കമ്യൂണിസം പലപ്പോഴും ഫാസിസത്തേക്കാൾ ഭീകരമാവും; മുതലാളിമാരെയും പിന്തിരിപ്പന്മാരെയും കൊന്നൊടുക്കണം എന്ന ലെനിന്റെ നയം തന്നെയാണ് അതിലും ക്രൂരമായി സ്റ്റാലിൻ നടപ്പാക്കിയത്; ബലപ്രയോഗത്തിലൂടെ തൊഴിലാളി വർഗ ഭരണകൂടം ഉണ്ടാക്കുമെന്ന മാർക്സിന്റെ ആശയമാണ് ഇതിന്റെ അടിസ്ഥാനം; മാർക്സിസം ശാസ്ത്ര വിരുദ്ധവുമാണ്; ചെഗുവേരയെ കൊലയാളിയെന്ന് വിളിച്ചാൽ നിഷേധിക്കാനാവില്ല; മാർക്സിസം ലെനിനിസത്തെ നിശിതമായി വിമർശിച്ച് പുതിയ സംവാദമുഖം തുറന്ന് വീണ്ടും സി.രവിചന്ദ്രൻ
മറുനാടൻ മലയാളി ബ്യൂറോ
തിരൂർ: കമ്യൂണിസം പലപ്പോഴും ഫാസിസത്തേക്കാൾ ഭീകരമാവുമെന്നും രണ്ടിലും ഒരുപാട് സമാനതകൾ കണ്ടെത്താൻ ആവുമെന്നും എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. ശാസ്ത്ര സ്വതന്ത്ര ചിന്താ പ്രസ്ഥാനമായ എസ്സൻസ് ഗ്ലോബലിന്റെ നേതൃത്വത്തിൽ തിരൂർ ടൗൺഹാളിൽ നടന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊപ്പേ(കൊതിപ്പിക്കൽ പേടിപ്പിക്കൽ) 2019 എന്ന് പേരിട്ട സെമിനാറിൽ 'ഫാസ്റ്റിസം' ( ഫാസിസം പ്ലസ് സ്റ്റാലിനിസം) എന്ന തലക്കെട്ടിൽ നടത്തിയ പ്രഭാഷണത്തിലാണ് സി രവിചന്ദ്രൻ ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
ഹിറ്റ്ലറും സ്റ്റാലിനും ഒരുപാട് സമാനതകൾ ഉണ്ട്. ഏകാധിപത്യം, സൈനികാധിപത്യം, രാജ്യദ്രോഹികളെയും പൊതുശത്രുവിനെയും സൃഷ്ടിക്കൽ, കൂട്ടക്കൊലകൾ, രഹസ്യപ്പൊലീസ്, ശാസ്ത്രവിരുദ്ധത തുടങ്ങിയ ഒരുപാട് ഘടകങ്ങൾ. രണ്ടിനും കൃത്യമായ പ്രത്യയ ശാസ്ത്ര പിൻബലവുമുണ്ട്. പല വിദേശ ഓൺലൈൻ സൈറ്റുകളിലും കമ്യൂണിസം ഫാസിസത്തേക്കൾ ഭീകരമാണോ എന്ന രീതിയിൽ ചർച്ചകൾ നടക്കുന്നുണ്ട്. പലപ്പോഴും അതെ എന്നാണ് ഭൂരിപക്ഷ അഭിപ്രായം-സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഭീതിയുടെ മേലെ ഭീതി വിതച്ചാണ് സോവിയറ്റ് യൂണിയനിൽ സ്റ്റാലിൻ ആധിപത്യം ഉറപ്പിച്ചത്. സ്വന്തം പാർട്ടിയിലെ നേതാക്കളെയും സൈനിക ജനറൽമാരെയും എന്നുവേണ്ട താൻ സംശയിക്കുന്ന എന്തിനെയും ഇതുപോലെ കൊന്നൊടുക്കിയ നേതാവ് വേറെയില്ല. നിരവധി ശാസ്ത്രജ്ഞരെയും കലാകാരന്മാരെയുമാണ് സ്റ്റാലിൻ കൊല്ലുകയും നാടുകടത്തുകയും ചെയ്തത്. ഹിറ്റ്ലറെപ്പോലെ പ്രൊപ്പഗാൻഡ മാനേജ്മെന്റിൽ സ്റ്റാലിനും സാമർഥ്യം ഏറെയായിരുന്നു. റീഷ്സ്റ്റാഗ് എന്ന ജർമ്മൻ പാർലമെന്റ് മന്ദിരത്തിന് തീ കൊളുത്തി അത് കമ്യൂണിസറ്റുകളുടെ മേലേയിട്ട് അധികാരത്തിലേക്ക് നടന്നെടുത്ത ഹിറ്റ്ലറുടെ കുബുദ്ധി സ്റ്റാലിനും ഉണ്ടായിരുന്നു.
സ്വന്തം പാർട്ടിയിൽ തനിക്കെതിരെ സംസാരിക്കുന്നവരെ കൊല്ലിച്ച ശേഷം അവരുടെ ശവമഞ്ചങ്ങൾ എടുത്തുകൊണ്ട് യാത്ര ചെയ്യാൻ സ്റ്റാലിൻ എന്നും മുൻ പന്തിയിൽ ഉണ്ടായിരുന്നു. പാർട്ടിയിൽ ഒരുകാലത്ത് സ്റ്റാലിനേക്കാൾ പരിഗണിക്കപ്പെട്ടിരുന്ന ട്രോട്സ്കിയെ വർഷങ്ങൾ പിന്തുടർന്ന് മെക്സിക്കോയിൽവച്ചാണ് കൊലപ്പെടുത്തുന്നത്. പക്ഷേ കുട്ടികളെ എടുത്തുനിൽക്കുന്ന ചിത്രങ്ങളും മറ്റും വ്യാപകമായി പ്രചരിപ്പിച്ച് സ്റ്റാലിൻ തന്റെ ഇമേജ് നിലനിർത്തി. കൃത്യമായി ഫോട്ടോകൾ വെട്ടിമാറ്റി മറ്റുള്ളവരുടെ ഓർമ്മകൾ പോലും നശിപ്പിക്കാൻ സ്റ്റാലിന് കഴിഞ്ഞു.
സ്റ്റാലിൻ പൊതു ചടങ്ങുകളിൽ എത്തുമ്പോൾ തുടങ്ങുന്ന കൈയടി എപ്പോൾ നിർത്തണമെന്നതിൽ പോലും ജനത്തിന് പേടിയായിരുന്നു. കാരണം ആദ്യം കൈയടി നിർത്തുന്നവൻ ചിലപ്പോൾ സ്റ്റാലിന്റെ നോട്ടപ്പുള്ളിയാവും. അതിനാൽ ഒരു നിശ്ചിത സമയം കഴിഞ്ഞാൽ അലാറം മുഴക്കുന്ന രീതിയാണ് ഔദ്യോഗികമായി സ്വീകരിച്ചത്. ഈ അലാറം കേട്ടാൽ എല്ലാവർക്കും കൈയടി നിർത്താം. സ്റ്റാലിൻ മരിച്ചപ്പോൾ പോലും ഈ ഭീതി തുടർന്നു. ആറരക്ക് മരിച്ചിട്ടും സ്റ്റാലിന്റെ മുറിയിലേക്ക് കടന്നുനോക്കാൻ ആർക്കെങ്കിലും ധൈര്യം ഉണ്ടായത് 11 മണിയോടെയാണ്.
മതത്തെയും അടിച്ചമർത്തുകയായിരുന്നു സ്റ്റാലിന്റെ രീതി. ആ കാലഘട്ടത്തിൽ പതിനായിരക്കണക്കിന് പുരോഹിതരാണ് കൊല്ലപ്പെട്ടത്. പള്ളികളുടെ എണ്ണവും ഗണ്യമായി കുറഞ്ഞു. ഈ രീതിയിൽ വിശ്വാസത്തെ അടിച്ചമർത്താൻ ആവില്ലെന്നതിന്റെ ഉത്തമ ഉദാഹരണമാണ് സോവിയറ്റ് യൂണിയന്റെ പതനത്തിനുശേഷം മതം അവിടെ ശക്തമായി തിരുച്ചുവന്നത്. മതം സ്വയം ഒരു അധികാരകേന്ദ്രമാണ്. മറ്റൊരു അധികാര കേന്ദ്രത്തെ ഒരു സർവാധിപതിയും അംഗീകരിക്കുന്നില്ല. അതാണ് സ്റ്റാലിൻ മതത്തിനെതിരെ തിരിയാനുള്ള പ്രധാന കാരണം. അതുപോലെ ശക്തമായ ശാസ്ത്ര വിരുദ്ധതയും സ്റ്റാലിന്റെ മുഖമുദ്രയായിരുന്നു. മഹാന്മാരായ പല ശാസ്ത്രജ്ഞന്മാരെയും, ലാമർക്കിസം പോലുള്ള അശാസ്ത്രീയകാര്യങ്ങൾ അംഗീകരിച്ചില്ല എന്നതിനാൽ സ്റ്റാലിൻ നാടുകടത്തി. ഇന്നും ജനിതകശാസ്ത്രത്തിന്റെ കാര്യത്തിലും മറ്റും റഷ്യ ഏറെ പിറകിലാണ്. പിന്നെ ജനങ്ങളെ ആടുമാടുകളെപ്പോലെ പണിയെടുപ്പിച്ച് ഭൗതിക പുരോഗതി അക്കാലത്ത് നേടിയെടുക്കാൻ സോവിയറ്റ് യൂണിയനായി. ഇന്ന് ചൈന ചെയ്യുന്നത് ഏതാണ്ട് ഇങ്ങനെയാണ്.
ലെനിന്റെ ആശയങ്ങൾ സ്റ്റാലിൻ തെറ്റായി നടപ്പാക്കുകയായിരുന്നു, അതുകൊണ്ടാണ് സോവിയറ്റ് യൂണിയൻ ഏകാധിപത്യത്തിലേക്ക് പോയതെന്ന കേരളത്തിൽ മാർകിസ്റ്റ് പാർട്ടിയടക്കം ഉന്നയിക്കുന്ന ന്യായീകരണങ്ങൾ ശരിയല്ല. ലെനിന്റെ ആശയങ്ങൾ തെറ്റായല്ല സ്റ്റാലിൻ നടപ്പാക്കിയത്്. മുതലാളിമാരെയും പിന്തിരിപ്പന്മാരെയും കൊന്നൊടുക്കണം എന്നത് ലെനിന്റെ നയം തന്നെയായിരുന്നു. ലെനിന്റെ പല കത്തുകളും ഇക്കാര്യം ശരിവെക്കുന്നുണ്ട്. എന്നാൽ സ്ട്രോക്ക് വന്ന് രോഗക്കിടക്കയിൽ കിടക്കവെ സ്റ്റാലിൻ ഏകാധിപത്യത്തിലേക്ക് നീങ്ങുന്നുവെന്ന് കാണിച്ച് ലെനിൻ എഴുതിയ കത്ത് സോവിയറ്റ് പാർട്ടിക്ക് കിട്ടിയതുമില്ല. അത് സ്റ്റാലിന്റെ കൈയിൽ തന്നെയാണ് എത്തിപ്പെട്ടത്. സ്റ്റാലിന് പകരം കുറച്ചുകൂടി മെച്ചപ്പെട്ട ഭരണാധികാരി ആയിരുന്നെങ്കിൽ കൂട്ടക്കൊലയുടെ ഏണ്ണത്തിൽ മാത്രമാണ് കുറവുണ്ടാവുക. ചിലപ്പോൾ സ്റ്റാലിനേക്കാൾ മോശം വ്യക്തിയുടെ കൈയിലാണ് ഭരണം പോവുന്നതെങ്കിൽ അത് ഇതിലും വലിയ ദുരന്തമായേനെ. വ്യക്തിയല്ല ഒരു ആശയം തന്നെയാണ് പ്രശ്നം. സ്റ്റാലിന്റെ കാരാഗൃഹത്തിൽ കിടക്കാതെ മരണം ലെനിനെ രക്ഷിക്കുകയായിരുന്നെന്ന് പിൽക്കാലത്ത് വിലയിരുത്തലുകൾ വന്നിട്ടുണ്ട്.
നിഷ്ക്കരുണംആളുകളെ കൊന്നൊടുക്കാൻ സ്റ്റാലിന് പ്രേരണയായത് ലെനിന്റെ നിർദ്ദേശങ്ങൾ തന്നെയാണെന്നും ഇതിന്റെ അടിസ്ഥാനം മാർക്സിന്റെ ആശയങ്ങൾ ആണെന്നും അദ്ദേഹം വ്യക്തമാക്കി. മാർക്സും ഏംഗൽസും ഉണ്ടാക്കിയ സിദ്ധാന്തങ്ങളിൽ ഇതൊന്നും ഇല്ല എന്നത് മതജന്യമായ ഒരു വിശ്വാസം മാത്രമാണ്. ബലപ്രയോഗത്തിലൂടെ അധികാരം പിടിച്ചെടുക്കാമെന്നാണ് മാർക്സ് പറയുന്നത്. സർവാധിപത്യം സ്വപ്നം കാണുന്ന ഏത് പ്രസ്ഥാനത്തെയും ഭയക്കണം. മാർക്സിസം തൊഴിലാളി വർഗത്തിന്റെ സർവാധിപത്യത്തിനാണ്. അതുതന്നെയാണ് ലെനിൻ നടപ്പാക്കിയത്. അങ്ങനെയാണ് കുലാക്കുകൾ എന്ന് വിളിക്കുന്ന റഷ്യയിലെ പതിനായിരക്കണക്കിന് കർഷകരെ രാജ്യദ്രോഹിയെന്നും വിപ്ലവത്തിന്റെ ശത്രുക്കൾ എന്നൊക്കെ പറഞ്ഞ് അവർ കൊന്നൊടുക്കിയത്.
മാർക്സിന്റെ ആശയങ്ങൾ ഒരു വിഷ്ഫുൾ തിങ്കിങ് ആയി മാത്രമേ എടുക്കാൻ കഴിയൂ. അത് ശാസ്ത്രീയമല്ല. കാപ്പിറ്റലിസം എന്ന വാക്കുപോലും തെറ്റായാണ് മാർക്സ് ഉപയോഗിച്ചത്. കാപ്പിറ്റലിസം എന്ന വാക്കിന്റെ തെറ്റായ തർജ്ജമയാണ് മുതലാളിത്തം എന്നത്. മൂലധന വ്യവസ്ഥ എന്നോ മറ്റോയെ അതിനെ പറയാൻ കഴിയൂ. അന്നത്തെ കാലത്തെ തൊഴിലാളികളുടെ പട്ടിണിയും കഷ്ടതകളും കണ്ടുതന്നെയാണ് അദ്ദേഹം ഇത് എഴുതിയത്. പക്ഷേ ഫലത്തിൽ ഉള്ളവൻ ഇല്ലാത്തവൻ എന്ന രീതിയിൽ സമൂഹത്തെ ഭിന്നിപ്പിച്ച്, ബലപ്രയോഗത്തിലൂടെ തൊഴിലാളി വർഗ സർവാധിപത്യം നടപ്പാക്കണമെന്ന അശാസ്ത്രീയമായ ആശയമാണ് മാർകിസം മുന്നോട്ടുവെക്കുന്നത്. - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
സ്റ്റാലിന്റെ അത്രയില്ലെങ്കിലും സമാനമായ ആരോപണം ചെഗുവേരയും നേരിടുന്നുണ്ടെന്നും സദസ്യരുടെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. ചെഗുവേരയെ കൊലയാളിയായി വിലയിരുത്തുന്നവർ ഇല്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സി രവിചന്ദ്രൻ. കേരളത്തിൽ കാൽപ്പനികനായും രക്തതാരകമായുമൊക്കെ വാഴ്ത്തപ്പെടുന്ന ചെഗുവേരയും അറപ്പില്ലാതെ കൊന്നിട്ടുണ്ടെന്നതാണ് ചരിത്രം. അദ്ദേഹത്തെ കൊലയാളിയെന്ന് വിളിക്കുന്നത് നിഷേധിക്കാനാവില്ല.- സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി. യുക്തിവാദികൾ ഏതെങ്കിലും പ്രത്യയശാസ്ത്രത്തിന്റെ അടിമകൾ ആവരുതെന്നും പ്രത്യയശാസ്ത്രമല്ല ശാസ്ത്രമാണ് ആധുനികകാലത്തിന് അഭികാമ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്