നടുറോഡിൽ തല്ലിക്കൊന്ന സംഭവം വർഗീയലഹളയാക്കി മാറ്റി മുതലെടുക്കാൻ ശ്രമം ആരംഭിച്ചു; നിയമം കൈയിലെടുക്കാൻ രംഗത്തെത്തിയവരെ പൊലീസ് വിരട്ടിയോടിച്ചു; ഓരോ മുക്കിലും മൂലയിലും സേനയെ ഇറക്കി നാട്ടുകാരുടെ സുരക്ഷ ഉറപ്പാക്കി പൊലീസ്; അഭ്യൂഹം പ്രചരിപ്പിക്കരുതെന്ന് എസ്പി
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ആറ്റിങ്ങലിലെ വക്കത്ത് യുവാവിനെ മർദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ വർഗ്ഗീയത കൂട്ടിക്കുഴച്ച് മുതലെടുപ്പിന് ശ്രമം. അതിക്രൂരമായി യുവാവിനെ അടിച്ചു കൊന്നത് വർഗ്ഗീയ ചേരിതിരിവ് മൂലമാണെന്ന് വരുത്താനാണ് ശ്രമം. പൊലീസും വർഗ്ഗീയത ആളിക്കത്തിക്കാൻ ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. രണ്ടു പ്രദേശങ്ങളിലുള്ളവർ തമ്മിൽ നാളുകളായി നിലനിൽക്കുന്ന പ്രശ്നങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന പൊലീസിന്റെ വിശദീകരണമാണ് സംശയത്തിന് ഇടനൽകുന്നത്.
ഒരു വർഷം മുൻപ് വക്കത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ആനയുടെ വാലിൽ പിടിച്ചതിന് അക്രമിസംഘത്തിലെ ചിലരുമായി ഷബീറും ഉണ്ണിക്കൃഷ്ണനും മറ്റ് രണ്ട് സുഹൃത്തുക്കളും വഴക്കിട്ടിരുന്നു. അന്ന് പൊലീസ് കേസെടുക്കുകയും ഇരു സംഘങ്ങളെയും രമ്യതയിലാക്കുകയും ചെയ്തു. എന്നാൽ അതിനുശേഷവും പലപ്പോഴും ഇവർ തമ്മിൽ വഴക്കിട്ടിരുന്നു. രണ്ടുദിവസം മുൻപ് അക്രമിസംഘത്തിലെ ഒരാളുടെ വീട്ടിൽ ഷബീറും സംഘവും കല്ലെറിയുകയും ചെയ്തു. ഇതാണ് കൊലപാതകത്തിന് കാരണം. എന്നാൽ ക്ഷേത്രത്തിലുണ്ടായ പ്രശ്നവുമായി ബന്ധപ്പെടുത്തി കൊലപാതകത്തെ വർഗ്ഗീയവൽക്കരിക്കാനാണ് നീക്കം. ഇത് പൊലീസിന്റെ രഹസ്യാന്വേഷണ വിഭാഗത്തിന്റേയും ശ്രദ്ധയിൽപ്പെട്ടുകഴിഞ്ഞു. ഇക്കാര്യം അവർ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ ലോക്കൽ പൊലീസിനോട് വിവരങ്ങൾ നൽകുമ്പോൾ ശ്രദ്ധിക്കണമെന്നും ആവശ്യപ്പെട്ടു കഴിഞ്ഞു.
കേസിലെ പ്രധാന പ്രതി വക്കം സ്വദേശി വിനായകിനെ പൊലീസ് പിടികൂടിയിട്ടുണ്ട്്. യുവാവിനെ മർദിച്ച ശേഷം ജില്ല വിട്ട സംഘത്തിന്റെ മൊബൈൽ കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണമാണ് വിനായകിനെ കുടുക്കിയത്. മറ്റ് മൂന്ന് പേർക്ക് വേണ്ടി തിരച്ചിൽ ഊർജിതമാക്കിയെന്ന് പൊലീസ് അറിയിച്ചു. ഞായറാഴ്ചയാണ് ബൈക്കിലെത്തിയ വക്കം മണക്കാട് വീട്ടിൽ ഷെബീർ, സുഹൃത്ത് ഉണ്ണിക്കൃഷ്ണൻ എന്നിവരെ പട്ടാപ്പകൽ നടുറോഡിൽ തടഞ്ഞുനിർത്തി നാലംഗസംഘം ക്രൂരമായി മർദ്ദിച്ചത്. ഇതിലെങ്ങനെ വർഗ്ഗീയത വരുമെന്നാണ് നാട്ടുകാരുടെ ചോദ്യം. ഷെബീറിനേയും ഉണ്ണികൃഷ്ണനേയും തല്ലിചതച്ചത് വ്യക്തിപരമായ വൈരാഗ്യം കാരണമാണ്. ഷെബീറിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെയാണ് ഉണ്ണികൃഷ്ണന് പരിക്കേറ്റത്. ഈ സാഹചര്യത്തിൽ വർഗ്ഗീയ ലഹളാ തിയറി ബോധപൂർവ്വം ഉയർത്തുന്നതാണെന്നാണ് ആക്ഷേപം.
തോപ്പിക്കവിളാകം റെയിൽവേ ഗേറ്റിന് സമീപമായിരുന്നു സംഭവം. തലക്കും ശരീരത്തിനും ക്രൂരമർദനമേറ്റ ഷെബീർ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ തിങ്കളാഴ്ച മരണമടഞ്ഞു. ഉണ്ണിക്കൃഷ്ണൻ ഗുരുതര പരിക്കുകളോടെ ചികിത്സയിലാണ്. അതായതുകൊലക്കേസിലെ മുഖ്യ സാക്ഷി ഉണ്ണികൃഷ്ണനാണ്. ഇതൊക്കം മറച്ചുവച്ച് പ്രശ്നങ്ങൾ ബോധപൂർവ്വം സൃഷ്ടിക്കാനാണ് നീക്കം. നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി മാസങ്ങളേ അവശേഷിക്കുന്നുള്ളൂ. ഇത് മനസ്സിലാക്കിയാണ് ഈ കള്ളക്കളികളൊക്കെ. നിലവിൽ കേരള രാഷ്ട്രീയം ചർച്ച ചെയ്യുന്ന വിവാദ വിഷയങ്ങൾ മാറ്റി മറിക്കാൻ വർഗ്ഗീയ സംഘർഷത്തിന്റെ ആവശ്യം ചില കേന്ദ്രങ്ങൾക്കുണ്ട്. ഇത് തന്നെയാണ് ആറ്റിങ്ങലിൽ ഭീതി ജനകമായ അന്തരീക്ഷം ഉണ്ടാക്കുന്നത്.
മരിച്ചത് മുസ്ലിം സമുദായക്കാരനാണ്. ഇതാണ് ഉയർത്തിക്കാട്ടുന്നത്. എന്നാൽ കൂടെ മാരകമായി പരിക്കേറ്റത് ഉണ്ണികൃഷ്ണനാണെന്ന് മറച്ചു വയ്ക്കുകയും ചെയ്യുന്നു. അക്രമത്തിന് നേതൃത്വം കൊടുത്തവരും ഷെബീറും സുഹൃത്തുക്കളായിരുന്നു. അതിനിടെ തുടങ്ങിയ പ്രശ്നങ്ങളാണ് അടിപടിയിലേക്കും വൈരാഗ്യത്തിലേക്കും കാര്യങ്ങളെത്തിച്ചത്. ഇതുകൊലപാതകവുമായി. ഈ ദൃശ്യങ്ങൾ സോഷ്യൽ മീഡയിയിൽ ചർച്ചയായതോടെ പലവിധ പ്രചരണങ്ങളുണ്ടായി. ഇതോടെ ഒരു പ്രദേശം മുഴുവൻ ഭീതിയിലുമായി. പൊലീസുകാരെ സ്ഥലത്ത് വൻതോതിൽ നിയോഗിച്ചതോടെ ആശങ്കകളും കൂടി. ഇതിനിടെ സംഭവത്തിനു കാരണക്കാരായ യുവാക്കളെത്തേടി ഒരുസംഘം വക്കത്തും പരിസരപ്രദേശങ്ങളിലും സംഘടിതരായി തിരച്ചിലാരംഭിച്ചെന്ന ആഭ്യൂഹവും സജീവമായി.
വക്കം ദൈവപ്പുര ഭാഗത്ത് ആയുധങ്ങളുമായി ഒരുസംഘമെത്തി പ്രതിയെന്നു സംശയിക്കുന്ന യുവാവിന്റെ വീടിനു നേർക്ക് അക്രമമഴിച്ചുവിടാൻ ശ്രമിച്ചു. വർഗ്ഗീയമായി സംഘടിച്ചെത്തിയവരാണ് ഇവരെന്നാണ് പ്രചരണം. ഇതോടെ മറുവിഭാഗം കരുതലിലായെന്നും പറയുന്നു. ഇത്തരം പ്രചരണങ്ങളിലൂടെ വർഗ്ഗീയത ആളിക്കത്തിക്കാനാണ് ശ്രമം. അതിനിടെ അഭ്യൂഹങ്ങളിൽ കുടുങ്ങരുതെന്നും ആക്രമണത്തിന് ഒരുങ്ങുന്നവരെപ്പറ്റി വിവരം ലഭിച്ചാലുടൻ പൊലീസിനെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പു നൽകിയിട്ടുണ്ട്. രണ്ടാഴ്ച മുൻപ്, കേസന്വേഷിക്കാനെത്തിയ കടയ്ക്കാവൂർ എസ്ഐയെയും ഒപ്പമുണ്ടായിരുന്ന പൊലീസുകാരനെയും നാട്ടുകാർ നോക്കിനിൽക്കെ യുവാവ് ഗുരുതരമായി വെട്ടിപ്പരുക്കേൽപ്പിച്ച സംഭവത്തിന്റെ ഭീതി മാറും മുൻപാണ് പുതിയ സംഭവം.
കേസിലെ പ്രധാന പ്രതികളും സഹോദരങ്ങളുമായ വക്കം ഉടക്കുവിളാകത്ത് വീട്ടിൽ പ്രസന്നന്റെ മക്കളായ സന്തോഷ്, സതീഷ് , ഇവരുടെ സുഹൃത്തുക്കളായ അണയിൽ ഈച്ചംവിളാകത്ത് കുമാറിന്റെ മകൻ കിരൺ, ഭാഗവതർ മുക്ക് പുതിയവീട്ടിൽ ആദർശ്, തുണ്ടത്തിൽ വീട്ടിൽ മോനിക്കുട്ടൻ എന്നിവരെ പൊലീസ് അന്വേഷിച്ചുവരികയാണ്. ആക്രമണ ദൃശ്യങ്ങൾ നാട്ടുകാരിലൊരാൾ മൊബൈലിൽ ചിത്രീകരിച്ച് വാട്ട്സ് ആപ്പിലൂടെ ലോകത്തെ അറിയിക്കുകയായിരുന്നു. ദൃശ്യമാദ്ധ്യമങ്ങളിൽ ആക്രമണ രംഗങ്ങൾ കണ്ടിട്ടും മുന്നൊരുക്കങ്ങൾ പൊലീസ് എടുത്തില്ല. ഇതാണ് തുടക്കത്തിൽ ഈ മേഖലയിൽ സംഘർഷാവസ്ഥയുണ്ടാക്കിയത്. അതിനെ വർഗ്ഗീയമായി ചിത്രീകരിക്കാനാണ് നീക്കം. എന്നാൽ പൊലീസ് സാന്നിധ്യം ശക്തമായതോടെ ഈ സാഹചര്യം മാറി. എന്നിട്ടും വർഗ്ഗീയമായി ചിത്രീകരിച്ച് മുതലെടുപ്പിനാണ് ശ്രമം.
വാട്ട്സ് ആപ്പ് വഴിയുള്ള ദൃശ്യങ്ങളെ തുടർന്ന് കേസിലെ പ്രതികളെ ഉടൻ പിടികൂടാൻ ഡി.ജി.പി നിർദ്ദേശിച്ചതനുസരിച്ച് ഐജി. മനോജ് എബ്രഹാമിന്റെ മേൽനോട്ടത്തിൽ റൂറൽ എസ്പി ഷെഫിൻ അഹമ്മദ്, ഡിവൈ.എസ്പി പ്രതാപൻനായർ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം. ഞായറാഴ്ച വൈകുന്നേരം യുവാക്കൾ ക്രൂരമായ ആക്രമണത്തിന് വിധേയരായ വിവരം നാട്ടുകാർ പൊലീസിനെ അറിയിച്ചെങ്കിലും അരമണിക്കൂർ കഴിഞ്ഞാണ് പൊലീസ് സംഭവസ്ഥലത്തെത്തിയത്. പഞ്ചായത്തംഗം വിഷ്ണുവാണ് 108 ആംബുലൻസ് വിളിച്ച് ഇവരെ ആശുപത്രിയിലെത്തിച്ചത്. ഇന്നലെ ഷബീർ മരണപ്പെട്ടശേഷമാണ് സംഭവത്തെപ്പറ്റി അന്വേഷിക്കാനും മൊഴിയെടുക്കാനും പൊലീസ് തയ്യാറായത്. ഷബീറിന്റെ മരണമൊഴി രേഖപ്പെടുത്താൻ കഴിയാതെ പോയതുൾപ്പെടെ പൊലീസിന്റെ ഭാഗത്തുനിന്ന് ഇക്കാര്യത്തിൽ ഗുരുതരമായ വീഴ്ചയാണുണ്ടായിട്ടുള്ളത്.
ആലംകോട്ടെ മത്സ്യമൊത്തക്കച്ചവട കേന്ദ്രത്തിൽ കമ്മിഷൻ ഏജന്റാണ് മരിച്ച ഷബീർ. സക്കീർ ഹുസൈൻ പിതാവും നസീമ മാതാവുമാണ്. ഷെമീർ, ഷജീർ എന്നിവർ സഹോദരങ്ങൾ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍