വരയിലൂടെ ചിന്തയുണർത്തുന്ന ആശാന്മാർക്ക് ഇത് എന്തു പറ്റി? ജനറൽ ബോഡി വിളിച്ച് എല്ലാം ചർച്ച ചെയ്യണമെന്നാവശ്യപ്പെട്ട് 56 അംഗങ്ങളുടെ കത്ത്; സെക്രട്ടറിയെ പുറത്താക്കാനുള്ള നീക്കത്തിനെതിരെ കോടതി ഇടപെടലും; അക്കാദമിക്കൊരാസ്ഥാനം സഫലമാക്കാൻ വേണ്ടി മാത്രമാണ് പ്രായാധിക്യം പോലും വകവയ്ക്കാതെ നീങ്ങുന്നതെന്ന് സുകുമാറും: കേരളാ കാർട്ടൂൺ അക്കാദമിയിൽ പോര് ശക്തം
മറുനാടൻ മലയാളി ബ്യൂറോ
കൊച്ചി: കേരളാ കാർട്ടൂൺ അക്കാദമിയിലെ തമ്മിലടി പുതിയ തലത്തിലേക്ക്. ജനറൽ ബോഡി വിളിക്കണമെന്നും ചെയർമാന്റെ ഏകാധിപത്യ നടപടികൾക്കെതിരെ ചർച്ച വേണമെന്നും ആവശ്യപ്പെട്ട് 56 അംഗങ്ങൾ ജനറൽ സെക്രട്ടറിക്ക് കത്ത് നൽകി. അതിനിടെ ജനറൽ സെക്രട്ടറിയുമായി ആലോചിച്ച് മാത്രമേ നിർണ്ണായക തീരുമാനങ്ങൾ എടുക്കാവൂവെന്ന് കോടതിയുടെ നിർദ്ദേശവും സുകുമാറിന് കിട്ടി. കേരള കാർട്ടൂൺ അക്കാദമി സെക്രട്ടറി സുധീർനാഥ്, വൈസ് ചെയർമാൻ ബി സഞ്ജീവ്, ട്രഷറർ ജയരാജ് വെള്ളൂർ എന്നിവർക്കെതിരെ പുറത്താക്കുന്നതിന് ചെയർമാന് കഴിയുകയുമില്ല. അക്കാദമിയിൽ തൽസ്ഥിതി തുടരണമെന്നാണ് കോടതിയുടെ നിർദ്ദേശം.
കാർട്ടൂൺ അക്കാദമിയിൽ തുടക്കം മുതലുള്ള ഏകപക്ഷീയവും വിഭാഗീയവുമായ പ്രവർത്തനങ്ങൾ ഇപ്പോഴും തുടരുന്നുവെന്നാണ് ഒരു വിഭാഗത്തിന്റെ ആരോപണം. ചെയർമാൻ ആഹ്വാനം ചെയ്ത ചികിത്സാ സഹായ ധന സമാഹരണം, സെക്രട്ടറിയും നിരവധി അംഗങ്ങളും അറിയാതെ അക്കാദമി യോഗങ്ങളും പരിപാടികളും നടക്കുന്നു, ഔദ്യോഗിക ഇ മെയിലിന് പകരം മറ്റൊരു ഇമെയിൽ ഐഡി ഉണ്ടാക്കി അതിലൂടെ കത്തിടപാടുകൾ നടത്തുന്നു, എറണാകുളം ജില്ലയിൽ അക്കാദമി ലോഗോയും പേരും ദുരുപയോഗം ചെയ്ത് അക്കാദമി അറിയാതെ കാർട്ടൂൺ കളരിക്കായി കുട്ടികളിൽ നിന്ന് പണം പിരിച്ചു-ഇങ്ങനെ നീളുന്നു ചെയർമാനെതിരായ പരാതികൾ. എന്നാൽ സംഘടനയെ പിളർത്താൻ സെക്രട്ടറി ഗൂഢനീക്കങ്ങൾ നടത്തുകയാണെന്നാണ് സുകമാറിന്റെ ആരോപണം. സെക്രട്ടറി പൊതുയോഗം വിളിക്കുന്നത് അതിനാണെന്നും സുകുമാർ പറയുന്നു. അങ്ങനെ സെക്രട്ടറിയും ചെയർമാനും രണ്ടു വഴിക്കാണ് നീങ്ങുന്നത്. ഇതിനിടെയാണ് 56 പേർ ജനറൽ ബോഡി വിളിക്കണമെന്ന ആവശ്യവുമായി സെക്രട്ടറിക്ക് കത്ത് നൽകിയത്.
സെക്രട്ടറി സുധീർ നാഥ് അംഗങ്ങൾക്ക് അയച്ച കത്ത് പുറത്തായതോടെയാണ് കാർട്ടൂൺ അക്കാദമിയിലെ പ്രശ്നം പുറംലോകത്ത് എത്തിയത്. കേരള കാർട്ടൂൺ അക്കാദമിയുടെ തിരഞ്ഞെടുക്കപ്പെട്ട സെക്രട്ടറിയാണ് ഞാൻ. എക്കാലത്തും അംഗങ്ങളുടെ താൽപര്യങ്ങൾക്കായി പ്രവർത്തിക്കാൻ ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇപ്പോൾ അതിനെല്ലാം വലിയ രീതിയിൽ തടസം വന്നിരിക്കുന്നു. അക്കാദമി വിഭാഗീയതയുടെ കൂടാരമായി എന്ന സത്യം എല്ലാവരേയും അറിയിക്കാനാണ് ഈ കത്ത് എഴുതുന്നത്. രണ്ടു മുന്നണികൾ മത്സരിക്കുന്നു. ചിലർ ജയിക്കുന്നു. തുടർന്ന് ഭരണം സുഗമമായി നടക്കുകയാണ് വേണ്ടത്. എത്രയോ സംഘടനകൾ അങ്ങനെയുണ്ട്. പക്ഷേ ഇവിടെ നേരെ മറിച്ചാണ്. അക്കാദമിയിലെ ഈ വിഭാഗിയ പ്രവർത്തനങ്ങൾക്ക് എല്ലാം നേതൃത്യം നൽകുന്നത് നമ്മളെല്ലാം ബഹുമാനിച്ചിരുന്ന മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാറാണെന്നത് പകൽ പോലെ യഥാർത്ഥ്യമാണ്-സുധീർനാഥ് കത്തിൽ പറയുന്നു.
കേരള കാർട്ടൂൺ അക്കാദമി തിരഞ്ഞെടുപ്പിൽ ഒരു വിഭാഗത്തിന്റെ നേതാവായി പ്രവർത്തനം തുടങ്ങിയ മുതിർന്ന കാർട്ടൂണിസ്റ്റ് സുകുമാർ ഒരു വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ജയിച്ചത്, 101 വോട്ടിൽ ഉണ്ണിക്കൃഷ്ണനേക്കാൾ ഒരു വോട്ട് കുടുതൽ. ഞാനും ഒരു വോട്ടിന് ജയിച്ചതാണ്. പക്ഷേ, എന്നോട് തോറ്റയാളെ മുന്നണി കൺവീനർ എന്ന സാങ്കൽപിക കസേരയിൽ പ്രതിഷ്ഠിച്ചു കൊണ്ടാണ് അദ്ദേഹം ഈ നീക്കങ്ങൾ തുടങ്ങിയതെന്നും വിശദീകരിച്ചിരുന്നു. കേരള കാർട്ടൂൺ അക്കാദമിയുടെ ഒരു അടിയന്തിര നിർവ്വാഹക സമിതി യോഗം തിരുവനന്തപുരത്ത് ചെയർമാന്റെ അധ്യക്ഷതയിൽ നടന്നതായി പലരും പറഞ്ഞ് അറിഞ്ഞു. എന്നെ യോഗം ചേരുന്ന വിവരം അറിയിച്ചിട്ടില്ലെന്ന സുധീർ നാഥിന്റെ മറ്റൊരു കത്തും ചർച്ചയായി. ഇപ്പോൾ, മറ്റൊരു അടിയന്തിര എക്സിക്യുട്ടീവ് കമ്മിറ്റി യോഗം കൊച്ചിയിൽ നവംബർ 18ന് നടക്കുമെന്ന് അറിയുന്നു. ഈ വിവരം കാണിച്ച് ചെയർമാൻ അയച്ച കത്ത് കിട്ടിയിട്ടുണ്ട്. സെക്രട്ടറിയായ എന്നോടോ , ട്രഷററിനോടോ ആലോചിക്കുക പോലും ചെയ്യാത്ത നടപടി പ്രതിഷേധാർഹമാണ്-ഇങ്ങനേയും സുധീർനാഥ് വിശ്വസിച്ചിരിക്കുന്നു.
സെക്രട്ടറിയായ എനിക്കും വൈസ് ചെയർമാനായ ശ്രീ. ബി.സജ്ജീവിനു ട്രഷറർ ശ്രീ.ജയരാജ് വെള്ളൂരിനും എതിരെ വസ്തുതകൾക്ക് നിരക്കാത്ത കാര്യങ്ങൾ ആരോപിച്ച് പുറത്താക്കുന്നതിനു മുന്നോടിയായി കാരണം കാണിക്കൽ നോട്ടീസും നൽകി. അക്കാദമി ചെയർമാൻ നടത്തുന്ന രീതി തുടരുന്നത് അത്യന്തം നിർഭാഗ്യകരമാണ് എന്ന് പറയേണ്ടതില്ലല്ലോ. ഈ സാഹചര്യത്തിൽ നിങ്ങൾ ഏൽപ്പിച്ച സംഘടനാപരമായ കടമ നിറവേറ്റാനായി നിയമപരമായി പോകുന്നതിന് ഞാൻ നിർബന്ധിതനായി. തൽസ്ഥിതി തുടരാൻ കോടതി എനിക്ക് അനുകൂലമായി വിധിച്ചിരിക്കുന്നുവെന്നും എക്സിക്യൂട്ടീവ് അംഗങ്ങളെ സുധീർനാഥ് അറിയിച്ചിട്ടുണ്ട്. പല ആരോപണ പ്രത്യാരോപണങ്ങൾ മൂലം കാർട്ടൂൺ അക്കാദമിയുടെ പ്രവർത്തനം സുഗമമല്ലെന്നും, അത് നല്ല രീതിയിലാക്കാൻ കാര്യങ്ങൾ ചർച്ച ചെയ്യാൻ അക്കാദമിയുടെ ഒരു പൊതുയോഗം ഉടൻ വിളിച്ചു ചേർക്കണമെന്നും 56 അംഗങ്ങൾ രേഖാമൂലം ആവശ്യപ്പെട്ടിരിക്കുന്ന കാര്യവും എക്സിക്യൂട്ടീവിനെ അറിയിച്ചു. ഇതിനിടെയിലും ജനറൽ ബോഡി വിളിക്കാതെ ഏകപക്ഷീയ നിലപാടാണ് സുകുമാർ എടുക്കുന്നതെന്നാണ് ആരോപണം.
അതിനിടെ കേരള കാർട്ടൂൺ അക്കാദമി, കുട്ടികളുടെ കാർട്ടൂൺ കളരികൾക്കു പ്രാധാന്യം കൊടുത്തുകൊണ്ടു സംസ്ഥാനത്തുടനീളം പ്രോഗ്രാമുകൾ നടത്തുവാനായി വലിയ ശ്രമങ്ങൾ നടത്തികൊണ്ടിരിക്കുകയാണ്. ഒപ്പം കാർട്ടൂൺ ജാലകം വാർഷികപതിപ്പിന്റെ അണിയറജോലികളും പുരോഗമിക്കുകയാണ്. എന്നാൽ ഈ വിഷയങ്ങൾക്കപ്പുറം അക്കാദമിയിൽ പുതിയ ഭരണസമിതി നിലവിൽ വന്നശേഷം സെക്രട്ടറി മാത്രം ഈ ആരോഗ്യകരമായ സംവിധാനത്തെ തകിടം മറിക്കാനുള്ള ശ്രമങ്ങളിലാണ് തുടക്കം മുതലേ ഏർപ്പെട്ടു വന്നിട്ടുള്ളതെന്ന് സുകുമാറും ആരോപിക്കുന്നു. അസത്യ പ്രചരണങ്ങളും, വ്യാജ ആരോപണങ്ങളും, മെയിലുകളിലൂടെയും, ഓൺലൈൻ മഞ്ഞപത്രങ്ങളിലൂ ടെയും, ഒരു പ്രധാന മലയാളം പത്രത്തിലൂടെയുമെല്ലാം എന്നെയും, അതിലൂടെ അക്കാദമിയെയും പൊതു സമൂഹത്തിനു മുന്നിൽ പല തവണ കരിവാരിതേക്കുവാൻ അദ്ദേഹം മുഖ്യപങ്കു വഹിച്ചെങ്കിലും ഇതേ വരെ ഞാനൊരു പ്രതികരണത്തിനു മുതിർന്നിട്ടില്ല. ഇപ്പോഴും മുതിരുന്നില്ല. സമയമാവുമ്പോ തീർച്ചയായും എല്ലാത്തിനും മറുപടി പറയുമെന്നാണ് സുകുമാർ പറയുന്നത്.
അക്കാദമിയുടെ ചരിത്രത്തിൽ ആദ്യമായി കാർട്ടൂൺ അക്കാദമിയെ ഒന്നാം പ്രതിയായും, എന്നെ രണ്ടാം പ്രതിയുമാക്കി സെക്രട്ടറി സുധീർനാഥ് കേസു കൊടുത്തിരിക്കുന്ന വിവരം ഏവരേയും അറിയിക്കുന്നതായി വ്യക്തമാക്കി അംഗങ്ങൾക്ക് സുകുമാർ കത്തും അയച്ചു. അക്കാദമിയുടെ നിയമാവലിയുടെ പരിധിക്കകത്തു നിന്നു കൊണ്ട് സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തുന്ന ഏതൊരംഗത്തിനെതിരെയും ചെയർമാൻ എന്ന നിലക്ക് കൈക്കൊള്ളുന്ന 'വിശദീകരണം ചോദിക്കൽ' മാത്രമേ സെക്രട്ടറിയോടും നടത്തിയിട്ടുള്ളു. അതിന് മാന്യമായ രീതിയിൽ ഒരു വിശദീകരണം നൽകുന്നതിനു പകരം, കുറെ അസത്യങ്ങൾ കോർത്തിണക്കി, കോടതിയെപ്പോലും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ ഒരു ' സത്യവാങ്മൂലം' നൽകി എറണാകുളം മുൻസിഫ്കോടതിയിൽ ഒരു കേസ് കൊടുത്തിരിക്കുകയാണ് അദ്ദേഹംമെന്ന് സുകുമാർ പറയുന്നു. അക്കാദമിക്കൊരാസ്ഥാനം ഉണ്ടാകണമെന്നുള്ള ഒരൊറ്റ ആഗ്രഹം സഫലമാക്കാൻ വേണ്ടി മാത്രം പ്രായാധിക്യം പോലും വകവയ്ക്കാതെ മുൻപോട്ടു വന്ന എനിക്കു തുടക്കം മുതലേ തിക്താനുഭവങ്ങളുടെ പെരുമഴയെയാണ് നേരിടേണ്ടിവന്നതെന്നും വിശദീകരിക്കുന്നു.
ഞാൻ പലതും ക്ഷമിച്ചതു എന്റെ പ്രായവും എനിക്കെതിരെ പ്രവർത്തിച്ചവരുടെ പ്രായവും കണക്കിലെടുത്താണ്. എന്നാൽ പലരും അതൊരു അവസരമായി ഉപയോഗിച്ചു. ഒടുവിൽ ഒരു സംഘടനയിൽ ഒരിക്കലും സംഭവിക്കാൻ പാടില്ലാത്ത കോടതിക്കേസുമായി. ഇത്തരം നടപടികൾ വച്ചുപൊറുപ്പിക്കാനാവാത്തതാണെന്ന നിലപാടാണ് സുകുമാർ എടുക്കുന്നത്. ഇതോടെ തീർത്തും പൊട്ടിത്തെറിയുടെ വക്കിൽ കാർട്ടൂൺ അക്കാദമി എത്തുകയാണ്.
- TODAY
- LAST WEEK
- LAST MONTH
- സീതാമഡി ഗ്രാമത്തിന്റെ സ്വന്തം 'കായംകുളം കൊച്ചുണ്ണി'; ഗ്രാമത്തിലെ 7 ടാറിട്ട റോഡുകൾ ഇർഫാന്റെ വക; മോഷണത്തിന് പിടിക്കപ്പെട്ടാൽ ജാമ്യത്തിലിറങ്ങി വീണ്ടും മോഷണം പതിവുശൈലി; ലക്ഷ്യം വെക്കുന്നത് വിഐപികളെ മാത്രം; ഇർഫാൻ കേരളാ പൊലീസ് വലയിലായത് ഭാര്യയെ എംഎൽഎയാക്കാൻ തയ്യാറെടുക്കവേ
- മകളുടെ കൂടെ താമസിക്കാനെത്തിയ ശേഷം കൊച്ചുമകളെ പീഡിപ്പിച്ചു; സംഭവം പുറത്തറിയുന്നത് കുട്ടിയുടെ സ്വഭാവത്തിലെ മാറ്റം കണ്ട് മാതാവ് കൗൺസിലിങ് നൽകിയതോടെ: 72കാരന് ഇരുപത് വർഷം തടവും നാലു ലക്ഷം രൂപ പിഴയും
- രണ്ട് മക്കളുള്ള റോസമ്മയെ ഏറെനാൾ മുമ്പ് ഭർത്താവ് ഉപേക്ഷിച്ചു പോയത്; താമസിച്ചിരുന്നത് സഹോദരന്റെ ബെന്നിക്കൊപ്പം; ദല്ലാൾ മുഖാന്തിരം വിവാഹം ശരിയായത് മുതൽ ബെന്നി ഉടക്കിൽ; മെയ് ഒന്നിന് രണ്ടാം വിവാഹം നടക്കാനിരിക്കേ അരുംകൊല; നടുക്കത്തോടെ പൂങ്കാവ് ഗ്രാമം
- തലപ്പാക്കട്ടി മട്ടൻ ബിരിയാണി ശാപ്പിട്ട ശേഷം ആളുകൾ ഉറങ്ങാൻ കാത്തിരുന്നു; ജോഷിയുടെ വീട്ടിൽ മോഷണത്തിന് മുമ്പും ശേഷവും വേഷം മാറി പൊലീസിനെ കബളിപ്പിക്കൽ; നിർണായകമായത് ഒരു സിസി ടിവിയും; 'ബിഹാറി റോബിൻഹുഡിന് ' വേണ്ടി വന്നത് ഒരു സ്ക്രൂഡ്രൈവർ മാത്രവും
- അഭിപ്രായ സർവേകളെയും കവച്ചുവെക്കുന്ന പ്രകടനം ഉണ്ടാകുമെന്ന പ്രതീക്ഷയിൽ എൽഡിഎഫ്; 20ൽ ഇരുപതും മോഹിച്ച് യുഡിഎഫും; ന്യൂനപക്ഷ വോട്ടുകളിൽ ഇരുമുന്നണികൾക്കും വലിയ പ്രതീക്ഷ; പ്രചാരണത്തിന്റെ അവസാന മണിക്കൂറുകളിലേക്ക് കേരളം; 13 സംസ്ഥാനങ്ങളിലെ 88 മണ്ഡലങ്ങളിൽ 26ന് ജനവിധി
- 'പിണറായി വിജയൻ ഉടൻ അറസ്റ്റിലാകും, ദിവസങ്ങൾക്കകം അത് സംഭവിക്കും'; അപ്പോൾ രാഹുൽ ഗാന്ധി പിന്തുണയ്ക്കരുതെന്ന് ഹിമന്ത ബിശ്വ ശർമ്മ; അരവിന്ദ് കെജ്രിവാളിനെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ടത് രാഹുൽ ഗാന്ധിയായിരുന്നു; കെജ്രിവാൾ അറസ്റ്റിലായപ്പോൾ രാഹുൽ ഗാന്ധി നിലപാട് മാറ്റിയെന്നും അസം മുഖ്യമന്ത്രി
- ജി കൃഷ്ണകുമാറിന്റെ കണ്ണിന് പരിക്കേറ്റ സംഭവത്തിൽ ബിജെപി പ്രവർത്തകൻ അറസ്റ്റിൽ; പിടിയിലായത് ബിജെപി കുണ്ടറ പഞ്ചായത്ത് സമിതി ജന.സെക്രട്ടറി സനൽ; സനലിന്റെ കൈ തട്ടിയാണ് അപകടം ഉണ്ടായതെന്ന് സൂചന; എൻഡിഎ സ്ഥാനാർത്ഥി പരാതി നൽകിയത് സിപിഎം പ്രവർത്തകർ ആക്രമിച്ചു എന്ന് ആരോപിച്ച്
- വെടിക്കെട്ട് സെഞ്ചുറിയുമായി യശസ്വി ജയ്സ്വാൾ; നായകന്റെ ഇന്നിങ്സുമായി സഞ്ജു; അഞ്ച് വിക്കറ്റെടുത്ത സന്ദീപ് ശർമയും; വീണ്ടും മുംബൈ ഇന്ത്യൻസിനെ കീഴടക്കി രാജസ്ഥാൻ റോയൽസ്; ഒൻപത് വിക്കറ്റ് ജയത്തോടെ പ്ലേ ഓഫിന് അരികെ
- പ്രധാനമന്ത്രിയുടെ വിവാദ പരാമർശം; നിരവധി പരാതികൾ ലഭിച്ചിട്ടും നടപടി എടുക്കാതെ തിരഞ്ഞെടുപ്പ് കമ്മീഷൻ; ജനകീയ വിഷയങ്ങൾ ചർച്ചയാകാതിരിക്കാനുള്ള വഴിതിരിച്ചുവിടലെന്ന് കണ്ട് കോൺഗ്രസ്; ഒരു പരിധിക്കപ്പുറം വിഷയം ഉയർത്തേണ്ടെന്ന നിലപാടിൽ നേതാക്കൾ
- 'തലക്ക് പകരം കാലാണ് ആദ്യം വന്നത്; എന്നിട്ടും കയ്യിൽ നിന്ന് സോപ്പ് വഴുതി വീഴുന്ന പോലെ കുട്ടി മുഴുവനായും പുറത്തേക്ക് ചാടി': വീട്ടിൽ പ്രസവിച്ചതിന്റെ അനുഭവം പറഞ്ഞ് യുവതിയുടെ കുറിപ്പ്; സ്കാനിങ്ങും മരുന്നുകളും ആവശ്യമില്ല; ആധുനിക വൈദ്യത്തിനെതിരെ ഇസ്ലാമിക് അക്യൂപങ്ചറുകാർ
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- ത്രികോണ പോരിന് ഒടുവിൽ സുരേഷ് ഗോപി തൃശ്ശൂർ എടുക്കുമോ? പാലക്കാടൻ കാറ്റ് മാറി വീശുമോ? ആലത്തൂരിൽ രമ്യ പാട്ടുംപാടി വിജയിക്കുമോ? മലപ്പുറത്തും പൊന്നാനിയിലും ലീഗ് കോട്ടകളിൽ നേരിയ വിള്ളലെങ്കിലും വീഴുമോ? നെഞ്ചിടിപ്പേറുന്ന മണ്ഡലങ്ങളിലൂടെ മറുനാടൻ സർവേയുടെ രണ്ടാം ഘട്ടം ഫലം
- സുഹൃത്തും തന്റെ ഭാര്യയുമായി അവിഹിത ബന്ധം; പകരം സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു; പൊലീസ് കേസും വഴക്കുമായപ്പോൾ ആത്മഹത്യ ചെയ്യാൻ തീരുമാനിച്ച ദമ്പതികളിൽ ഭാര്യ മരിച്ചു; പ്രേരണാക്കുറ്റത്തിന് ഭർത്താവ് അറസ്റ്റിൽ: വെച്ചൂച്ചിറയിൽ നിന്ന് ഞെട്ടിക്കുന്ന കഥ
- അനന്തപുരിയിൽ തരൂർ വീഴുമോ? ആറ്റിങ്ങലിൽ അടൂർ പ്രകാശിന് അടിതെറ്റുമോ? കൊല്ലത്ത് മുകേഷോ, പ്രേമചന്ദ്രനോ? പത്തനംതിട്ട ആർക്ക്? അനിൽ ആന്റണി വോട്ടുയർത്തുമോ; മാവേലിക്കരയിൽ അട്ടിമറിയോ? കേരളം ആർക്കൊപ്പം; 20 മണ്ഡലങ്ങളിലെയും മറുനാടൻ സർവേ ഫലം അറിയാം
- പൂരം നാളുകളിൽ വൻകിട ഹോട്ടലുകളിൽ പൊലീസ് സൗജന്യമായി മുറിയെടുത്തു; ഉന്നത ഉദ്യോഗസ്ഥരുടെ പേരുപറഞ്ഞ് ഓരോ ഹോട്ടലിലും രണ്ടും മൂന്നും മുറികൾ സൗജന്യമായി വാങ്ങി; പൂരത്തെ അറിയാവുന്ന ഉദ്യോഗസ്ഥരെ ഡ്യൂട്ടിയിലിൽ നിന്നും മാറ്റി; കമ്മീഷണറുടെ നിലപാടുകൾ സേനയ്ക്ക് കളങ്കമായി; തൃശൂർ പൂരത്തിൽ ഇന്റലിജൻസ് കണ്ടെത്തൽ ഇങ്ങനെ
- സ്കൂളിൽ പ്രാർത്ഥന വിലക്കിയ നടപടി ശരിവെച്ച് ബ്രിട്ടീഷ് കോടതി; വളരെ മികച്ചതെന്ന റേറ്റിങ് ലഭിച്ച സ്കൂളിനെതിരെ കോടതിയെ സമീപിച്ചത് മുസ്ലിം വിദ്യാർത്ഥിനി; എല്ലാ വിഭാഗങ്ങളെയും ഉൾക്കൊള്ളുന്ന സ്കൂൾ നയത്തിന്റെ വിജയമെന്ന് സ്കൂൾ അധികൃതർ
- ആലപ്പുഴയിലെ 'കനൽത്തരി' അണയുമോ? ചാലക്കുടിയിൽ ട്വന്റി ട്വന്റി വോട്ടുകൾ ആർക്ക് ഭീഷണിയാകും? എറണാകുളത്തും ഇടുക്കിയിലും യുഡിഎഫ് തന്നെയോ? കോട്ടയത്ത് വിജയിക്കുക ഏത് കേരളാ കോൺഗ്രസ്? മറുനാടൻ സർവേ മൂന്നാംഘട്ട ഫലം അറിയാം..
- മുഖ്യമന്ത്രിക്ക് ഇരിക്കാൻ സ്ഥാപിച്ച അരലക്ഷം വിലയുള്ള കറങ്ങുന്ന കസേരയുള്ള സീറ്റ് ഇളക്കിമാറ്റി; വി.വി.ഐ.പി. പരിവേഷത്തിൽ കേരളം കറങ്ങിയ നവകേരള ബസ് ഇപ്പോൾ ആർക്കും വേണ്ടാതെ വെറുതേ കിടക്കുന്നു; ഗതാഗത മന്ത്രി മാറിയതോടെ താൽപ്പര്യം കുറഞ്ഞു; ടൂറിസം ആവശ്യത്തിനും വിട്ടുനൽകാതെ 1.15 കോടി രൂപ മുടക്കി വാങ്ങിയ ബസ്
- ഇസ്രയേൽ ഇറാന് ശക്തമായ തിരിച്ചടി നൽകിയത് ഒരീച്ച പോലും അറിയാതെ; മിസൈലുകളും ഡ്രോണുകളും റഷ്യൻ നിർമ്മിത എസ്-300 സംവിധാനത്തെ തകർത്തു; ആക്രമണം ഇറാൻ വ്യോമ പ്രതിരോധ സംവിധാനത്തെ പൂർണമായി കബളിപ്പിച്ചുകൊണ്ട്; ആക്രമണം നടന്നയിടത്ത് പൊടി പൊലുമില്ല കണ്ടുപിടിക്കാൻ
- സ്വന്തം വിവാഹത്തിന് അടിച്ചു പിമ്പിരിയായി എത്തി വരൻ; കാൽ നിലത്ത് ഉറയ്ക്കാത്ത വരെ കാറിൽ നിന്നും ഇറക്കിയത് ബന്ധുക്കൾ; വിവാഹം നടത്താനെത്തിയ വൈദികനോടും മോശം പെരുമാറ്റം; പൊലീസിനോടും തട്ടിക്കയറി വിദേശത്തു നിന്നെത്തിയ വരൻ: കല്ല്യാണത്തിൽ നിന്നും പിന്മാറി വധു
- ഒരു ജൂനിയർ പറയാൻ പാടില്ലാത്ത കഥകളാണ് ശ്രീനിയുടെ മകൻ പറഞ്ഞതെന്ന് മുകേഷ്; എന്നാൽ അത് ധ്യാൻ തന്നെയാകുമെന്ന് ആരാധകർ
- ആടുജീവിതം ഇസ്ലാമോഫോബിയ പരത്തുന്ന ചിത്രമോ? നോവലിന്റെ അറബിപതിപ്പ് യുഎഇയിലും സൗദിയിലും നിരോധിച്ചത് 2014ൽ; ഇപ്പോൾ സിനിമക്കും യുഎഇ ഒഴികെയുള്ള ഗൾഫ് രാജ്യങ്ങളിൽ പ്രദർശനാനുമതിയില്ല; കേരളത്തിലെ യുക്തിവാദികൾക്കിടയിലും ചർച്ച; ആടുജീവിതം വിവാദമാവുമ്പോൾ
- അനുജയുമൊന്നിച്ച് കാർ തടിലോറിയിലേക്ക് ഇടിച്ചു കയറ്റി ഹാഷിം ജീവനൊടുക്കിയെന്ന് സഹ അദ്ധ്യാപകരുടെയും ബന്ധുക്കളുടെയും മൊഴി; അടൂരിനെ നടുക്കിയ അപകടം; സ്കൂൾ അദ്ധ്യാപികയെയും കൂട്ടി സ്വകാര്യ ബസ് ഡ്രൈവർ ആത്മഹത്യ ചെയ്തതെന്ന് സൂചന; സ്വിഫ്ട് ഡിസയർ കാർ ഓടിച്ചു കയറ്റിയത് കണ്ടെയ്നർ ലോറിയിലേക്ക്: സംഭവം കെപി റോഡിൽ പട്ടാഴമുക്കിൽ
- കള്ളി എന്നതാണ് ഇപ്പോഴത്തെ മേൽവിലാസം.. കള്ളിയുടെ അച്ഛൻ എന്ന മേൽവിലാസവും കൊണ്ട് ആണ് 2 മാസം മുമ്പ് അച്ഛൻ മരിച്ചുപോയത്; കൂടെ ഉണ്ടായിരുന്നവരൊന്നും കൂട്ടുന്നില്ല; ഉറങ്ങിയിട്ട് വർഷം ഒന്നാകാറായി; വിദ്യ വിജയന്റെ കുറിപ്പ്
- റഷ്യയിലെ ഭീകരാക്രമണത്തിൽ പിടികൂടിയ ഐസിസ് ഭീകരർ നേരിടാൻ പോകുന്നത് റഷ്യൻ പൊലീസിന്റെ സമാനതകളില്ലാത്ത മർദ്ദനമുറകൾ; ചെവിമുറിച്ച് സ്വയം ഭക്ഷിക്കുവാൻ കൊടുത്തതിന് പുറമെ വൈദ്യുതാഘാതവും വസ്ത്രമൂരി അടിയും; മരിച്ചാൽ ബന്ധുക്കൾക്ക് ശരീരം വിട്ടു നൽകുന്നത് ആന്തരികാവയവങ്ങൾ നീക്കിയ ശേഷം
- വൈകീട്ട് തിരക്കില്ലാതിരുന്നിട്ടും നിർത്താതെ പോയ കോട്ടയം ബസിന്റെ ഡ്രൈവർ ആരെന്നറിയാൻ യാത്രക്കാരൻ ഡിപ്പോയിലേക്കു വിളിച്ചു; ഇതോടെ വാളകത്തിന്റെ പ്രസക്തി ഡ്രൈവർക്ക് മനസ്സിലായി; ജോലി പോകാതിരിക്കാൻ ഇമ്പൊസിഷനും എഴുതി; ആനവണ്ടിക്ക് യജമാനൻ യാത്രക്കാരനാകുമ്പോൾ!
- പിറന്നാളിന് വാങ്ങിയത് ഓൺലൈനിൽ ഓർഡൽ ചെയ്ത കേക്ക്; ഭക്ഷ്യവിഷബാധയേറ്റ് പത്തു വയസ്സുകാരിക്ക് ദാരുണാന്ത്യം: പിറന്നാൾ പിറ്റേന്ന് ദാരുണമായി മരിച്ചത് പത്തു വയസ്സുകാരി മൻവി
- സിനിമയുടെയും ആത്മാവായ ആ സീൻ സെൻസർ ബോർഡ് വെട്ടിമാറ്റിയെന്ന് ബെന്യാമിൻ; ഷൂട്ട് ചെയ്തിട്ടില്ലെന്ന് ബ്ലെസി; അങ്ങനെ ഒന്ന് ഉണ്ടായിട്ടില്ലെന്നും എഴുത്തുകാരൻ ചേർത്തതാണെന്നും നജീബ്; ആടുമായി നജീബ് ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്ന രംഗത്തിന് എന്താണ് സംഭവിച്ചത്?
- ഇറാനിൽ ഇസ്രയേലിന്റെ വ്യോമാക്രമണം ഇന്ത്യൻ വിപണിക്ക് ആശങ്കയാകുന്നു; കുതിച്ചുയർന്ന് ക്രൂഡോയിൽ വില; ബാരലിന് 90 ഡോളറിലെത്തി; ഇപ്പോഴത്തെ നിലയിൽ വില 100 ഡോളർ വരെ ഉയർന്നേക്കുമെന്ന് ആശങ്ക; ഇറാൻ-ഇസ്രയേൽ പോര് പശ്ചിമേഷ്യയിലെ സ്ഥിതിഗതികൾ കൂടുതൽ ആശങ്കപ്പെടുത്തുന്നു
- കാസർകോട് ഇടതുമുന്നണി തിരിച്ചുപിടിക്കുമോ? കണ്ണൂരിൽ സുധാകരൻ വീഴുമോ? വടകരയിൽ ഷാഫിയോ ശൈലജയോ? കോഴിക്കോട് രാഘവേട്ടനോ, കരീംക്കയോ? രാഹുൽഗാന്ധി മാജിക്ക് ആവർത്തിക്കുമോ? എൻഡിഎ വോട്ട് ഉയർത്തുമോ? മറുനാടൻ മലയാളി ഇലക്ഷൻ സർവേയുടെ ആദ്യഘട്ട ഫലം അറിയാം
Readers Comments+
മലയാളത്തിൽ ടൈപ്പ് ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുകകമന്റ് ബോക്സില് വരുന്ന അഭിപ്രായങ്ങള് മറുനാടന് മലയാളിയുടേത് അല്ല. മാന്യമായ ഭാഷയില് വിയോജിക്കാനും തെറ്റുകള് ചൂണ്ടി കാട്ടാനും അനുവദിക്കുമ്പോഴും മറുനാടനെ മനഃപൂര്വ്വം അധിക്ഷേപിക്കാന് ശ്രമിക്കുന്നവരെയും അശ്ലീലം ഉപയോഗിക്കുന്നവരെയും മറ്റു മലയാളം ഓണ്ലൈന് ലിങ്കുകള് പോസ്റ്റ് ചെയ്യുന്നവരെയും മതവൈരം തീര്ക്കുന്നവരെയും മുന്നറിയിപ്പ് ഇല്ലാതെ ബ്ലോക്ക് ചെയ്യുന്നതാണ് - എഡിറ്റര്