ചെന്നൈ, മധുര, ഈറോഡ്, മംഗളൂരു, ബെംഗളൂരു, പുതുച്ചേരി എന്നിവിടങ്ങളിലേക്കു രേഖകളില്ലാതെ സമാന്തര സർവീസ് നടത്തുന്നത് അനേകം ബസുകൾ; അപകട സാധ്യത കൂട്ടി പാചകവാതക സിലിണ്ടറും കടത്തുന്നു; മിക്ക വാഹനങ്ങളും ഓടുന്നത് പെർമിറ്റ് അനുവദിച്ച ഭാഗങ്ങളിലൂടെയല്ലെന്നും വ്യക്തം; ഡ്രൈവർമാരിൽ നിന്ന് ലഹരി ഉൽപന്നങ്ങളും പിടികൂടി അധികൃതർ; 5000 പിഴ ചട്ടത്തിൽ നിയമ ലംഘനം തുടർന്ന് അന്തർ സംസ്ഥാന ബസുകൾ; വിവാദം ആളിക്കത്തിയിട്ടും കുലുക്കമില്ലാതെ കല്ലട സുരേഷും മുതലാളിമാരും
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: 'ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സ്' എന്ന പേരിൽ മോട്ടർ വാഹന വകുപ്പ് ഇന്നും സംസ്ഥാനത്തുടനീളം പരിശോധന തുടരുന്നു. അന്തർ സംസ്ഥാന ബസുകളെ രാത്രിയിലും പരിശോധിച്ചിരുന്നു. കഴിഞ്ഞ ദിവസം നടത്തിയ പരിശോധനയിൽ 259 ബസുകൾക്കെതിരെ കേസ് എടുക്കുകയും ചെയ്തു.. ചേർത്തലയിൽ കല്ലടയുടെ രണ്ടെണ്ണമടക്കം 12 ബസുകൾ പിടിച്ചെടുത്തു. വിവിധ സ്ഥലങ്ങളിലായി പരിശോധനകളിൽ 3.74 ലക്ഷം രൂപ പിഴ ചുമത്തി. ലൈസൻസില്ലാത്ത 46 സ്ഥാപനങ്ങൾക്കു നോട്ടിസ് നൽകി.
കല്ലട സുരേഷ് ബസിൽ യാത്രക്കാരെ മർദ്ദിച്ചത് പുറം ലോകത്ത് എത്തിയതോടെയാണ് വിഷയം വിവാദമായത്. ഇതോടെയാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന തുടങ്ങിയത്. കോൺട്രാക്ട് കാര്യേജ് ലൈസൻസിന്റെ മറവിൽ സ്റ്റേജ് കാര്യേജ് സർവീസ് നടത്തിയെന്നതാണു കണ്ടെത്തിയ പ്രധാന നിയമലംഘനം. കോൺട്രാക്ട് കാര്യേജ് ലൈസൻസിൽ ഇടയ്ക്കുള്ള സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റാൻ പാടില്ല. ചരക്കു കൊണ്ടുപോകുന്നിനും വിലക്കുണ്ട്. എന്നാൽ പരമാവധി 5000 രൂപ പിഴ ഈടാക്കാൻ മാത്രമാണു വ്യവസ്ഥയുള്ളത്. ഈ പഴുതുപയോഗിച്ച് ചരക്ക് ഇപ്പോഴും കൊണ്ടു പോകുന്നു. എന്നാൽ ഒരിക്കൽ പിഴ അടച്ച ശേഷം ചരക്കുമായി ഇവ വീണ്ടും സർവീസ് നടത്തിയാൽ പെർമിറ്റ് റദ്ദാക്കുന്നതുൾപ്പെടെ നടപടി സ്വീകരിക്കുമെന്ന് അധികൃതർ പറയുന്നു.
കോട്ടയം ജില്ലയിലൂടെ കടന്നു പോകുന്ന സ്റ്റേജ് കാരിയേജ് ബസുകളിൽ മോട്ടോർ വാഹന വകുപ്പു പരിശോധന നടത്തി. ബൂധനാഴ്ച രാത്രി ആരംഭിച്ച പരിശോധന ഇന്നലെ വൈകിട്ടു വരെ നീണ്ടു. കുമളി ചെക് പോസ്റ്റ് വഴി പോയ സുരേഷ് കല്ലട ഗ്രൂപ്പിന്റെ 6 ബസുകൾക്ക് 5000 രൂപ വീതം പിഴ ചുമത്തി. കൊല്ലത്ത് ക്രമക്കേടു കണ്ടെത്തിയ ബസുകൾ 6; 25,000 രൂപ പിഴ ഈടാക്കി. ചേർത്തലയിൽ 8 ടൂറിസ്റ്റ് ബസുകളും 4 സംസ്ഥാനാന്തര ബസുകളുമാണു പിടിച്ചെടുത്തത്. കെഎസ്ആർടിസിക്കു സമാന്തരമായി ചെന്നൈ, മധുര, ഈറോഡ്, മംഗളൂരു, ബെംഗളൂരു, പുതുച്ചേരി എന്നിവിടങ്ങളിലേക്കു രേഖകളില്ലാതെ സർവീസ് നടത്തിയ ബസുകളാണിവ. നിരോധിത എയർ ഹോണുകളും ഗാർഹിക പാചകവാതക സിലിണ്ടറുകളും വരെ കണ്ടെത്തി. കേരളത്തിൽ ഉടനീളം പരിശോധന നടക്കുകയാണ്.
വാളയാർ ടോൾ പ്ലാസയ്ക്കു സമീപം രാത്രി നടത്തിയ പരിശോധനയിൽ മാത്രം പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച 119 ബസുകൾ പിടിച്ചു. 26 എണ്ണത്തിൽ നിന്ന് 1.30 ലക്ഷം രൂപ പിഴ ഈടാക്കി. എറണാകുളം ആർടിഒയുടെ പരിധിയിൽ ലൈസൻസ് ഇല്ലാത്ത 45 ബുക്കിങ് ഏജൻസി ഓഫിസുകൾക്കു നോട്ടിസ് നൽകി. 11 ബസുകൾക്കെതിരെ കേസെടുക്കുകയും 35,000 രൂപ പിഴ ചുമത്തുകയും ചെയ്തു. തിരുവല്ലയിൽ ആറും പത്തനംതിട്ട, അടൂർ, പന്തളം എന്നിവിടങ്ങളിൽ ഒന്നു വീതവും ബസുകൾക്കെതിരെ നടപടിയെടുത്തു. പത്തനംതിട്ടയിൽ അഞ്ചും അടൂരിൽ നാലും ബുക്കിങ് ഓഫിസുകൾക്ക് നോട്ടിസ് നൽകി. ലൈസൻസ് 3 ദിവസത്തിനകം ഹാജരാക്കിയില്ലെങ്കിൽ അടച്ചുപൂട്ടേണ്ടിവരും.
മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർമാരുടെ നേതൃത്വത്തിൽ 4 സംഘങ്ങളായി നടത്തിയ പരിശോധനയിൽ പെർമിറ്റ് അനുവദിച്ച ഭാഗങ്ങളിലൂടെയല്ല മിക്ക ബസുകളും സഞ്ചരിക്കുന്നതെന്നു വ്യക്തമായി. ഡ്രൈവർമാരിൽ നിന്ന് ലഹരി ഉൽപന്നങ്ങളും പിടികൂടി. ജില്ലയിലേക്കുള്ള സർവീസുകളും ജില്ലയിൽ നിന്നുള്ള സർവീസുകളും പരിശോധിക്കുന്നുണ്ട്. ഡ്രൈവർ, കണ്ടക്ടർ, ക്ലീനർ എന്നിവരുടെ പെരുമാറ്റത്തെക്കുറിച്ച് യാത്രക്കാരിൽനിന്ന് ചോദിച്ചറിഞ്ഞു. മോശമായി പെരുമാറിയ നിരവധി ബസ് ജീവനക്കാരെ താക്കീത് നൽകി വിട്ടയച്ചു. വരും ദിവസങ്ങളിലും ദേശീയപാതയിൽ ശക്തമായ പരിശോധന തുടരുംു. പാലിയേക്കര ടോൾ പ്ലാസയിൽ ദിവസവും വാഹനപരിശോധന നടത്തും. പൊലീസും റോഡ് ട്രാൻസ്പോർട്ട് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും സംയുക്തമായാണ് പരിശോധന നടത്തുക.
പെർമിറ്റ് വ്യവസ്ഥകൾ ലംഘിച്ച അടൂർ--ബംഗളൂരു കല്ലട ബസിനെതിരെ കോട്ടയത്ത് മോട്ടോർ വാഹന വകുപ്പ് നടപടിയെടുത്തു. സാധാരണ റൂട്ട് ബസുകളിൽ ടിക്കറ്റ് നൽകി ആളുകളെ കയറ്റുന്നതുപോലെ പണം ഈടാക്കി ആളുകളെ കയറ്റിയത് കണ്ടെത്തിയതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പിന്റെ നടപടി. ഇത് പെർമിറ്റ് ലംഘനമാണ്. ഇതിന്റെ അടിസ്ഥാനത്തിൽ 5000 രൂപ പിഴ അടക്കാൻ നിർദ്ദേശിച്ചതായി മോട്ടോർ വാഹനവകുപ്പ് അധികൃതർ അറിയിച്ചു. ബസ് ഓപറേറ്റർമാക്ക് ലൈസൻസ്ഡ് ഏജന്റ് ഫോർ പബ്ലിക്ക് ട്രാൻസ്പോർട്ട്(എൽഎപിടി) എന്ന പ്രത്യേക ലൈസൻസ് എടുക്കണമെന്നുകാട്ടി മോട്ടോർ വാഹനവകുപ്പ് നോട്ടീസും നൽകിയിട്ടുണ്ട്.
നിയമലംഘനം നടത്തുന്ന അന്തർസംസ്ഥാന സ്വകാര്യ ബസ് സർവീസുകൾ കണ്ടെത്താനുള്ള ഓപ്പറേഷൻ നൈറ്റ് റൈഡേഴ്സിൽ ബുധനാഴ്ചവരെ രജിസ്റ്റർ ചെയ്തത് 259 കേസുകൾ. 3.74 ലക്ഷം രൂപ പിഴ ഈടാക്കിയതായും ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ പറഞ്ഞു. പൊലീസ് സഹകരണത്തോടെ മോട്ടോർ വാഹന വകുപ്പാണ് പരിശോധന നടത്തുന്നത്. 9 ചെക്പോസ്റ്റുകളിൽ പരിശോധന നടത്തി. ചരക്ക് കടത്തിയ മൂന്ന് ബസുകൾക്കെതിരെയും നടപടി എടുത്തിട്ടുണ്ട്. എൽഎപിടി ലൈസൻസില്ലാതെ പ്രവർത്തിച്ച 46 ടിക്കറ്റ്ബുക്കിങ് എജൻസികൾക്ക് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ മതിയായ രേഖകൾ ഹാജരാക്കിയില്ലെങ്കിൽ ഈ ഏജൻസികൾ അടച്ചുപൂട്ടും.
അന്തർസംസ്ഥാന ബസുകൾ റദ്ദാക്കരുതെന്ന് കെഎസ്ആർടിസിക്ക് കർശനനിർദ്ദേശം നൽകി. റദ്ദാക്കേണ്ടിവന്നാൽ പകരം ബസ് ലഭ്യമാക്കണം. വാടകയ്ക്ക് ഓടുന്ന എല്ലാ ബസുകളും ഇപ്പോൾ ലഭ്യമല്ല. കേടായ ബസുകൾക്ക് പകരം ബസുകൾ നൽകിയില്ലെങ്കിൽ വാടക ബസ് കരാർ റദ്ദാക്കുമെന്ന് മഹാവോയേജ് കമ്പനിക്ക് നോട്ടീസ് നൽകിയതായും മന്ത്രി പറഞ്ഞു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍