കുഞ്ഞുങ്ങൾക്ക് മണം ഉണ്ടാകാൻ പൗഡർ വാരി പൂശുന്നവർ അറിയുക; നിങ്ങൾ സ്വയം കാൻസർ ക്ഷണിച്ചു വരുത്തുകയാണ്; മലയാളികളുടെ പ്രിയ പൗഡർ നിർമ്മാതാക്കൾ ജോൺസൺ ആൻഡ് ജോൺസൺ കാൻസർ ഉണ്ടാക്കിയതിനു വീട്ടമ്മയ്ക്കു നഷ്ടപരിഹാരം നൽകേണ്ടത് 400 കോടി രൂപ
മറുനാടൻ മലയാളി ബ്യൂറോ
വാഷിങ്ടൺ: ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഒരു ബ്രാൻഡ് ആണ് അല്ലേ? ഒരു ശരാശരി മലയാളിയുടെ നിത്യോപയോഗ സാധനങ്ങളുടെ പട്ടികയിൽ കയറിക്കൂടിയ സൗന്ദര്യ വർദ്ധക വസ്തു. കുട്ടികൾക്കും മുതിർന്നവർക്കും ഒരു പോലെ ഇഷ്ടമുള്ള ജോൺസൺ ആൻഡ് ജോൺസൺ ഉപയോഗിക്കുന്നവർ ഒരു കാര്യം അറിയണം. മണവും സൗന്ദര്യവും ഉണ്ടാകുമെന്ന തെറ്റിദ്ധാരണയിലൂടെ നിങ്ങൾ വാരി പൂശുന്ന പൗഡർ അപകട കാരിയാണെന്നിവിടെ എത്ര പേർക്കറിയാം?
ടാൽകം പൗഡർ ഉപയോഗിക്കാത്തവരായി ആരുമുണ്ടാകില്ല. നവജാതശിശുക്കൾ മുതൽ പ്രായമായവർ വരെ പൗഡർ ഉപയോഗിക്കുന്നവരാണ്. പൗഡറില്ലാത്ത സൗന്ദര്യവർധക വസ്തുക്കളെക്കുറിച്ച് ആലോചിക്കാനേ കഴിയില്ല. എന്നാൽ നിശബ്ദനായ ഒരു കൊലയാളിയാണ് ടാൽകം പൗഡർ എന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. സ്ഥിരമായുള്ള പൗഡറിന്റെ ഉപയോഗം മരണകരമായ കാൻസറിനു വരെ കാരണമായേക്കാം.
ഓക്സിജൻ, സിലിക്കൺ, മഗ്നീഷ്യം എന്നിവയടങ്ങിയ അഭ്ര മൂലകത്തിൽ നിന്നാണ് ടാൽകം പൗഡർ നിർമ്മിക്കുന്നത്. പൗഡറായി രൂപാന്തരം പ്രാപിക്കുമ്പോൾ ഈ മൂലകം ഈർപ്പത്തെ വലിച്ചെടുക്കുകയും ചർമത്തെ നനവില്ലാതെ സൂക്ഷിക്കുകയും ചൊറിച്ചിലിൽ നിന്നു സംരക്ഷിക്കുകയും ചെയ്യാൻ പ്രാപ്തമാകുന്നു. മിക്ക സൗന്ദര്യവർധക വസ്തുക്കളിലും ടാൽക് ഒരു പ്രധാന ഘടകമാണ്. കൂടുതലായും ഫേഷ്യൽ, ബേബി, ബോഡി പൗഡറുകളിലാണ് ടാൽക് അടങ്ങിയിരിക്കുന്നത്. ടാൽകും കാൻസറും
സ്വാഭാവികമായ അവസ്ഥയിലുള്ള ടാൽകിൽ ആസ്ബറ്റോസ് അടങ്ങിയിട്ടുണ്ട്. ആസ്ബസ്റ്റോസ് ശ്വാസകോശ കാൻസറുകൾക്ക് വഴിവയ്ക്കുന്നുവെന്ന് പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ഈ കണ്ടെത്തലിനു ശേഷം വീടുകളിൽ ഉപയോഗിക്കുന്ന ടാൽകം പൗഡറുകളിൽ ആസ്ബസ്റ്റോസ് ഘടകം ഒഴിവാക്കുകയും ചെയ്തിരുന്നു. എന്നിരുന്നാലും, ടാൽകം പൗഡറുകളുടെ ഉപയോഗം പല ആരോഗ്യപ്രശ്നങ്ങൾക്കും കാരണമാകുമെന്നാണ് പുതിയ കണ്ടെത്തൽ.
വ്യക്തമായ ധാരണ ഇല്ലാത്തവർ ഒന്നറിയുക, നിങ്ങൾ സ്വയം കാൻസർ ക്ഷണിച്ചു വരുത്തുകയാണ്. ഈയൊരു കണ്ടെത്തലിനെ സാധൂകരിക്കുന്ന തെളിവുകളാണ് കഴിഞ്ഞ ദിവസം അമേരിക്കൻ മാദ്ധ്യമങ്ങളിൽ നിറഞ്ഞു നിന്നത്. അമേരിക്കയിൽ ജോൺസൺ ആൻഡ് ജോൺസൺ ബേബി പൗഡർ ഉപയോഗിച്ചതു മൂലം കാൻസർ ബാധിച്ച യുവതിക്ക് 70 ദശലക്ഷം ഡോളർ നഷ്ടപരിഹാരം നൽകാൻ യു.എസ് കോടതി ഉത്തരവിട്ടിരിക്കുകയാണ്.
കാലിഫോർണിയ സ്വദേശിയായ ഡെബ്രോ ജിയാന്നെജിനിയാണ് പരാതിക്കാരി. 2012 ൽ ഇവർക്ക് ഒവേറിയൻ കാൻസർ (അണ്ഡാശയ അർബുദം) പിടിപ്പെട്ട കേസിലാണ് ജോൺസൺ ആൻഡ് ജോൺസണിനെതിരേയുള്ള വിധി. സെന്റ്ലൂയി കോടതിയാണ് കേസ് പരിഗണിച്ചത്. 2012 ലാണ് ഇവർക്ക് അർബുദം സ്ഥിരീകരിച്ചത്. അസുഖത്തിന് കാരണം തുടർച്ചയായുള്ള ബേബി പൗഡർ ഉപയോഗമാണെന്ന് പരാതിക്കാരി കോടതിയിൽ പറഞ്ഞിരുന്നു.
കഴിഞ്ഞ സെപ്തറ്റംബറിൽ വാദം പൂർത്തിയാക്കി വിധിപറയാൻ മാറ്റി. ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഉൽപന്നങ്ങൾ കാൻസറിന് കാരണമാകുമെന്ന മുന്നറിയിപ്പ് നൽകാൻ വിധി കാരണമാകുമെന്ന് ഹരജിക്കാരിക്ക് വേണ്ടി ഹാജരായ അഭിഭാഷകൻ ജിം ഓൺഡർ പറഞ്ഞു. അതേസമയം കേസിനെക്കുറിച്ച് ഉടൻ പ്രതികരിക്കാനില്ലെന്ന് ജോൺസൺ ആൻഡ് ജോൺസൺ പ്രതിനിധി പറഞ്ഞു. ഹരജിക്കാരിയുടെ അവസ്ഥയിൽ ഖേദമുണ്ടെന്നും വിധിക്കെതിരേ അപ്പീൽ കോടതിയെ സമീപിക്കുമെന്നും കമ്പനി വൃത്തങ്ങൾ പറഞ്ഞു. പൂർണമായും ശാസ്ത്രീയ രീതിയിലാണ് പൗഡർ നിർമ്മിക്കുന്നതെന്ന് കമ്പനി അമേരിക്കയിലെ പത്രങ്ങളിൽ നൽകിയ പരസ്യത്തിൽ പറയുന്നു.
പരാതിക്കാരിയുടെ കേസ് തീർപ്പാക്കുന്നതിനിടയിൽ ജോൺസൺ ആൻഡ് ജോൺസൺ കമ്പനിയുടെ ഉൽപ്പന്നങ്ങൾ അർബുദത്തിന് കാരണമായേക്കുമെന്ന മുന്നറിയിപ്പ് നൽകാൻ കമ്പനി ബാധ്യസ്ഥരാണെന്നു കോടതി വ്യക്തമാക്കി. കേസിനെ കുറിച്ചു പ്രതികരിക്കാൻ ജോൺസൺ ആൻഡ് ജോൺസൺ വിസമ്മതിച്ചു.
ശാസ്ത്ര പരിശോധനയിൽ പൗഡറിൽ മായങ്ങൾ കലർന്നതായി കണ്ടെത്തിയിട്ടില്ല. ശരീരത്തിന് ദോഷകരമായി ബാധിക്കുന്ന യാതൊരു വിധ പദാർത്ഥങ്ങളും അതിൽ ഇല്ല. അതുകൊണ്ടുതന്നെ പരാതിക്കാരുടെ ആരോപണം വിശദമായി പരിശോധിക്കുമെന്ന് കമ്പനി അധികൃതർ അറിയിച്ചു. അമേരിക്കയിൽ സമാനമായ ആരോപണം ഉന്നയിച്ച് 2000 സ്ത്രീകൾ രംഗത്ത് വന്നിട്ടുണ്ട്.
ആഗോള പിപണിയിൽ ഇന്നും മുൻപന്തിയിൽ ജോൺസൺ ആൻഡ് ജോൺസൺ പൗഡർ തന്നെയാണ്. നൂറിലധികം കമ്പനികൾ പൗഡർ വസായ രംഗത്തേക്ക് കടന്നു വന്നിട്ടുണ്ടെങ്കിലും വിപണി കൈയടക്കിയത് ജോൺസൺ മാത്രമാണ്. വർഷങ്ങളായുള്ള പാരമ്പര്യം ഉള്ളതു കൊണ്ടായിരിക്കാം, ആരോപണങ്ങൾ എത്രതന്നെ ഉയർന്നു വന്നിട്ടും വിപണിയിൽ ഇന്നും ഒന്നാം സ്ഥാനത്ത് ജോൺസണെ എത്തിക്കുന്നത്.
അതോടൊപ്പം തന്നെ ശാസ്ത്ര പരിശോധനകളിൽ എല്ലാം തന്നെ ക്ലീൻ ചിറ്റ് കമ്പനിക്ക് ലഭിക്കുകയും ചെയ്തു എന്നത് മറ്റൊരു വസ്തുതയാണ്. പക്ഷേ, 1970 കളിൽ തന്നെ ടാൽകം പൗഡർ ക്യാൻസറിന് കാരണമാകുന്നുണ്ട് എന്നു കണ്ടെത്തിയിരുന്നു( ജോൺസൺ അല്ല). ഈയൊരു വസ്തുതയുടെ അടിസ്ഥാനത്തിൽ നോക്കുകയാണെങ്കിൽ ഡെബ്രോ ജിയാന്നെജിനിയുടെ പരാതിയിൽ കഴമ്പുണ്ടെന്ന് ഉറപ്പാക്കാം.
സ്ത്രീകൾ അവരുടെ സ്വകാര്യ ഭാഗങ്ങളിൽ സ്ഥിരമായി പൗഡർ ഉപയോഗിക്കുകയാണെങ്കിൽ കാൻസർ വരാൻ 40 ശതമാനം സാധ്യതയുണ്ട്. ജോൺസൺ ആൻഡ് ജോൺസൺ പൗഡർ ഉൾപടെയുള്ള പൗഡർ ഉപയോഗിക്കുമ്പോൾ സ്ത്രീകൾ പ്രത്യേകമായും ശ്രദ്ധിക്കേണ്ടതുണ്ട്. സ്വകാര്യ ഭാഗങ്ങളിൽ ടാൽകം പൗഡർ ഉപയോഗിക്കുന്നതു മൂലം ക്യാൻസർ വരാൻ സാധ്യത കൂടുതലാണെന്നാണ്. പല ഗവേഷണങ്ങളും സൂചിപ്പിക്കുന്നത്. എങ്കിലും അത് എത്രമാത്രം സത്യമാണെന്നത് ഇനിയും തെളിയിക്കേണ്ടിയിരിക്കുന്നു.
ടാൽകം പൗഡറുകൾ ഉപയോഗിക്കുന്നതു മുലം വരുന്ന കാൻസറുകൾ:
1. ശ്വാസകോശ കാൻസർ
ഇന്ന് നാം ഉപയോഗിക്കുന്ന ടാൽകം പൗഡറുകളിൽ കാൻസറിനു കാരണമായ ആസ്ബസ്റ്റോസ് ഇല്ലെങ്കിലും ശ്വാസകോശ കാൻസറിനോ ശ്വാസകോശസംബന്ധമായ മറ്റ് രോഗങ്ങൾക്കോ ഉള്ള സാധ്യത തള്ളിക്കളയാനാവില്ല.
2. അണ്ഡാശയ കാൻസർ
ടാൽകം പൗഡറുകൾ അണ്ഡാശയ കാൻസറിനും വഴിവച്ചേക്കാം. ഗർഭനിരോധന ഉറകൾ, വിഭാജക ചർമം, സാനിറ്ററി നാപ്കിൻ എന്നിവകളിൽ പൗഡറുകൾ ഉപയോഗിക്കുന്നതും ജനനേന്ദ്രിയ ഭാഗത്ത് നേരിട്ട് പൗഡർ ഉപയോഗിക്കുന്നതും അണ്ഡാശയ കാൻസറിന്റെ സാധ്യത വർധിപ്പിക്കുന്നു. പൗഡറിന്റെ കണങ്ങൾ ഗർഭാശയത്തിലെത്തി അണ്ഡവാഹിനിക്കുഴലിലൂടെ അണ്ഡാശയത്തിലെത്താം. ടാൽകം പൗഡറും അണ്ഡാശയ കാൻസറും തമ്മിലുള്ള ബന്ധം വെളിവാക്കുന്ന നിരവധി പഠനങ്ങൾ നടന്നിട്ടുണ്ട്.
3. മറ്റു കാൻസറുകൾ
ടാൽകം പൗഡറുകൾ ഗർഭാശയ കാൻസർ ഉണ്ടാകുന്നതിനുള്ള സാധ്യത വർധിപ്പിക്കുന്നതായി ചില പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. ആർത്തവ വിരാമ ഘട്ടം കഴിഞ്ഞ സ്ത്രീകളിലാണ് ഇത് സാധാരണയായി കണ്ടുവരുന്നത്. നേരത്തെ, മിസ്സൗറിയിൽ അണ്ഡാശയ കാൻസർ മൂലം മരിച്ച സ്ത്രീക്ക് ജോൺസൺ ആൻഡ് ജോൺസൺ കമ്പനി 72 മില്യൺ ഡോളർ നഷ്ടപരിഹാരം നൽകാൻ കോടതി ഉത്തരവിട്ടിരുന്നു.
ടാൽകം പൗഡറിന് പകരം എന്ത് ഉപയോഗിക്കണം?
കുട്ടികളുടെ ശരീരത്തിൽ വിയർപ്പ് പൊടിയാതിരിക്കാനാണ് മുഖ്യമായും പൗഡർ ഇട്ടുകൊടുക്കുന്നത്. അതുകൊണ്ടുതന്നെ വിഷകരമായ ടാൽകം പൗഡർ ഒഴിവാക്കുമ്പോൾ പകരം എന്ത് എന്ന ചോദ്യം പ്രധാനമാണ്. ടാൽകം പൗഡറിന് പകരം കൂവ്വപ്പൊടി, ചോളപ്പൊടി എന്നിവ ഉപയോഗിക്കാവുന്നതാണെന്നാണ് വിദഗ്ദ്ധർ നിർദ്ദേശിക്കുന്നത്. ഇത് ഒരുതരത്തിലുള്ള അണുബാധയോ ത്വക്ക്രോഗ പ്രശ്നങ്ങളോ ഉണ്ടാക്കില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം.
Stories you may Like
- TODAY
- LAST WEEK
- LAST MONTH
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- 'പക്ഷെ' കൾക്ക് ഇനി സ്ഥാനമില്ല; ജൂലായിൽ അനധികൃത അഭയാർത്ഥികളുമായുള്ള വിമാനം ബ്രിട്ടനിൽ നിന്നും റുവാണ്ടയിലേക്ക് പറന്നിരിക്കും; പാർലമെന്റിൽ റുവാണ്ട ബിൽ നിയമമാക്കി വീണ്ടും കരുത്ത് തെളിയിച്ച് ഇന്ത്യൻ വംശജനായ പ്രധാനമന്ത്രി ഋഷി സുനക്
- ഡ്രസ്സിങ് റൂമിലേക്ക് കാമറ തിരിച്ചു; ഐപിഎൽ കാമറാമാന് നേരെ വെള്ളക്കുപ്പി എറിയാനോങ്ങി ധോണി; കലിപ്പിന് കാരണം അന്വേഷിച്ച് ആരാധകർ
- ബ്രിട്ടന്റെ ജയിലുകളിലെ പകുതിയിലേറെ വനിത ഗാർഡുമാരും ജയിൽ പുള്ളികളുമായി അവിഹിത ബന്ധം പുലർത്തുന്നവർ; പുരുഷ തടവുകാരായി ലൈംഗിക ബന്ധം പുലത്തിയതിന്റെ പേരിൽ കഴിഞ്ഞ വർഷം മാത്രം പുറത്താക്കിയത് 18 വനിതാ ജീവനക്കാരെ
- 'തോൾ ചേർന്ന് നിന്നോളൂ, സിപിഎം കാവലുണ്ട്'; ആന്റോയും പിഷാരടിയും ഫിറോസുമുള്ള ചിത്രവുമായി സൈബർ സഖാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; മനുഷ്യരാണ്, മതം ചികയല്ലേയെന്ന് ആന്റോ ജോസഫ്; നിങ്ങൾ 'സംരക്ഷിച്ച' ടി. പിയുടെ വടകരയിൽ നിന്നാണ് ചിത്രമെന്നും നിർമ്മാതാവിന്റെ മറുപടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- കോവിഡ് വാക്സിൻ എടുത്തനാൾ മുതൽ മറ്റൊരാൾക്ക് കുത്തിവയ്പ്പ് നൽകണമെന്ന് ആഗ്രഹം; ചിന്നമ്മയെ കണ്ടതും റാന്നിയിൽ പോയി സിറിഞ്ച് വാങ്ങിയെത്തി ആഗ്രഹം നടത്തി; കോവിഡ് വാക്സിൻ എന്ന് തെറ്റിധരിപ്പിച്ച് വയോധികയ്ക്ക് കുത്തിവയ്പ് എടുത്തതിൽ ദുരൂഹത; ആ മൊഴി അവിശ്വസനീയം
- ഹോളിവുഡ് പ്രൊഡക്ഷന്റെ ഓഡിഷനിൽ പങ്കെടുത്ത് ഫഹദ് ഫാസിൽ; അവർ എനിക്ക് അഭിനയിക്കാൻ ഒരു സീൻ തന്നു; ആ സീനിനു മുൻപോ അതിനു ശേഷമോ എന്താണെന്ന് അറിയില്ലെന്ന് ഫഹദ്
- ന്യൂനപക്ഷങ്ങൾക്കെതിരേ വസ്തുതാവിരുദ്ധമായി പറയുന്നതെല്ലാം അപ്പാടെ വിശ്വസിച്ച് മതേതരത്വത്തെ തല്ലിക്കൊല്ലുന്ന ആൾക്കൂട്ടമല്ല ഇന്ത്യയിലെ ഭൂരിപക്ഷം; മോദി മുസ്ലിംകൾക്കെതിരെ നടത്തിയത് നിന്ദാപരമായ പ്രസംഗം; പ്രധാനമന്ത്രിയുടെ വിദ്വേഷ പ്രസംഗത്തിനെതിരെ ദീപിക മുഖപ്രസംഗം; ബിജെപിയുടെ വോട്ടു മോഹത്തിന് തിരിച്ചടിയോ ?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍