Forex Rate:

1 usd = 76.25 inr 1 gbp = 94.16 inr 1 eur = 85.23 inr 1 aed = 20.76 inr 1 sar = 20.32 inr 1 kwd = 247.66 inr
Apr / 202425Thursday

കുടുംബപ്രശ്‌നം തീർപ്പാക്കാൻ ഭീഷണിപ്പെടുത്തി വാങ്ങിയത് 25,000 രൂപ; സ്റ്റേഷനിലെ മറ്റുചെലവുകൾക്ക് അയ്യായിരവും; പണം കൊടുത്താൽ നാലുവയസുള്ള മകളെ തിരികെ വാങ്ങിത്തരാമെന്നും ഉറപ്പ്; പണം കൈമാറിയപ്പോൾ കുഞ്ഞിനെ കിട്ടണമെങ്കിൽ 15000 കൂടി പോക്കറ്റിലിടണമെന്ന് ഡിമാൻഡ്; കരുനാഗപ്പള്ളി സ്വദേശിയുടെ പരാതിയിൽ എസിപി എസ്.വിദ്യാധരന് എതിരെ അന്വേഷണ റിപ്പോർട്ട്; എല്ലാം നിഷേധിച്ച് എസിപി

കുടുംബപ്രശ്‌നം തീർപ്പാക്കാൻ ഭീഷണിപ്പെടുത്തി വാങ്ങിയത് 25,000 രൂപ; സ്റ്റേഷനിലെ മറ്റുചെലവുകൾക്ക് അയ്യായിരവും; പണം കൊടുത്താൽ നാലുവയസുള്ള മകളെ തിരികെ വാങ്ങിത്തരാമെന്നും ഉറപ്പ്; പണം കൈമാറിയപ്പോൾ കുഞ്ഞിനെ കിട്ടണമെങ്കിൽ 15000 കൂടി പോക്കറ്റിലിടണമെന്ന് ഡിമാൻഡ്; കരുനാഗപ്പള്ളി സ്വദേശിയുടെ പരാതിയിൽ എസിപി എസ്.വിദ്യാധരന് എതിരെ അന്വേഷണ റിപ്പോർട്ട്; എല്ലാം നിഷേധിച്ച് എസിപി

ആർ പീയൂഷ്

കൊല്ലം: കുടുംബ പ്രശ്നം ഒത്തു തീർപ്പാക്കാൻ കൈക്കൂലി വാങ്ങിയ എ.സി.പിക്കെതിരെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. കരുനാഗപ്പള്ളി എ.സി.പി എസ്.വിദ്യാധരനെതിരെയാണ് കൊല്ലം ഡി.സി.പി ജോസി ചെറിയാൻ ഡി.ഐ.ജിക്ക് റിപ്പോർട്ട് കൈമാറിയത്. പ്രിലിമിനറി അന്വേഷണത്തിൽ എ.സി.പി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണറുടെ നിർദ്ദേശ പ്രകാരമാണ് എ.സി.പിക്കെതിരെ അന്വേഷണമാരംഭിച്ചത്.

കരുനാഗപ്പള്ളി സ്വദേശിയായ അൻവർ മുഹമ്മദാണ് കരുനാഗപ്പള്ളി എ.സി.പിക്കെതിരെ പരാതിയുമായി രംഗത്തെത്തിയത്. ഭാര്യയുമായുള്ള പ്രശ്നത്തിൽ കുഞ്ഞിനെ ചൊല്ലിയുള്ള തർക്കത്തിലാണ് കരുനാഗപ്പള്ളി എ.സി.പി കൈക്കൂലി വാങ്ങിയതെന്നാണ് പരാതിക്കാരന്റെ ആരോപണം. ഇതിനായി സ്ഥലത്തെ ഒരു വക്കീൽ ഗുമസ്തൻ വഴി 30,000 രൂപ എ.സി.പി വാങ്ങി എന്നുമാണ് പരാതിയിൽ ഉന്നയിച്ചിരിക്കുന്ന ആരോപണം. ഗുമസ്തനുമായുള്ള ഫോൺ സംഭാഷണത്തിന്റെ രേഖയും പണം യുവാവിന്റെ സ്വർണ്ണാഭരണശാലയിൽ വന്ന് വാങ്ങുന്ന സിസിടിവി ദൃശ്യങ്ങളും തെളിവായി പാരിതിക്കൊപ്പം നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എ.സി.പിയെ വിശദമായി ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തി അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

യുവാവും ഭാര്യയുമായി അടുത്ത നാളായി ചില കുടുംബ പ്രശ്നങ്ങൾ മൂലം അകന്ന് കഴിയുകയാണ്. ഇവർക്ക് നാലു വയസ്സുള്ള ഒരു മകൾ ഉണ്ട്. ഈ മകളെ വേണമെന്ന ആവശ്യവുമായി ഭാര്യ യുവാവിന്റെ വീട്ടിലെത്തി പ്രശ്നമുണ്ടാക്കുകയും പിന്നീട് പൊലീസിൽ കേസ് കൊടുക്കുകയുമായിരുന്നു. ഈ കേസിൽ എ.സി.പി വീട്ടുകാരെ ഉൾപ്പെടെ കേസിൽപെടുത്തും എന്ന് ഭീഷണിപ്പെടുത്തി പണം വാങ്ങിയതെന്നാണ് യുവാവിന്റെ ആരോപണം. കേസെടുക്കാതിരിക്കാനായി എ.സി.പിക്ക് 25,000 രൂപയും സ്റ്റേഷനിലെ മറ്റ് കാര്യങ്ങൾക്കായി 5,000 രൂപയും വേണമെന്നായിരുന്നു ആവശ്യം. പണം കൊടുത്താൽ മകളെ യുവാവിന് തന്നെ തിരികെ വാങ്ങി നൽകാമെന്നും ഉറപ്പ് കൊടുത്തു. ഇതിൻ പ്രകാരം കരുനാഗപ്പള്ളിയിലെ ഒരു ഗുമസ്തൻ വഴിയാണ് പണം നൽകിയത്. എന്നാൽ കുഞ്ഞിനെ തിരികെ നൽകണമെങ്കിൽ വീണ്ടും 15,000 രൂപ കൂടി നൽകണമെന്ന് ഗുമസ്തൻ വഴി എ.സി.പി ആവശ്യപ്പെട്ടു എന്നാണ് പരാതിക്കാരൻ പറയുന്നത്.

അതേ സമയം ആരോപണം അടിസ്ഥാന രഹിതമാണെന്നാണ് എസിപി മറുനാടൻ മലയാളിയോട് പ്രതികരിച്ചത്. പരാതിക്കാരൻ മകളുമായി കടന്നു കളഞ്ഞു എന്ന ഭാര്യയുടെ പരാതിയിൽ അന്വേഷണം നടത്തുകയും കുട്ടിയെ കണ്ടെത്തി തിരികെ ഭാര്യക്ക് കൈമാറുകയും ചെയ്തു. ഇതിന്റെ വൈരാഗ്യമാണ് പരാതിക്ക് പിന്നിലെന്നാണ് എ.സി.പി പറയുന്നത്. അതേ സമയം കരുനാഗപ്പള്ളി എ.സി.യ്ക്കെതിരെ നിരവധി പരാതികൾ കൊല്ലം സിറ്റി പൊലീസ് കമ്മീഷ്ണർക്ക് ലഭിച്ചിട്ടുണ്ടെന്ന് ജില്ലാ പൊലീസ് കാര്യാലയത്തിൽ നിന്നും അറിയിച്ചു. ഏറെ നാളുകളായി എ.സി.പി കമ്മീഷ്ണറുടെ പ്രത്യേക അന്വേഷണ സംഘത്തിന്റെ നിരീക്ഷണത്തിലായിരുന്നു. ഇതിനിടയിലാണ് വീണ്ടും കൈക്കൂലി പരാതി മുഖ്യമന്ത്രിക്ക് ലഭിക്കുകയും അത് ജില്ലാ പൊലീസ് മേധാവിക്ക് കൈമാറുകയും ചെയ്തത്. അന്വേഷണത്തിൽ എ.സി.പിക്കെതിരെ നിരവധി ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. ഡി.ഐ.ജിക്ക് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം ഉടൻ നടപടി ഉണ്ടാകുമെന്നാണ് വിവരം.

Stories you may Like

കമന്റ് ബോക്‌സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍

More News in this category+

MNM Recommends +

Go to TOP