ചാക്ക് മൂടി മുകളിൽ മണൽ വിരിച്ച മരണക്കുഴി! എട്ട് വർഷം മുമ്പ് കുഴിച്ച കിണറിൽ വെള്ളം വറ്റിയതോടെ ഉപയോഗ ശ്യൂന്യമായി; അശാസ്ത്രീയമായി വിരിച്ച ചാക്ക് മാറിപോയപ്പോൾ സഹോദരനൊപ്പം കളിക്കുന്നതിനിടെ രണ്ടര വയസ്സുകാരൻ വീണത് കാണാക്കയത്തിൽ; കണ്ണീരുമായി രാജ്യം മുഴുവൻ പ്രാർത്ഥിച്ചിട്ടും സുജിത് വിൽസണെ രക്ഷിക്കാനായില്ല; എല്ലാത്തിനും കാരണം സുപ്രീംകോടതി വിധി പോലും മറികടന്നുള്ള കുഴൽ കിണർ നിർമ്മാണം; ഓർമ്മകളിലേക്ക് ഓടിയെത്തുന്നത് ഭരതൻ ചിത്രമായ മാളൂട്ടിയുടെ സങ്കടക്കാഴ്ചകൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുച്ചിറപ്പള്ളി: കളിക്കുന്നതിനിടെയാണ് സുജിത് വിൽസൺ കുഴൽകിണറിലേക്ക് വീണത്. വീടിന് അടുത്തുള്ള കുഴൽകിണർ ചാക്കിട്ടുമൂടി മുകളിൽ മണൽ വിരിച്ചിരുന്നു. എന്നാൽ ചാക്ക് മാറിപ്പോയതോടെയാണ് സഹോദരനൊപ്പം കളിക്കുന്നതിനെ രണ്ടരവയസുകാരൻ വീണത്. പിന്നെ രക്ഷാ സേനയുടെ വരവ്. എങ്ങനേയും സുജിത്തിനെ ജീവനോടെ പുറത്തെടുക്കാനുള്ള ശ്രമം. ഒടുവിൽ എല്ലാം വിഫലം. എട്ട് കൊല്ലം മുമ്പുണ്ടാക്കിയ കുഴൽകിണറിലാണ് സുജിത് വീണത്. വെള്ളം കിട്ടതോടെ ഉപയോഗ ശൂന്യമായി. എന്നിട്ടും അത് വേണ്ടവിധം അത് മൂടിയില്ല. ഇതാണ് ദുരന്തമുണ്ടാക്കിയത്.
ഭരതന്റെ സംവിധാനത്തിൽ ബേബി ശ്യാമിലി, ജയറാം, നെടുമുടി വേണു, ഉർവശി എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 1990-ൽ പ്രദർശനത്തിനിറങ്ങിയ മാളൂട്ടി. കളിച്ചു കൊണ്ടിരിക്കുമ്പോൾ കുഴിയിലേക്ക് വീണ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതാണ് ഈ ചിത്രത്തിന്റെ ഇതിവൃത്തം. മലയാളിയെ കരയിച്ച ഈ ചിത്രത്തിന് സമാനമായ രംഗങ്ങളാണ് നാല് ദിവസമായി തിരുച്ചിറപ്പള്ളിയിലും കണ്ടത്. കുഴൽ കിണറുകൾ കൃത്യമായി മൂടിയില്ലെങ്കിലുള്ള ദുരന്ത സാധ്യതയാണ് മാളൂട്ടിയിലൂടെ മലയാളി അന്ന് അറിഞ്ഞത്. ഈ വേദനയിലേക്ക് വീണ്ടും ഏവരേയും കൂട്ടിക്കൊണ്ട് പോകുന്നതാണ് തിരുച്ചിറപ്പള്ളിയിലെ സുജിത് വിൽസണിന്റെ വിയോഗവും.
രാജ്യത്തിന്റെ പല ഭാഗത്തു നിന്നും പല കാലങ്ങളായി കുട്ടികൾ കുഴൽ കിണറുകളിലും കിണറുകളിലും വീഴുന്നുവെന്ന വാർത്തകൾ ഉണ്ടാകാറുണ്ട്. ഈ വാർത്തകൾ കേൾക്കുമ്പോൾ മലയാളികൾ ആദ്യം ഓർക്കുന്നത് പക്ഷേ ഒരു സിനിമയാണ്. 1990ൽ ജോൺപോൾ രചിച്ച് ഭരതന്റെ സംവിധാനത്തിൽ എത്തിയ ചിത്രം 'മാളൂട്ടി'. സിനിമ കണ്ട ആർക്കും ഇത്തരം വാർത്തകൾ കേൾക്കുമ്പോൾ അതിലെ രംഗങ്ങൾ മനസ്സിലേക്ക് വരാതിരിക്കില്ല. ജയറാം, ഉർവശി, ബേബി ശ്യാമിലി എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങളിലെത്തിയത്. കുടുംബത്തിൽ നിന്നും അകന്ന് മറ്റൊരു സ്ഥലത്ത് അവധി ആഘോഷിക്കാനെത്തുന്ന കുടുംബം. അച്ഛന്റെയും അമ്മയുടെയും ശ്രദ്ധ തെറ്റിയപ്പോൾ കളിച്ചുകൊണ്ടിരുന്ന കുട്ടി ആഴമുള്ള കിണറിലേക്ക് വീഴുന്നു. പിന്നീടുള്ള രക്ഷാപ്രവർത്തനങ്ങളും കുഞ്ഞിനെ പുറത്തെടുക്കലുമാണ് മാളൂട്ടി പറയുന്നത്. 2017ൽ പുറത്തിറങ്ങിയ നയൻതാര പ്രധാന വേഷത്തിലെത്തിയ 'അറം' എന്ന ചിത്രവും സമാനമായ പ്രമേയമാണ് കൈകാര്യം ചെയ്യുന്നത്. പക്ഷേ 'മാളൂട്ടി' പുറത്തിറങ്ങി 30 വർഷത്തോളം ആകുമ്പോഴും സ്ഥിതിഗതികൾക്ക് മാറ്റമില്ല. മൂടാത്ത കിണറുകളും കുഴികളും കുഴൽകിണറുകളും ഇന്നും നിലനിൽക്കുന്നു.
കഴിഞ്ഞ ജൂണിൽ പഞ്ചാബിലെ ഭഗ്വൻപുര ഗ്രാമത്തിലും സമാനസംഭവമുണ്ടായിട്ടുണ്ട്. ആറ് ദിവസം നീണ്ട രക്ഷാപ്രവർത്തനത്തിന് ശേഷമായിരുന്നു രണ്ട് വയസുകാരനായ കുട്ടിയെ പുറത്തെത്തിച്ചത്. എന്നാൽ പുറത്തെടുക്കുമ്പോൾ കുട്ടിക്ക് ജീവനുണ്ടായിരുന്നെങ്കിലും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. അന്നും രണ്ട് വയസ്സുകാരനെ ഓർത്ത് രാജ്യം വേദനിച്ചു. ഇനിയെങ്കിലും കുഴൽകിണർ ദുരന്തങ്ങൾ ഉണ്ടാകരുതേ എന്ന് പ്രാർത്ഥിച്ചു. മുൻകരുതൽ എടുക്കുമെന്ന് ഏവരും ശപഥം ചെയ്തു. എന്നാൽ അതൊന്നും ലക്ഷ്യത്തിലേക്ക് നയിച്ചില്ലെന്ന് തെളിയിക്കുന്നതാണ് സുജിത്തിന്റെ മരണവും.
ഉപയോഗശൂന്യമായതും അശ്രദ്ധമായി തുറന്ന് കിടക്കുന്നതുമായ കുഴൽക്കിണറുകൾ മൂടാത്ത പക്ഷം കടുത്ത ശിക്ഷ കൊടുക്കണമെന്ന പൊതു വികാരമാണ് സോഷ്യൽ മീഡിയ ഉയർത്തുന്നത്. 2019 ൽ മാത്രം നിരവധി സംഭവമുണ്ടായെന്ന് കണക്കുകളുമായി സോഷ്യൽ മീഡിയ വിശദീകരിക്കുന്നു. പഞ്ചാബിൽ ഒക്ടോബർ മാസം കുഴൽ കിണറിൽ വീണ ഒരു രണ്ടു വയസ്സുകാരനെ രക്ഷപ്പെടുത്തി. മെയ് 2019 ജോധ്പൂരിൽ 4 വയസ്സുകാരി 440 അടി താഴ്ച്ചയിലുള്ള കുഴൽക്കിണറിൽ വീണു മരണപ്പെട്ടതും ഇതിൽ ചിലതാണ്. മാർച്ച് 2019 മധ്യപ്രദേശിൽ ദേവസിൽ 4 വയസ്സുകാരനെ കുഴൽക്കിണറിൽ നിന്നും രക്ഷപ്പെടുത്തി. ഏപ്രിൽ 2019 ഫറുക്കബാദിൽ 4 വയസ്സുകാരിയെ നഷ്ട്ടപ്പെട്ടു. ജനുവരിയിൽ ഭോപ്പാലിൽ 2 വയസ്സുകാരനെ കുഴൽക്കിണറിൽ നിന്ന് രക്ഷപ്പെടുത്തി. ഡൽഹിയിൽ മാത്രം കുഴികളിലും മാൻഹോളുകളിലും കുഴൽക്കിണറുകളിലുമൊക്കെയായി 175 കുട്ടികൾ 2010 അപാകത്തിൽപെട്ടു. അത് 192 എന്നായി 2011ൽ, 194 കുട്ടികൾ 2012 അപകടത്തിൽ പെട്ടു.
ഇത്തരം അപകടങ്ങൾ കൂടിയത് മൂലം 2010 ൽ സുപ്രീം കോടതി തക്കതായ നിർദ്ദേശങ്ങൾ മുന്നോട്ട് വെച്ചിരുന്നു. ഇതൊക്കെ കാറ്റിൽ പറത്തിയുള്ള കുഴൽക്കിണർ നിർമ്മാണം നിർത്തുവാനും അത്തരം ഏജൻസികൾ നിർത്തലാക്കുവാനുംസർക്കാർ തലത്തിൽ ഇടപെടൽ വരണം. പൊതു കുഴൽക്കിണറുകളുടെ വ്യക്തമായ കണക്കുകൾ ഓരോ സംസ്ഥാനവും സൂക്ഷിക്കണം. ഉപയോഗിക്കാത്തവ മൂടണം എന്ന സുപ്രീംകോടതി നിയമം നടപ്പിലാക്കുന്നുണ്ടോയെന്ന് അടിയന്തിരമായി അന്വേഷിക്കുവാൻ എല്ലാ സംസ്ഥാന സർക്കാരും അടിയന്തര നടപടികൾ എടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്. ഭരതന്റെ മാളൂട്ടിയെന്ന സിനിമ പകർന്ന് നൽകിയ വേദന ഇന്നും മാറാത്തതിന് കാരണം ഭരണകൂടത്തിന്റെ ഇടപെടലുകളുടെ പോരായ്മയാണ്. ആർക്കും വേണ്ടാത്ത കുഴൽ കിണറുകൾ മൂടേണ്ടതിന്റെ ആവശ്യകതയാണ് തിരുച്ചിറപ്പള്ളിയിലെ ദുരന്തവും ഓർമിപ്പിക്കുന്നത്.
പഞ്ചാബിലെ സാംഗ്രൂരിലെ ഭഗ്വൻപുര ഗ്രാമത്തിലും രണ്ടു വയസുകാരൻ ഫത്തേവർ സിങ് എന്ന ബാലൻ ഉപയോഗ ശൂന്യമായ 150 അടി താഴ്ചയുള്ള കുഴൽ കിണറിലേക്ക് വീണത് ഏറെ പ്രതിഷേധങ്ങൾക്കിട നൽകിയിരുന്നു. കൂട്ടുകാരുടെ കൂടെ കളിക്കുന്നതിനിടയാണ് ബാലൻ കാലുവഴുതി കിണറിലേക്ക് വീണത്. മാതാപിതാക്കളുടെ ഏകമകനാണ് കുഴൽക്കിണറിൽ വീണ ഫത്തേവീർ. കുട്ടിയുടെ രണ്ടാം പിറന്നാൾ ആഘോഷിച്ച് ദിവസങ്ങൾക്കകം ഉള്ള മരണം. ഹരിയാനയിലെ ഹിസാറിൽ 60 അടി താഴ്ചയുള്ള കുഴൽ കിണറിൽ വീണ ഒന്നര വയസ്സുകാരനെ രക്ഷപ്പെടുത്തിയതും രാജ്യം ശ്വാസമടക്കിയാണ് കേട്ടിരുന്നത്.. 48 മണിക്കൂർ മണിക്കൂർ നീണ്ടു നിന്ന രക്ഷാപ്രവർത്തനത്തിനൊടുവിലാണ് ഒന്നര വയസ്സുകാരൻ നദീം ഖാനെ പൊലീസും ദേശീയ ദുരന്ത നിവാരണ സേനയും (എൻഡിആർഎഫ്) സൈന്യത്തിലെ വിദഗ്ധരും ചേർന്ന് രക്ഷപ്പെടുത്തിയത്.
കുഴൽക്കിണറിൽ നിന്ന് 20 അടി മാറി മറ്റൊരു കിണർ ആദ്യം കുഴിച്ചു. ഇതിൽ നിന്ന് നദീം വീണുകിടക്കുന്ന ഭാഗത്തേക്ക് തുരങ്കവും. ഇരുട്ടിലും പ്രത്യേക ക്യാമറ ഉപയോഗിച്ച് കുഴൽകിണറിനുള്ളിൽ കുട്ടിയെ നിരീക്ഷിക്കുന്നുണ്ടായിരുന്നു. കഴിക്കാനായി ബിസ്ക്കറ്റും, ജ്യൂസും നൽകി. ശ്വാസംമുട്ടാതിരിക്കാൻ ഓക്സിജൻ ട്യൂബും കിണറ്റിലേക്ക് ഇറക്കി. കുട്ടിയുടെ അടുത്തെത്താറായപ്പോൾ യന്ത്രങ്ങൾ ഒഴിവാക്കി കൈകൊണ്ടാണ് തുരങ്കത്തിലെ മണ്ണു നീക്കിയത്. ഇവിടേയും മറ്റ് കുട്ടികളോടൊപ്പം കളിച്ചുകൊണ്ടിരിക്കെയാണ് നദീം ഖാൻ കുഴൽ കിണറിൽ വീണത്. അങ്ങനെ കുട്ടികളെ ചതിച്ചു വീഴ്ത്തുന്ന ഗർത്തങ്ങളായി ഉപയോഗ ശൂന്യമായ കുഴൽ കിണറുകൾ മാറുകയാണ്.
തിരുച്ചിറപ്പള്ളിയിൽ കുഞ്ഞിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വ്യാജ പ്രചരണവും എത്തി. കുഞ്ഞിനെ കുഴിയിൽ നിന്ന് രക്ഷപ്പെടുത്തി എന്ന പേരിൽ വ്യാജ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിച്ചു. ആന്ധ്ര പ്രദേശിൽ രണ്ട് വർഷം മുൻപ് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. ഗുണ്ടൂർ എന്ന സ്ഥലത്ത് 2017 ഓഗസ്റ്റ് 16നാണ് അപകടമുണ്ടായത്. ഉമ്മഡിവരം എന്ന ആന്ധ്ര ഗ്രാമത്തിൽ വീടിന് സമീപം കളിച്ച് കൊണ്ടിരുന്ന ചന്ദ്രശേഖർ എന്ന രണ്ട് വയസ്സുകാർ കുഴൽ കിണറിനുള്ളിൽ വീഴുകയായിരുന്നു. 15 അടിയോളം താഴ്ചയിലേക്കാണ് കുഞ്ഞ് പതിച്ചത്. തുടർന്ന് ദേശീയ ദുരന്ത നിവാരണ സേനാംഗങ്ങൾ നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിൽ കുഞ്ഞിനെ പുറത്തെടുക്കുകയായിരുന്നു. 12 മണിക്കൂർ നീണ്ടതായിരുന്നു രക്ഷാ പ്രവർത്തനം.
ഈ വീഡിയോ തിരുച്ചിറപ്പള്ളിയിലെ കുഴൽ കിണറിൽ വീണ കുഞ്ഞിനെ രക്ഷപ്പെടുത്തുന്നതിന്റെതാണ് എന്ന പേരിലാണ് പ്രചരിപ്പിച്ചത്. കുഞ്ഞിനെ രക്ഷാ പ്രവർത്തകർ കുഴിയിൽ നിന്ന് പുറത്തേക്ക് എടുക്കുന്നതും ആളുകൾ ആർപ്പ് വിളിക്കുന്നതും കുഞ്ഞിന് അടിയന്തര ചികിത്സ നൽകുന്നതും വീഡിയോയിൽ കാണാമായിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്