കാണാതായതു മുതൽ ആയിരങ്ങളുടെ മനസ്സിൽ 'ലിറ്റിൽ പ്രിൻസസ്' ആയി മാറിയ ഷെറിൻ മാത്യൂസിന്റെ മൃതദേഹം ആർക്കെന്ന് വ്യക്തമാക്കാതെ കൈമാറി അധികൃതർ; കുഞ്ഞിന്റെ സംസ്കാരം എങ്ങനെ വേണമെന്നതിൽ കടുത്ത ആശയക്കുഴപ്പം; ഇന്ത്യയിലോ ടെക്സാസിലോ അന്ത്യകർമ്മങ്ങൾ എന്ന് ചർച്ചചെയ്ത് സോഷ്യൽ മീഡിയയും യുഎസ് മലയാളി സമൂഹവും
മറുനാടൻ ഡെസ്ക്
ഡാലസ്: അമേരിക്കയിലെ ഡാലസിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ച മൂന്നുവയസുകാരി ഷെറിൻ മാത്യൂസിന്റെ മൃതദേഹം ബന്ധപ്പെട്ടവർക്ക് കൈമാറിയെന്ന് അധികൃതർ വ്യക്തമാക്കിയതിന് പിന്നാലെ കുഞ്ഞിനെ അടക്കം ചെയ്യുന്നതിന്റെ കാര്യത്തെച്ചൊല്ലി വ്യത്യസ്ത അഭിപ്രായങ്ങളുമായി ആയിരങ്ങൾ. മൃതദേഹം കൈമാറിയെന്ന് വ്യക്തമാക്കിയെങ്കിലും ആർക്കാണ് മൃതദേഹം വിട്ടുകൊടുത്തതെന്ന് വെളിപ്പെടുത്താൻ ഡാലസ് കൗണ്ടി മെഡിക്കൽ എക്സാമിനറുടെ ഓഫിസ് തയാറായില്ല. ടെക്സാസിൽ തന്നെ മാത്യൂസിന്റെ ബന്ധുക്കളുമുണ്ട്. എന്നാൽ ഇവർക്കാണോ കുഞ്ഞിനെ കൈമാറിയത് അതോ ഇന്ത്യൻ അധികൃതർക്കാണോ എന്ന കാര്യത്തിൽ അധികൃതർ വ്യക്തത വരുത്തിയില്ല.
ഒക്ടോബർ ഏഴിനു കാണാതായ ഷെറിന്റെ ജഡം 22 ന് ആണു കണ്ടെടുത്തത്. അഴുകിയ മൃതദേഹങ്ങൾ മണത്തു കണ്ടുപിടിക്കാൻ പ്രത്യേക പരിശീലനം ലഭിച്ച നായയാണു കലുങ്കിനടിയിൽ ജഡം കണ്ടെത്തിയത്. അയൽപക്കത്തെ എല്ലാവീടുകളിലും പൊലീസ് അന്വേഷണം നടത്തിയിരുന്നു. മൃതദേഹം മണത്തു കണ്ടുപിടിക്കുന്ന നായ്ക്കൾ, ഹെലികോപ്റ്ററുകൾ, ഡ്രോണുകൾ എന്നിവയെല്ലാം ഉപയോഗപ്പെടുത്തി. അറസ്റ്റിലായ പിതാവ് വെസ്ലി മാത്യൂസ് (37) ഇപ്പോൾ ഡാലസ് കൗണ്ടി ജയിലിലാണ്. ഇയാൾ ആത്മഹത്യ ചെയ്യാതിരിക്കാൻ പ്രത്യേക നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
കാണാതായതിന് പിന്നാലെ തന്നെ ആ കുഞ്ഞിനെ ജീവനോടെ തിരിച്ചുകിട്ടേണമെന്ന പ്രാർത്ഥനയുമായി കഴിയുകയായിരുന്നു യുഎസിലെ മലയാളി സമൂഹം ഉൾപ്പെടെ ആയിരങ്ങൾ. ഈ വാർത്ത ലോകംമുഴുവൻ മാധ്യമങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടതോടെ കുഞ്ഞിന് എന്തുപറ്റിയെന്ന ആകാംക്ഷയിലായി എല്ലാവരും. എന്നാൽ കഴിഞ്ഞദിവസം മൃതദേഹം കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചതോടെ കുഞ്ഞിന്റെ അന്ത്യകർമ്മങ്ങൾ എങ്ങനെയാവുമെന്ന ചർച്ചയാണ് ഇപ്പോൾ സജീവമായിരിക്കുന്നത്.
കുഞ്ഞിനെ അടക്കം ചെയ്യാൻ ഇന്ത്യയിൽ കൊണ്ടുപോകുമെന്നും ഹൈന്ദവ രീതിയിലാവും കുഞ്ഞിന്റെ സംസ്കാരച്ചടങ്ങമെന്നും ഉള്ള പ്രചരണങ്ങളും സജീവമാണ്. എന്നാൽ ഷെറിന് ഇന്ത്യയിൽ ബന്ധുക്കൾ ആരുമില്ലെന്നും കാണാതായതിന് ശേഷം കഴിഞ്ഞ 18 ദിവസമായി ആ കുഞ്ഞ് ലോകത്തെ നിരവധി പേരുടെ മകളോ സഹോദരിയോ പോലെ ആയെന്നും പറഞ്ഞാണ് ഷെറിനുവേണ്ടി പ്രാർത്ഥനയുമായി കഴിഞ്ഞ നിരവധി പേർ എത്തുന്നത്. കുടുംബാംഗങ്ങളും ബന്ധുക്കളുമായ നിരവധി പേർ ടെക്സാസിൽ ഉള്ളതിനാൽ അവിടെത്തന്നെ കുഞ്ഞിനെ അടക്കം ചെയ്യണമെന്ന വാദമാണ് അവിടെയുള്ള മലയാളി സമൂഹം ഉൾപ്പെടെ ഉയർത്തുന്നത്.
ഇന്ത്യയിൽ നിന്ന് ദത്തെടുക്കപ്പെട്ട കുഞ്ഞാണ് ഷെറിൻ. ബിഹാറിലെ നളന്ദയിലെ മദർ തെരേസ അനാഥ് സേവ ആശ്രമത്തിൽനിന്നു രണ്ടുവർഷം മുൻപാണ് സരസ്വതി എന്നു പേരുള്ള ബാലികയെ എറണാകുളം സ്വദേശികളായ വെസ്ലി മാത്യൂസും ഭാര്യ സിനിയും ദത്തെടുത്തത്. കുട്ടിയെ യുഎസിലേക്കു കൊണ്ടുപോവുകയും പേര് ഷെറിൻ മാത്യൂസ് എന്നു മാറ്റുകയുമായിരുന്നു.
ഈ വിവരങ്ങളെല്ലാം ഷെറിനെ കാണാതായതു മുതൽതന്നെ ചർച്ചയാവുകയും ചെയ്തിരുന്നു. ഷെറിന്റെ മൃതദേഹം കണ്ടെടുത്ത വിവരം പുറത്തുവന്നതിന് പിന്നാലെയാണ് കുഞ്ഞിന്റെ അന്ത്യകർമ്മം എങ്ങനെവേണം, എവിടെയാവണം എന്നെല്ലാം ചർച്ചകൾ ഇപ്പോൾ തുടങ്ങിയിട്ടുള്ളത്. ഷെറിനെ കാണാതായപ്പോൾ മുതൽ തന്നെ പ്രിൻസസ് ഷെറിൻ എന്നും ലോകത്തിന്റെ പുത്രി എന്നും നമ്മുടെ കുഞ്ഞ് എന്നുമെല്ലാം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ കുഞ്ഞിനുവേണ്ടി പ്രാർത്ഥനകൾ സജീവമായിരുന്നു.
ഇതിന്റെ തുടർച്ചയായാണ് ഇപ്പോൾ കുഞ്ഞിനെ അടക്കം ചെയ്യുന്ന കാര്യത്തിലും അഭിപ്രായപ്രകടനങ്ങൾ തുടരുന്നത്. കുഞ്ഞിനെ ആർക്ക് കൈമാറിയെന്ന് അധികൃതർ വ്യക്തമാക്കാത്ത സാഹചര്യത്തിൽ ഇക്കാര്യത്തിൽ കൂടുതൽ രൂക്ഷമായ തർക്കങ്ങളും തുടങ്ങിക്കഴിഞ്ഞു. മതസൗഹാർദ്ദപരമായ ഒരു സംസ്കാരമാണ് കുഞ്ഞിന് വേണ്ടതെന്ന അഭിപ്രായമാണ് ഉയരുന്നത്. മതാതീതമായ അന്ത്യകർമ്മങ്ങൾ നടത്തണമെന്ന ആവശ്യവും ഉയരുന്നു. കുഞ്ഞ് താമസിച്ചിരുന്ന റിച്ചാഡ്സണിലെ റസിഡന്റ് ആയ ഉമൈർ സിദ്ദിഖി എന്ന 23കാരൻ തുടങ്ങിയ ഓൺലൈൻ പെറ്റിഷനും വലിയ ചർച്ചയായി.
മാത്യൂസിന്റെ കുടുംബവുമായി ബന്ധമൊന്നും ഇല്ലാത്ത സിദ്ദിഖി കുഞ്ഞിനെ എല്ലാ മതക്കാർക്കും സ്വീകാര്യമായ രീതിയിൽ അന്ത്യകർമ്മങ്ങൾ നടത്തി അടക്കംചെയ്യണമെന്ന അഭിപ്രായമാണ് പ്രകടിപ്പിച്ചത്. അയ്യായിരത്തിലേറെപ്പേർ ഇതിന് അനുകൂല നിലപാടുമായി രംഗത്തെത്തി പെറ്റിഷനിൽ ഒപ്പുവച്ചു. അത്തരത്തിൽ മൃതദേഹം കൈമാറ്റം ചെയ്യണമെന്ന വാദവും ശക്തമായി. ഇതിന് പുറമെ ഇന്ത്യയിൽ അടക്കണോ അതോ ടെക്സാസിൽ തന്നെ അടക്കം ചെയ്യണോ എന്ന ചർച്ചയും മറ്റൊരു വശത്ത് തുടങ്ങി.
അമേരിക്കയുടെ മകളാണെന്നും അതിനാൽ ടെക്സാസിൽ തന്നെ അടക്കം ചെയ്യണമെന്നുമുള്ള വാദമാണ് സജീവം. ഇത്തരം ചർച്ചകൾ നടക്കുന്നതിനിടെയാണ് ഇന്ന് അധികൃതർ മൃതദേഹം കൈമാറിയെന്ന് വ്യക്തമാക്കിയിരിക്കുന്നത്. അതേസമയം ആർക്ക് കൈമാറിയെന്ന് പറയാതിരുന്നതോടെ ഇതും ചർച്ചാ വിഷയമായിട്ടുണ്ട്. മൃതദേഹം ഇന്ത്യയിലേക്ക കൊണ്ടുപോകുമെന്ന ഊഹാപോഹങ്ങളും സജീവമായിട്ടുണ്ട്. ഷെറിനെ ദത്തെടുത്ത വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം തുടങ്ങിയിട്ടുണ്ട് കേന്ദ്രസർക്കാർ എന്ന വാർത്തകളും ഇതിന് ആക്കംകൂട്ടി.
സരസ്വതിയെ ദത്തെടുത്തത് നിയമപ്രകാരമോ എന്ന് അന്വേഷിച്ച് ഇന്ത്യ
ഷെറിന്റെ മരണത്തെയും ദത്തെടുക്കലിനേയും കുറിച്ച് അന്വേഷണം നടത്തുമെന്ന് കേന്ദ്രമന്ത്രി സുഷമാസ്വരാജ് കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഷെറിനെ ദത്തെടുത്ത നടപടി സംബന്ധിച്ച അന്വേഷണം നടത്താൻ ശിശുക്ഷേമ മന്ത്രി മേനക ഗാന്ധിയോടു വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. ശിശുക്ഷേമ മന്ത്രാലയത്തിന്റെ അംഗീകാരം ഉറപ്പാക്കിയിട്ടു മാത്രമേ ദത്തെടുക്കുന്ന കുട്ടികൾക്കു പാസ്പോർട്ട് നൽകാവൂ എന്നും സുഷമ നിർദ്ദേശിച്ചു.
ഇന്ത്യയിൽ ദത്തെടുക്കൽ നടപടികൾ നിയന്ത്രിക്കുന്ന നോഡൽ ഏജൻസിയായ ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി ഷെറിന്റെ മരണം സംബന്ധിച്ചു വിശദാംശങ്ങൾ തേടി യുഎസ് ഏജൻസിയുമായി ബന്ധപ്പെട്ടിരുന്നു. ഷെറിനെ 2016 ജൂലൈയിൽ ദത്തെടുത്തതിനുശേഷം യുഎസ് ഏജൻസി നൽകിയ നാലു റിപ്പോർട്ടുകളിലും പുതിയ സാഹചര്യങ്ങളുമായി ഷെറിൻ പൊരുത്തപ്പെട്ടുവരുന്നുണ്ടെന്നും സുരക്ഷിതയാണെന്നും ആണ് അറിയിച്ചിരുന്നത്.
ഷെറിൻ മാത്യൂസ് കൊല്ലപ്പെട്ടതായി തെളിഞ്ഞതുമുതൽ ബിഹാറിലെ ശിശുസംരക്ഷണ കേന്ദ്രങ്ങൾ പൊലീസ് നിരീക്ഷണത്തിലാക്കിയിരുന്നു. കുട്ടിയെ ദത്തെടുത്തതു നടപടിക്രമങ്ങൾ പാലിച്ചാണോ എന്നതു സംബന്ധിച്ച് നാളന്ദ ജില്ലാ മജിസ്ട്രേട്ട് എസ്.എം. ത്യാഗരാജന്റെ നേതൃത്വത്തിൽ അന്വേഷണവും നടന്നുവരികയാണ്. അതേസമയം, കുട്ടിയെ ദത്തുനൽകിയ നാളന്ദയിലെ സ്ഥാപനം ഒന്നരമാസം മുൻപു പൂട്ടിച്ചതായി ജില്ലാ മജിസ്ട്രേട്ട് അറിയിച്ചിരുന്നു.
അതേസമയം, ഷെറിൻ മാത്യൂസിന്റെ മരണത്തെക്കുറിച്ചുള്ള വിശദമായ റിപ്പോർട്ടിനായി ഇന്ത്യയിലെ ചൈൽഡ് അഡോപ്ഷൻ റിസോഴ്സ് അഥോറിറ്റി യുഎസ് സെൻട്രൽ അഥോറിറ്റി ഫോർ ഹേഗ് അഡോപ്ഷന് കത്തെഴുതിയതായാണ് വിവരം. ഷെറിന്റെ യുഎസിലെ ജീവിതത്തെക്കുറിച്ച് നാലു റിപ്പോർട്ടുകൾ ഇന്ത്യയ്ക്ക് ഇതിനകം ലഭിച്ചിട്ടുണ്ട്. എന്നാൽ, ഇവയെല്ലാം ഷെറിന്റെ മരണം സ്ഥിരീകരിക്കുന്നതിനു മുമ്പുള്ളതാണ്.
അന്വേഷണം തുടരുന്നു; കൂടുതൽ അറസ്റ്റിനും സാധ്യത
ടെക്സാസിൽ കൊല്ലപ്പെട്ട മൂന്നു വയസുകാരി ഷെറിൻ മാത്യൂസിന്റെ മരണത്തിൽ കൂടുതൽ പേരെ അറസ്റ്റു ചെയ്യാൻ സാധ്യതയെന്ന റിപ്പോർട്ടുകളും ഇതോടൊപ്പം പുറത്തുവന്നു. ഷെറിൻ മരിച്ചതെങ്ങനെ എന്ന കാര്യത്തിൽ പൊലീസിന് ഇനിയും വ്യക്തത കൈവന്നിട്ടില്ല. വീട്ടിൽ നിന്നും ഒരു കിലോമീറ്റർ അകലയുള്ള കലുങ്കിനടിയിൽ നേരത്തെ പൊലീസ് പരിശോധന നടത്തിയപ്പോൾ മൃതദേഹം ലഭിച്ചിരുന്നില്ല. ഇവിടെ എത്രനാളായി ജഡം കിടക്കുകയായിരുന്നുവെന്നും പൊലീസ് അന്വേഷിച്ചുവരുന്നു. നേരത്തെ പരിശോധന നടത്തിയപ്പോൾ ഒരു സൂചനയും കിട്ടാതെ മടങ്ങേണ്ടിവന്ന സ്ഥലത്തുനിന്നാണു പിന്നീടു ജഡം കണ്ടെത്താൻ പൊലീസിനു കഴിഞ്ഞത്. ഇതിന് പിന്നാലെയാണ് മൃതദേഹം ഇപ്പോൾ കൈമാറിയിട്ടുള്ളത്.
അതേസമയം, ഷെറിന്റെ മൃതദേഹം കണ്ടെത്തിയതിനു പിന്നാലെ മൊഴി മാറ്റിയ വെസ്ലി, കുഞ്ഞിനെ ദേഹോപദ്രവം ഏൽപിച്ചതായി പൊലീസിനോടു സമ്മതിച്ചിരുന്നു. നിർബന്ധിച്ചു പാലു നൽകിയപ്പോൾ ശ്വാസതടസ്സമുണ്ടായ ഷെറിൻ മരിച്ചെന്നു കരുതി സ്ഥലത്തുനിന്നു മാറ്റിയെന്നും പിന്നീട് കലുങ്കിനടിയിൽ ഒളിപ്പിച്ചെന്നുമായിരുന്നു മൊഴി. എന്നാൽ കുഞ്ഞിനു ശ്വാസതടസ്സമുണ്ടായപ്പോൾ നഴ്സായ സിനിയുടെ സഹായം തേടാത്തത് സംശയമുയർത്തിയിരുന്നു. ഇക്കാര്യത്തിൽ അന്വേഷണം തുടരുകയാണ്.
മൊഴികളിലെ വൈരുധ്യവും കുഞ്ഞിനെ ഉപദ്രവിച്ചു എന്ന കുറ്റസമ്മതവും മൂലം വെസ്ലിയെ വീണ്ടും അറസ്റ്റു ചെയ്തു റിച്ചർഡ്സൺ സിറ്റി ജയിലിലടച്ചിരിക്കുകയാണ്. സിനിയെ ചോദ്യംചെയ്യാൻ പൊലീസ് അനുമതി തേടിയെങ്കിലും അവർ സഹകരിക്കുന്നില്ല. അതേസമയം, വെസ്ലിയുടെയും സിനിയുടെയും നാലു വയസ്സുള്ള സ്വന്തം മകൾ യുഎസ് നിയമപ്രകാരം ഇപ്പോൾ ശിശുസംരക്ഷണ കേന്ദ്രത്തിലാണ്. ഷെറിനെ കാണാതായതിന് പിന്നാലെ വീട്ടുകാർ കുഞ്ഞിനെ ഉപദ്രവിച്ചതാണോ എന്ന് കണ്ടെത്താത്ത സാഹചര്യത്തിൽ ഈ കുഞ്ഞിനേയും അമേരിക്കൻ നിയമപ്രകാരം അധികൃതർ ഏറ്റെടുത്ത് ശിശുസംരക്ഷണ വിഭാഗത്തിന് കൈമാറുകയായിരുന്നു.
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്