ഇസ്ലാമിനെ എതിർക്കുന്നവരെ മുഴുവൻ ഇസ്ലാമോഫോബുകളായി ചാപ്പയടിക്കാൻ ആഗോളതലത്തിൽ ആസൂത്രിത നീക്കം; ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ ഡോക്കിൻസിനെയും ഒരു വിഭാഗം മാധ്യമങ്ങൾ പ്രതിസ്ഥാനത്തു നിർത്തുന്നു; 'ഈസ് ഡോക്കിൻസ് ഡിസ്ട്രോയിങ്ങ് ഹിസ് റെപ്യൂട്ടേഷൻ' എന്ന പേരിൽ ഗാർഡിയനിൽ പോലും ലേഖനം വരുന്നു; പക്ഷേ അദ്ദേഹം കടുകുമണിപോലും അഭിപ്രായം മാറ്റിയിട്ടില്ല; ഭീകരർക്ക് മതമില്ലെന്ന വാദം പൊള്ളയാണ്; മതം തന്നെയാണ് ഭീകരത; ചിന്തകൾക്ക് തീപിടിപ്പിച്ച് വീണ്ടും സി. രവിചന്ദ്രൻ
മറുനാടൻ മലയാളി ബ്യൂറോ
കൊല്ലം: ഇസ്ലാമിനെ എതിർക്കുന്നവരെ മുഴുവൻ ഇസ്ലാമോഫോബുകളായി ചാപ്പയടിക്കാനുള്ള നീക്കം ആഗോളതലത്തിൽ തന്നെ ആസൂത്രിതമായി നടക്കുന്നുണ്ടെന്ന് പ്രശസ്ത എഴുത്തുകാരനും സ്വതന്ത്ര ചിന്തകനുമായ സി രവിചന്ദ്രൻ അഭിപ്രായപ്പെട്ടു. ക്രിസ്ത്യാനിറ്റിയെ രൂക്ഷമായി വിമർശിച്ചപ്പോൾ പാശ്ചാത്യലോകത്ത് ഉണ്ടാകാത്ത അതി രൂക്ഷമായ വിമർശനമാണ്, ഇസ്ലാമിനെ വിമർശിച്ചതിന്റെ പേരിൽ പ്രമുഖ എഴുത്തുകാരനും പരിണാമ ശാസ്ത്രജ്ഞനും ജീവിച്ചിരിക്കുന്ന ഏറ്റവും പ്രശ്സതനായ സ്വതന്ത്ര ചിന്തകനുമായ റിച്ചാർഡ് ഡോക്കിൻസിനുനേരെവരെ ഉണ്ടായത്.
ഒരു ഇടതുപക്ഷ പത്രമായ ദി ഗാർഡിയൻപോലും 'ഈസ് ഡോക്കിൻസ് ഡിസ്ട്രോയിങ്ങ് ഹിസ് റെപ്യൂട്ടേഷൻ' എന്നപേരിൽ ലേഖനമെഴുതുകയാണ്.- കരുനാഗപ്പള്ളി വിജയഹാളിൽ 'നാസ്തികനായ ദൈവം' എന്ന പുസ്തകത്തിന്റെ പത്താം വാർഷികത്തോട് അനുബന്ധിച്ച് എസ്സൻസ് ഗ്ലോബൽ കൊല്ലം യൂണിറ്റ് സംഘടിപ്പിച്ച 'സൺറൈസ് 19' എന്ന ശാസ്ത്ര- സ്വതന്ത്രാചിന്താ സെമിനാറിൽ വിഷയാവതരണം നടത്തുകയായിരുന്നു അദ്ദേഹം.
ഗോഡ് ഡെല്യൂഷൻ എന്ന തന്റെ വിഖ്യാതമായ പുസ്തകത്തിൽ ഡോക്കിൻസ് ക്രിസ്റ്റാനിറ്റിയെ കുറിച്ചാണ് കൂടുതൽ വിമർശിക്കുന്നത്. താൻ ആ മതത്തിൽ ജനിച്ചതിനാൽ അതിനെ കുറിച്ച് കൂടുതൽ അറിയാമെന്നായിരുന്നു ഡോക്കിൻസ് പറയാറുള്ളത്. എന്നാൽ വർഷങ്ങൾക്ക് ശേഷമാണ് അദ്ദേഹം ഇസ്ലാമിനെ കാര്യമായി വിമർശിക്കുന്നത്. അതും പ്രഭാഷണങ്ങളിലൂടെയല്ല. ട്വീറ്റുകളിലൂടെയാണ്. മനുഷ്യൻ കണ്ടെത്തിയ തിന്മകളിൽവെച്ച് ഏറ്റവും വലുതാണെന്ന് ഇസ്ലാം എന്ന് ട്വീറ്റ് ചെയ്തതിന് അദ്ദേഹത്തെ ഇസ്ലാമോഫോബിയ ബാധിച്ചയാളാക്കി മാറ്റുകയാണ് ഇവർ ചെയ്തത്.
മറ്റു മതങ്ങളിലെ പൊട്ടത്തരങ്ങൾ പറയുമ്പോൾ കൈയടി, സ്വന്തം മതത്തിലെ അബദ്ധവും അക്രമസാധ്യതയും പറഞ്ഞാൽ കടുത്ത വിമർശനം. ഇതാണ് ഇസ്ലാമിന്റെ പൊതുരീതി. ഇരവാദമടക്കമുള്ള ഇവരുടെ രീതികൾക്കനുസരിച്ച് പരുവപ്പെട്ട കുറേ മാധ്യമങ്ങളും പാശ്ചാത്യ ലോകത്തുണ്ട്. ഗാർഡിയൻ പോലൊരു പത്രത്തിൽ വന്ന വാർത്തകൾ അതിന്റെ സൂചനകളാണ്. പക്ഷേ റിച്ചാർഡ് ഡോക്കിൻസ് ഈ ബഹളങ്ങളൊന്നും കേട്ടിട്ടും തന്റെ നിലപാടിൽ കടുകുമണി മാറ്റാൻ തയ്യാറായിട്ടില്ല.
രണ്ടുവർഷം മുമ്പ് വന്ന ഒരു സ്ട്രോക്കിനെ തുടർന്ന് വിശ്രമിക്കുന്ന അദ്ദേഹം ആരോഗ്യ സ്ഥിതി വീണ്ടെടുത്തു വരികയാണ്. നല്ലതുചെയ്യാൻ ശ്രമിക്കുന്ന മനുഷ്യനെപ്പോലും തെറ്റിലേക്ക് നയിക്കുകയാണ് മതം ചെയ്യുക എന്നാണ് അദ്ദേഹം അവസാനമായി കൊടുത്ത അഭിമുഖത്തിലും എടുത്തു പറയുന്നത്.- രവി ചന്ദ്രൻ ചൂണ്ടിക്കാട്ടി.
ന്യൂസിലാൻഡ് വെടിവെപ്പിന് ഉത്തരവാദികൾ സ്വതന്ത്ര ചിന്തകരോ ?
'കേരളത്തിലും സമാനമായ അവസ്ഥയാണ് നില നിൽക്കുന്നത്. ഈയിടെ ന്യൂസിലാൻഡിലെ മുസ്ലിം പള്ളിയിൽ വെടിവെപ്പുണ്ടായപ്പോൾ ഇവിടുത്തെ പ്രമുഖനായ ഒരു ഇസ്ലാമിക പണ്ഡിതൻ റിച്ചാർഡ് ഡോക്കിൻസ്, സാം ഹാരിസ്, രവിചന്ദ്രൻ എന്നിവരൊക്കെയാണ് ഇതിന് ഉത്തരവാദികൾ എന്നും അവർ ഇസ്ലാമോഫോബിയ വളർത്തിയതിന്റെ പരിണത ഫലമാണ് ഇതെന്നുമാണ് ഒരു മാസികയിൽ എഴുതിയത്. ഇത് അദ്ദേഹം എനിക്ക് മെയിലായും അയച്ചു തന്നിട്ടുണ്ട്. ഈ രീതിയിലാണ് പ്രചാരണം നടക്കുന്നത്. എന്നാൽ സത്യമെന്താണ്. ഒരു സാധനത്തോട് പേടി തോന്നുക എന്നത് ഒരു വ്യക്തിയുടെ തീരുമാന പ്രകാരമല്ല. നിങ്ങൾക്ക് പാമ്പിനെ കണ്ടാൽ പേടി തോനുന്നത് നിങ്ങളുടെ തീരുമാന പ്രകാരം ഉണ്ടാകുന്നതല്ല. പേടിക്കില്ല എന്ന് ധരിച്ചാലും പേടിയുണ്ടാവും.
അതുതന്നെയാണ് ഇസ്ലാമിന്റെ കാര്യത്തിലും. മുമ്പ് ഒരു സംവാദത്തിൽ ക്രിസ്ത്യാനിറ്റിയെ വിമർശിക്കുന്ന രീതിയിൽ, എന്തുകൊണ്ടാണ് ഇസ്ലാമിനെ വിമർശിക്കാത്തത് എന്ന ചോദ്യത്തിന് പേടിച്ചിട്ടാണ് എന്നുതന്നെയായിരുന്നു ഡോക്കിൻസിന്റെ മറുപടി. ആരെങ്കിലും ഒന്നിനെ പേടിക്കുന്നുണ്ടെങ്കിൽ അത് അവരുടെ കുഴപ്പമല്ല. ഭീകരതക്ക് മതമില്ല എന്ന് പറയുന്നതൊക്കെ വെറും തൊലിപ്പുറമെയുള്ളു. ഭീകരർക്ക് ശരിക്കും മതം മാത്രമേയുള്ളൂ. മതത്തിൽ പറഞ്ഞ കാര്യങ്ങൾ തന്നെയാണ് അവർ അക്കമിട്ട് നടപ്പാക്കുന്നത്. ആധുനിക സമൂഹത്തിൽ നാം മതത്തെ നേർപ്പിച്ച് ഉപയോഗിക്കുന്നതുകൊണ്ട് മാത്രമാണ് ഭീകരത അറിയാത്തത്.
സ്വന്തം മതത്തിനുവേണ്ടി കൊല്ലപ്പെട്ടാൽ സ്വർഗം കിട്ടുമെന്ന ചിന്ത തന്നെയാണ് ശ്രീലങ്കയിൽ ചാവേറാവാൻ ഭീകരരെ സഹായിച്ചത്. ന്യൂസിലാൻഡിൽ വെടിവെപ്പ് ഉണ്ടായപ്പോൾ ഉണ്ടായ വലിയ ബഹളങ്ങളൊന്നും ശ്രീലങ്കയിൽ വെടിവെപ്പുണ്ടായപ്പോൾ നവ മാധ്യമങ്ങളിൽ കണ്ടില്ല. കൊല്ലപ്പെട്ടവന്റെ മതം നോക്കി പ്രവർത്തിക്കുന്ന കണ്ണുനീർ ഗ്രന്ഥികൾ ഉള്ള മനുഷ്യരോട് സഹതാപം മാത്രമേയുള്ളൂ. എന്നാൽ നാസ്തികർക്ക് ലോകത്ത് ആര് കൊല്ലപ്പെട്ടാലും, എപ്പോൾ മനുഷ്യൻ വീണുപോയാലും അവനനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കാൻ കഴിയും - രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
മതം ചക്കര, വർഗീയത ആപത്ത് എന്ന വാദവും ശരിയല്ല
എന്നാൽ മതം ചക്കരയാണ് വർഗീയതയാണ് ആപത്ത് എന്നതും വികലവാദമാണ്. ഓരോ ദൈവവും ആവശ്യപ്പെടുന്നത് എന്നെ മാത്രം ആരാധിക്കാനാണ്. മതത്തിന്റെ ഉപോൽപ്പന്നം തന്നെയാണ് വർഗീയത. ഇത് മനസ്സിലാക്കാതെയാണ് ചിലർ ആചാരങ്ങൾ പരിഷ്ക്കരിക്കപ്പെട്ടാൽ പുരോഗമനമായി എന്ന് കരുതുന്നത്. മതത്തിന്റെ കോർ ബിലീഫിൽ തൊടാത്ത ആചാരങ്ങൾ മാറ്റാൻ അവർ സമ്മതിക്കും. ഉദാഹരണമായി അമ്പലത്തിൽ സിസിടിവി വെക്കുന്നതോ, നോട്ടെണ്ണുന്ന മെഷീൻ വെക്കുന്നതോ, സ്വൈപ്പിങ്ങ് ഏർപ്പെടുന്നതിനെക്കുറിച്ചോ, റോപ്്വേ വരുന്നതോ ഒക്കെ വിശ്വാസികൾ സമ്മതിക്കും.
പക്ഷേ ശബരിമലയിലെ സ്ത്രീ പ്രവേശമൊക്കെ കോർ ബിലീഫിൽ വരുന്ന കാര്യമാണ്. അപ്പോൾ വിവരം അറിയും. ശബരിമലയുടെ പേരിൽ നടന്ന സമരങ്ങളിൽ ആ രീതിയിൽ നോക്കുമ്പോൾ അത്ഭുതം ഒന്നുമില്ല. യഥാർഥത്തിൽ നവോത്ഥാനം നടന്നിട്ടില്ലാത്ത സമൂഹത്തിലാണ് നാം ജീവിക്കുന്നത്. കേരളത്തിൽ നടന്നത് മത പരിഷക്കരണം മാത്രമാണ്. മത പരിഷ്്ക്കരണത്തിൽ മതത്തെ എങ്ങനെ പൊടിയിട്ട് രക്ഷിച്ചെടുത്ത് അടുത്ത തലമുറയിലേക്ക് കടത്തിവിടാം എന്നതുമാത്രമാണ് നടക്കുന്നത്. - സി രവിചന്ദ്രൻ ചൂണ്ടിക്കാട്ടി.
ഒരു വർഗത്തിനുവേണ്ടി നിലനിൽക്കുന്നതും വർഗീയത തന്നെ
ഏതെങ്കിലും ഒരു വർഗത്തിനുവേണ്ടി നിലനിൽക്കുന്നതും വർഗീയയായി പരിഗണിക്കാമെന്നും തൊഴിലാളി വർഗ സർവാധിപത്യം സ്വപ്നം കാണുന്ന പ്രസ്ഥാനങ്ങൾ ആധുനിക ജനാധിപത്യത്തിന് യോജിക്കാത്തവർ ആണെന്നും, പ്രഭാഷണത്തിനുശേഷം സദസ്യരുടെ ചോദ്യങ്ങൾക്ക് മറുപടി പറയവെ രവിചന്ദ്രൻ വ്യക്തമാക്കി. എല്ലാതരത്തിലുള്ള സർവാധിപത്യ വാദങ്ങളും എതിർക്കപ്പെടേണ്ടതാണ്. അത് മതങ്ങൾ ചെയ്താലും രാഷ്ട്രീയ പാർട്ടികൾ ചെയ്താലും ആധുനികതക്കും ജനാധിപത്യത്തിനും എതിരാണ്.
കാപ്പിറ്റലിസം എന്ന വാക്കിന്റെ ശരിയായ തർജ്ജമയല്ല മുതലാളിത്തം. മൂലധനം എന്ന അർഥത്തിലാണ് കാപ്പിറ്റൽ എന്ന വാക്ക് ഉപയോഗിക്കേണ്ടത്. അത് ഒരു മോശം പദമല്ല. നിങ്ങളുടെ ബുദ്ധിയും ആരോഗ്യവും മറ്റു കഴിവുകളുമൊക്കെ നിങ്ങളുടെ കാപ്പിറ്റൽ തന്നെയാണ്. അതിനുപകരം മുതലാളി-തൊഴിലാളി എന്ന വിഭജനം ഉണ്ടാക്കുന്ന പ്രത്യയശാസ്ത്രങ്ങളൊന്നും ആധുനികതക്ക് നിരക്കുന്നതല്ല. ഇങ്ങനെ പറയുന്നത് അരാഷ്ട്രീയ വാദമാണെന്നാണ് പലരുടെയും ധാരണം. രാഷ്ട്രീയ പ്രവർത്തനം എന്നാൽ ജാഥയും മുദ്രാവാക്യം വിളിയും ബൂത്തുപിടുത്തവും മാത്രമല്ല.
സമൂഹത്തിലേക്ക് ശാസ്ത്രത്തിന്റെയും യുക്തിയുടെയും കിരണങ്ങൾ കടത്തിവിടുന്ന പ്രവർത്തനങ്ങളും കൃത്യമായ രാഷ്ട്രീയ പ്രവർത്തനം തന്നെയാണ്- അദ്ദേഹം ചൂണ്ടിക്കാട്ടി. നേരത്തെ 'മിത്ത് ഓഫ് പേർസിക്യൂഷൻ' എന്ന വിഷയത്തിൽ പോബ്സൻ ആന്റണി പ്രഭാഷണം നടത്തി. റിച്ചാർഡ് ഡോക്കിൻസിന്റെ ഗോഡ് ഡെല്യൂഷൻ എന്ന പുസ്തകത്തിന്റെ സ്വതന്ത്ര വ്യാഖ്യാനമായ 'നാസ്തികനായ ദൈവം' പുസ്തകത്തിന്റെ പത്താം വാർഷികത്തോടുനുബന്ധിച്ചാണ് ചടങ്ങ് നടന്നത്.
ഗ്രന്ഥ കർത്താവായ സി.രവിചന്ദ്രനുള്ള എസ്സൻസിന്റെ ഉപഹാരവും ഭാരവാഹികൾ ചടങ്ങിൽ കൈമാറി. നാസ്തികനായ ദൈവം പുസ്തകം സമൂഹത്തിലുണ്ടാക്കിയ മാറ്റങ്ങളെ കുറിച്ച് ഡോ. അഗസ്റ്റ്സ് മോറിസ് രവിചന്ദ്രന് ഉപഹാരം സമ്മാനിച്ച ശേഷം സംസാരിച്ചു.
- TODAY
- LAST WEEK
- LAST MONTH
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- രാജ്യദ്രോഹ പ്രവർത്തന ആരോപണം; മലയാളി ഗവേഷക വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത് മുംബൈയിലെ ടാറ്റ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസസ്
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്