നിറവും മണവും രുചിയുമില്ലാത്ത വാതകം; കൂടിയ അളവിൽ ശ്വസിക്കുമ്പോൾ ആദ്യം ബോധക്ഷയം; ഉടനെ ശുദ്ധവായു ലഭിച്ചില്ലെങ്കിൽ ശ്വാസതടസ്സവും നാഡീസ്പന്ദനം കുറയലും; മസ്തിഷ്ക്കത്തിൽ ഓക്സിജൻ ലഭിക്കാതെ വരുമ്പോൾ മരണം സംഭവിക്കും; ജനറേറ്റർ ഓൺചെയ്യുമ്പോഴും കാറിൽ എ.സിയിട്ട് കിടന്നുറങ്ങുമ്പോഴും സൂക്ഷിക്കുക! തൃശ്ശൂരിൽ ഡെന്റൽ സ്റ്റുഡിയോയിൽ യുവതിയുടെയും യുവാവിന്റെയും ജീവനെടുത്ത കാർബൺ മോണോക്സൈഡ് ഒരു നിശബ്ദനായ കൊലയാളി
മറുനാടൻ ഡെസ്ക്
തൃശൂർ:തൃശ്ശൂരിൽ ഡെന്റൽ സ്റ്റുഡിയോ ഉടമയെയും ജീവനക്കാരിയെയും സ്ഥാപനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി സംഭവത്തിലെ വില്ലൻ ജനറേറ്റർ ഓൺ ചെയ്തപ്പോൾ പുറത്തുവന്ന കാർബൺ മോണോക്സൈഡ് അമിതമായ തോതിൽ ശ്വസിച്ചാണെന്നാണ് പുറത്തുവരുന്ന വിവരം. വടക്കാഞ്ചേരി വാഴക്കോട് അകമല പടിഞ്ഞാറെ കുഴിക്കണ്ടത്തിൽ ബിനു ജോയ്(33), ജീവനക്കാരി ഗോവ സ്വദേശി പൂജ ദീപക് റാത്തോഡ്(22) എന്നിവരാണ് മരിച്ചത്. ജനറേറ്ററിൽ നിന്നും പുറത്തുന്ന കാർബൺ മോണോക്സൈഡാണ് ഇവരുടെ ജീവനെടുത്തത് എന്നതാണ് നിഗമനം. സമാനമായ വിധത്തിൽ കാർബൺ മോണോക്സൈഡ് ശ്വസിച്ച് നിരവധി ആളുകൾ മരിച്ചിട്ടുണ്ട്. ബ്രിട്ടനിൽ മാത്രം ഓരോ വർഷം കാർബൺ മോണോക്സൈഡ് ശ്വസിച്ച് 50 പേർ മരിക്കുന്നു എന്നതാണ് പുറത്തുവരുന്ന വിവരം.
കാർബൺ മോണോക്സൈഡ് ഒരു നിശബ്ദനായ കൊലയാളി
എങ്ങനെയാണ് കാർബൺ മോണോക്സൈഡ് ഒരു കൊലയാളിയായി മാറുന്നത്? നിനച്ചിരിക്കാതെ പലപ്പോഴും ഈ അപകടം ഉണ്ടാകുന്നുണ്ട്. സൂക്ഷിച്ചില്ലെങ്കിൽ ആരെയും ഈ കൊലയാളി തേടിവരാം. നിറവും മരണവും രുചിയുമൊന്നുമില്ലാത്ത വാതകമാണ് കാർബൺ മോണോക്സൈഡ്. കൽക്കരി, പെട്രോൾ, മണ്ണെണ്ണ, വിറക്, ഗ്യാസ് മുതലായവ കത്തുമ്പോൾ രണ്ടുവാതകങ്ങൾ ഉണ്ടാകും. കാർബൺഡയോക്സൈഡും കാർബൺമോണോക്സൈഡും. ഇവ അന്തരീക്ഷത്തിൽ ഉണ്ടെങ്കിൽ തിരിച്ചറിയുവാൻ സാധ്യമല്ല. ശ്വസിക്കുമ്പോൾ തലവേദനയോ, തലചുറ്റലോ അനുഭവപ്പെടാം. കൂടുതൽ നേരം ശ്വസിക്കുകയാണെങ്കിൽ അബോധാവസ്ഥയിലാകും.
തൃശ്ശൂരിലെ ക്ലിനിക്കിൽ മരിച്ചവർക്ക് സംഭവിച്ചത് വൈദ്യുതി പോയപ്പോൾ ജനറേറ്റർ ഓൺ ചെയ്തതാണ്. ജനറേറ്ററിൽ നിന്നുള്ള കാർബൺ മോണോക്സൈഡ് മുറിയിൽ നിറയുകയും അത് ശ്വസിച്ചതിനെത്തുടർന്ന് മരണം സംഭവിക്കുകയുമായിരുന്നു. ഇവരുടെ ദേഹത്ത് കടുനീല നിറത്തിലുള്ള പാടുകൾ കാണപ്പെട്ടത് വിഷബാധ ഏറ്റത് മൂലമാണെന്ന് വ്യക്തമാണ്. ഒരു വാഹനത്തിന്റെ എഞ്ചിനിൽ ആയാലും കൽക്കരിയും മറ്റു ഫോസിൽ ഇന്ധനങ്ങളും പ്രത്യേകിച്ചും പ്രകൃതി വാതകം ഉപയോഗപ്പെടുത്തുന്ന താപനോപകരണങ്ങളിൽ ആയാലും കത്തൽ പ്രക്രിയ പൂർത്തിയാകാത്തപ്പോൾ ഉത്പാദിപ്പിക്കപ്പെടുന്ന ഒരു വാതകമാണ് കാർബൺ മോണോക്സൈഡ്.
ശ്വസനവായുവിൽ കാർബൺ മോണോക്സൈഡ് കൂടിയ അളവിലുള്ളപ്പോൾ വിഷബാധയേൽക്കുന്ന വ്യക്തിക്ക് പെട്ടെന്നു ബോധക്ഷയം സംഭവിക്കുകയോ ശ്വാസതടസ്സം അനുഭവപ്പെടുകയോ അയാളുടെ നാഡീസ്പന്ദനം മന്ദീഭവിക്കുകയോ ചെയ്തേക്കാം. ഇത്തരം സാഹചര്യങ്ങളിൽ വ്യക്തിയെ എത്രയും പെട്ടെന്ന് ശുദ്ധവായു ലഭിക്കുന്ന സ്ഥലങ്ങളിലേക്കു മാറ്റി ഓക്സിജൻ നൽകേണ്ടതാണ്. അല്ലാത്തപക്ഷം ശ്വാസരോധം മസ്തിഷ്കത്തിന് ആവശ്യമായ ഓക്സിജൻ ലഭിക്കാതെ വരുന്ന അവസ്ഥ നിമിത്തം വ്യക്തി മരിക്കും.
ജീവൻ നിലനിറുത്താൻ അത്യന്താപേക്ഷിതമായ ഓക്സിജൻ ശരീരകലകൾക്ക് എത്തിച്ചുകൊടുക്കുന്നത് അരുണ രക്താണുക്കളാണ്. കാർബൺ മോണോക്സൈഡ് ശ്വസന പ്രക്രിയയിലൂടെ രക്തത്തിൽ കലരുമ്പോൾ ഈ രക്താണുക്കൾ ഓക്സിജനെക്കാൾ വേഗത്തിൽ കാർബൺ മോണോക്സൈഡ് ആഗിരണം ചെയ്യും. ശരീരത്തിൽ ഓക്സിജൻ അശേഷം ഇല്ലാതാകുമ്പോഴാണ് കാർബൺ മോണോക്സൈഡ് വിഷബാധ ഉണ്ടാകുന്നത്. കുറഞ്ഞ അളവിലാണെങ്കിൽ പോലും കാർബൺ മോണോക്സൈഡ് അടങ്ങിയിട്ടുള്ള വായു പതിവായി ശ്വസിച്ചാൽ സ്ഥിരമായ മസ്തിഷ്ക തകരാറു സംഭവിച്ചേക്കാം. തലവേദന, മന്ദത, ബലക്ഷയം, തലചുറ്റൽ, ഓക്കാനം എന്നിവയാണ് കാർബൺ മോണോക്സൈഡ് ശ്വസിച്ചതിന്റെ ലക്ഷണങ്ങൾ. ശ്വസിച്ചു കൊണ്ടിരിക്കെ തന്നെ ബോധംക്ഷയം സംഭവിക്കും. ഇതോടെ മറ്റിടങ്ങളിലേക്ക് മാറാൻ സാധിക്കാതെ വരും. ഇതെല്ലാമാണ് കാർബൺ മോണോക്സൈഡ് മൂലം ജീവൻ നഷ്ടമാകാൻ ഇടയാക്കുന്നത്.
കാർബൺ മോണോക്സൈഡിന്റെ അപകടങ്ങളെ എങ്ങനെ തടയാനാകും?
ജനറേറ്റർ ആയാലും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ ആയാലും അവ ഒരു വിദഗ്ധനെക്കൊണ്ട് ഘടിപ്പിക്കുകയും ക്രമമായി പരിശോധിപ്പിക്കുകയും ചെയ്യുകയാണ് ഇതിനുള്ള മാർഗ്ഗം. വാതകം കത്തുമ്പോഴുള്ള തീജ്വാലയുടെ നിറം നീലയ്ക്കു പകരം മഞ്ഞയാണെങ്കിൽ കത്തൽ പ്രക്രിയ ശരിയായി നടക്കുന്നില്ല എന്നാണ് അതിന്റെ അർഥം. അപ്പോൾ കാർബൺ മോണോക്സൈഡ് പുറന്തള്ളപ്പെടാൻ സാധ്യതയുണ്ടെന്ന കാര്യം മനസ്സിലാക്കുക. ജനറേറ്ററും ഹീറ്ററും ഉപയോഗിക്കുമ്പോൽ വാതക ചോർച്ച ഇല്ലെന്ന് ഉറപ്പു വരുത്തേണ്ടതുണ്ട്.
ഉറങ്ങുന്ന മുറിയുടെ ജനലുകളും വാതിലും അടച്ച് ഉള്ളിൽ തണുപ്പകറ്റാൻ വിറകോ കൽക്കരിയോ കത്തിക്കുമ്പോഴുമൊക്കെയാണ് ബ്രിട്ടനിൽ അടക്കം ഇത്തരം മരണങ്ങൾ ഉണ്ടായിട്ടുള്ളത്. വാഹനങ്ങളുടെ പുകക്കുഴലുകളിൽ നിന്നും കാർബൺമോണോക്സൈഡ് വാതകം ധാരാളമായി പുറന്തള്ളുന്നു. നഗരങ്ങളിലെ അന്തരീക്ഷത്തിൽ ഈ വാതകത്തിന്റെ സാന്ദ്രത വളരെ കൂടുതലാാണ്. പാശ്ചാത്യ രാജ്യങ്ങളിൽ കാർബൺമോണോക്സൈഡ് വാതകം ഉത്പാദിപ്പിക്കപ്പെടാൻ സാധ്യതയുള്ള ഗീസർ പോലുള്ള ഉപകരണങ്ങൾ സ്ഥാപിക്കുന്ന മുറിയിൽ ഗ്യാസ് ലീക്ക് ഡിറ്റക്ടർ എന്ന ഉപകരണം നിർബന്ധമായും ഘടിപ്പിച്ചിരിക്കണമെന്നുണ്ട്. അന്തരീക്ഷവായുവിൽ 12000 പാർട്സ് പെർ മില്യൺ (പി.പി. എം.) കാർബൺമോണോക്സൈഡ് ഉണ്ടെങ്കിൽ മൂന്നു മിനിറ്റിനുള്ളിൽ മരണം സംഭവിക്കും.
കാർ നിർത്തിയിട്ട് എസി ഉപയോഗിക്കാതിരിക്കുക
അടുത്തകാലത്തായി കാറിനുള്ളിൽ ആളുകളെ മരിച്ച നിലയിൽ കാണപ്പെട്ട സംഭവങ്ങൾ നിരവധിയാണ്. കാറിലെ എയർ കണ്ടീഷൻ പ്രവർത്തിക്കുമ്പോൾ പുറത്തുവരുന്ന കാർബൺ മോണോക്സൈഡ് പുറത്തുവരുമ്പോൾ അത് ശ്വസിക്കുമ്പോഴാണ് ഇത്തരം മരണങ്ങൾ സംഭവിച്ചത്. ഏസി പ്രവർത്തിപ്പിക്കണമെങ്കിൽ കാർ എൻജിൻ പ്രവർത്തിപ്പിക്കണം. കാർ എൻജിൻ പ്രവർത്തിക്കുമ്പോൾ എക്സ്ഹോസ്റ്റിലൂടെ പുറന്തള്ളുന്ന വാതകങ്ങളിൽ പ്രധാനം കാർബൺമൊണോക്സൈഡ് ആണ്. ഈ കാർബൺമോണോക്സൈഡിനെ പിന്നിൽ കിടക്കുന്ന കാറിനുള്ളിലേക്ക് എസി വഴി ഉള്ളിലേക്ക് എത്തിയാൽ അത് ശ്വസിക്കുന്നവർ മരണപ്പെടുന്ന അവസ്ഥയുണ്ടാകും.
അതുകൊണ്ട് ഒരിക്കലും ഇത്തരം സാഹചര്യങ്ങളിൽ പുറമേ നിന്നു വായു വലിച്ചെടുക്കുന്ന രീതിയിൽ എസിയുടെ നോബിന്റെ പൊസിഷൻ ആകരുത്. കാറിന്റെ പുകക്കുഴലിൽ ലീക്ക് ഉണ്ടായിരുന്നാലും കാറിനുള്ളിലേക്ക് കാർബൺമോണോക്സൈഡ് കടക്കുവാൻ സാധ്യതയുണ്ട്. എസി ഉപയോഗിക്കുന്ന കാറിലെ യാത്രക്കാർ ഇക്കാര്യം പ്രത്യേകം ശ്രദ്ധിക്കണം. കാറിലെ എസി പ്രവർത്തിപ്പിച്ച് ദീർഘദൂരം യാത്ര ചെയ്യുന്ന ശീലമുള്ളവരും ഇത്തരം റിസ്കുകളെക്കുറിച്ച് ഓർമിക്കുന്നത് നല്ലതാണ്.
- TODAY
- LAST WEEK
- LAST MONTH
- സംസ്ഥാന സർക്കാരിന് നാണക്കേടായി കെ എസ് ആർ ടിസി ബസിൽ സഹയാത്രികയുടെ മാറിടത്തിൽ കയറിപ്പിടിച്ച് അപമാനിച്ച് പൊതു മേഖലാ സ്ഥാപനത്തിന്റെ മാനേജിങ് ഡയറക്ടർ; ഡോ ആർ രാജീവിന് ജാമ്യം കിട്ടിത് മാത്രം ആശ്വാസമായി; ഏപ്രിൽ ഫൂൾ ദിനത്തിൽ നടന്ന ആരും അറിയാത്ത പീഡന വാർത്ത
- കള്ളനോട്ട് അച്ചടിച്ചത് എടിഎമ്മിലൂടെ മാറ്റിയെടുക്കാൻ; നിക്ഷേപിച്ച നോട്ടുകൾ മിഷിനുള്ളിലേക്ക് പോയപ്പോൾ അവർ തുള്ളിച്ചാടി; അമ്മയുടെ അക്കൗണ്ടിൽ പണം കാണിക്കാതെ വന്നപ്പോൾ ആശങ്കയും; പിന്നാലെ പൊലീസ് എത്തി ആ വിരുതന്മാരെ പൊക്കി; ആര്യാനാട്ടെ അറസ്റ്റിൽ തെളിയുന്നത് എടിഎമ്മിന്റെ മികവ്
- രാത്രിയിൽ മഠത്തിൽ വരവ് പഞ്ചവാദ്യം നടക്കുന്നതിനിടെ നടുവിലാൽ ഭാഗത്തു പൊലീസ് ബാരിക്കേഡ് വച്ച് എഴുന്നള്ളിപ്പ് തടഞ്ഞത് പ്രകോപനമായി; നടുവിലാലിലെ പൂരപ്പന്തലിന്റെ ലൈറ്റ് അണച്ചു തിരുവമ്പാടി ദേവസ്വം; ഇരുട്ടിന്റെ ഭംഗിയിൽ ഇത്തവണ പൂര വെടിക്കെട്ട് നടന്നില്ല; തൃശൂരിൽ നാടകീയതകൾ; പൂരത്തിലുണ്ടായത് ചരിത്രത്തിലെ ആദ്യ സംഭവം
- തൃശൂർ പൂരപ്രേമികൾക്ക് വേദനയുടേയും നിരാശയുടേയും വെടിക്കെട്ട്; ഏഴരയോടെ പാറമേക്കാവ് തിരി കൊളുത്തി; എട്ടു മണിയോടെ തിരുവമ്പാടിയുടെ വെടിക്കെട്ടിനും അവസാനം; പൂര പറമ്പിൽ പൊലീസ് രാജെന്ന് ദേശക്കാർ; രാത്രിയിലെ ആകാശ വിസ്മയം ഇത്തവണ നടന്നില്ല; തൃശൂർ പൂരത്തിൽ ഉണ്ടായതെല്ലാം സമാനതകളില്ലാത്ത വിവാദങ്ങൾ
- പാസ് നൽകിയ പൊലീസ് തന്നെ പ്രവേശനം നിഷേധിച്ചു; പാറമേക്കാവിലെ തിടമ്പേറ്റിയ ആനയ്ക്ക് വെള്ളം കൊടുക്കാൻ ശ്രമിച്ച പൂജാരിയേയും തടഞ്ഞു; പൂര എഴുന്നള്ളിപ്പിലേക്ക് വാഹനങ്ങളും എത്തി; പൂരത്തിന്റെ സൗഹൃദാന്തരീക്ഷത്തിന് കോട്ടം വരുത്തിയത് പൊലീസോ? നടുവിലാലിലെ ബാരിക്കേഡിൽ പ്രശ്നത്തുടക്കം
- വെടിക്കെട്ട് കമ്മറ്റിക്കാരെ പോലും മൈതാനത്ത് അനുവദിക്കാത്ത കമ്മീഷണർ; തിരുവമ്പാടിയുടെ പ്രതിഷേധത്തിന് പിന്നാലെ ദേശക്കാരും കമ്മീഷണറും തമ്മിൽ തർക്കം; നായ്ക്കനാലിൽ ലാത്തി വീശൽ; പൊലീസിനെതിരെ ഗോ ബാക്ക് വിളികൾ; രാത്രിയിലെ പൂരക്കാഴ്ചകൾ വഴിതെറ്റിയ 2024; മഠത്തിൽ വരവ് നിർത്തിയത് സർക്കാരിനും തിരിച്ചടി
- കരുവന്നൂരിൽ നിക്ഷേപകർക്ക് പണം തിരികെ നൽകാൻ എങ്ങനെ ഇടപെടാനാകുമെന്ന് താൻ നിയമോപദേശം തേടിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി; തൃശൂർ വിജയത്തിന് 'കരുവന്നൂർ ഫോർമുല'; രാഹുലിനെ കടന്നാക്രമിക്കാൻ വയനാട്ടിലേക്കുള്ള ഒളിച്ചോട്ടം; കേരളത്തിൽ അക്കൗണ്ട് തുറക്കാൻ അജണ്ട സെറ്റ് ചെയ്ത് മോദി
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- തനിക്കു വന്ന അതേ അസുഖം തന്നെയാണ് കലാഭവൻ മണിക്കും വന്നത്; അസുഖമുണ്ട് എന്ന് അംഗീകരിക്കാൻ മണി തയാറായിരുന്നില്ല; സിനിമയിൽ നിന്ന് പുറത്താകുമോ എന്നു ഭയന്നു: സലിം കുമാർ പറയുന്നു
- രാത്രി വെടിക്കെട്ട് വേണ്ടെന്ന് വച്ചത് വേദനയിലാക്കിയത് പൂര പ്രേമികളെ; പൂരത്തിൽ അസാധാരണമാം വിധം പ്രതിസന്ധിയുണ്ടാക്കിയത് പൊലീസെന്ന് തിരുമ്പാടി ദേവസ്വം; അലങ്കാര പന്തലിലെ വെളിച്ചം തിരിച്ചെത്തിയിട്ടും ദേശക്കാർക്ക് ആവേശമില്ല; പൂരത്തിലെ 'രാത്രി വിസ്മയം' അട്ടിമറിച്ചത് പൊലീസോ?
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- വ്യാഴാഴ്ച പ്രാർത്ഥനയ്ക്ക് പോയിരുന്ന ജെസ്നയെ കാണാതായതും വ്യാഴാഴ്ച; ആരാധനാ സ്ഥലം കണ്ടെത്തിയെന്ന് അച്ഛൻ; രഹസ്യ സുഹൃത്തിന്റെ ഫോട്ടോയും കുടുംബം കണ്ടെത്തി! സിബിഐ സഞ്ചരിക്കാത്ത വഴികളിലൂടെ പോയ അച്ഛന് കിട്ടിയത് ഞെട്ടിക്കുന്ന വിവരങ്ങളോ? ജെസ്നയ്ക്ക് സംഭവിച്ചത് എന്ത്?
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- ഇനി യുദ്ധത്തിനില്ല, ആക്രമിച്ചാൽ തിരിച്ചടിക്കും, ആക്രമണ വിവരം അമേരിക്കയെ അറിയിച്ചിരുന്നു; ഇറാനെ ലക്ഷ്യം വച്ചാൽ അമേരിക്കയുടെ താവളങ്ങൾ ലക്ഷ്യമിടും; മിസൈൽ ആക്രമണത്തിനെതിരെ ലോകരാജ്യങ്ങൾ ഒരുമിച്ചതോടെ ഇറാൻ ആകെ പെട്ട അവസ്ഥയിൽ; ഇസ്രയേൽ തിരിച്ചടി എങ്ങനെയാകും എന്ന ആശങ്കയിൽ ലോകം
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- അരവിന്ദ് കേജ്രിവാൾ ഡൽഹി മദ്യനയ അഴിമതിയുടെ മുഖ്യസൂത്രധാരൻ; അനുകൂല നയം രൂപീകരിക്കാൻ കോടികൾ കൈക്കൂലി വാങ്ങി; കോഴപ്പണം കൈകകാര്യം ചെയ്യുന്നതിലും മുഖ്യമന്ത്രി ഇടപെട്ടു; കോഴപ്പണം എഎപി ഗോവ തിരഞ്ഞെടുപ്പിൽ ഉപയോഗിച്ചുവെന്നും ഇ.ഡി; പത്തു ദിവസത്തെ കസ്റ്റഡിയിൽ വിടണമെന്നും കോടതിയിൽ
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില്‍ വരുന്ന അഭിപ്രായങ്ങള്‍ മറുനാടന്‍ മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില്‍ വിയോജിക്കാനും തെറ്റുകള്‍ ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്‍വ്വം അധിക്ഷേപിക്കാന്‍ ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്‍ലൈന്‍ ലിങ്കുകള്‍ പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്‍ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്‍