എസ്എൻസി- ലാവലിൻ കമ്പനിയെ കനേഡിയൻ സർക്കാർ കരിമ്പട്ടികയിൽ പെടുത്തിയതോടെ പുതിയ നീക്കവുമായി സിബിഐ; കാനഡയിലെ നിയമ പരിരക്ഷ ഇല്ലാതായ കമ്പനിയിൽ നിന്നും കേരളത്തിലെ അഴിമതി ഇടപാടിലെ വിവരം തേടാൻ നീക്കം; ലാവലിൻ കമ്പനിയുടെ വിചാരണ ഒഴിവാക്കാൻ പ്രധാനമന്ത്രി നിർദേശിച്ചെന്ന ആരോപണത്തിൽ മന്ത്രിസ്ഥാനം രാജിവെച്ച് ജസ്റ്റിൻ ട്രൂഡ് മന്ത്രിസഭയിലെ വനിതാ മന്ത്രി; പിണറായി വിജയനെ വിവാദത്തിലാക്കിയ ലാവലിൻ കമ്പനി കാനേഡിയൻ രാഷ്ടീയത്തിലും കോളിളക്കം സൃഷ്ടിക്കുന്നു
മറുനാടൻ മലയാളി ബ്യൂറോ
ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിൽ രാഷ്ട്രീയ നേതാക്കളെ നേരിടാൻ വേണ്ടി സിബിഐയെ ഉപയോഗിക്കാൻ കേന്ദ്രസർക്കാറുകൾ ശ്രമിക്കുന്നത് പതിവാണ്. കേരള മുഖ്യമന്ത്രി പിണറായി വിജയനെ ഇത്തരത്തിൽ സിബിഐ വേട്ടയാടിയതിന്റെ ഫലമാണ് ലാവലിൻ കേസെന്നാണ് സിപിഎം കാലങ്ങളായി ആലോചിച്ചിരുന്നത്. വീണ്ടും ലോക്സഭാ തെരഞ്ഞടുപ്പ് അടുത്തതോടെ പിണറായി വിജയനും സിപിഎമ്മിനെയും ആശങ്കയിലാക്കി ലാവലിൻ കേസ് ചൂടുപിടിക്കുകയാണ്. അടുത്തിടെ കാനഡയിൽ ഉണ്ടായ സംഭവ വികാസങ്ങളാണ് കേരള രാഷ്ട്രീയവും ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. കനേഡിയൻ സാഹചര്യങ്ങളുടെ പശ്ചാത്തലത്തിൽ ലാവലിൻ കേസുമായി ബന്ധപ്പെട്ട്
ഗദ്ദാഫിയുടെ കാലത്ത് ലിബിയയിൽ നടന്ന നിർമ്മാണ പദ്ധതികളുടെ കാരാർ നേടാൻ വേണ്ടി എസ്എൻസി ലാവലിൻ കമ്പനി വലിയ തോതിൽ കൈക്കൂലി നൽകിയെന്ന ആരോപണത്തെ തുടർന്ന് ലാവലിൻ കമ്പനിക്കെതിരെ കനേഡിയൻ സർക്കാർ നടപടി സ്വീകരിച്ചിരിക്കയാണ്. ആഗോള ഭീമനായ ലാവലിനെതിരെ കനേഡിയൻ പാർലമെന്റ് അഴിമതി കേസിൽ വിചാരണ ചെയ്യാൻ തിരുമാനിച്ചതുമായി ബന്ധപ്പെട്ട വിവാദമാണ് ഇപ്പോൾ കാനഡയിൽ കോളിളക്കം സൃഷ്ടിക്കുന്നത്. കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡ് അടക്കം ആരോപണ വിധേയരാണ് ഈ വിവാദത്തിൽ. ഇതിനിടെ ലാവലിൻ കമ്പനി അധികാരികൾക്കെതിരായ വിചാരണ ഒഴിവാക്കാൻ പ്രധാനമന്ത്രി കനേഡിയൻ മന്ത്രിയോട് നിർദേശിച്ചെന്ന ആരോപണത്തിന് പിന്നാലെ മന്ത്രി ജോഡി വിൽസൺ റെയ്ബോൾഡ് രാജിവെച്ചു. ട്രൂഡിനെയും വെട്ടിലാക്കുന്ന വിധത്തിലായിരുന്നു ജോഡി വിൽസൺ രാജിവെച്ചത്.
ലാവലിൻ കമ്പനിക്കെതിരായ വിചാരണ ഒഴിവാക്കാൻ വേണ്ടി പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടെന്നും ഇതിനായി വിൽസൺ റെയ്ബോൾഡിൽ സമ്മർദ്ദം ചെലുത്തിയെന്നും വാർത്തകൾ പുറത്തുവന്നിരുന്നു. എന്നാൽ, ഇക്കാര്യം ട്രൂഡും നിഷേധിക്കുകയുണ്ടായി. ഈ സംഭവത്തിന് പിന്നാലെയാണ് ജോഡി വിൽസൺ രാജിവെച്ചത്. ഇതോടെ പ്രധാനമന്ത്രിയും വിഷയത്തിൽ സമ്മർദ്ദത്തിലായി. തൊണ്ണൂറുകളിൽ ലിബിയ അടക്കമുള്ള രാജ്യങ്ങളിൽ നടപ്പാക്കിയ പദ്ധതികൾക്കു പിന്നിൽ അഴിമതിയുണ്ടെന്ന ആരോപണത്തിൽ എസ്.എൻ.സി ലാവ്ലിനെ വിചാരണ ചെയ്യാൻ കനേഡിയൻ സർക്കാർ തീരുമാനിച്ചിരുന്നു. ഈ വിചാരണയിൽ കമ്പനിക്ക് അനുകൂല നിലപാട് സ്വീകരിക്കൻ പ്രോസിക്യൂട്ടർമാർ വഴി ശ്രമം നടന്നെന്ന ആക്ഷേപമാണ് കനേഡിയൻ രാഷ്ട്രീയത്തെ പിടിച്ചു കുലുക്കിയത്.
അഴിമതി് കമ്പനിയുടെ പ്രസിഡന്റും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ നൈൽ ബ്രൂസ് കുമ്പസാരവുമായി രംഗത്തുവന്നിരുന്നു. കമ്പനിയുടെ പ്രവർത്തനം നിലയ്ക്കുന്ന തരത്തിലുള്ള കടുത്ത നടപടികൾ സ്വീകരിക്കാനുള്ള നീക്കത്തിൽനിന്നു പിൻവാങ്ങണമെന്നു ബ്രൂസ് അഭ്യർത്ഥിച്ചു. കാനഡ നടപടി പ്രഖ്യാപിച്ചതൊടെ ലാവ്ലിനെ ലോകബാങ്ക് രാജ്യാന്തരതലത്തിൽ കരിമ്പട്ടികയിലാക്കിയിരിക്കുകയാണ്. കമ്പനി വിദേശത്തു നടത്തിയ അഴിമതിയും ക്രമക്കേടും വിചാരണ ചെയ്യരുതെന്നു കഴിഞ്ഞ മാസം അവസാനം അയച്ച ആദ്യ കത്തിൽ ബ്രൂസ് ആവശ്യപ്പെട്ടെങ്കിലും കനേഡിയൻ സർക്കാർ തള്ളിക്കളഞ്ഞിരുന്നു. തുടർന്നാണ് അവസാന ശ്രമമെന്ന നിലയിൽ മാപ്പപേക്ഷയുമായി ബ്രൂസ് രംഗത്തെത്തിയത്.
എസ്്.എൻ.സി. ലാവ്ലിൻ കമ്പനിക്ക് എന്തു സംഭവിക്കുമെന്നു പല രാജ്യങ്ങളും ഉറ്റുനോക്കുന്നുണ്ട്. കുറ്റവിചാരണ എന്തു പ്രത്യാഘാതമുണ്ടാക്കുമെന്ന ചോദ്യവും ശക്തമായി ഉയർന്നിരുന്നു. ഒരിക്കലും പ്രതീക്ഷിക്കാത്ത തലത്തിലേക്കാണ് കാര്യങ്ങൾ മാറിയതെന്നു മാപ്പപേക്ഷിച്ചുകൊണ്ടുള്ള കത്തിൽ ബ്രൂസ് വ്യക്തമാക്കുന്നു. 'സംഭവിച്ചുപോയ തെറ്റായ കാര്യങ്ങൾക്കെല്ലാം ആദ്യ കത്തിൽ മാപ്പ് പറഞ്ഞതാണ്. എസ്.എൻ.സി ലാവ്ലിന്റെ 2012 നു മുൻപുള്ള സാരഥികളാണ് തെറ്റായ പ്രവൃത്തികൾക്ക് ഉത്തരവാദികൾ. ഇപ്പോഴത്തെ ചുമതലക്കാർക്ക് അവയിൽ യാതൊരു പങ്കുമില്ല' കത്തിൽ നൈൽ ബ്രൂസ് വ്യക്തമാക്കുന്നു. തെറ്റുചെയ്ത വ്യക്തികളെ വിചാരണ ചെയ്യാമെങ്കിലും കമ്പനിക്കെതിരേ നടപടിയെടുക്കുന്നതു കാനഡയിൽ വലിയ പ്രത്യാഘാതമുണ്ടാക്കുമെന്നും തൊഴിലാളികളും ഓഹരിയുടമകൾക്കും ബുദ്ധിമുട്ടുണ്ടാക്കുകമെന്നും അദ്ദേഹം പറയുന്നു.
ലിബിയയിൽ കമ്പനി ക്രമക്കേട് നടത്തിയ കാലയളവിലെ എല്ലാ അഴിമതികളും വിചാരണ ചെയ്യാനാണ് കാനഡയുടെ തീരുമാനം. ലിബിയയിലേത് ഒറ്റപ്പെട്ട അഴിമതിയല്ലെന്നു റോയൽ കനേഡിയൻ മൗണ്ടഡ് പൊലീസ് വിചാരണക്കോടതിയെ അറിയിച്ചിട്ടുണ്ട്. ലിബിയയിൽ വൻകിട പദ്ധതികൾ നടപ്പാക്കാൻ ഭരണാധികാരിയായിരുന്ന മുവമ്മർ ഗദ്ദാഫിയുടെ മകനു വലിയ തുക കൈക്കൂലി നൽകാൻ ലാവ്ലിൻ കമ്പനിയുടെ അന്നത്തെ പ്രസിഡന്റ് തയാറായെന്നു പൊലീസ് ചൂണ്ടിക്കാട്ടുന്നു. ഇതു സംബന്ധിച്ച തെളിവുകൾ ലിബിയ കൈമാറിയിരുന്നു. നദീതട പദ്ധതിയുമായി ബന്ധപ്പെട്ട് അടക്കം അഴിമതി ആരോപണങ്ങൾ കമ്പനിക്കെതിരെ ഉയർന്നിരുന്നു. 47.7 മില്യൻ ഡോളറിന്റെ അഴിമതി ആരോപണമാണ് കമ്പനിക്കെതിരെ ഉയർന്നിരിക്കുന്നത്.
അവസരം മുതലാക്കാൻ സിബിഐ
അതേസമയം സിപിഎമ്മിനെയും പിണറായി വിജയനെയും അടക്കം ആശങ്കയിലാക്കുന്നത് കനേഡിയൻ സാഹചര്യം മുതലെടുത്ത് കേരളത്തിലെ അഴിമതി ആരോപണത്തിൽ അന്വേഷണം മുന്നോട്ടു കൊണ്ടുപോകാനുള്ള നീക്കമാണ്. കമ്പനിയുടെ വിവാദ ഇടപാടുകളിൽ പരിശോധന നടക്കുമ്പോൾ കനേഡിയൻ ഫെഡറൽ പൊലീസുമായി സിബിഐ ബന്ധപ്പെട്ടിട്ടുണ്ട്. ഈ നീക്കത്തിന് പിന്നിൽ രാഷ്ട്രീയമുണ്ടാകും എന്നതാണ് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നത്. നിലവിൽ കേസ് സുപ്രീംകോടതിയിലാണ്. ഇടപാട് നടക്കുമ്പോൾ വൈദ്യുതി മന്ത്രിയായിരുന്ന പിണറായി വിജയനെ കേസിൽ നിന്നും ഹൈക്കോടതി ഒഴിവാക്കുകയും ചെയ്തിരുന്നു.
ഇതിനെതിരെ സിബിഐ നൽകിയ അപ്പീൽ സുപ്രീംകോടതിയിലുണ്ട്. കേസ് വിചാരണ തുടങ്ങുന്ന ഘട്ടത്തിൽ കൂടുതൽ തെളിവെന്ന നിലയിൽ ലാവലിൻ കമ്പനിയിൽ നിന്നും ലഭിക്ക വിവരങ്ങൾ സമർപ്പിക്കാനുള്ള നീക്കത്തിന്റെ ഭാഗമായാണ് ഇപ്പോഴത്തെ ഇടപാടുകൾ. കനേഡിയൻ സ്റ്റോക്ക് എക്സ്ചേഞ്ച് ലാവ്ലിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയതോടെ കാനഡയിൽ നിയമപരമായി ലഭിച്ചിരുന്ന സംരക്ഷണം കമ്പനിക്ക് ഇല്ലാതായിട്ടുണ്ട്. ഇതോടെ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് സിബിഐയുടെ കണക്കുകൂട്ടൽ. ലാവ്ലിന്റെ അക്കൗണ്ട്, ബാങ്ക് രേഖകൾ അടക്കം ശേഖരിക്കാനാണ് സിബിഐ ശ്രമം.
കേരളത്തിൽ ലാവലിൻ കമ്പനിയെ വിവാദത്തിലാക്കിയത് പള്ളിവാസൽ, ചെങ്കുളം, പന്നിയാർ ജലവൈദ്യുതി പദ്ധതികളുടെ പുനരുദ്ധാരണവുമായി ബന്ധപ്പെട്ട് നടത്തിയ ഇടപാടുകളാണ്. കേരളത്തിലെ പദ്ധതിയിൽ മാത്രമല്ല ലാവലിൻ കമ്പനിക്കെതിരെ ആക്ഷേപം ഉയർന്നിരുന്നത്. ആഗോള വ്യാപകമായി കരാറുകൾ പിടിക്കുന്നതിൽ ലാവലിൻ കമ്പനിക്കെതിരെ അഴിമതി ആരോപണം ഉയർന്നിരുന്നു.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- വീട്ടിലെ വോട്ടിൽ ബാഹ്യ ഇടപെടൽ; കാസർകോട് മണ്ഡലത്തിലെ കല്യാശ്ശേരിയിൽ 92കാരിക്ക് വേണ്ടി വോട്ടു ചെയ്തത് സിപിഎം നേതാവ്; സിപിഎം ബൂത്ത് ഏജന്റായ ഗണേശൻ വോട്ടു ചെയ്തതിൽ പരാതി: പോളിങ് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തു വരാണാധികാരി
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍