കിൻഫ്രയിൽ പത്തേക്കർ അനുവദിച്ചത് ആറു വർഷത്തിനുള്ളിൽ എംബിഎയും എൽഎൽബിയും പിഎച്ച്ഡിയും നേടിയ കോലിയക്കോടന്റെ മകൻ; അനുകൂല നിയമോപദേശം നൽകിയത് കോലിയക്കോടിന്റെ ശേഷക്കാരനും; നിർണ്ണായക ഫയൽ നിയമ സെക്രട്ടറിയെ പോലും കാണിക്കാതെ രഹസ്യമാക്കിയും വച്ചു; വിദേശത്തേക്ക് മദ്യം കയറ്റുമതിക്ക് തയ്യാറെടുക്കുന്ന ശ്രീചക്ര പ്രവർത്തിക്കുന്നത് പെരുമ്പാവൂരിലെ ഒറ്റമുറിയിലും! ബ്രൂവറിയിൽ നിറയുന്നത് കള്ളക്കളികൾ തന്നെ; പിണറായിയും കോലിയക്കോടന്മാരും കുടുങ്ങുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: ബ്രൂവറി ചലഞ്ചിൽ സർക്കാർ തീരുമാനം എടുത്തത് നിയമ സെക്രട്ടറി ബിജി ഹരീന്ദ്രനാഥിന്റെ ഉപദേശം തേടാതെ. 1999ൽ ബ്രൂവറിയും ഡിസ്റ്റ്ലറിയും അനുവദിക്കുന്നതിനെതിരെ വിനോദ് റായി പുറപ്പെടുവിച്ച ഉത്തരവുണ്ടായിരുന്നു. അത് മറികടക്കണമെങ്കിൽ നിയമസെക്രട്ടറിയുടെ നിയമോപദേശവും മന്ത്രിസഭയുടെ തീരുമാനവും അനിവാര്യമാണ്. എന്നാൽ പുറത്തറിയാതിരിക്കാൻ ഈ ഫയൽ നിയമ സെക്രട്ടറിക്ക് പോലും നൽകിയില്ല. നിയമ സെക്രട്ടറി നിരാകരണ കുറിപ്പെഴുതിയാൽ ഉള്ള പ്രശ്നം തിരിച്ചറിഞ്ഞായിരുന്നു ഇത്. എക്സൈസ് മന്ത്രിയും മുഖ്യമന്ത്രിയും മാത്രമാണ് ഈ ഇടപാടിൽ പങ്കാളിയായത്. അതിനിടെ ബ്രൂവറിയിൽ മുഖ്യമന്ത്രിക്ക് നിയമോപദേശം നൽകിയത് മുഖ്യ ഉപദേഷ്ടാക്കളിൽ ഒരാളായ ഡോ എൻകെ ജയകുമാറാണ്. സിപിഎം നേതാവ് കോലിയക്കോട് കൃഷ്ണൻ നായരുടെ സഹോദരി പുത്രനാണ് മുഖ്യമന്ത്രിയുടെ നിയമോപദേശകനായ ജയകുമാർ. കോലിയക്കോടിന്റെ മകനാണ് അലക്സ് മാളിയേക്കലിന് കിൻഫ്രയിൽ പത്തേക്കർ ഭൂമി നൽകാമെന്ന റിപ്പോർട്ട് നൽകിയത്. ഇതോടെ ബ്യൂവറി ചലഞ്ചിൽ കോലിയക്കോടിന്റെ കുടുംബവും വിവാദത്തിലാവുകയാണ്.
പുതിയ ഡിസ്റ്റിലറിക്ക് അനുമതി നൽകേണ്ടതില്ലെന്ന് ഇ.കെ.നായനാർ മുഖ്യമന്ത്രിയായിരിക്കെ 1999ൽ ഉത്തരവു പുറപ്പെടുവിച്ചിരുന്നു. പിന്നീട് അപേക്ഷകൾ വന്നപ്പോൾ 2008ൽ വി എസ്.അച്യുതാനന്ദൻ സർക്കാരിന്റെ നിലപാടും ഇതുതന്നെയായിരുന്നു. ഇതാണ് ഇ്തവണ പിണറായി സർക്കാർ മറികടന്നത്. അതിനിടെ 2003ൽ എകെ ആന്റണി സർക്കാർ മദ്യ നിർമ്മാണ ശാല അനുവദിച്ചെന്ന വാദവും പൊളിഞ്ഞു. ഇതിന് പിന്നാലെയാണ് എക്സൈസ് കമ്മീഷണറുടെ എതിർപ്പ് സംബന്ധിച്ച വിരവങ്ങളും പുറത്തു വന്നത്.ഡിസ്റ്റിലറി അനുവദിക്കരുതെന്ന എക്സൈസ് കമ്മിഷണർ ഋഷിരാജ് സിങ്ങിന്റെ അഭിപ്രായം മറികടന്നാണു തൃശൂരിൽ ശ്രീചക്ര കമ്പനിക്കു സംസ്ഥാന സർക്കാർ അനുമതി നൽകിയതെന്നു വ്യക്തമായി. അപേക്ഷ പരിശോധനയ്ക്കായി എക്സൈസ് കമ്മിഷണർക്ക് അയച്ചിരുന്നു. ഡിസ്റ്റിലറി ആവശ്യമില്ലെന്നു മുൻപു രണ്ടുതവണ സർക്കാർ തീരുമാനം എടുത്തിട്ടുണ്ടെന്നാണു ഋഷിരാജ് സിങ് അതിൽ രേഖപ്പെടുത്തിയത്.
ബീയർ നിർമ്മാണശാല അനുവദിക്കുന്നതിനെ അനുകൂലിച്ച കമ്മിഷണർ അതിനു സർക്കാർ നയപരമായ തീരുമാനമെടുക്കണമെന്നു ഫയലിൽ രേഖപ്പെടുത്തി. എന്നാൽ നയപരമായ തീരുമാനമൊന്നും എടുക്കാതെ തന്നെ അനുമതി നൽകുകയാണ് ചെയ്തത്. നിയമ സെക്രട്ടറിയുടെ പോലും അംഗീകാരത്തിന് ഫയൽ അയച്ചില്ല. മന്ത്രിസഭാ യോഗം പരിഗണിച്ചില്ല. അങ്ങനെ എല്ലാ അർത്ഥത്തിലും രഹസ്യ സ്വഭാവം കാത്തു. ഡിസ്റ്റിലറിയും ബ്രൂവറിയും അനുവദിക്കുമെന്ന് ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം, ബജറ്റ്, സർക്കാരിന്റെ മദ്യനയം എന്നിവയിലൊന്നും പറഞ്ഞിട്ടില്ല. അബ്കാരി നിയമം ഉണ്ടെങ്കിലും വർഷാവർഷമുള്ള സർക്കാരിന്റെ മദ്യനയമാണ് ആ മേഖലയ്ക്കു ബാധകമാകുന്നത്. ഈ സാഹചര്യത്തിലാണ് ജയകുമാറിന്റെ നിയമോപദേശം വിവാദങ്ങൾക്ക് ഇടനൽകുന്നത്. കോലിയക്കോട് കുടുംബത്തിലെ രണ്ട് പേരുകൾ അങ്ങനെ ബ്രൂവറിയിൽ വിവാദത്തിൽ പെടുകയും ചെയ്യുന്നു. സിപിഎമ്മിലെ മുതിർന്ന നേതാവിന്റെ മകനും ഈ ഇടപാടിൽ പങ്കുണ്ടെന്നാണ് ഉയരുന്ന മറ്റൊരു വാദം.
വ്യവസായ വകുപ്പിലെ സിപിഎം നേതാക്കളുടെ ബന്ധുക്കളുടെ നിയമനങ്ങൾ ഏറെ വിവാദമായിരുന്നു. വ്യവസായ മന്ത്രി ഇപിജയരാജന്റെ ബന്ധുവും പികെ ശ്രീമതി ടീച്ചറുടെ മകനുമായി സുധീർ നമ്പ്യാരുടെ പൊതുമേഖലാ സ്ഥാപനങ്ങളുടെ എംഡി സ്ഥാനത്തെ നിയമനമാണ് വിവാദത്തിന് പുതു തലം നൽകിയത്. ഇതിനിടെയിൽ സിപിഎം നേതാക്കളിൽ ചിലരുടെ പേരുകളും വാർത്തയായി. ഇതിൽ സുധീർ നമ്പ്യാരുടെ പദവി മുഖ്യമന്ത്രി ഇടെപെട്ട് ഒഴിവാക്കുകയും ചെയ്തു. എന്നാൽ കോലിയക്കോടിന്റെ കുടുംബത്തിലുള്ളവർക്ക് ഒന്നും സംഭവിച്ചില്ല. അതിനിടെ കോലിയക്കോടിന്റെ മകന്റെ യോഗ്യതകൾ വീണ്ടും വിവാദങ്ങൾക്ക് വഴി വയ്ക്കുകയും ചെയ്യുന്നു. ബ്രൂവറിക്ക് ഭൂമി അനുവദിച്ച നടപടിയിൽ ആരോപണവിധേയനായ കിൻഫ്ര ജനറൽ മാനേജർ (പ്രോജക്ട്സ്) ടി.ഉണ്ണിക്കൃഷ്ണൻ നിയമനം നേടിയതു തന്നെ വ്യാജരേഖയുടെ അടിസ്ഥാനത്തിലെന്ന് ആരോപണം. 1999ൽ ബിടെക് പാസായ ഉണ്ണിക്കൃഷ്ണൻ, 2002ൽ കിൻഫ്രയിൽ അസിസ്റ്റന്റ് മാനേജരായി ജോലി നേടിയത് 1996ൽ ബിരുദം പൂർത്തിയാക്കിയെന്നു വ്യാജ വിവരം നൽകിയാണെന്നാണു രേഖകൾ. സിപിഎം സംസ്ഥാന സമിതി അംഗവും മുൻ വാമനപുരം എംഎൽഎയുമായ കോലിയക്കോട് കൃഷ്ണൻ നായരുടെ മകനാണ് ഉണ്ണിക്കൃഷ്ണൻ എന്നത് വിവാദങ്ങൾക്ക് പുതിയ മുഖം നൽകുന്നത്.
ബിടെക് പാസായത് 1996ൽ എന്ന് ഉണ്ണിക്കൃഷ്ണൻ എഴുതി നൽകിയ രേഖ. ഉണ്ണിക്കൃഷ്ണൻ ബിടെക് പാസായത് 1998 ജൂണിലും '99 ജനുവരിയിലുമായി നടന്ന പരീക്ഷകളിലെന്നു വ്യക്തമാക്കുന്ന ബിരുദ സർട്ടിഫിക്കറ്റ്. അപേക്ഷയ്ക്കൊപ്പം ഇതു സമർപ്പിച്ചത് ഉണ്ണിക്കൃഷ്ണൻ തന്നെ. അസിസ്റ്റന്റ് മാനേജർ (സിവിൽ) തസ്തികയിലേക്ക് 2001 ഒക്ടോബർ 22നു കിൻഫ്ര പത്രപ്പരസ്യം നൽകി. സിവിൽ എൻജിനീയറിങ് ബിരുദവും 5 വർഷം പ്രവൃത്തിപരിചയവും യോഗ്യത. റിക്രൂട്മെന്റ് നടത്തിയതു കിറ്റ്കോ. 5 വർഷം പ്രവൃത്തിപരിചയത്തിന് ഏതാനും മാസത്തെ കുറവുള്ളവർ വരെ ഒഴിവാക്കപ്പെട്ടു. ഉണ്ണിക്കൃഷ്ണനു നിയമനം ലഭിച്ചു. 2002വരെ ഉണ്ണികൃഷ്ണന് എഞ്ചിനിയറിങ് മാത്രമായിരുന്നു യോഗ്യത. ആറു കൊല്ലം കൊണ്ട് എംബിഎയും എൽഎൽബിയും പിഎച്ച്ഡിയും പാസായി. ഇടതു സർക്കാരിന്റെ കാലത്ത്, 2007 നവംബറിൽ ഉണ്ണിക്കൃഷ്ണനു ഡപ്യൂട്ടി മാനേജരായി സ്ഥാനക്കയറ്റം ലഭിച്ചു. 9 10 വർഷം പ്രവൃത്തിപരിചയമുള്ളവരെയാണു ഡപ്യൂട്ടി മാനേജരായി നിയമിക്കുകയെന്നിരിക്കെ, ആദ്യത്തെ തെറ്റായ വിവരത്തിന്റെ ആനുകൂല്യം അപ്പോഴും ലഭിച്ചു. മാനേജർ തസ്തികയിലേക്കു 2008 ജൂൺ നാലിനു കിൻഫ്ര പരസ്യം നൽകി. നിർദ്ദേശിച്ച യോഗ്യത ഇങ്ങനെ: സിവിൽ / ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം, എംബിഎ അല്ലെങ്കിൽ നിയമബിരുദം അഭികാമ്യം, 10 വർഷം പ്രവൃത്തിപരിചയം. ഡപ്യൂട്ടി മാനേജരായി ഒരു വർഷത്തിനകം, 2008 നവംബറിൽ ഉണ്ണിക്കൃഷ്ണൻ മാനേജർ (ടെക്നിക്കൽ) ആയി.
പിണറായി സർക്കാർ അധികാരമേറ്റതിനു പിന്നാലെ 2016 ജൂലൈ 4ന്, ഉണ്ണിക്കൃഷ്ണനു കിൻഫ്ര രാജ്യാന്തര അപ്പാരൽ പാർക്കിന്റെ മാനേജിങ് ഡയറക്ടറുടെ അധികച്ചുമതല ലഭിച്ചു. ഓഗസ്റ്റ് 6നു കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിന്റെ ജനറൽ മാനേജരുടെ (പ്രോജക്ട്സ്) അധികച്ചുമതല ലഭിച്ചു. കഴിഞ്ഞ വർഷം മധ്യത്തോടെ ജനറൽ മാനേജർ തസ്തികയിൽ സ്ഥിരപ്പെട്ടു. ഇതെല്ലാം വീണ്ടും വിവാദത്തിന് ഇട നൽകുകയാണ്. വിജിലൻസിന്റെ ദ്രുത പരിശോധനയിലും ഇതെല്ലാം കണ്ടെത്തിയിരുന്നു. എന്നാൽ അന്വേഷണം മാത്രം നടന്നില്ല. ഇത്തരത്തിലൊരു ഉദ്യോഗസ്ഥനാണ് ബ്രൂവറി ചലഞ്ചിൽ അകപ്പെടുന്നത്. ഇതിനൊപ്പമാണ് കോലിയക്കോടിന്റെ സഹോദരി മകനായ ജയകുമാറാണ് നിയമോപദേശം നൽകിയതെന്ന വാദവും ഉയരുന്നത്. ഇതോടെ ഈ കുടുംബം ആകെ വിവാദത്തിലാവുകയാണ്.
1998 സെപ്റ്റംബർ 28നാണ് ബ്രൂവറിക്ക് അനുമതി നൽകിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങിയതെന്ന് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. അന്നത്തെ നികുതി വകുപ്പ് സെക്രട്ടറി നടരാജനാണ് ഉത്തരവിൽ ഒപ്പിട്ടിരിക്കുന്നത്. ബ്രൂവറിക്ക് അനുമതി നൽകിക്കഴിഞ്ഞാൽ പിന്നീടുഉള്ളതെല്ലാം സാങ്കേതിക കാര്യങ്ങളാണ്. നായനാരുടെ കാലത്ത്, 98 ൽ കൊടുത്ത അനുമതി അനുസരിച്ചുള്ള ലൈസൻസാണ് 2003ൽ നൽകിയത്. അത് നൽകാൻ കമ്മീഷണർ ബാധ്യസ്ഥനാണ്. അതായത് 1008ൽ നിയമ സെക്രട്ടറി അനുവദിച്ചു. എന്നാൽ ഇപ്പോൾ നിയമ സെക്രട്ടറി അറിഞ്ഞതു പോലുമില്ല. ഇതാണ് വിവാദത്തിന് പുതിയ തലം നൽകുന്നത്. തൃശൂരിൽ ഡിസ്റ്റിലറിക്കു ശ്രീചക്ര കമ്പനിക്ക് അനുമതി നൽകിയതു നിയമാനുസൃത പരിശോധനകൾ പോലുമില്ലാതെയെന്നും വ്യക്തമാണ്.. എക്സൈസിന്റെ ജില്ലാ മേധാവിയായ ഡപ്യൂട്ടി കമ്മിഷണർക്കു വിശദ പദ്ധതിരേഖ സഹിതം അപേക്ഷ നൽകണമെന്നാണു വ്യവസ്ഥ. എത്ര ഏക്കർ, അതിന്റെ വില്ലേജ്/ സർവേ വിവരങ്ങൾ, കരം അടച്ച രസീത്, ജലവൈദ്യുതി ലഭ്യത, തദ്ദേശസ്ഥാപന ലൈസൻസ്, പരിസ്ഥിതിവകുപ്പിന്റെ നിരാക്ഷേപപത്രം എന്നിവ പദ്ധതിരേഖയിൽ വേണം. ഇതിന്റെ അടിസ്ഥാനത്തിൽ എക്സൈസ് സർക്കിൾ ഇൻസ്പെക്ടറുടെ സ്ഥലപരിശോധന നടക്കണം. ഇതൊന്നും ശ്രീചക്ര പാലിച്ചതുമില്ല. ഇതും ഇടത് സർക്കാരിനെ വിവാദത്തിൽ നിർത്തുകയാണ്.
കേരളത്തിന്റെ വിദേശമദ്യത്തിന് പുറംരാജ്യങ്ങളിൽ ആവശ്യക്കാരേറെയുണ്ടെന്ന് കാണിച്ച് നൽകിയ അപേക്ഷയിലാണ് ശ്രീചക്ര ഡിസ്റ്റലറീസിന് അനുമതി നൽകിയത്. സംസ്ഥാനത്തെ വെള്ളം നല്ല വിദേശമദ്യമുണ്ടാക്കാൻ അനുയോജ്യമാണെന്ന അപേക്ഷയിലെ പരാമർശം എക്സൈസും അംഗീകരിച്ചു. അതിനിടെ ഈ ശ്രീ ചക്ര ഡിസ്റ്റലറീസിന്റെ നിലവിലെ ഓഫീസ് പെരുമ്പവൂരിലെ ഒറ്റമുറി കടയിലാണെന്നും വ്യക്തമായി. ഇതോടെ അപേക്ഷിച്ച കമ്പനികളുടെ കരുത്ത് പോലും തിരിച്ചറിയാതെയാണ് ഡിസ്റ്റ്ലറികൾ അനുവദിച്ചതെന്നും വ്യക്തമായി. ഇതും ആരോപണങ്ങൾക്ക് പുതു മാനം നൽകുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- സഹോദരങ്ങളുടെ ഉടമസ്ഥതയിലുള്ള അസ്ഡ സൂപ്പർമാർക്കറ്റിന്റെ ഓഹരികൾ വിറ്റഴിക്കുന്നതിനുള്ള നീക്കവുമായി ഇളയ സഹോദരൻ സുബൈർ ഐസ്സ; മൂത്ത സഹോദരൻ മൊഹ്സീന്റെ മുൻ അക്കൗണ്ടന്റുമായുള്ള പ്രണയവും അസ്ഡയുടെ കടബാദ്ധ്യതകളും ഇന്ത്യൻ സഹോദരങ്ങളെ പരസ്പരം അകറ്റുമോ?
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- യാത്ര നിഷേധിച്ച് വിമാനക്കമ്പനി; കൊച്ചി വിമാനത്താവളത്തിൽ യാത്രക്കാരുടെ പ്രതിഷേധം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്