യുകെയിൽ എത്തി കടം കയറി ജീവിതം വഴി മുട്ടി നിൽക്കവെ മരണം വിളിച്ച മലയാളി യുവാവിന് ആശ്വാസം എത്തിച്ചു മറുനാടൻ കുടുംബം; കടം വീട്ടാനും ജീവിതം കരുപ്പിടിപ്പിക്കാനുമായി ശേഖരിച്ചു നൽകിയത് 20 ലക്ഷം രൂപ; എട്ടു ലക്ഷം വീതം രണ്ടു മക്കളുടെ പേരിൽ ഫിക്സഡും ഇട്ടു: ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഇതുവരെ പ്രതിസന്ധിയിലായവർക്ക് നൽകിയത് നാലര കോടിയോളം രൂപ
മറുനാടൻ മലയാളി ബ്യൂറോ
ലണ്ടൻ: മാധ്യമ പ്രവർത്തനം എന്നാൽ വാർത്തകൾ നൽകുന്നത് മാത്രമല്ല സാധാരണക്കാരായ മനുഷ്യർക്ക് സഹായം നൽകുന്നതു കൂടിയാണ് എന്നുറച്ചു വിശ്വസിക്കുന്നവരാണ് ടീം മറുനാടൻ. മറുനാടന്റെ സഹോദര സ്ഥാപനമായ യുകെയിലെ ബ്രിട്ടീഷ് മലയാളി രൂപീകരിച്ച ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ ഇടപെടൽ അതു എപ്പോഴും ശരി വയ്ക്കുകയാണ് പതിവ്. ഏറ്റവും ഒടുവിൽ യുകെയിൽ എത്തി കടം കയറി മുടിഞ്ഞ ഒരു കുടുംബത്തിന്റെ നാഥൻ അകാലത്തിൽ പൊലിഞ്ഞതോടെ 20 ലക്ഷത്തിലധികം രൂപയാണ് വായനക്കാരിൽ നിന്നും ശേഖരിച്ചു നൽകിയത്.
കോട്ടയം തലയോലപ്പറമ്പ് കീഴൂർ സ്വദേശിയായ തോമസ് ജോസഫ് എന്ന ബൈജുവിന്റെ കുടുംബത്തിനാണ് സഹായം നൽകിയത്. സമാഹരിച്ച 20 ലക്ഷം രൂപയിൽ നിന്നും ഫ്യൂണറൽ സർവ്വീസ് ചാർജ്ജായ നാലു ലക്ഷം രൂപ നൽകിയശേഷം ബാക്കിയുള്ള 16 ലക്ഷം രൂപയാണ് ബൈജുവിന്റെ രണ്ടു പെൺമക്കൾക്കായി ഫിക്സഡ് ഡിപ്പോസിറ്റ് ഇട്ടു വീതിച്ചു നൽകിയത്.
കടം വാങ്ങിയും ലോൺ എടുത്തും നല്ലൊരു ജോലി കരുപ്പിടിപ്പിക്കാനാണ് ബൈജുവും കുടുംബവും യുകെയിൽ എത്തിയത്. എന്നാൽ കടത്തിനു മുകളിൽ കടം പെരുകി ഈ കുടുംബത്തിന്റെ മുന്നോട്ടുള്ള പോക്ക് അനിശ്ചിതത്വത്തിലായ സമയത്താണ് ബൈജുവിന്റെ മരണം എത്തിയത്.
കഴിഞ്ഞ വെള്ളിയാഴ്ച ലണ്ടനിലെ ലീയിലുള്ള ഔർ ലേഡി ഓഫ് ലൂർദ് ചർച്ചിൽ നടന്ന സംസ്ക്കാര ശ്രുശ്രൂഷ ചടങ്ങുകൾക്കും പൊതുദർശനത്തിനും ഇടയിലാണ് മക്കൾക്കുള്ള ചെക്ക് കൈമാറിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ പ്രതിനിധികളെ അൾത്താരയിലേക്ക് ക്ഷണിച്ച് സീറോ മലബാർ ഗ്രേറ്റ് ബ്രിട്ടൺ രൂപതാ ബിഷപ്പ് മാർ ജോസഫ് സ്രാമ്പിക്കലാണ് കുട്ടികൾക്ക് ചെക്ക് കൈമാറിയത്. മാർ ജോസഫ് സ്രാമ്പിക്കൽ ഇതു രണ്ടാം തവണയാണ് ബ്രിട്ടീഷ് മലയാളി ചാരിറ്റിയുടെ ഫണ്ട് കൈമാറ്റം നടത്തുന്നത്. വായനക്കാരിൽ നിന്നും ബാങ്ക് അക്കൗണ്ട് വഴിയ ശേഖരിച്ച 120668 രൂപയ്ക്കൊപ്പം വിർജിൻ മണിയിൽ നിന്നും ഗിഫ്റ്റ് എയ്ഡ് അടക്കം ലഭിച്ച 1939018 രൂപ കൂടി ചേർക്കുകയും വിർജിൻ മണിക്ക് കമ്മീഷനായി നൽകിയ 55201 രൂപ കുറയ്ക്കുകയും ചെയ്ത ശേഷം ലഭിച്ച ബാക്കി തുകയായ 2004,485 രൂപയാണ് ഫ്യൂണറൽ സർവ്വീസിനും കുട്ടികൾക്കുമായി നൽകിയത്.
518872 രൂപ ആദ്യം തന്നെ ഫ്യൂണറൽ സർവ്വീസിനു കൈമാറിയിരുന്നു. ബാക്കിയുള്ള തുകയ്ക്കൊപ്പം ജനറൽ ചാരിറ്റി ഫൗണ്ടേഷന്റെ ജനറൽ ഫണ്ടിൽ നിന്നും ഒരു തുക കൂടി ചേർത്ത് 16 ലക്ഷമാക്കി രണ്ടു കുട്ടികൾക്കുമായി വീതിച്ചു നൽകുകയായിരുന്നു. ബൈജുവിനും ഭാര്യ നിഷയ്ക്കും യുകെയിൽ ഉണ്ടായ കടങ്ങൾ വീട്ടാനുള്ള പണം പരിചയക്കാരും സുഹൃത്തുക്കളും അടങ്ങിയ മലയാളികൾ നേരിട്ട് ബാങ്ക് അക്കൗണ്ടിലേക്ക് നൽകിയിരുന്നതു കൊണ്ടാണ് മക്കളുടെ പേരിൽ നിക്ഷേപിക്കാൻ തീരുമാനിച്ചത്. ഇക്കാര്യം ഇടവക വികാരിയായ ഫാ: ഹാൻസ് പുതിയകുളങ്ങര പ്രത്യേകം എടുത്തു പറഞ്ഞു അഭിനന്ദിച്ചു. ഫാ: ഹാൻസിന്റെ നേതൃത്വത്തിൽ ശേഖരിച്ച 253042 രൂപയും ചാരിറ്റി ഫൗണ്ടേഷനിൽ ഇട്ട ഗിഫ്റ്റ് എയിഡ് കൂടി ചേർത്തിട്ടു 289558 രൂപയായും നൽകിയിരുന്നു.
ചാരിറ്റി ഫൗണ്ടേഷൻ ചെയർമാൻ ടാമിച്ചൻ കൊഴുവനാൽ, സെക്രട്ടറി സൈമി ജോർജ്, ഫാദർ ഹാൻസ് പുതിയകുളങ്ങര, ഫാദർ റോയ് മുത്തുമാക്കൽ, ബിഷപ്പിന്റെ സെക്രട്ടറി ഫാ: ഫാൻസുവാ പത്തിൽ, ഫാ: ബിനോയ് നിലയാറ്റിങ്ങൽ, ഫാ: ഷിജോ ആലപ്പാട്ട്, കെസിഡബ്ല്യുഎയുടെ വെൽഫെയർ ഓഫീസർ മംഗളവദനൻ വിദ്യസാഗർ എന്നിവരുടെ സാന്നിധ്യത്തിലാണ് ചെക്ക് കൈമാറിയത്. പിതാവിന്റെ വിയോഗത്തിൽ ദുഃഖിതരായ എയ്ഞ്ചലും അലോണയും നിറ മിഴികളോടെയാണ് ചെക്കുകൾ ഏറ്റുവാങ്ങിയത്. ഫ്യൂണറൽ ഡയറക്ടേഴ്സിന് ആവശ്യമായ പണം നൽകിയ ശേഷം ബാക്കി വന്ന തുക മക്കളുടെ പേരിൽ നിക്ഷേപിക്കാനുള്ള തീരുമാനത്തെ അവിടെ എത്തിയ ഒരുപാടു പേർ ഒരേ പോലെ അഭിനന്ദിച്ചു.
അപ്പാപ്പ എന്ന ഒരു വ്യക്തി 49978 രൂപ നൽകിയപ്പോൾ ടോർബി മലയാളികൾ 50878 രൂപയും പൂളിലെ പ്രയർ ഗ്രൂപ്പ് 33769 രൂപയും ചെസ്റ്റർഫീൽഡിലെ സീറോ മലബാർ കമ്മ്യൂണിറ്റി 120397 രൂപയും ക്രോയ്ഡോണിലെ സീറോ മലബാർ കമ്മ്യൂണിറ്റി 316258 രൂപയും നൽകിയതോടെയാണ് ആകെ തുക 20 ലക്ഷം രൂപയോളമായി ഉയർന്നത്. നാട്ടിൽ നിന്നും വന്ന ബൈജുവിന്റെ കസിൻ ബ്രദർ കെ. എം. ജോൺ നടത്തിയ ഹ്രസ്വ പ്രസംഗത്തിൽ ബൈജുവിന്റെ വിയോഗത്തിൽ നിഷയെയും കുട്ടികളെയും മാനസികമായും സാമ്പത്തികമായും സഹായിച്ച യുകെയിലെ നല്ലവരായ എല്ലാ മലയാളികൾക്കും ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷനും പ്രത്യേകം നന്ദി പറഞ്ഞു.
പാൻക്രിയാറ്റിക് നേക്രിട്ടിസിങ് എന്ന രോഗം ബാധിച്ച് കഴിഞ്ഞ മാസം ഫെബ്രുവരി 14നാണ് ബൈജു മരണത്തിന് കീഴടങ്ങിയത്. അന്ന് രാവിലെ മുതൽക്കു തന്നെ ബൈജുവിന്റെ സ്ഥിതി മോശമാണെന്ന റിപ്പോർട്ടുകൾ വന്നിരുന്നുവെങ്കിലും സ്നേഹിതരുടെ പ്രാർത്ഥനകളെല്ലാം വിഫലമാക്കി മരണ വാർത്ത എത്തുകയായിരുന്നു. കോട്ടയം തലയോലപ്പറമ്പ് കീഴൂർ കലയത്തും കുന്ന് ഇടവകയിലെ കിണറ്റുകരയിൽ കുടുംബാംഗമാണ്. വെറും 42 വയസ് മാത്രമായിരുന്നു പ്രായം. മക്കളുടെ ബാല്യത്തിന്റെ കൊഞ്ചലും ചിണുങ്ങലും മുഴുവൻ കൊതി തീരെ കണ്ടു തീരും മുന്നെയാണ് ബൈജു പത്നി നിഷയുടെ കൈകളിൽ ഏൽപ്പിച്ച് മടങ്ങിയത്. സ്വന്തം പിതാവിന് പകരം മറ്റൊന്നുമില്ലെങ്കിലും ആപത്തിൽ ഒരു സമൂഹം കൈത്താങ്ങൊരുക്കിയതിന്റെ നന്ദി ഈ കുട്ടികളുടെ മുഖത്ത് വ്യക്തമായിരുന്നു.
ഒന്നര വർഷം കൂടി കഴിഞ്ഞാൽ പി ആർ ലഭിക്കും എന്ന ആശ്വാസത്തിനിടയിലായിരുന്നു ദുരന്തം ഈ കുടുംബത്തെ വിഴുങ്ങിയത്. അതിനിടയിൽ വിധവയായ നിഷയുടെ നഴ്സിങ് ഹോമിന്റെ സ്പോൺസർ ലൈസൻസ് കൂടി റദ്ദാക്കി എന്ന സ്ഥിതിഗതി സംജാതമായി. ഇതോടെ വിധിക്കു മുന്നിൽ പകച്ചു നിന്ന നിഷയ്ക്കും കുട്ടികൾക്കും മുന്നിൽ യുകെ മലയാളികൾ ഒഴുക്കിയ സ്നേഹമാണ് ഇന്ന് അവരുടെ ജീവിതത്തിന്റെ നട്ടെല്ലായി മാറിയിരിക്കുന്നത്.
ഞങ്ങൾ നന്ദി പറയേണ്ടത് വായനക്കാരോട് മാത്രമാണ്. വ്യക്തികൾ എന്ന നിലയിൽ ട്രസ്റ്റിമാരിൽ ചിലർ കുറച്ച് പണം നൽകിയെങ്കിലും ആപത്തിൽ പെട്ട ഒരു അപരിചിതനെ സഹായിക്കാൻ വായനക്കാർ എടുത്ത ധീരമായ തീരുമാനം ആണ് ഈ നന്മയുടെ കാതൽ. ഞങ്ങളിൽ വായനക്കാൻ അർപ്പിച്ച വിശ്വാസം അതേപടി പാലിച്ചുകൊണ്ട് പൂർണ്ണമായും സുതാര്യമായും ഗിഫ്റ്റ് എയിഡ് വരെ മുഴുവൻ ഉൾപ്പെടുത്തിയുമാണ് ഞങ്ങൾ പണം കൈമാറിയത്. ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഒരു പണം പോലും ചെലവിനത്തിൽ വായനക്കാരുടെ സംഭാവനയിൽ നിന്നും എടുക്കാറില്ലെന്നതാണ് സത്യം.
അഞ്ചു വർഷം മുൻപ് രൂപീകൃതമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ ഈ ചുരുങ്ങിയ കാലയളവ് കൊണ്ട് 457,150 പൗണ്ട് ( ഏതാണ്ട് നാലു കോടിയിലധികം രൂപഃ വായനക്കാർക്കിടയിൽ നിന്നും ശേഖരിച്ച ചാരിറ്റി ഫൗണ്ടേഷൻ 229 ഓളം ആളുകൾക്കോ പ്രസ്ഥാനങ്ങൾക്കോ ആണ് ഇതുവരെ ആശ്വാസം പകർന്നത്. കേരളത്തിലെ രോഗബാധിതരായി കഴിയുന്ന അനേകം പേർക്കാണ് യുകെ മലയാളികളുടെ കരുണ ഫൗണ്ടേഷൻ വഴി ലഭിച്ചത്.
ഇപ്പോൾ ചെയർമാൻ സ്ഥാനം വഹിക്കുന്ന ടോമിച്ചൻ കൊഴുവനാലും സെക്രട്ടറി സ്ഥാനം വഹിക്കുന്ന സൈമി ജോർജും അടക്കം 11 അംഗങ്ങളാണ് ചാരിറ്റി ഫൗണ്ടേഷനിൽ പ്രവർത്തിക്കുന്നത്.
ഫോട്ടോ കടപ്പാട്: ഡിജു സെബാസ്റ്റ്യൻ
ബാങ്ക് അക്കൗണ്ട് വഴി ലഭിച്ച തുകയുടെ സ്റ്റേറ്റ്മെന്റ് ചുവടെ:
Stories you may Like
- നഴ്സുമാരെ ബക്കിങ്ഹാം കൊട്ടാരത്തിലേയ്ക്ക് ക്ഷണിച്ച് ചാൾസ് രാജാവ്
- ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷൻ സമാഹരിച്ച 24 ലക്ഷം മുതുകാടിന് കൈമാറി
- ലണ്ടൻ - കൊച്ചി ഡയറക്റ്റ് ഫ്ളൈറ്റ് ആവിയായോ?
- കൊച്ചി എയറിൽ തന്നെ; ബ്രിട്ടീഷ് എയർവേസ് ഇന്ത്യയിലേക്ക് കണ്ണ് വയ്ക്കുന്നു
- അവസരം ഒരുങ്ങിയത് ആഫ്രിക്കൻ യുവതി മുന്നിട്ടിറങ്ങിയതോടെ; ബ്രിട്ടണിൽ തട്ടിപ്പുകാർ കുടുങ്ങുമ്പോൾ
- TODAY
- LAST WEEK
- LAST MONTH
- ശോഭ സുരേന്ദ്രൻ ആരോപിച്ചപോലെ അങ്ങനെ ഒരു ഉന്നതനെ സിപിഎമ്മിൽ നിന്ന് ബിജെപിയിൽ എത്തിക്കാൻ ശ്രമം നടത്തിയിട്ടില്ല; ആരോപണം അടിസ്ഥാന രഹിതമെന്ന് ദല്ലാൾ; കുഞ്ഞാലിക്കുട്ടിയും ശോഭയും കൂടിക്കാഴ്ച നടത്തി; ലക്ഷ്യമിട്ടത് ചെന്നിത്തലയേയും മുരളീധരനേയും; തിരിച്ചടിച്ച് നന്ദകുമാറും; ആ പേര് ശോഭ പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- തെളിവുകളില്ല; സിസ്റ്റർ ജോസ് മരിയയെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി സതീശ് ബാബുവിനെ വെറുതെ വിട്ട് കോടതി
- കോവിഡ് വാക്സിൻ എന്ന് തെറ്റിദ്ധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ്പ്; പത്തനംതിട്ട വലഞ്ചുഴി സ്വദേശിയായ 22കാരൻ പിടിയിൽ
- ചെപ്പോക്കിൽ നെഞ്ച് വിരിച്ച് തല ഉയർത്തി മാർക്കസ് സ്റ്റോയ്നിസ്; തകർപ്പൻ സെഞ്ചുറിയുമായി ചെന്നൈയെ ഒറ്റയ്ക്ക് കീഴടക്കി ഓസിസ് താരം; ഋതുരാജിന്റെ സെഞ്ചുറിക്ക് മറുപടിയും; റൺമല ഉയർത്തിയിട്ടും തുടർച്ചയായ രണ്ട് തവണയും ചെന്നൈയെ വീഴ്ത്തി രാഹുലും സംഘവും
- എന്റെ 90 സെക്കന്റ് പ്രസംഗം കേട്ടപാടേ കോൺഗ്രസും ഇന്ത്യ സഖ്യവും വിറളി പിടിച്ചിരിക്കുകയാണ്; എസ്സി എസ്ടി സംവരണം അട്ടിമറിച്ച് മുസ്ലീങ്ങൾക്ക് സംവരണം നൽകാൻ കോൺഗ്രസ് ശ്രമിച്ചു; കോൺഗ്രസ് ഗൂഢാലോചനയുടെ സത്യമാണ് താൻ പുറത്തുകൊണ്ടുവന്നതെന്ന് നരേന്ദ്ര മോദി
- വനിതാ ടിടിഇക്കു നേരെ അതിക്രമം നടത്തിയ പ്രതിയെ റെയിൽവേ പൊലീസ് അറസ്റ്റ് ചെയ്തു; റെയിൽവേ പൊലീസിനെതിരെ ഗുരുതര ആരോപണവുമായി വനിതാ ടിടിഇ
- ഒന്നര മാസത്തിലധികം നീണ്ട പ്രചാരണം അവസാന ലാപ്പിലേക്ക്; കേരളത്തിൽ നാളെ കൊട്ടിക്കലാശം; രണ്ട് കോടി 77 ലക്ഷം വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നെട്ടോട്ടത്തിൽ പാർട്ടി പ്രവർത്തകർ; വോട്ടുറപ്പിക്കാൻ അവസാനവട്ട നീക്കവുമായി മുന്നണികൾ; വെള്ളിയാഴ്ച വിധിയെഴുതുക കേരളത്തിലേതടക്കം 88 മണ്ഡലങ്ങൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്