50 വയസ് കഴിഞ്ഞവരോട് സന്ധിയില്ലാ സമരം പ്രഖ്യാപിച്ച് മോദി സർക്കാർ; ഏറ്റവും ഒടുവിൽ പിരിച്ചുവിടൽ ഭീഷണി നേരിടുന്നത് ബിഎസ്എൻഎൽ ജീവനക്കാർ; 50 കഴിഞ്ഞവരുടെ സ്ഥിതിവിവര കണക്ക് എടുക്കുന്നത് പിരിച്ചുവിടാൻ ആണെന്ന ഊഹാപോഹങ്ങൾ ശക്തം; വമ്പൻ സാമ്പത്തിക പ്രതിസന്ധിയിലായ ബിഎസ്എൻഎല്ലിനെ രക്ഷിക്കാൻ എന്ന പേരിൽ പുറത്താക്കാൻ ഗൂഢാലോചന തുടങ്ങിയതായി ആരോപിച്ച് ജീവനക്കാർ
മറുനാടൻ ഡെസ്ക്
ന്യൂഡൽഹി: ഏതുസ്ഥാപനത്തിന്റെയും സാമ്പത്തിക പ്രതിസന്ധിയുടെ ആഴം സൂചിപ്പിക്കുന്നതാണ് ജീവനക്കാരുടെ ശമ്പളം മുടങ്ങൽ. ബിഎസ്എൻഎല്ലിൽ അതുതുടർക്കഥയായിരിക്കുന്നു. ഓണത്തിന് പോലും ജീവനക്കാർ ശമ്പളം കിട്ടാതെ വലഞ്ഞു. ഏറ്റവുമൊടുവിൽ കേൾക്കുന്ന വാർത്തയാണ് അതിനേക്കാളേറെ ജീവനക്കാരെ അലട്ടുന്നത്. ബി.എസ്.എൻ.എല്ലിലെ 50 വയസ്സ് പിന്നിട്ട എല്ലാ എക്സിക്യുട്ടീവ്, നോൺ എക്സിക്യുട്ടീവ് ജീവനക്കാരുടെയും സർവീസ് വിവരങ്ങൾ ശേഖരിക്കുന്നു. ഇതിനായി ബി.എസ്.എൻ.എല്ലിന്റെ എല്ലാ ജില്ലാ ജനറൽ മാനേജർ ഓഫീസുകളിലും അക്കൗണ്ട്സ് ഓഫീസർമാരുടെ നേതൃത്വത്തിൽ പ്രത്യേക സംഘങ്ങളെ നിയോഗിച്ചു. ഇത് ജീവനക്കാരെ പിരിച്ചുവിടുന്നതിന് മുന്നോടിയാണെന്ന ആശങ്ക പരന്നുകഴിഞ്ഞു.
ഉടൻ ിവരശേഖരണം പൂർത്തിയാക്കണമെന്നാണ് സംഘങ്ങൾക്ക് നൽകിയ നിർദ്ദേശം, പ്രത്യേക സംഘത്തിലെ ജീവനക്കാർ സെപ്റ്റംബർ 30 വരെ പരമാവധി അവധിയെടുക്കാതെ പണിയെടുക്കണം. ബി.എസ്.എൻ.എൽ. പുനരുദ്ധാരണ പാക്കേജ് നടപ്പാക്കുന്നതിന്റെ ഭാഗമായി വി.ആർ.എസ്. ഏർപ്പെടുത്താനാണ് അടിയന്തര വിവരശേഖരണമെന്ന് കരുതുന്നു. അവധി സംബന്ധമായ വിവരങ്ങൾ, സർവീസ് വെരിഫിക്കേഷൻ, അവധി ശമ്പളം, പെൻഷൻ വിഹിതം എന്നിവയുടെയെല്ലാം വിശദമായ റിപ്പോർട്ട് അയയ്ക്കണം.എല്ലാ ജീവനക്കാരുടെയും സർവീസ് ബുക്ക് വിവരങ്ങൾ ശേഖരിച്ച് ഡൽഹി കോർപ്പറേറ്റ് ഓഫീസിലെ പെൻഷൻ വിഭാഗത്തിൽ എത്തിക്കണമെന്ന് ആവശ്യപ്പെട്ട് ബി.എസ്.എൻ.എൽ. അസിസ്റ്റന്റ് ജനറൽ മാനേജർ കഴിഞ്ഞയാഴ്ച അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. സർക്കിൾ, ടെലികോം ജില്ല, റീജൻ, ടെലികോം സ്റ്റോറുകൾ, ഫാക്ടറികൾ എന്നിവയുടെ തലവന്മാർക്കാണ് കത്ത് നൽകിയത്.എല്ലാ ജീവനക്കാരുടെയും സർവീസ് വിവരങ്ങൾ ശേഖരിക്കണമെന്ന് പറയുന്ന കത്തിൽ ഓഗസ്റ്റ് 31-ന് 50 വയസ്സ് പിന്നിട്ടവരുടെ വിവരങ്ങൾ മുൻഗണനാടിസ്ഥാനത്തിൽ നൽകണമെന്നാണ് നിർദ്ദേശിച്ചിട്ടുള്ളത്.18 വർഷം സർവീസ് പൂർത്തിയാക്കിയവരുടെയും വിരമിക്കാൻ അഞ്ചുവർഷം മാത്രം അവശേഷിക്കുന്നവരുടെയും വിവരങ്ങൾ അയയ്ക്കണമെന്നുകാട്ടി നേരത്തേ വിവിധ കത്തുകൾ കോർപ്പറേറ്റ് ഓഫീസിൽനിന്ന് നൽകിയിരുന്നു. പെൻഷൻ കേസുകൾ വേഗം തീർപ്പാക്കുന്നതിനും ആനുകൂല്യങ്ങൾ വിതരണം ചെയ്യുന്നതിനുമാണ് വിവരം ശേഖരിക്കുന്നതെന്നാണ് ഔദ്യോഗികമായി പറഞ്ഞിരുന്നത്.
മാനേജ്മെന്റ് കെടുകാര്യസ്ഥതയ്ക്ക് പഴി ജീവനക്കാർക്ക്
അതേസമയം, കൃത്രിമപ്രതിസന്ധി സൃഷ്ടിക്കുകയാണെന്ന ആരോപണവും സജീവമാണ്. ജീവനക്കാർക്ക് ലഭിക്കേണ്ടതും പെൻഷൻ നിക്ഷേപമായി പിടിച്ചെടുത്ത 6500 കോടിയോളം രൂപയുടെ അധികതുക കൈവശം വച്ചാണ് നടപടിയെന്നാണ് ആരോപണം. റിലയൻസിന്റെ രണ്ടരലക്ഷം കോടി രൂപയുടെ ബാധ്യത കിട്ടാക്കടമായി പരിഗണിച്ച സ്ഥാനത്താണ് പൊതുമേഖലാസ്ഥാപനത്തോടുള്ള ഈ നിലപാടെന്നും ജീവനക്കാർ ആരോപിക്കുന്നു.നിലവിൽ 20,000 കോടി രൂപയുടെ ബാധ്യതയാണ് ബിഎസ്എൻഎല്ലിനുള്ളത്. എന്നാൽ കമ്പനിയുടെ ആസ്തി ഫലപ്രഥമായി വിനിയോഗിച്ചാൽ പ്രതിസന്ധി മറികടക്കാനാവുമെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്.
അടുത്ത കുറച്ചു മാസങ്ങളിൽ കമ്പനി മുന്നോട്ടു കൊണ്ടു പോകാൻ വേണ്ടത് ഏകദേശം 2500 കോടി രൂപയാണ്. ഈ തുക നൽകി കേന്ദ്ര സർക്കാർ സഹായിക്കാൻ തയാറായാൽ ബിഎസ്എൻഎല്ലിന് കുറച്ചു മാസങ്ങൾ കൂടെ കഴിച്ചുപോകാം. നിലവിൽ 13,500 കോടിയുടെ കടമുള്ളതിനാൽ ബാങ്കുകളൊന്നും വായ്പ നൽകാൻ മുന്നോട്ടുവരുന്നില്ല.കഴിഞ്ഞ പത്തു വർഷമായുള്ള സർക്കാരിന്റെ കെടുകാര്യസ്ഥതയും പുതിയ ടെക്നോളജികൾ നടപ്പിലാക്കുന്നതിലെ കാലതാമസവുമാണ് ബിഎസ്എൻഎല്ലിനെ ഈ നിലയിലേക്ക് വീഴ്ത്തിയത്. വിവിധ സർക്കിളുകളിലെ നിരവധി ടവറുകൾ നിശ്ചലമാണ്. കേരളത്തിൽ തന്നെ നൂറിൽ കൂടുതൽ ടവറുകൾ നിശ്ചലമാണ്.
മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ വന്നതോടെയാണ് മറ്റു ടെലികോം കമ്പനികളെ പോലെ ബിഎസ്എൻഎലും പ്രതിസന്ധിയിലായത്. കുറഞ്ഞ നിരക്കിൽ കൂടുതൽ സേവനങ്ങൾ നൽകേണ്ടിവന്നതോടെ ബിഎസ്എൻഎലിന്റെ വരുമാനം കുത്തനെ കുറഞ്ഞു. ലാൻഡ് ലൈൻ കണക്ഷനിൽ നിന്നുള്ള വരുമാനം പൂർണമായും നിലച്ചിരിക്കുകയാണ്. അതേസമയം, പുതിയ ടെക്നോളജികളും ഓഫറുകളും നൽകുന്നതിൽ ബിഎസ്എൻഎൽ മറ്റു ടെലികോം കമ്പനികൾക്ക് മുന്നിൽ പരാജയപ്പെട്ടു. ഇനി ബിഎസ്എൻഎല്ലിനെ രക്ഷിക്കാൻ കേന്ദ്രസർക്കാരിന്റെ പാക്കേജാണ് പ്രതീക്ഷ. 74000 കോടി രൂപയുടെ പദ്ധതിയാണ് കേന്ദ്രം ആസൂത്രണം ചെയ്യുന്നത്. ജീവനക്കാർക്ക് സ്വയം വിരമിക്കലടക്കം ഉള്ള വിപുലമായ പദ്ധതിയാണ് നടപ്പാക്കാൻ ഒരുങ്ങുന്നത്ഏറ്റവും കൂടുതൽ നഷ്ടം നഷ്ടം നേരിടുന്ന പൊതുമേഖലാ സ്ഥാപനങ്ങളിലൊന്നാണ് ബിഎസ്എൻഎൽ. നിലവിലെ കണക്കനുസരിച്ച് 13804 കോടിയാണ് ആകെ നഷ്ടം. എംടിഎൻഎൽ 3398 കോടി രൂപ നഷ്ടത്തിലാണ് പ്രവർത്തിക്കുന്നത്. ഈ സാഹചര്യത്തിലാണ് വിപുലമായ സാമ്പത്തിക രക്ഷാ പാക്കേജ് കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്നത്.
ആകെ 74000 കോടി രൂപയാണ് ചിലവഴിക്കുക. 20000 കോടി രൂപയുടെ 4 ജി സ്പെക്ട്രം കേന്ദ്ര സർക്കാർ ബിഎസ്എൻഎല്ലിന് അനുവദിക്കും. 4ജി നടപ്പാക്കാൻ 13000 കോടി രൂപയും നൽകും . ജീവനക്കാർക്ക് സ്വയം വിരമിക്കൽ പദ്ധതിയും നടപ്പാക്കും. ഇതിനായി 40000 കോടിയാണ് നൽകുക. നിലവിൽ ബിഎസ്എൻഎലും എംടിഎൻഎലും കൂടുതൽ പണം ചിലവഴിക്കുന്നത് ശമ്പളവും മറ്റ് ആനൂകൂല്യങ്ങളും നൽകാനാണ്. ഈ പശ്ചാത്തലത്തിലാണ് ജീവനക്കാരുടെ എണ്ണം കുറക്കുന്നതിനുള്ള ശ്രമം. ജീവനക്കാരുടെ വിരമിക്കൽ പ്രായം 60ൽ നിന്നും 58 ആക്കാനും പദ്ധതിയുണ്ട്. ടെലികോം മേഖലയിൽ നിലവിലുള്ള പ്രതിസന്ധി കാരണം ഓഹരി വിറ്റഴിക്കൽ പ്രായോഗികമല്ല. 4ജിയിൽ നിന്ന് 5ജിയിലേക്കുള്ള മാറ്റം പുരോഗമിക്കവേ പുതിയ സാങ്കേതിക വിദ്യകളിലൂടെ ബിഎസ്എൻഎല്ലിനെ നവീകരിക്കുക എന്നതിനാണ് സർക്കാർ ഊന്നൽ നൽകുന്നത്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- തൃശൂരിൽ ഗോവിന്ദൻ മാസ്റ്ററുടെ യാത്ര നടക്കുമ്പോൾ പ്രമുഖനായിട്ടുള്ള നേതാവ് ശോഭാ സുരേന്ദ്രനെ കാണാൻ എന്തിനാണ് രാമനിലയത്തിലെ മുറിയിൽ വന്നതെന്ന് നന്ദകുമാർ വെളിപ്പെടുത്തണം; അവസാന ഘട്ടത്തിൽ ശോഭാ സുരേന്ദ്രന്റെ പൊട്ടിത്തെറിയിൽ പുറത്തു വരുന്നത് വമ്പൻ അട്ടിമറി നീക്കം; ദല്ലാൾ ആര് പേര് പറയുമോ?
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- എട്ടു സെന്റ് വസ്തു വാങ്ങാമെന്ന് ഉറപ്പ് പറഞ്ഞപ്പോൾ 10ലക്ഷം അഡ്വാൻസായി വാങ്ങി; പൊതിഞ്ഞ് 10ലക്ഷം തന്നപ്പോൾ വേണ്ടെന്ന് പറഞ്ഞു; അക്കൗണ്ടിലേക്ക് നിക്ഷേപിച്ച പണം തിരികെ നൽകാത്തത് വസ്തു വാങ്ങാതെ പറ്റിച്ചതിനാൽ; പിണറായിയ്ക്കൊപ്പം തലപ്പൊക്കമുള്ള നേതാവ് ബിജെപിയിൽ ചേരാനെത്തി; ആഞ്ഞടിച്ച് ശോഭാ സുരേന്ദ്രൻ
- കോൺഗ്രസ് സ്ഥാനാർത്ഥി മുങ്ങി; എട്ട് സ്ഥാനാർത്ഥികളെ കൊണ്ട് പത്രിക പിൻവലിപ്പിച്ച് ബിജെപിയുടെ കളി; കോൺഗ്രസിനെ വഞ്ചിച്ച നിലേഷ് കുംഭാണി ബിജെപിയിൽ ചേർന്നേക്കും; സൂററ്റിൽ ഓപ്പറേഷൻ താമര വിജയിച്ചതോടെ തിരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍