മിനിമം കൂലി എട്ട് രൂപ തന്നെ മതി; വിദ്യാർത്ഥികൾക്ക് കൺസെഷനും നൽകാം; പ്രധാനം ജനങ്ങളുടെ ബുദ്ധിമുട്ട് ഇല്ലാതാക്കലെന്ന് വിശദീകരണവും; നയനാരുടെ അതേ ആയുധം പിണറായിയും പുറത്തെടുത്തപ്പോൾ വാലും ചുരുട്ടി സമരം പിൻവലിച്ച് മുതലാളിമാർ; പൊളിയുന്നത് ഗതാഗതമന്ത്രിയും ബസ് ഉടമകളുമായുള്ള ഗൂഡനീക്കം; സമരം പൊളിച്ചത് പെർമിറ്റ് റദ്ദാക്കാനുള്ള സർക്കാരിന്റെ നീക്കം തന്നെ
മറുനാടൻ മലയാളി ബ്യൂറോ
തിരുവനന്തപുരം: അഞ്ചാംദിവസത്തിൽ ഒന്നും നേടാതെ ബസ് സമരം പിൻവലിച്ചു. സമരത്തെ കർശനമായി നേരിടാൻ മുഖ്യമന്ത്രി പിണറായി വിജയൻ തീരുമാനിച്ചിരുന്നു. ഇത് മനസ്സിലാക്കിയാണ് സമരത്തിൽ നിന്ന് ആവശ്യങ്ങളൊന്നും നേടാതെ ബസ് മതുലാളിമാർ പിൻവാങ്ങുന്നത്. പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികളിലേക്കു സർക്കാർ കടന്നതോടെ ചില ബസുടമകൾ സമരത്തിൽനിന്നു പിന്മാറിയിരുന്നു തൊടുപുഴയിലും തിരുവനന്തപുരത്തും ചില സ്വകാര്യബസുകൾ സർവീസ് നടത്തി. തൃശൂർ ജില്ലയിൽ നൂറോളം ടൂറിസ്റ്റ് ബസും സർവീസ് നടത്തി. ഇതോടെ സമരം പിൻവലിക്കാൻ ബസ് മുതലാളിമാരുടെ സംഘടന തീരുമാനിക്കുകയായിരുന്നു.
മുഖ്യമന്ത്രിയുമായി സംഘടന ഇന്ന് രാവിലെ ചർച്ച നടത്തിയിരുന്നു. എന്നാൽ ഇവരുടെ ആവശ്യമൊന്നും അംഗീകരിക്കാനാകില്ലെന്ന് മുഖ്യമന്ത്രി നിലപാട് എടുത്തു. ശക്തമായ നടപടിയുണ്ടാകുമെന്നും വ്യക്തമാക്കി. ഇതോടെ ബസ് ഉടമകൾ സമരം പിൻവലിക്കാൻ നിർബന്ധിതമായി. ചർച്ചയ്ക്ക് ശേഷം മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരമാണ് സമരം പിൻവലിക്കുന്നതെന്ന് വിശദീകരിക്കുകയും ചെയ്തു. മുഖ്യമന്ത്രിയുടെ ചേംബറിൽ നടന്ന ചർച്ചയിൽ ഗതാഗത മന്ത്രി എ കെ ശശീന്ദ്രനും പങ്കെടുത്തു.
ബസ് ഉടമകളുടെ സംഘടനയിൽ ഭിന്നതയും രൂക്ഷമായിരുന്നു.. 12 സംഘടനകളുൾപ്പെട്ട കോ- ഓർഡിനേഷൻ കമ്മിറ്റിയിൽ സമരം പെട്ടെന്നു തീർക്കണമെന്ന അഭിപ്രായത്തിനായിരുന്നു മുൻതൂക്കം. സർവീസ് നടത്താൻ തയാറാവുന്ന സ്വകാര്യ ബസുകൾക്ക് സർക്കാർ സംരക്ഷണം നൽകുമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രൻ അറിയിച്ചിരുന്നു. ബസ് നിരക്കിൽ വർധന വരുത്താനും മിനിമം ചാർജ് എട്ടു രൂപയാക്കാനും സർക്കാർ തീരുമാനിച്ചിരുന്നു. എന്നാൽ മിനിമം ചാർജ് 10 രൂപയാക്കുക, വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർധിപ്പിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സമരം നടത്തിയത്. ഇതൊന്നും സർക്കാർ അംഗീകരിച്ചില്ല. സമരം നടത്തുന്ന ബസുകളുടെ പെർമിറ്റ് റദ്ദാക്കുന്നതടക്കമുള്ള നടപടികൾ സ്വീകരിക്കാൻ് ട്രാൻസ്പോർട്ട് കമ്മിഷണർക്ക് മന്ത്രി എ.കെ.ശശീന്ദ്രൻ നിർദ്ദേശം നൽകിയിരുന്നു.
ഇതേത്തുടർന്നു നടപടിയെടുക്കാൻ കമ്മിഷണർ ആർ.ടി.ഒമാരോട് ആവശ്യപ്പെട്ടു. പെർമിറ്റ് റദ്ദാക്കാതിരിക്കാനുള്ള കാരണം കാണിക്കൽ നോട്ടീസ് നൽകലായിരുന്നു ആദ്യഘട്ട നടപടി. മറുപടി തൃപ്തികരമല്ലെങ്കിൽ പെർമിറ്റ് റദ്ദാക്കൽ അടക്കമുള്ള നടപടികളുമായി മുന്നോട്ട് പോവുമെന്നും അറിയിച്ചു. ഇതോടെ സമരം പിൻവലിക്കാൻ ബസ് ഉടമകൾ തീരുമാനിക്കുകയായിരുന്നു. നേരത്തെ ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ അറിവും സമ്മതവും സമരത്തിന് ഉണ്ടെന്ന വിമർശനം ഉയരുന്നിരുന്നു. ബസ് നിരക്ക് കൂട്ടിയതിലെ ജനരോഷം ഭയന്ന് ഗതാഗത മന്ത്രി തന്നെ കെഎസ്ആർസിയിലെ ഉന്നതൻ വഴി മലബാർ ബസ് ലോബിയുമായി നടത്തിയ രഹസ്യ ധാരണയാണ് സർക്കാർ സ്പോൺസേർസ് ബസ് സമരമെന്നായിരുന്നു ഉയരുന്ന വാദം. ഇത് ശരിവയ്ക്കുന്നതാണ് സമരം പിൻവലിച്ച നടപടി.
1997 ൽ ബസ് ഉടമകൾ സമരം നടത്തിയിരുന്നു. ഇത് പൊളിച്ചത് പാലായിലെ സെന്റർ ഫോൺ കൺസ്യൂമർ എജ്യുക്കേഷൻ നടത്തിയ നിയമപോരാട്ടമായിരുന്നു. ഇത് ആയുധമാക്കി അന്ന് മുഖ്യമന്ത്രിയായിരുന്ന ഇകെ നയനാർ സമരം പൊളിച്ചു. ജനങ്ങളുടെ ദുരിതം അകറ്റാൻ പിണറായിയും ഈ ഹൈക്കോടതി വിധി തന്നെ ഉപയോഗിച്ചു. കെഎസ്ആർടിസി കുത്തക റൂട്ടുകളിലെ സമരം ചെയ്യുന്ന സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് പെർമിറ്റുകൾ മാത്രം ഇന്ന് റദ്ദാക്കിയാൽ പോലും ബസ് ഉടമകൾ വൻ പ്രതിസന്ധിയിലാകും. ഇത് കെ എസ് ആർ ടി സിയുടെ വരുമാന ഇരട്ടിയാക്കുകയും ചെയ്യും. ഇതിലൂടെ കെ എസ് ആർ ടിസിക്ക് നേട്ടവും ഉണ്ടാകും. ഇത് തിരിച്ചറിഞ്ഞ് കൂടിയാണ് സമരത്തിൽ നിന്ന് പിന്മാറിയത്.
സമരം ചെയ്യുന്നവരുടെ ബസ് പെർമിറ്റ് റദ്ദാക്കൽ കേരള മോട്ടോർ വാഹന ചട്ടം 152 മത്രം ഉപയോഗിച്ചാൽ മതി. ഇതിന് സർക്കാരിന് പുർണ്ണ അധികാരവുമുണ്ട്. തമിഴ്നാട്ടിൽ കിലോമീറ്ററിന് 60 പൈസയാക്കി കൂട്ടിയ തമിഴ്നാട് ബസുകൂലി സിപിഐ (എം) സമരത്തെ തുടർന്ന് 58 പൈസയാക്കി കുറച്ചിരുന്നു. തമിഴ്നാട്ടിൽ ഇടതുപക്ഷ നിലപാടാണ് നിർണ്ണായകമായത്. എന്നാൽ അയൽ സംസ്ഥാനമായ കേരളത്തിൽ സിപിഐ (എം) ഓർഡിനറി യാത്രാക്കൂലി ഇരട്ടിയാക്കി. 10 കിലോ മീറ്ററിനും 1200 പൈസയാണ് ഇവിടെ. ആതായത് കിലോമീറ്റർ നിരക്ക് 120 പൈസയും. ഇതിൽ ജനരോഷം ശക്തമാണ്. ഇത് മറികടക്കാനാണ് ബസ് ഉടമകളെ സ്വാധീനിച്ച് സമരം നടത്തിച്ചതെന്ന സംശയവും സജീവമായിരുന്നു.
കേരളത്തിൽ ബസ് ചാർജ് കൂട്ടുന്നതിനായി ഗതാഗത മന്ത്രി നിരത്തിയ കണക്കുകൾ തെറ്റെന്ന് നാറ്റ്പാർക്ക് രേഖകളും വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ബസ് ചാർജ് വർദ്ധനവ് സമയത്ത് ഡീസൽ വില 63. 32 രൂപ. ഇന്നത് 69 രൂപ എന്ന് നാറ്റ്പാർക്ക് പറയുന്നു. എന്നാൽ ഗതാഗതമന്ത്രി പറയുന്നത് അന്ന് 56. 71 രൂപയായിരുന്നു എന്ന്. അങ്ങനെയെങ്കിൽ പോലും പിന്നീട് ഡീസൽ വില കുത്തനെ കുറഞ്ഞിരുന്നു. അന്ന് ഫെയർ ഡിവിഷൻ കമ്മറ്റി ചെയർമാൻ റിപ്പോർട്ട് നൽകിയത് വില കുറഞ്ഞാലും പിന്നെയും കൂടും അതിനാൽ നിരക്ക് കുറക്കേണ്ടതില്ലെന്ന്. ഈ സമയമത്ത് ബസുടമകൾക്ക് അധികലാഭം കിട്ടിയിരുന്നു. അതുകൊണ്ട് തന്നെ ഇപ്പോഴത്തെ ഡീസൽ വില ഉയരുമ്പോൾ നിരക്ക് കൂട്ടേണ്ടതില്ലെന്നാണ് വാദം. ഇതിനൊപ്പം ഡീസൽ വില ഉടൻ കുറയാനും സാധ്യതയുണ്ട്. അങ്ങന കുറയുമ്പോൾ നിരക്ക് കുറയ്ക്കുകയുമില്ല. ഇതാണ് ജനരോഷം ശക്തമാകാൻ കാരണം.
തൊഴിലാളിയുടെ കൂലി 55% ഉയർന്നുവെന്നാണ് മന്ത്രി പറയുന്നത്. ഇതും തെറ്റാണ്. 11, 000 രൂപയിൽ നന്നും 17000 രൂപയായി പോലും ഈ കണക്ക് തെറ്റാണ്. എന്നാൽ 2014 ൽ നാറ്റ്പാർക്ക് കണക്കുകൾ പ്രകാരം ഒരു തൊഴിലാളിയുടെ 8 മണിക്കൂർ കൂലി 637. 75 രൂപയായിരുന്നെങ്കിൽ ഇപ്പോൾ അത് 796. 25 രൂപ മത്രം. കൂടിയത് 24% മാത്രം. ഇതിൽ നിന്ന് തന്നെ നിരക്ക് വർദ്ധനവിനായി സർക്കാരിനെ മന്ത്രി തെറ്റിധരിപ്പിച്ചുവെന്ന വാദമാണ് ശക്തമാകുന്നത്. എന്നാൽ ശമ്പളം കൊടുത്തു മുടിക്കുന്നു എന്നവകാശപ്പെടുന്ന ആനവണ്ടിയുടെ എം പാനൽ ജീവനക്കാർക്ക് തൊഴിലാളി സർക്കാർ നൽകുന്നത് വെറും 440 രൂപ മാത്രം. 2014 ൽ ഇത് 400 രൂപയായിരുന്നു. മന്ത്രി പറയുന്ന ശമ്പള വർദ്ധനവ് കെ എസ് ആർ ടി സിയിൽ പോലും ഇല്ലെന്നതാണ് വസ്തുത.
തമിഴ് നാട്ടിലെയും കർണ്ണാടകത്തിലെയും ബസ് കൂലി കേരളത്തിലേതിനേക്കാൾ കുറവുമാണ്. ഈ സാഹചര്യത്തിലാണ് നിരക്ക് വർദ്ധനവിനെതിരെ പ്രതിഷേധം ശക്തമായത്. അതുകൊണ്ട് തന്നെ സർക്കാരിന് ബസ് മുതലാളിമാരുടെ താൽപ്പര്യം നടപ്പാക്കാൻ കഴിഞ്ഞതുമില്ല.
അയൽ സംസ്ഥനങ്ങളിലെ കിലോമീറ്റർ ഓർഡിനറി യത്രക്കൂലി
കേരളം - 120 പൈസ (10 കിലോമീറ്റർ 12 രൂപ), തമിഴ്നാട് - 58 പൈസ, കർണ്ണാടക- 59 പൈസ, ആന്ധ്ര - 62 പൈസ. തമിഴ്നാട്ടിൽ 5 കിലോമീറ്റർ യാത്ര ചെയ്യാൻ 4 രൂപ മാത്രം മതി. ചെന്നൈ നഗരത്തിൽ പോലും 4 രൂപ. കൊച്ചിയിൽ 2. 5 കലോമീറ്റർ എന്ന ആദ്യ ഫെയർ സ്റ്റേജിൽ യാത്ര ചെയ്യാൻ 8 രൂപ വേണം. കേരളത്തിൽ ഓർഡിനറി കിലോമീറ്റർ നിരക്കായി കൂട്ടി കൊടുത്തത് 70 പൈസയാണ്.
80% യാത്രക്കാരും യാത്ര ചെയ്യുന്ന ആദ്യത്തെ 4 ഫെയർ സ്റ്റേജിലെ (10 കിലോമീറ്റർ) യാത്രാക്കൂലി ഇങ്ങനെ
ഫെയർ സ്റ്റേജ്: 1 ദൂരം കിലോമീറ്റർ: 2. 5, യാത്രക്കൂലി: 800, കിലോമീറ്റർ നിരക്ക്: 320 പൈസ
ഫെയർ സ്റ്റേജ്: 2, ദൂരം കിലോമീറ്റർ: 5. 0 യാത്രക്കൂലി: 800, കിലോമീറ്റർ നിരക്ക്: 160 പൈസ
ഫെയർ സ്റ്റേജ്: 3 ദൂരം കിലോമീറ്റർ: 7. 5 യാത്രാക്കൂലി: 1000 കിലോമീറ്റർ നിരക്ക്: 133 പൈസ
ഫെയർ സ്റ്റേജ്: 4 ദൂരം കിലോമീറ്റർ: 10. 0, യാത്രൂക്കൂലി: 1200 കിലോമീറ്റർ നിരക്ക്: 120 പൈസ.
- TODAY
- LAST WEEK
- LAST MONTH
- രജനിയെ തല്ലിയതുകണ്ട് മദ്യപാനം നിർത്തി; അടിക്കടി സിനിമകൾ ഹിറ്റായതോടെ അഹങ്കാരം തലക്ക് പിടിച്ചു; മണിരത്നത്തിന് ഗെറ്റൗട്ട് അടിച്ചത് വിനയായി; റഹ്മാൻ തരംഗത്തിൽ അപ്രസക്തൻ; ഇപ്പോൾ കോപ്പിറൈറ്റ് വിവാദത്തിൽ കോടതിയിൽനിന്നും തിരിച്ചടി; ഇളയരാജ വീണ്ടും വിവാദത്തിൽ
- പ്രകാശ് ജാവദേക്കർ തന്നെയും ഇ പി ജയരാജനെയും കണ്ടിരുന്നു; ഒരേ ഒരു സീറ്റിൽ വിട്ടുവീഴ്ച ചെയ്താൽ ലാവ്ലിൻ കേസും സ്വർണക്കടത്ത് കേസും സെറ്റിൽ ചെയ്യാം എന്ന്ഉറപ്പുകൊടുത്തു; പക്ഷേ ആ ഡീൽ നടക്കാത്തത് ഇക്കാരണം കൊണ്ട്; വെളിപ്പെടുത്തലുമായി ടി ജി നന്ദകുമാർ
- ബിജെപിയിലേക്ക് പോകാൻ ചർച്ച നടത്തി സിപിഎം നേതാവ് ഇ പി ജയരാജനാണ്; ശോഭസുരേന്ദ്രൻ മുഖാന്തരം ചർച്ച നടന്നു; പാർട്ടിയിൽ നിന്ന് ഭീഷണി വപ്പോൾ ജയരാജൻ പിന്മാറി; ശോഭയും ഇ പിയും ചർച്ച നടത്തിയത് ഗൾഫിൽ വച്ചും; രാഷ്ട്രീയാരോപണം കടുപ്പിച്ച് കെ സുധാകരൻ; ഇപിയുടെ മറുപടി നിർണ്ണായകം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- ആലത്തൂരിലെ ഇടത് സ്ഥാനാർത്ഥി കെ. രാധാകൃഷ്ണന്റെ അകമ്പടി വാഹനത്തിൽ നിന്ന് ആയുധം കണ്ടെത്തിയെന്ന് യു.ഡി.എഫ്; സി സി ടി വി ദൃശ്യങ്ങൾ പുറത്തുവിട്ടു; അക്രമം അഴിച്ചുവിടാനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമെന്ന് രമ്യ ഹരിദാസ്; പ്രചാരണ ബോർഡുകൾ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണെന്ന് സിപിഎം വിശദീകരണം
- പോളിങ് ഉദ്യോഗസ്ഥരുടെ നിയമന ഉത്തരവ് ചോർന്ന സംഭവം; കോന്നി താലൂക്ക് ഓഫീസിലെ എൽഡി ക്ലാർക്ക് യദുകൃഷ്ണനെ കലക്ടർ സസ്പെൻഡ് ചെയ്തു; പ്രിന്റ് അടിക്കാൻ കൊടുത്ത കോപ്പിയാണ് പുറത്തു പോയതെന്ന് വിശദീകരണം; ആന്റോയുടെ ആരോപണം ശരിയാകുമ്പോൾ
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- കുടുംബകലഹത്തെ തുടർന്ന് മക്കളെ പൂട്ടിയിട്ട ശേഷം ഭാര്യയെ പ്രവാസി വെട്ടിക്കൊന്നു തൂങ്ങി മരിച്ചു; സംഭവം വെൺമണി പുന്തലയിൽ
- കെ എസ് എഫ് ഇ ഉദ്യോഗസ്ഥയ്ക്കെതിരെ പരാതിപ്പെട്ട റിട്ട പൊലീസ് ഉദ്യോഗസ്ഥനെ ക്രൂരമായി മർദ്ദിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയും സുഹൃത്തും; നിസ്സാര വകുപ്പിൽ കേസൊതുക്കി പൊലീസും; ഡാനിയൽ വർഗ്ഗീസിന് നേരിട്ടത് സമാനതകളില്ലാത്ത മർദ്ദനം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്