രോഗബാധിതന്റെ ഉമ്മ, ഭാര്യ, മകൾ, പിന്നെ കൂടെ പോയ ഒരാൾ; ആറു പേരിൽ നാലു പേർ സെക്കന്ററി ബാധിതർ; നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിലാണ്; കാസർകോടിന്റെ നന്മ നിങ്ങളുടെ കൈയിൽ; ആയിരം വട്ടം പറഞ്ഞിട്ടും കേട്ടില്ല; എല്ലാം മതമൗലിക വാദികളും പണ്ഡിതന്മാരും നേതാക്കളും തീരുമാനിക്കട്ടേ എന്ന് അന്ന് ആക്ഷേപം പറഞ്ഞവർ എവിടെ പോയി! കളനാടും മഥൂറും ചൂരിയിലും ഉള്ളവർ സഹകരിക്കണം; കാസർകോടിന്റെ ഭീതി ശരിക്കറിയിച്ച് വൈറൽ വീഡിയോ; മാധ്യമ പ്രവർത്തകന് ശബ്ദം ഉയർത്തേണ്ടി വരുമ്പോൾ
മറുനാടൻ മലയാളി ബ്യൂറോ
കാസർകോഡ്: കാസർകോടിലെ ഒരു മാധ്യമ പ്രവർത്തകൻ കണ്ണീരോടെ ഈ പറയുന്ന വാക്കുകൾ കേൾക്കണം. ഇനിയെങ്കിലും അഹംഭാവവും അഹങ്കാരവും മാറ്റി വച്ച് വരുന്ന രണ്ടാഴ്ച സഹകരിക്കണം..-കാസർകോട്ടെ മാധ്യമ പ്രവർത്തകന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്. കോവിഡ് 19ൽ കാസർകോട് അനുഭവിക്കുന്ന പ്രതിസന്ധിയാണ് മാധ്യമ പ്രവർത്തകൻ അക്കമിട്ട് നിരത്തുന്നത്. സ്വയം വരുത്തി വച്ച വിനയായാണ് ഇതിനെ മാധ്യമ പ്രവർത്തകൻ വിലയിരുത്തുന്നത്. പ്രാദേശിക ചാനലിലൂടേയും മറ്റും എത്രപറഞ്ഞിട്ടും അനുസരിക്കാത്തവരാണ് കാസർകോടിനെ പ്രതിസന്ധിയിലാക്കുന്നതെന്ന് കുറ്റപ്പെടുത്തുകായണ് ഈ മാധ്യമ പ്രവർത്തകൻ. വികാരത്തോടെ ശബ്ദമുയർത്തി അദ്ദേഹം മുന്നോട്ട് വയ്ക്കുന്നത് കാസർകോടിനെ പ്രതിസന്ധിയിൽ നിന്ന് രക്ഷിക്കാനുള്ള സിമ്പിൾ മാർഗ്ഗമാണ്-എല്ലാവരും വീട്ടിൽ ഇരിക്കുക.
വളരെ ഖേദത്തോടെ.. വല്ലാത്ത പ്രയാസം.. ഞാനും എന്റെ ചാനലുമെല്ലാം ആഘോഷം ഒഴിവാക്കാനും കൂട്ടു കൂട്ടരുത്. എന്ന് വാർത്ത നൽകിയതയാണ്. ആരും അനുസരിച്ചില്ല. ആറു പേരിൽ നാലു പേർ സെക്കന്ററി കൊറോണ ബാധിതരാണ്. കളനാട്ടെ രോഗബാധിതന്റെ ഉമ്മ, ഭാര്യ, മകൾ, കൂടെ പോയ ഒരാൾ. പിന്നെ രണ്ടു പേരും. നിങ്ങളുടെ ജീവൻ നിങ്ങളുടെ കൈയിലാണ്. കാസർഗോഡിന്റെ നന്മ നിങ്ങളുടെ കൈയിലാണെന്നും മാധ്യമ പ്രവർത്തകൻ ലൈവിൽ പറയുന്നു. ആരാണ് ഇതിന് ഉത്തരവാദിയെന്ന് ചിന്തിപ്പിക്കുന്ന തരത്തിലാണ് ലൈവ്.
സർക്കാർ നിർദ്ദേശങ്ങൾ ലംഘിച്ച് വിദേശത്ത് നിന്ന് എത്തിയവർ പുറത്തിറങ്ങി നടന്നതാണ് കാസർകോട് ജില്ലയിൽ കൂടുതൽ പേരിലേക്ക് രോഗം പടരാൻ കാരണമായതെന്നാണ് വിലയിരുത്തൽ. അതുകൊണ്ട് തന്നെ ജില്ലയിൽ ആറ് പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. നിർദ്ദേശങ്ങൾ ലംഘിക്കുന്നവർക്കെതിരെ പകർച്ച വ്യാധി നിയന്ത്രണ ആക്ടിലെ സെക്ഷൻ 2(1) പ്രകാരം നിയമ നടപടികൾ കൈക്കൊള്ളാൻ ജില്ലാ മജിസ്ട്രേറ്റ് കൂടിയായ കാസർകോട് കലക്ടർക്കും ജില്ലാ പൊലീസ് മേധാവിക്കും അധികാരം നൽകിയിട്ടുണ്ട്. കാസർകോട് അതീവ ഗുരുതര സാഹചര്യമെന്ന് മുഖ്യമന്ത്രിയും വ്യക്തമാക്കിയിട്ടുണ്ട്. ഇത് തന്നെയാണ് ഫേസ്ബുക്ക് ലൈവിൽ മാധ്യമ പ്രവർത്തകൻ വിവരിക്കുന്നതും. ഇനി എടുക്കേണ്ട മുൻകരുതലും അദ്ദേഹം വിശദീകരിക്കുന്നു. ബുർഹാൻ തളങ്കരിയാണ് ഈ വീഡിയോയുമായി കാസർകോടിനെ രക്ഷിക്കാൻ എത്തുന്നത്.
ആയിരം വട്ടം പറഞ്ഞു. മതമൗലിക വാദികൾ പറഞ്ഞു നേതാക്കൾ തിരുമാനിക്കട്ടേ എന്നും പണ്ഡിതന്മാർ തീരുമാനിക്കട്ടേ എന്നും. അന്ന് ആക്ഷേപം പറഞ്ഞവർ എവിടെ പോയി. കല്യാണം ഒഴിവാക്കണമെന്ന് ആയിരം വട്ടം പറഞ്ഞതാണ്. കല്യാണ ആഘോഷം ഒഴിവാക്കണമെന്നും പറഞ്ഞു. പള്ളികളിൽ ഒരുമിച്ചുള്ള നമസ്കാരം ഒഴിവാക്കണമെന്നും ആയിരവട്ടം പറഞ്ഞു. ആരും കേട്ടില്ല. ഞങ്ങൾക്ക് ഒരുപാട് വിവരങ്ങൾ കിട്ടും. അതൊന്നും നിയമപരമായി പറയാൻ കഴിയില്ല. പലതും മനസ്സിലാക്കുന്നുണ്ട്. എന്നിട്ടും പറഞ്ഞാൽ കേൾക്കുന്നില്ല-ഇതാണ് അദ്ദേഹം പങ്കുവയ്ക്കുന്ന വികാരം,
എന്റെ പ്രിയപ്പെട്ട സുഹൃത്തുക്കളെ നിങ്ങളോട് ആയിരം വട്ടം പറയുകയാണ്. നിങ്ങളുടെ തലച്ചോറ് ഉപയോഗിക്കുക. നിങ്ങൾ വീട്ടിന്റെ അകത്ത് ഇരിക്കുക. നിങ്ങൾ സെക്കന്ററി കോൺടാക്ട് ആണോ നിങ്ങൾ ഇവരുമായി ബന്ധപ്പെട്ടിട്ടുണ്ടോ നിങ്ങൾ വീട്ടിൽ ഇരിക്കുക. പല ഉമ്മമാരും കടുപ്പിച്ച് എന്റെ മക്കളുടെ നിക്കാഹ് നടത്തണം എന്ന് പറഞ്ഞു. എന്നിട്ട് ഇപ്പോൾ കാസർഗോഡ് ഏറ്റവും രോഗബാധിതമായ ജില്ലയായി മാറി. പല നിയന്ത്രണങ്ങൾ ഉണ്ട്. കടകൾ രാവിലെ മാത്രം-അദ്ദേഹം പറയുന്നു.
കളനാട് ഏര്യയിൽ, ചൂരി, മഥൂർ എന്നിവടങ്ങളിലും നഗര പരിസരത്തുള്ളവരും നിയന്ത്രണം പാലിക്കുക. നിങ്ങൾ നിയന്ത്രണം പാലിച്ചാൽ കാസർകോട്ടെ ജനത ജീവിച്ച് പോകും. സങ്കടം കൊണ്ടാണ് ശബ്ദം ഉയർത്തി പറയുന്നത്. നിങ്ങൾ ബാർബർഷാപ്പിൽ പോകരുത്.. കല്യാണ വീട്ടിൽ പോകരുത്... ക്ലബ്ബിൽ പോകരുത്.. ദയവായി സഹകരിക്കുക-ഇതാണ് പങ്കുവയ്ക്കുന്ന വികാരം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കണമെന്നും മാധ്യമ പ്രവർത്തകൻ ആവശ്യപ്പെടുന്നു.
അതിനിടെ ംഗളൂരു - കാസർകോട് ദേശീയപാത ഇന്ന് ഉച്ചക്ക് രണ്ട് മണി മുതൽ അടച്ചിടും. കാസർകോട് ഇന്നലെ ആറ് പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് കർണാടക ഇത്തരമൊരു തീരുമാനമെടുത്തത്. കാസർകോട് കടുത്ത നിയന്ത്രണങ്ങളാണ് ഏർപ്പെടുത്തിയത്. ജില്ലയിലെ സർക്കാർ ഓഫീസുകൾ ഒരാഴ്ചയും ആരാധനാലയങ്ങൾ അടക്കമുള്ളവ രണ്ടാഴ്ചയും അടച്ചിടും. എല്ലാ വ്യാപാര സ്ഥാപനങ്ങളും രാവിലെ 11 മണി മുതൽ അഞ്ച് വരെ മാത്രമേ തുറക്കാവൂവെന്നും നിർദ്ദേശം നൽകിയിട്ടുണ്ട്. മറ്റ് ജില്ലകളിൽ നിന്ന് കാസർകോടേക്കുള്ള ബസ് സർവ്വീസുകളിൽ തടസ്സമുണ്ടാകില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. രണ്ട് വയസ്സുള്ള കുഞ്ഞും രണ്ട് സ്ത്രീകളും ഉൾപ്പെടെ എട്ട് പേരാണ് ജില്ലയിൽ രോഗം ബാധിച്ച് ചികിത്സയിലുള്ളത്. നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രണ്ട് വർഷം വരെ തടവ് ശിക്ഷ ലഭിക്കുന്ന വകുപ്പുകൾ ചുമത്തി കേസെടുക്കും.
കോവിഡ് 19 രോഗ വ്യാപനം തടയുന്നതിന്റെ ഭാഗമായി കാസർകോട് അതിർത്തിയിൽ പരിശോധന കർശനമാക്കി. കേരള-കർണാടക സംസ്ഥാന അതിർത്തിയായ ജാൽസൂർ, ദക്ഷിണ കന്നഡ-കുടക് ജില്ലകളുടെ അതിർത്തിയായ സംപാജെ എന്നിവിടങ്ങളിലാണ് വാഹന പരിശോധന നടക്കുന്നത്. സുള്ള്യ ആരോഗ്യ വകുപ്പ് അധികൃതരും, മറ്റു സർക്കാർ വകുപ്പുകളുടെ ഉദ്യോഗസ്ഥരും അടങ്ങിയ സംഘമാണ് ക്യാംപ് ചെയ്ത് അതിർത്തിയിലൂടെ കടന്നു പോകുന്ന എല്ലാ വാഹനങ്ങളിലെ യാത്രക്കാരെ പരിശോധിക്കുന്നത്. വാഹനത്തിലെ യാത്രക്കാരുടെ യാത്രാ വിവരങ്ങളും, ആരോഗ്യ വിവരങ്ങളും ചോദിച്ചറിഞ്ഞ് രേഖപ്പെടുത്തുന്നു. കഴിഞ്ഞ ദിവസങ്ങളിൽ വിദേശത്തുനിന്നും മറ്റും എത്തിയവർ ഉണ്ടോ, അവർ വൈദ്യ പരിശോധനയ്ക്ക് വിധേയരായിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളും ഉദ്യോഗസ്ഥർ ശേഖരിക്കുന്നു. കാസർകോട്, കുടക് ജില്ലകളിൽ കോവിഡ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തിൽ രോഗം വ്യാപിക്കുന്നത് തടയുന്നതിന്റെ ഭാഗമായാണ് പരിശോധന കർശനമാക്കിയത് എന്ന് സുള്ള്യ താലൂക്ക് ഹെൽത്ത് ഓഫിസർ ഡോ.സുബ്രഹ്മണ്യ പറഞ്ഞു.
യാത്രക്കാർക്ക് കൊറോണ വൈറസ് ബാധയെ കുറിച്ചുള്ള ലഘുലേഖകൾ വിതരണം ചെയ്ത് രോഗ ബാധ തടയുന്നതിന് ബോധവൽക്കരണ പരിപാടിയും നടത്തുന്നു. പുത്തൂർ അസിസ്റ്റന്റ് കമ്മിഷണർ ഡോ.യതീഷ് ഉള്ളാൾ, സുള്ള്യ തഹസിൽദാർ അനന്ത ശങ്കർ തുടങ്ങിയവർ അതിർത്തി പ്രദേശങ്ങൾ സന്ദർശിച്ച് ഉദ്യോഗസ്ഥർക്ക് നിർദ്ദേശങ്ങൾ നൽകി. ഇപ്പോൾ സംസ്ഥാനാന്തര പാതയിലും അതിർത്തിയിലും സഞ്ചരിക്കുന്ന വാഹനങ്ങളുടെ എണ്ണം കുറഞ്ഞതായി അധികൃതർ പറയുന്നു
Stories you may Like
- മലയാളി പെൺകുട്ടിയുടെ മരണ കാരണം കണ്ടെത്താൻ ശ്രമിക്കുമ്പോൾ തെളിയുന്നത് ഗുരുതര വീഴ്ചകൾ
- കൊറോണ ധവാനിലെ കല്യാണപ്പാട്ട്; വിഡിയോ ഗാനം പുറത്ത്
- ഇന്ത്യൻ ദമ്പതികളുടെ മകൻ ബ്രിട്ടനിൽ ചർച്ചാ വിഷയമാകുമ്പോൾ
- കഞ്ചാവ്-കാരവൻ-കൃത്യനിഷ്ഠയില്ലായ്മ-ഈഗോ! ന്യൂജൻ താരങ്ങളാൽ മലയാള സിനിമ മുടിയുമ്പോൾ
- സൂര്യ പ്രതലത്തിൽ വീണ്ടും അതിഭയങ്കര സ്ഫോടനം
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്