മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി തെരഞ്ഞെടുത്തുവെന്ന വാർത്ത ഒന്നാന്തരം തള്ള് മാത്രം; ബ്രിട്ടീഷ് ഹെറാൾഡ് എന്നതുകൊച്ചിയിലെ മലയാളി നടത്തുന്ന ഒരു ഓൺലൈൻ സൈറ്റ് മാത്രം; റോയിട്ടേഴ്സിന്റെ വാർത്തകൾ സബ്സ്ക്രൈബ് ചെയ്ത് അപ് ലോഡ് ചെയ്യുന്നതല്ലാതെ മറ്റൊന്നുമില്ല; കേന്ദ്രമന്ത്രിമാർ വരെ ആഘോഷമാക്കിയ മോദി വിജയം പൊളിഞ്ഞടുങ്ങിയത് ഇങ്ങനെ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: ലോകത്തിലെ ഏറ്റവും കരുത്തനായ നേതാവ് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് 'ബ്രിട്ടിഷ് ഹെറൾഡ്' മാസിക കണ്ടെത്തിയത് വലിയ ചർച്ചയായിരുന്നു. 2019ലെ ശക്തനായ നേതാവിനെ കണ്ടെത്താൻ പ്രമുഖ ബ്രിട്ടിഷ് മാധ്യമം വായനക്കാർക്കിടയിൽ നടത്തിയ ഓൺലൈൻ വോട്ടെടുപ്പിൽ യുഎസിലെയും റഷ്യയിലെയും ചൈനയിലെയും പ്രസിഡന്റുമാരെ മറികടന്ന് മോദി ഒന്നാമതെത്തുകയായിരുന്നു. മോദിയെ 30.9% പേർ പിന്തുണച്ചുവെന്നായിരുന്നു റിപ്പോർട്ട്. ബിബിസിയെ പോലൊരു മാധ്യമ മോദിയെ അംഗീകരിച്ചുവെന്ന തരത്തിൽ ചർച്ചകളെത്തി. എന്നാൽ ഈ മാസിക മലയാളിയുടേതാണെന്നതാണ് വസ്തുത.
മാസികയുടെ ഒന്നാം സ്ഥാനം മോദിക്കായിരുന്നു. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ (29.9%), ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് (21.9%), യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് (18.1%) എന്നിങ്ങനെയായിരുന്നു പിന്തുണ. ഓൺലൈനിലെ വോട്ടെടുപ്പു പേജ് ഈ മാസം ആദ്യവാരം തന്നെ 25 ലക്ഷം ഹിറ്റ് നേടിയെന്നും വോട്ടെടുപ്പിനിടെ വായനക്കാരുടെ ബാഹുല്യം നിമിത്തം പലതവണ വെബ്സൈറ്റ് തകരാറിലാവുകയും ചെയ്തുവെന്നുമെല്ലാം വാർത്തകളെത്തി. അവസാന റൗണ്ടിൽ എത്തിയ 25 പേരിൽനിന്ന് വിദഗ്ധസമിതി 4 നേതാക്കളുടെ ചുരുക്കപ്പട്ടിക തയാറാക്കുകയായിരുന്നു റിപ്പോർട്ട്. ജൂലൈ 15 ലക്കം ഹെറൾഡ് മാസികയുടെ മുഖചിത്രം നരേന്ദ്ര മോദിയായി. ഇതോടെ പരിവാറുകാർ മോദിയെ ലോക നേതാവായി ഉയർത്തിക്കാട്ടാൻ ബ്രിട്ടീഷ് മാസികയുടെ ചർച്ചയും ചർച്ചയായി. ഇതിനിടെയാണ് മോദിയെ ലോകത്തെ ഏറ്റവും കരുത്തനായ നേതാവായി തിരഞ്ഞെടുത്ത 'ബ്രിട്ടിഷ് ഹെറൾഡ്' വെബ്സൈറ്റിന്റെ ഉടമ കൊച്ചി സ്വദേശിയായ അൻസിഫ് അഷ്റഫ് ആണെന്ന സത്യം പുറത്ത് എത്തിയത്.
മോദിയുടെ നേട്ടത്തിന്റെ വാർത്ത ഇന്ത്യൻ മാധ്യമങ്ങൾ നൽകുകയും സമൂഹമാധ്യമങ്ങളും കേന്ദ്രമന്ത്രിമാരുമടക്കം വാർത്ത പങ്കുവയ്ക്കുകയും ചെയ്തതോടെയാണ് ഉടമയെ സംബന്ധിച്ച വിവരം മാധ്യമങ്ങൾ തിരഞ്ഞത്. ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ഹെറൾഡ് മീഡിയ നെറ്റ്വർക്ക് ലിമിറ്റഡ് കമ്പനി 2018 ഏപ്രിലിലാണു സ്ഥാപിതമായത്. 85% ഓഹരികളും അഷ്റഫിന്റെ കൈവശം. ബാക്കി മറ്റു 4 ഓഹരിയുടമകൾക്ക്. കൊച്ചി ഹെറൾഡിന്റെ പത്രാധിപരും ബ്രിട്ടിഷ് ഹെറാൾഡിന്റെ ഉടമയുമായ ഇന്ത്യൻ വ്യവസായി എന്നതാണ് അൻസിഫ് അഷ്റഫിന്റെ വിശേഷണം. ബ്രിട്ടിഷ് ഹെറൾഡിന് ട്വിറ്ററിൽ 4,000ൽ താഴെയും ഫേസ്ബുക്ക് പേജിൽ 57,000ൽ താഴെയും ഫോളോവേഴ്സ് ആണുള്ളത്.
റിപ്പബ്ലിക്കും സീ ടിവിയും അടക്കമുള്ള ദേശീയ മാധ്യമങ്ങളും മോദിയുടെ ആഗോള നേതൃ പദവി ചർച്ചയാക്കിയിരുന്നു. ബ്രിട്ടണിലെ പ്രമുഖ മാധ്യമം എന്നാണ് സീ ബ്രിട്ടീഷ് ഹെറാൾഡിനെ വിളിച്ചത്. മോദിയെ അന്താരാഷ്ട്ര നേതാവായി അംഗീകരിക്കുന്നതിന് തെളിവായി ഇതിന് വിശഷേഷിപ്പിക്കുകയും ചെയ്തു. അഭിമാനകരമായ നേട്ടമെന്നാണ് പലരും ഇതിനെ വിശേഷിപ്പിച്ചത്. ഇതിന് പിന്നാലെയാണ് ബ്രിട്ടീഷ് ഹെറാൾഡിന്റെ ഉടമയെ കുറിച്ചുള്ള അന്വേഷണമെത്തിയത്. ലോക വാർത്തകൾ മാത്രം നൽകുന്ന സൈറ്റാണ് ഇത്. ഇതിലുള്ളത് റോയിട്ടേഴ്സിന്റെ വാർത്തകളും. അതിന് അപ്പുറത്തേക്ക് ഒന്നും ഈ സൈറ്റിൽ ഇല്ല.
സീ ന്യൂസ് ബ്രിട്ടീഷ് ഹെറാൾഡിനെ പ്രമുഖ ബ്രിട്ടീഷ് മാസിക എന്നാണ് വിശേഷിപ്പിച്ചത്. സീ ന്യൂസ് റിപ്പോർട്ട് പറയുന്നത് ഇങ്ങനെ: 'നരേന്ദ്ര മോദി ആഗോള നേതാവാണ് എന്നതിന് ഇതാ മറ്റൊരു തെളിവുകൂടി. പ്രമുഖ ബ്രിട്ടീഷ് മാസിക നടത്തിയ ലോകത്തിലെ ഏറ്റവും ശക്തനായ നേതാവ് ആര് എന്ന വായനക്കാരുടെ അഭിപ്രായ സർവെയിൽ നരേന്ദ്ര മോദി വിജയിച്ചിരിക്കുന്നു.' ഈ വോട്ടെടുപ്പിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ആൾട്ട് ന്യൂസ് പുറത്തു വിട്ടത് ഇങ്ങനെ: 'യുകെയിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഹെറാൾഡ് മീഡിയ നെറ്റ്വർക്ക് ലിമിറ്റഡ് കമ്പനിയാണ് വെബ്സൈറ്റ് ഉടമ. ഇന്ത്യൻ പൗരനായ അൻസിഫ് അഷ്റഫാണ് 2018 ഏപ്രിലിൽ കമ്പനി വികസിപ്പിച്ചെടുത്തിരിക്കുന്നത്. 85 ശതമാനം ഓഹരികളും അഷ്റഫിന്റെ കൈവശമുണ്ട്, ബാക്കിയുള്ളവ മറ്റ് നാല് ഓഹരിയുടമകളുടെ ഉടമസ്ഥതയിലാണ്. അഷ്റഫിനെ കൂടാതെ കമ്പനിക്ക് മറ്റൊരു ഡയറക്ടറായി അഹമ്മദ് ഷംസീർ കോലിയാദ് ഷംസുദ്ദീൻ ഉണ്ട്. കൊച്ചി ഹെറാൾഡിന്റെ പത്രാധിപരായ ബ്രിട്ടീഷ് ഹെറാൾഡിന്റെ ഉടമയായ കേരളത്തിൽ നിന്നുള്ള ഒരു ഇന്ത്യൻ വ്യവസായി എന്നാണ് അൻസിഫ് അഷ്റഫിന്റെ വിക്കിപീഡിയ പേജിലെ വിവരം'.
അൻസിഫ് അഷ്റഫ് മലയാളത്തിൽ അടക്കം പുസ്തകങ്ങൾ രചിച്ചിട്ടുണ്ടെന്ന് അദ്ദേഹത്തിന്റെ വെബ്സൈറ്റ് വ്യക്തമാക്കുന്നു. വ്യാപാരത്തിന്റെ പുതിയ നടപ്പുകൾ എന്ന അദ്ദേഹത്തിന്റെ പുസ്തകം മുൻ മന്ത്രി കെ.ബാബുവാണ് കൊച്ചിയിൽ പ്രകാശനം ചെയ്തത്. ബിസിനസ് പുരസ്കാരം കെ.എം.മാണിയിൽ നിന്ന് സ്വീകരിക്കുന്ന ചിത്രവും വെബ്സൈറ്റിലുണ്ട്. ബ്രിട്ടീഷ് ഹെറാൾഡിന് ആഗോള അലക്സാ വെബ് ട്രാഫിക് റാങ്ക് 28,518 ആണ്. ബ്രിട്ടീഷ് വെബ്സൈറ്റ് ആഗോളതലത്തിൽ നടത്തിയ വോട്ടെടുപ്പിൽ പ്രധാനമന്ത്രി മോദി വിജയിച്ച വാർത്ത ഒരു അന്താരാഷ്ട്ര പ്രസിദ്ധീകരണവും പുറത്തുവിട്ടിട്ടില്ല. ഇന്ത്യൻ പ്രസിദ്ധീകരണങ്ങൾ മാത്രമാണ് ഇത് റിപ്പോർട്ട് ചെയ്തത്. ബ്രിട്ടീഷ് ഹെറാൾഡിന്റെ ട്വിറ്റർ അക്കൗണ്ടിൽ പ്രഖ്യാപിച്ച വോട്ടെടുപ്പിന്റെ ഫലങ്ങൾ പോലും 150 പേർ മാത്രമാണ് ഷെയർ ചെയ്തിരിക്കുന്നത്.
ഫലം പങ്കിട്ട് കേന്ദ്രമന്ത്രി ഗിരിരാജ് സിങ് കുറിച്ചിരിക്കുന്നത് ഇങ്ങനെ: ' നമ്മുടെ രാജ്യത്തിന്റെ പരമോന്നത നേതാവ് ലോകത്തിലെ ഏറ്റവും ശക്തനായ മനുഷ്യനാകുമ്പോൾ ഇത് അഭിമാനകരമാണ്'. വോട്ടെടുപ്പിൽ മോദിയുടെ വിജയം 130 കോടി ഇന്ത്യക്കാർക്ക് അഭിമാനവും ബഹുമാനവുമാണെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രി ഹർഷ വർധൻ പറഞ്ഞു. ഇതെല്ലാം വെറുതെയായിരുന്നുവെന്നാണ് ഇപ്പോൾ പുറത്തുവരുന്ന വിവരങ്ങൾ വെളിപ്പെടുത്തുന്നത്.
Stories you may Like
- രാഹുലിന്റെ വിദേശ യാത്രയും മുടങ്ങുമോ?
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- രാഹുലിന് പാസ്പോർട്ട് ലഭിക്കും; എൻഒസി ആവശ്യം കോടതി അംഗീകരിച്ചു
- കുടിയേറ്റക്കാർക്ക് സ്വാഗതമെന്നും ഞാൻ തന്നെ അതിന് ജീവിക്കുന്ന തെളിവെന്നും ബ്രിട്ടീഷ് പ്രധാനമന്ത്രി
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍