ലഹരികളോട് പുറം തിരിഞ്ഞുനിന്ന സ്നേഹമുള്ള സിംഹം! റൂം ക്യാപറ്റനൊപ്പം മതിയെന്ന് മോഹൻലാലിനെ കൊണ്ട് പറയിച്ചത് വൃത്തിയും കൃത്യനിഷ്ഠതയും; സംഘട്ടനങ്ങളിൽ ഇത്രയും റിസ്ക്ക് എടുക്കരുതെന്ന മമ്മൂട്ടി ഉപദേശം കേട്ടതുമില്ല; ആക്ഷൻ രംഗത്തിനിടയിലെ അപകടം ആരോഗ്യത്തെ സാരമായി ബാധിച്ചു; സംവിധാനത്തോടൊപ്പം നിർമ്മാണത്തിലും കൈവച്ചതോടെ കൈ പൊള്ളി; ആരോടും പരിഭവവും പരാതിയുമില്ലാതെ പിടിച്ചുനിന്നു; ക്യാപറ്റൻ രാജു കോക്കസുകൾക്ക് അതീതനായ മലയാള സിനിമാക്കാരൻ
മറുനാടൻ ഡെസ്ക്
തിരുവനന്തപുരം: എൺപതുകളിലെ തുടക്കത്തിൽ ക്യാപറ്റൻ രാജു മലയാളത്തിലെ ഏറ്റവും തിരക്കുള്ള വില്ലനായി പറന്നുനടക്കുന്ന കാലം.മോഹൻലാൽ ആവട്ടെ അന്ന് കയറി വരുന്ന താരവും. ഇന്നത്തെപോലെ കാരവൻ സംസ്ക്കാരം മലയാള സിനിമയെ വിഴുങ്ങാത്തകാലം. എല്ലാനടന്മാരും ഒന്നിച്ചാണ് താമസവും ഭക്ഷണവുമൊക്കെ. അന്ന് ക്യാപ്റ്റൻ രാജുവുമായുള്ള സൗഹൃദത്തെക്കുറിച്ച് മോഹൻലാൽ പറയുന്നത് ഇങ്ങനെ.'അന്ന് ഒരു മുറിയിൽ രണ്ടു നടന്മാർ തങ്ങുന്ന കാലമാണ്. ഷൂട്ടിങ്ങ് തുടങ്ങുന്നതിനുമുമ്പുതന്നെ ഞാൻ രാജു ചേട്ടനോട് പറയും. റൂമിൽ ഞാനുണ്ടേ. അത്രക്ക് വൃത്തിയും വെടിപ്പുമായിരുന്നു അദ്ദേഹത്തിന് ചുറ്റം.
അനാവശ്യമായ കമ്പനിയോ കൂട്ടുകെട്ടോ ഒന്നും അദ്ദേഹം പ്രോൽസാഹിപ്പിക്കാറുണ്ടായിരുന്നില്ല.'- ലാൽ പറഞ്ഞു.അമൃത ടീവിയിൽ സംപ്രേഷണം ചെയ്ത ലാൽസലാം പരിപാടിയിൽ ക്യാപ്്റ്റൻ രാജു അതിഥിയായി എത്തിയപ്പോൾ മോഹൻലാൽ ഇക്കാര്യം ഓർക്കുകയുണ്ടായി.അതിന് ക്യാപ്റ്റൻ നൽകിയ രസകരമായ മറുപടി ഇങ്ങനെയായിരുന്നു.'മോഹൻലാലിന് എല്ലാ സൗഹൃദങ്ങളും വേണം, എന്നാൽ എല്ലാം വൃത്തിയും വെടിപ്പായും ഇരിക്കുകയും വേണം. അതിനാണ് എന്നെ കൂട്ടുപിടിക്കുന്നത്.ലാലിന്റെ പ്രത്യേക രീതിയിലുള്ള ഉറക്കം ഞാനിന്നും ഓർക്കുന്നുണ്ട്.ഒരു കൊതുകു ശരീരത്തിൽ വന്നിരുന്നാൽപോലും അറിയും. ഉണരുമ്പോഴും ഷാർപ്പായ ജാഗ്രത. അതാണ് ലാൽ'.
സൈനികന്റെ കൃത്യനിഷ്ഠതയും കഠിനാധ്വാനവുമായിരുന്നു ക്യാപ്റ്റൻ രാജുവിന്റെ കൈമുതൽ. എത്രവൈകി ഷൂട്ടിങ്ങ് അവസാനിച്ചാലും അതിരാവിലെ എത്താൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു. മദ്യമടക്കമുള്ള ലഹരികളോട് തീർത്തും പുറം തിരിഞ്ഞുനിന്ന വ്യക്തികൂടിയായിരുന്നു രാജു. ആക്ഷൻരംഗങ്ങളിൽ അപാരമായിരുന്നു അദ്ദേഹത്തിന്റെ പൂർണത. ഇത്രയും റിസ്ക്ക് എടുക്കരുതെന്ന് മമ്മൂട്ടി പലതവണ തന്നെ ഓർമ്മിപ്പിച്ചിരുന്നതായി ക്യാപ്റ്റൻ ഒരിക്കൽ എഴുതിയിരുന്നു.
സ്നേഹമുള്ള സിംഹം എന്നായിരുന്നു മമ്മൂട്ടി ദേഷ്യംവരുമ്പോൾ ക്യാപ്റ്റനെ വിളിച്ചിരുന്നത്. പൂർണതുക്കുവേണ്ടിയുള്ള ഈ കഠിന പരിശ്രമത്തിൽ അദ്ദേഹത്തിന് പലതവണ പരിക്കേററിട്ടുമുണ്ട്. ഒരു സിനിമയിലെ ആക്ഷൻ രംഗം ചിത്രീകരിക്കുമ്പോഴുണ്ടായ അപകടം അദ്ദേഹത്തിന്റെ ആരോഗ്യത്തെ സാരമായി ബാധിച്ചു. അതിനെിടെയുണ്ടായ കാർ അപകടം കാര്യങ്ങൾ വഷളാക്കി.ചുരക്കിപ്പറഞ്ഞാൽ അഭിനയത്തിന്റെ പൂർണതക്കുവേണ്ടി സ്വന്തം ആരോഗ്യം കൊടുത്ത വ്യക്തിയായിരുന്നു അദ്ദേഹം. എന്നിട്ടും അത് എവിടെയും പറയാനോ മുതലെടുക്കാനോ സഹതാപം പിടിച്ചുപറ്റാനോ അദ്ദേഹം ശ്രമിച്ചില്ല.
സിനിമയിലെ ഗ്രൂപ്പുതർക്കങ്ങൾക്കും ഫാൻസ് യുദ്ധങ്ങൾക്കുമൊക്കെ അതീതനായി എല്ലാവരുമായി ഒരുപോലെ വ്യക്തിബന്ധം കാത്തസൂക്ഷിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു.മോഹൻലാലിനെപ്പോലെ മമ്മൂട്ടിയും സുരേഷ്ഗോപിയും ദിലീപുമെല്ലാം രാജുവേട്ടന്റെ അടുത്ത സൃഹൃത്തുക്കൾ ആയിരുന്നു.ദിലീപിന്റെ സിഐഡി മൂസയുടെ രണ്ടാം ഭാഗം വരുന്നുണ്ടെന്ന് അറിഞ്ഞ് ആവേശഭരിതാനായിരുന്നു അ്ദ്ദേഹം.അതേക്കുറിച്ച് ക്യാപ്റ്റൻ ഒരു അഭിമുഖത്തിൽ പറഞ്ഞത് ഇങ്ങനെയായിരുന്നു.'ജോണി ആന്റണി ദിലീപ് കൂട്ടുക്കെട്ടിൽ ഒരുങ്ങിയ സിഐഡി മൂസയിൽ പിന്നീട് ഞാൻ ഒരു ഹാസ്യ കഥാപാത്രത്തെ അവതരിപ്പിച്ചു.
സത്യത്തിൽ ദിലീപിന്റെ ബ്രെയിനിലുണ്ടായ സിനിമയാണ് സിഐഡി മൂസ. ജോണിയുടെയും ദിലീപിന്റെയും ഹ്യൂമർ സെൻസാണ് സിനിമയെ ഹിറ്റാക്കിയത്. ഞാൻ ഒരു ഓട്ടോയിൽ വന്ന് ഇറങ്ങുന്ന സീനുണ്ട്. ആ സീൻ ചെയ്തു തുടങ്ങിയപ്പോൾ ദിലീപ് പറഞ്ഞു, ജോണി നമുക്ക് കുറച്ച് ചാണകം എടുപ്പിച്ചാലോ, അതുകൊണ്ട് ഒരു വിദ്യയുണ്ട്. അങ്ങനെ അടുത്ത വീട്ടിൽ നിന്ന് ചാണകം വാങ്ങി. ദിലീപ് എന്നോട് പറഞ്ഞു 'ഒരു കാൽ അതിന് മുകളിൽ വച്ച് കറക്കിയെടുക്ക്. ചവിട്ടേണ്ട' എന്ന്.
ഇടത്തേ കാൽ അങ്ങിനെ എടുത്തു വയ്ക്കുമ്പോൾ വലത്തേ കാല് ചാണകത്തിൽ ചവിട്ടി വൃത്തികേടാക്കി വയ്ക്കും. ദിലീപ് നല്ല ബുദ്ധമാനാണ്. തലയ്ക്കകത്ത് കുറേ തമാശ സ്റ്റോക്ക് ചെയ്തു വയ്ക്കുന്ന ആളാണ്. ബ്രീഫ്കെയ്സിനകത്ത് കരിമീൻ കൊണ്ട് വരുന്നതും കാറിന് കീഴെ ദ്വാരമിട്ട് സ്വയം തള്ളുന്നതുമൊക്കെ പ്രേക്ഷകർ ആസ്വദിച്ചു. കൊച്ചു കുട്ടികൾക്ക് പോലും ഇഷ്ടമായി. സിഐഡി മൂസയുടെ പാർട്ട് 2 എടുക്കാൻ ദിലീപിന് ആഗ്രഹമുണ്ടെന്ന് കേട്ടു. എനിക്ക് ഒരു വേഷം തരികയാണെങ്കിൽ ഞാൻ ചെയ്യും. അല്ലെങ്കിൽ തിയേറ്ററിൽ പോയി കാണും.'-ക്യാപ്റ്റൻ പറഞ്ഞു.
ഇതായിരുന്നു അദ്ദേഹത്തിന്റെ പൊതുപ്രകൃതം.അവസരങ്ങൾക്കായി സൗഹൃദങ്ങളെ ഉപയോഗിക്കാനൊന്നും അദ്ദേഹം തയ്യാറായില്ല.തനിക്ക് വിധിച്ചിട്ടുള്ളത് തിനക്ക് തന്നെ കിട്ടുമെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം.ഒരു കോക്കസിലോ ഗ്രൂപ്പിലൊ അദ്ദേഹത്തിന്റെപേര് അനാവശ്യമായി വലിച്ചിഴക്കപ്പെട്ടതുപോലുമില്ല. ഇടക്കാലത്ത് സംവിധാനത്തിനൊപ്പം നിർമ്മാണത്തിലും കൈവെച്ചത് അദ്ദേഹത്തിന്റെ കൈപൊള്ളാനും ഇടയാക്കി.സഹന്ിർമ്മാതാക്കളും ചില താരങ്ങളും മൂലം ലക്ഷങ്ങളുടെ നഷ്ടം വന്നിട്ടും അദ്ദേഹം ആരെയും കുറ്റപ്പെടുത്തിയില്ല.തീർത്തും ക്ലീൻ ഇമേജുമായി ക്യാപറ്റൻ രാജു മടങ്ങുമ്പോൾ, അരിങ്ങോടരും പവനാഴിയും തൊട്ടുള്ള അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ എക്കാലവും മലയാള സിനിമയിൽ നിറഞ്ഞു നിൽക്കും.
- TODAY
- LAST WEEK
- LAST MONTH
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഷെയർ ചാറ്റിലൂടെ ഭാര്യമാരെ കാണിച്ച് ഇഷ്ടമായെങ്കിൽ 'ലൈംഗിക ബന്ധത്തിന്' അനുവാദം നൽകുന്നത് ആദ്യ മോഡൽ; 2021ൽ ആപ്പുമെത്തി; കായംകുളത്ത് നടത്തിയ 'പങ്കുവയ്ക്കൽ' ആദ്യ ഞെട്ടൽ; തൊടുപുഴയിൽ ഏഴു വയസ്സുകാരന്റെ കൊലയിലും ഭാര്യാ കച്ചവടം! വെച്ചൂച്ചിറയിലേത് 'ഗ്രാമീണ മോഡൽ'! വൈഫ് സ്വാപ്പിംഗിൽ കേരളം ഞെട്ടുമ്പോൾ
- നേരെ വെളുക്കും മുമ്പേ ഇരുട്ടിന്റെ മറവിൽ, ഇസ്രയേൽ ലക്ഷ്യമിട്ടത് ഇറാന്റെ ആണവ കേന്ദ്രത്തെയോ? തിരിച്ചടിച്ചത് തങ്ങൾക്ക് നേരേ ഡ്രോണുകളും മിസൈലുകളും തൊടുത്തുവിടുന്ന ഇസ്ഫഹൻ നഗരത്തിലെ സൈനിക കേന്ദ്രത്തെ ലാക്കാക്കി എന്നും സംശയം
- വെച്ചൂച്ചിറയിലെ സൗമ്യയുടെ ആത്മഹത്യ: ഭർത്താവ് സുനിൽ കുമാറിനെതിരേ വീണ്ടും കേസ്; കൂട്ടുകാരന്റെ ഭാര്യ നൽകിയ പരാതിയിൽ ഭർത്താവും സുനിൽകുമാറും പ്രതികൾ; നടന്നത് ഭാര്യമാരെ വച്ചു മാറാനുള്ള നീക്കം; കൂടുതൽ അറസ്റ്റുണ്ടാകും
- 'ഒറ്റക്ക് വഴിവെട്ടി വന്നവനെ കളിയാക്കുന്നോടോ പട്ടികളെ'; കോക്കസ്, ബെൽറ്റ്, ഗ്രൂപ്പിസം, ഫേവറേറ്റിസം, നെപ്പോട്ടിസം'; അതിഥി താരമായി എത്തി അവധിക്കാലം തൂക്കി ഈ യുവനടൻ; ഗോഡ്ഫാദർമാർ ആരുമില്ലാതെ ഒറ്റക്ക് കയറിവന്നവൻ; 'വർഷങ്ങൾക്കുശേഷം' ന്യൂജൻ സൂപ്പർസ്റ്റാർ തിരിച്ചുവരുമ്പോൾ
- ഷർട്ടും അടിവസ്ത്രവും മാത്രം ധരിച്ച് അവശനായി ഓടി വരുന്നത് കണ്ട് ഞെട്ടി; കാൽക്കലേക്ക് വീണ യുവാവിന്റെ മുഖത്തും ശരീരത്തിലും ചോര; വായും മുഖവും ആസിഡ് ഒഴിച്ച് പൊള്ളിച്ച നിലയിൽ; മണിമല പൊന്തൻപുഴ വനത്തിൽ വച്ച് വധശ്രമത്തിൽ നിന്ന് ഓടി രക്ഷപ്പെട്ട യുവാവിന് രക്ഷകരായി തിരഞ്ഞെടുപ്പ് നിരീക്ഷക സംഘം
- പ്രമുഖ യൂടൂബർ സ്വാതി കെട്ടിടത്തിൽ നിന്ന് ചാടി ജീവനൊടുക്കി; സംഭവസമയം മുറിയിൽ ഉണ്ടായിരുന്ന സുഹൃത്തിനെ ചോദ്യം ചെയ്തു പൊലീസ്; ആത്മഹത്യയ്ക്ക് പിന്നിലെ കാരണം തേടി അന്വഷണം; സ്വാതി ഗോദര വ്ളോഗിങ് തുടങ്ങിയത് യുപിഎസ്സി പരീക്ഷാ പരിശീലനത്തിന് ഡൽഹിയിൽ എത്തിയ ശേഷം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
- ക്ഷേമപെൻഷൻ യഥാസമയം കൊടുക്കാൻ കഴിഞ്ഞില്ലെങ്കിൽ തിരിച്ചടിയെന്ന് വിലയിരുത്തൽ; പണം കണ്ടെത്താൻ സഹകരണ ബാങ്കുകളിൽ നിന്ന് 2000 കോടി കടമെടുക്കാൻ സർക്കാർ; 9.1 ശതമാനം പലിശയിൽ കടമെടുപ്പ്; ഒന്ന വർഷത്തിനുള്ളിൽ സഹകരണ ബാങ്കുകളെ സമീപിക്കുന്നത് ഇത് മൂന്നാം വട്ടം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- 'എന്റെ മകൻ കെട്ടിയ താലി നീ ഇടേണ്ട'; മകന്റെ ഭാര്യയുടെ താലിമാല പൊട്ടിച്ച് കലി തുള്ളിയ 'മോഹിനി'! 35 പവനൊപ്പം 10 ലക്ഷം കൂടി വേണമെന്ന അത്യാഗ്രഹം; വീടും സ്ഥലവും മകന് എഴുതി കൊടുക്കാത്തിന് മരുമകളെ പുറത്താക്കിയ അമ്മായി അമ്മ; സത്യഭാമ വെറുമൊരു 'കലാമണ്ഡലം' അല്ല; സ്ത്രീപീഡന കേസും ചർച്ചകളിലേക്ക്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍