബി ചെമ്മണ്ണൂർ വാരിവലിച്ച് പരസ്യം നൽകുന്നുണ്ട്. ആരു ചോദിച്ചാലും ഒന്നും രണ്ടോ ലക്ഷം വാരിക്കൊടുക്കുകയാണ് ബോബിയുടെ തന്ത്രം. നിരവിധി ഇടനിലക്കാർ മുഖേന മറുനാടനെ വലയിൽ വീഴ്ത്താൻ ശ്രമിച്ചെങ്കിലും അതിന് വഴങ്ങാതെ വന്നതുകൊണ്ടാണ് ഇപ്പോൾ മറുനാടനെതിരെ പരസ്യവുമായി രംഗത്ത് എത്തിയത്.
പരസ്യം കൊടുക്കുന്നതിന്റെ വെളിച്ചത്തിൽ മറുനാടനെതിരെ വാർത്തകൾ പ്രസിദ്ധീകരിക്കാൻ പത്രങ്ങളുടെ മേൽ നടത്തിയ ശ്രമം പരാജയപ്പെട്ടപ്പോഴാണ് ബോബി ചെമ്മണ്ണൂർ പരസ്യത്തിലൂടെ രംഗത്ത് വന്നത്. മറുനാടന്റെ പേര് വച്ച് പരസ്യം ചെയ്യാൻ ആയിരുന്നു ആദ്യ ശ്രമം. എന്നാൽ അത് മറുനാടന് പ്രശസ്തിക്ക് കാരണം ആകുമെന്ന് ചില വിദഗ്ദ്ധർ പറഞ്ഞതോടെയാണ് പേര് സൂചിപ്പിക്കാതെ പരസ്യം നൽകിയത്. ബോബി ചെമ്മണ്ണൂരിനെതിരെ വാർത്ത എഴുതിയ ഏക ഓൺലൈൻ പത്രം മറുനാടൻ ആയതിനാൽ പരസ്യത്തിൽ ഉദ്ദേശിച്ചതും മറുനാടനെ തന്നെയാണ്.
അതേ സമയം പരസ്യത്തിലെ വാചകം ബോബി ചെമ്മണൂരിനെ തിരിഞ്ഞു കുത്തുകയാണ്. കാള പെറ്റു എന്നു കേൾക്കുമ്പോൾ കയറെടുക്കരുത് എന്ന മറുനാടൻ നിലപാടാണ് ഇത് ശരിവയ്ക്കുന്നത്. സ്വന്തമായി ഭൂമി പോലും ഇല്ലാതെ ഒരു അനുമതിയും ഇല്ലാതെ 6000 കോടിയുടെ നഗരം പണിയുമെന്ന പരസ്യം കാള പെറ്റു എന്നതിന് തുല്യമാണ് എന്നായിരുന്നു മറുനാടൻ നിലപാട്. അത് ശരിവയ്ക്കുകയാണ് ബോബി ചെമ്മണ്ണൂർ ഇപ്പോൾ ചെയ്യുന്നത്. ഓക്സിജൻ സിറ്റിയെന്ന ബോബി ചെമ്മണ്ണൂരിന്റെ പരസ്യം കണ്ട് ആരും പണം നൽകി വഞ്ചിതരാകരുതെന്നാണ് മറുനാടൻ ഓർമിപ്പിച്ചത്. അതിൽ കാര്യമുണ്ടെന്നതിന് തെളിവാണ് പരസ്യം വാചകവും. മറുനാടൻ മലയാളി ഈയിടെ പുറത്തു കൊണ്ടുവന്ന വലിയ തട്ടിപ്പുകളിലൊന്നായിരുന്നു ബോബി ചെമ്മണ്ണൂരിന്റെ ഓക്സിജൻ സിറ്റി പദ്ധതി. മറുനാടൻ ഉയർത്തിയ വാദമെല്ലാം ശരിയാണെന്ന് ബോബി ചെമ്മണ്ണൂരും സമ്മതിക്കുന്നു.
62 ഏക്കറിൽ വ്യാപിച്ച് കിടക്കുന്ന ഓക്സിജൻ സിറ്റി എന്ന കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് തുടങ്ങാനുള്ള നീക്കങ്ങൾ ആരംഭിച്ചതും എന്ന പരസ്യത്തിലെ വാചകം തന്നെ ഇതിന് തെളിവാണ്. നീക്കങ്ങൾ ആരംഭിച്ചപ്പോൾ തന്നെ കാള പെറ്റു എന്ന തരത്തിൽ എല്ലാ പത്രത്തിലും പരസ്യം നൽകി. ഈ പദ്ധതിക്ക് വേണ്ട് അനുമതികൾ പോലും ബോബി ചെമ്മണ്ണൂർ വാങ്ങിയിട്ടില്ല. സ്പെ്ഷ്യൽ ഇക്കണോമിക് സോൺ ആണ് വട്ടക്കല്ലലിലെ ഓക്സിജൻ സിറ്റിയെന്നാണ് പത്രപ്പരസ്യങ്ങളിൽ ബോബി ചെമ്മണ്ണൂർ അവകാശപ്പെട്ടത്. സ്വകാര്യ സെസിന് കേന്ദ്രസർക്കാർ അനുമതി നൽകണമെങ്കിൽ ഏറ്റവും ചുരുങ്ങിയത് 250 ഏക്കറെങ്കിലും സ്ഥലം ഉണ്ടായിരിക്കണം എന്നതാണ് ചട്ടം. മറിച്ചുള്ളവയ്ക്ക് യാതൊരു അംഗീകാരവും ലഭിക്കുകയില്ല. ഓക്സിജൻ സിറ്റി 62 ഏക്കറിൽ സ്ഥാപിക്കുമെന്നാണ് ബോബി അവകാശപ്പെടുന്നത്. ഇത് വ്യക്തമാക്കി എല്ലാ പത്രങ്ങളിലും പരസ്യവും നൽകി.
പദ്ധതിക്ക് സെസ് പദവി ലഭിച്ചെന്നും പരസ്യത്തിൽ പറയുന്നു. ഇത് പരസ്യത്തിൽ വ്യക്തമാക്കിയതോടെ തെറ്റിദ്ധരിപ്പിക്കിലാണെന്ന് വ്യക്തമാവുകയും ചെയ്തു. ഫുട്ബോൾ ഇതിഹാസം മാറഡോണ ഓക്സിജൻ സിറ്റിയിലെ പത്താം നമ്ബർ വീട്ടിൽ താമസിക്കുമെന്ന വാദവും സർക്കാറുകളെ പരിഹസിക്കലാണെന്ന് ആരോപണം ഉയർന്നു. 30 കോടിയുടെ പരസ്യം പത്രങ്ങൾക്ക് നൽകി 6000 കോടി പിരിച്ചെടുക്കാനാണ് ബോബി ചെമ്മണ്ണൂർ ലക്ഷ്യമിടുന്നതായുള്ള സംശയം ഓക്സിജൻ സിറ്റിയുമായി ബന്ധപ്പെട്ട് ശക്തമാണ്. ഓക്സിജൻ സിറ്റി എന്ന റിയൽ എസ്റ്റേറ്റ് പദ്ധതി രാജ്യത്ത് നിലവിൽ ഉള്ള സർവ്വ നിയമങ്ങൾക്കും വിരുദ്ധമാണ് വ്യക്തമാക്കുന്ന രേഖകളും നേരത്തെ മറുനാടൻ പുറത്തുവിട്ടിരുന്നു. ഇതെല്ലാം ശരിയാണെന്നാണ് കാളപെറ്റുവെന്ന വാചകത്തിലൂടെ ബോബി ചെമ്മണ്ണൂരും പറയാതെ പറയുന്നു. ഓക്സിജൻ സിറ്റിക്കായുള്ള ആലോചന ആരംഭിച്ചതേ ഉള്ളൂവെന്നാണ് പുതിയ പര്യത്തിലെ വാചകം.
തൃശ്ശൂരിന് സമീപം മണ്ണുത്തിയിൽ ദേശീയപാതയ്ക്കരികിലായി 62 ഏക്കർ സ്ഥലത്ത് കേരളത്തിലെ ഏറ്റവും വലിയ ടൗൺഷിപ്പ് ചെമ്മണ്ണൂർ ഇന്റർനാഷണൽ ജൂവലേഴ്സ് ഒരുക്കുന്നതായാണ് ഓക്സിജൻ സിറ്റിയെക്കുറിച്ചുള്ള പരസ്യം. 6000 കോടിയുടെ ഓക്സിജൻ സിറ്റിയിൽ ഫ്ളാറ്റുകൾ, വില്ലകൾ, ഐ ടി പാർക്ക്, അമ്യൂസ്മെന്റ് പാർക്ക്, ഷോപ്പിങ് മാൾ, മൾട്ടിപ്ലെക്സ് , ഫൈവ്സ്റ്റാർ ഹോട്ടൽ, ബാങ്ക്, ഇന്റർനാഷണൽ സ്കൂൾ, സ്പോർട്സ് സെന്റർ, ഹോളിസ്റ്റിക് സെന്റർ, കൺവെൻഷൻ സെന്റർ, ഫുഡ് കോർട്ട്, ഹെലിപാഡ് തുടങ്ങി ആരെയും ആകർഷിക്കാവുന്ന നിരവധി വിഭവങ്ങൾ ഉൾക്കൊള്ളിച്ചാണ് സിറ്റി ഒരുങ്ങുന്നതെന്നായിരുന്നു പരസ്യം. ബോബി ചെമ്മണ്ണൂർ രജിസ്റ്റർ ചെയ്തിരിക്കുന്ന 19 കമ്പനികളുടെയും മൂലധനമായി കാണിച്ചിരിക്കുന്ന ഒരേ വസ്തുവാണ് ഒല്ലൂക്കര വില്ലേജിൽ തൃശൂർ പാലക്കാട് ദേശിയ പാത നാൽപ്പത്തിയേഴിനോടടുത്തായാണ് വട്ടക്കല്ലിൽ 62 ഏക്കർ ഭൂമി. 58 ഏക്കർ ഭൂമിയാണ് കമ്പനിയുടെ പേരിൽ ആധാരത്തിൽ ഉള്ളത്. നാല് ഏക്കർ പുറമ്പോക്ക് കൂടി കൂട്ടിയാണ് 62 വരുന്നത്. ഈ ഭൂമിയിൽ നഗരം പണിയണമെങ്കിൽ ആദ്യം വേണ്ടത് കമ്പനി ഷെയർഹോൾഡർമാർ ചേർന്ന് റസലൂഷൻ പാസാക്കി അതിന് അനുമതി നൽകുകയാണ്. ഇങ്ങനെ ഒരു റസലൂഷൻ ഇനിയും നടന്നിട്ടില്ലെന്ന് കമ്പനി രജിസ്റ്റർ ഓഫീസിൽ നടത്തിയ അന്വേഷണത്തിൽവ്യക്തമായി.
പട്ടിക്കാടിന് സമീപമുള്ള ഈ ഭൂമിയിൽ മുമ്പ് മണ്ണെടുക്കാൻ അനുമതി നിഷേധിക്കപ്പെട്ടതാണ്. 175 മീറ്റർ ഉയർന്നുള്ള വലിയ കുന്നാണിത്. ഓക്സിജൻ സിറ്റിയുടെ പ്രഖ്യാപനത്തിന് മുമ്പ് ഒല്ലൂക്കര വില്ലേജിൽ ചെന്ന് ഈ സ്ഥലം ബോബിയുടെയോ അല്ലെങ്കിൽ ഓക്സിജൻ സിറ്റിയുടെയോ പേരിലേയ്ക്ക് മാറ്റാൻ ബോബി ചെമ്മണ്ണൂർ അപേക്ഷ നൽകിയെങ്കിലും അനുമതി ലഭിച്ചിരുന്നില്ല. തൃശൂർ കോർപ്പറേഷന്റെ ഒല്ലൂക്കര മേഖല പരിധിയിൽ ആണ് ഈ സ്ഥലം വരുന്നത്. ഇവിടെ നടത്തിയ അന്വേഷണത്തിലും ഇങ്ങനെ ഒരു പദ്ധതിക്ക് അനുമതി നൽകിയിട്ടില്ല. തൃശൂർ കോർപ്പറേഷനോ, മലിനീകരണ നിയന്ത്രണ ബോർഡോ, ടൗൺ പ്ലാനിങ് ഓഫീസറോ ഇങ്ങനെ ഒരു പദ്ധതിയെക്കുറിച്ച് കേൾക്കുന്നത് പത്ര പരസ്യത്തിലൂടെയാണ്. കേരളത്തിന്റെ ഈ അനുമതികളുടെ കാര്യം ഇവിടെ നിൽക്കട്ടെ. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അടക്കം വേറെയും ഉണ്ട് അനുമതികൾ ആവശ്യമായവ. ഇതിനോരോന്നിനു ശ്രമിച്ചിട്ടുപോലും ഇല്ല എന്നതാണ് സത്യം.
എന്നുവച്ചാൽ ഇങ്ങനെ ഒരു പദ്ധതി മനസിൽ പോലും കാണാതെ ഫോട്ടോഷോപ്പ് നടത്തി ഒരു പ്രൊജക്ട് ചിത്രം ഉണ്ടാക്കി ആളുകളെ പറ്റിച്ച പണം പിരിക്കാൻ ബോബി ചെമ്മണ്ണൂർ നടത്തുന്ന ശ്രമം ആണിതെന്ന് സാരം. പഴയ ആടു മാഞ്ചിയം സ്റ്റൈൽ ഒരു തട്ടിപ്പ്. ഇതാണ് മറുനാടൻ വാർത്തയായി നൽകി. ഈ വിഷയങ്ങൾക്കൊന്നും വ്യക്തമായ മറുപടി ഇന്നത്തെ കാള പെറ്റുവെന്ന പരസ്യത്തിൽ ബോബി ചെമ്മണ്ണൂർ നൽകുന്നില്ല. പകരം പുകമറ സൃഷ്ടിച്ച് കോടികൾ തട്ടിയെടുക്കാനാണ് നീക്കമെന്നാണ് ആരോപണം. ഇത് സംബന്ധിച്ച് പൊതു പ്രവർത്തകനായ ജോയ് കൈതാരം മുഖ്യമന്ത്രിക്കും പൊലീസ് മേധാവിക്കും പരാതി നൽകിയിട്ടുമുണ്ട്. ഇതെല്ലാം മറുനാടനിലൂടെ പുറം ലോകത്തെത്തിയപ്പോൾ നിക്ഷേപകർ ചിന്തിക്കാനും തുടങ്ങി. ഇതാണ് മറുനാടനെ അധിക്ഷേപിച്ച് പരസ്യം കൊടുക്കാൻ മുതലാളിയെ പ്രേരിപ്പിച്ചതും.
Stories you may Like
- 'പുരുഷന്മാർ ലേഡീസ് ഹോസ്റ്റലിൽ താമസിക്കണം' പരസ്യത്തിന് പിന്നിൽ
- ശിവസേന പരസ്യത്തിൽ ബാൽ താക്കറെയെ ഒഴിവാക്കി ഷിൻഡെ വിഭാഗം
- ബോബി ഡിയോളിനെ ചുംബിച്ച് ആരാധിക; സ്തബ്ധനായി താരം; വീഡിയോ വൈറൽ
- മോദിയുടെയും സ്റ്റാലിന്റെയും ചിത്രത്തിനു പിന്നിൽ ചൈനീസ് പതാകയുള്ള റോക്കറ്റ്
- രൺവീർ സിംഗും മുതിർന്ന താരം ജോണി സിൻസും അഭിനയിച്ച പരസ്യത്തിനെതിരെ വിമർശനം
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്