ഇംഗ്ലീഷ് നഗരമായ കവൻട്രിയെ ഇളക്കി മറിച്ചു ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്; ജി വേണുഗോപാലും റെജി രാമപുരവും ജിൻസ് ഗോപിനാഥും ഗ്രാമി അവാർഡ് നേടിയ വയലിനിസ്റ്റ് മനോജ് ജോർജ്ജും കാണികളെ ആവേശഭരിതരാക്കി; മറുനാടൻ കുടുംബം ബ്രിട്ടനിലെ മലയാളി പ്രതിഭകളെ ആദരിച്ചപ്പോൾ കയ്യടിയോടെ ആയിരങ്ങൾ: ഏഴു മണിക്കൂറുകളോളം നീണ്ട നൃത്ത-സംഗീത വിരുന്നിൽ മതി മറന്നു ബ്രിട്ടനിലെ മലയാളികൾ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ(കവൻട്രി): ബ്രിട്ടനിലെ മലയാളികളുടെ ഏറ്റവും വലിയ സംഗമവേദി ഒരുക്കുന്നത് മറുനാടൻ മലയാളി കുടുംബമാണ്. മറുനാടൻ മലയാളിയുടെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളിയുടെ ആഭിമുഖ്യത്തിൽ ബ്രിട്ടനിലെ മലയാളികളുടെ പ്രതിഭയുടെ മാറ്റുരയ്ക്കുന്ന വേദിയിൽ ഇന്നലെ നിരവധി വനപ്രതിഭകളെ കണ്ടു. ബ്രിട്ടനിലെ മലയാളികളുടെ ഒത്തുചേരൽകൊണ്ട് ഏറെ ശ്രദ്ധേയമായിരുന്നു ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റ്. കവൻട്രി പ്രശസ്തമായ വില്ലെൻഹാൾ സോഷ്യൽ ക്ലബിൽ നടന്ന പുരസ്ക്കാരദാന ചടങ്ങിൽ തിക്കി തിരക്കി ഒത്തുകൂടിയത് 1500ൽ അധികം മലയാളികളായിരുന്നു. പ്രശസ്ത മലയാളം പിന്നണി ഗായകൻ ജി വേണുഗോപാൽ അടക്കമുള്ളവർ പങ്കെടുത്ത പുരസ്ക്കാര നിശ സംഗീതസാന്ദ്രമായിരുന്നു.
ഇന്നലെയാണ് ഉച്ചയ്ക്ക് ബ്രിട്ടീഷ് സമയം ഉച്ചയ്ക്ക് രണ്ടു മുതൽ രാത്രി ഒൻപതര വരെയാണ് പുരസ്ക്കാര ചടങ്ങ് നടന്നത്. ഒരു മാസത്തോളം നീണ്ടു നിന്ന ഓൺലൈൻ വോട്ടെടുപ്പിൽ ന്യൂസ് പേഴ്സൺ പുരസ്കാരം, നഴ്സിങ് പുരസ്കാരം, യുവപ്രതിഭാ പുരസ്കാരം എന്നിങ്ങനെ മൂന്നു കാറ്റഗറികളിലായാണ് മത്സരം നടന്നത്. ജോമോൻ കുര്യാക്കോസ് ആണ് ന്യൂസ് പേഴ്സണായി വിജയിച്ചത്. ബിബിസിയിലെ മാസ്റ്റർ ഷെഫ് എന്ന ലോക പ്രശസ്ത പരിപാടിയിൽ പങ്കെടുത്ത വ്യക്തിയാണ് ജോമോൻ. ബെസ്റ്റ് നഴ്സിനുള്ള പുരസ്കാരം തേടി എത്തിയത് മാഞ്ചസ്റ്ററിലെ സീമ സൈമണായിരുന്നു. സാധാരണ നഴ്സായി ജോലിയിൽ കയറി ബാൻഡ് 8 ആയി ഉയർന്ന സീമ സൈമണ്‍ കിട്ടിയ പുരസ്കാരം യുകെയിലെ മുഴുവൻ മലയാളി നഴ്സുമാർക്കുമുള്ള അംഗീകാരമായി മാറി. കനത്ത മത്സരം നടന്ന യുവപ്രതിഭ പുരസ്കാരം നേടിയത് ബെഡ്ഫോർഡിലെ ഡെന്ന ജോമോനായിരുന്നു.
പതിവു പോലെ തന്നെ നിറഞ്ഞു കവിഞ്ഞ സദസിൽ വച്ചാണ് പുരസ്കാര ദാന ചടങ്ങുകളും കലാപ്രകടനങ്ങളും അരങ്ങേറിയത്. കേരളത്തിൽ നിന്നും പ്രശസ്ത പിന്നണി ഗായകൻ ജി വേണു ഗോപാൽ, ഗ്രാമി അവാർഡ് ജേതാവ് മനോജ് ജോർജ്ജ്, ഐഡിയാ സ്റ്റാർ സിംഗർ ഫെയിമുകളായ ജിൻസ് ഗോപിനാഥ്, ടീനു ടെല്ലൻസ്, കോമഡി താരം റെജി രാമപുരം എന്നിവരും ചടങ്ങിൽ സന്നിഹിതരായിരുന്നു. മറുനാടൻ മലയാളി എഡിറ്റർ ഷാജൻ സ്കറിയയും ചടങ്ങിൽ പങ്കെടുക്കുവാനെത്തി.
നിലയ്ക്കാത്ത ചിലമ്പൊലിയൊച്ചകളുമായി നർത്തകർ അരങ്ങു വാണപ്പോൾ ജി വേണുഗോപാലിന്റെ മഹനീയ സാന്നിധ്യത്തിൽ ഐഡിയ സ്റ്റാർ സിംഗർ ജിൻസ് ഗോപിനാഥും ടീനുവും അരങ്ങു തകർക്കുക ആയിരുന്നു. റെജി രാമപുരം എന്ന ടെലിവിഷൻ ആർട്ടിസ്റ്റാവട്ടെ അവതാരകന്റെ വേഷം കെട്ടി ഹാസ്യത്തിന്റെ നുറുങ്ങ് വെട്ടവുമായി സ്റ്റേജ് ഷോയുടെ ആദ്യം മുതൽ അവസാനം വരെ ഗംഭീരമാക്കുക ആയിരുന്നു. ചിത്രാ ലക്ഷ്മി ടീച്ചറുടെ വെൽക്കം ഡാൻസ് മുതൽ കലാഭവൻ നൈസും സംഘവും ചേർന്നു അവതരിപ്പിച്ച സംഘനൃത്തങ്ങൾ വരെ കാണികളെ പിടിച്ചിരുത്തി. ഗ്രാമി ജേതാവായ മനോജ് ജോർജിന്റെ വയലിൻ ഷോ ആയിരുന്ന മറ്റൊരു ശ്രദ്ധേയമായ പരിപാടി.
മോഹിനിയാട്ടവും ഭരത നാട്യവും തിരുവാതിരയും മുതൽ സർവ്വ കലകളും ആണ് കവൻട്രിയിലെ ഹാളിൽ ഇന്നലെ ആടി തിമർത്തത്. ഒന്നു കഴിഞ്ഞാൽ മറ്റൊന്ന് എന്ന തരത്തിലായിരുന്നു പരിപാടികൾ നടന്നത്. തുടങ്ങാൻ അൽപ്പം വൈകിയത് രാത്രി ഒൻപതര വരെ നീളാൻ കാരണമായെങ്കിലും ആരെയും ബോറടിപ്പിക്കാതെ ശബ്ദവും നിറവും സൗന്ദര്യവും ഒരുമിച്ചു ആറാടുക ആയിരുന്നു. അതിനിടയിൽ മൂന്നു സമയത്തായി മൂന്നു പ്രധാന പുരസ്കാരങ്ങളും രശ്മി പ്രകാശിനുള്ള ബ്രിട്ടീഷ് മലയാളി എഡിറ്റേഴ്സ് ട്രോഫിയും സമ്മാനിച്ചു.
അത്യന്തം നാടകീയത മുറ്റി നിന്ന കലാവിരുന്നായിരുന്നു അവാർഡ് നൈറ്റ്. കവൻട്രിയിലെ മേളപ്പൊലിമയുടെ ചെണ്ടമേളത്തോടു കൂടിയാണ് അവാർഡ് നൈറ്റിന് തിരശ്ശീല ഉയർന്നത്. കുട്ടികളും വനിതകളും പുരുഷന്മാരും അടക്കം അണിനിരന്ന് സ്റ്റേജിനു താഴെ, കാണികൾക്കു മുൻപിലായി ആണ് ചെണ്ടമേളം കൊട്ടിക്കയറിയത്. അവാർഡ് നൈറ്റിന്റെ ആവേശം വിളിച്ചൊതുന്നതായിരുന്നു ഈ പ്രകടനം.
തുടർന്ന് അവതാരകർ വേദിയുടെ നിയന്ത്രണം ഏറ്റെടുത്തു. കേരളത്തിലെ വേദികളിൽ കയ്യടക്കത്തോടെ കാണികളെ തനിക്കൊപ്പം നിർത്തുന്ന ചാനൽ കൊമേഡിയൻ റെജി രാമപുരം, യുകെ മലയാളികളുടെ പ്രിയപ്പെട്ട അവതാരകയായ സുപ്രഭ മേനോൻ എന്നിവരാണ് അവാർഡ് നൈറ്റിന് ജീവൻ നൽകാൻ വേദിയിൽ എത്തിയത്.
അവാർഡ് വിതരണ ഘട്ടത്തിൽ വേറിട്ട ശബ്ദമായി അനിൽ മംഗലത്തും വേദിയിൽ എത്തിയിരുന്നു. തുടർന്ന് പ്രാർത്ഥന ഗാനം. ചുപെൺകുട്ടികളും ആൺകുട്ടികളും രണ്ടു സംഘമായി നിന്ന് ചുവപ്പം വെള്ളയും വസ്ത്രമണിഞ്ഞാണ് പ്രാർത്ഥന ഗാനം ആലപിച്ചത്. തുടർന്നാണ് 15 മിനിട്ടു മാത്രം ദൈർഘ്യമുള്ള സ്വാഗത പ്രസംഗവും ഉദ്ഘാടനവും നടന്നത്. തുടർന്ന് കലാവിസ്മയങ്ങൾക്കായി വേദി ഒരുങ്ങി.
- സിജു സിദ്ധാർത്ഥ് പകർത്തിയ ചിത്രങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- അജിമോൻ ഇടക്കര പകർത്തിയ ചിത്രങ്ങൾ കാണാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- സോണി ചാക്കോയും സന്തോഷ് ബെഞ്ചമിനും പകർത്തിയ ദൃശ്യങ്ങൾ കാണുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കവൻട്രിയിലെ കുട്ടികളുടെ സെമി ക്ലാസിക്കൽ ഡാൻസാണ് ആദ്യം വേദിയിലെത്തിയത്. പിന്നാലെ, റോഷ്നി നിശാന്തിന്റെ മോഹിനിയാട്ടവും ജിൻസ് ഗോപിനാഥിന്റെയും പാട്ടും ചിത്ര ലക്ഷ്മിയുടെ നേതൃത്വത്തിലുള്ള മനോഹരമായ സ്വാഗത നൃത്തവും ശ്രുതി അനിലിന്റെ ക്ലാസിക്കൽ ഡാൻസും അരങ്ങേറി.
ചെണ്ടമേളത്തിന്റെ പ്രത്യേക അവതരണമാണ് പിന്നീട് വേദിയിൽ എത്തിയത്. ഡെന്നാ ആൻ ജോമോന്റെ ഗാനാലാപനമാണ് പിന്നാലെ വേദിയിൽ എത്തി. തുടർന്ന് ടീനുവിന്റെയും സുദേവിന്റെയും ഗാനാലാപാനമാണ് വേദിയിൽ ഉയർന്നു കേട്ടത്. വയലിന്റെ മാസ്മരികത വിതറി മനോജ് ജോർജ്ജിന്റെ സംഗീത വിസ്മയം കാണികളെ ത്രസിപ്പിക്കുന്നതായിരുന്നു. തുടർന്ന് എഡിറ്റേഴ്സ് ട്രോഫി അവാർഡ് രശ്മി പ്രകാശിന് ജി വേണുഗോപാൽ കൈമാറി.
ഇതിനു ശേഷം ബ്രിട്ടീഷ് മലയാളി അവാർഡ് നൈറ്റിലെ അവാർഡ് പ്രഖ്യാപനത്തിന് തുടക്കം കുറിച്ചു. ബെസ്റ്റ് നഴ്സ് പുരസ്കാരം സീമാ സൈമണിന് കൈമാറിക്കൊണ്ടായിരുന്നു ആദ്യ പ്രഖ്യാപനം. പിന്നാലെ യംഗ് ടാലന്റ് അവാർഡും പ്രഖ്യാപിച്ചു. ടീനുവും ജിൻസും ചേർന്നുള്ള പാട്ടാണ് പിന്നീട് അരങ്ങിലെത്തിയത്.
അവാർഡ് ദാനത്തിനു ശേഷം കലാഭവൻ നൈസിന്റെയും ടീമിന്റെയും സിനിമാറ്റിക് ഡാൻസും ടീനുവും ജിൻസും ചേർന്നുള്ള പാട്ടുകളും വേദിയിലെത്തി. കവൻട്രി ടീമിന്റെ സിനിമാറ്റിക് തീം ഡാൻസും ഇതിനിടയിൽ ആവേശം നൽകാനെത്തി. ഇതിന്റെ ആവേശം ഇരട്ടിയാക്കുവാൻ ഗ്ലോസ്റ്ററിൽ നിന്നുള്ള സിനിമാറ്റിക് സെമി അറബിക് ഡാൻസും സ്റ്റോക്ക് ഓൺ ട്രെന്റിൽ നിന്നുള്ള സിനിമാറ്റിക് ഡാൻസും മഞ്ജു സുനിലിന്റെ സിനിമാറ്റിക് ഡാൻസും സ്റ്റോക്ക് ഓൺ ട്രെന്റ് ടീമിന്റെ സിനിമാറ്റിക് ഫ്യൂഷൻ ഡാൻസും കലാഭവൻ നൈസിന്റെയും ടീമിന്റെയും സിനിമാറ്റിക് ഡാൻസും ഒന്നിനു പിന്നാലെ ഒന്നായി അരങ്ങു കീഴടക്കുവാൻ എത്തി.
തുടർന്ന് പ്രേക്ഷകർ കാത്തിരുന്നത് കവൻട്രിയിൽനിന്നുള്ള തിരുവാതിര എത്തിയത്. പച്ച ബ്ലൗസും സെറ്റു സാരിയും അണിഞ്ഞ് മലയാളി മങ്കമാർ ലാസ്യ ചുവടുകൾ വച്ചപ്പോൾ കാണികളുടെ മനം നിറഞ്ഞു. തുടർന്നാണ് കാണികൾ ഏറ്റവും അധികം ആവേശത്തോടെ കാത്തിരിക്കുന്ന ന്യൂസ് പേഴ്സൺ ഓഫ് ദ ഇയർ പുരസ്കാരം പ്രഖ്യാപിച്ചത്. ജോമോൻ കുര്യാക്കോസിനെ വിജയി ആയി പ്രഖ്യാപിച്ച ചടങ്ങിനു ശേഷം വിശിഷ്ടാതിഥികൾക്കായുള്ള മൊമന്റോയും അവതാരകർക്കുള്ള മൊമന്റോയും കൈമാറി.
മികച്ച സംഘാടകർക്കും തുടർന്ന് ജനീറ്റാ തോമസിന്റെ സിനിമാറ്റിക് ഡാൻസും ജിൻസ് ഗോപിനാഥിന്റെ ഒരു മെലഡി ഗാനവും കലാഭവൻ നൈസിന്റെ സിനിമാറ്റിക് ഡാൻസും അരങ്ങേറി. തുടർന്നാണ് അവാർഡ് നൈറ്റിനു കലാശക്കൊട്ടായി ജിൻസ് ഗോപിനാഥ് വേദി കയ്യേറുന്നത്. തുടർന്നങ്ങോട്ട് അവാർഡ് നൈറ്റിനെത്തിയവരെല്ലാം ഒന്നിച്ചു നൃത്തം ചെയ്തും അടിച്ചു പൊളിച്ചും മതിമറന്ന് ആഘോഷിക്കുകയായിരുന്നു. ഡാൻസ്, മ്യൂസിന് വർക്ഷോപ്പും ജിൻസ് നയിച്ച ഡിജെയും ആവേശം പൊടിപൊടിച്ചു.
ഒന്നാംതരം കലാവിരുന്നിനൊപ്പം രുചികരമായ ഭക്ഷണവും ആണ് ഒരുക്കിയത്. ഈ അപൂർവ്വമായ ജനകീയ കലാമേളയിൽ പങ്കെടുത്തവർക്കൊന്നും ഇനി ഇതു മറക്കാൻ കഴിഞ്ഞെന്നു വരില്ല. അടുത്ത വർഷവും ഇവരെല്ലാം അവാർഡ് നൈറ്റിനായി കാത്തിരുന്ന് എത്തുമെന്ന് തീർച്ചയാണ്.
ഫോട്ടോ കടപ്പാട്: സിജു സിദ്ധാർത്ഥ്, സന്തോഷ്, അജിമോൻ എടക്കര, സോണി ചാക്കോ, സന്തോഷ് ബെഞ്ചമിൻ
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍