ബ്രിട്ടണിൽ നിന്നും കേരളത്തിലേക്ക് ആഡംബര കാറുകൾ ഒഴുകുന്നു; മന്ത്രി മുനീർ സഞ്ചരിച്ച കൊലയാളി കാറിനു പിന്മുറക്കാർ അനേകം എത്തും; തിരുവനന്തപുരവും കോട്ടയവും കോഴിക്കോടും ആഡംബര വാഹനങ്ങൾ നിറയുന്നു
കെ ആർ ഷൈജുമോൻ
ലണ്ടൻ: തിങ്കളാഴ്ച രാത്രി മന്ത്രി മുനീർ സഞ്ചരിച്ച ആഡംബര കാർ ബ്രിട്ടണിൽ നിന്നും ഇറക്കുമതി ചെയ്തതാണെന്ന വാസ്തവം മൂടി വയ്ക്കാൻ മാദ്ധ്യമങ്ങൾ കാട്ടിയ തിടുക്കം അമ്പരപ്പിക്കുന്നതായിരുന്നു. ഒരു റോൾസ് റോയ്സോ ബെന്റിലിയോ നിരത്തിൽ കണ്ടാൽ പടം എടുത്തു ആഘോഷമാക്കുന്ന മാദ്ധ്യമങ്ങൾ ഒന്നേ മുക്കാൽ കോടി ചെലവിട്ടു ബ്രിട്ടണിൽ നിന്നും കേരളത്തിൽ എത്തിച്ച ആഡംബര കാർ ആണ് മന്ത്രി യാത്രക്ക് ഉപയോഗിച്ചത് എന്ന സത്യം മറച്ചു വച്ചാണ് വാർത്ത തയാറാക്കിയത്. ഇത് സംബന്ധിച്ച് നടത്തിയ അന്വേഷണത്തിൽ കേരളത്തിലെ നിരത്തുകളിൽ ആഡംബര കാറുകൾ നിറയുക ആണെന്നും ഇവയിൽ മിക്കതും ബ്രിട്ടണിൽ നിന്നാണ് ഇറക്കുമതി ചെയ്യുന്നത് എന്നും വ്യക്തമായി. സാധാരണ 200 കിലോമീറ്റർ വേഗത്തിൽ പായുന്ന ഇത്തരം കാറുകൾക്ക് പറ്റിയതല്ല കേരളത്തിലെ തിരക്കേറിയ റോഡുകൾ എന്നിരിക്കെ പണക്കൊഴുപ്പ് കാട്ടാൻ വേണ്ടി ഇറക്കുമതി ചെയ്യുന്ന ഇവയ്ക്കു കൊലയാളി മുഖം വന്നു ചേരാൻ അധികം താമസം ഇല്ല എന്നാണ് കായംകുളം സംഭവം തെളിയിക്കുന്നത്.
ഇത്തരം കാറുകൾ പായിക്കാൻ യോഗ്യമായ എക്സ്പ്രസ് ഹൈവേകൾ കേരളത്തിൽ ആവശ്യമാണെന്ന് വാദം ഉയർത്തിയ മുനീർ തന്നെ അതിവേഗ ആഡംബര കാറിൽ സഞ്ചരിച്ചു സർവ്വസമ്മതനും കോളേജ് വിദ്യാർത്ഥികളുടെ പ്രിയ അദ്ധ്യാപകനും ആയ പ്രൊഫസർ ശശികുമാറിന്റെ മരണത്തിനു ഇടയാക്കി എന്നത് വിധി ഒരുക്കിയ പ്രഹരം കൂടിയായി. അതേ സമയം കേരളത്തിലെ നിരത്തുകളിൽ പ്രത്യക്ഷപ്പെടുന്ന ഇത്തരം കാറുകളും ബൈക്കുകളും പരിചയപ്പെടുത്താൻ കൊച്ചിക്കാരനായ വിദ്യാർത്ഥി തുടങ്ങിയ ഫേസ്ബുക്ക് പേജും വൻ ഹിറ്റായി ഓടുകയാണ്.
മന്ത്രിമാരും മറ്റും സർക്കാർ ചെലവിൽ തന്നെ ആഡംബര കാറുകളിൽ ആണ് യാത്ര ചെയ്യുന്നത് എങ്കിലും കൂടുതൽ പകിട്ടിനായി വിദേശ ഇറക്കുമതി കാറുകളിൽ യാത്ര ചെയ്യാൻ താൽപ്പര്യം കാട്ടുന്നതോടെ ഇറക്കുമതിയും കൂടുകയാണ്. സംസ്ഥാനത്തൊട്ടാകെ വിരലിൽ എണ്ണാൻ മാത്രം വിദേശ നിർമ്മിത പ്രീമിയം ലക്ഷ്വറി കാറുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ റോൾസ് റോയ്സ് മാത്രം ചുരുങ്ങിയത് 19 എണ്ണം എങ്കിലും ഉണ്ട്. മൂന്നര കോടി മുതലാണ് റോൾസിന്റെ പ്രാരംഭ വില. പൊർഷെയും ലംബോർഗിനിയും ഒക്കെ ഇപ്പോൾ കേരളത്തിൽ കുറവല്ല. ഹൈവേയിൽ ഇറങ്ങിയാൽ മുൻപ് കൗതുക പൂർവ്വം കണ്ടിരുന്ന ഈ സൂപ്പർ കാറുകൾ ഇപ്പോൾ സാധാരണ കാഴ്ചയിലേക്ക് ക്ഷണിക്കും വിധമാണ് ഇറക്കുമതി വർദ്ധിക്കുന്നത്. അനധികൃത പണം ചെലവാക്കാൻ ഉള്ള ഏറ്റവും എളുപ്പ വഴിയാണ് ഇതെന്നതിനാൽ കോടികൾ ഒറ്റയടിക്ക് മറിക്കാൻ ഇത്തരം കാറുകൾ ഇറക്കുമതി ചെയ്യുന്നവരും ഉണ്ട്. അൽപ നാൾ കൈവശം വച്ച ശേഷം ആരെയെങ്കിലും കണ്ടെത്തി വിൽക്കുകയാണ് ഇവരുടെ രീതി. ഇത്തരം കാറുകൾ കോഴിക്കോട്, മലപ്പുറം, കാസർഗോഡ് എന്നിവിടങ്ങളിൽ ആണ് കൂടുതലും എത്തുന്നത്.
അതിനിടെ മുനീർ സ്വകാര്യ കാർ ഉപയോഗിച്ചത് തെറ്റല്ലെന്നും അദ്ദേഹം പാർട്ടി പ്രവർത്തകന്റെ കാറാണ് ഉപയോഗിച്ചതെന്നും മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ന്യായീകരിക്കാൻ എത്തിയിരുന്നു. എന്നാൽ അപകടം ഉണ്ടായ ശേഷമാണ് കാറിന്റെ നമ്പർ പ്ലേറ്റ് മാറ്റി ഔദ്യോഗിക കാറിന്റെ പ്ലേറ്റ് പിടിപ്പിച്ചതെന്ന ആരോപണത്തിന് വ്യക്തമായ മറുപടി ഉണ്ടായില്ല. സാധാരണ ഔദ്യോഗിക കാറുകൾക്ക് പകരം ടാക്സിയോ മറ്റോ വേണമെങ്കിൽ ടൂറിസം വകുപ്പ് വാടകയ്ക്ക് എടുത്തു നൽകുകയാണ് പതിവ്. എന്നാൽ അടിയന്തിര സാഹചര്യം ഉണ്ടായതിനെ തുടർന്ന് സുഹൃത്തിന്റെ കാർ ഉപയോഗിക്കുക ആയിരുന്നു എന്നാണ് മന്ത്രിയുടെ വിശദീകരണം. മന്ത്രിമാർ ഇത്തരത്തിൽ ഔദ്യോഗികം അല്ലാത്ത കാറുകളിൽ സഞ്ചരിക്കുന്നത് പലപ്പോഴും വിവാദവും ക്ഷണിച്ചു വരുത്തിയിട്ടുണ്ട്.
എന്നാൽ സംസ്ഥാന തലസ്ഥാനത്ത് സൂപ്പർ കാറുകളെക്കാൾ ഹിറ്റ് സൂപ്പർ ബൈക്കുകളാണ്്. അനേക ലക്ഷം രൂപ വിലവരുന്ന പളപ്പൻ ബൈക്കുകളിൽ ചുറ്റി ഹുങ്കാര ശബ്ദം സൃഷ്ടിക്കുന്നത് രാഷ്ട്രീയ മുതലാളിമാരുടെ മക്കളുടെയും ഉന്നത ഉദ്യോഗസ്ഥരുടെ മക്കളുടെയും പ്രധാന ഹോബിയാണ്. ഇത്തരക്കാർക്കെതിരെ പലവട്ടം പരാതി ഉയർന്നിട്ടുണ്ടെങ്കിലും ഇറക്കുമതി ബൈക്കുകളോടുള്ള ഹരം പണക്കൊഴുപ്പ് കാട്ടാൻ ഉള്ള മാർഗ്ഗം കൂടിയായി മാറിയിട്ടുണ്ട്. സോഷ്യൽ സ്റ്റാറ്റസ് നിശ്ചയികുന്നത് ഇത്തരം വാഹനങ്ങൾ ആയതിനാൽ പണം ഒരു പ്രശ്നം അല്ലെന്ന മട്ടിലാണ് ഇറക്കുമതി വാഹനങ്ങൾക്കായി സമീപിക്കുന്നവർ പറയുന്നത്. മമ്മൂട്ടി ഉൾപ്പെടെയുള്ളവരുടെ വാഹന പ്രേമം അനുകരിക്കാൻ പുതു പണക്കാർ തയ്യാറാകുന്നതാണ് ഇതൊരു ട്രെന്റ് ആയി മാറാൻ പ്രധാന കാരണം.
കൊച്ചിയിലെ നെക്സ്റ്റ് ഉടമ ജഹാഗീരിന്റെയും ഇയ്യിടെ ഹമ്മർ ഇടിപ്പിച്ചു സെക്യുരിറ്റി ജീവനക്കാരനെ കൊലപ്പെടുത്തി കുപ്രസിദ്ധി നേടിയ നിഷാമിനും ഇത്തരം അനേകം കാറുകൾ ഉണ്ട്. ബിസിനസ് രംഗത്ത് യുവാക്കളുടെ സാന്നിധ്യം വർദ്ധിച്ചതോടെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകൾക്കൊക്കെയും വിദേശത്ത് നിന്നും ഇറക്കുമതി ചെയ്ത ഒരു കാർ എങ്കിലും പ്രൗഡിയുടെ ഭാഗമായി മാറിയിട്ടുണ്ട്. വാഹന മാസികകളും പ്രസിദ്ധീകരണങ്ങളും പ്രമുഖരുടെ കാറുകൾ പരിചിതപ്പെടുതുന്ന പതിവും തുടങ്ങിയതോടെ ഇത്തരം കാറുകൾ ഇല്ലെങ്കിൽ നിലയും വിലയും ഇല്ല എന്ന തിരിച്ചറിവും പലർക്കും ഉണ്ടായി തുടങ്ങിയതും വിദേശികൾ കേരള നിരത്തിൽ നിറഞ്ഞോടാൻ പ്രധാന കാരണങ്ങളിൽ ഒന്നാണ്.
അതിനിടെ ഇത്തരം കാറുകൾ പരിചയപ്പെടുത്താൻ 18 കാരനായ നെസ്മൽ തുടങ്ങിയ പേജിന് പതിനായിരങ്ങളുടെ ലൈക്ക് ആണ് ലഭിക്കുന്നത്. കേരളത്തിലെ നിരത്തുകളിൽ കാണപ്പെടുന്ന സൂപ്പർ കാറുകളും ബൈക്കുകളും ഫെസ്ബുക്കിലൂടെ പരിചയപ്പെടുത്തുകയാണ് ഈ യുവാവ് ലക്ഷ്യമിടുന്നത്. തുടക്കത്തിൽ കാറുകളുടെയും മറ്റും ചിത്രങ്ങൾ ലഭിക്കാൻ ഏറെ ബുദ്ധിമുട്ടിയിരുന്നെങ്കിലും ഇത്തരം വാഹനങ്ങൾ സംസ്ഥാനത്ത് അപൂർവ്വം അല്ലെന്നു മനസ്സിലായതോടെ പലരും ചിത്രം അയച്ചു നെസ്മലിനെ സഹായിക്കാൻ തുടങ്ങി. ഇപ്പോൾ ദിവസവം അനേകം ചിത്രങ്ങൾ ആണ് എക്സോടിക് ആൻഡ് ഇമ്പോർട്സ് സ്പോട്ടഡ് ഇൻ കേരള എന്ന ഫേസ്ബുക്ക് പേജിൽ നിറയുന്നത്.
അനധികൃതമായി വിദേശ കാറുകൾ എത്തിച്ചതിന് കഴിഞ്ഞ വർഷം സിബിഐ അറസ്റ്റ് ചെയ്ത തിരുവല്ല സ്വദേശി അലക്സ് നടത്തിയ തട്ടിപ്പ് വഴി 48 കോടി രൂപയുടെ നികുതി വെട്ടിപ്പ് നടന്നതായി കണ്ടെത്തിയിരുന്നു. കൊച്ചി, മംഗലാപുരം തുറമുഖം വഴിയാണ് ഇയാൾ കാറുകൾ എത്തിച്ചിരുന്നത്.
- TODAY
- LAST WEEK
- LAST MONTH
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- സംസ്കരിച്ച എണ്ണ ഇറക്കുമതിയിലുള്ള ലൂപ് ഹോൾ വഴി യുക്രെയിനെതിരെയുള്ള യുദ്ധത്തിൽ റഷ്യയെ ബ്രിട്ടൻ സഹായിക്കുന്നു എന്ന ഡാറ്റ പുറത്ത്; റഷ്യൻ എണ്ണ എത്തുന്നത് ഇന്ത്യയും ചൈനയും തുർക്കിയും വഴി; ഇന്ത്യയ്ക്കുണ്ടായത് വൻ നേട്ടം
- ഞങ്ങളുടെ സ്ഥാനാർത്ഥിക്ക് വോട്ടു ചെയ്യല്ലേ! രാജസ്ഥാനിലെ ബൻസ്വാഡ-ദുംഗർപൂർ ലോക്സഭാ മണ്ഡലത്തിൽ വിചിത്ര അഭ്യർത്ഥനയുമായി കോൺഗ്രസ്; അപ്രതീക്ഷിതമായി ത്രികോണ മത്സരം വന്നതോടെ പാർട്ടിക്ക് നാണക്കേട്: പിന്നാമ്പുറ കഥ
- ശരിയത്ത് നിയമപ്രകാരമുള്ള ബ്ലഡ് മണി കൊല്ലപ്പെട്ട തലാൽ അബ്ദുമഹ്ദിന്റെ കുടുംബം സ്വീകരിച്ചാൽ ശിക്ഷയിൽ ഇളവ് ലഭിക്കാൻ സാധ്യത; ജയിലിൽ മകളെ കണ്ട അമ്മ ഇനി ആ ചർച്ചകളിലേക്ക്; നിമിഷപ്രിയയുടെ മോചനം സാധ്യമായേക്കും; യെമനിൽ നിന്ന് വരുന്നത് ശുഭസൂചനകൾ
- മരണത്തിനുത്തരവാദികളായവരുടെ പേരുകൾ എഴുതിവെച്ച ശേഷം ആത്മഹത്യ; തൃശ്ശൂരിൽ വീട്ടമ്മയുടെ മരണത്തിൽ അങ്കണവാടി വർക്കർ അറസ്റ്റിൽ
- വെറ്റിലയും അടക്കയും ചുണ്ണാമ്പും പുകയിലയും കിറ്റുകളിൽ; 'മുറുക്കുന്നതിനോട്' താൽപ്പര്യമുള്ള നേതാവിന് വോട്ടുറപ്പിക്കാനോ ഈ കിറ്റുകൾ; ബത്തേരിയിലും മാനന്തവാടിയിലും കിറ്റ്; ബിജെപിക്കെതിരെ ആരോപണവുമായി കോൺഗ്രസും സിപിഎമ്മും; ഒന്നും അറിയില്ലെന്ന് ലോറി ഡ്രൈവറും; വയനാട്ടിൽ വിവാദം
- ജില്ലാ പരിഷത്ത് അംഗമായ ഭാര്യയുടെ പിന്തുണയിലേക്കും അന്വേഷണം; ഗുൽഷൻ പർവീണിനെ ചോദ്യം ചെയ്യാൻ കേരള പൊലീസ് സീതാമഡിയിലേക്ക്; 'ബിഹാർ റോബിൻഹുഡ്' ഇനി കുറച്ചു ബുദ്ധിമുട്ടും; ഭീമയുടെ വീട്ടിലെ മോഷണത്തിലെ ജാമ്യ വ്യവസ്ഥ ലംഘനവും കള്ളന് വിനയാകും
- സൗബിൻ സാഹിറിനെതിരെ മരട് പൊലീസ് ചുമത്തിയത് ഗൗരവതരമുള്ള വകുപ്പുകൾ; മരട് ഇൻസ്പെക്ടർ തയ്യാറാക്കിയ എഫ് ഐ ആറിലേത് അക്കൗണ്ട് വഴി പണം കൈമാറിയിട്ടും വഞ്ചിച്ചെന്ന ആരോപണം; ചുമത്തുന്നത് വഞ്ചനയും ക്രിമിനൽ ഗൂഢാലോചനയും; 'മഞ്ഞുമ്മൽ ബോയ്സ്' അറസ്റ്റിലാകാൻ സാധ്യത ഏറെ; ആ 47 കോടി തിരിച്ചു കൊടുക്കേണ്ടി വരും
- കന്നിവോട്ട് ചെയ്യാൻ കാത്തിരുന്ന് ഒരു കുടുംബത്തിലെ അഞ്ചു പേർ; വിദേശവാസം അവസാനിപ്പിച്ച് നാട്ടിലെത്തിയ പ്രവാസി കുടുംബം ഒന്നടങ്കം നാളെ ബൂത്തിലേക്ക്
- അമ്മയും മകളും തമ്മിൽ കണ്ടപ്പോൾ വികാരനിർഭര നിമിഷങ്ങൾ; അൽപനേരം ഒരുമിച്ച് ചെലവഴിക്കാൻ അനുമതി നൽകി സനയിലെ ജയിൽ അധികൃതർ; നിമിഷപ്രിയയെ കണ്ടതിന്റെ ആശ്വാസത്തിലും സന്തോഷത്തിലും പ്രേമകുമാരി; തൊടുപുഴയിലെ വീട്ടിൽ പ്രാർത്ഥനയോടെ നിമിഷയുടെ മകൾ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- കൈവിലങ്ങിട്ടാൽ മതിൽ കയറാനാകില്ലെന്ന് പറഞ്ഞ പ്രതി; മതിൽ കയറിയാൽ ചാടിയോടാനുള്ള സാധ്യത കണ്ടെത്തിയ അന്വേഷകൻ; മതിലിലേക്ക് കയറ്റും മുമ്പ് അവിടെ ഒരുക്കിയൽ 'പൊലീസ് മതിൽ'! ബീഹാറി റോബിൻഹുഡ് എന്തിനും മിടിക്കില്ലെന്ന് തിരിച്ചറിഞ്ഞ ബ്രില്ലിയൻസ്; രാജ്കുമാർ എന്തുകൊണ്ട് 'സേതുരാമയ്യർ' ആയി? ഈ വീഡിയോ കാണം
- എന്തെങ്കിലും സ്വയം വിമർശനം വേണമെന്ന് തോന്നിയിട്ടുണ്ടോയെന്ന് നികേഷ് കുമാറിന്റെ ചോദ്യം; 'നിങ്ങൾ ചെയ്യുന്ന ചെറ്റത്തരത്തിന് ഞാനാണോ സ്വയം വിമർശനം നടത്തേണ്ടത്? കലിയിളകി പിണറായിയുടെ മറുപടി; മാധ്യമങ്ങൾക്ക് നിലവിട്ട സമീപനമെന്നും വിമർശനം
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- ഇന്ത്യയിൽ നിന്നും യുകെയിലേക്ക് കെയറർ വിസയിൽ തൊഴിലാളികൾ എത്തുന്നതിൽ ആശങ്കയുമായി ലോകാരോഗ്യ സംഘടന; കെയർ ഹോമുകളിൽ ഗുണനിലവാരമില്ലാത്ത സേവനത്തിനു സാധ്യതയെന്ന് ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റി മുന്നറിയിപ്പും; ഇന്ത്യക്കാർക്ക് വിസ നിഷേധിക്കാൻ മറ്റൊരു കാരണം കൂടി
- ഇറാൻ പ്രകോപനത്തിന് തിരിച്ചടിയുമായി ഇസ്രയേൽ; ഇറാന്റെ വടക്കൻ നഗരമായ ഇസ്ഫഹാനിലെ വിമാനത്താവളത്തിന് മിസൈൽ ആക്രമണം നടത്തി ഇസ്രയേൽ; ആക്രമണത്തിന പിന്നാലെ ഇറാനിൽ വിമാന സർവീസുകൾ പൂർണായും നിർത്തിവെച്ചു; ഇസ്രയേൽ ആക്രമണം അമേരിക്കയെ അറിയിച്ച ശേഷം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- പേരാമ്പ്രയിൽ അദ്ധ്യാപകൻ മരിച്ച നിലയിൽ; വീട്ടിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് സിദ്ധാർഥന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ 11ാം പ്രതിയുടെ പിതാവ്
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍